വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

അഭിനയ സാമ്രാജ്യങ്ങളുടെ അമരക്കാരൻ’ മലയാളത്തിൻ്റെ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

സമാനതകളില്ലാത്ത പ്രതിഭാ വൈഭവം കൊണ്ട് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ എന്നും അടയാളപ്പെടുന്ന ഒരു പേരാണ് മമ്മൂട്ടി. ഓരോ കഥാപാത്രങ്ങളിലൂടെ കടന്നു പോകുമ്പോഴും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി, സിനിമ സ്വപ്നം കാണുന്ന ഓരോ മനുഷ്യർക്കും തുറന്ന ഒരു പാഠപുസ്തകമാണ്. 1971 ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ മുതൽ 2023 ൽ പുറത്തിറങ്ങാനിരിക്കുന്ന കണ്ണൂർ സ്‌ക്വാഡ് വരേക്ക് നീണ്ടു നിൽക്കുന്ന മമ്മൂട്ടിയുടെ അഭിനയ ജീവിതം മലയാള സിനിമാ ലോകത്തിന്റെ സമ്പത്ത് തന്നെയാണ്. പൊന്തൻ മാടയും, അമരവും, മതിലുകളും, സാമ്രാജ്യവും, മൃഗയയും കണ്ട മലയാളികൾക്ക് മമ്മൂട്ടിയേക്കാൾ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള മറ്റൊരാളെ സങ്കൽപ്പിക്കാൻ പ്രയാസമാണ്. അത്രത്തോളം കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു നടനാണ് അദ്ദേഹം. വെള്ളിത്തിരയിൽ മമ്മൂട്ടി കഥാപാത്രങ്ങൾ സൃഷ്‌ടിച്ച ഒരു ഓറയുണ്ട് അതിൽ നിന്ന് സിനിമാ പ്രേമികൾക്ക് ഇപ്പോഴും പുറത്തു കടക്കാൻ സാധിച്ചിട്ടില്ല. അച്ഛനായും മകനായും സഹോദരനായും മമ്മൂട്ടി കഥാപാത്രങ്ങൾ ഒരു കാലഘട്ടത്തിന്റെ തന്നെ അടയാളങ്ങളെ എപ്പോഴും സിനിമയിൽ നിലനിർത്തി ഒരേ സമയം തന്നെ ആരാധകരെ ത്രസിപ്പിക്കുന്ന ഗ്യാങ്‌സ്റ്റർ സിനിമകൾ ചെയ്ത മമ്മൂട്ടി കാഴ്ച, കയ്യൊപ്പ്, ഉണ്ട, ബാബ സാഹേബ് അംബേദ്‌കർ, പേരന്പ് തുടങ്ങിയ കഥാപാത്ര പ്രാധാന്യമുള്ള നിരവധി സിനിമകളും ചെയ്‌തു. മെഗാസ്റാറായും മികച്ച നടനായും തുടരുക എന്ന വെല്ലുവിളി നിറഞ്ഞ സിനിമാ ജീവിതമാണ് മമ്മൂട്ടി എന്നും തെരഞ്ഞെടുത്തിരുന്നത്. അത്തരത്തിൽ തെരഞ്ഞെടുപ്പുകളിൽ എല്ലാക്കാലവും വിജയിച്ച ഒരു നടൻ കൂടിയാണ് അദ്ദേഹം. പരീക്ഷണ സിനിമകൾക്കും പുതുമുഖ സംവിധായകർക്കും സിനിമയിൽ ഇടം കൊടുക്കാൻ ഇപ്പോഴും ഇഷ്ടപ്പെടുന്ന മമ്മൂട്ടി ജീവിതത്തിൽ പുലർത്തുന്ന കൃത്യതയും മാതൃകയാക്കേണ്ടതാണ്.  

ജനറൽ

രാത്രിയില്‍ കഴിക്കാം ഗ്രീന്‍ ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ സാലഡ്

രാത്രിയില്‍ കഴിക്കാം ഗ്രീന്‍ ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ സാലഡ്. ടേസ്റ്റീ ഗ്രീന്‍ ആപ്പിള്‍ കുക്കുമ്പര്‍ സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ഗ്രീന്‍ ആപ്പിള്‍ – 1 കാരറ്റ് – 1 കാബേജ് – 100 ഗ്രാം കുക്കുമ്പര്‍ – 1 ഉപ്പ് – ആവശ്യത്തിന് തേന്‍ – 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് : 1 ഒലിവ് ഓയില്‍ – 20 മില്ലിലിറ്റര്‍ പച്ചക്കറികള്‍ കനം കുറച്ച് അരിഞ്ഞെടുക്കുക. ഒരു പാത്രത്തില്‍ എല്ലാ പച്ചക്കറികളും ചേര്‍ത്തു യോജിപ്പിക്കുക. നാരങ്ങാനീരും ഒലിവ് ഓയിലും തേനും ഉപ്പും ചേര്‍ത്തു സാലഡ് ഡ്രസിങ് തയാറാക്കാം. ഈ മിശ്രിതം തയാറാക്കിയ പച്ചക്കറികളിലേക്കു ചേര്‍ത്തു യോജിപ്പിച്ച് എടുക്കാം.

ജനറൽ

നല്ല എരിവൂറും മലബാര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ ?

നല്ല എരിവൂറും മലബാര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ ? വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ കല്ലുമ്മക്കായ നിറച്ചത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ  1 കല്ലുമ്മക്കായ(കടുക്ക)-1 കിലോ 2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ 3 സവാള- 3 എണ്ണം 4 ചെറിയ ഉള്ളി- 3- 4 എണ്ണം 5 വെളുത്തുള്ളി- 3-4 അല്ലി 6 ഇഞ്ചി- ഒരു കഷ്ണം 7 പച്ചമുളക്- 2-3 എണ്ണം 8 മീറ്റ് മസാല-3 ടീസ്പൂണ്‍ 9 ഗരം മസാല-1 ടീസ്പൂണ്‍ 10 ഉപ്പ്- ആവശ്യത്തിന് തയാറാക്കുന്ന വിധം കല്ലുമ്മക്കായ വൃത്തിയായി കഴുകി വേവിച്ചെടുക്കുക. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക. അതില്‍ മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലവണ്ണം വഴറ്റ ശേഷം കല്ലുമ്മക്കായും ചേര്‍ത്തു ഉലര്‍ത്തിയെടുക്കുക.

ജനറൽ

ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ വെറും പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം ഒട്ടും മധുരിക്കാതെ കാരറ്റ് കറി

കാരറ്റ് തോരന്‍ എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ നല്ല കിടിലന്‍ രുചിയില്‍ കാരറ്റ് കറി പൊതുവേ ആരും ട്രൈ ചെയ്തിട്ടുണ്ടാകില്ല. ഇന്ന് രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കാരറ്റ് കറി ട്രൈ ചെയ്താലോ? കാരറ്റ്- അര കിലോ ഉള്ളി- മൂന്നെണ്ണം തക്കാളി- മൂന്നെണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍ കസ്‌കസ് – 1 ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട- 2 കഷ്ണം ഗ്രാമ്പൂ- അഞ്ചെണ്ണം പെരുഞ്ചീരകം- 1 ടീസ്പൂണ്‍ തേങ്ങ ചിരകിയത്- പകുതി തേങ്ങ മഞ്ഞള്‍പ്പൊടി- ആവശ്യത്തിന് വെളിച്ചെണ്ണ: രണ്ട് ടേബിള്‍ സ്പൂണ്‍ മുളക് പൊടി- ഒന്നര ടീസ്പൂണ്‍ മല്ലിപ്പൊടി- രണ്ട് ടേബിള്‍സ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് കറിവേപ്പില ഉണ്ടാക്കുന്നവിധം 1. കാരറ്റ് കഷ്ണങ്ങളാക്കുക, അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക 2. മറ്റൊരു പാത്രത്തില്‍ വളരെ കുറച്ച് വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക 3. കസ്‌കസ്. കറുവപ്പട്ട., ഗ്രാമ്പൂ, പെരുഞ്ചീരകം എന്നിവ വറുത്ത് മാറ്റിവെക്കുക 4. ഉള്ളി നന്നായി വഴറ്റുക 5. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക 6. കുറച്ച് കറിവേപ്പില, തക്കാളി, മുളക്‌പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക 7. നേരത്തെ വറുത്തുവെച്ച ചേരുവകള്‍ തേങ്ങയും ചേര്‍ത്ത് നന്നായി അരയ്ക്കുക. 9. ഈ മസാലയും അരപ്പും തിളപ്പിച്ച കാരറ്റിലേക്ക് ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. 9. കറിവേപ്പിലയും മല്ലിയിലയും ചേര്‍ക്കാം.

ജനറൽ

കാന്താരിമുളക് എടുക്കാനുണ്ടോ? ഞൊടിയിടയിലുണ്ടാക്കാം കാന്താരി ബീഫ്

കാന്താരി ബീഫ് കഴിച്ചിട്ടുണ്ടോ നിങ്ങള്‍ ? നല്ല എരിവും ബീഫിന്റെ രുചിയും കൂടി ചേര്‍ന്ന നല്ല കിടിലന്‍ കാന്താരി ബീഫ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? 1.വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂണ്‍ 2.കടുക് – അര ചെറിയ സ്പൂണ്‍ 3.ഇഞ്ചി അരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍ ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത് പച്ചമുളക് – ഒന്ന്, അരിഞ്ഞത് കറിവേപ്പില – ഒരു തണ്ട് 4.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – അര വലിയ സ്പൂണ്‍ പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍ 5.തക്കാളി – ഒന്ന്, അരിഞ്ഞത് 6.ബീഫ് വൃത്തിയാക്കി ചതുരക്കഷണങ്ങളാക്കിയത് – 150 ഗ്രാം 7.കാന്താരി മുളക് – ആറ് പച്ചമുളക് – രണ്ട് ഇഞ്ചി അരിഞ്ഞത് – അര വലിയ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് – അര വലിയ സ്പൂണ്‍ കറിവേപ്പില – രണ്ടു തണ്ട് ഏലയ്ക്ക – അഞ്ച് കറുവാപ്പട്ട – ഒരു കഷണം കുരുമുളക് – അര വലിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് 8.തേങ്ങാപ്പാല്‍ – രണ്ടു വലിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക. ചുവന്നുള്ളി ബ്രൗണ്‍ നിറമാകുമ്പോള്‍ ചെറുതീയിലാക്കി നാലാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിക്കുക. മസാല മൂത്ത മണം വരുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റണം.

ജനറൽ

വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ..സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി; മമ്മൂട്ടി

മലയാളത്തിന്റെ ജനപ്രിയ സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലിയർപ്പിച്ച് നടൻ മമ്മൂട്ടി. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ…. സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി… എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ സിദ്ദിഖിനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ അടികുറിപ്പായി കുറിച്ചത്. അതേസമയം, സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മോഹൻലാൽ കുറിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ എന്നായിരുന്നു മോഹൻലാൽ കുറിച്ചത്. അതേസമയം, സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മോഹൻലാൽ കുറിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ എന്നായിരുന്നു മോഹൻലാൽ കുറിച്ചത്. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചുവെന്നും മോഹൻലാൽ കുറിച്ചു. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് സിദ്ദഖിൻ്റെ മരണ വിവരം ഔദ്യോഗികമായി അറിയിച്ചത്. നാളെ രാവിലെ 9 മണി മുതൽ 12 മണിവരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുദർശനം. ശേഷം പള്ളിക്കരയിലെ വീട്ടിലെത്തിക്കും. വൈകിട്ട് ആറുമണിക്ക് എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ ഖബറടക്കം.  

ജനറൽ

ഒരു കഥ ഉണ്ടാക്കിയ ശേഷം മമ്മൂക്കയെ കണ്ടെത്തിയതല്ല, ആ രണ്ട് ഏട്ടന്‍ കഥാപാത്രങ്ങളുണ്ടായതിങ്ങനെ; സിദ്ദിഖ് അന്ന് പറഞ്ഞ വാക്കുകള്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും പങ്കുവയ്ക്കപ്പെടുന്നത് മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളെ കുറിച്ച് സിദ്ദിഖ് മുന്‍പ് പറഞ്ഞ കാര്യങ്ങളാണ്. 1996ല്‍ മമ്മൂട്ടിയെ വെച്ച് സിദ്ദിഖ് തന്നെ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹിറ്റ്ലര്‍. മമ്മൂട്ടിയെ നായകനാക്കി 2003ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയാണ് ക്രോണിക് ബാച്ചിലര്‍. ഒരു സ്വകാര്യ ചാനലിനോടാണ് സംവിധായകന്‍ സിദ്ദിഖ് ഈ രണ്ട് സിനിമകളെ കുറിച്ച് മുന്‍പ് വാചാലനായത്. ഈ രണ്ട് സിനിമകളിലും ഏട്ടന്‍ കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തുന്നത്. മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മമ്മുക്കയെ ഒരു എട്ടനായി കാണാനാണ് എന്നാണ് അദ്ദേഹേം പറഞ്ഞത്. ക്രോണിക് ബാച്ചിലറിന്റെ കഥ ഉണ്ടാകുന്നത് മമ്മൂക്ക എന്ന ആര്‍ടിസ്റ്റിനെ ഫിക്സ് ചെയ്ത് കഴിഞ്ഞ ശേഷമാണ്. ഒരു കഥ ഉണ്ടാക്കിയ ശേഷം മമ്മൂക്കയെ കണ്ടെത്തിയതല്ല. മമ്മൂക്കക്ക് വേണ്ടി കഥ ഉണ്ടാക്കുക എന്നതായി ദൗത്യം. മമ്മൂക്കയുടെ അപ്പോള്‍ വന്നുകൊണ്ടിരുന്ന സിനിമകളുടെ കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥ വേണമായിരുന്നു. മമ്മൂക്കയുടെ ഏറ്റവും വലിയ സെല്ലിങ് പോയിന്റ്, പ്രേക്ഷകര്‍ അദ്ദേഹത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന, അദ്ദേഹത്തില്‍ നിന്നും കാണാനാഗ്രഹിക്കുന്ന ഒരു ക്യാരക്ടര്‍ വേണമായിരുന്നു. മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മമ്മുക്കയെ ഒരു എട്ടനായി കാണാനാണ്. ഹിറ്റ്ലറിലും ഏട്ടന്‍ വേഷമാണ്. അതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ഏട്ടനെ വേണമായിരുന്നു ക്രോണിക് ബാച്ചിലറില്‍ കൊണ്ടുവരാന്‍. ഹിറ്റ്ലറിലും ചൂടനായ ഒരു ഏട്ടനാണ് മാധവന്‍ കുട്ടിയെങ്കില്‍ കോണിക് ബാച്ചിലറിലെ എസ്.പി എന്ന കഥാപാത്രം വളരെ ശാന്തനാണ്. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടിയുണ്ടായി വളരെ പക്വത ചെറുപ്പത്തിലേ വന്നയാളാണ്. എപ്പോഴും കഥയും കഥാപാത്രങ്ങളും ഉണ്ടാക്കുമ്പോള്‍ നമ്മുടേതായ ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അതില്‍ വരും. നമ്മുടെ ഇഷ്ടങ്ങളായിരിക്കും നായകനിലേക്ക് കൊണ്ടുവെക്കുക, ഇഷ്ടക്കേടുകളായിരിക്കും വില്ലനില്‍ പ്രതിഷ്ഠിക്കുക. അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ എന്റെ സിനിമയിലെ ഏട്ടന്‍ കഥാപാത്രങ്ങള്‍ക്ക് മറ്റ് സിനിമയിലെ ഏട്ടന്‍ കഥാപാത്രങ്ങളേക്കാള്‍ വ്യത്യസ്തത വരുന്നത്. പല ഏട്ടന്മാരെയും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഞാനുണ്ടാക്കിയ ഹിറ്റ്ലറിലെയും ക്രോണിക് ബാച്ചറിലെയും ഏട്ടന്മാര്‍ വ്യത്യസ്തരാകുന്നത് അതുകൊണ്ടാണ്.- സിദ്ദിഖ് പറഞ്ഞു  

ജനറൽ

ഒരായിരം ചിരി ഓർമ്മകൾ സമ്മാനിച്ച് കണ്ണീരിലാഴ്‌ത്തി മടക്കം; മലയാളത്തിന്റെ ചിരി തമിഴിനും ഹിന്ദിക്കുമായി പങ്കുവച്ച സൂപ്പർ ഹിറ്റുകളുടെ ചലച്ചിത്രകാരൻ; സംവിധായകൻ സിദ്ദീഖിന് വിടനൽകാൻ

കൊച്ചി: സംവിധായകനും നടനുമായ സിദ്ദിഖിന് വിട. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു വിയോഗം. കൊച്ചി അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സിദ്ദിഖിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൗരവലിക്കും, സിനിമ രംഗത്തുള്ളവർക്കും ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടാകും. തുടർന്ന് മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക. സിദ്ദിഖ് കഴിഞ്ഞ ദിവസം മുതൽ എക്‌മോ സപ്പോർട്ടിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളിൽ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്.  നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്ക്ക് എത്തുന്നത്. തുടർന്ന് കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്‌സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ധിഖും സിനിമയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് - ലാൽ കോമ്പോ മോഹൻലാൽ ചിത്രമായ 'പപ്പൻ പ്രിയപ്പെട്ട പപ്പനി'ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹൻലാലിന്റെ 'നാടോടിക്കാറ്റ്' എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ധിഖും ലാലും തിളങ്ങി. സംവിധായകർ എന്ന നിലയിൽ ആദ്യ ചിത്രം 'റാംജി റാവു സ്പീക്കിങ് ആയിരുന്നു. സിദ്ധിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. അന്നോളമുള്ള കോമഡി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ധിഖും ആദ്യ സംരഭത്തിൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടർച്ചയായി ഹിറ്റുകളിൽ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ദിഖ് സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ 'ഹിറ്റ്‌ലെർ' ആയിരുന്നു. ചിത്രത്തിന്റെ നിർമ്മാണത്തിൽ ലാലും പങ്കാളിയായി. തന്റെ ഹിറ്റ് ചിത്രങ്ങളൊന്നും മലയാളത്തിൽ ഒതുക്കിയിരിന്നില്ല സിദ്ദിഖ്, തെന്നിന്ത്യയിലും ബോളീവുഡിലും പുനരാവിഷ്‌കരിച്ചു. മറുനാട്ടിലെ താരങ്ങൾ സിദ്ദിഖിന്റെ കഥാപാത്രങ്ങളെ ഉൾക്കൊണ്ട് അഭിനയിച്ചു. സൽമാൻഖാനും കരീനാകപൂറും വിജയും സൂര്യയുമെല്ലാം സിദ്ദിഖ് സിനിമകളുടെ ഭാഗമായി. ജയറാമും മുകേഷു ശ്രീനിവാസനും ജഗതിയുമെല്ലാം നിറഞ്ഞാടിയ സിദ്ദിഖിന്റെ ഹിറ്റ് ചിത്രമാണ് ഫ്രണ്ട്‌സ്. സിനിമ തമിഴിലെത്തിയപ്പോൾ താരങ്ങൾ മാറി. വിജയും സൂര്യയും വടിവേലുവും വെള്ളിത്തിരയിൽ ഹിറ്റ് തീർത്തു. പക്ഷേ സംവിധായകന് മാത്രം മാറ്റമുണ്ടായില്ല ഒരേയൊരു സിദ്ദിഖ്. 2003 ലാണ് സിദ്ദിഖ്, മമ്മൂട്ടിയെ ഫ്രെയിമിലാക്കിയ ക്രോണിക് ബാച്ചിലർ പുറത്തിറങ്ങിയത്. തൊട്ടടുത്ത വർഷം തമിഴിലെത്തിയപ്പോൾ ചിത്രം എങ്ക അണ്ണയായി, വിജയ് കാന്തും പ്രഭൂദേവയയും ഫ്രെയിമിലെത്തി. 'ഫുക്രി', 'ബിഗ് ബ്രദർ' എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ സിദ്ദിഖ് നടനായും എത്തിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം സിദ്ദിഖിന്റെ ശക്തമായ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ചത് 2011ലായിരുന്നു. സൂപ്പർ ഹിറ്റായ ബോർഡി ഗാർഡ് തമിഴിൽ കാവലനായി, വിജയും അസിനും തമിഴിൽ തകർത്താടി. തമിഴിൽ ഒതുങ്ങിയില്ല സിദ്ദിഖിന്റെ ഹിറ്റ് തരങ്കം. സിദ്ദിഖിന്റെ സംവിധാനത്തിൽ ബോഡിഗാർഡ് ബോളീവുഡിലുമെത്തി. വെറുമൊരു മൊഴിമാറ്റത്തിനും ചുണ്ടനക്കങ്ങൾക്കുമപ്പുറം താരങ്ങളെ തന്നെ തേടിപ്പിടിച്ച് പാട്ടുകളും ഹിറ്റിന് വേണ്ട ചേരുവകളെല്ലാം കൂട്ടിച്ചേർത്തുമായിരുന്ന സിദ്ദിഖിന്റെ പരീക്ഷണങ്ങൾ. ➖➖➖➖➖➖