വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

‘പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനുമൊപ്പം’… ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

മോഹന്‍ലാലിനും കമല്‍ഹാസനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി. ‘പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനുമൊപ്പം’ എന്ന തലക്കെട്ടോടെയാണ് മമ്മൂട്ടി ചിത്രങ്ങള്‍ പങ്കുവെച്ചത്. കേരളീയം പരിപാടിയുടെ വേദിയില്‍ വെച്ചുള്ള ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി. ലോക സാഹോദര്യത്തിന്റെ വലിയൊരു വികാരമായി കേരളീയം മാറട്ടെ എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് കേരളീയം വേദിയില്‍ മമ്മൂട്ടി പറഞ്ഞു. കേരളത്തിന്റെ പൈതൃക പ്രൗഡിയും ഭാഷയുടെ മഹത്വവും ലോകത്തിനും മനുഷ്യരാശിക്കും മുന്‍പില്‍ ഓര്‍മപ്പെടുത്താനായി സര്‍ക്കാര്‍ ആദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ വേദിയില്‍ തനിക്കും ഇടമുണ്ടായതില്‍ മുഖ്യമന്ത്രിയോടും ബന്ധപ്പെട്ടവരോടുമുള്ള നന്ദി രേഖപ്പെടുത്തുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും താന്‍ അഭിമാനിക്കുന്നെന്നും കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിക്ക് എല്ലാ മംഗളാശംസകളും നേരുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ജനറൽ

ദീര്‍ഘനേരം ഇരുന്ന് ചെയ്യുന്ന ജോലിയാണോ നിങ്ങളുടേത്? എങ്കില്‍ ഈ രോഗത്തിന് സാധ്യത കൂടാം..

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ ആരോഗ്യകാര്യങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ ഇത്തരത്തിലുള്ള ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കാനുണ്ട്.മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കാതെ ഇടവേളകളെടുക്കുക- സ്ക്രീൻ സമയം ക്രമീകരിച്ച്, കണ്ണുകള്‍ക്ക് ഇടയ്ക്ക് വിശ്രമം നല്‍കുക- ശരീരത്തിന്‍റെ ഘടന (പോസ്ചര്‍) ശ്രദ്ധിക്കുക, ആരോഗ്യകരമായ ഭക്ഷണരീതി, ഉറക്കത്തിന് സമയക്രമം, നിര്‍ബന്ധമായ വ്യായാമം എന്നിങ്ങനെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തായാലും ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ പിടികൂടാൻ സാധ്യതയുള്ളൊരു രോഗത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  ഡീപ് വെയിൻ ത്രോംബോസിസ് അഥവാ ഞരമ്പില്‍ രക്തം കട്ട പിടിച്ച് കിടക്കുന്ന അവസ്ഥയെ കുറിച്ചാണ് പറയുന്നത്. ഒരുപാട് സമയം ശരീരം അനക്കമില്ലാതെ ഇരിക്കുമ്പോഴാണ് ഇതിന് സാധ്യതയേറുന്നത്. ദീര്‍ഘനേരം ഇരുന്ന് പതിവായി യാത്ര ചെയ്യുന്നവരിലും (നാല് മണിക്കൂറോ അതിലധികമോ) ഇതേ സാധ്യത കാണാം.  ഡീപ് വെയിൻ ത്രോംബോസിസ് അഥവാ ഞരമ്പില്‍ രക്തം കട്ട പിടിച്ച് കിടക്കുന്ന അവസ്ഥ അത്ര നിസാരമല്ല കെട്ടോ. ഇങ്ങനെ കട്ട പിടിച്ചുകിടക്കുന്ന രക്തം ഞരമ്പിലൂടെ നീങ്ങി ശ്വാസകോശത്തിലെത്തിയാല്‍ അത് ജീവന് തന്നെ ആപത്താണ്. മരണം സംഭവിക്കാവുന്ന അവസ്ഥ എന്നും പറയാം. ഇക്കാരണം കൊണ്ടാണ് ഡീപ് വെയിൻ ത്രോംബോസിസിന്‍റെ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് നിര്‍ദേശിക്കുന്നത്.  'റിസ്ക്' കൂട്ടുന്ന ഘടകങ്ങള്‍... ചില ഘടകങ്ങള്‍ ഡീപ് വെയിൻ ത്രോംബോസിസിന് സാധ്യത ഒന്നുകൂടി ഉയര്‍ത്തും. അമിതവണ്ണം, പ്രായാധിക്യം, ശസ്ത്രക്രിയകള്‍, പരുക്കുകള്‍, ചില ഗര്‍ഭനിരോധന മരുന്നുകള്‍, ഹോര്‍മോണ്‍ റീപ്ലേസ്മെന്‍റ് തെറാപ്പി, ഗര്‍ഭാവസ്ഥയും പ്രസവത്തിന് ശേഷമുള്ള സമയവും, ക്യാൻസര്‍, ക്യാൻസര്‍ ചികിത്സാഘട്ടം, വെരിക്കോസ് വെയിൻ, വീട്ടിലാര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുള്ളതിന്‍റെ പാരമ്പര്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പ്രധാനമായും ഡീപ് വെയിൻ ത്രോംബോസിസ് സാധ്യത കൂട്ടുന്നത്. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതാണ്.  പ്രത്യേകിച്ച് ലക്ഷണമൊന്നും കാണിക്കാത്തതിനാല്‍ തന്നെ ബാധിച്ച അമ്പത് ശതമാനത്തോളം പേരും ഇതെക്കുറിച്ച് തിരിച്ചറിയാറില്ല. എങ്കിലും ചിലരില്‍ ചില ലക്ഷണങ്ങള്‍ കാണാം. കൈകാലുകളില്‍ നീര്, കൈകാലുകളില്‍ വേദന, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രതിരോധമാര്‍ഗങ്ങള്‍... ഡീപ് വെയിൻ ത്രോംബോസിസ് പിടിപെടാതിരിക്കാൻ പ്രധാനമായും ചെയ്യേണ്ടത് മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കാതിരിക്കുക എന്നത് തന്നെയാണ്. ജോലിയിലായാലും യാത്രയിലായാലും ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക, സ്ട്രെച്ചിംഗ് ചെയ്യുക, പടികള്‍ കയറിയിറങ്ങുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കഴിവതും ചെയ്യണം. അതുപോലെ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ വ്യായാമം പതിവാക്കുകയും വേണം. കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് ചെയ്യുന്നതും രോഗത്തിന്‍റെ വരവ് നേരത്തേക്കൂട്ടി അറിയാനും അല്ലെങ്കില്‍ സാധ്യതകള്‍ മനസിലാക്കാനും പ്രതിരോധിക്കാനുമെല്ലാം സഹായിക്കും

ജനറൽ

മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ് ; സ്റ്റാമ്പ് പുറത്തിറക്കി

കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ യുടെ നേതൃത്വത്തിൽ നടൻ മമ്മൂട്ടിയെ ആദരിച്ച് പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ പുറത്തിറക്കി. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു. ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പ്രകാശനം ചെയ്തു.ഓസ്ട്രേലിയയിലെ നിരവധി എം.പി മാര്‍, സെനറ്റ് അംഗങ്ങള്‍, ഹൈക്കമ്മീഷണര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍, ആസ്ട്രേലിയയിലെ വിവിധ ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങി നൂറ്റി അന്‍പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓസ്ട്രേലിയന്‍ തപാല്‍ വകുപ്പിന്റെ പേഴ്‌സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ ഇന്ന് മുതല്‍ വിപണിയിലെത്തും. ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ  മഹത്തായ സാംസ്‌കാരികതയെ ആണ് തങ്ങള്‍ ആദരിക്കുന്നതെന്ന് ആന്‍ഡ്രൂ ചാള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ വളര്‍ന്ന് വന്ന തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ഇന്ത്യന്‍ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്‌ട്രേലിയയിലെ  ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കായി മമ്മൂട്ടിയുടെ  നേതൃത്വത്തില്‍ ആരംഭിച്ച 'ഫാമിലി കണക്റ്റ്' പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റര്‍ മുറേയ് വാട്ട് പറഞ്ഞു. ട്രെയ്ഡ് ആന്‍ഡ് ടൂറിസം മിനിസ്റ്റര്‍ ഡോണ്‍ ഫാരല്‍ ഇന്ത്യയിലെ ഓസട്രേലിയന്‍ നിയുക്ത ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡാനിയേല്‍ മക്കാര്‍ത്തി, പാര്‍ലമെന്ററി  സമിതി ഉപാധ്യക്ഷന്‍ ജൂലിയന്‍ ലീസര്‍ സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ ഇന്ത്യ റിലേഷന്‍സ് സി.ഇ.ഒ ടിം തോമസ്, എ.ഐ.ബി.സി നാഷണല്‍ അസ്സോസിയേറ്റ് ചെയര്‍ ഇര്‍ഫാന്‍  മാലിക്, ഫാമിലി കണക്റ്റ് ദേശീയ കോഡിനേറ്ററും വേള്‍ഡ് മലയാളി കൌണ്‍സില്‍ റീജിയണല്‍ ചെയര്‍മാനുമായ കിരണ്‍ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയര്‍ ആന്‍ഡ്  ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു..

ജനറൽ

ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു

നടന്‍ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. ജോണി പ്രധാനമായി വില്ലന്‍ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സജീവമായിരുന്നു. 1979-ല്‍ അഗ്നിപര്‍വ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. കൊല്ലത്തെ ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

ജനറൽ

തിരുവനന്തപുരത്ത് മൃഗങ്ങളിൽ നിന്ന് പകരുന്ന റുബെല്ലാ സ്ഥിരീകരിച്ചു

തിരുവനന്തപുരം: മൃഗങ്ങളിൽ നിന്ന് പകരുന്ന റുബെല്ലാ  സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടിൽ അച്ഛനും മകനുമാണ് രോഗബാധ. കന്നുകാലികളിൽ നിന്ന് പകർന്നതാണെന്ന് ആണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.  

ജനറൽ

എതിരാളികൾ ഇല്ല, ബോക്സ് ഓഫീസിൽ 'തൂക്കിയടി', പണംവാരിപ്പടമായി 'കണ്ണൂർ സ്ക്വാഡ്'

ഇന്നത്തെ കാലത്ത് ഒരുസിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഈ പ്രേക്ഷക പ്രതികരണങ്ങൾ തീരുമാനിക്കും സിനിമയുടെ ഭാവി. അത്തരത്തിൽ റിലീസ് ദിനം മുതൽ ഇതുവരെയും മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വർ​ഗീസ് രാജ് എന്ന നവാ​ഗത സംവിധായകന്റെ കരവിരുതിൽ ഉരിത്തിരിഞ്ഞ ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ പ്രേക്ഷകർ അത് ആഘോഷമാക്കി. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുകയാണ് കണ്ണൂർ സ്ക്വാഡ് ഇപ്പോൾ.  സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്. ഒൻപത് ദിവസത്തിനുള്ളിൽ ചിത്രം 50കോടി ക്ലബ്ബിൽ ഇടംനേടുകയും ചെയ്തു. ഇപ്പോഴിതാ പത്താം ദിനം കണ്ണൂർ സ്ക്വാഡ് നേടിയ കേരള കളക്ഷൻ വിവരമാണ് പുറത്തുവരുന്നത്. 2.42 കോടിയാണ് പത്താം ദിനം ചിത്രം സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റ് ആയ എ. ബി. ജോർജ് ട്വീറ്റ് ചെയ്യുന്നു.  ആദ്യദിനത്തെക്കാൾ ഇരട്ടിയാണ് പത്താം ദിനം കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനം 2.40 കോടി ആയിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഇതോടെ കേരളത്തിൽ നിന്നും ആകെ  27.42 കോടി ചിത്രം നേടി കഴിഞ്ഞു. ആ​ഗോളതലത്തിൽ 60 കോടി അടുപ്പിച്ച് ചിത്രം നേടി എന്നും ട്രാക്കർന്മാർ പറയുന്നു. ഇനി വരുന്ന മൂന്ന് ദിവസത്തിൽ ചിത്രം കേരളത്തിൽ 30 കോടി കടക്കുമെന്നും വിലയിരുത്തലുണ്ട്. 

ജനറൽ

ബോക്സ് ഓഫീസ് ട്രെന്റിങ്ങിൽ ഒന്നാമത്, കത്തിക്കയറി കണ്ണൂർ സ്‌ക്വാഡ്; 'പടത്തലവൻ' അങ്ങ് വിദേശത്ത്

തന്നിലെ നടനെ എന്നും പുതുക്കി കൊണ്ടിരിക്കുന്ന താരമാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. കാലങ്ങൾ മാറുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ ഉണ്ടാകുന്ന വ്യത്യസ്ത മലയാളികളെ ഒന്നാകെ അമ്പരപ്പിക്കുകയാണ്. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തി കസറിയ ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു ആള് കൂടി എത്തിയിരിക്കുകയാണ് 'ജോർജ് മാർട്ടിൻ'. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ ഈ കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ബെസ്റ്റായി മാറി.  ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച് കണ്ണൂർ സ്ക്വാഡ് പ്രദർശനം തുടരുമ്പോൾ, ദുബായിൽ അവധി ആഘോഷിക്കുകയാണ് മമ്മൂട്ടി. ഇവിടെ നിന്നുമുള്ള ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും വിദേശ സിനിമാ വിതരണക്കാരനുമായ സമദ് ആണ് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ഫ്ലോറല്‍ പ്രിന്‍റഡ് ഷർട്ടും കൂളിം​ഗ് ​​ഗ്ലാസും ധരിച്ചിരിക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. 

ജനറൽ

മിഴിവേകുന്ന വസന്തം; പതിവ് തെറ്റാതെ സുന്ദരിയായി മലരിക്കൽ ആമ്പൽ പാടം

ഇത്തവണയും പതിവ് തെറ്റാത്ത കാഴ്ച വിരുന്നൊരുക്കി മലരിക്കൽ ആമ്പൽ പാടം. ഗ്രാമീണ ജലടൂറിസത്തിന്റെ വ്യത്യസ്തമായ ആകർഷണമാണ് മലരിക്കലിലെ ആമ്പൽ പാടം. ആമ്പൽവസന്തം ആസ്വദിക്കാൻ‍ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ മാസമാകുന്നതോടെയാണ് പാടം ആമ്പൽപ്പൂക്കളാൽ നിറയുന്നത്. പുലർച്ച സമയമാണ് ആമ്പൽ പാടം കൂടുതൽ മിഴിവേകുന്നത്. എല്ലാ വർഷവും കൊയ്ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ കിളിർത്ത് തുടങ്ങുന്നത്. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയിൽ വീണുകിടക്കുന്ന വിത്താണ് പിന്നീട് കിളിർത്തുവരുന്നത്. വിത നടത്താൻ പാടം വറ്റിക്കുന്നത് വരെ പാടത്ത് ആമ്പൽ നിറഞ്ഞുനിൽക്കും. ഇവിടെ പൂക്കൾക്കിടയിലൂടെ സഞ്ചാരികളെ പാടത്തേക്കു കൊണ്ടുപോകാൻ വള്ളങ്ങൾ ഇവിടെയുണ്ട്. വലിയ വള്ളങ്ങളിൽ ഒരാൾക്ക് 100 രൂപയാണ് ചാർജ്. കോട്ടയത്തെ ഇല്ലിക്കൽ‍ കവലയിൽ നിന്നും കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്താം. കോവിഡ് മൂലം മുൻവർഷങ്ങളിൽ ആമ്പൽ കാണാൻ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. ഈ വർഷം നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ സഞ്ചാരികൾ ഏറെ എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കൂടാതെ നന്നായി സൂര്യോദയവും അസ്തമയവും കാണാൻ പറ്റിയ നല്ലൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയിന്റ്. ആമ്പൽ പൂക്കൾ മലരിക്കലിന് അടുത്തുള്ള കൊല്ലാടും അമ്പാട്ടുകടവിലും ഉണ്ട്.