വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

World Car Free Day 2022: കാറുകൾ ഒന്നും നിരത്തിലിറങ്ങിയില്ലെങ്കിൽ ന​ഗരം എങ്ങനെയുണ്ടാകും? കാർ രഹിത ദിനത്തെക്കുറിച്ച് അറിയാം

സെപ്റ്റംബർ 22 ലോക കാർ രഹിത ദിനമായി ആചരിക്കുന്നു. ബഹുജന ഗതാഗതം, സൈക്ലിംഗ്, നടത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് കാർ രഹിത ദിനം ആചരിക്കുന്നത്. നഗരങ്ങളിലെ ചെറിയ യാത്രകൾക്ക് കാർ ഉപയോഗിക്കുന്നതിനേക്കാൾ സൈക്കിൾ ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിനും പരിസ്ഥിതിക്കും ​ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ലോക കാർ രഹിത ദിനത്തിൽ, ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും നോക്കാം. ഫോസിൽ ഇന്ധന ഉപഭോഗം കുറച്ചുകൊണ്ട് സുസ്ഥിരമായ ഭാവി വിഭാവനം ചെയ്യുന്നതിലേക്കും പരിസ്ഥിതിയുടെ സംരക്ഷിക്കുന്നതിലേക്കും നമുക്കും സംഭാവനകൾ നൽകാം. ലോക കാർ രഹിത ദിനത്തിന്റെ ചരിത്രം: 1970കളിലെ എണ്ണ പ്രതിസന്ധിയുടെ കാലത്ത് തന്നെ കാർ ഫ്രീ ദിനങ്ങൾ സംഘടിപ്പിച്ചിരുന്നു. 1990 കളുടെ തുടക്കത്തിൽ യൂറോപ്യൻ നഗരങ്ങളിൽ നിരവധി കാർ ഫ്രീ ദിനങ്ങൾ സംഘടിപ്പിച്ചിരുന്നു. 1999-ൽ യൂറോപ്പിൽ ഒരു അന്താരാഷ്ട്ര കാർഫ്രീ ദിനം സംഘടിപ്പിച്ചു, ഇത് യൂറോപ്യൻ യൂണിയന്റെ ഇൻ ടൗൺ വിത്തൗട്ട് മൈ കാർ കാമ്പെയ്‌നിന്റെ പൈലറ്റ് പ്രോജക്റ്റായിരുന്നു. ഈ പ്രചാരണം യൂറോപ്യൻ മൊബിലിറ്റി വീക്ക് ആയി തുടരുന്നു. 2000-ൽ, ഇപ്പോൾ വേൾഡ് കാർഫ്രീ നെറ്റ്‌വർക്കായ കാർബസ്റ്റേഴ്‌സ് ആരംഭിച്ച വേൾഡ് കാർ ഫ്രീ ഡേ പ്രോഗ്രാമിലൂടെ, 2000-ൽ കാർ രഹിത ദിനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധേയമായി. ലോക കാർ രഹിത ദിനത്തിന്റെ പ്രാധാന്യം: ലോക കാർഫ്രീ ദിനം കാറുകളില്ലാതെ നമ്മുടെ നഗരങ്ങൾ എങ്ങനെയിരിക്കും എന്ന് കാണിക്കാനുള്ള ഒരു ഉദ്യമമാണ്. നമ്മുടെ വ്യക്തിഗത ചലനാത്മകതയെയും നാം ജീവിക്കുന്ന നഗര പരിസ്ഥിതിയെയും പുനർവിചിന്തനം ചെയ്യാനും കണ്ടെത്താനുമുള്ള മികച്ച അവസരമാണിത്. കൂടാതെ, കാറുകളുടെ ശബ്ദവും സമ്മർദ്ദവും മലിനീകരണവും ഇല്ലാത്ത നഗരങ്ങളുടെയും പൊതുജീവിതത്തിന്റെയും ആഘോഷമാണ് ലോക കാർ രഹിത ദിനം. ബഹുജന ഗതാഗതത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക നേട്ടങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഈ ദിനം പ്രാധാന്യം നൽകുന്നു.     

പ്രവാസം

കുവൈറ്റ് ഫാമിലി വിസ ഇനി ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് മാത്രം

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുകയാണ്. ഇതിന്റെ ഭാഗമായി ഫാമിലി വിസയ്ക്ക് അർഹരാകാൻ 800 കുവൈത്ത് ദിനാറിന് മുകളിൽ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്ന നിയമം ഉടൻ നിലവിൽ വരുമെന്ന് അറിയിച്ചിരിക്കുകയാണ്. അതായത് പ്രതിമാസം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ വരുമാനമായി ഉണ്ടായിരിക്കണം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ 500 ദിനാർ പ്രതിമാസ ശമ്പളമുള്ളവർക്ക് ഫാമിലി വിസ ലഭിക്കും. അതായത് ഇപ്പോൾ 1,29,254 ഇന്ത്യൻ രൂപ വരെ പ്രതിമാസ സംബാലം ഉള്ളവർക്ക് ഇപ്പോൾ കുവൈറ്റ് ഫാമിലി വിസ ലഭിക്കും. കുവൈറ്റിൽ വിദേശികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ്  ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചത്. വിദേശികളുടെ എണ്ണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.  അതിനാൽ തന്നെ ഉത്തരവ് പുറത്തിറങ്ങുന്നത് മുതൽ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ  800 ദിനാറിന് മുകളിൽ പ്രതിമാസ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. അതിനോടൊപ്പം തന്നെ ശമ്പളത്തിന് പുറമെ വേറെ ഏതെങ്കിലും അധിക വരുമാനം ഉണ്ടെങ്കിലും അത് ഫാമിലി വിസ അനുവദിക്കാനുള്ള മാനദണ്ഡത്തിൽ പരിഗണിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് ഫാമിലി വിസ ലഭിച്ചവർക്ക് ഭാര്യയെയും 16 വയസിന് താഴെയുള്ള മക്കളെയും കുവൈറ്റിലേക്ക് കൊണ്ട് വരാം. എന്നാൽ വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതോടെ  കുറഞ്ഞ ശമ്പളം ഉള്ളവർക്ക് ഫാമിലി വിസ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. ഈ വർഷം ജൂൺ മുതൽ  ആഭ്യന്തര മന്ത്രാലയം ഫാമിലി വിസ അനുവദിക്കുന്നത് അനിശ്ചിമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

പ്രവാസം

സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വില വർധിച്ചു

റിയാദ്: ഭക്ഷ്യ ഉൽപന്നങ്ങൾക്ക് സൗദിയിൽ വിലവർധിച്ചതായി റിപ്പോർട്ട്. ഇതനുസരിച്ച് തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും ക്രമാതീതമായി വില വർധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രധാനമായും വില വർധനവുണ്ടായത് കോഴിയിറച്ചി, മുട്ട, പാചക എണ്ണ എന്നിവക്കാണ്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  പ്രാദേശിക കോഴിയിറച്ചിക്ക് 39.56 ശതമാനവും ഇറക്കുമതി ചെയ്ത ഫ്രോസൺ ഉൽപന്നങ്ങൾക്ക് 36.91 ശതമാനം തോതിലും നിരക്ക് വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഓയിൽ ഉൽപന്നങ്ങൾക്ക് 23 മുതൽ 26 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. കൂടാതെ വീടുകളിലെ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ, കോസ്മെറ്റിക്സ് സാധനങ്ങൾ എന്നിവക്കും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വില വർധിച്ചതോടെ രാജ്യത്ത് ജിവിത ചിലവും ഗണ്യമായി വർധിച്ചിരിക്കുകയാണ്. അതേസമയം സുഗന്ധ വ്യജ്ഞനം, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ടെന്നും ജനറൽ  Also : 

പ്രവാസം

UAE: തെരുവു നായ്ക്കളുടെ സംരക്ഷണ കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിൽ; രക്ഷയുമായി രാജകുടുംബാംഗം രംഗത്ത്

അബുദാബി: തെരുവ് മൃഗ സംരക്ഷണ കേന്ദ്രത്തിന് രക്ഷകരായി രാജകുടുംബം രംഗത്ത്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ തെരുവു നായ്ക്കളുടെ സംരക്ഷണ കേന്ദ്രത്തിനാണ് രാജകുടുംബാംഗങ്ങൾ രംഗത്തിറങ്ങിയതോടെ പുതുജീവൻ ലഭിച്ചത്. ഉമ്മുൽ ഖുവൈനിലെ തെരുവു നായ കേന്ദ്രത്തിനാണ് രാജകുടുംബം രക്ഷയായത്. ഉമ്മുൽ ഖുവൈനിലെ തെരുവു നായ കേന്ദ്രം കുടിയൊഴിപ്പിക്കലിന് നോട്ടീസ് പിരീഡ് ലഭിച്ചതായി അഭ്യുദയകാംക്ഷികളെ അറിയിക്കാനായി മൃ​ഗ സംരക്ഷണ കേന്ദ്രം അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരുന്നു.  അടച്ചുപൂട്ടുകയാണെങ്കിൽ 872 നായ്ക്കളും 4 കഴുതകളും 15 പൂച്ചകളും ഭവനരഹിതരാകുമെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് പെട്ടന്ന് തന്നെ വൈറലാകുകയറും 21000 ൽ അധികം ആളുകൾ ഇത് കാണുകയും ചെയ്തു. നിരവധി പേർ രാജ കുടുംബത്തിലെ അം​ഗങ്ങളുടെ സഹായവും തേടി.  ഇതിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ രാജകുടുംബത്തിലെ ഒരു അംഗം പിന്തുണ വാഗ്ദാനം ചെയ്തുവെന്ന് അറിയിച്ചുവെന്ന് മൃഗസംരക്ഷണ കേന്ദ്രം മറ്റൊരു പോസ്റ്റ് ഇട്ടു.  പോസ്റ്റിൽ മുനിസിപ്പാലിറ്റിയും ഷെൽട്ടറും ഒത്തുതീർപ്പിലായെന്നും ഒഴിപ്പിക്കൽ നിർത്തിയെന്നും വ്യക്തമാക്കുകയും ചെയ്തു.   തെരുവു നായ കേന്ദ്രം സമൂഹത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും സാധൂകരിച്ചതിനും ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റിക്കും രാജകുടുംബത്തിനും നന്ദി അറിയിച്ചുകൊണ്ട് ഒരാൾ മറുപടി പോസ്റ്റ് ഇടുകയുണ്ടായി. ഇന്ന് രാത്രി നായ്ക്കളും കഴുതകളും പൂച്ചകളും സുരക്ഷിതമാണെന്ന് അറിഞ്ഞുകൊണ്ട് വിശ്രമിക്കാം എന്ന് അനിമൽ സെന്ററിൽ നിന്നുള്ള അമീറയും കുറിച്ചു. അബുദാബി ജോബ് ഫെയർ നവംബർ 14 മുതൽ 16 വരെ   അബുദാബി ജോബ്ഫെയര്‍ നവംബര്‍ 14മുതല്‍ 16വരെ നടക്കും. ജോലി അവസരങ്ങളും ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘദര്‍ശനത്തോടെ വ്യത്യസ്ത മേഖലകളിലെ പുതിയ ട്രന്റുകളും പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജോബ് ഫെയര്‍ നടത്തുന്നത് കരിയര്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന യുഎഇ യുവാക്കളെ ലക്ഷ്യമിട്ടാണ്. വ്യവസായിക മേഖലകളിലെ പുത്തന്‍ ട്രന്റുകള്‍ മനസ്സിലാക്കാന്‍ എമിറേറ്റി യുവാക്കള്‍ക്ക് ഒരിടം സൃഷ്ടിക്കുക. കൂടാതെ പ്രമുഖ വ്യവസായ മേഖലകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അവസരങ്ങള്‍ അറിയാന്‍ രാജ്യത്തെ യുവാക്കളെ സഹായിക്കുക എന്നതാണ് ജോബ് ഫെയറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫോര്‍മ മിഡില്‍ ഈസ്റ്റ് ഇവന്റ് മാനേജര്‍ ഫാദി ഹാര്‍ബ് ചൂണ്ടിക്കാട്ടി.  അബുദാബിയില്‍ മാത്രമല്ല രാജ്യത്താകമാനമുള്ള തൊഴില്‍ അവസരങ്ങള്‍ യുവാക്കള്‍ക്കു മുന്നില്‍ തുറന്നുവെയ്ക്കാനുള്ള അവസരമാണ് ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നതിലൂടെ നിറവേറ്റുന്നതെന്നും ഫാദി ഹാര്‍ബ് പറഞ്ഞു. യുവാക്കളെ കോര്‍പ്പറേറ്റ് മേഖലകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നതോടൊപ്പം സംരഭകര്‍ക്കും ജോബ് ഫെയര്‍ പുതിയ അവസരങ്ങളൊരുക്കും. യുവാക്കൾക്ക് ഏറ്റവും പുതിയ വ്യവസായ ട്രെൻഡുകളെക്കുറിച്ച് പഠിക്കാനും വരാനിരിക്കുന്ന തൊഴിൽ വിപണി അവസരങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നേടാനും പ്രമുഖ ബിസിനസുകളുമായും ഓർഗനൈസേഷനുകളുമായും ശൃംഖല നേടാനും കഴിയുന്ന ഒരു ഇടം സൃഷ്ടിക്കാനും ഇതിലൂടെ സഹായകമാകും. ശാക്തീകരണം, വര്‍ക്ഷോപ്പുകള്‍ എന്നിങ്ങനെ വ്യത്യസ്ത വേദികള്‍ ഉള്‍പ്പെടുന്നതാണ് ജോബ്ഫെയര്‍. യുഎഇ സെന്‍ട്രല്‍ ബാങ്ക്, ഇറ്റിസാലട്, നാഷണല്‍ മറൈന്‍ഡ്രട്ജിങ്ങ് കമ്പനി, അല്‍ ഫാഹിം ഗ്രൂപ്പ്, അല്‍മസൂദ് ഗ്രൂപ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് ഫെയറിലെ എക്സിബിറ്റേഴ്സ്.

കേരളം

സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണത്തിന്‍റെ മറവിൽ വീട് നിർമ്മിച്ച നേതാവിനെതിരെ നടപടി വേണമെന്ന് സേവ് ബിജെപി ഫോറം

തിരുവനന്തപുരം:സംസ്ഥാനത്ത് ബിജെപി യിലെ ഗ്രൂപ്പിസം വീണ്ടും ശക്തമാവുന്നു.  ദേശീയ അധ്യക്ഷന്‍ നദ്ദ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെ ജില്ലയിലെ പ്രധാന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. സേവ് ബിജെപി ഫോറം എന്ന പേരിലാണ് പോസ്റ്റർ.കെ സുരേന്ദ്രനെതിരെ കൃഷ്ണദാസ് പക്ഷം ആരോപണങ്ങൾ തോടുക്കുന്നതിനിടെയാണ് ഇപ്പോൾ പോസ്റ്റർ യുദ്ധം തുടങ്ങിയിരിക്കുന്നത്. വി വി രാജേഷ്, സി ശിവൻകുട്ടി, എം ഗണേശൻ എന്നിവർക്കെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണത്തിന്‍റെ മറവിൽ വീട് നിർമ്മിച്ച നേതാവിനെതിരെ നടപടി വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം. വി വി രാജേഷ് , സി ശിവൻകുട്ടി , എം ഗണേശൻ എന്നിവർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. ഇവർക്കെതിരെ പാർട്ടി തല അന്വേഷണം വേണം. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതെന്നും ശ്രദ്ധേയം. ഇംഗ്ലീഷിലും മലയാളത്തിലും എഴുതി,  ജില്ലാ കമ്മിറ്റി ഓഫീസ്, സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ പോസ്റ്റർ പതിപ്പിച്ചു. രാത്രി സ്ഥാപിച്ച പോസ്റ്റർ രാവിലെ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.

ജനറൽ

ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും; 10 മണിക്ക് മരട് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശം

കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ്  സംഭവം.  യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ്. കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ്  സംഭവം.  യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതികെ പൊലീസില്‍ പരാതി ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍  ചോദ്യം ചെയ്യാന്‍ എത്തണമെന്നാവശ്യപ്പെട്ട് മരട് പൊലീസ് ശ്രീനാഥ് ഭാസിക്ക്  നോട്ടീസ് നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവർത്തകയുടെ പരാതി. ഇന്ന് പ്രാഥമിക മൊഴിയെടുക്കാനാണ് പൊലീസിന്‍റെ തിരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.  കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും.  എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. 'എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല'- ശ്രീനാഥ് ഭാസി പറഞ്ഞു. അതേസമയം പരാതിയിൽ പറയും പോലെ മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അത് അംഗീകരിക്കിനാവാത്തതാണെന്ന് ചട്ടമ്പി സിനിമയുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ പറഞ്ഞു. എന്നാൽ ഈ സംഭവത്തിന്‍റെ പേരിൽ തന്‍റെ സിനിമയെ മോശമാക്കാൻ മനപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകൻ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. അതിനിടെ മറ്റൊരു റേഡിയോ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മരണം

മൂന്നാനപള്ളിൽ എബ്രഹാം ചാക്കോ (കുഞ്ഞൂഞ്ഞ്-94) അന്തരിച്ചു.

തിടനാട്:  മൂന്നാനപള്ളിൽ എബ്രഹാം ചാക്കോ (കുഞ്ഞൂഞ്ഞ്-94) അന്തരിച്ചു. സംസ്‌കാരം (27) ചൊവ്വാഴ്ച പത്തിന് വീട്ടിൽ ആരംഭിച്ച് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ പൂഞ്ഞാർ കളപ്പുരക്കൽ പറമ്പിൽ കുടുംബാംഗം. മക്കൾ: ജോസഫ് (പാപ്പച്ചൻ),  മേഴ്‌സി, ജോൺസൺ, ഫാ. ടോമി മൂന്നാനപ്പള്ളിൽ (എം.എസ്.എഫ്.എസ്) യു.എസ്.എ. മരുമക്കൾ: പത്മ, ജോജോ ഈന്തുംപ്ലാക്കൽ, ബിൻസി കാഞ്ഞിരക്കാട്ടുകുന്നേൽ.

ജനറൽ

World Heart Day 2022: ഹൃദയത്തിന്‍റെ ആരോഗ്യത്തിന് കുടിക്കാം ഈ ഒമ്പത് പാനീയങ്ങള്‍...

നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും.  സെപ്റ്റംബർ 29നാണ് ലോക ഹൃദയ ദിനം. ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണ് ഇത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.  ഒന്ന്... ആപ്പിൾ ജ്യൂസ് ആണ് ആദ്യമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നു പറയുന്നത് വെറുതേയല്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് ആപ്പിള്‍. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ,  ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റ് മിനറൽസും ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ദിവസവും ആപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  രണ്ട്... ബ്രൊക്കോളി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വേണ്ട മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഒമേഗ-3 ഫാറ്റി ആസിഡുകളും  ഫൈബറുമെല്ലാം ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ബ്രൊക്കോളി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  മൂന്ന്... ഓറഞ്ച് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. നാല്... തക്കാളി ജ്യൂസ് ആണ് നാലാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം  ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അഞ്ച്... സ്ട്രോബെറി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയത്തിന്‍റെ ആകൃതിയിലുളള സ്ട്രോബെറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബെറിയുടെ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.  ആറ്... ബീറ്റ്‌റൂട്ട് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്.  ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് വിദഗ്ധരും പറയുന്നു.  ഏഴ്... മാതളനാരങ്ങ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മാതളനാരങ്ങ ജ്യൂസിൽ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ അകറ്റാൻ മാതളനാരങ്ങയ്ക്ക് കഴിവുണ്ട്.  ഇവ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും അതിലൂടെ ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കും.  എട്ട്... ക്യാരറ്റ് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഏറ്റവും വൈവിധ്യമാർന്ന പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കാം.  ഒമ്പത്... ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും. അതിനാല്‍ അവക്കാഡോ ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.