വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ 2024ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോളേജ് അങ്കണത്തിൽ മനോഹരമായ പുൽക്കൂട് ഒരുക്കി. ക്രിസ്മസ്സ് കേക്ക് മുറിച്ച് ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കമായത് വിദ്യാർഥികൾക്കായി പുൽക്കൂട് മത്സരവും സന്താ മൽത്സരവും ക്രിസ്മസ് കരോളും മറ്റ് കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ആഘോഷ പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.

കോട്ടയം

കാട്ടുമൃഗങ്ങളുടെ ശല്യം - ശക്തമായ നടപടികളുമായി തീക്കോയി ഗ്രാമപഞ്ചായത്ത്

തീക്കോയി : ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൃഷിക്കാരുടെയും അംഗീകൃത ഷൂട്ടർമാരുടെയും യോഗം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് അനുമതി നൽകിയിട്ടുള്ള 15 ഓളം ഷൂട്ടർമാർ യോഗത്തിൽ പങ്കെടുത്തു. വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഷൂട്ടർമാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തും. ഷൂട്ടർമാരായി നിയോഗിച്ചിട്ടുള്ളവരുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അടങ്ങിയ ലിസ്റ്റ് പഞ്ചായത്ത് കർഷകർക്കായി പ്രസിദ്ധീകരിക്കും.             ജനപ്രതിനിധികൾ, ഷൂട്ടർമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കർഷകർ, വില്ലേജ്,പഞ്ചായത്ത്, കൃഷി ഡിപ്പാർട്ട്മെന്റ് എന്നിവരടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കും. ഗ്രാമപഞ്ചായത്തിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ അടിയന്തരമായി വെട്ടിതെളിക്കുവാൻ ജനപ്രതിനിധികൾ വഴി സ്ഥലഉടമകളോട് ആവശ്യപ്പെടും. വർഷങ്ങളായി കാട് തെളിക്കാതിരിക്കുന്ന സ്ഥല ഉടമകൾക്ക് പഞ്ചായത്ത് നിയമാനുസൃത നോട്ടീസ് നൽകും. കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് കൃഷി-ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വഴി അർഹതപ്പെട്ട ധനസഹായം ലഭിക്കുന്നതിന് കൃഷിക്കാർക്ക് അറിയിപ്പ് നൽകും. ജനവാസമേഖലയിൽ കർഷകർക്ക് നാശനഷ്ടം വിതയ്ക്കുന്ന കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാൻ ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ശക്തമായ ഇടപെടലുകളും നടപടികളും സ്വീകരിക്കണമെന്ന് അധികാരികളോട് യോഗം ആവശ്യപ്പെട്ടു.            ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജെയിംസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ അമ്മിണി തോമസ് , സിബി രഘുനാഥൻ, ദീപാ സജി , നജീമ പരികൊച്ച്, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ അഞ്ചു ആർ, സെക്ഷൻ ഓഫീസർ സന്ധ്യാമോൾ റ്റി എസ് , ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജി പി റ്റി ,കൃഷി അസിസ്റ്റന്റ് മുഹമ്മദ് ഷഹീദ് , സ്പെഷ്യൽ വില്ലേജ് ഓഫീസർ ദിലീപ് ജോസഫ്, സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ഡയറക്ടർ തോംസൺ കെ ജോർജ് , താലൂക്ക് വികസന സമിതി അംഗം പീറ്റർ പന്തലാനി , കർഷക പ്രതിനിധികൾ, ഷൂട്ടർമാർ തുടങ്ങിയവർ പങ്

കോട്ടയം

ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തിൽ മോഷണം

പ്ലാശനാൽ: തലപ്പലം ഇഞ്ചോലിക്കാവ് ദേവീ ക്ഷേത്രത്തിൽ മോഷണം. വഴിപാട് കൗണ്ടർ കുത്തിത്തുറന്ന മോഷ്ടാവ് 40000 രൂപയോളം കവർന്നു. ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

കോട്ടയം

എസ്ഡിപിഐ കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ കോട്ടയം ജില്ലാ പ്രതിനിധി സഭ സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റ്  മുഹമ്മദ് സിയാദ്.വൈസ്‌  പ്രസിഡന്റ്‌ മാർ യൂ. നവാസ്, അൽത്താഫ് ഹസ്സൻ ജില്ല ജനറൽ സെക്രട്ടറി  നിസ്സാം ഇത്തിപ്പുഴ.ഓർഗനൈസിംഗ് സെക്രട്ടറി നിഷാദ് ഇടക്കുന്നം. സെക്രട്ടറിമാർ അമീർ ഷാജി ഖാൻ, കെ.എസ് ആരിഫ്, ഉവൈസ് ബഷീർ.ഖജാൻജി ഫൈസൽ ബഷീർ. കമ്മറ്റി അംഗങ്ങളായി അഡ്വ:എം.കെ നിസ്സാമുദ്ധീൻ, നൗഷാദ് കൂനന്തനം, അഡ്വ: സി.പി അജ്മൽ , ബിനു നാരായണൻ, സി.എച്. ഹസീബ്, നസീമ ഷാനവാസ്‌ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.  എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി  അൻസാരി ഏനാത്ത്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. നാസ്സർ, ജോർജ് മുണ്ടക്കയം, എന്നിവർ സംസാരിച്ചു.

പ്രാദേശികം

ലിബറലിസം,നാസ്തികത, ഇസ്ലാം ഓപ്പൺ ടോക്ക് നാളെ

ഈരാറ്റുപേട്ട: ലിബറലിസം, നാസ്തികത,ഇസ്ലാം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓപ്പൺ ടോക്ക് നാളെ  വൈകുന്നേരം 6.30  ന് ഈരാറ്റുപേട്ട മഞ്ചാടിത്തുരുത്തിൽ നടക്കും, എം.എം അക്ബർ,ടി മുഹമ്മദ് വേളം എന്നിവർ വിഷയങ്ങളവതരിപ്പിച്ച് സംസാരിക്കും.സംശയ നിവാരണത്തിനും അവസരമുണ്ടായിക്കും

കേരളം

പാതയോരങ്ങളിലെ പരസ്യബോർഡ്‌ നീക്കാനുള്ള ; സമയപരിധി ഇന്ന്‌ അവസാനിക്കും

തിരുവനന്തപുരം:-സംസ്ഥാനത്തെ എല്ലാ പാതകളിലും നടപ്പാതകളിലും കൈവരികളിലുമടക്കമുള്ള പരസ്യബോർഡുകൾ മാറ്റാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക്‌ നൽകിയ സമയപരിധി ബുധനാഴ്‌ച അവസാനിക്കും. പോസ്റ്ററുകൾ, ഫ്ലക്സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയെല്ലാം നീക്കണമെന്ന്‌ തദ്ദേശ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ നടപ്പാതകളിലും കൈവരികളിലും ട്രാഫിക് ഐലന്റുകളിലും റോഡുകളുടെ മധ്യഭാഗത്തുള്ള മീഡിയനുകളിലും വ്യക്തികളുടെയും പൊതു പ്രവർത്തകരുടെയും പേരുകൾ, ചിത്രങ്ങൾ, വ്യക്തിത്വം, പ്രസ്ഥാനം എന്നിവ വെളിപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല. സർക്കാർ വകുപ്പുകളുടെയോ സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെയോ സ്വകാര്യ ഏജൻസികളുടെയോ മതസ്ഥാപനങ്ങളുടെയോ, മറ്റു സ്ഥാപനങ്ങളുടെയോ ബോർഡുകളും അരുത്‌. നിലവിൽ സ്ഥാപിച്ചിട്ടുള്ളവ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അടിയന്തരമായി നീക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ സർക്കുലറിൽ നിർദേശിച്ചിരുന്നു. ബോർഡുകൾ നീക്കാത്തപക്ഷം സെക്രട്ടറിമാരിൽ നിന്നും ഒന്നിന് 5000- രൂപ നിരക്കിൽ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുമെന്നും സർക്കുലറിൽ ഉണ്ട്‌.  

കേരളം

സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും. ബസ് ഉടമകളുടെ സൊസെറ്റി ഇത് ചെയ്യണം. പെർമിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്യണം. മാർച്ച് മാസത്തിനുള്ളിൽ ബസിൽ ക്യാമറ സ്ഥാപിക്കണം.  കഴിഞ്ഞ ദിവസം അപകടമരണമുണ്ടായ പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്ക്കാനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി അറിയിച്ചു. സ്ഥലത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ നാഷണൽ ഹൈവേ അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റി പണി ഏൽപ്പിക്കും. പാലക്കാട് ഐഐടിയുടെ 5 ശുപാർശ നടപ്പാക്കും. മുണ്ടൂർ റോഡിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് പിഡബ്ല്യൂഡി എസ്റ്റിമേറ്റ് സമർപ്പിക്കും. പാലക്കാടിനും-കോഴിക്കോടിനുമിടയിൽ 16 സ്ഥലങ്ങളിൽ ബ്ലാക്ക് സ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എൻഎച്ച്എ മാറ്റം വരുത്തും. ഡിസൈൻ ചെയ്യുന്നവരാണ് ബ്ലാക്ക് സ്പോട്ട് ഉണ്ടാക്കുന്നത്.  പനയം പാടത്ത് വിവിധ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് കൃത്യമായി ശ്രദ്ധിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

മരണം

.അരുവിത്തുറ പടന്നമാക്കൽ പി.ജെ തോമസ് (80)നിര്യാതനായി

ഈരാറ്റുപേട്ട .അരുവിത്തുറ പടന്നമാക്കൽ പി.ജെ തോമസ് (80)നിര്യാതനായി.(റിട്ട സെക്രട്ടറി മീനച്ചിൽ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പാലാ, മുൻ ഡയറക്‌ടർ ബോർഡ് അംഗം മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാർ) എന്നിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് സംസ്കാരകർമ്മം നാളെ (18/12/24) ബുധൻ ഉച കഴിഞ്ഞ് 2 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.ഭാര്യാ : ആലീസ് ജോസഫ്  നന്തികാട്ടുകണ്ടത്തിൽ കുടുംബാംഗമാണ് മക്കൾ: അനില ടോം (താലുക്ക് ഓഫീസ്, കാഞ്ഞിരപ്പള്ളി വിമല ടോം, ( ടീച്ചർ ഗവ സ്കൂൾ അടുക്കം) മരുമക്കൾ: ജോജി അബ്രാഹം,മുരിക്കോലിൽ കുടക്കച്ചിറ (ഹെഡ്‌മാസ്റ്റർ സെൻ്റ്മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഭരണങ്ങാനം) ഡിനീഷ് ജോസ്,ഇടയാടിയിൽ അരുവിത്തുറ (അസി. ഡയറക്ർ, സഹകരണ വകുപ്പ്)