തൈപ്പറമ്പിൽ വീട്ടിൽ* *കബീർ 67 വയസ്സ് *നിര്യാതനായി*
ഈരാറ്റുപേട്ട തെക്കേക്കര*തൈപ്പറമ്പിൽ വീട്ടിൽ*കബീർ 67 വയസ്സ് *നിര്യാതനായി ഖബറടക്കം ഇന്ന്*11.45 am*ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഈരാറ്റുപേട്ട തെക്കേക്കര*തൈപ്പറമ്പിൽ വീട്ടിൽ*കബീർ 67 വയസ്സ് *നിര്യാതനായി ഖബറടക്കം ഇന്ന്*11.45 am*ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്.
ഈരാറ്റുപേട്ട .മൂന്നിലവ് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചിട്ടെന്ന പരാതിയിൽ വഴിത്തിരിവ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുറ്റംകുഴിച്ചു നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ വ്യാഴാഴ്ച കണ്ടെത്തി. അഞ്ചു ചാക്കോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. മാലിന്യങ്ങൾ നരിമറ്റത്തുള്ള പ്ലാസ്റ്റിക് സമ്പൂർണ കേന്ദ്രത്തിലേക്ക് മാറ്റി. കളത്തൂകടവ് സ്വദേശിയായ ജോൺസൺ മാസങ്ങളായി പഞ്ചായത്തിലും അധികാരകേന്ദ്രങ്ങളിലും നടത്തിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് മാലിന്യം കുഴിച്ചിട്ടതായി കണ്ടെത്തുന്നത്. ഈ വർഷം മാർച്ചിൽ ആണ് വിഷയങ്ങൾക്ക് അടിസ്ഥാനമായ സംഭവം ഉണ്ടാകുന്നത്. പതിനൊന്നാം വാർഡിലെ കുടുംബക്ഷേമ കേന്ദ്രത്തിന്റെ മുറ്റത്ത് തിരക്കിട്ട് ടൈൽ പണി നടത്തിയതിന് പിന്നാലെയാണ് ആരോപണം ഉയർന്നത്. കെട്ടിടത്തിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിയിലിട്ട് നികത്തിയ ശേഷമാണ് ആണ് ടൈൽ ഇട്ടത് എന്നായിരുന്നു ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് മുന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ചാർലി ഐസക് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം കുഴിയിൽ തള്ളിയത് ആരാണെന്ന് കണ്ടെത്തും. കുറ്റക്കാർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയെ മകൻ കുഴിച്ചു മൂടി. വെണ്ണല സ്വദേശി അല്ലി(78)യാണ് മരിച്ചത്.അമ്മ മരിച്ച ശേഷം കുഴിച്ചിട്ടുവെന്നാണ് മകൻ നൽകിയ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.പ്രദീപ് മദ്യപനെന്ന് പാലാരിവട്ടം പൊലീസ് പറയുന്നു.
തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതവും തടസ്സപ്പെട്ടു. പോലീസിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
കൊച്ചി : ലുലു ഗ്രൂപ്പ് ക്രിസ്തുമസ് സമ്മാനമായി ആറായിരം രൂപ നല്‍കുമെന്ന് പ്രചരിപ്പിച്ച് തട്ടിപ്പ്. ഓഫറുകളുടെയും ഫ്രീ ഗിഫ്റ്റിന്‍റെയും പിന്നാലെ പോകുന്നവര്‍ ഇത്തരം ലിങ്കിൽ കണ്ണുമടച്ച് വിവരങ്ങളെല്ലാം നൽകുന്നതിനു മുൻപ് ഒന്നു സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജമാണെന്ന് മനസിലാക്കാമെന്ന് കേരള പൊലീസ് മുന്നറിപ്പ് നൽകി. നിരവധി അക്ഷരത്തെറ്റുകളുള്ള ചോദ്യങ്ങളാണ് വെബ് പേജിൽ കൊടുത്തിരിക്കുന്നത്. ഇത്തവണ തട്ടിപ്പുകാർ അഞ്ച് ഗ്രൂപ്പുകളിലും 20 കൂട്ടുകാര്‍ക്കും ഈ ലിങ്ക് ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതിനാൽ മിക്കവരും അപ്പോൾത്തന്നെ ഫ്രണ്ട്സ് ലിസ്റ്റിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നു. മാൽവെയറുകളോ, അല്ലെങ്കിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്നവരോ ആകാം ഇത്തരം ലിങ്കുകൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെ ഇത്തരം ലിങ്കുകൾ വേഗം ഡിലീറ്റ് ചെയ്യുന്നതായിരിക്കും നല്ലതെന്നും കൊച്ചി പൊലീസ് അറിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. http://www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഈരാറ്റുപേട്ട ; കേരളത്തിലെ ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കൊണ്ടും. അന്യായമായി. വർദ്ധിപ്പിച്ച വൈദുതി ചാർജ് പിൻവലിക്കണം എന്ന് ആവശ്വപ്പെട്ടുകൊണ്ട്. നാളെ . പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തിൽ ഈരാറ്റുപേട്ട വൈദ്യുതി ഓഫിസിലേക്ക് മാർച്ച് നടത്തും. രാവിലെ പത്തിന് ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിന് സമീപത്തു നിന്നും. മാർച്ച് ആരംഭിക്കുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്. അഡ്വ.സതീഷ് കുമാർ അറിയിച്ചു.
ഈരാറ്റുപേട്ട .കലയും അറബി ഭാഷാ സ്നേഹവും അലി ഞ്ഞുചേരുന്ന കലാരൂപമായ അറബിക് കലിഗ്രഫി മേഖല യിൽ പതിറ്റാണ്ടുകളുടെ സാ ന്നിധ്യമായിഈരാറ്റുപേട്ട നടയ്ക്കൽ കണ്ട ത്തിൽ കെ.കെ നസീർ (57). ഖുർആൻ രേഖപ്പെടുത്തുന്ന തിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തു ടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്കരണ ശ്രമങ്ങളിൽ നി ന്നാണ് അറബി കലിഗ്രഫി രു പപ്പെട്ടു വന്നത്.അക്ഷരങ്ങളുടെ പ്രത്യേക രീതിയിലുള്ള ക്രമീകരണത്തി ലൂടെ മനോഹരമായ ചിത്രമാ ക്കി മാറ്റുന്ന കലയാണ് കലി ഗ്രഫി. പ്രധാനമായും അറബി ഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരു ന്നത്. ഖുർആൻ ലിഖിതം, മദ്റസകൾ, മസ്ജിദുകൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കാലിഗ്രഫി ഉപയോഗിക്കുന്നു. ഇതിനെ വർഷങ്ങളുടെ സപര്യകൊ ണ്ട് മെരുക്കിയെടുത്ത ഉത്തമനായ കലാ കാരനാ ണ് നസീർ. പള്ളികളു ടെ മിഹ്റാ ബുകളിലും അറബിക് സ്കൂളുകളു ടെ ചുവരു കളിലുമായി അറബികലിഗ്രഫി നിർമിതിയിൽ വ്യാപൃതനാണ് അദ്ദേഹം. അറ ബിക് അക്ഷരങ്ങളുടെ പ്രത്യേ കരീതിയിലുള്ള ക്രമീകരണ ത്തിലൂടെ മനോഹരമായ ചി ത്രമാക്കി മാറ്റാൻ പറ്റുന്ന കല യാണ് കലിഗ്രഫി എന്നതാണ് തന്നെ ഇതിലേക്ക് ആകർഷിച്ചതെന്ന് നസീർ പറഞ്ഞു. ക്രമീകരണം കൊണ്ട് രൂപങ്ങൾ തീർക്കാൻ അറബിക് അക്ഷ രങ്ങൾ ആണ് ഏറ്റവും അനുയോജ്യം എന്നതും ഇതിലേക്ക് തിരിയാൻ കാരണമായത്രേ. നന്നേ ചെറുപ്പത്തിൽത്തന്നെ മലയാളത്തിൽ ചുവരെഴുത്തു കളും മറ്റും നടത്തുന്നതിൽ വിദഗ്‌ധനായതിനാൽ കലിഗ്രഫി വേഗം വഴങ്ങിയെന്നും അദ്ദേ ഹം പറഞ്ഞു.നൂറ്റാണ്ടുകൾക്ക് മുമ്പ് അറബി കലിഗ്രഫി രാജകൊട്ടാരങ്ങളിലും മറ്റും ഉണ്ടായി രുന്നെങ്കിൽ ഇപ്പോൾ മസ്‌ജി ദുകളിലും മറ്റുമായി ഒതുങ്ങി.എങ്കിലും 27 വർഷക്കാലം പ്ര വാസ ജീവിതം നയിച്ച നസീർ കലിഗ്രഫിയുടെ പുതുസാങ്കേ തങ്ങൾ തേടുകയാണ്. അറബിനാടുകളിലെ പള്ളികളിലും വീടുകളിലുമായി നൂറു കണക്കിന് ഭിത്തികളിൽ പ്രതിഫലം കൂടാതെ നസീറിൻ്റെ അറബി കലിഗ്രഫി സൃഷ്‌ടികൾ ഇന്നും ഓർമയായി തിളങ്ങി നിൽക്കുന്നുണ്ട്. ഓർമകളുടെ നീക്കിയിരിപ്പിൽ അറബി ഭാഷാപത്രങ്ങളിലും ഉറുദുപത്രങ്ങളിലും വന്ന വാർത്തകളും നസീർ സൂക്ഷിക്കുന്നു. ഇത് കൂടാതെ കലാ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായ നസീർ 150 ൽപ്പരം മാപ്പിളപ്പാട്ട് ആൽബ ങ്ങൾ പുറത്തിറക്കി. ഭാര്യ റംല യും മക്കൾ അഹമ്മദ് നാസിം, ബാസിം സബാഹ്, സൽ ഫസ നാഹ എന്നിവരും ഹൃദയം നി റഞ്ഞ പിന്തുണയുമായി ഒപ്പമുണ്ട്. എല്ലാത്തിലും മേലേ, കലിഗ്രഫി എന്ന കലാരൂപം നെഞ്ചേറ്റുന്നതിന് നസീറിന് ഒറ്റ ഉത്തരം മാത്രം, അറബി ഭാഷയോടും അക്ഷരങ്ങളോടുമുള്ള അടങ്ങാത്ത സ്നേഹം അറബിഭാഷ ദിനത്തിൽ നസീർ പ്രകടിപ്പിക്കുകയാണ്.