വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കേന്ദ്ര സർക്കാർ പുതുതായി ഇറക്കിയ കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ 4 വില്ലേജുകൾ! നിലനിൽക്കുന്നത് ഉരുൾപൊട്ടൽ സാധ്യത

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, ≡Navigation മേലുകാവ്, പൂഞ്ഞാർതെക്കേക്കര, തീക്കോയി വില്ലേജുകളാണ് കേന്ദ്ര സർക്കാർ പുതുതായി ഇറക്കിയ കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്ന കോട്ടയം ജില്ലയിലെ വില്ലേജുകൾ. ജില്ലയിലെ മലയോര മേഖലയിലെ വില്ലേജുകളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പാറമടകൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. വിജ്ഞാപനം പൂർണ്ണമായി അംഗീകരിക്കുന്നതോടെ ഈ മേഖലയിലെ ഖനന ക്വാറി പ്രവർത്തനങ്ങൾ നിരോധിക്കപ്പെടും. ഈ മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ മേഖലകളിൽ പരിസ്ഥിതി സംഘടനകൾ പാറമടയ്ക്ക് എത്തിയ രംഗത്തുണ്ട്. എന്നാൽ ഈ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുമ്പോൾ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകാനിടയുണ്ട്. വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുൾപ്പടെ ഇവിടെ തടസ്സപ്പെടുകയും ഭൂമി വില്പന ഇല്ലാതാകുകയും വില കുറയുന്നതുമായ സാഹചര്യംഉണ്ടായേക്കാം.

കോട്ടയം

മലയോര പട്ടയ ജനകീയ കൺവെൻഷൻ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു .

ഒരു നാടിന്റെ സ്വപ്നം പൂവണിയുന്നു...    എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ പെട്ട പുഞ്ചവയൽ, പുലിക്കുന്ന്, കപ്പിലാംമൂട്, മുരിക്കും വയൽ, പാക്കാനം, കുഴിമാവ്,ആനക്കല്ല്, കോസടി, കൊമ്പുകുത്തി, മാങ്ങാപേട്ട, കൊട്ടാരം കട , നൂറ്റിപതിനാറ്, ഇരുമ്പൂന്നിക്കര, തുമരംപാറ, എലിവലിക്കര എന്നീ മേഖലകളിലെ ഏകദേശം പതിനായിരത്തോളം ആളുകൾ പതിറ്റാണ്ടുകളായി തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം വേണമെന്ന ആവശ്യമുന്നയിച്ച് പ്രക്ഷോഭപാതയിലായിരുന്നു. ഈ പ്രദേശത്തെ 1459 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകുന്നതിനുള്ള എല്ലാ തടസ്സങ്ങളും പരിഹരിച്ച് പട്ടയം നൽകുന്നതിനുവേണ്ടി 17 പുതിയ തസ്തികളോടെ സ്പെഷ്യൽ തഹസിൽദാർ ഓഫീസ് മുണ്ടക്കയത്ത് അനുവദിച്ച് പ്രവർത്തനം ആരംഭിക്കുകയാണ്. ഇതിനു മുന്നോടിയായി പട്ടയ നടപടികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനും, ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനും പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്  പാരിഷ് ഹാളിൽ വിളിച്ചുചേർത്ത മലയോര പട്ടയ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു.    ഒരു വർഷത്തിനുള്ളിൽ പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ ഉൾപ്പെടെയുള്ള മുഴുവൻ ചെറുകിട-നാമമാത്ര,കൈവശ ഭൂവുടമകൾക്കും ഒരു വർഷത്തിനുള്ളിൽ പട്ടയം നൽകുന്നതിനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്.

കോട്ടയം

പ്രതിഭാ സംഗമം - എംഎൽഎ എക്സലൻസ് അവാർഡ് അപേക്ഷ ക്ഷണിച്ചു

  ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ  നടന്നുവരുന്ന എഡ്യൂക്കേഷൻ പ്രോജക്ട് ആയ ഫ്യൂച്ചർ സ്റ്റാർസിന്റെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ 1 മുതൽ 10 വരെ റാങ്കുകളിൽ ഏതെങ്കിലും  റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, പി.എച്ച്.ഡി കരസ്ഥമാക്കിയവർ  ഉൾപ്പെടെ  അക്കാദമിക് രംഗത്ത് വളരെ മികച്ച നേട്ടം കൈവരിച്ചവരെയും,  മറ്റിതര രംഗങ്ങളിലും  ശ്രദ്ധേയമായ നേട്ടം കൈവരിച്ച പ്രഗൽഭ വ്യക്തിത്വങ്ങളെയും  എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. ആഗസ്റ്റ് 20 ചൊവ്വാഴ്ച രണ്ട് മണിക്ക് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുക്കും.  മേൽപ്പറഞ്ഞ പ്രകാരങ്ങളിൽ പെട്ട ഏതെങ്കിലും നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയോ,  മറ്റിതര വ്യക്തികളെയോ സംബന്ധിച്ചുള്ള വിശദാംശങ്ങളും, പേരും മേൽവിലാസവും,  ഫോട്ടോയും , സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഉൾപ്പെടെയുള്ള വിവരങ്ങളും ഇതോടൊപ്പം നൽകിയിട്ടുള്ള വാട്സ്ആപ്പ് നമ്പറുകളിൽ ആഗസ്റ്റ് 10 ന് മുമ്പ് നൽകണമെന്ന് എം.എൽ.എ ഓഫീസിൽനിന്ന് അറിയിച്ചു.  സുജ എം.ജി : 94466 02182, പി. എ ഇബ്രാഹിംകുട്ടി :99614 01605, എലിസബത്ത് തോമസ് : +91 81139 87242

കേരളം

ഭക്ഷണ വിതരണം തടയില്ല ; വൈറ്റ് ഗാർഡിന് സേവനം തുടരാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : വയനാട് ദുരന്തത്തിലെ ഇരകൾക്കും രക്ഷാപ്രവർത്തകർക്കും മുസ്ലിം ലീഗിന്റെ വൈറ്റ് ഗാർഡ് അടക്കമുള്ളവർ നൽകുന്ന ഭക്ഷണവിതരണം തടയില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംഘടനകൾക്ക് ഭക്ഷണം നൽകാമെന്നും സർക്കാർ വ്യക്തമാക്കി. സൈനികർക്ക് അടക്കമുള്ള ഭക്ഷണം നൽകുന്നതിന് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വൈറ്റ് ഗാർഡ് മുസ്ലിം ലീഗിൻ്റേതാണ്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുമായി സംസാരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയത്  അന്വേഷിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പുറത്തുനിന്ന് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നതിൽ ആർക്കും വിരോധമില്ല. അവരെ ബഹുമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ഇപ്പോൾ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. വൈറ്റ് ഗാർഡിനുണ്ടായ പ്രയാസങ്ങളെല്ലാം തീർത്തുവെന്നും മന്ത്രി പറഞ്ഞു.

കേരളം

Keralaകർണാടകയിലെ ഷിരൂരിൽ ഗംഗാവലിപ്പുഴയിലേക്ക് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും

കർണാടകയിലെ ഷിരൂരിൽ ഗംഗാവലിപ്പുഴയിലേക്ക് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും തുടങ്ങാനാകുമോ എന്ന് പരിശോധിക്കും. പുഴയിലെ അടിയൊഴുക്ക് അൽപം കുറഞ്ഞസാഹചര്യത്തിലാണിത്. എന്നാൽ ഒരാൾക്ക് പുഴയിലേക്ക് ഇറങ്ങി പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.സ്വമേധയാ പുഴയിലിറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവിൽ ജില്ലാ ഭരണകൂടം അനുമതി നൽകാൻ സാധ്യതയില്ല. നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു.

കേരളം

*എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ; അബദ്ധത്തിൽ പോലും ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

സ്റ്റേറ്റ് ബാങ്കിൻ്റെ സന്ദേശമെന്ന രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചില സന്ദേശങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ്.  എസ്ബിഐ റിവാർഡ് പോയിൻ്റുകൾ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ എസ്എംഎസ്, വാട്ട്‌സ്ആപ്പ് എന്നിവ വഴി  സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് മുമ്പ് പിഐബി റിപ്പോർട്ട് ചെയ്തിരുന്നു.... എസ്‌ബിഐ ഒരിക്കലും ലിങ്കുകളോ മറ്റ് റിവാർഡുകളോ എസ്എംഎസ് വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ അയയ്‌ക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്, അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറിയാത്ത ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് സൂക്ഷിക്കുക! എസ്ബിഐ റിവാർഡുകൾ റിഡീം ചെയ്യാൻ ഒരു  ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എസ്ബിഐ ഒരിക്കലും എസ്എംഎസ്/ വാട്സ്ആപ് വഴി ലിങ്കുകളോ ഫയലുകളോ അയയ്‌ക്കില്ല, അജ്ഞാത ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്,” എന്ന് പിഐബി പോസ്റ്റ് ചെയ്തിട്ടുണ്ട്.  തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ ഇതാ; * നിങ്ങൾക്ക് അറിയാത്ത നമ്പറുകളിൽ നിന്നും വരുന്ന  ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ നൽകുയോ ചെയ്യരുത്.   * യഥാർത്ഥ യുആർഎൽ പരിശോധിക്കാൻ ക്ലിക്ക് ചെയ്യാതെ ലിങ്കുകൾക്ക് മുകളിൽ സ്ക്രോൾ ചെയ്യുക.   * പരിചിതമല്ലാത്തതോ അക്ഷരത്തെറ്റുള്ളതോ ആയ സന്ദേശങ്ങൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.   * പാസ്‌വേഡുകളോ ക്രെഡിറ്റ് കാർഡ് നമ്പറുകളോ വ്യക്തിഗത വിവരങ്ങളോ എസ്എംഎസ് വഴി പങ്കിടുന്നത് ഒഴിവാക്കുക   * രണ്ട് തവണയുള്ള വെരിഫിക്കേഷൻ എന്ന ഓപ്‌ഷൻ ഓൺ ചെയ്തിടുക,  ഇത് നിങ്ങളുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നു.   * സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക. പബ്ലിക് വൈഫൈ നെറ്റ്‌വർക്കുകൾ സുരക്ഷിതമല്ലാത്തതിനാൽ ഇതുവഴി വിവരങ്ങൾ ചോർത്തുന്നത് ഹാക്കർമാർക്ക് എളുപ്പമാണ്

പ്രാദേശികം

ഇളപ്പുങ്കൽ - കാരക്കാട് പാലം യാഥാർഥ്യമാക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. എം.എൽ. എ

ഈരാറ്റുപേട്ട. തൊടുപുഴ റോഡും, വാഗമൺ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന വിധം ഇളപ്പുങ്കൽ - കാരക്കാട് ചങ്ങാടക്കടവ് പാലംവും പൂഞ്ഞാർ ടൂറിസം സർക്യൂട്ട് പദ്ധതിയും യാതാർഥ്യമാക്കുമെന്ന്പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. കേരളാ കോൺ ഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ്  അഡ്വ. ജയിംസ് വലിയവീട്ടിലിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽപൂഞ്ഞാ നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.കെ.തോമസ്കുട്ടി, നിയോജക മണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, മണ്ഡലം സെക്രട്ടറി പി.പി.എം. നൗഷാദ്, പി.എസ്.എം. റംലി, മാത്തുക്കുട്ടി, സണ്ണി വടക്കേ മുളഞ്ഞിനാൽ, അൻസാരി പാലയം പറമ്പിൽ,ഈരാറ്റുപേട്ട നഗരസഭാ  കൗൺസിലർ ലീനാ ജയിംസ്, റോസറ്റ് വീഡൻ, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ഹലീൽ മുഹമ്മദ്, പ്രൊഫസർ. സണ്ണി ജോസഫ്,, സിദ്ധിക്, ജയിംസ് കുന്നേൽ, സിബി  പാറൻകുളങ്ങര, നാസ്സർ ഇടത്തുംകുന്നേൻ, ഷാനവാസ് കടപ്ലാക്കൽ, ബാബു വരവുകാല, സലിം, പരിക്കൊച്ച്, ആദിൽ മുഹമ്മദ്, എന്നിവർ സംസാരിച്ചു

കേരളം

വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണം 360 ആയി

വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണം 360 ആയി. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം. 146 മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍സംസ്കരിക്കും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. ദുരിതബാധിതർക്ക് ആശ്വാസമാകാൻ നടൻ മോഹൻലാൽ ദുരന്ത ഭൂമിയിൽ