വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ബിന്ദു സെബാസ്റ്റ്യൻ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

ഈരാറ്റുപേട്ട: ബ്ലോക്ക്‌ പഞ്ചായത്ത്‌ യു. ഡി. എഫ് ലെ ധാരണയാനുസരിച്ച് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി മൂന്നിലവ് ഡിവിഷൻ അംഗം ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ തെരഞ്ഞടുക്കപ്പെട്ടു.

വിദ്യാഭ്യാസം

സ്കൂൾ വിദ്യാർഥികൾക്ക് 4 കിലോഗ്രാം വീതം അരി

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും.26,16,657 വിദ്യാർഥികൾക്കാണ് അരി ലഭിക്കുക. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ അവധിക്കാലത്തിന് മുന്നോടിയായാണ് അരി വിതരണം ചെയ്യുന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സപ്ലൈകോയുടെ കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടൺ അരിയിൽ നിന്നാണ് വിതരണം ചെയ്യുന്നത്‌.ഇതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി. അരി സപ്ലൈകോ സ്കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും.  

പ്രാദേശികം

ദക്ഷിണ കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് ഈരാറ്റുപേട്ട മേഖല വാർഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ഈരാറ്റുപേട്ട .ദക്ഷിണ കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്രസകളുടെ2024 -25 അധ്യായന വർഷത്തെ വാർഷിക പരീക്ഷ റിസൾട്ട് പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട മേഖലയിൽ ഡി കെ എം വി ബോർഡിന്റെ കീഴിലുള്ള 24 മദ്രസകളിൽ നാലാം ക്ലാസ്സിൽ 433 കുട്ടികളും, അഞ്ചാം ക്ലാസിൽ 267 കുട്ടികളും, ആറാം ക്ലാസ്സിൽ230 കുട്ടികളും, ഏഴാംക്ലാസിൽ 64 കുട്ടികളും, എട്ടാം ക്ലാസിൽ 54 കുട്ടികളും പരീക്ഷ എഴുതിനാലാം ക്ലാസ്സിൽ 75.28% അഞ്ചാം ക്ലാസ്സിൽ 100% വും , ആറാം ക്ലാസിൽ 91.73% ,ഏഴാം ക്ലാസിൽ 100% വും, എട്ടാം ക്ലാസിൽ 86.53% വിജയം ഉണ്ടായി നാലാം ക്ലാസ്സിൽ ഫുൾ എ പ്ലസ് വാങ്ങിച്ച കുട്ടികളും മദ്രസയും മുഹമ്മദ് നഹാൻ (ഹിദായത്തുൽ ഇസ്ലാം മദ്രസ തലനാട് ),സറാ ഫാത്തിമ ,ഫഹാന മറിയം, സന ഫാത്തിമ (ബുസ്താനുൽ ഉലൂംപത്താഴപ്പടി),ഫാത്തിമ ഐന, ഫാത്തിമ നസ്റിൻ,അൽഹന അനസ് (മിഫ്താഹുൽ ഉലൂം അറഫ),മിൻഹാ മറിയം (കൗസർ മദ്രസ )അൽഫാ ഹലീൽ (ഹയാത്തുദ്ദീൻ തെക്കേക്കര )ഹാജറ സൈന ,ഫൈഹാ ഫാത്തിമ, ഫരിഹാ (മുനവ്വറുൽ ഇസ്ലാം കടുവാമുഴി )മുഹമ്മദ് അൻവർ, അൻസർ എൻ ആർ , സനാ മോൾ (റഹ്മത്തുൽ ഇസ്ലാം മദ്രസ വാക്കാ പറമ്പ്) അഞ്ചാം ക്ലാസിൽ അനാൻ ഫാത്തിമ (ഹയാത്തുദ്ദീൻ മദ്രസ തെക്കേക്കര )ആറാം ക്ലാസിൽ ഹന്ന ഫാത്തിമ,നുസ്രത്ത്(തബ്ലീഗുൽ ഇസ്ലാം മദ്രസ തേവരുപാറ)അബിയ (താജുൽ ഇസ്ലാം മദ്രസ മറ്റയ്ക്കാട്)ഐഷ റിയാസ്, ഫിദ ഫാത്തിമ (മിഫ്താഹുൽ ഉലൂം അറഫ)സുഫിയാൻ ഫൈസൽ (ഹയാത്തുദ്ദീൻ മദ്രസ തെക്കേക്കര)സുമയ്യ ബിന്ത്നിയാസ് | (അൻസാറുൽ ഇസ്ലാം മദ്രസ മുരിക്കോലി)ഏഴാം ക്ലാസിൽ ആഫിയ അനസ് ( മിഫ്താഹുൽ ഉലൂംസഫാനഗർ)മുഹമ്മദ് റസ്സൽ (ഹിദായത്തുൽ ഇസ്ലാം മദ്രസ തലനാട് )ഷഫ്ന എഎസ് (അൻസാറുൽ ഇസ്ലാം മദ്രസ മുരിക്കോരി )യോഗത്തിൽ മേഖലാ പ്രസിഡണ്ട് നൗഫൽ ബാഖവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാഷിം അന്നാ സ്വാഗതം പറഞ്ഞു.ഫലപ്രഖ്യാപനം മേഖലപരീക്ഷബോർഡ് കൺവീനർ അർഷദ് ബദ്‌രി നടത്തി.  ജോയിൻ്റ്കൺവീനർ അഷറഫ് മൗലവി നന്ദി പറഞ്ഞു.

കോട്ടയം

പാലായിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവം : രജിസ്റ്റേർഡ് ഓണറായ അച്ഛൻ പ്രതിയായി.

കഴിഞ്ഞ മാസം 13 ന് പ്രവിത്താനം ആശുപത്രിയ്ക്കു സമീപം ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിയായ ളാലം അന്തിനാട് മഞ്ഞക്കുന്നേൽ വ റോസമ്മ മാണി മരിച്ച സംഭവത്തിലാണ് നടപടി]അപകടത്തിന് കാരണമായ KL-07-BT-4103 മോട്ടോർസൈക്കിൾ ഓടിച്ചിരുന്നത് വാഹനത്തിന്റെ രജിസ്ട്രേഡ് ഓണറിന്റെ പ്രായപൂർത്തിയാകാത്ത മകനായിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഉപയോഗത്തിനായി നൽകിയതിനാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമസ്ഥനായ ളാലം പയപ്പാർ അന്ത്യാളം ഭാഗത്ത് ചെരിവുപുരയിടത്തിൽ വീട്ടിൽ  രാജേഷിനെ  (44) പ്രതിയാക്കി കേസ്സ് രജിസ്റ്റർ ചെയ്തു. അപകടത്തിന് കാരണമായ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടി മോട്ടോർ വാഹന വകുപ്പും സ്വീകരിച്ചു. സംഭവസമയം വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത മകനെതിരെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് വിവരത്തിന് റിപ്പോർട്ട് നൽകും. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത (18 വയസിനു താഴെ )ഒരാൾ പൊതുനിരത്തിലൂടെ വാഹനം ഓടിക്കുകയും ഒരു കുറ്റം ചെയ്യുകയും ചെയ്താൽ ആ കുട്ടിയുടെ പിതാവ് അല്ലെങ്കിൽ രക്ഷകർത്താവ് അല്ലെങ്കിൽ വാഹനത്തിന്റെ രെജിസ്ട്രേഡ് ഉടമ മോട്ടോർ വെഹിക്കിൾ ആക്ട്.4,180 r/w199A പ്രകാരം രണ്ട് കുറ്റവും ചെയ്തതായി കണക്കാക്കപ്പെടും അയാൾക്ക് 3 വർഷം വരെ തടവും പിഴയും വരെ ശിക്ഷ ലഭിക്കാവുന്നതുമാണ്കൂടാതെ വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സാകുന്നത് വരെ ലൈസൻസ് ലഭിക്കുന്നതിന് വിലക്കും വരും. അതുകൊണ്ടും ബാധ്യത തീരുന്നില്ല. നഷ്ടപരിഹാരത്തുകയും രജിസ്ട്രേഡ് ഉടമ നൽകേണ്ടിവരും. ഇത്തരമൊരു ദുരന്തം വരുത്തിവെക്കാതെ വരാൻപോകുന്ന അവധിക്കാലത്ത് പ്രത്യേകിച്ചും കുട്ടികൾ ഇങ്ങനെയുള്ള പ്രവർത്തികളിൽ ഏർപ്പെടാതിരിക്കാൻ രക്ഷകർത്താക്കൾ ജാഗ്രത കാണിക്കണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐ. പി. എസ് അറിയിച്ചു.

കോട്ടയം

പാലായിൽ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റു.

കോട്ടയം : പാലായിൽ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റു. പാലാ ചേർപ്പുങ്കലിലാണ് മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44 ), എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുമ്മണ്ണൂർ സ്വദേശി മരിയ റോസ് ജോർജ് (16 ), തിരുവല്ല സ്വദേശി മിഷാൽ അന്ന ( 15 ) എന്നിവർക്കാണ് കടന്നലിൻ്റെ കുത്തേറ്റത്. 3 പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രാദേശികം

ബസ് സ്റ്റാൻ്റ് പൊളിക്കൽ ക്രമീകരണങ്ങൾ പാലിക്കണമെന്ന് നഗരസഭ

ഈരാറ്റുപേട്ട . നഗരസഭാ ബസ് സ്റ്റാന്റ് പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലിന്റെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ (ചൊവ്വ) ന് നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗ തീരുമാനങ്ങൾ 1. ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ബന്ധപ്പെട്ടുവരുന്ന മുനിസിപ്പൽ ബസ് സ്റ്റാന്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ശനിയാഴ്ച വരെ തടത്തിൽ ജുവലറി ജംഗ്ഷൻ മുതൽ മസാഫി റെഡിമെയ്ഡ് ഷോപ്പ് വരെയുളള റോഡിന്റെ ഇരുവശവുമുളള കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കരുതെന്നും കാൽനടയാത്രയും വാഹന ഗതാഗതവും ടി ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5.00 വരെ നിരോധിച്ചിരിട്ടുള്ളതുമാണ്   2. സെൻട്രൽ ജംഗ്ഷൻ ഭാഗത്തുനിന്നും പൂഞ്ഞാർ,തീക്കോയി ഭാഗത്തേയ്ക്ക് പോകുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുളള വാഹനങ്ങൾ കുരിക്കൾ നഗർ ജംഗ്ഷനിൽ നിന്നും മാർക്കറ്റ് റോഡ് വഴിതിരിഞ്ഞ് പോകേണ്ടതാണ്. 3. മാർക്കറ്റ് റോഡിൽ കുരിക്കൾ നഗർ ജംഗ്ഷൻ മുതൽ വിൻമാർട്ട് ജംഗ്ഷൻ വരെയും മുനിസിപ്പൽ റോഡിൽ ബാങ്ക് ജംഗ്ഷൻ മുതൽ കൃഷിഭവൻ വരെയും ഓട്ടോറിക്ഷയുൾപ്പെടെയുളള വാഹന പാർക്കിംഗ് ഈ ദിവസങ്ങളിൽ രാവിലെ 8.മുതൽ 'വൈകുന്നേരം5 .വരെ നിരോധിച്ചിരിക്കുന്നു. 4. മാർക്കറ്റ് റോഡിൽ ഇറക്കിവച്ച് കച്ചവടം ചെയ്തിരുന്ന കച്ചവട സ്ഥാപനങ്ങൾ അനുവദിച്ചിരിക്കുനന ഏരിയയിൽ മാത്രം വില്പന വസ്തുക്കൾ, ബോർഡ് എന്നിവ ഉപയോഗിക്കേണ്ടതാണ്.  യോഗത്തിൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ,സബ് കമ്മിറ്റി അംഗങ്ങളായ അൻസർ പുള്ളോലിൽ ,അഡ്വ. മുഹമ്മദ് ഇല്യാസ് ,നാസർ വെള്ളൂപ്പറമ്പിൽ ,അനസ് പാറയിൽ ,എസ് .കെ നൗഫൽ ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി റ്റി.റ്റി. മാത്യു നഗരസഭ സെക്രട്ടറി നാൻസി വർഗീസ് ,അസിസ്റ്റൻ്റ് എഞ്ചിനീയർ കാവ്യ മനോജ് ,പോലീസ് ,റവന്യു ,മോട്ടോർ വെഹിക്കിൾ ,ഇലക്ട്രിസിറ്റി ബോർഡ് ,ഫയർ & റെസ്ക്യൂ ,പി.ഡബ്ല്യു .ഡി ,ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.

പ്രാദേശികം

പഠനോത്സവം മുനിസിപ്പാലിറ്റി തല ഉദ്ഘാടനം അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു

ഈരാറ്റുപേട്ട: പഠനോത്സവം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തല ഉദ്ഘാടനം അരുവിത്തുറ സെന്റ് മേരീസ് എൽ പി .സ്കൂളിൽ വച്ച് നടത്തപ്പെട്ടു. അസി. മാനേജർ റവ.ഫാ. ഗോഡ്സൺ ചങ്ങഴശേരിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർ പേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ് മാസ്റ്റർ .ബിജുമോൻ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പ്രോഗ്രാം ഓഫീസർ. ബിൻസ് ജോസഫ് ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു. രക്ഷിതാക്കളുടെ സാന്നിധ്യവും സഹകരണവും പഠനോത്സവം കൂടുതൽ വിജയമാക്കി

കോട്ടയം

വാഗമണ്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

വാഗമണ്‍: വാഗമണ്‍ അന്താരാഷ്ട്ര ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് ഇന്നുമുതൽ (മാര്‍ച്ച് 19) 23 വരെ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കും. സമാപന സമ്മേളനം മാര്‍ച്ച് 22ന് ഉച്ചക്ക് 12 ന് പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാഗമണ്‍ ഇന്റര്‍നാഷണല്‍ കപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് സംഘടനയുടെയും ഏറോ ക്ലബ് ഓഫ് ഇന്ത്യയുടെയും സാങ്കേതിക സഹായത്തോടെയുമാണ് വാഗമണ്‍ ഇന്റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് സംഘടിപ്പിക്കുന്നത്. 75 മത്സരാര്‍ത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാള്‍, ബെല്‍ജിയം, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, ബ്രസീല്‍, ജോര്‍ജിയ, മലേഷ്യ, തായ്ലന്‍ഡ്, ഭൂട്ടാന്‍, പെറു, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, സ്വീഡന്‍, കാനഡ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ മത്സരാര്‍ത്ഥികളും ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര മത്സരാര്‍ത്ഥികളും പങ്കെടുക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് 1,50,000 രൂപയും, രണ്ടാം സ്ഥാനത്തിന് 1,00,000 രൂപയും, മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക. വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.