വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് ‘2018’ പുറത്ത്

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ നിന്നും പുറത്തായി. ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിരയിലാണ് പുറത്തിറങ്ങിയത്. ബോക്സോഫീസിൽ തകർപ്പൻ വിജയം നേടിയ ചിത്രം പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു. മികച്ച രാജ്യാന്തര ചിത്രം രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ: അമേരിക്കാറ്റ്‌സി (അർമേനിയ) ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ) ദി പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്) ഫാളൻ ലീവ്‌സ് (ഫിൻലാൻഡ്) ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാൻസ്) ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ) സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ) ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ) 20 ഡേയ്സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ) സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ) ടീച്ചേഴ്സ് ലോഞ്ച് (ജർമനി) ഗോഡ്ലാൻഡ് (ഐസ്ലാൻഡ്) ലോ ക്യാപിറ്റാനോ (ഇറ്റലി) പെർഫെക്റ്റ് ഡേയ്സ് (ജപ്പാൻ) ടോട്ടം (മെക്സിക്കോ)

ജനറൽ

ഇത് മമ്മൂട്ടിയുടെ 'ഭ്രമ'യുഗം; പുതു വർഷത്തിൽ പുത്തൻ പോസ്റ്റർ

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിറ്റരത്തരം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. പുതുവത്സരത്തോട് അനുബന്ധിച്ചാണ് സിനിമയുടെ പോസ്റ്റർ റിലീസ്. കൊമ്പുകളുള്ള കിരീടവും ദ്രംഷ്ടങ്ങളുമെല്ലാം ധരിച്ചുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. താരത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ സിനിമയിലുണ്ടാകുമെന്ന് ഈ പോസ്റ്റർ അരക്കിട്ടുറപ്പിക്കുന്നുണ്ട്. ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. ദുർമന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇത് ശരിയല്ല എന്നാണ് വിവരം. നിമിഷം നേരം കൊണ്ട് തന്നെ പോസ്റ്റർ സോഷ്യൽമിഡിയയിൽ വൈറലാണ്.  

ജനറൽ

ബദാം കഴിക്കാൻ മടി ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ കഴിച്ച് നോക്കൂ, പോഷകഗുണങ്ങൾ ഏറെ

പോഷകാഹാരങ്ങളിൽ ഒന്നാമതുള്ളത് ബദാം ആണ്. ഫൈബർ, വിറ്റാമിൻ ഇ, ഒമേഗ 2 ഫാറ്റി ആസിഡുകൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ബദാം കഴിക്കാൻ പൊതുവെ ആർക്കും അത്ര താൽപര്യം ഇല്ല. എന്നാൽ വെള്ളത്തിൽ കുതിർത്ത ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദഹനത്തിനും പോഷകങ്ങളെ ആ​ഗിരണം ചെയ്യുന്നതിനും ബദാം കഴിക്കുന്നതിലൂടെ സാധിക്കുന്നു. വെള്ളത്തിൽ കുതിരാൻ ഇടുന്നതിലൂടെ ബദാമിന്റെ കട്ടി കുറയുകയും കൂടുതൽ രുചിയുള്ളതാകുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ, പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാൻ, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ, കൊളസ്‌ട്രോൾ കുറയ്ക്കാൻ, ചർമ്മ സംരക്ഷണം, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനൊക്കെ ബദാം കഴിക്കുന്നതിലൂടെ സഹായിക്കും.

ജനറൽ

കോവിഡ് ജെഎൻ.1 വകഭേദം; സാധാരണ ലക്ഷണങ്ങൾക്കൊപ്പം വിശപ്പില്ലായ്മയും ക്ഷീണവും അനുഭവപ്പെടാം

കേരളത്തിലടക്കം സ്ഥിരീകരിച്ച ജെഎൻ.1 എന്ന പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാ​ഗത്തിൽ ഉൾപ്പെടുത്തി ലോകാരോ​ഗ്യസംഘടന. അതേസമയം പൊതുജനാരോ​ഗ്യത്തിന് പുതിയ വകഭേദം വലിയ ഭീഷണിയാകാനിടയില്ലെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി. പുതിയ വകഭേദം തീവ്രമാകുന്നതിൽ നിന്നും മരണനിരക്ക് കൂടാതിരിക്കാനുമുള്ള സംരക്ഷണം നൽകാൻ നിലവിലുള്ള വാക്സിന് പ്രാപ്തിയുണ്ടെന്നും ലോകാരോ​ഗ്യസംഘടന പറഞ്ഞു. ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ജെ.എൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ചൈനയിലും ഈ വകഭേദം വിവിധയാളുകളിൽ സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ അമേരിക്ക, യു.കെ, ഐസ്​ലൻഡ്, സ്പെയിൻ, പോർച്ചു​ഗൽ, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ലക്സംബർ​ഗിൽ ആദ്യമായി കണ്ടെത്തിയ ജെഎൻ.1 വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമാണ്. രോ​ഗനിരക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കരുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നത് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന്(ബുധനാഴ്ച) അടിയന്തരയോഗം ചേരുന്നുണ്ട്. സംസ്ഥാന ആരോഗ്യമന്ത്രിമാർ, ആരോഗ്യവകുപ്പ് സെക്രട്ടറിമാർ, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർയോ​ഗത്തിൽ പങ്കെടുക്കും. എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ?തീരെ ചെറിയ ലക്ഷണങ്ങളിൽ ത്തുടങ്ങി മിതമായ രീതിയിലുള്ളവ വരേയാണ് ജെഎൻ.വൺ വകഭേദത്തിൽ പ്രത്യക്ഷമാകുന്നതെന്ന് ലോകാ രോഗ്യസംഘടന പറയുന്നു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ചിലരോ​ഗികളിൽ വളരെ ലളിതമായ ശ്വസനേന്ദ്രിയ രോ​ഗലക്ഷണങ്ങളും പ്രകടമാകാറുണ്ട്. അവ നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ ഭേദമാകാറുമുണ്ട്. ഇവകൂടാതെ ചില പുതിയ ലക്ഷണങ്ങളും ഈ വകഭേദത്തിനൊപ്പം കാണുന്നുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. വിശപ്പില്ലായ്മ, തുടർച്ചയായ മനംപുരട്ടൽ തുടങ്ങിയവ അതിൽ ചിലതാണ്. കൂടാതെ അമിതമായ ക്ഷീണം, പേശികളുടെ ക്ഷയം തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. മറ്റു കോവിഡ് വകഭേദങ്ങളേക്കാൾ ക്ഷീണം തോന്നാമെന്നും ചെറിയ ജോലികൾ ചെയ്യുമ്പോൾപോലും അനുഭവപ്പെടുന്ന തളർച്ചയും കാണാമെന്നും പറയുന്നു. ചില പ്രത്യേകസാഹചര്യങ്ങളിൽ ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാം. ഇത് ദഹനവ്യവസ്ഥയെ ബാധിച്ചേക്കാം. ഛർദി, ഓക്കാനം തുടങ്ങിയവ ഇവരിൽ പ്രകടമാകും. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ജെഎൻ.1-ന് വ്യാപനശേഷി കൂടുതലായിരിക്കുമെന്നാണ് സി.ഡി.സി.(Centers for Disease Control and Prevention)യും വ്യക്തമാക്കുന്നത്. അവധിക്കാലവും കോവിഡ് വാക്സിനെടുക്കുന്നതിന്റെ നിരക്ക് കുറഞ്ഞതുമൊക്കെയാണ് രോ​ഗികൾ കൂടുന്നതിന് പിന്നിലെന്നും സി.ഡി.സി കരുതുന്നു.

ജനറൽ

ഇതാണ് സ്നേഹം സൗഹൃദം’ മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടി; ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രമെന്ന് ആരാധകർ

റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം നേരിന് ആശംസകൾ അറിയിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. പ്രിയ സഹോദരന് എല്ലാവിധ ആശംസകളും എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. അതിനൊപ്പം നേര് സിനിമയിലെ മോഹൻലാലിന്റെ ഒരു ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ആശംസയ്ക്ക് താഴെ ചിത്രത്തിന് അഭിനന്ദങ്ങളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്.ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം, ഇച്ചാക്കന്റെ ലാലു, തമ്മിൽ ചെളിവാരി എറിയുന്ന ഫാൻസുകാർ അറിയുന്നില്ല ഇവർ തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിൻ്റെ ആഴം, ഇവരുടെ പേരിൽ തല്ലു പിടിക്കുന്ന ഫാൻസുകാർ എന്തുകൊണ്ട് ഇവരുടെ സ്നേഹബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നില്ല, അവസാനം സിനിമയിൽ മോഹൻലാലിന് രക്ഷകനായി വരുന്നത് പോലെ റിയൽ ലൈഫിൽ വരെ ഇക്കയുടെ കരുതൽ പ്രമോഷനിലൂടെ, ലാലേട്ടന്റെ ഒരു ഒന്നൊന്നര വരവായിരിക്കും ഇത് ,ലാലേട്ടന്റെ ഇച്ചാക്ക തമ്മിൽ തല്ലുന്ന ഫാൻസ്‌കാർ കാണുന്നില്ലേ’, എന്നിങ്ങനെ നിരവധി കമന്റുകളാണ് മമ്മൂട്ടിയുടെ ആശംസയ്ക്ക് താഴെ വരുന്നത്.

ജനറൽ

ആലായാൽ തറ വേണം’, നിക്കറുമിട്ട് വേദിയിൽ കൊച്ചു മിടുക്കന്റെ പാട്ട്, അമ്പരപ്പോടെ കയ്യടിച്ച് സോഷ്യൽ മീഡിയ; വൈറൽ വീഡിയോ

ഒരു കൊച്ചു നിക്കറുമിട്ട് വേദിയിൽ നിന്നുകൊണ്ട് പാട്ടുപാടുന്ന കൊച്ചുമിടുക്കന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്. ആലായാല്‍ തറ വേണം എന്ന പാട്ടാണ് യാതൊരു കൂസലുമില്ലാതെ ഒരു നിക്കറുമിട്ടുകൊണ്ട് ചിരിച്ച് ഈ കുരുന്ന് പാടുന്നത്. വലിയ അഭിനന്ദങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഈ കുരുന്നിന് ലഭിക്കുന്നത്.പല കാലങ്ങളിലും പലതായിരിക്കും സോഷ്യൽ മീഡിയ ഭരിക്കുന്നത് ഇപ്പോഴിതാ ഈ കുരുന്നിന്റെ വീഡിയോ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഇവന്‍ അതിഭയങ്കരന്‍ തന്നെ എന്നെല്ലാമാണ് വിഡിയോയ്ക്ക് താഴെ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.

ജനറൽ

ചായക്കൊപ്പം കഴിക്കാൻ ഇനി രുചികരമായ മീൻ കട്ലറ്റ്

ചായക്കൊപ്പം കഴിക്കാൻ എളുപ്പവും വ്യത്യസ്തവുമായ ഒരു പലഹാരമുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് സ്വാദിഷ്ടമായ മീൻ കട്ലറ്റ് ഉണ്ടാക്കാം. ചേരുവകൾ ട്യൂണ(വേവിച്ചത്) – 200ഗ്രാം സവാള – 2 എണ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍ പച്ചമുളക് ചെറുതായി അരിഞ്ഞത് – 3 എണ്ണം ഉരുളക്കിഴങ്ങ് – 1 വലുത് മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍ കുരുമുളക് പൊടി – 1 ടീസ്പൂണ്‍ പെരുംജീരകം പൊടി – 1 ടീസ്പൂണ്‍ ബ്രെഡ് പൊടിച്ചത് – 2 കപ്പ് മുട്ട – 2 മല്ലിയില അരിഞ്ഞത് – 1/4 കപ്പ് ഉപ്പ് – പാകത്തിന് എണ്ണ -ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ഒരു പാന്‍ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചുവക്കെ വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് വേവിച്ച മീന്‍ ചേര്‍ത്ത് 1 മിനുട്ട് വഴറ്റുക. പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ്, പാകത്തിന് ഉപ്പ്, അരിഞ്ഞ മല്ലിയില എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. മസാലക്കൂട്ട് അല്‍പനേരം ചൂടാറാനായി വെക്കുക. ശേഷം അതില്‍ നിന്നും ഓരോ ഉരുള എടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ ആക്കി അടിച്ചുവച്ച മുട്ടയില്‍ മുക്കി ബ്രഡ് പൊടിയില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. ട്യൂണയ്ക്ക് പകരം ഏത് തരം മീന്‍ ഉപയോഗിച്ചും തയ്യാറാക്കാവുന്നതാണ്. വേവിച്ചതോ അല്ലെങ്കില്‍ അല്പം മസാല ചേര്‍ത്ത് വറുത്തതോ ആയ മീന്‍ മുള്ള് മാറ്റി ഉപയോഗിക്കാം.

ജനറൽ

ക്യാൻസറിനു കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ; മാറ്റാം അനാരോഗ്യമായ ജീവിത ശൈലി

പലപ്പോഴും ക്യാൻസര്‍ വരാനുള്ള സാധ്യത കൂട്ടുന്നത് അനാരോഗ്യകരമായ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം തുടങ്ങിയ ദുഃശീലങ്ങൾ ആണ്. ഇക്കൂട്ടത്തിൽ തന്നെ ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം ക്യാൻസർ രോഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. ക്യാന്‍സര്‍ സാധ്യത കൂടാനുള്ള ഭക്ഷ്യ വസ്തുക്കളിൽ പ്രധാനിയാണ് സംസ്കരിച്ച മാംസം. അതുകൊണ്ടു തന്നെ ചുവന്നതും സംസ്കരിച്ചതുമായ സോസേജുകൾ പോലുള്ളവയുടെ അമിത ഉപയോഗം  കുറയ്ക്കുക. മാംസാഹാരികളുടെ പ്രിയപ്പെട്ട ബീഫും മട്ടനും എന്നീ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ക്യാന്‍സറിനുള്ള സാധ്യത കൂട്ടും.പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കണം. അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടും. അമിത വണ്ണത്തിനും പഞ്ചസാര കാരണമാകും.അമിത മദ്യപാനമുള്ളവരിലും ക്യാന്‍സര്‍ സാധ്യത കൂടുതലായി  കാണാറുണ്ട്. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ കുടിക്കുന്നതും ക്യാന്‍സര്‍ സാധ്യത കൂട്ടും. പതിവായി ജങ്ക് ഫുഡ് കഴിക്കുന്നത്, ഉപ്പിലിട്ട ഭക്ഷണങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും ഇതിന്റെ സാദ്യത വർധിപ്പിക്കും. ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണം ക്യാന്‍സര്‍ സാധ്യത കൂട്ടുന്നതാണ്. ഇവ കഴിക്കുന്നതും കുറയ്ക്കണം.