വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

കൊറിയർ സർവീസിന്റെ പേരിൽ വ്യാജ കോളുകൾ; മുന്നറിയിപ്പുമായി പൊലീസ്

കൊറിയർ കൊറിയർ സർവീസിൽ നിന്നാണെന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പ് ആണെന്ന് വ്യക്തമാക്കി കേരള പൊലീസ്.ആധാർ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നതായും പൊലീസ്.വ്യാജ ഐ ഡി ഉപയോ​ഗിച്ച് പൊലീസാണെന്ന് ധരിപ്പിച്ചായിരിക്കും തട്ടിപ്പെന്നും മുന്നറിയിപ്പിലുണ്ട്. മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വിഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുകയെന്നും പൊലീസ് വ്യക്തമാക്കി.ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം വിവരം 1930 ലും www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.  

മരണം

ബദ്‌റുന്നിസ (61) നിര്യാതയായി.

ഈരാറ്റുപേട്ട: തേവരുപാറ പള്ളിപ്പാറ ഫരീദുദ്ദീൻ മൗലവിയുടെ ഭാര്യ ബദ്‌റുന്നിസ (61) നിര്യാതയായി. ഖബറടക്കം ഒരു മണിക്ക് പുത്തൻപള്ളിയിൽ.  മുൻ പാളയം പള്ളി ഇമാം അബ്ദുൽ ഗഫാർ മൗലവിയുടെ സഹോദരിയാണ്.

കേരളം

സംസ്ഥാനത്ത് സ്കൂളുകളില്‍ ഓണ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു.*

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു. ഓണ പരീക്ഷ സെപ്തംബർ മൂന്നിന് ആരംഭിച്ച്‌ 12 ന് അവസാനിക്കും.ഒന്ന് മുതല്‍ 10 വരെ ക്ളാസുകള്‍ക്ക് രാവിലെ 10 മുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ.അതേസമയം വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടു മുതല്‍ 4.15 വരെ ആയിരിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷ മൂന്നാം തിയതിയാണ് ഹൈസ്കൂള്‍ വിഭാഗത്തിന് പരീക്ഷ ആരംഭിക്കുന്നത്, അതേസമയം എല്‍.പി, യു.പി വിഭാഗങ്ങള്‍ക്കും പ്ളസ് ടുവിനും നാലാംതീയതിയാണ് പരീക്ഷ തുടങ്ങുന്നത്. പ്ളസ് ടുവിന് രാവിലെ 9.30 നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ 1.30 നുമാണ് ആരംഭിക്കുന്നത്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആണ് . ഓണാവധി 13 ന് ആരംഭിക്കുമെങ്കിലും ഏതെങ്കിലും കാരണവശാല്‍ പരീക്ഷദിവസങ്ങളില്‍ സർക്കാർ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ 13ന് നടത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പ്രാദേശികം

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ് എന്നീ മേഖലാ കമ്മിറ്റികൾ സംയുക്തമായി രണ്ട് മുട്ടനാടുകളെ ലേലം ചെയ്തു.

ഈരാറ്റുപേട്ട;വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി  ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ് എന്നീ മേഖലാ കമ്മിറ്റികൾ സംയുക്തമായി രണ്ട് മുട്ടനാടിനെ ലേലം ചെയ്തു.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 79000 രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്  ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് മിഥുൻ ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ ആർ അമീർഖാൻ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി, ബ്ലോക്ക് പ്രസിഡണ്ട് ഈ എ സവാദ് എന്നിവർ പങ്കെടുത്തു. മേഖല സെക്രട്ടറിമാരായ സെയിദ് മുഹമ്മദ്, ബിബിൻ  ബാബു, പ്രസിഡന്റുമാരായ  ഷെബിൻ സക്കീർ, അമീൻ പാറയിൽ ഇവർ പങ്കെടുത്തു  

പ്രാദേശികം

തുടർച്ചയായി റാങ്കുകൾ വാരി കൂട്ടി അരുവിത്തുറ കോളേജ് ഫുഡ് സയൻസ് വിഭാഗം

അരുവിത്തുറ : എം ജി യൂണിവേഴ്സിറ്റി എം എസ്സ് സി ഫുഡ് ടെക്നോളജി അൻഡ് ക്വാളിറ്റി അഷുറൻസിൽ ഒന്നും മൂന്നും ഏട്ടും റാങ്കുകൾ സ്വന്തമാക്കി അരുവിത്തുറ കോളേജ് ഫുഡ് സയൻസ്സ് വിഭാഗം മികച്ച വിജയം നേടി. മോനിഷാ എസ്സ് നായർ ഒന്നാം സ്ഥാനവും നയനാ പ്രദീപ് മൂന്നാം സ്ഥാനവും സ്നേഹാ ബിനോയ് ഏട്ടാം സ്ഥാനവുമാണ് നേടിയത്. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും ഫുഡ്സയൻസ് വിഭാഗം മേധാവി മിനി മൈക്കിളിനേയും അദ്ധ്യാപകരേയും കോളേജ് മനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് എന്നിവർ അഭിനന്ദിച്ചു. മുൻവർഷങ്ങളിലും നിരവധി റാങ്കുകൾ ഫുഡ് സയൻസ് വിഭാഗം നേടിയിരുന്നു.

പ്രാദേശികം

ക്രമ വിരുദ്ധമായി കൈമാറിയ ഈരാറ്റുപേട്ട നഗരസഭാ ഭൂമിക്ക് പകരം ഭൂമി ആവശ്യപ്പെടണം

ഈരാറ്റുപേട്ട: പഞ്ചായത്ത് ആയിരുന്ന കാലത്ത് ഭരണ സമിതിയെ അറിയിക്കാതെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിക്ക് പകരമായി വേറെ ഭൂമി നൽകാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് നിവേദനം.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ആസ്തി രജിസ്റ്ററിലുള്ള ഭൂമിയാണ് അധികൃതരെ അറിയിക്കാതെ 2005 ൽ റവന്യൂ വകുപ്പിന് കൈമാറിയത്. ഈ ഭൂമിക്ക് പകരം ഭൂമി ആവശ്യപ്പെടണമെന്നാവശ്യപ്പെട്ടാണ് പൊതു പ്രവർത്തകനും ജനകീയ വികസന ഫോറം പ്രസിഡന്റുമായ ഷരീഫ് പൊന്തനാൽ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്.     ക്രമവിരുദ്ധമായ ഈ നടപടി അക്കൗണ്ട് ജനറൽ ഓഡിറ്റ് വിഭാഗമാണ് കഴിഞ്ഞ വർഷം കണ്ടെത്തിയത്. 1994 ലാണ് കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത്. ഇതുപ്രകാരം ഈരാറ്റുപേട്ട മൃഗാശുപത്രിയും അനുബന്ധ പന്നിഫാമും ഈരാറ്റുപേട്ട നഗരസഭയുടെ ആസ്തി രജിസ്റ്ററിലുള്ളതാണ്. എന്നാൽ പന്നിഫാം സ്ഥിതി ചെയ്യുന്ന 24.30 ആർ (60 സെന്റ്) സ്ഥലം റവന്യൂ (എ) വകുപ്പിന്റെ (എം.എസ്) നമ്പർ 330/05/റവന്യൂ തീയതി 24/10/2005 ലെ സർക്കാർ ഉത്തരവ് പ്രകാരം ഈരാറ്റുപേട്ടയിൽ കോടതി സമുച്ചയം പണിയുന്നതിന് റവന്യൂ വകുപ്പ് കൈമാറിയിട്ടുള്ളതാണ്. എന്നാൽ ഈ തീരുമാനം അന്നത്തെ പഞ്ചായത്ത് കമ്മിറ്റി യോ പഞ്ചായത്ത് വകുപ്പോ അറിഞ്ഞിട്ടില്ലായെന്നാണ് പരാതിയിൽ പറയുന്നത്.  അതു കൊണ്ട് നഗരസഭക്ക് നഷ്ടപ്പെട്ട ഭൂമിക്ക് പകരമായി ഈരാറ്റുപേട്ട വില്ലേജിലെ മഞ്ചാടി തുരുത്തിലെ ബ്ലോക്ക് നമ്പർ 47ൽ റീ സർവ്വേ 66/1 ലെ സർക്കാർ വസ്തുവിലെ 60 സെന്റ് ഭൂമി റവന്യൂ വകുപ്പിനോട് നഗരസഭ ആവശ്യപ്പെടണമെന്നും ക്രമ വിരുദ്ധമായി നഗരസഭാ ഭൂമി കൈമാറിയ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

കോട്ടയം

കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു

കോട്ടയം അപ്പാഞ്ചിറയിൽ ചൂണ്ടയിടുന്നതിനിടെ  കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആന്റണി (6) ആണ് മരിച്ചത്. ആപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു.

കോട്ടയം

തുല്യ നീതിക്കായി ജനസംഖ്യാനുപാതിക സംവരണം: PDP പ്രക്ഷോഭം ശക്തമാക്കും: അജിത് കുമാർ ആസാദ് *

കോട്ടയ:തുല്യനീതിക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക എന്ന പതിറ്റാണ്ടുകളായുള്ള PDP യുടെ ആവശ്യം അംഗീകരിക്കും വരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് PDP നേതൃത്വം നൽകുമെന്ന് PDP സംസ്ഥാന ജനറൽ സെക്രട്ടറിഅജിത്കുമാർ ആസാദ് പറഞ്ഞു. കോട്ടയത്ത് ഈ വിഷയം ഉന്നയിച്ച് PDP കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മുദ്രാവാക്യമുയര്‍ത്തി പാർട്ടി ജൂലൈ 6 മുതല്‍ ആരംഭിച്ച  പ്രചരണ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ജില്ലാതല സമരമാണ് ഇന്ന് മുഴുവൻ  കളക്ട്രേറ്റുകള്‍ക്ക് മുന്നിലും നടക്കുന്നത്കോട്ടയം കളക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ്ണയിൽ ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം MS നൗഷാദ് വിഷയാവ തരണം നടത്തിപാർട്ടി നേതാക്കളായ,MA അക്ബർ, സക്കീർ കളത്തിൽ,OA സക്കരിയ , നൗഫൽ കീഴേടം സഫറുള്ള , നസീർ വെട്ടിക്കാട്ടുമുക്ക് അബ്ദുൾ സലീം, മുജീബ് മഠത്തി പറമ്പിൽ. സലീം നക്രം തുരുത്ത്, ശിഹാബ് തിരുമാതിൽക്കൽഅൻസർഷാ കുമ്മനം. മുഹമ്മദാലി കാഞ്ഞിരപ്പള്ളിശിഹാബ്,മെഹമൂദ് പായിപ്പാട്തുടങ്ങിയവർ സംസാരിച്ചു.