വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ഒടുവിൽ നാഥനില്ലാതെ ‘അമ്മ’: പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവച്ചു; ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും

കൊച്ചി: മല‍യാള സിനിമയിലെ താര സംഘടന അമ്മയിൽ കൂട്ടരാജി. സിദ്ദിഖിനു പിന്നാലെ മോഹൻലാലും പടിയിറങ്ങി. പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മോഹൻലാൽ രാജിവച്ചു. പ്രസിഡന്‍റിനു പിന്നാലെ 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവച്ചു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍അമ്മയുടെ തലപ്പത്തു നിന്നും രാജിവയ്ക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കൂട്ടരാജിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മോഹൻലാലിന്‍റെ രാജിക്കത്ത് ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്‍റെ ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.  

ജനറൽ

ഫോണ്‍പേയില്‍ ഇനി 'കടം' ലഭിക്കും, ക്രെഡിറ്റ് ലൈന്‍ ആക്ടീവാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

           പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ഫോണ്‍പേ യു.പി.ഐയില്‍ ക്രെഡിറ്റ് ലൈന്‍ സൗകര്യം അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് മര്‍ച്ചന്റ് പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും. ഗൂഗിള്‍ പേ മുമ്പ് സമാന സേവനം ആരംഭിച്ചിരുന്നു. അടുത്തിടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈന്‍ സേവനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍പേ ഈ സംവിധാനം അവതരിപ്പിച്ചത്. എന്താണ് ക്രെഡിറ്റ് ലൈന്‍ ആവശ്യാനുസരണം കടമെടുക്കാന്‍ ഒരു ബാങ്ക് അനുവദിക്കുന്ന പണമാണ് ക്രെഡിറ്റ് ലൈന്‍. ബാങ്കുകളില്‍ നിന്ന് മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകള്‍ യു.പി.ഐ വഴി ആക്സസ് ചെയ്യാന്‍ ഈ സേവനം വ്യക്തികളെയും ബിസിനസുകളെയും പ്രാപ്തരാക്കുന്നു

ജനറൽ

പ്രമേഹരോഗികൾക്ക് കരിക്കിൻ വെള്ളം കുടിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

പ്രമേഹ രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ളതും ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. അത്തരത്തിലൊരു സംശയമാണ് പ്രമേഹരോഗികൾക്ക് കരിക്കിൻ വെള്ളം അഥവാ ഇളനീര് കുടിക്കാമോ എന്നത്.           ലോകമെമ്പാടുമുള്ള ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ പ്രത്യേകം ശ്രദ്ധ വേണം. പ്രമേഹ രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ളതും ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. അത്തരത്തിലൊരു സംശയമാണ് പ്രമേഹരോഗികൾക്ക് കരിക്കിൻ വെള്ളം അഥവാ ഇളനീര് കുടിക്കാമോ എന്നത്.        നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു ശീതളപാനീയമാണ് ഇളനീർ. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് ഇളനീർ. പ്രമേഹ രോഗികള്‍ക്ക് കരിക്കിൻ വെള്ളം കുടിക്കാം എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ അമിതാ ഗാദ്രെ പറയുന്നത്. പക്ഷേ ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ഇവ കുടിക്കാവൂ. 200 മില്ലി തേങ്ങാവെള്ളത്തിൽ 40-50 കലോറിയും 10 ഗ്രാം കാർബോഹൈഡ്രേറ്റും ഉണ്ട്.  കരിക്കിൻ വെള്ളത്തിന് സമാനമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഒരു കപ്പ് ചായ/കാപ്പി പാലിൽ 40-60 കലോറിയാണ്.              കരിക്കിൻ വെള്ളത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ, പ്രോട്ടീനിന്‍റയോ കൊഴുപ്പ് സമ്പന്നമായ ഭക്ഷണത്തിന്‍റെയോ ഒപ്പം മാത്രം ഇവ കുടിക്കുന്നതാകും പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇതിനായി ഇളനീരിനൊപ്പം നിലക്കടല, ബദാം, വറുത്ത ചേന എന്നിവ കഴിക്കാം.  ഇത്തരത്തില്‍ നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് തടയാൻ സാധിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ   അമിതാ ഗാദ്രെ പറയുന്നത്

ജനറൽ

ബെറ്റർ ആണ് ബട്ടർ ഫ്രൂട്ട്; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

പഴങ്ങളിലെ രാജകുമാരനാണ് വെണ്ണപ്പഴം അഥവാ അവോക്കാഡോ.ജൂലൈ 31നാണ് ദേശീയ വെണ്ണപ്പഴ ദിനം ആയി ആചരിക്കുന്നത് .ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കുന്ന പുതുതലമുറയ്ക്ക് ഏറ്റവും ഗുണകരമാണ് ബട്ടർ ഫ്രൂട്ട് എന്നും അറിയപ്പെടുന്ന അവോക്കാഡോ. ബട്ടർ ഫ്രൂട്ടിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ  National Avocado Day എല്ലാ വര്‍ഷവും ജൂലൈ 31നാണ് ദേശിയ വെണ്ണപ്പഴ ദിനമായി ആഘോഷിക്കുന്നത്.വെണ്ണപ്പഴത്തെ പഴങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും ഒരു തരത്തില്‍ പറഞ്ഞാല്‍ ചെറിയൊരു രാജാവ് തന്നെയാണ് വെണ്ണപ്പഴം. Benefits of Avocado ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് വെണ്ണപ്പഴം നമുക്ക് തരുന്നത്.അതിനാല്‍ തന്നെ ഒരിക്കലും ഒഴിവാക്കാനാകാത്ത ഒരുപഴമാണ് വെണ്ണപ്പഴം അഥവാ അവോക്കാഡോ. വെണ്ണപ്പഴത്തിന്റെ 75 ശതമാനം കലോറിയും ഉണ്ടാകുന്നത് കൊഴുപ്പില്‍നിന്നാണ്.ഏകപൂരിതമായ കൊഴുപ്പാണിത്. വാഴപ്പഴത്തേക്കാള്‍ 60ശതമാനം കൂടുതല്‍ പൊട്ടാസ്യവും വെണ്ണപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.ജീവകം ബി, ജീവകം ഇ,ജീവകം കെ എന്നിവ കൊണ്ടും സമ്പന്നമാണിത്.മറ്റേത് പഴവര്‍ഗ്ഗത്തേക്കാളും നാരുകള്‍ വെണ്ണപ്പഴത്തിലുണ്ട്. Another names for avocado ലോറേസി എന്ന സസ്യകുടുംബത്തില്‍ പെട്ട അംഗമാണ് വെണ്ണപ്പഴം. ബട്ടര്‍ പിയര്‍,അലീഗറ്റര്‍ പിയര്‍ എന്നിങ്ങനെയും ഇതിന് പേരുണ്ട്. Avocado Origin കരീബിയന്‍ ദ്വീപുകള്‍,മെക്‌സിക്കോ,തെക്കേഅമേരിക്ക,മധ്യ അമേരിക്ക തുടങ്ങിയവയാണ് വെണ്ണപ്പഴത്തിന്റെ ജന്മദേശങ്ങള്‍. മുട്ടയുടെ ആകൃതിയുള്ളതോ വൃത്താകൃതിയുള്ളതോ ആയ വെണ്ണപ്പഴത്തിനകത്ത് കട്ടിയുള്ള അല്‍പം വലുപ്പമുള്ള വിത്താണ് ഉണ്ടാവുക.വാണിജ്യപ്രാധാന്യമുള്ള ഒരു വിള കൂടിയാണ് വെണ്ണപ്പഴം. Avocado Fruit Farming Information ഇതിന്റെ മരവും ഫലവും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നു.പച്ചനിറത്തിലുള്ള തൊലിയോടുകൂടിയ വെണ്ണപ്പഴം വിളവെടുപ്പിന് ശേഷം പഴുപ്പിക്കുന്നു.മരത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ പഴത്തിനകത്ത് തൈ മുളച്ചുവരുന്ന വിവിപ്പാരി എന്ന പ്രതിഭാസം വെണ്ണപ്പഴ മരത്തിനുള്ളതിനാല്‍ കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ജനറൽ

വീട്ടിൽ വിരിച്ച ടൈൽസ് നിറം മങ്ങി പൊളിഞ്ഞു, വെള്ളവും മണ്ണും വന്നു; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം

നടൻ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിർമാണത്തിൽ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര കോടതി. എറണാകുളത്തെ പി.കെ. ടൈൽസ് സെന്‍റർ, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാനങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടത്. എറണാകുളം ചെമ്പുമുക്കിൽ 2014ലാണ് ഹരിശ്രീ അശോകൻ വീട് പണിതത്. മേല്പറഞ്ഞ സ്ഥാപനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്ലോർടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻ എസ് മാർബിൾ വർക്സിൻ്റെ ഉടമ കെ എ പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്. വീടിൻ്റെ പണികൾ പൂർത്തിയായി നാലുവർഷം എത്തിയപ്പോൾ തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ എത്താൻ തുടങ്ങുകയും ചെയ്തു. 2018 ഫെബ്രുവരിയിൽ നോട്ടീസ് അയച്ചത് അടക്കം എതിർകക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്. ൽപ്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉൽപ്പന്നത്തിൻ്റെ അപാകത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറൻ്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നും പരാതിക്കാരൻ്റെ കൈവശം ഇല്ലെന്നും എതിർകക്ഷികൾ വാദിച്ചു. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു. ഇൻവോയ്‌സും വാറൻ്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിൻ്റെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമ്മിക വ്യാപാര രീതിയുടെ നേർചിത്രമാണെന്ന് കോടതി വിലയിരുത്തി. ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബ്ബന്ധിതനാക്കിയ എതിർകക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബെഞ്ച് അഭിപ്രായപെട്ടു.

ജനറൽ

രുചിയൊട്ടും കുറയാതെ മീൻ വറുത്തെടുക്കാൻ ഒരു സ്പെഷ്യൽ കൂട്ട്

രുചിയൊട്ടും കുറയാതെ മീൻ വറുത്തെടുക്കാൻ ഒരു സ്പെഷ്യൽ കൂട്ട് തയ്യാറാക്കിയാലോ? എല്ലാത്തരം മീനും രുചിയോടെ വറുക്കാൻ ഈ മസാല കൂട്ടുകൾ ചേർക്കാം. ഇതിനായി ആവശ്യമായി ചേരുവകൾ മീന്‍, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മുളകുപൊടി, മഞ്ഞള്‍പൊടി, കറിവേപ്പില ,കടുക് ,നാരങ്ങാനീര്, എണ്ണ ,ഉപ്പ് എന്നിവയാണ്. തയാറാക്കുന്നതായി മീന്‍ മുഴുവനായോ അല്ലെങ്കില്‍ ഒരേ വലുപ്പത്തില്‍ മുറിച്ച ശേഷമോ കഴുകി വൃത്തിയാക്കുക.ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ അരച്ചെടുക്കുക. ഈ മിശ്രിതം മീനില്‍ പുരട്ടി കുറഞ്ഞത്‌ 30 മിനിറ്റ് വയ്ക്കുക.ശേഷം പാനില്‍ എണ്ണ ചൂടാക്കി മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും വറുത്തെടുക്കുക.വറുത്ത മീന്‍ അല്പം സവാളയും നാരങ്ങയും വച്ച് അലങ്കരിച്ച് വിളമ്പാവുന്നതാണ്.  

ജനറൽ

തട്ടുകട സ്റ്റൈലിൽ മൊരിഞ്ഞ ചിക്കൻ ഫ്രൈ ഈസിയായി തയ്യാറാക്കാം

ചിക്കന്‍റെ രുചികരമായ വൈവിധ്യമാർന്ന വിഭവങ്ങൾ നമ്മുടെ നാട്ടിൽ സുലഭമാണ്. തട്ടുകട സ്റ്റൈൽ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നൂറു കണക്കിന് ചിക്കൻ വിഭവങ്ങളുണ്ട്. ഇവിടെയിലാ, രുചിയൂറുന്ന തട്ടുകട സ്റ്റൈലിലുള്ള നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം… ചേരുവകൾ ചിക്കൻ-  1 കിലോഗ്രാം മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി–1 ടേബിൾ സ്പൂൺ കോൺഫ്ലവർ – -1 ടേബിൾ സ്പൂൺ ഉപ്പ് – ആവശ്യത്തിന് വിനാഗിരി – 1 1/2 ടേബിൾ സ്പൂൺ മൈദ – 1 1/2 ടേബിൾ സ്പൂൺ അരിപ്പൊടി-1 1/2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ – ആവശ്യത്തിന് ഉണക്ക മുളക് പൊടിച്ചത്- 1 ടീസ്പൂൺ കുരുമുളക് പൊടി – 1/4 ടേബിൾ സ്പൂൺ ഗരം മസാലപ്പൊടി-1/4 ടേബിൾ സ്പൂൺ കോഴിമുട്ട – 1 എണ്ണം ഇഞ്ചി – 2 ടേബിൾ സ്പൂൺ വെളുത്തുള്ളി- 2 ടേബിൾ സ്പൂൺ മല്ലിപ്പൊടി പച്ചമുളക്- 5, 6  എണ്ണം തയ്യാറാക്കുന്നവിധം ചിക്കനിൽ ഈ മസാലപ്പൊടികളും ഉപ്പും നാരങ്ങാനീരും അരിപ്പൊടിയും എല്ലാകൂടി നന്നായി പേസ്റ്റ് ആക്കുക. ശേഷം ഇത് കുറഞ്ഞത് ഒരു 15 മിനിറ്റ് എങ്കിലും മാറ്റിവെയ്ക്കുക. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.

ജനറൽ

ഹൃദയാഘാതം ഒഴിവാക്കാന്‍ ചെയ്യാം ഈ കാര്യങ്ങള്‍

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന് ഒരു പ്രധാന കാരണമായിരിക്കുകയാണ് ഹൃദയാഘാതം.ധമനികളില്‍ കൊഴുപ്പും കൊളസ്‌ട്രോളും അമിതമായി അടിഞ്ഞുകൂടുമ്പോള്‍് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുകയോ കുറയുകയോ ചെയ്യുന്നു. ഇത് ഹൃദയാഘാതം ഉണ്ടാകുന്നതിന് കാരണമാകുന്നു. ഹൃദായാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒഴിവാക്കേണ്ട മികച്ച കാര്യങ്ങള്‍ നോക്കാം, സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക,മദ്യപാനം ഒഴിവാക്കുക, ശീതളപാനീയങ്ങള്‍ ഒഴിവാക്കുക,ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ഒരു പരിധിവരെ ഹൃദായാരോഗ്യം മെച്ചപ്പെടുത്താവുന്നതാണ്. അമിതമായ മദ്യപാനവും പുകവലിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവ ഹൈപ്പര്‍ടെന്‍ഷന് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു വ്യക്തിയുടെ ഹൃദയപേശികളില്‍ സമ്മര്‍ദ്ദം ചെലുത്തും, അതിന്റെ ഫലമായി ഹൃദയാഘാതം സംഭവിക്കാനും കാരണമാകുന്നു. പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇത് പ്രമേഹ രോഗികളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.