വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല: രണ്ട് സംഭവങ്ങളിലും കർശന നടപടിയെന്ന് മന്ത്രി

കോട്ടയം :വിദ്യാലയങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ശാരീരിക പീഡനങ്ങൾക്കെതിരെ സർക്കാർ 'സീറോ ടോളറൻസ്' നയമാണ് സ്വീകരിക്കുന്നത്. പഠനാന്തരീക്ഷം കുട്ടികൾക്ക് ഭയരഹിതവും സുരക്ഷിതവുമാകണം. എന്നാൽ, കൊല്ലം ചാത്തിനാംകുളത്തും ഈരാറ്റുപേട്ട കാരക്കാടും സ്‌കൂൾ വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും മർദ്ദനമേറ്റതായുള്ള വാർത്തകൾ അത്യന്തം ഗൗരവകരവും വേദനിപ്പിക്കുന്നതുമാണ്. ഈ രണ്ട് സംഭവങ്ങളിലും പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്‌കൂൾ:ഇവിടെ മൂന്നാം ക്ലാസ് വിദ്യാര്ഥിയെയാണ് അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഈരാറ്റുപേട്ട കാരക്കാട് എം.എം.എം.യു.എം യു.പി സ്‌കൂൾ:പരീക്ഷയ്ക്കിടെ സംശയം ചോദിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചുവെന്നത് ന്യായീകരിക്കാനാകാത്ത തെറ്റാണ്. കുട്ടിക്ക് തോളെല്ലിന് പരിക്കേറ്റെന്ന റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ , എ.ഇ.ഒ എന്നിവർ സ്‌കൂളിലും കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലും സന്ദർശനം നടത്തി. എയിഡഡ് വിദ്യാലയമായതിനാൽ, കുറ്റാരോപിതനായ അധ്യാപകനെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കാൻ വിദ്യാലയ മാനേജർക്ക് കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ രേഖാമൂലം ഉത്തരവ് നൽകി. രണ്ട് സംഭവങ്ങളിലും വകുപ്പുതല നടപടികൾക്ക് പുറമെ, പോലീസ് നടത്തുന്ന അന്വേഷണത്തിനും വകുപ്പിന്റെ പൂർണ്ണ സഹകരണം ഉണ്ടാകും. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

പ്രാദേശികം

നഗരസഭകളിലും ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകളിലും പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കോട്ടയം: ജില്ലയിലെ നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍,ഗ്രാമപഞ്ചായത്തുകള്‍, എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു.  ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും മുതിര്‍ന്ന അംഗം ആദ്യം വരണാധികാരി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഈ അംഗം മറ്റുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം അംഗങ്ങളുടെ ആദ്യയോഗം ചേര്‍ന്നു. ജോയി മന്നാമല (ഏറ്റുമാനൂര്‍),അബ്ദുള്‍ സലാം റാവുത്തര്‍(വൈക്കം),സാലി മാത്യു (കോട്ടയം), പ്രസന്നകുമാരി ടീച്ചര്‍ (ചങ്ങനാശേരി), ഷാജു തുരുത്തന്‍(പാലാ),സുബൈര്‍ വെള്ളാപ്പള്ളില്‍(ഈരാറ്റുപേട്ട) എന്നിവരാണ് നഗരസഭകളില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അയ്മനം ഡിവിഷനില്‍ നിന്നുമുള്ള നാസര്‍ ചാത്തന്‍കോട്ടുമാലിക്ക് കോട്ടയം ആര്‍.ഡി.ഒ. ജിനു പുന്നൂസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗ്രാമപഞ്ചായത്തുകളില്‍ ചിന്നമ്മ പാപ്പച്ചന്‍ (അയ്മനം),എ.പി. ഗോപി (കുമരകം), മാത്യു എം. പടപ്പന്‍ (ആര്‍പ്പൂക്കര),ജോസ് അമ്പലക്കുളം(അതിരമ്പുഴ), സിജി രാജു(നീണ്ടൂര്‍), പി.എ. അബ്ദുള്‍ കരീം (തിരുവാര്‍പ്പ്) എന്നിവര്‍ ആദ്യം പ്രതിജ്ഞ ചൊല്ലി. വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ ചെമ്മനത്തുകര ഡിവിഷനില്‍ നിന്നുള്ള കെ.കെ. ശശികുമാര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍)പി.പി. സലീം സത്യവാചകം ചൊല്ലിക്കൊടുത്തു.ഗ്രാമപഞ്ചായത്തുകളില്‍ പോള്‍സണ്‍ ജോസഫ് (ടി.വി. പുരം), പി.പി. പദ്മനന്ദനന്‍ (മറവന്തുരുത്ത്), വി.ടി. ജയശ്രീ (വെച്ചൂര്‍), സുശീലകുമാരി (തലയാഴം),കെ.ജെ. സണ്ണി (ചെമ്പ്),കെ.ജി. രാജു(ഉദയനാപുരം) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ പാമ്പാടി ഡിവിഷനില്‍ നിന്നുള്ള മേരിക്കുട്ടി മര്‍ക്കോസാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. വരണാധികാരിയായ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ. ആഷ ചൊല്ലിക്കൊടുത്തു.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളില്‍ എം.എസ്. രാജു(അകലക്കുന്നം),അബ്ദുല്‍ കരീം (എലിക്കുളം),ലിസി എബ്രഹാം(കിടങ്ങൂര്‍), ആന്‍റണി തുപ്പലഞ്ഞിയില്‍ (കൂരോപ്പട),തോമസ് തടത്തിമാക്കല്‍ (മണര്‍കാട്),ഏലിയാമ്മ മത്തായി(മീനടം), ഫിലിപ്പോസ് തോമസ് (പാമ്പാടി), റോസമ്മ ടീച്ചര്‍(പള്ളിക്കത്തോട്) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ ഡിവിഷനില്‍ നിന്നുള്ള ഇ.സി. അച്ചാമ്മ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍.) സോളി ആന്‍റണി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ തോമസ് സ്‌കറിയ (മാടപ്പള്ളി), ജോസഫ് തോമസ് (പായിപ്പാട്),തോമസ് കുര്യന്‍ പാറവേലില്‍ (വാകത്താനം), റോസമ്മ ദേവസ്യ മണമേല്‍ (വാഴപ്പള്ളി), ജയിംസ് ജോസഫ് പതാരംചിറ(തൃക്കൊടിത്താനം) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ ആയാംകുടി ഡിവിഷനില്‍ നിന്നുള്ള ജോസ് പുത്തന്‍കാലായ്ക്ക് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) കെ.പി. ദീപ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ ജോസ് മുണ്ടുകുന്നേല്‍ (കടുത്തുരുത്തി),ബാബു ജോര്‍ജ് തയ്യില്‍ (കല്ലറ), ജോണ്‍ തറപ്പേല്‍ (തലയോലപ്പറമ്പ്),സുജത രമണന്‍ (മുളക്കുളം), ടി.ബി. ബേബി( വെള്ളൂര്‍), ശോഭ ഗോപിനാഥന്‍ നായര്‍ ( ഞീഴൂര്‍)എന്നിവര്‍ ആദ്യം പ്രതിജ്ഞ ചൊല്ലി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കോതനല്ലൂര്‍ ഡിവിഷനില്‍ നിന്നുള്ള ടി.എസ്. ബാബുവാണ് വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ മിനോയ് ജയിംസ് മുന്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.  ഗ്രാമപഞ്ചായത്തുകളില്‍ കെ.എം. തങ്കച്ചന്‍ (ഉഴവൂര്‍), ലിസമ്മ മത്തച്ചന്‍ (രാമപുരം), കെ.എ. ജോസഫ് (മരങ്ങാട്ടുപിള്ളി), ജോര്‍ജ് ജി. ചെന്നേലില്‍ (കുറവിലങ്ങാട്),വത്സ രാജന്‍ (വെളിയന്നൂര്‍ ), ശ്യാമളകുമാരി(കാണക്കാരി), കെ.എന്‍. തങ്കപ്പന്‍(മാഞ്ഞൂര്‍)എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ തലപ്പലം ഡിവിഷനില്‍ നിന്നുള്ള ആര്‍. പ്രേംജി ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സാജു ജേക്കബ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ എബി ലൂക്കോസ് കിഴക്കേത്തോട്ടം (പൂഞ്ഞാര്‍), സേവ്യര്‍ കണ്ടത്തിന്‍കര (തിടനാട്), ജോസഫ് മാത്യു (തലപ്പലം), ജോണി ആലാനി (തലനാട്), അലക്‌സ് ടി ജോസഫ് (മേലുകാവ്), ലീന ജോസഫ് പോര്‍ക്കാട്ടില്‍ (തീക്കോയി), മിനര്‍വാ മോഹന്‍ (പൂഞ്ഞാര്‍ തെക്കേക്കര), ഇത്തമ്മ മാത്യു പല്ലാട്ട്(മൂന്നിലവ്) എന്നിവര്‍ ആദ്യം പ്രതിജ്ഞ ചൊല്ലി. ളാലം ബ്ലോക്ക് പഞ്ചായത്തില്‍ ഭരങ്ങാനം ഡിവിഷനില്‍ നിന്നുള്ള അല്‍ഫോന്‍സാ ജോസ് വെട്ടിക്കല്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ പാലാ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കെ.എം. ജോസ്‌കുട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ തങ്കച്ചന്‍ കുന്നുംപുറം (കടനാട്), കെ.ടി.തോമസ് (ഭരണങ്ങാനം), ആലീസ് ജോയി മറ്റം(കൊഴുവനാല്‍), ഓമന സോമന്‍ ഇട്ടിക്കുന്നേല്‍ (മീനച്ചില്‍), ചാക്കോ താന്നിയാനിയ്ക്കല്‍ (മുത്തോലി), വത്സമ്മ തങ്കച്ചന്‍(കരൂര്‍) എന്നിവര്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ നീറിക്കാട് ഡിവിഷനില്‍ നിന്നുള്ള കെ.സി. ഐപ്പ് ആണ് സത്യപ്രതിജ്ഞ ചൊല്ലിയത്. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ ഉഷാകുമാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ ജോയി പൊറ്റത്തില്‍ (അയര്‍ക്കുന്നം), കെ.ബി. ഗിരീശന്‍(പുതുപ്പള്ളി), ഡോ. ഇ.കെ. വിജയകുമാര്‍ (പനച്ചിക്കാട്), രാജഗോപാല്‍ (കുറിച്ചി), സിസി ഗോപി(വിജയപുരം) എന്നിവരാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തെക്കേത്തുകവല ഡിവിഷനില്‍ നിന്നുള്ള അഡ്വ. ജയാ ശ്രീധര്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീസര്‍ ബി. സജിനി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ മോഹന്‍കുമാര്‍ കൂഴിക്കുന്നേല്‍(ചിറക്കടവ്), പി. വിജയകുമാരി(കങ്ങഴ), കെ.ജെ. ജോണ്‍ (നെടുംകുന്നം), ജലജ മോഹന്‍ (വെള്ളാവൂര്‍), പ്രഫ. എസ്. പുഷ്‌കലാദേവി (വാഴൂര്‍) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ആനയ്ക്കല്‍ ഡിവിഷനില്‍നിന്നുള്ള ബേബി വട്ടയ്ക്കാടിന് വരണാധികാരിയായ എല്‍.എസ്.ജി.ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ എസ്. ശംഭു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ ജോണ്‍ മാത്യു (കാഞ്ഞിരപ്പള്ളി), ത്രേസ്യാമ്മ ചാക്കോ (എരുമേലി), ജേക്കബ് ചാക്കോ (കൂട്ടിക്കല്‍), പീതാംബരന്‍ (കോരൂത്തോട്), കെ.എ. അസീസ് (പാറത്തോട് ), മിനി മാത്യു(മണിമല), റോയി കപ്പലുമാക്കല്‍ (മുണ്ടക്കയം) എന്നിവരാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്.

പ്രാദേശികം

അൽമനാർ പബ്ലിക് സ്കൂൾ വാർഷികം 23 ന്

ഈരാറ്റുപേട്ട: അൽ മനാർ പബ്ലിക് സ്‌കൂൾ 38-ാം വാർഷികാഘോഷം 'മെഹ്‌ഫിലെ മനാർ 2k25' ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സ്‌കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റ് ഷാനവാസ് പാലയംപറമ്പിൽ പതാക ഉയർത്തും. വൈകുന്നേരം 6.30 ന് പിന്നണി ഗായകൻ അൻസാർ ഇസ്മായിൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഐ.ജി.ടി ട്രസ്റ്റ് ചെയർമാൻ എ.എം. അബ്ദുസമദ് അധ്യക്ഷത വഹിക്കും.

മരണം

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി, മീനടം ഗ്രാമപഞ്ചായത്ത് മെമ്പർ അന്തരിച്ചു

കോട്ടയം :നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ നിയുക്ത മെമ്പർ മരിച്ചു. മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

പ്രാദേശികം

ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക Ai സംയോജിത റേഡിയോളജി വിഭാഗം പ്രവർത്തനമാരംഭിച്ചു

ഈരാറ്റുപേട്ട :സമഗ്ര റേഡിയോളജി വിഭാഗത്തിന് തുടക്കം കുറിച്ച് കൊണ്ട് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ . കേന്ദ്ര സർക്കാർ, ഇ.എസ്.ഐ, നാവികസേന, എഫ്.സി.ഐ, ദക്ഷിണ റെയിൽവേ, ലക്ഷദ്വീപ് ഭരണകൂടം എന്നിവയുടെ അസിസ്റ്റന്റ് സോളിസിറ്റർ ജനറലായും സീനിയർ സ്റ്റാൻഡിങ് കൗൺസിലായും സേവനമനുഷ്ഠിച്ച അഡ്വക്കേറ്റ് ശ്രീ T P M ഇബ്രാഹിം ഖാൻ തിരി കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ച വേദിയിൽ ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ ശ്രീ പ്രകാശ് മാത്യു , സി. ഒ. ഒ ശ്രീ സുഭാഷ് തോട്ടുവേലിൽ റേഡിയോളജി സ്പെഷ്യലിസ്റ് ഡോ. മെറീന മാത്യു , എന്നിവർ സന്നിഹിതർ ആയിരുന്നു.  അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യസേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള സമഗ്ര റേഡിയോളജി വിഭാഗം സജ്ജമായി. ജർമ്മൻ സാങ്കേതികവിദ്യയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന 3 ടെസ്‌ല ഇമേജിംഗ് ക്വാളിറ്റിയുള്ള 51 ചാനൽ 'ഡീപ് സ്കാൻ' എംആർഐ (MRI) ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാധാരണ എംആർഐ സ്കാനുകളെ അപേക്ഷിച്ച് അതി വേഗത്തിൽ അതീവ വ്യക്തതയുള്ള ചിത്രങ്ങൾ നൽകാനും ഈ ഹീലിയം ഫ്രീ 51 ചാനൽ ഡീപ് സ്കാനിന് സാധിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ശരീരത്തിലെ കോശങ്ങളുടെയും തന്മാത്രകളുടെയും തലത്തിൽ വരെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതിനാൽ, രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ ഇത് സഹായിക്കുന്നു. തലച്ചോറ്, സുഷുമ്നാ നാഡി എന്നിവയിലെ സൂക്ഷ്മമായ മാറ്റങ്ങളും ക്യാൻസർ പോലുള്ള രോഗങ്ങളുടെ വ്യാപ്തിയും കൃത്യമായി തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ പ്രയോജനകരമാണ്. ഗർഭസ്ഥശിശുവിന്റെ മുഖചലനങ്ങളും രൂപവും തത്സമയം കാണാൻ സഹായിക്കുന്ന 4D ഫീറ്റൽ ഫേസ് സ്കാൻ സൗകര്യവും ഇപ്പോൾ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്. Ai സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം കുഞ്ഞിന്റെ വളർച്ചയും ആരോഗ്യവും കൂടുതൽ കൃത്യതയോടെ വിലയിരുത്താൻ ഡോക്ടർമാരെ സഹായിക്കുന്നു. കൂടാതെ,  96 സ്ലൈസ് സിടി സ്കാൻ (96 Slice CT): ട്രോമാ , സ്ട്രോക്ക് , ആന്തരിക രക്തസ്രാവം എന്നിവക്ക് ഒരു മിനിറ്റിനുള്ളിൽ കൂടുതൽ വ്യക്തതയുള്ള സ്കാനിംഗ് റിപ്പോർട്ടുകൾ ലഭ്യമാക്കുന്നു.മമ്മോഗ്രാം: സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനായി അത്യാധുനിക ഡിജിറ്റൽ മമ്മോഗ്രാം സൗകര്യം സജ്ജമാണ്.ഡിജിറ്റൽ എക്സ്-റേ: കുറഞ്ഞ റേഡിയേഷനിൽ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകുന്ന ഡിജിറ്റൽ എക്സ്-റേ സംവിധാനം. എന്നിവയുടെ പ്രവർത്തനവും ആരംഭിച്ചതോടെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗം ഒരു സമഗ്രഹ വിഭാഗമായ മാറിയിക്കുകയാണ് .രോഗനിർണ്ണയ രംഗത്തെ കൃത്യത ഉറപ്പാക്കുന്നതിനും രോഗികൾക്ക് മികച്ച ചികിത്സാ അനുഭവം നൽകുന്നതിനും ഈ അത്യാധുനിക സംവിധാനങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അറിയിച്ചു. വിദഗ്ദ്ധരായ റേഡിയോളജിസ്റ്റുകളുടെയും ടെക്നീഷ്യന്മാരുടെയും സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.

ജനറൽ

തണുത്ത് വിറച്ച് മൂന്നാർ; താപനില പൂജ്യം ഡിഗ്രി സെൽഷ്യസ്

ഇടുക്കി: തണുത്ത് വിറച്ച് മൂന്നാര്‍. മൂന്നാറില്‍ ഇന്ന് പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് താപനില. നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല എന്നിവിടങ്ങളിലാണ് അതിശൈത്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉള്‍ പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി രേഖപ്പെടുത്തി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേവികുളത്ത് വാഹനങ്ങള്‍ക്ക് മുകളില്‍ ഐസ് തുള്ളികള്‍ ദൃശ്യമായി. ഇന്ന് പുലര്‍ച്ചെ മൂന്നാര്‍ ടൗണില്‍ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

പ്രാദേശികം

അഡ്വക്കേറ്റ് ജോമോൻ ഐക്കര ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റ്. സെക്രട്ടറി അഡ്വ. അഭിരാം ബാബു

കോട്ടയം ഡി സി സി ജനറൽ സെക്രട്ടറിയും, പാലാ - ഈരാറ്റുപേട്ട കോടതികളിലെ പ്രമുഖ അഭിഭാഷകനും, മുൻ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ അഡ്വ. ജോമോൻ ഐക്കരയെ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. സെക്രട്ടറിയായി കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റും യുവ അഭിഭാഷകനുമായ അഡ്വ. അഭിരാം ബാബു തിരഞ്ഞെടുക്കപ്പെട്ടു

പ്രാദേശികം

കടുവാമൂഴിയിൽ തകർത്ത കുളിക്കടവ് പുനർ നിർമ്മിക്കാൻ ഹൈക്കോടതിയിൽ ഹർജി

ഈരാറ്റുപേട്ട. മീനച്ചിലാറ്റിൽ കടുവാമൂഴിയിൽ മസ്ജിദ് നൂറിന് സമീപം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം മുടക്കി 2019 ൽ നിർമ്മിച്ച കുളിക്കടവും ക്ലോക്ക് റൂം ആറ് മാസം മുമ്പ് പ്ലാമൂട്ടിൽ അബ്ദുൽ ലത്തീഫ് എന്നയാൾ നശിപ്പിക്കുകയും ആ സ്ഥലം കയ്യേറുകയും ചെയ്തു.ഇതിനെതിരേ പല പ്രാവശ്യം ഈരാറ്റുപേട്ട നഗരസഭയിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതു കൊണ്ട് പൊതുപ്രവർത്തകനായ പുളിക്കിച്ചാലിൽ ജലീൽ നൽകിയ ഹരജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.  ആറാം എതിർകക്ഷിയായ പി.എച്ച്.അബ്ദുൽ ലത്തീഫിന് നോട്ടീസ് അയക്കാൻ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ഹർജിക്കാരന് വേണ്ടി അഡ്വ.കെ.എ .മൻസൂർ അലി ഹാജറായി.