വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

മാർമലയിൽ ഒരുങ്ങുന്നത് വൻ വികസന പദ്ധതി: വൈദ്യുത പദ്ധതിക്ക് 70.18 കോടിയും ടൂറിസത്തിന് 80 ലക്ഷവും അടങ്കൽ. സെബാസ്റ്റ്യൻ കുളത്തുങ്കൽ -എം.എൽ.എ.

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തീക്കോയി മാർമലയിൽ നടപ്പാക്കുന്നത് 70-ൽ പരം കോടിയുടെ ചെറുകിട വൈദ്യുത ഉല്പാദന പദ്ധതിയാണെന്ന് അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മുടങ്ങിക്കിടന്ന പദ്ധതിയെ കഴിഞ്ഞ ഒരു വർഷത്തെ നിരന്തര ഇടപെടലുകളെ തുടർന്നാണ് പുനരുജ്ജീവിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ തടസ്സങ്ങളാണ് പദ്ധതി വൈകിപ്പിച്ചത്.സർവ്വേയിൽ ഉൾപ്പെട്ട ഭൂ ഉടമകൾക്ക് ഭൂമിയിൽ ഒന്നും ചെയ്യുവാൻ കഴിതെയും വന്നു. ഒരു വർഷം മുന്നേ ഭൂമി ഏറ്റെടുക്കലിനായുള്ള 4 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് സർവ്വേ നടത്തി അതിർത്തിയും തീരുമാനിച്ച ശേഷമാണ് ഇപ്പോൾ 11 (1) നോട്ടിഫിക്കേഷൻ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ആവശ്യമായ സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ടും ലഭ്യമാക്കി.ഇതേ തുടർന്ന് വൈദ്യുതി, റവന്യൂ വകുപ്പുമന്ത്രിമാരും ജില്ലാ കളക്ടറുമായി ചർച്ച നടത്തിയതിൻ്റെ ഫലമായാണ് ഇപ്പോൾ സ്ഥലം ഏറ്റെടുക്കലിനായുള്ള രണ്ടാം ഘട്ട വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റെടുക്കുവാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ ഉടമകൾ പദ്ധതിക്കായി പൂർണ്ണ പിന്തുണ അറിയിച്ചു കഴിഞ്ഞു.നാല് മാസത്തിനകം മൂന്നാം ഘട്ട 19 (1) വിജ്ഞാപനത്തിലൂടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഏറ്റെടുത്ത ഭൂമി വൈദ്യുത ബോർഡിന് കൈമാറുന്നതോടെ പദ്ധതിയ്ക്കായുള്ള ടെൻഡർ വിളിച്ച് നിർമ്മാണം ആരംഭിക്കുന്നതിതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികൾ വൈദ്യുതി  പ്രൊജക്ട്‌ ഇംപ്ലിമെൻ്റഷൻ വിഭാഗവും ഡിസൈൻ വിഭാഗവും തയ്യാറാക്കി വരികയാണ്.നിലവിലുള്ള എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നാൽ ആവശ്യമായ അധിക തുകയും ലഭ്യമാക്കും .മൂന്ന് വർഷം കൊണ്ട് ഇവിടെ നിന്നും വൈദ്യുതി ഉല്പാദനം ലക്ഷ്യമിടുന്നു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി പ്രൊജക്ട് ഓഫീസും ആരംഭിച്ചു. ഇതോടൊപ്പം മാർമല ടൂറിസം വികസന പദ്ധതി കൂടി നടപ്പാക്കുന്നതിനായുള്ള 80 ലക്ഷം രൂപ അടങ്കൽ വരുന്ന പദ്ധതിക്ക് വേണ്ടി ടൂറിസം വകുപ്പിന് സമർപ്പിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.മാർമലവെള്ളച്ചാട്ടവും പ്രകൃതിസൗന്ദര്യവും കാണാനെത്തുന്നവർക്കായുള്ള പ്രാഥമിക സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഇരിപ്പിട, വിശ്രമ സജ്ജീകരണങ്ങളും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ടൂറിസം പദ്ധതിക്കായുള്ള വർക്കിംഗ് ഗ്രൂപ്പിൻ്റെ പരിഗണനയ്ക്കും അനുമതിക്കും ശേഷം ഇതും വൈദ്യുത പദ്ധതിയോടൊപ്പം നടപ്പാക്കുമെന്ന് സെബാസ്ററ്യൻ കുളത്തുങ്കൽ പറഞ്ഞു.

ഇൻഡ്യ

'ഭാരത് ജോഡോ യാത്ര' 30ന് മംഗളുരുല്‍, സോണിയയും പ്രിയങ്കയും എത്തും

ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' സെപ്റ്റംബര്‍ 30ന് കര്‍ണാടകയില്‍ എത്തും. സംസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും. കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചതാണിത്. സോണിയയും പ്രിയങ്കയും പങ്കെടുക്കുന്ന ദിവസം പിന്നീട് അറിയിക്കും. സെപ്റ്റംബര്‍ 30ന് രാവിലെ ഒമ്ബതുമണിക്കാണ് യാത്ര ഗുണ്ടല്‍പേട്ടയില്‍ എത്തുക. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ നഞ്ചന്‍കോഡ് താലൂക്കില്‍ നടക്കുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ദസറയോടനുബന്ധിച്ച്‌ യാത്രക്ക് രണ്ടുദിവസം അവധിയായിരിക്കും. ബെല്ലാരിയില്‍ പൊതുയോഗം നടക്കും. യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, ആദിവാസി വിഭാഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവരുമായി വിവിധ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

കേരളം

കലാപാഹ്വാനം: യുവമോർച്ച നേതാവിനെതിരെ കേസ്

പാനൂർ (കണ്ണൂർ): പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കലാപത്തിന് ആഹ്വാനം ചെയ്ത യുവമോർച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു. യുവമോർച്ച നേതാവ് സ്മിതേഷിനെതിരെയാണ് കേസ്. ഹർത്താൽ തടയണമെന്നും തുറന്ന യുദ്ധത്തിന് തയാറാകണമെന്നുമായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തത്. നാട്ടിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാട്സാപ്പ് വഴി സന്ദേശം പ്രചരിപ്പിച്ചതിന് ഐ.പി.സി 163 വകുപ്പ് പ്രകാരമാണ് കേസ്. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തടയാൻ പാനൂരിൽ സംഘ്പരിവാർ പ്രവർത്തകർ രാവിലെ 6.30 ഓടെ സംഘടിക്കണം എന്നായിരുന്നു ഇയാൾ സന്ദേശം പ്രചരിപ്പിച്ചത്. പാനൂരിലും പരിസരത്തുമുള്ള ദേശീയതയെ പുൽകുന്ന എല്ലാവരും ടൗണിൽ എത്തണമെന്നും ഇത് അഭിമാനപ്രശ്നമാണ് എന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

ലോകം

"മദീനയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ നിക്ഷേപം കണ്ടെത്തി!; ഖനന വ്യവസായത്തില്‍ കുതിക്കാനൊരുങ്ങി സൗദി

സൗദി അറേബ്യയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപമുള്ള പുതിയ സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മദീന മേഖലയിലെ അബ അല്‍-റഹയുടെ അതിര്‍ത്തിക്കുള്ളിലാണ് സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപത്തിനായി പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.(saudi arabia found huge investment of gold and copper) മദീനയിലെ വാദി അല്‍-ഫറാ മേഖലയിലെ അല്‍-മാദിഖ് പ്രദേശത്ത് നാലിടങ്ങളില്‍ ചെമ്പ് അയിര് കണ്ടെത്തിയെന്നും സര്‍വേ ആന്റ് മിനറല്‍ എക്‌സ്‌പ്ലൊറേഷന്‍ സെന്ററിനെ പ്രതിനിധീകരിച്ച് ജിയോളജിക്കല്‍ സര്‍വേ ട്വിറ്റര്‍ പോസ്റ്റില്‍ അറിയിച്ചു, 533 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം പ്രതീക്ഷിക്കുന്നതാണ് സ്വര്‍ണ്ണത്തിന്റെയും ചെമ്പിന്റെയും കണ്ടെത്തലുകള്‍. ഇതിലൂടെ നാലായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങളും സൗദി പ്രതീക്ഷിക്കുന്നുണ്ട്. എണ്ണയ്ക്ക് മേലുള്ള സാമ്പത്തിക ആശ്രിതത്വം മറികടക്കാന്‍ ഇത് രാജ്യത്തെ സഹായിക്കും. പത്തുവര്‍ഷത്തിനിടെ സൗദിയുടെ ഖനന മേഖലകളില്‍ 170 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ സ്വര്‍ണ, ചെമ്പ്, കണ്ടുപിടുത്തത്തിലൂടെ ലോകത്തിന് സൗദിയില്‍ നിക്ഷേപ അവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.ഇതോടെ രാജ്യത്തിന്റെ ഖനന വ്യവസായത്തിന് ഗുണപരമായ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. 5,300 ലധികം ധാതു ലൊക്കേഷനുകള്‍ സൗദി അറേബ്യയിലുണ്ടെന്ന് സൗദി ജിയോളജിസ്റ്റ് കോഓപ്പറേറ്റീവ് അസോസിയേഷന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ അബ്ദുല്‍ അസീസ് ബിന്‍ ലാബോണ്‍ പറഞ്ഞു. ഇതില്‍ വൈവിധ്യമാര്‍ന്ന ലോഹവും ലോഹമല്ലാത്തതുമായ പാറകള്‍, നിര്‍മ്മാണ സാമഗ്രികള്‍, അലങ്കാര പാറകള്‍, രത്‌നക്കല്ലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇൻഡ്യ

വാട്ട്‌സ്‌ആപ്പിന്‌ ലൈസന്‍സ്‌ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍

ഡല്‍ഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്‌സ്‌ആപ്പ്‌, സൂം, സ്‌കൈപ്‌, ഗൂഗിള്‍ ഡ്യുയോ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്ക്‌ രാജ്യത്ത്‌ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ്‌ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നിര്‍ദേശങ്ങള്‍ അടങ്ങിയ ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട്‌ ടെലികോം മന്ത്രാലയം അവതരിപ്പിച്ചു. ടെലികോം/ഇന്റര്‍നെറ്റ്‌ സേവനദാതാക്കള്‍ ലൈസന്‍സ്‌ തിരിച്ചേല്‍പിക്കുന്ന പക്ഷം, ഫീസ്‌ തിരിച്ചു നല്‍കാനും വ്യവസ്‌ഥയുണ്ട്‌. കരട്‌ ബില്ലിന്മേല്‍ ഒക്‌ടോബര്‍ 20 വരെ അഭിപ്രായം അറിയിക്കാമെന്നു കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ്‌ അറിയിച്ചു.

ലോകം

അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി തകര്‍ന്നു വീണു; ആളപായമില്ല, നിരവധി പേര്‍ക്ക് പരിക്ക്

അബുദാബി:അല്‍ ബത്തീന്‍ മേഖലയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി ഭാഗീകമായി തകര്‍ന്നു വീണു.അപകടത്തില്‍ ആളപായം ഒന്നുമുണ്ടായില്ലെങ്കിലും നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അബുദാബി പൊലീസും അബുദാബി സെല്‍ഫ് ഡിഫന്‍സും ചേര്‍ന്ന് പെട്ടെന്നു തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടസ്ഥലത്തുണ്ടായിരുന്നവരെ ഉടന്‍ തന്നെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.അപകട സ്ഥലത്തേക്കു പ്രവേശിക്കുന്നതില്‍ നിന്നും പൊതുജനങ്ങളെ അബുദാബി പൊലീസ് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രം വിവരങ്ങള്‍ അറിയാനാണ് പൊതുജനങ്ങള്‍ക്കുള്ള പൊലീസിന്റെ നിര്‍ദ്ദേശം.

പ്രവാസം

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വിദേശഇന്ത്യക്കാരന്‍ അദാനിയുടെ സഹോദരന്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വിദേശഇന്ത്യക്കാരന്‍(എന്‍ആര്‍ഐ) ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് ശാന്തിലാല്‍ അദാനി. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുരുന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ആണ് സമ്പന്ന എന്‍ആര്‍ഐകളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യയിലെ സമ്പന്നരില്‍ ആറാം സ്ഥാനത്തുള്ളതും വിനോദ് ശാന്തിലാല്‍ അദാനിയാണ്. 1.69 ലക്ഷം കോടിയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. 94 എന്‍ആര്‍ഐകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഹിന്ദുജ സഹോഹരങ്ങളാണ് രണ്ടാം സ്ഥാനത്ത്. 1.65 ലക്ഷം കോടിയാണ് അവരുടെ സമ്പത്ത്. പട്ടികയില്‍ 48 പേര്‍ യുഎസ്സിലുള്ളവരാണ്. യുഎസ്സില്‍ ജീവിക്കുന്ന എന്‍ആര്‍ഐകളില്‍ മുന്നില്‍ ജെ ചൗധരിയാണ്, 70,000 കോടി. വിനോദ് ശാന്തിലാല്‍ അദാനി ദുബയിലാണ് ജീവിക്കുന്നത്. സിങ്കപ്പൂര്‍, ദുബൈ, ജക്കാര്‍ത്ത എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന് ബിസിനസ് ഉള്ളത്. 1976ല്‍ വസ്ത്രവ്യാപാരത്തിലൂടെയാണ് വിനോദ് അദാനി തുടങ്ങുന്നത്. പിന്നീടത് സിങ്കപ്പൂരിലേക്ക് വ്യാപിപ്പിച്ചു.  

വിദ്യാഭ്യാസം

ജോലി സാധ്യതകള്‍ പഠിച്ച ശേഷം കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം: പി.എസ്.സി. ചെയര്‍മാന്‍

സര്‍ക്കാര്‍ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും ജോലി സാധ്യതകള്‍ കൂടി പഠിച്ചു മാത്രമേ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവൂ എന്ന് പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഭാഷാ പഠനവിഭാഗങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച 'പി.എസ്.സി. ചെയര്‍മാനോടൊപ്പം ഒരു സായാഹ്നം ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സര്‍വകലാശാലകളുടെ പേരില്‍ സ്വാശ്രയ മേഖലയില്‍ നടക്കുന്ന അംഗീകാരമില്ലാത്ത കോഴ്‌സുകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. നാനൂറോളം പേരാണ് സംശയ നിവാരണത്തിനും നേരിട്ടുള്ള മറുപടി കേള്‍ക്കാനുമായി എത്തിയത്. ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എ.ബി. മൊയ്തീന്‍കുട്ടി അധ്യക്ഷനായി. ഡോ. പി. സോമനാഥന്‍, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. നകുലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ➖➖.➖➖➖➖➖➖➖➖