വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോഴാണ് അന്ത്യം. വെന്റിലേറ്ററിൽ എക്മോ പിന്തുണയോടെയായിരുന്നു ചികിത്സ. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആരോഗ്യസ്ഥിതി മോശമായത്. കൊച്ചിയില്‍ ഇസ്മാഈല്‍ ഹാജിയുടെയും സൈനബയുടെയും മകനായി 1960 ഓഗസ്റ്റ് ഒന്നിനു ജനിച്ച സിദ്ധീഖ് കളമശേരി സെന്റ് പോള്‍സ് കോളജിലാണ് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയത്. യൗവനകാല സുഹൃത്തായ ലാലും ചേര്‍ന്ന് കൊച്ചിന്‍ കലാഭവനില്‍ മിമിക്രി താരമായി ചേര്‍ന്ന സിദ്ധീഖ് കൂടി നേതൃത്വം കൊടുത്തതാണ് മിമിക്‌സ് പരേഡ് എന്ന കലാരൂപം. തുടര്‍ന്ന് ഫാസിലിന്റെ സംവിധാന സഹായികളായിത്തീര്‍ന്ന സിദ്ധീഖും ലാലും ഫാസില്‍ നിര്‍മ്മിച്ച റാംജി റാവുവിലൂടെ സ്വതന്ത്രസംവിധായകാരായി റാംജിറാവ് സ്പീക്കിങ്ങ്,ഇന്‍ ഹരിഹര്‍ നഗര്‍,2 ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകള്‍ ഒന്നിച്ചു സംവിധാനം ചെയ്ത ശേഷം മാന്നാര്‍ മത്തായി കഴിഞ്ഞ് ഹിറ്റ്‌ലറിലൂടെ സിദ്ധീഖ് സ്വതന്ത്രസംവിധായകനായി.ഫ്രണ്ട്സ്, ഫ്രണ്ട്സ് (തമിഴ്),ക്രോണിക് ബാച്ച്ലര്‍,എങ്കള്‍ അണ്ണ (തമിഴ്),സാധു മിറാന്‍ഡ (തമിഴ്) ബോഡി ഗാര്‍ഡ്, കാവലന്‍ (തമിഴ്),ബോഡിഗാര്‍ഡ് (ഹിന്ദി), ലേഡീസ് & ജെന്റില്‍മാന്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, ഫുക്രി, ബിഗ് ബ്രദര്‍ (2019)വരെ 13 ചിത്രങ്ങള്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്തു. ലാലിനു വേണ്ടി പില്‍ക്കാലത്ത് കിങ് ലയറിന് തിരക്കഥയെഴുതി. മിനിസ്‌ക്രീനില്‍ മിമിക്രി-ഹാസ്യ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായ സിദ്ധീഖ് പത്തോളം സിനിമകളില്‍ സൗഹൃദവേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. സത്യന്‍ അന്തിക്കാടിന്റെ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ് എന്നിവയുടെ കഥാകൃത്തായിരുന്നു. 1991ല്‍ ഗോഡ്ഫാദറിന് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഫെഫ്കയുടെ സ്ഥാപകാംഗവും മാക്ട ഭാരവാഹിയുമായിരുന്നു

ജനറൽ

വിളിച്ചോളൂ പാൻ ഇന്ത്യനെന്ന്'; ഡിക്യുവിന്റെ 'കാന്താ' എത്തുന്നു, ഒപ്പം റാണ ദഗ്ഗുബാട്ടിയും

മലയാളത്തിന്റെ ഡിക്യു 40-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ദുൽഖർ സൽമാന്റെ നിരവധി സിനിമകളുടെ അപ്ഡേറ്റുകളും വന്നിരുന്നു. ഇപ്പോഴിതാ നടൻ നായകനാകുന്ന പുതിയ പാൻ ചിത്രത്തിന്റെ പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ പേര് 'കാന്താ' എന്നാണ്. 'ലൈഫ് ഓഫ് പൈ'യിൽ സഹ സംവിധായകനായി പ്രവർത്തിച്ച സെൽവമണി സെൽവരാജ് ആണ് ചിത്രമൊരുക്കുന്നത്. സിനിക്വസ്റ്റ് സാൻ ജോസ് ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക അവാർഡ് നേടിയ 'നിള' (2016) എന്ന ചിത്രമാണ് സംവിധായകൻ മുമ്പ് ഒരുക്കിയത്. അദ്ദേഹത്തിന്റെ ദ ഹണ്ട് ഫോർ വീരപ്പൻ എന്ന ഡോക്യുമെന്ററി പരമ്പര ഓഗസ്റ്റ് 4-ന് നെറ്റ്ഫ്ലിക്സിൽ റിലീസിന് ഒരുങ്ങുകയാണ്.

ജനറൽ

പാട്ടിന്റെ നറുപുഷ്പ്പത്തിന് ഇന്ന് അറുപതാം പിറന്നാൾ; പാട്ടുകാരിയായിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു? മലയാളത്തിന്റെ വാനമ്പാടിയുടെ മറുപടി ഇങ്ങനെ..

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് കെ എസ് ചിത്ര. ചിത്ര മലയാള സിനിമയിലെത്തിയതോടെ നിരവധി തെന്നിന്ത്യൻ ​ഗായികമാർക്ക് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. ഇന്ന് അറുപത് വയസ്സിന്റെ നിറവിൽ നിൽക്കുമ്പോഴും നിറപുഞ്ചിരിയോടെ മലയാളികളുടെ മനസ്സിൽ ​ഗാനാമൃതം പൊഴിക്കുകയാണ് ചിത്ര. ​പാട്ടുകാരിയായിരുന്നില്ലെങ്കിൽ താൻ ഒരു അധ്യാപികയാകുമായിരുന്നു എന്നാണ് ചിത്ര പറയുന്നത്. തന്റെ മാതാപിതാക്കളും ഒപ്പം പഠിച്ചവരുമൊക്കെ അധ്യാപകരാണെന്നും ചിത്ര പറയുന്നു. നാലുപതിറ്റാണ്ടിലേറെയായി നമ്മുടെ കാതുകളിൽ മുഴങ്ങുന്ന സ്വരമാധുര്യത്തിന്റെ പേരാണ് കെ.എസ്.ചിത്ര. മലയാളിയുടെ ബാല്യ, കൗമാര, യൗവന ചേതനകൾക്കൊപ്പം ആ ശബ്ദവും ഉണ്ടായിരുന്നു. തലമുറ വ്യത്യാസമില്ലാതെ സംഗീതപ്രേമികൾ ചിത്രയുടെ ഗാനങ്ങൾ നെഞ്ചേറ്റി. പ്രണയമായി, വിരഹമായി, വിഷാദമായി അങ്ങനെ പല ഭാവങ്ങളിൽ മലയാളത്തിന്റെ വാനമ്പാടിയായി കെ.എസ് .ചിത്ര. 1979ൽ എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിലെ ‘ചെല്ലം ചെല്ലം’ എന്ന ഗാനത്തിലൂടെയാണ് ചിത്രയുടെ അരങ്ങേറ്റം. എം.ജി രാധാകൃഷ്ണൻ തന്നെ ഈണമിട്ട ‘രജനീ പറയൂ’ എന്ന ഗാനമാണ് ആദ്യ ഹിറ്റ്. പിന്നീടങ്ങോട്ട് ചിത്രയുടെ മാസ്മരിക ശബ്ദവും നിറപുഞ്ചിരിയും മലയാളവും കടന്ന് തെന്നിന്ത്യയിലെ സംഗീത പ്രേമികളുടെ ഇഷ്ടതാളങ്ങളിലൊന്നായി. തമിഴ് സിനിമാ ലോകമാണ് ആദ്യമായി ചിത്രയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. 1986 ൽ പുറത്തിറങ്ങിയ “പാടറിയേൻ പഠിപ്പറിയേൻ” എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’ എന്ന ഗാനത്തിലൂടെ ആ പുരസ്കാരം ചിത്ര കേരളിത്തിലേക്കെത്തിച്ചു.

ജനറൽ

KERALAരേഖ തെളിഞ്ഞത് രേഖയിൽ അഭിനയിച്ചപ്പോൾ;വിൻസി അലോഷ്യസിന് ഇത് സ്വപ്ന സായൂജ്യം

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനായപ്പോൾ മികച്ച നടിക്കുള്ള അം​ഗീകാരം തേടി എത്തിയത് വിൻസി അലോഷ്യസിനെയാണ്. രേഖ എന്ന ചിത്രത്തിലെ മികച്ച പ്രകടനം ആണ് വിൻസിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ആദ്യമായി ലഭിച്ച സ്റ്റേറ്റ് അവാർഡിന്റെ സന്തോഷത്തിലാണ് വിൻസി ഇപ്പോൾ. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ നടിയാണ് വിൻസി അലോഷ്യസ്. ഷോയിൽ ആയിരുന്നപ്പോൾ തന്നെ തനിക്ക് കിട്ടുന്ന വേഷങ്ങൾ ​ഗംഭീരമാക്കാൻ വിൻസിക്ക് സാധിച്ചിരുന്നു. പിന്നീട് ബി​ഗ് സ്ക്രീനിൽ ചുവടുവച്ച വിൻസി മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ചു. തനിക്ക് കിട്ടുള്ള ഏത് കഥാപാത്രവും ആ വേഷം ആവശ്യപ്പെടുന്നത് പൂർണമായും നൽകി വിൻസി കളറാക്കി. പ്രത്യേകിച്ച് ബോൾഡ് ആയ കഥാപാത്രങ്ങൾ. അത്തരത്തിൽ ഒരു കഥാപാത്രം ആയിരുന്നു രേഖയിലേയും. നല്ലൊരു ചിത്രമായിരുന്നിട്ട് പോലും സിനിമ തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയെന്നും വേണ്ടത്ര ഷോകൾ ലഭിച്ചില്ലെന്നും പറഞ്ഞ് റിലീസ് വേളയിൽ വിൻസി രം​ഗത്തെത്തിയിരുന്നു. അമ്പത് തിയറ്ററുകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ അതല്ല പ്രശ്നമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ലെന്നാണ് വിന്‍സി പറഞ്ഞിരുന്നത്. നടി പാര്‍വ്വതി തിരുവോത്തടക്കം വിന്‍സിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. തിയറ്റിൽ വേണ്ടത്ര പ്രതികരണം ലഭിച്ചില്ലെങ്കിലും വിൻസിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുതന്നെയാണ് ഇന്ന് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ താരത്തിന് അം​ഗീകാരം ലഭിക്കാൻ ഇടയായതും. ആളുകളിലേക്ക് എത്താതെ പോയ ചിത്രമായിരുന്നു രേഖ. എന്നാല്‍ ഇപ്പോള്‍ തനിക്ക് കിട്ടിയ അവാര്‍ഡിലൂടെ രേഖയെന്ന ചിത്രത്തെ കേരളം മൊത്തം അറിയുമെന്നാണ് വിന്‍സി പറഞ്ഞത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് വിൻസിക്ക് ലഭിക്കുന്ന സമ്മാനം.

ജനറൽ

എന്താണ് ഉപ്പും മുളകിലും സംഭവിക്കുന്നത്; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

ഡാന്‍സര്‍ കൂടിയായ റിഷി എന്ന താരമാണ് മുടിയന്‍ എന്ന കഥാപാത്രമായ ഉപ്പും മുളകിലും എത്തിയിരുന്നത്. സംവിധായകന്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ തഴഞ്ഞതാണെന്നും, ഇമോഷണലി വല്ലാത്ത ടോര്‍ച്ചര്‍ ആണെന്നും എല്ലാമാണ് റിഷി ആരോപിച്ചത്. കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ടത്തിനൊത്ത് മുന്നോട്ട് പോകുന്ന ഒരു സ്‌കിറ്റ്‌കോം (സ്‌കിറ്റ്+കോമഡി) പ്രോഗ്രാമാണ് 'ഉപ്പും മുളകും'. ഒരു കുടുംബത്തിന്റെ രസകരമായ സംഭവങ്ങളെല്ലാം, തമാശയുടെ മേമ്പൊടിയോടെ സ്‌ക്രീനിലേക്കെത്തിക്കുന്ന ഉപ്പും മുളകും വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രോഗ്രാമായി സ്‌ക്രീനിലുണ്ട്. ഡാന്‍സും പാട്ടും തമാശയുമെല്ലാമായി പ്രോഗ്രാമിന്റെ നട്ടെല്ലായി ഉണ്ടായിരുന്ന കഥാപാത്രമായ മുടിയന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പരമ്പരയില്‍ എത്താറില്ല.  മിക്ക മിനിസ്‌ക്രീന്‍ പ്രോഗ്രാമുകളിലും താരങ്ങളുടെ പിന്മാറ്റവും, പുനഃപ്രതിഷ്ഠയുമെല്ലാം സാധാരണമാണെങ്കിലും, ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരമ്പരയുടെ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ തിരക്കുകയായിരുന്നു. എന്താണ് മുടിയന് സംഭവിച്ചത് എന്ന പലരുടേയും സംശയം മാറ്റാനായി കഴിഞ്ഞദിവസം യൂട്യൂബില്‍ മുടിയന്റെ ഒരു ഇന്റര്‍വ്യു വെറൈറ്റി മീഡിയ എന്ന ചാനല്‍ പോസ്റ്റ് ചെയ്തു. ഡാന്‍സര്‍ കൂടിയായ റിഷി എന്ന താരമാണ് മുടിയന്‍ എന്ന കഥാപാത്രമായ ഉപ്പും മുളകിലും എത്തിയിരുന്നത്. സംവിധായകന്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ തഴഞ്ഞതാണെന്നും, ഇമോഷണലി വല്ലാത്ത ടോര്‍ച്ചര്‍ ആണെന്നും എല്ലാമാണ് റിഷി ആരോപിച്ചത്. കൂടാതെ മുന്നേയും ഉണ്ണി എന്ന ഈ സംവിധായകന്റെ അടുത്തുനിന്നും, പരമ്പരയിലെ പലര്‍ക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നതും റിഷി പറയുന്നുണ്ട്.  മുടിയന്റെ അമ്മയായി എത്തുന്ന നിഷ സാരംഗ് മുന്നേതന്നെ ഉണ്ണി എന്ന സംവിധായകനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെപ്പറ്റിയും റിഷി ഇന്റര്‍വ്യൂവില്‍ സംസാരിക്കുന്നുണ്ട്. തന്നെ പുറത്താക്കി എന്നതിലും സങ്കടം, കഥാപാത്രമായ മുടിയനെ മയക്കുമരുന്ന് കേസില്‍ ബാംഗ്ലൂരില്‍ പിടിച്ചു എന്ന തരത്തില്‍ അവര്‍ പ്രോഗ്രാമിനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണെന്നും റിഷി കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഇതിന് മറ്റൊരു വിശദീകരണം കൊടുത്തിരിക്കുകയാണ് ചാനല്‍. ആര്‍ട്ടിസ്റ്റുകള്‍ പെട്ടന്ന് കൊഴുക്കുമെന്നും, അവര്‍ പിന്നെ ശബ്ദം മാറ്റി സംസാരം തുടരും, തങ്ങളില്ലെങ്കില്‍ ഈ പ്രോഗ്രാം തന്നെ ഇനിയുണ്ടാകില്ല എന്ന തരത്തിലേക്ക് അവരുടെ സംസാരം മാറുമ്പോള്‍, ആര്‍ട്ടിസ്റ്റുകളെ ഒഴിവാക്കാതെ രക്ഷയില്ല എന്നാണ് ചാനല്‍ മേധാവി പറയുന്നത്.  വീടിന് മുകളിലേക്ക് മരം വളര്‍ന്നാല്‍ വെട്ടി മാറ്റണം എന്ന് പറയുന്നതുപോലെ, ചാനലിന് മുകളിലേക്ക് ആര്‍ട്ടിസ്റ്റുകള്‍ വളര്‍ന്നാലും വെട്ടണം എന്നെല്ലാമാണ് വിശദ്ദീകരമായി ചാനല്‍ മേധാവി പറയുന്നത്. മുടിയന് എന്താണ് സംഭവിച്ചത്, എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന തരത്തിലെല്ലാം സോഷ്യല്‍മീഡിയ ഒന്നാകെ ചര്‍ച്ച ചെയ്യുകയാണ്.

ജനറൽ

തലച്ചോർ തിന്നുന്ന അമീബയും സമാന രോഗങ്ങളും സൂക്ഷിക്കേണ്ടതെന്തെല്ലാം ?

മഴക്കാലമാണ് , രോഗങ്ങളുടെ കാലവും. കേട്ട് പരിചയിച്ചതും അല്ലാത്തതുമായ നിരവധി രോഗങ്ങൾക്ക് സാധ്യതയുള്ള കാലം കൂടിയാണിത്. ആലപ്പുഴയിൽ തലച്ചോറിനെ ബാധിക്കുന്ന അമീബ മൂലം പതിനഞ്ചുകാരൻ മരണപ്പെട്ട സംഭവത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട് . മഴക്കാലത്ത് ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ ഗുരുതരമായ അവസ്ഥകളിലേക്കു തള്ളിവിടുന്നതുമായ നിരവധി രോഗങ്ങളുണ്ട് .ഇവയെ എല്ലാം ചെറുക്കാൻ പ്രത്യേക ശ്രദ്ധയും പുലർത്തേണ്ടതുണ്ട്. മഴക്കാല രോഗങ്ങളിൽ മിക്കവയും ജലജന്യവും സാംക്രമിക രോഗങ്ങളും ആയിരിക്കും.ചെറിയ മുൻകരുതലുകൾ കൊണ്ട് അകറ്റി നിർത്താവുന്ന രോഗങ്ങളാണ് ഇവയിൽ കൂടുതലും. തലച്ചോർ തിന്നുന്ന അമീബ പോലെ ഗുരുതരവും അപൂർവവും ആയ രോഗത്തെപ്പോലും ഇത്തരത്തിൽ ചെറുക്കാൻ കഴിയും . മലിനജവുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ അമീബ തലച്ചോറിലെത്തുന്നത്.മഴക്കാലത്ത് ശുദ്ധമാണെന്നുറപ്പുള്ള വെള്ളത്തിലല്ലാതെ കുളിക്കുകയോ , മറ്റാവശ്യങ്ങൾക്കുപയോഗിക്കുകയോ ചെയ്യാതിരിക്കുക. മഴക്കാല രോഗങ്ങളിൽ നിന്നകന്നു നില്ക്കാൻ ചെയ്യേണ്ടതെന്തെല്ലാമെന്ന് നോക്കാം. സൂക്ഷിക്കേണ്ടതെന്തെല്ലാം ? മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ജലജന്യ രോഗങ്ങൾ പടരുന്നതും ബാധിക്കുന്നതും.മലിന ജലവുമായുള്ള സമ്പർക്കം ഒഴിവാക്കുകയെന്നതാണ് പ്രഥമവും പ്രധാനവുമായി ചെയ്യേണ്ടത്. മഴവെള്ളത്തിലും തോട് , പുഴ പോലുള്ള ജലാശയങ്ങളിലും വൈറസുകളും , തലച്ചോറിനെ ബാധിക്കുന്ന അമീബ പോലുള്ള പരാദങ്ങളും ഉണ്ടാവാനിടയുള്ളതിനാൽ അവയിൽ കുളിക്കുന്നതോ മറ്റു വിനോദങ്ങളിൽ ഏർപ്പെടുന്നതോ ഒഴിവാക്കുക ഇത്തരത്തിൽ പല രോഗാണുക്കളും കുളിക്കുന്നതിലൂടെ മാത്രമല്ല ശരീരത്തിൽ പ്രവേശിക്കുന്നത്. മൂക്കിലൂടെയും നഖത്തിനടിയിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നവയുമുണ്ട്.അതിനാൽ ശുദ്ധമാണെന്നുറപ്പില്ലാത്ത വെള്ളത്തിൽ മുഖം കഴുകുന്നതോ കൈകാലുകൾ കഴുകുന്നതോ ഒഴിവാക്കുക ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കുക വെള്ളം കെട്ടി നിൽക്കുന്ന സന്ദർഭങ്ങൾ കഴിവാക്കുക. ഫിഷ്‌ടാങ്കുകൾ , നീന്തൽക്കുളങ്ങൾ പോലുള്ളവ കൃത്യമായ മാർഗ നിർദേശങ്ങൾക്കനുസൃതമായി ക്ലോറിനേറ്റ് ചെയ്യുകയും , സമയനുസൃതമായി അവയിലെ വെള്ളം മാറ്റുകയും ചെയ്യുക വീട്ടിലെ വാട്ടർടാങ്ക് , കിണർ എന്നിവ വൃത്തിയാക്കുകയും ബ്ലീച്ചിങ് പൗഡർ/ ക്ലോറിൻ ഉപയോഗിച്ച് ശുചിയാക്കുകയും കൃത്യമായ രീതിയിൽ മൂടി സംരക്ഷിക്കുകയും ചെയ്യുക

ജനറൽ

മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല്ല’; ടൊവിനോയുടെ പോസ്റ്റ് വൈറൽ

കരിയറിൽ തന്റെ ഏറ്റവും നല്ല സമയത്ത് നിൽക്കുകയാണ് ടൊവിനോ തോമസ്. 2018 എന്ന സിനിമ തിയേറ്ററുകളിൽ വൻ ഹിറ്റായതിന് പിന്നാലെ ടൊവിനോയുടെ പ്രകടനവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആ പ്രകടനത്തിന് ഒരു അംഗീകാരം ലഭിച്ച ശേഷം ടൊവിനോ പങ്കുവെച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്.ആനന്ദ് ടി.വി അവാർഡ് വിതരണചടങ്ങാണ് വേദി. ഇപ്രവാഹസ്യത്തെ മികച്ച നടനുള്ള പുരസ്കാരം ടൊവിനോയ്ക്കായിരുന്നു. അവാർഡ് ലഭിച്ചതാകട്ടെ, സാക്ഷാൽ മമ്മൂക്കയിൽനിന്ന്. ‘ഈ സന്തോഷം വളരെ മനോഹരമായാണ് ടൊവിനോ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. മമ്മൂക്കയിൽനിന്ന് അവാർഡും അംഗീകാരവും ലഭിച്ചത് ഒരു അനുഗ്രഹമാണ്. എന്റെ ആരാധനാ ബിംബം എന്നെ പറ്റി അദ്ദേഹത്തിന്റേതായ രീതിയിൽ, ആ വേദിയിൽ വെച്ച് പറഞ്ഞ വാക്കുകൾ കേൾക്കാൻ സാധിച്ചതാണ് അടുത്ത സന്തോഷം. 2021-ലെ മികച്ച നടനുള്ള അവാർഡിന് ആനന്ദ് ഫിലിം അവാർഡിന് നന്ദി. എനിക്കായി ഈ സ്വപ്നദിനം ഒരുക്കിയ എല്ലാവർക്കും നന്ദി’; ഇത്രയും പറഞ്ഞ ടൊവിനോ പോസ്റ്റ് അവസാനിപ്പിക്കുന്നത് വളരെ രസകരമായാണ്. ‘ മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ , ഇനി എന്നെ പിടിച്ചാ കിട്ടൂല്ല’ എന്നായിരുന്നു ആ വാക്കുകൾ.പോസ്റ്റിൽനിന്ന് തന്നെ വ്യക്തമാണ് ടൊവിനോയുടെ സന്തോഷം എത്രത്തോളമാണെന്ന്. എന്നാൽ ടൊവിനോയ്ക്ക് അവാർഡ് പ്രഖ്യാപിക്കുന്നതിന് മുൻപ് മമ്മൂക്ക നടത്തിയ പ്രസംഗവും വലിയ രീതിയിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ‘‘ഈ അവാർഡ്, ഭാര്യയും ഭര്‍ത്താവുമായി വന്നുചേർന്ന ഒരാൾക്കുള്ളതാണ്. നമ്മൾ ഏറ്റവും അടുത്ത കണ്ട സിനിമയിലെ ജീവത്യാഗം നടത്തിയ റോള്‍ ചെയ്തയാളാണ് ഹീറോയ്ക്കുള്ളതാണ് ഈ അവാർഡ്. ആ സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോൾ നമ്മുടെ നെഞ്ചിൽ ഒരു ലേശം നീറ്റല്‍ വന്നു. നമ്മുടെ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ വേഷം അവതരിപ്പിച്ച ആളാണ്. ഇനി ഞാനെന്തിനാണ് പേര് പറയുന്നത്. ടൊവിനോ തോമസ്.’’; ഇങ്ങനെയായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ജനറൽ

മാസ് ലുക്ക്; ആന്റണി പോസ്റ്റുമായി കല്യാണി പ്രിയദർശൻ

ജോഷി സംവിധാനം ചെയ്യുന്ന ജോജു ജോർജ് ചിത്രം ആന്റണിയുടെ ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാസ് ലുക്കിലുള്ള ജോജു ജോർജിനെയും ജേഴ്സി അണിഞ്ഞുനിൽക്കുന്ന കല്യാണി പ്രിയദർശനെയും പോസ്റ്ററിൽ കാണാം. നിമിഷങ്ങൾക്കകം പോസ്റ്ററുകൾ ആരാധകർ ഏറ്റെടുത്തു. താൻ ഏറെ വെല്ലുവിളി നേരിട്ട ചിത്രമാണ് ആന്റണി എന്ന് പോസ്റ്റർ വെച്ച് കല്യാണി ട്വിറ്ററിൽ കുറിച്ചു.