വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ജയറാമേ….ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരു വിളി, ആരെടാ അത് എന്ന് ചോദ്യവുമായി താരവും

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. ഒരു ചടങ്ങിനെത്തിയ ജയറാമിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. എല്ലാവരോടും സംസാരിച്ച് സന്തോഷത്തില്‍ ജനക്കൂട്ടത്തിന് ഇടയിലൂടെ നടന്നുവരികയാണ് ജയറാം. അപ്പോഴാണ് ആള്‍കൂട്ടത്തില്‍ നിന്നും ആ വിളി എത്തിയത്. ഒരു ചെറിയ പയ്യന്റെ വിളി. ‘ജയറാമേ…’ ഇത്ര ജനക്കൂട്ടത്തിന് ഇടയില്‍ പേരെടുത്ത് വിളിക്കാനുള്ള ധൈര്യമുള്ള ആ കുഞ്ഞ് ആരാധകനെ നന്നായി ശ്രദ്ധിച്ച് തമാശയോടെ തന്നെ ആ വിളിയെ ജയറാം നെഞ്ചിലേറ്റി. വിഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.  

ജനറൽ

അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടി; ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ആദ്യ ഗാനം സൂപ്പര്‍ഹിറ്റ്

ഒട്ടെറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ജഗതി ശ്രീകുമാറും ഉര്‍വ്വശിയും. അപകടത്തില്‍പ്പെട്ട് അഭിനയ ജീവിതത്തില്‍ ഇടവേളയെടുക്കേണ്ടി വന്ന ജഗതീ ശ്രീകുമാര്‍ ഉര്‍വ്വശിക്കൊപ്പം വളരെ നാളുകള്‍ക്ക് ശേഷം ഒരു വേദി പങ്കിട്ടിരിക്കുകയാണിപ്പോള്‍. ഉര്‍വ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയായ തിരുവനന്തപുരത്തെ ലുലുമാളായിരുന്നു താരങ്ങളുടെ കണ്ടുമുട്ടലിന്റെ ഇടമായി മാറിയത്. ജോയ് മൂവീസിന്റെ ബാനറില്‍ നവാഗതനായ ലളിത സുഭാഷ് സുബ്രമണ്യനാണ് ചാള്‍സ് എന്റര്‍പ്രൈസസിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സുബ്രമണ്യന്‍ കെ വി യുടെ സംഗീതത്തില്‍ നാചി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് മോഹനന്‍ ചിറ്റൂരാണ്. തങ്കമയില് തങ്കമയില്.. എന്ന് തുടങ്ങുന്ന ചാള്‍സ് എന്റര്‍പ്രൈസസിലെ ആദ്യ ഗാനം ജോയ് മ്യൂസിക് യൂട്യൂബ് ചാനല്‍ വഴിയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഫോക് ചുവയുള്ള തമിഴും മലയാളവും കലര്‍ന്ന രീതിയിലാണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. കല്യാണ വീടും അതിന്റെ പരിസരവുമാണ് ഗാനത്തിന് പശ്ചാത്തലമാകുന്ന ഗാനത്തിന് മികച്ച പ്രതികാരമാണ് ലഭിക്കുന്നത്. ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി, ലളിതാസുഭാഷ് സുബ്രഹ്‌മണ്യന്‍ എന്നിവരാണ്. പശ്ചാത്തല സംഗീതം അനൂപ് പൊന്നപ്പനും നിര്‍വ്വഹിച്ചിരിക്കുന്നു. രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ ചിത്രമെന്നാണ് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഉര്‍വ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ ‘ചാള്‍സ് എന്റര്‍പ്രൈസസ്’. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ Dr. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കു പുറമേ, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്‌മണ്യന്‍ കെ വി എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍ മേക്കപ്പ് – സുരേഷ്, പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സ് ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തിക്കും.

ജനറൽ

ഞാന്‍ തിരികെയെത്തി, എല്ലാവര്‍ക്കും നന്ദി; വികാരാധീനനായി മിഥുന്‍ രമേശ്

ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച്  ബെല്‍സ് പാള്‍സി  രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ്. ഹിറ്റ് 96.7 എഫ്എമ്മിലേക്ക് ഇന്ന് ഞാന്‍ തിരിച്ചെത്തി ജോലി ആരംഭിച്ചുവെന്നും 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ എന്നും മിഥുന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. പക്ഷേ ഇത് സാധ്യമായത് നിങ്ങളുടെയെല്ലാം പ്രാര്‍ഥനയും ആശംസകളും മെസേജുകളും ഒക്കെ കൊണ്ടാണ്. എന്റെ ഹൃദയം നിറഞ്ഞ നന്ദി, മിഥുന്‍ രമേശ് ഫേസ്ബുക്ക് സ്റ്റോറിയായി വീഡിയോയ്‌ക്കൊപ്പം കുറിച്ചു. തനിക്ക് ബെല്‍സ് പാള്‍സി രോഗം ബാധിച്ചുവെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നും അടുത്തിടെയാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ് വെളിപ്പെടുത്തിയത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടിപ്പോയെന്നും ഒരു വശംകൊണ്ട് മാത്രമേ ചിരിക്കാന്‍ കഴിയുന്നുള്ളൂ എന്നും വീഡിയോയില്‍ മിഥുന്‍ പറഞ്ഞിരുന്നു. മുഖത്തെ ഞരമ്പുകള്‍ക്ക് ഉണ്ടാവുന്ന തളര്‍ച്ചയാണ് ബെല്‍സ് പാള്‍സി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യല്‍ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്ക്കുന്നത് ഫേഷ്യല്‍ നെര്‍വുകള്‍ ആണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാള്‍സി.

ജനറൽ

ചേച്ചി ഏറെ ആ​ഗ്രഹിച്ച് തുടങ്ങിയത്, ആശുപത്രിയിലായിരുന്നപ്പോഴും പറയുമായിരുന്നു’; വിഡിയോയുമായി സുബി സുരേഷിന്റെ സഹോദരൻ

ടെലിവിഷനിലും സ്റ്റേജ് ഷോകളിലും സോഷ്യൽ മീഡിയയിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന സുബി സുരേഷിൻ്റെ അപ്രതീക്ഷിത വിയോ​ഗം വലിയ ഞെട്ടലാണ് ആരാധകരിലുണ്ടാക്കിയത്. 41 വയസിലായിരുന്നു താരത്തിന്റെ വിടവാങ്ങൽ. ഇപ്പോൾ സുബിയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്ന് താരത്തിന്റെ സഹോദരൻ എബി സുരേഷ് പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധനേടുന്നത്. സുബി സുരേഷിന്റെ ചികിത്സ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് എബി സുരേഷിന്റെ വിഡിയോ. എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചതിനും എല്ലാവരോടും നന്ദി പറയുകയാണ്. ചേച്ചിയെ ചികിത്സിച്ച ഡോക്ടര്‍മാരോടും അതുപോലെ ഭൂമിയിലെ മാലാഖമാര്‍ എന്ന് പറയുന്ന നേഴ്‍സുമാരോടും നന്ദി പറയുന്നു. ചേച്ചിയെ വളരെ നല്ല രീതിയില്‍ തന്നെ അവര്‍ പരിചരിച്ചു. കരള്‍മാറ്റ ശസ്‍ത്രക്രിയയ്‍ക്ക് വേണ്ടി ഞങ്ങള്‍ കഷ്‍ടപ്പെട്ടപ്പോള്‍ അതിന്റെ പേപ്പര്‍ വര്‍ക്കും കാര്യങ്ങളുമൊക്കെ വളരെയധികം ഞങ്ങളെ സഹായിച്ച സര്‍ക്കാര്‍ അധികൃതര്‍ക്കും സുരേഷ് ഗോപി സാറിനും ഹൈബി ഈഡൻ സാറിനും എല്‍ദോസ് കുന്നപ്പള്ളി സാറിനും ടിനി ചേട്ടനോടും ധര്‍മ്മജൻ ചേട്ടനോടും പിഷാരടി ചേട്ടനോടും അതുപോലെ രാഹുലേട്ടനോടും എല്ലാം ഞങ്ങള്‍ നന്ദി പറയുകയാണ്. വളരെയധികം എല്ലാവരും കഷ്‍ടപ്പെട്ടു. – എബി പറയുന്നു. ഏറെ പ്രചാരത്തിലുള്ള സുബിയുടെ ഫെയ്സ്ബുക്ക് യൂട്യൂബ് ചാനലുകളെല്ലാം അതുപോലെ നിലനിർത്തുമെന്നും എടുത്തു വച്ചിരിക്കുന്ന സുബിയുടെ വിഡിയോകൾ പങ്കുവെക്കുമെന്നും എബി പറഞ്ഞു. എന്റെ ചേച്ചി വളരെയെധികം ആഗ്രഹിച്ച് തുടങ്ങിയതാണ് എഫ്‍ബി പേജും യൂട്യൂബ് ചാനലും. ആശുപത്രിയിലായിരുന്നപ്പോഴും എന്റെയടുത്ത് പറയുമായിരുന്നു, കുറച്ച് വീഡിയോകള്‍ ഞാൻ എടുത്തുവെച്ചിട്ടുണ്ട്. അത് വേഗം തന്നെ ഇടണം. ആശുപത്രിയില്‍ നിന്ന് വരുമ്പോഴേക്ക് ആ വീഡിയോകള്‍ അപ്‍ലോഡ് ചെയ്യണം എന്ന് എന്റെയടുത്ത് പറയുമായിരുന്നു. വീഡിയോകള്‍ നീ അപ്‍ലോഡ് ചെയ്‍തോ, ഞാൻ കുറച്ച് വ്ളോഗ് എടുത്ത് വെച്ചിട്ടുണ്ട് എന്ന് ഇടയ്‍ക്കിടെ പറയും. ആശുപത്രിയിലായിരുന്നപ്പോഴും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ഞങ്ങള്‍ കളയാൻ ഉദ്ദേശിച്ചിട്ടില്ല. എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ചേച്ചി എടുത്തു വെച്ചിരിക്കുന്ന വീഡിയോകള്‍ ഞങ്ങള്‍ അപ്‍ലോഡ് ചെയ്യാൻ പോകുകയാണ്. – എബി വ്യക്തമാക്കി. വിഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക: https://www.facebook.com/SubiSureshOfficial/videos/186180560790315/  

ജനറൽ

സ്വാദിഷ്ടമായ സ്‌പെഷ്യല്‍ ചീര പച്ചടി

വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. ഊണിനൊപ്പം കഴിക്കാം ടേസ്റ്റി ചീര പച്ചടി. പച്ചക്കറി കഴിക്കാന്‍ മടിയുള്ളവര്‍ക്കും ടേസ്റ്റി ആയിട്ടുള്ള ചീര പച്ചടി കഴിക്കാം. തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം ചുവന്ന ചീര – ഒരു കപ്പ്, പൊടിയായി അരിഞ്ഞെടുത്തത് പച്ചമുളക് – 2, വട്ടത്തില്‍ അരിഞ്ഞെടുത്തത് കട്ട തൈര – രണ്ട് കപ്പ് ഉപ്പ് – പാകത്തിന് കുഞ്ഞുള്ളി – 10 എണ്ണം, വട്ടത്തില്‍ അരിഞ്ഞെടുത്തത് എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍ കടുക് – ഒരു ടി സ്പൂണ്‍ വറ്റല്‍ മുളക് – 2 തയ്യാറാക്കുന്ന വിധം ഒരു ചീനചട്ടിയില്‍ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയില്‍ വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാന്‍. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക. ആവി കയറ്റിയ ചീരയും ചേര്‍ക്കുക. തീ അണച്ച് ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. ചീര പച്ചടി തയ്യാര്‍.  

ജനറൽ

വെളുത്തുള്ളി ചട്‌നി ഇങ്ങനെ തയാറാക്കൂ

പലതരത്തിലുള്ള ചട്‌നികള്‍ നമുക്ക് പരിചിതമാണല്ലോ. ചട്‌നിയില്‍ ഒരു പുതുരുചി പരിചയപ്പെടാം. വെളുത്തുള്ളി ചട്‌നി ഒന്നു പരീക്ഷിച്ച് നോക്കിയാലോ? വളരെ എളുപ്പത്തില്‍ വെളുത്തുള്ളി ചട്‌നി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. വെളുത്തുള്ളി, ചുവന്ന മുളക് (വിനിഗറില്‍ മുക്കിവച്ചത്), ഉപ്പ് എന്നിവ മാത്രം മതി ഈ വിഭവം തയാറാക്കാന്‍. തയാറാക്കുന്ന വിധം നൂറ് ഗ്രാം വെളുത്തുള്ളിയാണ് എടുക്കുന്നതെങ്കില്‍ ഇതിലേക്ക് 25 ഗ്രാം ചുവന്ന മുളക് കഷ്ണങ്ങളാക്കി എടുക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ഇനിയിത് നന്നായി അരച്ചെടുത്താല്‍ നമ്മുടെ ഈസി ഗാര്‍ലിക് ചട്‌നി റെഡി. അരയ്ക്കുമ്പോള്‍ ഇതിലേക്ക് വെള്ളം ചേര്‍ക്കേണ്ടതില്ലെന്ന് ഓര്‍ക്കുമല്ലോ.  

ജനറൽ

മാമുക്കോയയുടെ ‘ഉരു’ നാളെ തീയേറ്ററുകളില്‍

മാമുക്കോയ, ശ്രീധരന്‍ ആശാരി എന്ന വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉരു’നാളെ തീയേറ്ററുകളില്‍ എത്തും. ബേപ്പൂരിലെ ഉരു നിര്‍മ്മാണവുമായി ബന്ധപ്പെട്ട കഥ പറയുന്ന സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫ് ആണ്.ബേപ്പൂരിലെ ഉരു നിര്‍മ്മാണം പശ്ചാത്തലമാക്കിയ സിനിമയില്‍ പ്രവാസികളുടെ മടക്കവും പ്രമേയമാണ്. ശ്രീധരന്‍ ആശാരി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് സിനിമയില്‍ മാമുക്കോയ അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ യു മനോജും മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഉരുവിനും സിനിമയില്‍ മുഖ്യസ്ഥാനം ഉണ്ടെന്ന് സംവിധായകന്‍ ഇ എം അഷറഫ് പറഞ്ഞു.മഞ്ജു പത്രോസ്, രാജേന്ദ്രന്‍ തായാട്ട്, അനില്‍ ബേബി തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മന്‍സൂര്‍ പള്ളൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പ്രഭാവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് കമല്‍ പ്രശാന്ത് ആണ് ഈണം നല്‍കിയത്.

ജനറൽ

വേനൽക്കാലം കരുതലോടെ മറികടക്കാം

വേനല്‍ക്കാലം അതിരൂക്ഷമാകുന്നു. താപനില കൂടുന്നതിനാല്‍ വേനലില്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യതയും കൂടുതലാണ്. ദാഹിക്കുന്നതിന് കാത്തിരിക്കാതെ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ദിവസം രണ്ടര മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം കുടിക്കാം. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, ജീരകവെള്ളം തുടങ്ങിയ പോഷക ഗുണങ്ങള്‍ ഏറെയുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അമിതമായി ഭക്ഷണം കഴിക്കാതെ കുറഞ്ഞ അളവില്‍ ഭക്ഷണം ഇടവേളകളിട്ട് കഴിക്കുന്നതാണ് നല്ലത്. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ചര്‍മ്മരോഗങ്ങളില്‍ നിന്നും വിറ്റമിന്റെ അഭാവത്തിലുള്ള രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങള്‍ കഴിക്കാം. നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തന്‍, മാതളനാരങ്ങ, മസ്‌ക്മെലന്‍ എന്നിവ ഉള്‍പ്പെടുത്തുക. വിറ്റാമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് പൈനാപ്പിള്‍. മാമ്പഴത്തില്‍ ബീറ്റാ കരോട്ടീന്‍, വിറ്റമിന്‍ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കും. സൂര്യപ്രകാശം കൊണ്ട് ചര്‍മ്മത്തിനുണ്ടാക്കുന്ന കരുവാളിപ്പ് മാറാന്‍ പപ്പായ സഹായിക്കും. ഇടനേരങ്ങളില്‍ പച്ചക്കറി സാലഡ് കഴിക്കുന്നത് നിര്‍ബന്ധമാക്കണം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. ഫാസ്റ്റ് ഫുഡുകള്‍, പായ്ക്കറ്റ് ആഹാരസാധനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും. ചായ, കാപ്പി എന്നിവയ്ക്ക് പകരം ഫ്രൂട്ട് ജ്യൂസുകളോ ഉപ്പ് കുറച്ചുള്ള പച്ചക്കറിസൂപ്പുകളോ ഉള്‍പ്പെടുത്താം. വേനലില്‍ ഊര്‍ജ്ജസ്വലതും ഉന്‍മേഷവും ലഭിക്കാന്‍ ഉത്തമമായ പാനീയമാണ് ഇളനീര്‍. ഇത് ദാഹവും ക്ഷീണവും അകറ്റുന്നു. ഇറച്ചി, മുട്ട വറുത്തത് എന്നത് കഴിവതും കുറയ്ക്കണം. അധികം മധുരമുള്ള പലഹാരങ്ങള്‍, ഉപ്പ് കൂടുതലുള്ള പലഹാരങ്ങള്‍ എന്നിവ കുറയ്ക്കണം.