വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

*സാമൂഹിക തിന്മകൾക്കെതിരെ പ്രതിരോധം ധാർമിക ബാധ്യത.മുഹമ്മദ്‌ പറവൂർ

വൈക്കം:ലഹരി ,മയക്കുമരുന്ന്,ഫ്രീ സെക്സ് തുടങ്ങി വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ധാർമിക പ്രതിരോധം യുവ സമൂഹത്തിന്റെ ബാധ്യത ആണെന്ന് എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌ പറവൂർ അഭിപ്രായപ്പെട്ടു.വിദ്യാർത്ഥികൾക്കിടയിൽ പോലും ലഹരി ഉപയോഗം വ്യാപകമാവുകയാണ് .സ്റ്റിക്കർ പോലെ ലഹരിയുടെ പുതിയ രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു.ലഹരിയുടെ വ്യാപനം വർധിക്കുമ്പോഴും നിയമ സംവിധാനങ്ങൾ കാര്യക്ഷമമാകുന്നില്ല.ഒപ്പം കൗമാര പ്രായക്കാർക്കിടയിൽ ലൈംഗിക അരാജകത്വം വർധിക്കുന്നു.തിന്മകളുടെ വിപാടനത്തിന് പകരം സാഹചര്യങ്ങൾ അനുകൂലമാക്കപ്പെടുകയാണ്.ഇതിനെതിരെ സമൂഹവും ഭരണ സംവിധാനങ്ങളും ശക്തമായ പ്രതിരോധം തീർക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും വേണം.അദ്ദേഹം പറഞ്ഞു.  SYS കോട്ടയം  ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം നക്കം തുരുത്ത് ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ നടന്ന സ്ട്രൈറ്റ് ലൈൻ ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ല പ്രസിഡന്റ് പിഎം അനസ് മദനി അധ്യക്ഷത വഹിച്ചു.വൈകുന്നേരം 5 മണിക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി നൗഷാദ് ഹാജി പതാക ഉയർത്തി.ചരിത്ര പഠനം,സംഘടനാ വ്യാപനം,ആത്മീയം ക്‌ളാസുകൾക്ക്,അബൂബക്കർ മാസ്റ്റർ പടിക്കൽ,ഫിറോസ് അഹ്‌സനി നേതൃത്വം നൽകി.പി ടി നാസർ ഹാജി ജനറൽ സെക്രട്ടറി ലബീബ് സഖാഫി,,സിയാദ് അഹ്‌സനി,ലിയാഖത്ത് സഖാഫി ചർച്ചകൾക്ക് തേതൃത്വം നൽകി.ആരിഫ് ഇൻസാഫ് ,സുബൈർ നക്കംതുരുത്ത്,ശിഹാബ് കാട്ടിക്കുന്ന്,നൗഷാദ് മുസ്‌ലിയാർ,യഅക്കൂബ് നഈമി, അൻവർ മദനി,സിനാജ്,ഉനൈസ്,അഷ്‌റഫ്,സംസാരിച്ചു. സംഘടനാ  പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതിനും, യുവതലമുറയ്ക്ക് ധർമികാവബോധം നൽകുന്നതും ലക്ഷ്യം വെച്ചുള്ളതാണ് ക്യാമ്പ് .നിസാർ തിരുവാതുക്കൽ സ്വാഗതവും സോൺ പ്രസിഡന്റ് കബീർ മഹ്‌ളരി നന്ദിയും പറഞ്ഞു

പ്രാദേശികം

സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയ ക്യാമ്പ്

പൂഞ്ഞാർ : അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാതാമ്പുഴ യൂണിറ്റും ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 24/09/2022 ശനിയാഴ്ച രാവിലെ 10 മണി മുതൽ  നടത്തപ്പെടുന്നു.  Dr. ദീപ ജോർജ് ക്യാമ്പിനു നേതൃത്വം കൊടുക്കുന്നത്. പാതമ്പുഴ കൃഷി ഭവൻ ഹാളിൽ വച്ച് ക്യാമ്പ് നടത്തപ്പെടുന്നു.  തിമര നിർണ്ണയം,ഡയബറ്റിക് റെറ്റിനോപ്പതി ചെക്കപ്പ്, മറ്റു ചികിത്സകളും സൗജന്യം.തുടർചികിത്സയിലും പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്.ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക

ലോകം

ട്വിറ്ററിലാകെ സംസാരവിഷയമായി എലിസബത്ത് രാജ്ഞി; ട്രെൻഡായി 'ക്യൂ ഫോർ ദ ക്വീൻ'

എലിസബത്ത് രാജ്ഞിയുടെ മരണം അറിഞ്ഞ അന്നു മുതൽ ട്വിറ്റർ സാക്ഷിയാകുന്നത് വൻ ട്രാഫിക്കിനാണ്. സെപ്തംബർ എട്ടിനാണ് ഏറ്റവും കൂടുതൽ പേരുടെ സംസാരങ്ങൾക്ക് ട്വിറ്റർ സാക്ഷ്യം വഹിച്ചതെന്നാണ് കമ്പനിയുടെ റിപ്പോർട്ട്. രാജ്ഞിയുടെ വിയോഗത്തെക്കുറിച്ച് ഒരേ ദിവസം 11.1 ദശലക്ഷത്തിലധികം ട്വീറ്റുകൾ പോസ്റ്റ് ചെയ്യപ്പെട്ടതായി ട്വിറ്റർ അറിയിച്ചു. രാജകുടുംബത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ്  ഒരേ ദിവസം ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട നാലാമത്തെ അക്കൗണ്ട്. ഇതുവരെ ഏറ്റവുമധികം റീട്വീറ്റ് ചെയ്ത പോസ്റ്റ് രാജ്ഞിയുടെ കുടുംബത്തിന്റെ പ്രഖ്യാപനമാണെന്നും ട്വിറ്റർ കൂട്ടിച്ചേർത്തു. സെപ്തംബർ എട്ടിന് അതായത് രാജ്ഞിയുടെ മരണം അറിഞ്ഞ ദിവസം  നിരവധി ഉപയോക്താക്കൾക്ക് ട്വിറ്റർ പ്രവർത്തനരഹിതമായതായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം എട്ടു മുതലുള്ള കണക്കുകൾ നോക്കിയാൽ രാജ്ഞിയെ കുറിച്ച് 30.2 ദശലക്ഷത്തിലധികം ട്വീറ്റുകൾ ഉണ്ടായിട്ടുണ്ടെന്ന് ട്വിറ്റർ കൂട്ടിച്ചേർത്തു. ക്യൂകളെ കുറിച്ച് ഒരു ദശലക്ഷത്തിലധികം ട്വീറ്റുകൾ ഉണ്ടെന്നും സംഭാഷണത്തിനുള്ളിൽ 'ക്യൂ ഫോർ ദ ക്വീൻ' എന്ന ഹാഷ്‌ടാഗ് പട്ടികയിൽ ഒന്നാമതെത്തിയെന്നും കമ്പനി എടുത്തുപറഞ്ഞു.  പ്ലാറ്റ്‌ഫോമിൽ ഇതുവരെ റീട്വീറ്റ് ചെയ്‌ത ഏറ്റവുമധികം ട്വീറ്റ് എലിസബത്ത് രാജ്ഞിയുടെ മരണത്തെക്കുറിച്ചുള്ള രാജകുടുംബത്തിന്റെ പ്രഖ്യാപനമായിരുന്നുവെന്നും ട്വിറ്റർ പറയുന്നു.  എലിസബത്ത് രാജ്ഞിയുടെ മൃതദേഹം എഡിൻബർഗിൽ നിന്ന് ലണ്ടനിലേക്ക് കൊണ്ടുപോകുന്ന വിമാനമാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി മാറിയതെന്നും റിപ്പോർട്ട് പറയുന്നു. കിരീടധാരണം നടന്നതിന്റെ എഴുപതാം വർഷത്തിലാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്.ഇന്ത്യൻ സമയം ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.  96 വയസായിരുന്നു. സ്കോട്ട്ലൻറിലെ ബാൽമോറൽ കാസിലിലായിരുന്നു രാജ്ഞിയുടെ  അവസാന നിമിഷങ്ങൾ. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ  രാജ്ഞി ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലിൽ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.  അയർലൻഡ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും ലോകത്തെ അതിസമ്പന്നരായ വനിതകളിൽ ഒരാളുമായിരുന്നു രാജ്ഞി എന്ന പ്രത്യേകതയുണ്ട്. 1947ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടൻറെ രാജ്ഞിയായി മാറുന്നത്.

പ്രവാസം

സൗദി ദേശീയദിനം; സൗദി എയർലൈൻസിൽ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് യാത്ര ചെയ്യാന്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഭാഗ്യശാലികള്‍ക്ക് ഓഫര്‍ ലഭിക്കും. റിയാദ്: സൗദി അറേബ്യയുടെ 92-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് 92 റിയാലിന് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ആഭ്യന്തര ടിക്കറ്റുകളാണ് ഇത്രയും നിരക്കിളവിൽ നൽകുന്നത്.ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് യാത്ര ചെയ്യാന്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഭാഗ്യശാലികള്‍ക്ക് ഓഫര്‍ ലഭിക്കും. എല്ലാ സെക്ടറുകളിലും പരിമിതമായ സീറ്റുകളാണ് ഓഫറില്‍ നല്‍കുക. ഇക്കോണമി ക്ലാസ് ടിക്കറ്റ് 92 റിയാലിനും ബേസിക് ഇക്കോണമി ക്ലാസ് ടിക്കറ്റ് 192 റിയാലിനും ലഭിക്കും. രാജ്യത്തെ മുഴുവന്‍ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമുള്ള സര്‍വീസുകളില്‍ വണ്‍വേ ടിക്കറ്റിനു മാത്രമാണ് ഓഫര്‍ ലഭിക്കുകയെന്നും സൗദി എയർലൈൻസ് അറിയിച്ചു.

പ്രവാസം

ദേശീയ ദിനാഘോഷം; 18 സൗദി നഗരങ്ങളിൽ വെടിക്കെട്ട്

റിയാദ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനാഘോഷങ്ങള്‍ക്ക് പ്രധാന നഗരങ്ങളും ഗ്രാമങ്ങളും അടക്കം പ്രവിശാലമായ രാജ്യത്തിന്റെ മുക്കുമൂലകള്‍ അണിഞ്ഞൊരുങ്ങി. വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് 18 നഗരങ്ങളില്‍ മാനത്ത് വര്‍ണരാജി വിതറി ഒരേ സമയം കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കും. റിയാദ് അല്‍ഥഗ്ര്‍ പ്ലാസ, ബുറൈദ കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്ക്, അല്‍കോബാര്‍ കോര്‍ണിഷ്, ദമാം കോര്‍ണിഷ്, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റി, സമാ അബഹ പാര്‍ക്ക്, അല്‍ബാഹ പ്രിന്‍സ് ഹുസാം പാര്‍ക്ക്, ജിസാന്‍ കോര്‍ണിഷ്, നജ്‌റാന്‍ അല്‍നഹ്ദ ഡിസ്ട്രിക്ട്, ഹായില്‍ അല്‍മഗ്‌വാ പാര്‍ക്ക്, അറാര്‍ ബുര്‍ജ് പാര്‍ക്ക്, തബൂക്ക് സെന്‍ട്രല്‍ പാര്‍ക്ക്, സകാക്ക പ്രിന്‍സ് സല്‍മാന്‍ കള്‍ച്ചറല്‍ സെന്റര്‍, തായിഫ് അല്‍റുദഫ് പാര്‍ക്ക്, ഉനൈസ ജാദ അല്‍ഹാജിബ്, ജിദ്ദ സീസണ്‍ പാര്‍ക്കിംഗ്, അല്‍ഹസ കിംഗ് അബ്ദുല്ല എന്‍വയോണ്‍മെന്റ് പാര്‍ക്ക്, ഹഫര്‍ അല്‍ബാത്തിന്‍ കിംഗ് അബ്ദുല്ല പാര്‍ക്ക് എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗങ്ങളുണ്ടാവുക.

പ്രവാസം

ഫുട്ബോൾ ലോകകപ്പ്; ഹയാ കാർഡ് നിർബന്ധമാക്കി ഖത്തര്‍, അറിയേണ്ടതെല്ലാം

ദോഹ: ഫുട്ബോൾ ലോകകപ്പ് നടത്തിപ്പ് സുഗമമാക്കാൻ യാത്രാ നിയന്ത്രണങ്ങളുമായി ഖത്തർ. നവംബർ ഒന്ന് മുതൽ രാജ്യത്ത് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെയാണ് ക്രമീകരണം. ലോകകപ്പ് കാലയളിൽ രാജ്യത്തേക്കുള്ള എൻട്രി പെർമിറ്റാണ് ഹയാ കാർഡ്. ഹയാ കാർഡുള്ളവർക്ക് നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെ എപ്പോൾ വേണമെങ്കിലും ഖത്തറിൽ പ്രവേശിക്കുന്നതിൽ തടസമില്ല. ഇവർക്ക് ജനുവരി 23 വരെ രാജ്യത്ത് തുടരാൻ കഴിയും. അതേസമയം ഹയാ കാർഡ് ഇല്ലാത്ത സാധാരണ സന്ദർശകർക്ക് ഇക്കാലയളവിൽ നിയന്ത്രണം ഏർപ്പെടുത്തി. ഖത്തർ പൗരൻമാരെയും ഖത്തർ തിരിച്ചറിയൽ രേഖയുള്ള ജിസിസി രാജ്യങ്ങളിലെ പൗരൻമാരെയും താമസക്കാരെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പേഴ്സണൽ റിക്രൂട്ട്മെന്‍റ് വീസയുള്ളവർക്കും വർക്ക് പെർമിറ്റ് ഉള്ളവർക്കും ലോകകപ്പ് കാലയളവിലും എപ്പോൾ വേണമെങ്കിലും രാജ്യത്ത് വരാനും പോകാനും കഴിയും. മാനുഷിക പരിഗണന നൽകേണ്ട കേസുകൾക്കും ഇളവുണ്ട്. എന്നാൽ ഇവരുടെ യാത്ര വിമാനമാർഗം മാത്രമായിരിക്കണം. നിയന്ത്രണങ്ങളും നിയമങ്ങളും എല്ലാവരും പാലിക്കണമെന്നും ലോകകപ്പ് മൽസരം വിജയകരമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ഖത്തർ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ആദ്യമായൊരു അറബ് രാജ്യം വേദിയാവുന്ന ഫിഫ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ നടക്കുക. എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ആകെ 64 മത്സരങ്ങള്‍ അരങ്ങേറും. ലോകകപ്പ് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഖത്തര്‍ ദേശീയ ദിനമായ ഡ‍ിസംബര്‍ 18ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാനുള്ള ടിക്കറ്റിനായി മാത്രം മൂന്ന് ലക്ഷം അപേക്ഷകളാണ് ലഭിച്ചതെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. 80000 പേര്‍ക്കിരിക്കാവുന്ന ലൂസെയില്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കുക.

ജനറൽ

ഈ 5 മാറ്റങ്ങൾ ശരീരത്തിൽ ദൃശ്യമായാൽ വിറ്റാമിൻ ഡിയുടെ കുറവാകാം; ലക്ഷണങ്ങളും പ്രതിവിധികളും അറിയുക

നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ആളുകളും വൈറ്റമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നവരാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്കും വൈറ്റമിൻ ഡിയുടെ കുറവില്ലെങ്കിൽ ഇക്കാര്യം അറിയേണ്ടത് പ്രധാനമാണ്. വിറ്റാമിൻ ഡിയെ സൺഷൈൻ വിറ്റാമിൻ എന്നും വിളിക്കുന്നു, കാരണം ഈ വിറ്റാമിന്റെ ഏറ്റവും വലിയ ഉറവിടം സൂര്യപ്രകാശമാണ്. മറ്റെല്ലാ വിറ്റാമിനുകളെയും പോഷകങ്ങളെയും പോലെ നമ്മുടെ ശരീരത്തെ ഫിറ്റ്‌നാക്കി നിലനിർത്തുന്നതിൽ വിറ്റാമിൻ ഡിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വൈറ്റമിൻ നമ്മുടെ എല്ലുകളേയും പേശികളേയും ശക്തമായി നിലനിർത്തുന്നതിന് കാരണമാകുന്നു. എന്നാൽ ഇതോടൊപ്പം നമ്മുടെ തലച്ചോറിൽ ഈ വിറ്റാമിന്റെ കുറവ് മുടിയിൽ ചെലുത്തുന്ന സ്വാധീനം വ്യക്തമായി കാണാം. ഗവേഷണമനുസരിച്ച് ഇന്ത്യയിലെ 70 മുതൽ 90 ശതമാനം ആളുകളും വിറ്റാമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളും വിറ്റാമിൻ ഡിയുടെ അപര്യാപ്തതയുടെ ഇരയാണോ എന്ന് അറിയേണ്ടത് പ്രധാനമാണ്. രോഗലക്ഷണങ്ങൾ എന്താണെന്ന് അറിയുക മുതുകിലും എല്ലുകളിലും എല്ലായ്‌പ്പോഴും വേദന: വിറ്റാമിൻ ഡിയുടെ കുറവ് കാരണം ശരീരത്തിന്റെ കാൽസ്യം ആഗിരണം ചെയ്യാനുള്ള കഴിവും കുറയുകയോ അവസാനിക്കുകയോ ചെയ്യുന്നുവെന്ന് നമുക്ക് പറയാം. അതുകൊണ്ടാണ് കാൽസ്യത്തിന്റെ കുറവും നിർണ്ണയിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, കാൽസ്യത്തിന്റെ അഭാവം മൂലം, അസ്ഥികൾ ദുർബലമാവുകയും, മുതുകിലും എല്ലുകളിലും എല്ലായ്പ്പോഴും വേദന നിലനിൽക്കുകയും ചെയ്യുന്നു. വിഷാദവും മോശം മാനസികാവസ്ഥയും: നിങ്ങൾക്ക് ഒരു കാരണവുമില്ലാതെ എല്ലായ്‌പ്പോഴും വിഷാദവും ഉത്കണ്ഠയും അനുഭവപ്പെടുകയും ചെറിയ കാര്യങ്ങളിൽ ദേഷ്യപ്പെടുകയും മാനസികാവസ്ഥയിലാകുകയും ചെയ്യുന്നുവെങ്കിൽ ഇത് നിങ്ങളുടെ രക്തത്തിലെ വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണമാകാം. ക്ഷീണം അനുഭവപ്പെടുന്നു: കൃത്യസമയത്ത് ഭക്ഷണം കഴിച്ച് മതിയായ ഉറക്കം ലഭിച്ചതിന് ശേഷവും നിങ്ങൾക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ വിറ്റാമിൻ ഡിയുടെ കുറവിന് ഇരയാണ്. മുടി കൊഴിച്ചിൽ: മുടി കൊഴിച്ചിൽ, താരൻ എന്നിവയും വിറ്റാമിൻ ഡിയുടെ കുറവിന്റെ സാധാരണ ലക്ഷണങ്ങളാണ്. കാരണം രോമകൂപങ്ങൾ വളരാൻ സഹായിക്കുന്ന പോഷകമാണിത്. നീണ്ടുനിൽക്കുന്ന പരിക്ക്: നമുക്ക് എവിടെയെങ്കിലും ഒരു സാധാരണ പരിക്ക് സംഭവിക്കുകയാണെങ്കിൽ, അത് സാധാരണയായി 3-4 ദിവസത്തിനുള്ളിൽ ഭേദമാകും. എന്നാൽ നിങ്ങളുടെ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ കുറവുണ്ടെങ്കിൽ മുറിവ് ഭേദമാകാൻ ഏറെ സമയമെടുത്തേക്കാം. ഇവ കഴിച്ചാൽ വൈറ്റമിൻ ഡി ധാരാളം ലഭിക്കും സാൽമൺ മത്സ്യം ഉലുവ ഓറഞ്ച് ജ്യൂസ് പശുവിൻ പാൽ തൈര്

ജനറൽ

മുഖത്തെ കരുവാളിപ്പ് ഇനി വീട്ടിൽ വച്ച് തന്നെ മാറ്റാം; ചില പൊടിക്കൈകൾ ഇതാ

പുറത്തു പോയി വരുമ്പോൾ മിക്കവരും പറയുന്ന ഒന്നാണ് മുഖത്തെ കരുവാളിപ്പ്. ഇതിനായി ഇനി ബ്യൂട്ടി പാർലറിൽ പോകാതെ വീട്ടിൽ തന്നെ പരിഹാരം കാണാം. 1.തേൻ: തേൻ മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മികച്ച മോയ്‌സ്ചുറൈസറായ തേൻ മുഖത്തെ കരുവാളിപ്പ് അകറ്റും. 2. ഒലീവ് ഓയിൽ: മുഖത്തെ ചുളിവുകൾ തടയാൻ മാത്രമല്ല മുഖത്തും കഴുത്തിലുമായി ഒലീവ് ഓയിൽ പുരട്ടുന്നത് ചർമ്മ സൗന്ദര്യത്തിന് ഏറെ ഗുണം ചെയ്യും. 3. പപ്പായ: പപ്പായയിലെ എന്‍സൈമുകള്‍ മൃതചര്‍മത്തെ അകറ്റി മുഖം സുന്ദരമാക്കുന്നു. പപ്പായ ഫേയ്‌സ് മാസ്‌ക്കും മികച്ചതാണ്. ആരോഗ്യ സംരക്ഷണത്തിന് പപ്പായ കഴിക്കാവുന്നതാണ്. 4. മുട്ട: മുട്ടയുടെ വെള്ള അൽപം റോസ് വാട്ടർ ചേർത്ത് മുഖത്തിലും കഴുത്തിന് ചുറ്റും പത്ത് മിനിറ്റുനേരം തേച്ചു പിടിപ്പിക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് മുഖത്തെ കരുവാളിപ്പ് തട‌യും 5. കാരറ്റ്: വരണ്ടതും സെന്‍സിറ്റീവുമായ ചര്‍മത്തെ സുഖപ്പെടുത്തും. കുറച്ചു വെള്ളത്തില്‍ കാരറ്റ് നന്നായി വേവിച്ചെടുക്കുക. തണുപ്പിച്ച ശേഷം ഉടച്ച് പള്‍പ്പാക്കി മാസ്‌ക് രൂപത്തില്‍ മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.