വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

തുഷാർ ഗാന്ധി മേലുകാവുമറ്റം സെൻ്റ് തോമസ് യു. പി. സ്കൂളിൽ ദേശീയതയുടെ സന്ദേശവുമായി.

േലുകാവ്:  കുട്ടികൾക്കിടയിൽ ദേശീയതാഭാവം ഉണർത്തുന്നതിനും ഗാന്ധിയൻ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും അവസരമേകുന്ന "ഇന്ത്യയെ സ്നേഹിക്കുക ഗാന്ധിജിയിലൂയുടെ..." എന്ന വിഷയത്തെ ആസ്പദമാക്കി മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടെയും കൊച്ചുമകൻ തുഷാർ ഗാന്ധി മേലുകാവ്മറ്റം സെൻ്റ് തോമസ് യു. പി. സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു.സ്കൂൾ മാനേജർ ഫാ. ഡോ. ജോർജ് കാരാംവേലിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസുകുട്ടി കോനുക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ജോയ്സ് ജേക്കബ്, പി. ടി. എ. പ്രസിഡന്റ് ജിസ്മോൻ തോമസ് നെല്ലൻകുഴിയിൽ എന്നിവർ  നേതൃത്വം നൽകി.

പ്രാദേശികം

​ പ്രായം മറന്നേക്കൂ, പഠനം തുടരാം; തുല്യതാകോഴ്‌സുകളിലേയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു

ോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ വഴി  നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാകോഴ്‌സുകളിലേയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും, 2019 വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും ഇപ്പോൾ പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാമിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്. പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്. പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലേക്ക് ചേരാവുന്നതാണ്. പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവർക്കും, ഇടയ്ക്കുവെച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കൻഡറി കോഴ്‌സിൽ ചേരാം. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഉള്ളത്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്‌സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.   വിജയിക്കുന്നവർക്ക് ഉപരിപഠനത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്. അഡ്മിഷൻ ഫീസും കോഴ്‌സ് ഫീസും ഉൾപ്പെടെ 2600 രൂപയാണ് ഹയർ സെക്കൻഡറി കോഴ്‌സിനുള്ളത്. പത്താം തരത്തിന് അപേക്ഷാഫീസും കോഴ്‌സ് ഫീസും ഉൾപ്പെടെ 1950 രൂപയുയാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കോഴ്‌സ് ഫീസ് അടക്കേണ്ടതില്ല. എന്നാൽ രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും സമ്പർക്ക പഠന ക്ലാസുകൾ ഉണ്ടായിരിക്കും. 60% ഹാജർ നിർബന്ധമാണ്. കോട്ടയം ജില്ലയിലെ പ്രധാന സർക്കാർ, എയിഡഡ് സ്‌കൂളുകൾ തുല്യതാ കോഴ്‌സിന്റെ സമ്പർക്ക പഠനകേന്ദ്രങ്ങളായിരിക്കും. വിശദ വിവരങ്ങൾക്ക് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത പ്രേരക്മാരുമായോ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. http://www.literacymissionkerala.org എന്ന വെബ് സൈറ്റിൽ  രജിസ്‌ട്രേഷൻ വിവരങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന്  9947528616 എന്ന ഫോൺ നമ്പരിലേക്ക് വാട്‌സാപ്പ് സന്ദേശം അയച്ചാൽ മതിയാകും. (കെ.ഐ.ഒ.പി.ആർ. 551/2025)

പ്രാദേശികം

കേരള കോൺഗ്രസ് (എം) ജനകീയ യാത്ര ഇന്ന് പിണ്ണാക്കനാട്ട് ആരംഭിക്കും

ഈരാറ്റുപേട്ട : വന്യജീവി ആക്രമണങ്ങൾ തടയാൻ 1972- ലെ കേന്ദ്ര വനം-വന്യജീവി നിയമംഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി ജനകീയ യാത്ര നടത്തും. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. യുടെയും, പാർട്ടി എം.എൽ.എ. മാരുടെയും നേതൃത്വത്തിൽ 27 ന് ഡൽഹിയിൽ നടക്കുന്ന ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ജനകീയ യാത്ര. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു നേതൃത്വം നൽകും. ഇന്ന് വെള്ളി 2.30 ന് പിണ്ണാക്കനാട് ജംഗഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. യുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ ജോസ്. കെ. മാണി എം.പി. ജാഥാക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. തിടനാട്, ഈരാറ്റുപേട്ട, തീക്കോയി, പനച്ചിപ്പാറ എന്നിവിടങ്ങളിൽ പര്യടനം നടത്തി പൂഞ്ഞാർ ടൗണിൽ സമാപിക്കും. സമാപന സമ്മേളനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.. 15 ന് കുട്ടിക്കലിൽ യാത്ര ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. പാറത്തോട്, മുണ്ടക്കയം, പുഞ്ചവയൽ, പുലിക്കുന്ന്, ഏരുമേലി ടൗൺ, മുക്കൂട്ടുതറ, കണമല, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, കുഴിമാവ്, കോരുത്തോട് ടൗൺ, കോരുത്തോട് പള്ളിപ്പടി എന്നിവിടങ്ങളിലെ പര്യടന ത്തിനുശേഷം മടുക്കയിൽ സമാപിക്കും. സമാപനസമ്മേളനം അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും

പ്രാദേശികം

ഭരണാധികാരികൾ സ്വയം വിമർശനത്തിനു വിധേയരാകണം. സ്വന്തം തെറ്റുകൾ കാണാതെ ഭരണാധികാരികൾ 75 വർഷം മുൻപുള്ളവരെ വിമർശിക്കുന്നു - തുഷാർ ഗാന്ധി

ഈരാറ്റുപേട്ട. : ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും സ്വയം വിമർശനത്തിനു തയ്യാറാവുകയും സമരസരപ്പെടുകയും ചെയ്യുന്ന വലിയ മാതൃകയാണ് സർദാർ വല്ലഭായി പട്ടേൽ രാജ്യത്തിനു നൽകിയത്. ഗാന്ധിജിയുടെ വാക്കുകൾ ജീവിതാവസാനം വരെ പാലിച്ച നേതാവായിരുന്നു അദ്ദേഹം. ഇത്തരം നേതാക്കൻമാരുടെ വലിയ പാരമ്പര്യമാണ് രാജ്യത്തിനുള്ളത്.എന്നാൽ സ്വന്തം തെറ്റുകൾ കാണാതെ രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യത്തെ കുറ്റപ്പെടുത്തുന്ന ഭരണാധികാരികളാണ് നമ്മുക്കുള്ളതെന്നും ചരിത്രത്തെ വിമർശിക്കുവാൻ എളുപ്പമാണെന്നും ചരിത്രം സൃഷ്ടിക്കുക ശ്രമകരമാണെന്നും മഹാത്മാഗാന്ധിയുടെ പൗത്രനും ഗ്രന്ഥകാരനുമായ തുഷാർ ഗാന്ധി പറഞ്ഞു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തോട് അശയപരമായ വിയോജിപ്പുണ്ടായിരുന്നിട്ടും ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം നൽകാൻ പട്ടേൽ തയ്യാറായി പിന്നിട് രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഉപ്പുസത്യാഗ്രഹം നിർണ്ണായക വഴിത്തിരിവായി മാറിയെന്നും തുഷാർ ഗാന്ധി ഓർമ്മിപ്പിച്ചു. അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് പിജി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇംഗ്ലീഷും ഐ ക്യു ഏ സി യും ചേർന്ന് സംഘടിപ്പിച്ച  സെമിനാറിൽ സർദാർ വല്ലഭായി പട്ടേലും ഗാന്ധിയും ഗാന്ധിയൻ സത്യാഗ്രഹവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യർത്ഥികളുടെ വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.  

പ്രാദേശികം

പഠനോത്സവം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട ; കുട്ടികളുടെ വിദ്യാലയമികവ്‌ സമൂഹത്തിന് മുമ്പിൽ പങ്കുവെച്ചു കൊണ്ടുള്ള സ്കൂൾ പഠനോത്സവം  കാരക്കാട് MMM UM UP  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പാഠ്യപാഠ്യേതര മേഖലകളിൽ എല്ലാ കുട്ടികൾക്കും അവസരം ഉറപ്പാക്കുംവിധം പഠനനേട്ടങ്ങൾ പങ്കുവെക്കുക എന്ന് ഉദ്ദേശത്തോടുകൂടി ക്ലാസ് മുറി, സ്‌കൂൾ, പൊതുയിടം എന്നിങ്ങനെ മൂന്നുതലങ്ങളിലാണ് പഠനോത്സവം സംഘടിപ്പിച്ചത്.   ക്ലാസ്‌മുറി പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പഠന ഉൽപ്പന്നങ്ങൾ, കുട്ടികളുടെ ശേഖരണം, വിവിധ മേളകളിൽ തയ്യാറാക്കിയ മോഡലുകൾ എന്നിവയുടെ പ്രദർശനവും നടത്തി. ഡിവിഷൻ കൗൺസിലർ സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.  പി ടി എ പ്രസിഡണ്ട് ഒ എ ഹാരിസ് അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വി കെ സ്വാഗതം ആശംസിച്ചു.  ഷനീർ മഠത്തിൽ, ഹാരിസ് ഫലാഹി, ഫാത്തിമ ഷമ്മാസ്, ഷഹബാനത്ത്, ബി രേണു എന്നിവർ പ്രോഗ്രാമിൽ ആശംസകൾ അറിയിച്ചു. സന്തോഷ് എം ജോസ്കൃതജ്ഞത രേഖപ്പെടുത്തി

പ്രാദേശികം

കാസ വർഗീയ വിദ്വേഷം പരത്തുന്നു; എസ്.പിക്ക് പരാതി നൽകി മുസ്ലിം യൂത്ത് ലീഗ്

ഈരാറ്റുപേട്ട: സംസ്ഥാനത്ത് മത വിദ്വേഷം പരത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്ന കാസ (ക്രിസ്ത്യൻ അസോസിയേഷൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ)ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് മുസ്ലിം യൂത്ത് ലീഗ് പരാതി നൽകി. വിദേശ രാജ്യങ്ങളിൽ നടക്കുന്നതാണെന്ന തരത്തിൽ വർഗീയ കലാപങ്ങളുടെയും അക്രമങ്ങളുടെയും ഫോട്ടോകളും വീഡിയോകളും കേരള മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് മത സൗഹൃദം തകർക്കുന്ന രീതിയിലുള്ള പ്രവർത്തികളാണ് ഈ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പരാതിയിൽ പറയുന്നു.  നേരത്തെ മുസ്ലിം യൂത്ത് ലീഗ് ഇതിനെതിരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കാസ ഭാരവാഹികൾ പോലീസ് സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ മുമ്പാകെ സത്യവാങ്‌മൂലം നൽകിയതാണെന്നും എന്നാൽ തുടർച്ചയായി കേരളത്തിൽ മൊത്തം പലഭാഗങ്ങളിലും ഇവർ സംഘടന രൂപീകരിച്ച് മത വിദ്വേഷം നടത്തുന്ന രീതിയിലുള്ള പരാമർശം നടത്തിവരികയാണെന്നും പരാതിയിൽ പറയുന്നു.  മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് യഹ്‍യ സലീം, സെക്രട്ടറി മുഹമ്മദ് ഷിഹാബ് എന്നിവരാണ് പരാതി നൽകിയത്.    പരാതിയുടെ രൂപം:  മതവിദ്വേഷം പരത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ നിരന്തരം വാർത്തകൾ നൽകുന്നതും വർഗ്ഗീയ കലാപം ഉണ്ടാക്കുന്ന രീതിയിലും വിവിധ മതങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന രീതിയിലും CASA (Christian Association Alliance For Social Action) കണ്ണൂർ ഡിസ്ട്രിക്‌ട് കമ്മറ്റി ഓഫീഷ്യൽ എന്ന ഫെയ്‌സ്‌ ബുക്ക് പേജിൽ വരികയും വിദേശ രാജ്യങ്ങളിൽ നടക്കുന്നതാണെന്ന തരത്തിൽ വർഗീയ കലാപങ്ങളുടെയും അക്രമങ്ങളുടെയും ഫോട്ടോകളും വീഡിയോകളും കേരള മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് മത സൗഹൃദം തകർക്കുന്ന രീതിയിലുള്ള പ്രവർത്തികളാണ് ഈ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. മുൻ കാലങ്ങളിൽ ഇത്തരം പ്രചാരണങ്ങൾ ടി സംഘടന നടത്തിയപ്പോൾ ഇതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഈ പരാതിയിന്മേൽ അവരെ വിളിപ്പിച്ച് ഇനി ആവർത്തിക്കുകയില്ല എന്ന് CASA സംഘടനയുടെ ഭാരവാഹികൾ ഈരാറ്റുപേട്ട SHO മുമ്പാകെ സത്യവാങ്‌മൂലം നൽകിയതുമാണ്. എന്നാൽ തുടർച്ചയായി കേരളത്തിൽ മൊത്തം പലഭാഗങ്ങളിലും ഇവർ സംഘടന രൂപീകരിച്ച് മത വിദ്വേഷം നടത്തുന്ന രീതിയിലുള്ള പരാമർശം നടത്തിവരികയാണ്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും CASA എന്ന സംഘടനയുടെ കെവിൻ പീറ്റർ എന്ന ആളെ ചോദ്യം ചെയ്യണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.   

കോട്ടയം

വന്യമൃഗ ആക്രമണം ; പ്രതിരോധ സംവിധാനം പൂർത്തിയാക്കുന്ന ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ: മന്ത്രി എ.കെ ശശീന്ദ്രൻ

മുണ്ടക്കയം : മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ പ്രവേശിക്കാതിരിക്കാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗവൺമെന്റ് മുൻഗണന കൊടുക്കുന്നതായും, ഇക്കാര്യത്തിൽ വനാതിർത്തിയിൽ പൂർണമായും ഫെൻസിംഗ് പൂർത്തീകരിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ ആണെന്നും വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി മുണ്ടക്കയം പഞ്ചായത്തുകളിലായി വനം വകുപ്പിന്റെ കോട്ടയം ഡിവിഷന് കീഴിലും, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന് കീഴിലുമായി 30 കിലോമീറ്ററോളം വനാതിർത്തിയാണുള്ളത്. ഈ വനാതിർത്തി പൂർണമായും 7.34 കോടി രൂപ വിനിയോഗിച്ച് കിടങ്ങ്, ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ് എന്നീ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സമ്പൂർണ്ണ പ്രതിരോധ സംവിധാനം ഒരുക്കുന്നത് അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പരമാവധി രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ കേരളത്തിൽ ആദ്യമായി ഒരു നിയോജകമണ്ഡല അതിർത്തി പൂർണ്ണമായും സമ്പൂർണ സുരക്ഷാ വേലികൾ ഒരുക്കപ്പെടുകയാണ്. നബാർഡ് ഫണ്ട് , RKVY ഫണ്ട്, വനം വകുപ്പിന്റെ പ്ലാൻ ഫണ്ട് എന്നീ ധനസ്രോതസ്സുകൾ ഉപയോഗിച്ചതാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. ഗവൺമെന്റ് ഏജൻസിയായ പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പ്രവർത്തി നടപ്പിലാക്കുന്നത്.

പ്രാദേശികം

ഈരാറ്റുപേട്ടയില്‍ ബ്രൗണ്‍ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍

ഈരാറ്റുപേട്ട :ബ്രൗണ്‍ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍ക്കട്ട സ്വദേശിയായ റംകാന്‍ മുബാറക് (36) എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗറുമായി ഇയാളെ പിടികൂടുന്നത്.പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും 10 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ജില്ലയിലെ ലഹരിയുപയോഗം തടയുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.