വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കെ.എ. മാഹിൻ മുസ്‍ലിം ലീഗ് ഈരാറ്റുപേട്ട നഗരസഭാ ജനറൽ സെക്രട്ടറി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ മുസ‍്‍ലിം ലീഗ് ജനറൽ സെക്രട്ടറിയായി കെ.എ. മാഹിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. വി.പി. നാസർ നഗരസഭാ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് മാഹിനെ തെരഞ്ഞെടുത്തത്. നഗരസഭാ തെരഞ്ഞെടുപ്പിൽ വട്ടക്കയം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മാഹിൻ നിലവിൽ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. സിവിൽ എഞ്ചനീയറിംഗ് ബിരുദധാരിയാണ്. നൈനാർ മസ്ജിദ് പരിപാലന കമ്മിറ്റിയംഗം, ഗൈഡൻസ് പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

മരണം

വോട്ടണ്ണൽ ദിവസം കുഴഞ്ഞുവീണ തിടനാട് പഞ്ചായത്തിലെ NDA സ്ഥാനാർത്ഥി മരണപ്പെട്ടു.

തിടനാട് ;വോട്ടണ്ണൽ ദിവസം കുഴഞ്ഞുവീണ തിടനാട് പഞ്ചായത്തിലെ NDA സ്ഥാനാർത്ഥി മരണപ്പെട്ടു.എൻഡിഎ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന വാരിയാനിക്കാട് സ്വദേശി മാർട്ടിൻ ജോർജ്  കണിപറമ്പിൽ ആണ് മരിച്ചത്.51 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.വോട്ടെണ്ണലിന് ശേഷം വൈകിട്ട് വീട്ടിൽ വച്ചാണ് മാർട്ടിൻ കുഴഞ്ഞു വീണത്..ബിസിനസുകാരനായ മാർട്ടിൻ തിടനാട് സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ കൂടിയാണ്. തെരഞ്ഞെടുപ്പിൽ മാർട്ടിന് 87 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് വൈകിട്ട് നാലിന് സഹകരണ ബാങ്ക് തിടനാട് ബ്രാഞ്ചിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ രാവിലെ 10 30 ന് വാരിയാനിക്കാട് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.

കേരളം

കേരളത്തിൽ 25 ലക്ഷം പേരെ വെട്ടി എസ്ഐആർ

ബിഹാറിനു പിന്നാലെ സമഗ്ര വോട്ടർ പട്ടിക വിവാദം കേരളത്തിലേക്കും. എസ്ഐആർ നടപടിക്രമങ്ങൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിൽനിന്ന് 25 ലക്ഷത്തിലധികം വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. 2,78,59,855 വോട്ടർമാരാണ് ഒക്ടോബറിലെ പട്ടികയിൽ ഉണ്ടായിരുന്നത്. സിപിഎമ്മും കോൺഗ്രസും ലീഗും ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ അതിശക്തമായ എതിർപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.99.96% എന്യൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കുകയും 99.77% ഡിജിറ്റൈസ് ചെയ്‌തതിനും ശേഷമാണ് 25 ലക്ഷത്തിലധികം വോട്ടർമാർ ഒഴിവായത്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, മറ്റുസ്ഥലത്ത് പേരുചേർത്തവർ, മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ എന്നിവരാണു പട്ടികയ്ക്കു പുറത്താകുന്നത്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം തർക്കമുള്ളവർക്കു രേഖകൾ ഹാജരാക്കി വോട്ട് ഉൾപ്പെടുത്താനുള്ള അവസരം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർ അറിയിച്ചു.അതേസമയം, കണക്കുകളിൽ വ്യക്തതയില്ലെന്നും എസ്ഐആർ നടപടികളുടെ കാലാവധി വീണ്ടും നീട്ടണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലെ 6,44,547 പേർ മരിച്ചതായി എസ്ഐആറിൽ തിരിച്ചറിഞ്ഞു. കണ്ടെത്താൻ സാധിക്കാത്തവർ - 7,11,958, സ്ഥിരമായി താമസം മാറിയവർ - 8,19,346, ഒന്നിൽ കൂടുതൽ തവണ പട്ടികയിൽ ഉൾപ്പെട്ടവർ 1,31,530, മറ്റുള്ളവർ - 1,93,631 എന്നിങ്ങനെ 25,01,012 വോട്ടർമാർ കരട് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

കേരളം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് -ഡിസം. 26, 27 തീയതികളിൽ

തിരുവനന്തപുരം .2025 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസം. 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി. മുൻസിപ്പൽ കൗൺസിലുകളിലെയും കോർപ്പറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തിരഞ്ഞെടുപ്പ് ഡിസം. 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും.ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസം. 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചശേഷം 02.30നും നടക്കും. ജില്ലാ പഞ്ചായത്ത് കോർപ്പറേഷൻ എന്നിവയിൽ വരണാധികാരികളായി ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ഇതിനുള്ള മുനിസിപ്പാലിറ്റികളിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി വരണാധികാരികളെ ചുമതല. പ്രത്യേകംപിന്താങ്ങേണ്ടതുമാണ്. നാമനിർദ്ദേശം അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ വച്ച് സ്ഥാനാർത്ഥിയെ ഒരാൾ നാമനിർദ്ദേശം ചെയ്യേണ്ടതും മറ്റൊരാൾ ചെയ്യപ്പെട്ടയാൾ യോഗത്തിൽ ഹാജരായിട്ടില്ലെങ്കിൽ സ്ഥാനാർത്ഥിയാകുന്നതിനുള്ള അയാളുടെ സമ്മതപത്രം ഹാജരാക്കണം. ഒരാൾ ഒന്നിൽ കൂടുതൽ പേരുകൾ നിർദ്ദേശിക്കാനോ, ഒന്നിലധികം പേരെ പിന്താങ്ങുവാനോ പാടില്ല. സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തിനെ മറ്റൊരാൾ നാമനിർദ്ദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട. ഒന്നിലധികം സ്ഥാനാർത്ഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ അയാൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.തിരഞ്ഞെടുപ്പ് യോഗത്തിൻ്റെ ക്വാറം ബന്ധപ്പെട്ട സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കും. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റും. അപ്രകാരം മാറ്റിയ ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തിൽ ക്വാറമില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്തും. രണ്ട് സ്ഥാനാർത്ഥികൾ മാത്രമുള്ളപ്പോൾ കൂടുതൽ സാധുവായ വോട്ടുകൾ നേടിയ ആൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. രണ്ടു പേർക്കും തുല്യ വോട്ടാണെങ്കിൽ, നറുക്കെടുപ്പ് നടത്തും. നറുക്കെടുക്കപ്പെടുന്നയാൾ തിരഞ്ഞെടുക്കപ്പെടും. രണ്ടിലധികം പേർ മത്സരിക്കുമ്പോൾ വോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് മറ്റ് എല്ലാ സ്ഥാനാർത്ഥികൾക്കും കൂടി കിട്ടിയ ആകെ സാധുവായ വോട്ടിനെക്കാൾ കൂടുതൽ ലഭിച്ചാൽ അയാൾ തിരഞ്ഞെടുക്കപ്പെടും. എന്നാൽ, അപ്രകാരം ഒരു സ്ഥാനാർത്ഥിക്കും വോട്ട് ലഭിക്കാതിരുന്നാൽ ഏറ്റവും കുറച്ച് വോട്ട് ലഭിച്ച സ്ഥാനാർത്ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും. ഒരു സ്ഥാനാർത്ഥിക്ക് മറ്റെല്ലാവർക്കും കൂടി ആകെ ലഭിക്കുന്ന വോട്ടിനേക്കാൾ അധികം ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരും. മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടായിരിക്കുകയും അതിൽ ഏറ്റവും കുറവ് വോട്ട് രണ്ടോ അതിലധികമോ പേർക്ക് തുല്യമായി ായി ലഭിക്കുകയും ചെയ്താൽ നറുക്കെടുപ്പ് നടത്തി നറുക്കെടുക്കപ്പെടുന്ന ആളിനെ ഒഴിവാക്കി തിരഞ്ഞെടുപ്പ് തുടരും അതുപോലെ മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾക്ക് തുല്യവോട്ട് ലഭിക്കുന്നുവെങ്കിൽ ഇതേ രീതിയിൽ ഒരാളെ നറുക്കെടുപ്പിലൂടെ ഒഴിവാക്കി വോട്ടെടുപ്പ് തുടരും. സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗങ്ങൾക്ക്/കൗൺസിലർമാർക്ക് യോഗനടപടികളിൽ പങ്കെടുക്കുവാനോ വോട്ടു ചെയ്യുവാനോ അവകാശമില്ല.ഓരോ അംഗവും കൗൺസിലറും ബാലറ്റ് പേപ്പർ കിട്ടിയാലുടൻ തന്നെ ബാലറ്റ് പേപ്പറിൽ അയാൾ വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് നേരെ  എന്ന അടയാളം ഇടേണ്ടതും ബാലറ്റ് പേപ്പറിന്റെ പുറകു വശത്ത് അയാളുടെ പേരും ഒപ്പും എഴുതി ബാലറ്റ് പേപ്പർ റിട്ടേണിംഗ് ഓഫീസറുടെ സമീപത്ത് ഇതിനായി ക്രമീകരിച്ചിരിക്കുന്ന ബോക്സിലോ ട്രേയിലോ നിക്ഷേപിക്കേണ്ടതുമാണ്. ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുമ്പോൾ ഒരോ ഘട്ടത്തിലും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് പേപ്പറുകളായിരിക്കും ഉപയോഗിക്കുക. സംവരണം ചെയ്തിട്ടുള്ള അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് അതത് വിഭാഗം അംഗങ്ങളായിരിക്കണം തിരഞ്ഞെടുക്കപ്പെടേണ്ടത്. പട്ടികജാതി/പട്ടിക വർഗ സംവരണമുള്ളയിടങ്ങളിൽ സ്ഥാനാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് വരണാധികാരി മുമ്പാകെ ഹാജരാക്കണം.വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വരണാധികാരി അംഗങ്ങളുടെ, കൗൺസിലർമാരുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണി ഫലപ്രഖ്യാപനം നടത്തും.തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മേയർ, ചെയർപേഴ്സൺ, പ്രസിഡന്റ് എന്നിവർ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. ഡപ്യൂട്ടി മേയർ 2/3 മുൻപാകെയും, വൈസ് ചെയർമാൻ, ചെയർമാൻ മുൻപാകെയും, വൈസ പ്രസിഡന്റ് മുൻപാകെയും സത്യപ്രതിജ്ഞ ചെയ്യും.

കോട്ടയം

സൗജന്യ കിഡ്നി പരിശോധനാ ക്യാമ്പ് ഡിസം. 18 ന് ബറകാത്ത് ഓഡിറ്റോറിയത്തിൽ

ഈരാറ്റുപേട്ട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഈരാറ്റുപേട്ട യൂനിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ കിഡ്‌നി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തണൽ ചാരിറ്റബിൾ ട്രസ്‌റ്റും സൺറൈസ് ഹോസ്‌പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് നടയ്ക്കൽ ബറക്കാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ ഡിസംബർ 18 വ്യാഴാഴ്‌ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് നടക്കുന്നത്.  സൺറൈസ്‌ ഹോസ്‌പിറ്റലിലെ വൃക്കരോഗ വിദഗ്ദ്‌ധ ഡോ. ലക്ഷ്‌മി കൃഷ്‌ണൻ (MBBS, MD നെഫ്രോളജി)യുടെ സേവനം ക്യാമ്പിൽ സൗജന്യമായി ലഭ്യമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഏവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ യൂനറ്റ് പ്രസിഡന്റ് ആസാദ് കെ.എം., യൂനിറ്റ് സെക്രട്ടറി മുഹമ്മദ് അജീഷ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9562927813 നമ്പറിൽ ബന്ധപ്പെടാം.

കേരളം

സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

റെക്കോർഡ് ഭേദിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

കോട്ടയം

തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ്, കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി

ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിൽ കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി. നഗരസഭാ തെരഞ്ഞടുപ്പിൽ എൽ.ഡി.എഫ് ടിക്കറ്റിൽ മൽസരിച്ച കേരള കോൺഗ്രസ് (എം) ലെ നാലിൽ മൂന്ന് സ്ഥാനാർഥികളും തോറ്റു. ഈരാറ്റുപേട്ട നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ പല ഡിവിഷനുകളിലും പലവട്ടം കയറിയിറങ്ങിയ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എക്കും ഇത് കനത്ത തിരിച്ചടിയായി. അവിടെങ്ങളിലെല്ലാം യു.ഡി.എഫ് സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. കൂടാതെ എൽ.ഡി.എഫിൽ നിന്നും പൂഞ്ഞാർ പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതും പൂഞ്ഞാർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ മൽസരിച്ച കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോഷി മുഴിയാങ്കൽ കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റതും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പരിധിയിൽ വരുന്ന കോട്ടയം ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകളായ പൂഞ്ഞാർ, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലെ യു.ഡി.എഫ് വിജയവും വലിയ തിരിച്ചടിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.എൽ.എയുടെ തെരഞ്ഞടുപ്പ്വാഗ്ദാനങ്ങളായ ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക്, താലൂക്കാശുപത്രി, മിനി സിവിൽ സ്റ്റേഷൻ, വാഗമൺ റോഡ് വീതി കൂട്ടാനുള്ള കിഫ്ബി ഫണ്ട്, മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ്, മലങ്കര കുടിവെള്ള പദ്ധതി, തേവരു പാറ കുടിവെള്ള പദ്ധതി നവീകരണം, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ട്രാഫിക്ക് യൂണിറ്റ്, പൂഞ്ഞാറിൽ പൊലീസ് സ്റ്റേഷൻ, വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദീകരിച്ചുള്ള ടൂറിസം ഹബ്ബ്, ഈരാറ്റുപേട്ട കെ.എസ്.ആർ.ഡി.സി ഡിപ്പോയ്ക്ക് കൂടുതൽ ബസുകൾ അനുവദിക്കുമെന്നുള്ള വാഗ്ദാനം തുടങ്ങിയവയിലൊന്നു പോലും നാലരവർഷം പിന്നിട്ടിട്ടും നടപ്പിലാക്കാൻ സാധിക്കാത്തതും തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.

കോട്ടയം

പൈകയിലെ വ്യാപാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാ :പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ജേക്കബ്ബ് കൊട്ടാരത്തിൽ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിലെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഇന്നു രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് പൈകയിലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. പാലാ പോലീസ് സ്ഥലത്തെത്തി. ചാമുണ്ഡേശ്വരിക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള ഈ കുളത്തിന് ചുറ്റുമതിലുമില്ല.