വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

തിടനാട് പള്ളി ചപ്പാത്തിൽ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണ ഉദ്ഘാടനം നടത്തി.

തിടനാട് : ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ തിടനാട് -ഭരണങ്ങാനം റോഡിനെയും, ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി റോഡിനെയും തമ്മിൽ ബന്ധിപ്പിച്ചുള്ള  ലിങ്ക് റോഡിൽ തിടനാട് സെന്റ് ജോസഫ് പള്ളിയുടെ ഭാഗത്ത്  ചിറ്റാറിന് കുറുകെയുണ്ടായിരുന്ന പള്ളി ചപ്പാത്തിന് പകരം കോസ്‌വേ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന്  സംസ്ഥാന മേജർ ഇറിഗേഷൻ വകുപ്പിൽ നിന്നും 1.90 കോടി രൂപ അനുവദിച്ചത് വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനിയുടെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.   വാർഡ് മെമ്പർ വിജി ജോർജ് സ്വാഗതം ആശംസിച്ചു. മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ  സാം വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസഫ് ജോർജ് കല്ലങ്ങാട്ട്, മിനി സാവിയോ, തിടനാട് സെന്റ് ജോസഫ് ചർച്ച് വികാരി റവ. ഫാ.  സെബാസ്റ്റ്യൻ എട്ടുപറയിൽ,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ജോർജ്,അംഗങ്ങളായ ജോയിച്ചൻ കാവുങ്കൽ, ഷെറിൻ പെരുമാം കുന്നേൽ, പ്രിയാ ഷിജു, ഓമന രമേശ്‌, എ.സി രമേശ്‌, എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രദേശവാസിയുമായ ഡോ. എ.വി ജോർജ് ഐക്കര, പൊതുപ്രവർത്തകരായ കെ. വി അലക്സാണ്ടർ, സിബി ഒട്ടലാങ്കൽ , മാത്തുക്കുട്ടി കുഴിത്തോട് , സാജു വെട്ടിക്കൽ, റോബിൻ കുഴിപ്പാല, ജോ പേഴുംകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.     വളരെ ഉയരം കുറഞ്ഞ ചപ്പാത്ത് മാത്രം നിലവിലുണ്ടായിരുന്നതിനാൽ  മഴക്കാലത്ത് പള്ളി ചപ്പാത്ത് ഉപയോഗിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. കൂടാതെ പ്രളയവും മറ്റും മൂലം മണ്ണും ചെളിയും മറ്റും അടിഞ്ഞു കൂടിയിരുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ ചപ്പാത്തിന് മുകളിലൂടെ വലിയതോതിൽ വെള്ളം ഒഴുകുന്ന സ്ഥിതി ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ച് ചിറ്റാറിനു  കുറുകെ 27 mm നീളത്തിൽ ചെക്ക് ഡാമും 3 സ്പാനുകളോടു കൂടിയ പാലവുമാണ് നിർമ്മിക്കുന്നത്.പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടുകൂടി  പ്രദേശവാസികളുടെ യാത്രാസൗകര്യം ഏറെ മെച്ചപ്പെടുകയും സുരക്ഷിതമാവുകയും ചെയ്യും. പരമാവധി വേഗത്തിൽ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണം പൂർത്തീകരിക്കുമെന്നും  എംഎൽഎ അറിയിച്ചു.

പ്രാദേശികം

നേച്ചർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : ഹയാത്തുദ്ദീൻ ഹൈസ്കൂളിൽ സഹ്യാദ്രി എന്ന പേരിൽ നേച്ചർ ക്ലബ്ബ് തുടങ്ങി.പരിസ്ഥിതി പ്രവർത്തകൻ വി. എം.അബ്ദുള്ള ഖാൻ സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.മുഹമ്മദ് റമീസ്,മുഹമ്മദ് അബാൻ,മുഹമ്മദ് അഫ്താബ് എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി.

പ്രാദേശികം

അഭിരുചികൾക്കനുസൃതമായ സോഫ്റ്റ്‌വെയർ പഠനം അരുവിത്തുറ കോളേജിൽ സെമിനാർ.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് ബി സി എ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഭിരുചികൾക്കനുസരിച്ച് സോഫ്റ്റ്‌വെയർ പഠനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജ് സോഫ്റ്റ്‌വെയർ വിഭാഗം മേധാവി ഡോ. രാഹുൽ ഷാജൻ നിർവഹിച്ചു.തങ്ങളുടെ അഭിരുചികൾക്ക് അനുസൃതമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കുമ്പോഴാണ് സോഫ്റ്റ്‌വെയർ പഠനം കൂടുതൽ ആസ്വാദ്യകരമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൽഫ് ഫിനാൻസ് ബിസിഎ വിഭാഗം മേധാവി ബിൻസി മൈക്കിൾ,അസോസിയേഷൻ കോഡിനേറ്റർ നീരജ സെബാസ്റ്റ്യൻ,അസോസിയേഷൻ പ്രസിഡൻറ് തോബിത്ത് ചാർലി തുടങ്ങിയവർ സംസാരിച്ചു.

ജനറൽ

പിടിവിട്ട് സ്വര്‍ണവില; ഇന്നും കുത്തനെ വര്‍ധിച്ചു

സ്വര്‍ണ വിലയില്‍ ഇന്നും വന്‍ വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 94,520 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11815 രൂപയായി. ഇന്നലെ രാവിലെ സ്വര്‍ണവില 2400 രൂപ വര്‍ധിച്ച് പവന് 94360 രൂപയിലേക്കെത്തിയിരുന്നു. ഉച്ചയായതോടെ 1200 രൂപ കുറഞ്ഞ് പവന് 93,360 രൂപയായി. വൈകുന്നേരമായപ്പോള്‍ വീണ്ടും വര്‍ധിച്ച് ഒരു പവന് 94,120 രൂപ എന്ന നിലയിലേക്കെത്തിയിരുന്നു. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 9697 രൂപ നല്‍കണം. 24 കാരറ്റ് സ്വര്‍ണത്തിന് 12,889 രൂപയാണ് വില.സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്

കേരളം

ഓൺലൈൻ ജോലികൾ, വേണം ജാഗ്രത; മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ ജോലി തട്ടിപ്പുകൾ ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തട്ടിപ്പുകാരുടെ കെണിയിൽ വീഴാതെ നോക്കാൻ ജാഗ്രത നിർദേശവുമായി കേരള പോലീസ്. 'ജോലി വേണോ ജോലി' എന്ന തലക്കെട്ടോടെ കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തട്ടിപ്പിനെതിരെയുള്ള ജാഗ്രതാ നിർദേശം നൽകിയത്.  പാർട്ട് ടൈം ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ സ്ത്രീകളാണ് കൂടുതലും ഇരയാകുന്നതെന്നും കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ ധന‌നഷ്ടവും സമയനഷ്ടവുണ്ടാകുമെന്നും കുറിപ്പിലുണ്ട്. രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം നൽകിയുള്ള ഇടപാടുകൾക്ക് തയ്യാറാകരുതെന്നും ജോബ് ഓഫർ നൽകുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനാണെന്നും കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ട്.ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം  ജോലി വേണോ ജോലി   ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം പേരുടെ പണം നഷ്ടപെടുന്നുണ്ട്. പാർട്ട് ടൈം ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ സ്ത്രീകളാണ് കൂടുതലും ഇരയാകുന്നത്. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ എപ്പോഴും ജാഗ്രത കൂടിയേ തീരൂ. ജോലി വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ ധന‌നഷ്ടവും സമയനഷ്ടവുമാകും ഫലം. വളരെ പെട്ടെന്നു കൂടുതൽ പണം സമ്പാദിക്കാമെന്നുള്ള വാഗ്ദാനങ്ങളുമായി ഒട്ടേറെ പേർ ഓൺലൈൻ ലോകത്തുണ്ട്. മനംമയക്കുന്ന വാഗ്ദാനങ്ങളിൽ വീണാൽ അനുകൂലമായതൊന്നും സംഭവിക്കാനിടയില്ല. മറിച്ച് വലിയ നഷ്ടമുണ്ടാകാനാണു സാധ്യത.രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം നൽകിയുള്ള ഇടപാടുകളോട് ‘വേണ്ട’ എന്നു തന്നെ പറയണം. ജോബ് ഓഫർ നൽകുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനുണ്ട്. വെബ്സൈറ്റ് മുഖാന്തരമല്ല ഇത്തരം വാഗ്ദാനങ്ങൾ വരുന്നതെങ്കിൽ, വാഗ്ദാനം നൽകുന്ന വ്യക്തിയുടെ വിശ്വാസ്യത കൃത്യമായി മനസ്സിലാക്കണം.

കോട്ടയം

19ഗ്രാമപഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. ഉഴവൂര്‍, ളാലം, മാടപ്പള്ളി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച കളക്ടേറ്റില്‍ നടന്നത്. ഇതോടെ ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളില്‍ സംവരണ വാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായി. ചൊവ്വാഴ്ച്ച നിര്‍ണയിച്ച സംവരണ വാര്‍ഡുകളുടെ വിശദാംശങ്ങള്‍ ചുവടെ. (സംവരണ വിഭാഗം, സംവരണ നിയോജക മണ്ഡലത്തിന്‍റെ നമ്പരും പേരും എന്ന ക്രമത്തില്‍) *1.വാഴപ്പള്ളി* പട്ടികജാതി സംവരണം:22-പറാല്‍ സ്ത്രീ സംവരണം: 1-മുളയ്ക്കാംതുരുത്തി, 4-പുന്നമൂട്,8-പുതുച്ചിറക്കുഴി,9-ഏനാച്ചിറ,10-ലിസ്യു, 11-ചീരംചിറ, 12-പുതുച്ചിറ, 14-ഐ.ഇ. നഗര്‍, 15-കടമാന്‍ചിറ,16-വലിയകുളം,20-പുത്തന്‍കുളങ്ങര 2.പായിപ്പാട് പട്ടികജാതി സ്ത്രീ സംവരണം:5 - ഹോമിയോഹോസ്പിറ്റല്‍ പട്ടികജാതി സംവരണം: 8 - മച്ചിപ്പളളി സ്ത്രീ സംവരണം:1 - അംബേദ്കര്‍, 2 - വേഷ്ണാല്‍, 3 - നാലുകോടി, 4 - പി എച്ച് സി, 7 - സി.എം.എസ്.എല്‍.പി.എസ്,10 - ബൈബിള്‍ കോളേജ്, 12 - മാര്‍ക്കറ്റ്, 17 - പൂവം 3 മാടപ്പള്ളി* പട്ടികജാതി സ്ത്രീ സംവരണം: 13 - പങ്കിപ്പുറം, 16 - കല്ലുവെട്ടം പട്ടികജാതി സംവരണം: 6 - കണിച്ചുകുളം സ്ത്രീ സംവരണം:5 - ചൂരനോലി, 8 - ഇല്ലിമൂട്, 9 - മാമ്മൂട്, 12 - വെങ്കോട്ട, 14 - കരിക്കണ്ടം, 15 - ചിറക്കുഴി, 17 - മാടപ്പള്ളി, 19 - തലക്കുളം, 20 - തെങ്ങണ 4 തൃക്കൊടിത്താനം* പട്ടികജാതി സ്ത്രീ സംവരണം: 2 - ചേരിക്കല്‍ പട്ടികജാതി സംവരണം: 16 - ആശുപത്രി വാര്‍ഡ് സ്ത്രീ സംവരണം: 5 - കൊടിനാട്ടുകുന്ന്, 11 - കോട്ടമുറി,12 - ചെമ്പുംപുറം, 14 - അമരപുരം തെക്ക്, 15 - ചാഞ്ഞോടി, 18- കിളിമല, 19- ഓഫീസ് വാര്‍ഡ്, 20- ആരമല, 21- മുക്കാട്ടുപടി, 22-കൊട്ടശ്ശേരി 5 വാകത്താനം* പട്ടികജാതി സംവരണം: 4 - ഞാലിയാകുഴി സ്ത്രീ സംവരണം: 2 - കൊടൂരാര്‍വാലി, 3 - കാടമുറി, 8 - അമ്പലക്കവല, 10 - ഇരവുചിറ, 12 - മുടിത്താനം, 14 - ഉണ്ണാമറ്റം, 15 - പാണ്ടന്‍ചിറ, 16- കാരക്കാട്ടുകുന്ന്, 17 -നാലുന്നാക്കല്‍, 18- പുത്തന്‍ചന്ത, 19-ജറുസലേം മൗണ്ട് 6 മുത്തോലി* പട്ടികജാതി സംവരണം: 3 - അള്ളുങ്കല്‍ക്കുന്ന് സ്ത്രീ സംവരണം: 1. പടിഞ്ഞാറ്റിന്‍കര, 6 - കടപ്പാട്ടൂര്‍, 7 - വെള്ളിയേപ്പള്ളി, 8 - മീനച്ചില്‍, 9 - പന്തത്തല, 10 - മുത്തോലി,11 - മുത്തോലി സൗത്ത് 7 കടനാട് പട്ടികജാതി സംവരണം: 5 - മേരിലാന്റ് സ്ത്രീ സംവരണം: 3 - നീലൂര്‍, 7 - എലിവാലി, 9 - വാളികുളം, 10 - കൊല്ലപ്പളളി, 11 - ഐങ്കൊമ്പ്, 12 - കടനാട്, 13 - കാവുംകണ്ടം, 14-വല്യാത്ത് *8 മീനച്ചില്‍* പട്ടികജാതി സംവരണം: 3 - വിലങ്ങുപാറ സ്ത്രീ സംവരണം: 2 - കിഴപറയാര്‍, 4 - ഇടമറ്റം, 6 - ചാത്തന്‍കുളം, 8 - പൈക, 9 - പൂവരണി,11 - കൊച്ചുകൊട്ടാരം, 12 - പാലാക്കാട് 9 കരൂര്‍* പട്ടികജാതി സ്ത്രീ സംവരണം: 12 - ചെറുകര പട്ടികജാതി സംവരണം: 6 - അന്തീനാട് വെസ്റ്റ് സ്ത്രീ സംവരണം: 1 - കുടക്കച്ചിറ ഈസ്റ്റ്, 4 - പയപ്പാര്‍,8 - പോണാട്, 10 - വള്ളിച്ചിറ ഈസ്റ്റ്, 11 - വള്ളിച്ചിറ വെസ്റ്റ്, 15 - വലവൂര്‍ ഈസ്റ്റ്, 16 - വലവൂര്‍ വെസ്റ്റ്, 17- കുടക്കച്ചിറ വെസ്റ്റ് 10 കൊഴുവനാല്‍* പട്ടികജാതി സംവരണം: 7- മൂലേത്തുണ്ടി സ്ത്രീ സംവരണം: 1 - ചേര്‍പ്പുങ്കല്‍, 3 - മേവട ഈസ്റ്റ്, 4 - മോനിപ്പള്ളി, 5 - മേവിട, 8 - തോടനാല്‍ ഈസ്റ്റ്, 12 - കൊഴുവനാല്‍ ടൗണ്‍, 14 - കെഴുവംകുളം വെസ്റ്റ് 11 ഭരണങ്ങാനം* പട്ടികജാതി സംവരണം: 2 - ഉളളനാട് സ്ത്രീ സംവരണം: 6 - വേഴങ്ങാനം, 7 - ചൂണ്ടച്ചേരി, 9 - ഭരണങ്ങാനം വെസ്റ്റ്, 10 - ഇടപ്പാടി, 11 - അരീപ്പാറ, 12 - പാമ്പൂരാംപാറ, 13 - ഇളംന്തോട്ടം 12 മാഞ്ഞൂര്‍* പട്ടികജാതി സംവരണം: 14 - ചാമക്കാല സ്ത്രീ സംവരണം: 2 - ഇരവിമംഗലം,4 - കാഞ്ഞിരത്താനം,5 - സ്ലീവാപുരം,6 - ഓമല്ലൂര്‍, 8 - നമ്പ്യാകുളം, 9 - കോതനല്ലൂര്‍ ടൗണ്‍, 10 - കോതനല്ലൂര്‍, 11- മാഞ്ഞൂര്‍, 12- റെയില്‍വേ സ്റ്റേഷന്‍, 13- മാഞ്ഞൂര്‍ സെന്‍ട്രല്‍ *13 വെളിയന്നൂര്‍* പട്ടികജാതി സംവരണം: 10 - അരീക്കര സ്ത്രീ സംവരണം: 1 - കാഞ്ഞിരമല, 2 - പന്നപ്പുറം, 3 - വെളിയന്നൂര്‍, 4 - ചൂഴികുന്നുമല, 5 - താമരക്കാട്,9 - കീരിപ്പേല്‍മല, 11 - വന്ദേമാതരം 14 കുറവിലങ്ങാട്* പട്ടികജാതി സംവരണം: 10 - കളത്തൂര്‍ സ്ത്രീ സംവരണം: 1 - ജയ്ഗിരി,7 - ക്ലാരറ്റ് ഭവന്‍,8 - കാളികാവ്,11 - നസ്രത്ത് ഹില്‍,12 - പകലോമറ്റം,13 - പള്ളിയമ്പ്,14 - തോട്ടുവ,15 - കാളിയാര്‍തോട്ടം 15 ഉഴവൂര്‍* പട്ടികജാതി സംവരണം: 7 - പുല്‍പ്പാറ സ്ത്രീ സംവരണം:1 - ആച്ചിക്കല്‍, 2 - കുടുക്കപ്പാറ, 4 - അരീക്കര,5 - നെടുമ്പാറ,8 - ഉഴവൂര്‍ ടൗണ്‍, 11 - ചേറ്റുകുളം, 14 - മോനിപ്പള്ളി ടൗണ്‍ 16 രാമപുരം* പട്ടികജാതി സംവരണം: 8 - ജി.വി. സ്‌കൂള്‍ വാര്‍ഡ് സ്ത്രീ സംവരണം: 1 - മേതിരി, 3 - കിഴതിരി, 4 - മുല്ലമറ്റം, 5 - രാമപുരം ബസാര്‍,6 - മരങ്ങാട്,7 - ടൗണ്‍ ഈസ്റ്റ് വാര്‍ഡ്, 11 - ചിറകണ്ടം,14-വെള്ളിലാപ്പിള്ളി, 15 -പാലവേലി, 17- ചേറ്റുകുളം 17 കടപ്ലാമറ്റം* പട്ടികജാതി സ്ത്രീ സംവരണം: 6 - കിഴക്കേ മാറിയിടം പട്ടികജാതി സംവരണം: 1 - നെച്ചിമറ്റം സ്ത്രീ സംവരണം:2 - ഇലയ്ക്കാട്, 3 - കുണുക്കുംപാറ, 8 - മാറിയിടം, 10 - എല്‍.പി.സ്‌കൂള്‍ വാര്‍ഡ്, 13 - വയലാ ടൗണ്‍, 14- നെല്ലിക്കുന്ന്. *18കാണക്കാരി* പട്ടികജാതി സംവരണം: 4 - വട്ടുകുളം സ്ത്രീ സംവരണം: 2 - വെമ്പള്ളി, 8 - പട്ടിത്താനം, 9 - ആശുപത്രിപ്പടി, 10 - ചിറക്കുളം, 11 - കാണക്കാരി ഗവണ്‍മെന്‍റ് സ്‌കൂള്‍, 14 - കല്ലമ്പാറ, 15 - കദളിക്കവല,16- ചാത്തമല, 17-കാണക്കാരി 19 മരങ്ങാട്ടുപിള്ളി* പട്ടികജാതി സംവരണം: 8 - ആലയ്ക്കാപ്പിള്ളി സ്ത്രീ സംവരണം: 3 - കുറിച്ചിത്താനം ഈസ്റ്റ്, 4 - നെല്ലിത്താനത്തുമല,5 - ഇരുമുഖം,9 - മരങ്ങാട്ടുപള്ളി ടൗണ്‍, 11 - മണ്ണയ്ക്കനാട്, 12 - വലിയപാറ, 14 - വളകുളി, 15- പാവയ്ക്കല്‍. സംവരണ വാര്‍ഡുകള്‍; ബുധനാഴ്ച്ചത്തെ നറുക്കെടുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളുടെ സംവരണ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ബൂധനാഴ്ച്ച(ഒക്ടോബര്‍ 154) നടക്കും. കോട്ടയം കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ രാവിലെ പത്തു മുതലാണ് നറുക്കെടുപ്പ്.

പ്രാദേശികം

മൊബൈൽ റീറ്റൈൽ അസോസിയേഷൻ 'ഗിഫ്‌റ്റോണം2k25' മെഗാ നറുക്കെടുപ്പ് ഇന്ന്

ഈരാറ്റുപേട്ട : മൊബൈൽ റീടൈൽ അസോസിയേഷൻ (MRRA )  ഈരാറ്റുപേട്ട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ ഈരാറ്റുപേട്ടയിലെ മൊബൈൽ ഷോപ്പുകളിൽ  നടത്തി വന്ന ഗിഫ്റ്റ് കൂപ്പൺ പദ്ധതി  മെഗാ നറുക്കെടുപ്പ്  ഒക്ടോബർ 15 ഈരാറ്റുപേട്ട വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും, ഒന്നാം സമ്മാനമായി ഇലക്ട്രിക് ബൈക്ക്  2 സമ്മാനം  റഫ്രിജറേറ്റർ  3 -സമ്മാനം 8 പേർക്ക് വാഷിങ് മെഷീൻ  4 - സമ്മാനം  8 പേർക്ക് സ്മാർട്ട്‌ TV   5 -സമ്മാനം   സൗണ്ട് ബാർ, 6 സമ്മാനം  -മിനി സൗണ്ട് ബാർ  7- സമ്മാനം 4 പേർക്ക്  മിക്സി   8 സമ്മാനമായി  4 പേർക്ക് ഇൻഡക്ഷൻ കുക്കർ   9 സമ്മാനമായി  4 പേർക്ക് പ്രഷർ കുക്കർ 10 സമ്മാനമായി    10 പേർക്ക്  അയേൺ ബോക്സ്‌ 11 സമ്മാനമായി  10 പേർക്  ഇലക്ട്രിക് കെറ്റിൽ തുടങ്ങി  അഞ്ച് ലക്ഷം രൂപയോളം വരുന്ന സമ്മാനങ്ങൾ ആണ്  പദ്ധതിയിൽ ഉൾപ്പെടുന്നത്,ഒക്ടോബർ 19 ഇന് വൈകുന്നേരം 6.30 ഇന് ഈരാറ്റുപേട്ട അഹമ്മദ് കുരിക്കൾ നഗറിൽ  നഗറിൽ നടക്കുന്ന സമ്മേളനത്തിൽ  സമ്മാനങ്ങൾ വിതരണം ചെയ്യും, ചടങ്ങിൽ ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ വ്യാപാര  രംഗത്തെ പ്രമുഖർ പങ്കെടുക്കും

കേരളം

പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച ഉത്തരവിറക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി.ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോള്‍ ജില്ലാ കളക്ടറോട് നിലവിലെ റോഡിന്‍റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഓണ്‍ലൈനായി ഹാജരായ തൃശൂര്‍ കളക്ടറോട് ചോദ്യങ്ങള്‍ ചോദിച്ചു.60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, എവിടെയൊക്കെയാണ് പ്രശ്നമെന്ന് കോടതി കളക്ടറോട് ചോദിച്ചു.അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്നമെന്ന് കളക്ടര്‍ മറുപടി നൽകി. ഈ റോഡിലൂടെ സഞ്ചരിച്ചാൽ പ്രശ്നങ്ങള്‍ മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കും അത് വ്യക്തമായി അറിയാമെന്നും ഹൈകോടതി എജിക്ക് മറുപടി നൽകി.