വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

മനംമയക്കും ആലപ്പു‍ഴ

കായലോര വിനോദ സഞ്ചാരത്തിന്റെയും കയർ വ്യവസായത്തിന്റെയും പേരില്‍ വിനോദ സഞ്ചാരികളുടെ മനസ്സില്‍ ഇടം നേടിയ സ്ഥലമാണ് ആലപ്പു‍ഴ. ചുറ്റും വെള്ളങ്ങളാല്‍ നിറഞ്ഞ ആലപ്പു‍ഴയില്‍ ഹൗസ്‌ബോട്ടാണ്  പ്രധാനം. കൂടുതൽ ആളുകളും വിനോദയാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന ഒരു കേന്ദ്രമാണ് ആലപ്പുഴ. വള്ളംകളിയാണ് ആലപ്പുഴക്കാരുടെ പ്രധാന വിനോദം. ആലപ്പുഴയിൽ പ്രധാനമായി കണ്ടിരിക്കേണ്ട സ്ഥലങ്ങൾ നോക്കാം, മാരാരി ബീച്ച്  ആലപ്പുഴയിൽ നിന്ന് 11 കിലോമീറ്റർ അകലത്തിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. നാഷണൽ ജിയോഗ്രാഫിക്‌ സർവെ അനുസരിച്ച് കേരളത്തിലെ ഏറ്റവും മികച്ച അഞ്ച് ഹമ്മോക് ബീച്ചുകളിൽ ഒന്നായി ഇതിനെ വിലയിരുത്തിട്ടുണ്ട്. അമ്പലപ്പുഴ ആലപ്പുഴയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് അമ്പലപ്പുഴ സ്ഥിതി ചെയുന്നത്, കയർ വ്യവസായമാണ് ഇവിടെയുള്ളവരുടെ പ്രധാന തൊഴിൽ. കേരളത്തിലെ പ്രധാനപ്പെട്ട 3 കൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ. എ. ഡി 1547 -ൽ ചെമ്പകശ്ശേരി ദേവനാരായൻ രാജാവാണ് ഈ ക്ഷേത്രം പണിഞ്ഞിരിക്കുന്നത്. ഇവിടുത്തെ പാല്‍പ്പായസം എല്ലാവർക്കും പരിചിതമായിരിക്കും. ഒട്ടേറെപ്പേരാണ് എവിടെ സന്ദർശിക്കാൻ എത്തുന്നത്. പാതിരാമണൽ വേമ്പനാട് കായലിലുള്ള ഒരു ചെറിയ ദ്വീപാണിത്. ഒരുപാട് ദേശാടനപക്ഷികളുടെ ഒരു വാസസ്ഥലം കൂടിയാണിത്. കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുട്ടനാട് ആലപ്പുഴയിൽ പ്രധാനമായ ഒരു വിനോദ കേന്ദ്രമാണ് കുട്ടനാട്.  നെല്ല്കൃഷിയുടെ പ്രധാന കേന്ദ്രമാണ് ഇവിടം. 500 ച.കി.മി ഓളം താഴ്ചയിൽ ആണ് സ്ഥിതിചെയുന്നത്. ചമ്പക്കുളം കുട്ടനാടൻ മേഖലയിൽ പെട്ടൊരു ഭൂപ്രദേശമാണ് ചമ്പക്കുളം. ഇവിടുത്തെ പ്രധാന ഉത്സവമാണ് ചമ്പക്കുളം മൂലം വള്ളംകളി, നടുഭാഗം, കൊണ്ടാക്കൽ തുടങ്ങിയ സ്ഥലങ്ങൾ എവിടെയാണ് . നെടുമുടി പഞ്ചായത്തിലെ ഒരു പ്രധാനമായ പ്രേദേശമാണിത്. പുന്നമട കായൽ വേമ്പനാട് കായലിലിന്റെ ഒരു ഭാഗമാണ് പുന്നമട കായൽ. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് ഇവിടെയാണ്. വിദേശികളടക്കം ധാരാളം പേരെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണിത്.തിരിച്ചു മടങ്ങാൻ കഴിയാത്തവണ്ണം ആലപ്പുഴ നമ്മുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരിക്കും.

ജനറൽ

മനോഹരമായ രണ്ട് പുഞ്ചിരികൾ, ഹോസ്പിറ്റലിൽ നിന്ന് ഈസ്റ്റർ സെൽഫി പങ്കുവെച്ച് ബാല

ആശുപത്രിക്കിടക്കയിൽ നിന്ന് ഭാര്യ എലിസബത്തിനോടൊപ്പം ഈസ്റ്റർ സെൽഫി പങ്കുവെച്ച് നടൻ ബാല. ഹാപ്പി ഈസ്റ്റർ എന്ന കുറിപ്പോടെ എലിസബത്തിന്റെ തോളിൽ ചാഞ്ഞുള്ള മനോഹരമായ ഒരു സെൽഫിയാണ് ബാല പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ രണ്ട് പേരും പുഞ്ചിരിച്ചുകൊണ്ടാണ് ഇരിക്കുന്നത്. ചിത്രത്തിന് താഴെ ആരാധകരുടെയും സിനിമാപ്രേമികളുടെയും കമന്റുകളും ഒരുപാടുണ്ട്. ആശുപത്രിക്കിടക്കയിൽനിന്നുള്ള നിന്നുള്ള പടം ആയതുകൊണ്ട് തന്നെ ഈസ്റ്റർ ദിനത്തിൽ താൻ തിരിച്ചുവരും എന്ന സന്ദേശമാണ് ബാല നൽകുന്നത് എന്ന് ചിലർ പറയുന്നു. ചിലർ ബാലയുടെ നല്ല ആരോഗ്യത്തിന് വേണ്ടി ആശംസിക്കുകയും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതിന് മുൻപും ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങൾ ബാല പങ്കുവെച്ചിരുന്നു. എലിസബത്തിനൊപ്പം കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഈ സെൽഫിയും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഒരുമാസം മുൻപാണ് ഗുരുതരമായ കരൾരോഗവുമായി ബാല ആശുപത്രിയിൽ അഡ്മിറ്റ് ആയത്. രോഗം ഗുരുതരമാണെന്നും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ബാല.

ജനറൽ

ഇന്നസെന്റിന്റെ കല്ലറയില്‍ കന്നാസും, വാര്യരും, കിട്ടുണ്ണിയും തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍

അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയില്‍ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളെ പതിപ്പിച്ചു. മലയാളികളെ ചിരിപ്പിച്ചതും കരയിപ്പിച്ചതുമായ ഇന്നസെന്റിന്റെ കഥാപാത്രങ്ങളെയാണ് അദ്ദേഹത്തിന്റെ കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നത്. സിനിമാ റീലിന്റെ മാതൃകയിലാണ് അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയില്‍ എഴുതിയിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയിലെ കല്ലറയിലാണ് മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസന്റ് അഭിനയിച്ച് അനശ്വരമാക്കിയ മുപ്പതിലേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ചിരിക്കുന്നത്.ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റിന്റെയും അന്നയുടെയും ആശയമാണ് ഇത്. ചിരിപ്പിച്ചും കരയിപ്പിച്ചും ഇന്നസന്റ് മലയാളികളുടെ മനസില്‍ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളെയാണ് കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നത്. കാബൂളിവാല, ദേവാസുരം, ഗോഡ്ഫാദര്‍, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മണിച്ചിത്രത്താഴ്, ഇഷ്ടം, ഇന്ത്യന്‍ പ്രണയകഥ, മാന്നാര്‍ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, മിഥുനം, വിയറ്റ്‌നാം കോളനി, പ്രാഞ്ചിയേട്ടന്‍, കല്യാണരാമന്‍, വെട്ടം,ഫാന്റം പൈലി, രാവണപ്രഭു, സന്ദേശം തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍ കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നു. ഇന്നസന്റിന്റെ കല്ലറയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കാനും അദ്ദേഹത്തിനായി പ്രാര്‍ഥിക്കാനുമായി നിരവധി ആളുകളാണ് സെന്റ് തോമസ് കത്തീഡ്രലില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.

ജനറൽ

സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമൊക്കെയായിരുന്നു, ഇന്നസെന്റിന്റെ ഓര്‍മകളില്‍ മമ്മൂട്ടി

മലയാളികളുടെ പ്രിയതാരം ഇന്നസെന്റ് ഓര്‍മയായി. നിരവധി താരങ്ങളും രാഷ്ട്രീയ പ്രമുഖരുമൊക്കെ ഇന്നസെന്റിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്‌ നടന്‍ മമ്മൂട്ടിയും. ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനുമൊക്കെയായിരുന്നു ഇന്നസെന്റ് ഇനി ഇല്ല ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും അദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും .ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓര്‍മ്മകളും കടന്നുവരുന്നു എന്നതില്‍ ആ മനുഷ്യന്‍ നമ്മളില്‍ ആഴത്തില്‍ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്. ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തില്‍ നിന്ന് ‘പോലെ’ എന്ന വാക്ക് അടര്‍ത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല…അദ്ദേഹം എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു. ഇന്നസെന്റിനെ ഞാന്‍ ആദ്യമായി കാണുന്നത് ‘നെല്ല്’ എന്ന ചിത്രത്തിലെ ചായക്കടദൃശ്യത്തില്‍ ആണ്. ചെറിയ വേഷങ്ങളില്‍ വരുന്നവരെപ്പോലും ശ്രദ്ധിച്ച് അവര്‍ ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു സിനിമാ മോഹിയായ കാലമുണ്ടായിരുന്നു;എനിക്ക്. വേഷങ്ങള്‍ തേടി നടക്കുന്നകാലത്ത് ‘നൃത്തശാല’യിലെയും ‘ജീസസി’ലെയും ചെറിയവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘ഇയാളാരാണ്’ എന്ന ജിജ്ഞാസയോടെ ഞാന്‍ ഇന്നസെന്റിനെ ശ്രദ്ധിച്ചിരുന്നു. ‘ഇന്നസെന്റ്’ എന്ന പേര് തന്നെ അന്ന് അപൂര്‍വ്വതയായിരുന്നു.. ഇന്നും. പിന്നീട് സിനിമയില്‍ വന്നതിന് ശേഷമാണ് ഇന്നസെന്റിനെ അദ്യമായി നേരിട്ട് കാണുന്നത്. നെടുമുടി വേണുവിന്റെ ‘വിടപറയും മുമ്പേ..’എന്ന സിനിമയുടെ നിര്‍മാതാക്കളായിരുന്നു ഇന്നസെന്റും സുഹൃത്ത് ഡേവിഡ് കാച്ചപ്പള്ളിയും. ശത്രു ഫിലിംസ് എന്നായിരുന്നു ബാനറിന്റെ പേര്. അന്നത്തെ നവസിനിമാസംവിധായകരോടായിരുന്നു എനിക്ക് ആഭിമുഖ്യം. അവരുടെ സിനിമകളില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹവും. വാണിജ്യവിജയം നേടുന്ന സിനിമകളേക്കാള്‍ ഇന്നസെന്റിന്റെ ശത്രുഫിലിംസ് സമാന്തരസിനിമകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അങ്ങനെ ഇന്നസെന്റുമായി പരിചയപ്പെടുകയും അത് വലിയ സൗഹൃദത്തിലേക്ക് വളരുകയുമാണുണ്ടായത്. ഈ ബന്ധത്തിലൂടെയാണ് ശത്രു ഫിലിംസിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന സിനിമ എന്നെത്തേടിവന്നത്. കെ.ജി.ജോര്‍ജ് ആയിരുന്നു സംവിധായകന്‍. സിനിമപശ്ചാത്തലമായ കഥയില്‍ പ്രേംസാഗര്‍ എന്ന നായകനടന്റെ വേഷമായിരുന്നു എനിക്ക്.തുടര്‍ന്ന് മോഹന്റെയും ഇന്നസെന്റിന്റെയും ശ്രീനിവാസന്റേയുമെല്ലാം ആലോചനയാണ് ‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രമായി പരിണമിച്ചത്. ഞാന്‍ പ്രൊഫസര്‍ മോഹന്‍ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിലൂടെ ആണ് ഇന്നസെന്റുമായുള്ള എന്റെ സൗഹൃദം ദൃഢമായത്. തനി തൃശ്ശൂര്‍ഭാഷസംസാരിക്കുന്ന ഇന്നസെന്റുമായുള്ള ചങ്ങാത്തം നാള്‍ക്കുനാള്‍ വളര്‍ന്നു. താരതമ്യേന ജൂനിയറായ ഞാന്‍ ഇന്നസെന്റുള്‍പ്പെടെയുള്ളവരുടെ സൗഹൃദക്കൂട്ടായ്മകളില്‍ കാഴ്ചക്കാരനും കേള്‍വിക്കാരനുമായി കൂടി. പതിയെ എനിക്ക് കൂടുതല്‍നല്ലവേഷങ്ങള്‍ കിട്ടിത്തുടങ്ങി. ജോണ്‍പോളിന്റെ തിരക്കഥയില്‍ ഞാനും മോഹന്‍ലാലും പ്രധാനവേഷങ്ങളിലഭിനയിച്ച ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയില്‍ അനിരുദ്ധന്‍ എന്ന സെയില്‍സ്മാന്റെ കഥാപാത്രമായിരുന്നു എന്റേത്.തൃശ്ശൂര്‍ക്കാരനായ ലോനപ്പന്‍ചേട്ടന്‍ എന്ന കച്ചവടക്കാരന്റെ വേഷം അഭിനയിക്കാന്‍ ആരുണ്ടെന്ന ആലോചനകള്‍ക്കിടെ ഞാനാണ് ഇന്നസെന്റിന്റെ പേര് ഓര്‍മിപ്പിച്ചത്… സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസെന്റ് ഞങ്ങളൊരുമിച്ചുള്ള സീന്‍ പൊലിപ്പിച്ചെടുത്തു. ഒന്നിച്ചുള്ള ആദ്യ സീന്‍ പിന്നീട് എത്രയോ അധികം സിനിമകളില്‍ ഞാനും ഇന്നസെന്റും ഒരുമിച്ചഭിനയിച്ചു. 1995-ല്‍ അമ്മ സംഘടന രൂപവത്കരിക്കുമ്പോള്‍ ഇന്നസെന്റ് മുന്‍നിരയിലുണ്ടായിരുന്നു.പിന്നീട് ഭരണസമിതി പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. ഗൗരവമുള്ള വിഷയങ്ങളും സാഹചര്യങ്ങളുമുണ്ടാകുമ്പോള്‍ തീര്‍ത്തും ലളിതമായി അത് കൈകാര്യം ചെയ്യാന്‍ ഇന്നസെന്റിനാകുമെന്നും അത് സംഘടനയ്ക്ക് പ്രതിരോധകവചമാകുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്. ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു. ആരെപ്പറ്റിയാണോ കഥയുണ്ടാക്കുന്നത് അയാളോടായിരുന്നു ആ കഥ ആദ്യം പറയുക. അയാള്‍ പൊട്ടിച്ചിരിച്ചാല്‍ മാത്രമേ കഥ മറ്റുള്ളവരോട് പറയൂ. കേള്‍ക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങള്‍ മാറും. എന്നോടു പറയുമ്പോള്‍ ലാലും മോഹന്‍ലാലിനോട് പറയുമ്പോള്‍ ഞാനു മായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ,ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു. നടന്‍ എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന എത്രയോ കഥാപാത്രങ്ങള്‍ മനസിലെത്തും. ഞങ്ങള്‍ ഒരുമിച്ച് ചെയ്തവയിലും എത്രയോ എണ്ണം…ഇടയ്ക്കിടയ്ക്ക് എനിക്ക് അദ്ദേഹത്തെ ഒരാവശ്യവുമില്ലാതെ ഓര്‍മവരും. അപ്പോള്‍ വിളിക്കും. അവസാനത്തേതിനുതൊട്ടുമുമ്പുള്ള ആശുപത്രിവാസത്തിലും ഞാന്‍ ഇന്നസെന്റിനെ വിളിച്ചിരുന്നു….. അദ്ദേഹം പോയപ്പോള്‍ നഷ്ടമായത് ഒരു വ്യക്തി, നടന്‍, സംഘടകന്‍, സാമാജികന്‍ സഹൃദയന്‍ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത് ഒത്തിരിപ്പേരാണ്. എനിക്ക് നഷ്ടമായതും ഇത്രയുംപേരെയാണ്. ഒരാള്‍ക്ക് പലതാകാന്‍ പറ്റില്ല. അയാള്‍ മാത്രമാകാനേ കഴിയൂ. പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങള്‍ പങ്കിടാനും സാധിച്ചു. അതുകൊണ്ടാണ് ഇത്രയും വലിയ ജനാവലി അദ്ദേഹത്തെ യാത്രയയ്ക്കാന്‍ എത്തിയതും. ഉള്ളില്‍ തേങ്ങലുണ്ടാകുമെങ്കിലും ഇനിയും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മുടെ ചുണ്ടിലോ മനസിലോ ചിരി നിറയ്ക്കട്ടെ…സന്തോഷം പകരട്ടെ…അതിനപ്പുറത്തേക്ക് ക്യാന്‍സര്‍ വാര്‍ഡിലും ചിരിച്ച ഒരു മനുഷ്യന് എന്ത് സമ്പാദിക്കാന്‍…!

ജനറൽ

ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ലല്ലോ

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരായുഷ്‌കാലം മുഴുവന്‍ ഓര്‍ത്തെടുക്കാനുള്ള വക നല്‍കിയാണ് ഇന്നസെന്റിന്റെ മടക്കം. അറുനൂറിലധികം ചിത്രങ്ങള്‍. അതില്‍ തന്നെ ഓര്‍ത്തെടുക്കാന്‍ പാകത്തിന് മനസ്സില്‍ പതിഞ്ഞുകിടക്കുന്ന അനേകം കഥാപാത്രങ്ങള്‍. സമൂഹ മാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകളാണ്. ഇപ്പോഴിതാ ആലപ്പി അഷ്‌റഫ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്ക്കും’, എന്നാണ് ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. 1972 ല്‍ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടര്‍ന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളില്‍ അഭിനയിച്ചു. പിന്നീട് കുറച്ചുക്കാലം ദാവണ്‍ഗരെയില്‍ തീപ്പെട്ടിക്കമ്പനി നടത്തി. ദാവണ്‍ഗരെയില്‍ നിന്ന് നാട്ടിലെത്തിയ ഇന്നസെന്റ് ബിസിനസുകള്‍ ചെയ്യുകയും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 1986 മുതലാണ് ഇന്നസെന്റ് സിനിമകളില്‍ സജീവമാകാന്‍ തുടങ്ങിയത്. 1989 ല്‍ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാര്‍ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. നാലു സിനിമകള്‍ നിര്‍മിക്കുകയും രണ്ടു സിനിമകള്‍ക്ക് കഥ എഴുതുകയും ചെയ്തു. വിടപറയും മുമ്പേ, ഇളക്കങ്ങള്‍, ഓര്‍മ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ സിനിമകളാണ് നിര്‍മിച്ചിരിക്കുന്നത്. പാവം ഐ എ ഐവാച്ചന്‍, കീര്‍ത്തനം എന്നീ സിനിമകള്‍ക്കാണ് ഇന്നസെന്റ് കഥ എഴുതിയത്.  

ജനറൽ

ഇനി അവള്‍ ചേച്ചിയമ്മ, പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത അറിയിച്ച് ഗിന്നസ് പക്രു

രണ്ടാമതും തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍ ഗിന്നസ് പക്രു. മകള്‍ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ചേച്ചിയമ്മ എന്ന ക്യാപ്ഷനോടെയാണ് ഈ സന്തോഷം ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു പോസ്റ്റില്‍ പറയുന്നു. 2006 മാര്‍ച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്.  

ജനറൽ

ഭാര്യ വക്കീലായി, സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയെന്ന് നോബിയുടെ അഭിനന്ദനം

നോബി മാര്‍ക്കോസിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സോഷ്യല്‍ മീഡിയ. ടെലിവിഷന്‍ കോമഡി ഷോകളിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായി മാറിയ നോബി വെള്ളിത്തരയിലും സജീവ സാന്നിധ്യമായ ഹാസ്യ നടനാണ്. നോബി പങ്കുവച്ച വ്യക്തിപരമായ സന്തോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്. ഭാര്യ ആര്യ അഭിഭാഷക ആയ സന്തോഷമാണ് നോബി പങ്കുവച്ചിരിക്കുന്നത്. ആര്യ അഭിഭാഷക വേഷത്തില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ച നോബി കൂടെ കുറിച്ച വാക്കുകളും വൈറലാണ്. ‘നീ നിന്റെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റി. അഭിനന്ദനങ്ങള്‍ ആഡ്വ. ആര്യ നോബി’ എന്നാണ് ചിത്രത്തിനൊപ്പം നോബി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആര്യക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. ഭാര്യയുടെ സ്വപ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന നോബിയെയും നെറ്റിസണ്‍സ് ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.

ജനറൽ

പ്ലേ ബട്ടന്‍ പോലും തന്നില്ല, ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല

മലയാളികളുടെ ഇഷ്ട താരവും അവതാരകയുമാണ് മീനാക്ഷി അനൂപ്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി. ചാനലില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു ഭാഗം അവര്‍ തട്ടിയെടുത്തു കൊണ്ടുപോയെന്നും തങ്ങള്‍ വഞ്ചിക്കപ്പെടുവായിരുന്നുവെന്നും മീനാക്ഷിയും കുടുംബവും പറഞ്ഞു. ‘യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന് ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ഇ.മെയില്‍ ഐഡിയും പാസ് വേര്‍ഡുമെല്ലാം ക്രിയേറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്സും ആയി. അവര്‍ തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടന്‍ പോലും തന്നില്ല. ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല’-മീനാക്ഷി പറഞ്ഞു.