വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

സംരഭകത്വ വികസന ക്ലബ് ആദരിച്ചു.

ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ സംരഭകത്വ വികസന ക്ലബിന്റെ (ഇ ഡി )ആഭിമുഖ്യത്തിൽ   പ്രമുഖ വനിതാ സംരഭകയും   സ്കൂളിലെ ഹയർസെക്കണ്ടറി പൂർവ്വവിദ്യാർത്ഥിനിയുമായ ഐഷു പി. കാസിമിനെ ആദരിച്ചു. പ്രിൻസിപ്പൾ പി.പി.താഹിറ ഐഷുവിനെ പൊന്നാട അണിയിച്ചു.അധ്യപകരായ ബിജോയ്  എബ് റോം,എം എച്ച്.നബീസ ബീവി, നിഷ പി.തോമസ്എന്നിവർ സംസാരിച്ചു.കാഞ്ഞിരപ്പള്ളി ഐഷൂസ് കേക്ക്സ് ആൻഡ് പാറ്റിസറി സംരഭക ഐഷു ക്ലബ് അംഗങ്ങളുമായി സംവദിക്കുകയും പുതുസംരഭകരായിത്തീരുവാൻ വിദ്യാർത്ഥിനികളോട് പറഞ്ഞു.

പ്രാദേശികം

ലൈബ്രറികൾക്ക് ബ്ലോക്ക് പഞ്ചായത്ത് കംപൂട്ടർ നൽകി

ഈരാറ്റുപേട്ട .ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ വിവിധ ലൈബ്രറികൾക്ക് അടിസ്ഥാന സൌകര്യവികസനവുമായി ബന്ധപ്പെട്ട് കംപ്യൂട്ടർ, ടെലിവിഷൻ, അലമാര, പ്രിന്റർ എന്നിങ്ങനെ വിവിധ ഉപകരണങ്ങളുടെ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ്കുട്ടി ജോസഫ്, ഗീതാ നോബിൾ, സ്കറിയാ ജോർജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മാത്യൂ സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്കുമാർ.ബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന ഗോപാലൻ, മെമ്പർമാരായ ശ്രീകല.ആർ, ബിന്ദു സെബാസ്റ്റ്യൻ, രമാമോഹനൻ, ജോസഫ് ജോർജ്, മിനി സാവിയോ, അക്ഷയ്ഹരി, ജെറ്റോ ജോസ്, സെക്രട്ടറി ബാബുരാജ്.കെ എന്നിവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവത്തിൽ ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ കരസ്ഥമാക്കിയ മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ടീം....

ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവത്തിൽ ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ കരസ്ഥമാക്കിയ മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ടീം....

പ്രാദേശികം

പി.എം.എ.വൈ(ജി) ഗുണഭോക്തൃ സംഗമം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

ഈരാറ്റുപേട്ട :   ഈരാറ്റുപേട്ട  ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ(ജി) ഗുണഭോക്താക്കളുടെ സംഗമം നടത്തി, തദ്ദേശസ്വയംഭരണവകുപ്പ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ബെബിന്‍ ജോണ്‍ വര്‍ഗ്ഗീസ് പി.എം.എ.വൈ(ജി) ഗുണഭോക്താക്കള്‍ക്ക് ക്ലാസ്സ് എടുത്തു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ്കുട്ടി ജോസഫ്, ഗീതാ നോബിള്‍, സ്കറിയാ ജോര്‍ജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ  സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍, മെമ്പര്‍മാരായ ശ്രീകല.ആര്‍, ബിന്ദു സെബാസ്റ്റ്യന്‍, രമാമോഹനന്‍,  ജോസഫ് ജോര്‍ജ്, മിനി സാവിയോ, അക്ഷയ്ഹരി, ജെറ്റോ ജോസ്, സെക്രട്ടറി ബാബുരാജ്.കെ എന്നിവര്‍ സംസാരിച്ചു

പ്രാദേശികം

കാരയ്ക്കാട്- ഇളപ്പുങ്കൽ പാലം : ഇൻവെസ്റ്റിഗേഷന് 5.32 ലക്ഷം രൂപയുടെ ഭരണാനുമതി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിൽ കാരയ്ക്കാട്- ഇളപ്പുങ്കൽ ഭാഗത്ത് മീനച്ചിലാറിന് കുറുകെ പുതിയപാലം നിർമ്മിക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി സോയിൽ ടെസ്റ്റ് ഉൾപ്പെടെ സർവ്വേ നടത്തുന്നതിനും, ഇൻവെസ്റ്റിഗേഷനും, പാലം രൂപകല്പനയ്ക്കുമായി അഞ്ച് ലക്ഷത്തി മുപ്പത്തി രണ്ടായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായും എംഎൽഎ പറഞ്ഞു.2024-25 സംസ്ഥാന ബഡ്ജറ്റിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നിർദ്ദേശാനുസരണം പാലം നിർമാണത്തിനായി ടോക്കൺ പ്രൊവിഷനോടുകൂടി 13 കോടി രൂപ വകയിരുത്തിയിട്ടുള്ളതിനെ തുടർന്നാണ് ഇൻവെസ്റ്റിഗേഷന് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ടെൻഡർ ക്ഷണിച്ച് യോഗ്യതയുള്ള എൻജിനീയറിങ് സ്ഥാപനത്തെ കൊണ്ട് പാലം രൂപകല്പന നടത്തി പൊതുമരാമത്ത് വകുപ്പിൽ സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.   കാരയ്ക്കാട് ഇളപ്പുങ്കൽ ഭാഗത്ത് പുതിയ പാലം നിർമ്മിച്ചാൽ തൊടുപുഴ- ഈരാറ്റുപേട്ട റോഡിലൂടെ വരുന്ന യാത്രക്കാർക്കും, വിനോദസഞ്ചാരികൾക്കും ഈരാറ്റുപേട്ട ടൗണിൽ പ്രവേശിക്കാതെ തീക്കോയി, വാഗമൺ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയും. കൂടാതെ കാരയ്ക്കാട് പ്രദേശത്തിന് വലിയ വികസനവും കൈവരും. പൊതുവിൽ ഈരാറ്റുപേട്ട നഗരസഭക്ക് തന്നെ വലിയ വികസന കുതിപ്പിന് ഇടയാക്കുന്നതും നഗരത്തിലെ ഗതാഗതക്കുരുക്ക് നല്ല നിലയിൽ പരിഹരിക്കാനും പാലം യാഥാർത്ഥ്യമാകുന്നതിലൂടെ കഴിയും. കാരയ്ക്കാട് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ പാലം ഏറെ സഹായകരമാകും. മുൻപ് ഇളപ്പുങ്കൽ ഭാഗത്ത് ഉണ്ടായിരുന്ന നടപ്പാലം പ്രളയത്തിൽ തകർന്നത് പുനർ നിർമ്മിക്കുന്നതിന് 21 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും, ആയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടന്നുവരുന്നതായും സമീപനാളിൽ തന്നെ ഭരണാനുമതി ലഭ്യമാക്കി ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും എംഎൽഎ അറിയിച്ചു. നടപ്പാലം പുനർ നിർമ്മിക്കുന്നതോടൊപ്പം വാഹന ഗതാഗത യോഗ്യമായ പുതിയ പാലം കൂടി നിർമ്മിക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത് എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ചലച്ചിത്ര നിർമ്മാണ ശില്പശാല

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ചലച്ചിത്ര നിർമ്മാണത്തിന്റെയും  ഡോക്യുമെന്ററി  നിർമ്മാണത്തിന്റെയും  നവീനവും ക്രിയാത്മകവുമായ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത ശില്പശാല സംഘടിപ്പിച്ചു. കോളജിലെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകയും തേവര എസ് എച്ച് കോളേജ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡീനുമായ ഡോ. ആശ ആച്ചി ജോസഫ് നിർവഹിച്ചു. ചലച്ചിത്ര അഭിരുചിയുള്ളവർ നിരന്ത പ്രയ്തനങ്ങളിലൂടിയും ക്രിയാത്മക ചിന്തകളിലൂടിയും കടന്നുപോകേണ്ടതുണ്ട്. സങ്കേതികവിദ്യയുടെ വളർച്ച സിനിമയെ കൂടുതൽ ലളിതവും സുന്ദരവുമാക്കുമെന്നും അവർ പറഞ്ഞു. മീഡിയാ ഡിപ്പാർട്മെൻ്റ് പത്രം "ക്യാമ്പസ് ക്രോണിക്കൾ " അവർ പ്രകാശനം ചെയ്തു. കോളേജ്  ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മീഡിയ വിഭാഗം മേധാവി ജൂലി ജോൺ അധ്യാപികമാരായ മഹിമ യു.പി, മെറിൻ സാറാ ഇട്ടി എന്നിവർ സംസാരിച്ചു.

പ്രാദേശികം

എസ്.ഡി.പി.ഐ. വാഹന ജാഥ് സമാപിച്ചു

ഈരാറ്റുപേട്ട : പിണറായി പോലീസ് - ആർ.എസ്.എസ്. കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. ജന ജാഗ്രത ക്യാമ്പയിൻ്റ് ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹലീൽ തലപ്പള്ളി നയിച്ച വാഹന പ്രചാരണ മണ്ഡലത്തിലെ  വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി പറത്തോട് പഞ്ചായത്തിലെ ഇടകുന്നം പള്ളിമുക്കിൽ   സമാപിച്ചു സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം ഉത്ഘാടനം ചെയ്തു. എറണാകുളം ജില്ലാ കമ്മറ്റി അംഗം സനൂപ് പട്ടിമറ്റം മുഖ്യ പ്രഭാഷണം നടത്തി ജില്ലാ കമ്മിറ്റി അംഗങ്ങളായ നിസാം ഇതിപ്പുഴ,നൗഷാദ് ചങ്ങനാശ്ശേരി, നസീമ ഷാനവാസ്‌. സബീർ കുരുവിനാൽ. ഇസ്മായിൽ കീഴടം. എം.എസ്. റെഷീദ്. യാസിർ കാരക്കാട്. അബുദുൽ സമദ്. ബിനു നാരായണൻ. അഡ്വ. സി. പി.അജ്മൽ, സി.എച്ച്. ഹസീബ്. സുനീർ പറത്തോട്. ശിഹാബ് എരുമേലി. സുഹൈൽ മുണ്ടക്കയം. ഷാമോൻ കൂട്ടിക്കൽ. അലിയാർ കെ.യു. നൂഹ്ദീൻ ഇടകുന്നം. എന്നിവർ സംസാരിച്ച

പ്രാദേശികം

ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ ദമ്പതികളുടെ നഷ്ടപ്പെട്ട 34,000 ഓളം രൂപയും, സ്വർണാഭരണങ്ങളും അടങ്ങിയ ബാഗും കണ്ടെത്തി നൽകി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. |

ഈരാറ്റുപേട്ട സ്വദേശി തസ്ലീമിന്റെ നഷ്ടപ്പെട്ട 34000 രൂപയും സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗും ഈരാറ്റുപേട്ട പോലീസ് കണ്ടെടുത്ത് തിരിച്ചു നൽകി. വീട്ടിൽ നിന്ന് കുടുംബത്തോടൊപ്പം യാത്ര പുറപ്പെടാൻ ഇറങ്ങിയ സമയത്ത് വീട് സുരക്ഷിതമല്ലാത്തതിനാൽ സ്വർണവും പണവും രണ്ട് ബാഗ്കളിലാക്കി കയ്യിലെടുത്തിരുന്നു. ആ സമയത്ത് വാഹനത്തിൻറെ മുൻവശത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് വീണത് കണ്ടപ്പോൾ സ്വർണവും പണവും അടങ്ങിയ ബാഗുകൾ കാറിൻറെ ടോപ്പിൽ വെച്ചതിനുശേഷം കുഞ്ഞിനെ എടുത്ത് കുടുംബത്തോടൊപ്പം കാറിൽ കയറി യാത്ര തിരിച്ചു. കാറിന് മുകളിലിരുന്ന പണവും സ്വർണവും രണ്ട് സ്ഥലങ്ങളിലായി താഴെ വീണു പോവുകയായിരുന്നു. വീട്ടുകാർ ഭരണങ്ങാനത്ത് എത്തിയപ്പോഴാണ് ഈ കാര്യം ഓർമ്മ വരുന്നത് തുടർന്ന് പല സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അവിടെ ലഭിച്ചതായി പോലീസുകാർ അറിയിച്ചു. ടൗണിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന സുനിൽ പി.സി എന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് സ്വർണം ലഭിച്ചത്. പണം അടങ്ങിയ ബാഗ് പനച്ചികപ്പാറ സ്വദേശി അഞ്ജന എന്ന പെൺകുട്ടിയുടെ കൈകളിലും ആണ് ലഭിച്ചത്. പണവും സ്വർണവും വീട്ടുകാർക്ക് പോലീസ് തിരിച്ചു നൽകി. സ്റ്റേഷൻ എസ് എച്ച് ഓ തോമസ് കെ.ജെ, എസ് ഐ സന്തോഷ് കുമാർ.എൻ, പി ആർ ഓ എ.ബി രാധാകൃഷ്ണൻ കെ.പി.ആർ.ഒ ഷാജി ചാക്കോ സുനിൽ പി.സിഎന്നിവർ ചേർന്ന് സ്വർണവും പണവും കൈമാറി