വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

കൊത്തുപൊറോട്ടയ്ക്ക് പകരം ‘ചിക്കൻ ചതച്ചത്’; വീട്ടിൽ തന്നെയുണ്ടാക്കാം ഈ സ്വാദിഷ്ടമായ വിഭവം 2 DAYS AGO

കൊത്തുപൊറോട്ട പോലെ രുചികരമായ എന്തെങ്കിലും വീട്ടിൽ പരീക്ഷിച്ചുനോക്കിയാലോ. ചോറിനൊപ്പം കഴിക്കാനും ഈ വിഭവമുണ്ടാക്കാം. സ്വാദിഷ്ടമായ ചിക്കൻ ചതച്ചതുണ്ടാക്കാൻ ഏറെയെളുപ്പം. ചേരുവകൾ 1. ചിക്കൻ‌, എല്ലില്ലാതെ – അരക്കിലോ 2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ 3. കുരുമുളകുപൊടി – അര ചെറിയ സ്പൂൺ 4. ഉപ്പ് – പാകത്തിന് 5. വെള്ളം – പാകത്തിന് 6. എണ്ണ – രണ്ടു വലിയ സ്പൂൺ 7. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് 8. ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത് 9. വെളുത്തുള്ളി – അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത് 10. ഉപ്പ് – പാകത്തിന് 11. വറ്റൽമുളക് ചതച്ചത് – രണ്ടു വലിയ സ്പൂൺ 12. കറിവേപ്പില – ഒരു തണ്ട് 13. മുളകുപൊടി – ഒരു ചെറിയ സ്പൂൺ 14. പെരുംജീരകം പൊടി – അര ചെറിയ സ്പൂൺ 15. കുരുമുളകുപൊടി – അര ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ചിക്കൻ വലിയ കഷണങ്ങളാക്കി മുറിച്ച് രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക. ഇതു കൈ കൊണ്ടു പിച്ചിയെടുത്തു മാറ്റി വയ്ക്കണം. പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. കണ്ണാടിപ്പരുവമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർ‌ത്തു വഴറ്റണം. വറ്റൽമുളകും കറിവേപ്പിലയും ചേർത്തു വഴറ്റി ഏഴാമത്തെ ചേരുവയും ചേർത്തു പച്ചമണം മാറുമ്പോൾ ചിക്കൻ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് തടി തവി കൊണ്ടു മെല്ലേ ഉടച്ചു കൊടുക്കണം. അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങാം.

ജനറൽ

പ്രേമ’ത്തെയും പിന്തള്ളി; മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഇടം നേടി ‘നേര്’

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി മോഹൻലാൽ – ജിത്തുജോസഫ് ചിത്രം നേര്. എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് നേരത്തേ പ്രവേശനം ലഭിച്ചിരുന്നു ചിത്രത്തിന്. ഇപ്പോഴിതാ അതേ ലിസ്റ്റിലെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ് നേര്. പ്രേമത്തെ പിന്തള്ളിയാണ് നേര് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഏഴാം സ്ഥാനത്തുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെയാണ് നേരിന് ഇനി മറികടക്കാനുള്ളത്. കഴിഞ്ഞ വാരാന്ത്യത്തിൽ കേരളത്തിലുടനീളം ഹൗസ് ഫുള്ളായാണ് ചിത്രം പ്രദർശിപ്പിച്ചത്. നേര് മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ്. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്.

ജനറൽ

തൊടുപുഴയില്‍ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടിക്കർഷകർക്ക് സഹായഹസ്‌തവുമായി മമ്മൂട്ടിയും പൃഥ്വിരാജും

ഇടുക്കി തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കർഷകർക്ക് സഹായവുമായി കൂടുതൽ പേർ. കുട്ടിക്കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും. മമ്മൂട്ടി ഒരു ലക്ഷം രൂപയും. പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകും. നടൻ ജയറാമിനെ ഫോണിൽ വിളിച്ചാണ് ഇരുവരും സഹായം പ്രഖ്യാപിച്ചത്.കുട്ടിക്കര്‍ഷകരെ നടന്‍ ജയറാം നേരിട്ട് സന്ദർശിച്ചു. കര്‍ഷരായ മാത്യുവിനെയും ജോര്‍ജിനെയും കണ്ട ജയറാം കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനും കുടുംബവുമെന്ന് ജയറാം പറഞ്ഞു ജയറാമിന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നാളെയാണ്. ആ ചടങ്ങ് മാറ്റിവച്ചുള്ള അഞ്ച് ലക്ഷം രൂപ കുട്ടികള്‍ക്ക് ധനസഹായമായി നല്‍കി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് പുതിയ പശുക്കളെ വില കുറവില്‍ വാങ്ങാന്‍ സഹായിക്കാമെന്നും കൂടെ വരാമെന്നും ജയറാം കുട്ടിക്കര്‍ഷകരായ ജോര്‍ജിനും മാത്യുവിനും വാക്ക് നല്‍കി. വെള്ളിയാമറ്റത്ത് കുട്ടികളായ ജോര്‍ജുകുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണ് ഇവരുടേത്. കുട്ടികളുടെ വീട് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. ഇവര്‍ക്ക് എല്ലാ വിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ മില്‍മ 45000 രൂപ നല്‍കും. പശുക്കള്‍ക്ക് ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി നല്‍കും. അഞ്ച് പശുക്കളെയും ക്ഷീര വകുപ്പ് കുട്ടികള്‍ക്ക് കൈമാറും.

ജനറൽ

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് ‘2018’ പുറത്ത്

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ നിന്നും പുറത്തായി. ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിരയിലാണ് പുറത്തിറങ്ങിയത്. ബോക്സോഫീസിൽ തകർപ്പൻ വിജയം നേടിയ ചിത്രം പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു. മികച്ച രാജ്യാന്തര ചിത്രം രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ: അമേരിക്കാറ്റ്‌സി (അർമേനിയ) ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ) ദി പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്) ഫാളൻ ലീവ്‌സ് (ഫിൻലാൻഡ്) ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാൻസ്) ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ) സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ) ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ) 20 ഡേയ്സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ) സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ) ടീച്ചേഴ്സ് ലോഞ്ച് (ജർമനി) ഗോഡ്ലാൻഡ് (ഐസ്ലാൻഡ്) ലോ ക്യാപിറ്റാനോ (ഇറ്റലി) പെർഫെക്റ്റ് ഡേയ്സ് (ജപ്പാൻ) ടോട്ടം (മെക്സിക്കോ)

ജനറൽ

ഇത് മമ്മൂട്ടിയുടെ 'ഭ്രമ'യുഗം; പുതു വർഷത്തിൽ പുത്തൻ പോസ്റ്റർ

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിറ്റരത്തരം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. പുതുവത്സരത്തോട് അനുബന്ധിച്ചാണ് സിനിമയുടെ പോസ്റ്റർ റിലീസ്. കൊമ്പുകളുള്ള കിരീടവും ദ്രംഷ്ടങ്ങളുമെല്ലാം ധരിച്ചുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. താരത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ സിനിമയിലുണ്ടാകുമെന്ന് ഈ പോസ്റ്റർ അരക്കിട്ടുറപ്പിക്കുന്നുണ്ട്. ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. ദുർമന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇത് ശരിയല്ല എന്നാണ് വിവരം. നിമിഷം നേരം കൊണ്ട് തന്നെ പോസ്റ്റർ സോഷ്യൽമിഡിയയിൽ വൈറലാണ്.  

ജനറൽ

ബദാം കഴിക്കാൻ മടി ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ കഴിച്ച് നോക്കൂ, പോഷകഗുണങ്ങൾ ഏറെ

പോഷകാഹാരങ്ങളിൽ ഒന്നാമതുള്ളത് ബദാം ആണ്. ഫൈബർ, വിറ്റാമിൻ ഇ, ഒമേഗ 2 ഫാറ്റി ആസിഡുകൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ബദാം കഴിക്കാൻ പൊതുവെ ആർക്കും അത്ര താൽപര്യം ഇല്ല. എന്നാൽ വെള്ളത്തിൽ കുതിർത്ത ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദഹനത്തിനും പോഷകങ്ങളെ ആ​ഗിരണം ചെയ്യുന്നതിനും ബദാം കഴിക്കുന്നതിലൂടെ സാധിക്കുന്നു. വെള്ളത്തിൽ കുതിരാൻ ഇടുന്നതിലൂടെ ബദാമിന്റെ കട്ടി കുറയുകയും കൂടുതൽ രുചിയുള്ളതാകുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ, പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാൻ, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ, കൊളസ്‌ട്രോൾ കുറയ്ക്കാൻ, ചർമ്മ സംരക്ഷണം, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനൊക്കെ ബദാം കഴിക്കുന്നതിലൂടെ സഹായിക്കും.

ജനറൽ

കോവിഡ് ജെഎൻ.1 വകഭേദം; സാധാരണ ലക്ഷണങ്ങൾക്കൊപ്പം വിശപ്പില്ലായ്മയും ക്ഷീണവും അനുഭവപ്പെടാം

കേരളത്തിലടക്കം സ്ഥിരീകരിച്ച ജെഎൻ.1 എന്ന പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാ​ഗത്തിൽ ഉൾപ്പെടുത്തി ലോകാരോ​ഗ്യസംഘടന. അതേസമയം പൊതുജനാരോ​ഗ്യത്തിന് പുതിയ വകഭേദം വലിയ ഭീഷണിയാകാനിടയില്ലെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി. പുതിയ വകഭേദം തീവ്രമാകുന്നതിൽ നിന്നും മരണനിരക്ക് കൂടാതിരിക്കാനുമുള്ള സംരക്ഷണം നൽകാൻ നിലവിലുള്ള വാക്സിന് പ്രാപ്തിയുണ്ടെന്നും ലോകാരോ​ഗ്യസംഘടന പറഞ്ഞു. ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ജെ.എൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ചൈനയിലും ഈ വകഭേദം വിവിധയാളുകളിൽ സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ അമേരിക്ക, യു.കെ, ഐസ്​ലൻഡ്, സ്പെയിൻ, പോർച്ചു​ഗൽ, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ലക്സംബർ​ഗിൽ ആദ്യമായി കണ്ടെത്തിയ ജെഎൻ.1 വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമാണ്. രോ​ഗനിരക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കരുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നത് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന്(ബുധനാഴ്ച) അടിയന്തരയോഗം ചേരുന്നുണ്ട്. സംസ്ഥാന ആരോഗ്യമന്ത്രിമാർ, ആരോഗ്യവകുപ്പ് സെക്രട്ടറിമാർ, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർയോ​ഗത്തിൽ പങ്കെടുക്കും. എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ?തീരെ ചെറിയ ലക്ഷണങ്ങളിൽ ത്തുടങ്ങി മിതമായ രീതിയിലുള്ളവ വരേയാണ് ജെഎൻ.വൺ വകഭേദത്തിൽ പ്രത്യക്ഷമാകുന്നതെന്ന് ലോകാ രോഗ്യസംഘടന പറയുന്നു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ചിലരോ​ഗികളിൽ വളരെ ലളിതമായ ശ്വസനേന്ദ്രിയ രോ​ഗലക്ഷണങ്ങളും പ്രകടമാകാറുണ്ട്. അവ നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ ഭേദമാകാറുമുണ്ട്. ഇവകൂടാതെ ചില പുതിയ ലക്ഷണങ്ങളും ഈ വകഭേദത്തിനൊപ്പം കാണുന്നുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. വിശപ്പില്ലായ്മ, തുടർച്ചയായ മനംപുരട്ടൽ തുടങ്ങിയവ അതിൽ ചിലതാണ്. കൂടാതെ അമിതമായ ക്ഷീണം, പേശികളുടെ ക്ഷയം തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. മറ്റു കോവിഡ് വകഭേദങ്ങളേക്കാൾ ക്ഷീണം തോന്നാമെന്നും ചെറിയ ജോലികൾ ചെയ്യുമ്പോൾപോലും അനുഭവപ്പെടുന്ന തളർച്ചയും കാണാമെന്നും പറയുന്നു. ചില പ്രത്യേകസാഹചര്യങ്ങളിൽ ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാം. ഇത് ദഹനവ്യവസ്ഥയെ ബാധിച്ചേക്കാം. ഛർദി, ഓക്കാനം തുടങ്ങിയവ ഇവരിൽ പ്രകടമാകും. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ജെഎൻ.1-ന് വ്യാപനശേഷി കൂടുതലായിരിക്കുമെന്നാണ് സി.ഡി.സി.(Centers for Disease Control and Prevention)യും വ്യക്തമാക്കുന്നത്. അവധിക്കാലവും കോവിഡ് വാക്സിനെടുക്കുന്നതിന്റെ നിരക്ക് കുറഞ്ഞതുമൊക്കെയാണ് രോ​ഗികൾ കൂടുന്നതിന് പിന്നിലെന്നും സി.ഡി.സി കരുതുന്നു.

ജനറൽ

ഇതാണ് സ്നേഹം സൗഹൃദം’ മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടി; ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രമെന്ന് ആരാധകർ

റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം നേരിന് ആശംസകൾ അറിയിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. പ്രിയ സഹോദരന് എല്ലാവിധ ആശംസകളും എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. അതിനൊപ്പം നേര് സിനിമയിലെ മോഹൻലാലിന്റെ ഒരു ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ആശംസയ്ക്ക് താഴെ ചിത്രത്തിന് അഭിനന്ദങ്ങളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്.ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം, ഇച്ചാക്കന്റെ ലാലു, തമ്മിൽ ചെളിവാരി എറിയുന്ന ഫാൻസുകാർ അറിയുന്നില്ല ഇവർ തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിൻ്റെ ആഴം, ഇവരുടെ പേരിൽ തല്ലു പിടിക്കുന്ന ഫാൻസുകാർ എന്തുകൊണ്ട് ഇവരുടെ സ്നേഹബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നില്ല, അവസാനം സിനിമയിൽ മോഹൻലാലിന് രക്ഷകനായി വരുന്നത് പോലെ റിയൽ ലൈഫിൽ വരെ ഇക്കയുടെ കരുതൽ പ്രമോഷനിലൂടെ, ലാലേട്ടന്റെ ഒരു ഒന്നൊന്നര വരവായിരിക്കും ഇത് ,ലാലേട്ടന്റെ ഇച്ചാക്ക തമ്മിൽ തല്ലുന്ന ഫാൻസ്‌കാർ കാണുന്നില്ലേ’, എന്നിങ്ങനെ നിരവധി കമന്റുകളാണ് മമ്മൂട്ടിയുടെ ആശംസയ്ക്ക് താഴെ വരുന്നത്.