വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ഉച്ചയ്ക്ക് ചൂടു ചോറിനൊപ്പം പച്ച കുരുമുളക് അരച്ച നാടൻ മത്തി പൊരിച്ചത് ആയാലോ

ആവശ്യ സാധനങ്ങൾ ചെറിയ മത്തി – അര കിലോ പച്ച കുരുമുളക് – 1 ടേബിൾസ്പൂൺ വെളുത്തുള്ളി – അല്ലി കറിവേപ്പില – കുറച്ചു ഇഞ്ചി – ഒരു ചെറിയ കഷ്ണം ചെറിയ ഉള്ളി – 12 പച്ചമുളക് – 8+8 മല്ലിപ്പൊടി – 1 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ പെരും ജീരകം – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ + വറുക്കാൻ ആവശ്യത്തിന് നാരങ്ങാനീര് – 1 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം മത്തി നന്നായി വൃത്തിയാക്കിയതിനു ശേഷം വരഞ്ഞെടുക്കുക. പച്ച കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി, ചെറിയ ഉള്ളി, 8 പച്ചമുളക്, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകം, ഉപ്പ്, 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ, നാരങ്ങാനീര് എന്നിവ നന്നായി അരച്ച് വൃത്തിയാക്കിയ മത്തിയിൽ തേച്ചു പിടിപ്പിക്കുക. കുറച്ചു പച്ചമുളകും നടുകേ കീറി മത്തിയിൽ ഇടുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മത്തി ഇട്ട് തിരിച്ചും മറിച്ചും ഇടുക. നടുകീറിയ പച്ചമുളകും, കറിവേപ്പിലയും കൂടി ഇട്ടു കൊടുക്കാം. എല്ലാം കൂടി പൊരിച്ചെടുത്തു ചൂടോടെ വിളമ്പുക.

ജനറൽ

തീപ്പൊരി ഐറ്റവുമായ് പ്രേക്ഷകര്‍ക്ക് വിഷ്വല്‍ ട്രീറ്റൊരുക്കി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ടര്‍ബോ’; ട്രെയിലര്‍ റിലീസായി, മെയ് 23 മുതല്‍ ചിത്രം തിയറ്ററുകളില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ്ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’യുടെ ട്രെയിലര്‍ റിലീസായി. ദുബായിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടര്‍ബോ’.

ജനറൽ

ഫിലിംക്രിട്ടിക്‌സ്അവാര്‍ഡ് പ്രഖ്യാപിച്ചു: ആട്ടം മികച്ച ചിത്രം

തിരുവനന്തപുരം: 2023 ലെമികച്ചസിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ്മൂവിപ്രൊഡക്ഷന്‍ നിർമിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' നേടി. ആനന്ദ് ഏകര്‍ഷിയാണ് മികച്ച സംവിധായകന്‍ (ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജു മേനോനുംപൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ശിവദ (ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് ഫിലിം ക്രിട്ടിക്സ് അവാർഡ്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്‍റും ജൂറി ചെയര്‍മാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ. ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്നജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ചലച്ചിത്രരത്നം - റൂബി ജൂബിലി പുരസ്കാരങ്ങൾ സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമെല്ലാമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. ചലച്ചിത്രപ്രതിഭ ചലച്ചിത്രപ്രതിഭാപുരസ്‌കാരം നടനും നിർമാതാവുമായ മുകേഷ്, പ്രമുഖ നിർമാതാവുംവിതരണക്കാരനുമായ കിരീടം ഉണ്ണി, നടന്‍ പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനിമണിരത്‌നം, എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും മറ്റ് അവാര്‍ഡുകള്‍ മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിർമാണം: പ്രമോദ് ദേവ്, ഫാസില്‍ റസാഖ്) മികച്ച രണ്ടാമത്തെ ചിത്രത്തിന്‍റെസംവിധായകന്‍: ഫാസില്‍ റസാഖ് (ചിത്രം: തടവ്) മികച്ച സഹനടന്‍: കലാഭവന്‍ ഷാജോണ്‍ (ചിത്രം ഇതുവരെ, ആട്ടം), ഷെയ്ന്‍ നിഗം (ചിത്രം ആര്‍ഡിഎക്‌സ്, വേല) മികച്ച സഹനടി: കെപിഎസി ലീല (പൂക്കാലം, പൂവ്) മികച്ച ബാലതാരം: നസീഫ് മുത്താലി (ചിത്രം ചാമ), ആവണി ആവൂസ് (ചിത്രം കുറിഞ്ഞി) മികച്ച തിരക്കഥ: വി സി അഭിലാഷ് (ചിത്രം പാന്‍ ഇന്ത്യന്‍ സ്റ്റോറി) മികച്ച ഗാനരചയിതാവ്: കെ.ജയകുമാര്‍ (ചിത്രം ഇതുവരെ, , അച്ഛനൊരു വാഴ വച്ചു) മികച്ച സംഗീത സംവിധാനം: അജയ് ജോസഫ് (ചിത്രം ആഴം) മികച്ച പശ്ചാത്തല സംഗീതം: എബി ടോം (ചിത്രം അവള്‍ പേര്‍ ദേവയാനി) മികച്ച പിന്നണി ഗായകന്‍: മധു ബാലകൃഷ്ണന്‍ (ഗാനം കാഞ്ചനകണ്ണെഴുതി...ചിത്രം ഞാനും പിന്നൊരു ഞാനും) മികച്ച പിന്നണി ഗായിക: മൃദുല വാരിയര്‍ (ഗാനം കാലമേ....ചിത്രം കിര്‍ക്കന്‍) മികച്ചഛായാഗ്രാഹകന്‍: അര്‍മോ (ചിത്രം അഞ്ചക്കള്ളകോക്കന്‍) മികച്ചചിത്രസന്നിവേശകന്‍: അപ്പു ഭട്ടതിരി (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി) മികച്ച ശബ്ദലേഖകന്‍: ആനന്ദ് ബാബു (ചിത്രം ഒറ്റമരം, റിഥം, വിത്തിന്‍ സെക്കന്‍ഡ്‌സ്) മികച്ചകലാസംവിധായകന്‍: സുമേഷ് പുല്‍പ്പള്ളി, സുനില്‍മക്കാന(നൊണ) മികച്ച മേക്കപ്പ്മാന്‍: റോണക്‌സ് സേവ്യര്‍ (ചിത്രം പൂക്കാലം) മികച്ച വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍ (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി, ഇതുവരെ) മികച്ച ജനപ്രിയ ചിത്രം: ആര്‍.ഡി.എക്‌സ് (സംവിധാനം നഹാസ് ഹിദായത്ത്), ഗരുഡന്‍ (സംവിധാനം അരുണ്‍വർമ) മികച്ച ബാലചിത്രം: കൈലാസത്തിലെ അതിഥി (സംവിധാനം അജയ് ശിവറാം) മികച്ച ദേശീയോദ്ഗ്രഥന ചിത്രം:ഭഗവാന്‍ദാസിന്‍റെ രാമരാജ്യം (സംവിധാനം റഷീദ് പറമ്പില്‍) മികച്ച ജീവചരിത്ര സിനിമ: ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം ഷൈസണ്‍ പി ഔസേഫ്) മികച്ച പരിസ്ഥിതിചിത്രം: വിത്ത് (സംവിധാനം അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം കാവില്‍രാജ്) https://chat.whatsapp.com/IcOfkdmpPxJ8hOM1gOXtCT മികച്ചലൈവ്അനിമേഷന്‍ ചിത്രം: വാലാട്ടി (സംവിധാനം ദേവന്‍ ജയകുമാര്‍) .. സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്‌പോയ്ല്‍സ് (സംവിധാനം മഞ്ജിത് ദിവാകര്‍), ഇതുവരെ (സംവിധാനം അനില്‍ തോമസ്), ആഴം (നിർമാണം ജഷീത ഷാജി) മികച്ച ഗോത്രഭാഷാ ചിത്രം: കുറുഞ്ഞി (സംവിധാനം ഗിരീഷ് കുന്നുമ്മല്‍) മികച്ച അന്യഭാഷാ ചിത്രം: മാമന്നന്‍ (നിർമാണം റെഡ്ജയന്‍റ് മൂവീസ് സംവിധാനം മാരി ശെല്‍വരാജ്) മികച്ച നവാഗത പ്രതിഭകള്‍ സംവിധാനം: സ്റ്റെഫി സേവ്യര്‍ (ചിത്രം മധുരമനോഹരമോഹം),ഷൈസണ്‍ പി ഔസേഫ് (ചിത്രം ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്) അഭിനയം: പ്രാര്‍ത്ഥന ബിജു ചന്ദ്രന്‍ (ചിത്രം സൂചന),രേഖ ഹരീന്ദ്രന്‍ (ചിത്രം ചെക്കമേറ്റ്) പ്രത്യേക ജൂറി പുരസ്‌കാരം സംവിധാനം: അനീഷ് അന്‍വര്‍ (ചിത്രം രാസ്ത) അഭിനയം: ബാബു നമ്പൂതിരി (ചിത്രം ഒറ്റമരം), ഡോ മാത്യു മാമ്പ്ര(കിര്‍ക്കന്‍),ഉണ്ണി നായര്‍ (ചിത്രം മഹല്‍), എ വി അനൂപ് (ചിത്രം അച്ഛനൊരു വാഴ വച്ചു), ബീന ആര്‍ ചന്ദ്രന്‍ (ചിത്രം തടവ്), റഫീഖ് ചൊക്‌ളി (ചിത്രം ഖണ്ഡശ), ഡോ.അമര്‍ രാമചന്ദ്രന്‍ (ചിത്രം ദ്വയം),ജിയോ ഗോപി ച്രി ത്രം തിറയാട്ടം) തിരക്കഥ: വിഷ്ണു രവി ശക്തി (ചിത്രം മാംഗോമുറി) ഗാനരചന, സംഗീതസംവിധാനം: ഷാജികുമാര്‍ (ചിത്രം മോണോ ആക്ട്), സംഗീതം സതീഷ് രാമചന്ദ്രന്‍ (ചിത്രം ദ്വയം), ഷാജി സുകുമാരന്‍ (ചിത്രം ലൈഫ്) ➖➖➖➖➖➖➖➖➖➖ വാർത്തകളും വിനോദവും ഇനി വിരൽ തുമ്പിൽ വാർത്തകൾക്ക് 

ജനറൽ

മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്, മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ജാഗ്രത

തിരുവനന്തപുരം: മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നൽകുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡി.എം.ഒമാരോടും കാര്യങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്.മഞ്ഞപിത്തം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ആരോഗ്യ വകുപ്പിൻ്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിക്കുന്നു. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങളും ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. മഞ്ഞപ്പിത്തം കൂടുതലായി വ്യാപിക്കുന്ന മലപ്പുറം, എറണാകുളം ജില്ലകളിൽ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ജില്ലാ കലക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച് മുൻകരുതൽ എടുക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു. മഴക്കാലം കൂടി അടുത്തതോടെ പകർച്ചവ്യാധികൾ തടയാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തത്തിന് ഒപ്പം പനിയും മറ്റ് അനുബന്ധ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ജനറൽ

മഞ്ഞുമ്മൽ ബോയ്‌സി’ൽ ചെളിക്ക് പകരം ഉപയോഗിച്ചത് ഓറിയോ ബിസ്കറ്റ്..വെളിപ്പെടുത്തി ചിദംബരം

തെന്നിന്ത്യൻ പ്രേക്ഷകരുടെയടക്കം ഹൃദയത്തിൽ ചേക്കേറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിന്റെ ക്ലൈമാക്സ് അത്രവേഗമൊന്നും ആരും മറക്കില്ല.അതിൽ ശരീരമാസകലം ചെളി പുരണ്ടു കിടക്കുന്ന സുഭാഷിന്റെ സീനിനെ കുറിച്ച് സംവിധായകൻ ചിദംബരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .ശ്രീനാഥ് ഭാസിയുടെ ശരീരം മുഴുവനുള്ള ചെളി ഓറിയോ ബിസ്കറ്റിന്റെ പൊടി കുഴച്ചാണ് ഉണ്ടാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്ക്കറ്റ് തന്നെയാണെന്നും ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി സിനിമയുടെ ക്ലൈമാക്സ് അഭിനയിച്ചതെന്നും ചിദംബരം പറഞ്ഞു. മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത് എന്നുള്ളതുകൊണ്ട് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, പകരം ഓറിയോ ബിസ്ക്കറ്റ് ആണ് ഉപയോഗിച്ചത്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകൾ. റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിനു നന്ദി പറയേണ്ടത് റോണക്സിനോടാണ്. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും ഞെട്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജനറൽ

പൊള്ളുന്ന ചൂടത്ത് മനസും വയറും തണുപ്പിക്കും; അഞ്ച് മിനുട്ടിനുള്ളിലുണ്ടാക്കാം മധുരമൂറും ഷേക്ക്

പൊള്ളുന്ന ചൂടത്ത് മനസും വയറും തണുപ്പിക്കുന്ന ഡ്രാഗണ്‍ ഫ്രൂട്ട് വീട്ടില്‍ തയ്യാറാക്കിയാലോ ? വളരെ സിംപിളായി ഡ്രാഗണ്‍ ഫ്രൂട്ട് ഷേക്ക് രുചികരമായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ഡ്രാഗണ്‍ ഫ്രൂട്ട് – 1 എണ്ണം പഞ്ചസാര – 2 – 3 ടേബിള്‍സ്പൂണ്‍ തണുത്ത പാല്‍ – 1/2 കപ്പ് വാനില ഐസ്‌ക്രീം – 1 കപ്പ് തയാറാക്കുന്ന വിധം ഒരു മിക്‌സര്‍ ജാറിലോട്ട് ഡ്രാഗണ്‍ ഫ്രൂട്ട്, പഞ്ചസാര, തണുത്ത പാല്‍, ഐസ്‌ക്രീം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഗ്ലാസില്‍ ഒഴിച്ച് തണുപ്പോടെ തന്നെ ആസ്വദിക്കുക.  

ജനറൽ

ഗാന്ധര്‍വ’ സംവിധായകന് വിട; സംഗീത് ശിവന്‍ അന്തരിച്ചു

സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ, ഗാന്ധര്‍വം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ആയിരുന്നു. മുംബൈലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീ‍ഴടങ്ങിയത്. ബോളിവുഡിലും ഇദ്ദേഹം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഛായഗ്രാഹകന്‍ സന്തോഷ് ശിവനും, സംവിധായകനായ സഞ്ജീവ് ശിവനും ഇദ്ദേഹത്തിന്റെ സഹോദരന്മാരാണ്. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്. എംജി കോളേജ്, മാര്‍ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്.

ജനറൽ

നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിസന്‍സും രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.