വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

അവധിയില്ല; ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവുമായി കേന്ദ്ര സർക്കാർ

പാലാ: ക്രിസ്തീയ വിശ്വാസ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ്. അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധാർഹമാണ്. ക്രിസ്ത്യൻ സമൂഹത്തിലെ കുട്ടികൾക്ക് വിശ്വാസപരമായ തിരുനാൾ പോലും ആചരിക്കാൻ സാധിക്കാത്ത വിധത്തിൽ പരീക്ഷ ക്രമീകരിക്കുകയും അതുപോലെ പരിശീലനം തീരുമാനിക്കുകയും ചെയ്തിരിക്കുന്നത് അങ്ങനെയറ്റം അപലപനീയമാണ്. ഇത് മത സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിനും ന്യൂനപക്ഷ സംസ്കാരത്തെ ഇല്ലാതാക്കുന്നതിനും ആണ്. ആയതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി കത്തയച്ചു. രൂപത പ്രസിഡൻറ് ഇമ്മാനുവേൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആന്‍സമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, സി എം ജോർജ്, ബെന്നി കിണറ്റുകര, ടോമി കണ്ണീറ്റുമാലിൽ, രാജേഷ് പാറയിൽ, ജോബിന്‍ പുതിയടത്തുചാലിൽ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു. മത ന്യൂനപക്ഷങ്ങളുടെ ആഘോഷ ദിവസങ്ങൾ പ്രവൃത്തി ദിനങ്ങളാക്കിയും അന്നേ ദിവസം പരീക്ഷ പോലുള്ളവ സംഘടിപ്പിച്ചും വിദ്യാർഥികളേയും രക്ഷിതാക്കളേയും പ്രയാസത്തിലാക്കുന്ന നടപടികൾ കേന്ദ്രവും നിരവധി സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി സർക്കാരുകളുടെ ഭാഗത്തുനിന്ന് വർധിച്ചുവരുന്ന പ്രവതണയാണ് രാജ്യത്തെങ്ങും ഇന്ന് ദൃശ്യമായിക്കൊണ്ടിരിക്കുന്നതെന്ന് വിവിധ ന്യൂനപക്ഷ സംഘടനകൾ കുറ്റപ്പെടുത്തുന്നു.

കോട്ടയം

പിണറായി വിജയൻ സർക്കാരിൻ്റെ 10 വർഷത്തേ ഭരണം കേരളത്തെ 50 വർഷം പിറകോട്ടടിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി.

മുണ്ടക്കയം - കേരളത്തിലെ പിണറായി വിജയൻ സർക്കാരിൻ്റെ പത്ത് വർഷത്തെ ഭരണം കേരളത്തെ അൻപത് വർഷം പിറകോട്ടടിച്ചെന്ന്  ആർ എസ് പി കേന്ദ്ര സമിതിയംഗം  എൻ കെ പ്രേമചന്ദ്രൻ എം.പി.  പൂഞ്ഞാർ നിയോജക മണ്ഡലം യൂഡി എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം. ജെ.യുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . നീതിബോധമുള്ള കേരളത്തിലെ മുഴുവൻ ജനങ്ങളും യൂഡിഎഫിനെ അധികാരത്തിലെത്തിക്കും. കബളിപ്പിക്കൽ രാഷ്ട്രീയത്തിൻ്റെ വക്താക്കളായി മുന്നോട്ടു പോകുന്ന പിണറായിയേയും കൂട്ടരേയും അധികാരത്തിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ നിന്നും ആയിരക്കണക്കിന് ജനാധിപത്യ വിശ്വാസികൾ പങ്കെടുത്ത  റോഡ് ഷോയ്ക്ക് ശേഷം മുണ്ടക്കയം സി എസ് ഐ കോംപ്ലക്സിൽ നടന്ന യോഗത്തിൽ  നിയോജക മണ്ഡലം ചെയർമാൻ മജു പുളിക്കൻ അദ്ധ്യക്ഷനായിരുന്നു.  സി എസ് ഡി എസ് സംസ്ഥാന പ്രസിഡൻ്റ് കെ.കെ. സുരേഷ്  ആ മുഖപ്രഭാഷണം നടത്തി. ആൻ്റോ ആൻ്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. അഡ്വ: പി.എ. സലിം സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ എം. ജെ. റ്റി.എം. സലിം, ജോയി എബ്രാഹം എക്സ് എം.പി , അസീസ്സ് ബഡായിൽ,അഡ്വ ഫിൽസൺ മാത്യൂസ്, തമ്പി ചന്ദ്രൻ, സലിം പി മാത്യു, തോമസ് കല്ലാടൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൻ, അഡ്വ ജോമോൻ ഐക്കര,റോയി കപ്പലുമാക്കൽ, മുഹമ്മദ് ഇല്യാസ്,  യുഡിഎഫ് സെക്രട്ടറി റാസി ചെറിയ വല്ലം അഡ്വ സതീഷ് കുമാർ, ബിനു മറ്റക്കര , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദൂ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായ അംഗങ്ങളായ അഡ്വ:ജീരാജ്, ആശ ജോയ്, കെ.എസ്. രാജു, റെജി അമ്പാറ ,സി.എ.തോമസ് എന്നിവർ പ്രസംഗിച്ചു.  

കോട്ടയം

ദേശീയ പ്രസിഡന്റ് പങ്കെടുക്കുന്ന എസ്.ഡി.പി.ഐ ഇലക്ഷൻ കോൺക്ലേവ് നാളെ കോട്ടയത്ത്

കോട്ടയം: എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി പങ്കെടുക്കുന്ന ഇലക്ഷൻ കോൺക്ലേവ് നാളെ കോട്ടയത്ത് നടക്കും. കോട്ടയം മാമൻ മാപ്പിള ഹാളിൽ നാളെ (26-3-26) രാവിലെ 10 മണിക്ക് പരിപാടിയുടെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി നിർവഹിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കോൺക്ലേവിൽ ഏഴ് ജില്ലകളിൽ നിന്നുള്ള എസ്.ഡി.പി.ഐയുടെ പ്രതിനിധികൾ പങ്കെടുക്കും. കോൺക്ലേവിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ജന. സെക്രട്ടറി റോയി അറയ്ക്കൽ എന്നിവർ പങ്കെടുക്കും

കേരളം

കണ്ടും മിണ്ടിയും ഇരുന്നതിന് ഖജനാവിന് ചെലവ് 11,21,000 രൂപ

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചതായി വിവരാവകാശ രേഖ.അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പാണ് വിവരങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിപാടിക്കായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.കണ്ടും മിണ്ടിയും ഇരുവര്‍’ എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. ക്ലിഫ് ഹൗസിലായിരുന്നു ഷൂട്ട് . രണ്ട് ദിവസം ഷൂട്ട് ചെയ്യാനെടുത്തു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. പി ആര്‍ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു.

പ്രാദേശികം

"ദി സെക്കൻ്റ്ചാൻസ്' ലഹരിക്കെതിരെ ഡോക്യുമെൻ്ററിയുമായി അരുവിത്തുറ കോളേജിലെ ജേർണലിസം വിഭാഗം.

അരുവിത്തുറ: സെന്റ് ജോർജ്സ് കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിലെ മൂന്നാം വർഷ മാസ് കമ്യൂണിക്കേഷൻ ആന്റ് ജേർണലിസം വിദ്യാർത്ഥികൾ  നിർമ്മിച്ച ഡോക്യൂമെന്ററി 'ദി സെക്കന്റ് ചാൻസ്' റിലീസ് ചെയ്തു. കോളേജിലെ സിംഫണി ഡിജി തിയ്യറ്ററിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് ഡോക്യുമെൻ്ററിയുടെയും പോസ്റ്ററിൻ്റെയും പ്രകാശന കർമ്മം നിർവഹിച്ചു. ലഹരി ഉപയോഗത്തിനെതിരെ  കാലിക പ്രസക്തിയുള്ള ദൃശ്യ ആവിഷ്കാരങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.  കോളേജ് ബർസാറും സെൽഫ് ഫിനാൻസിങ്ങ് കോർഡിനേറ്ററുമായ ഫാ. ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി മഹിത യു പി , അദ്ധ്യാപകനായ അശ്വിൻ കെ വി നമ്പൂതിരി എന്നിവർ സംസാരിച്ചു.

കോട്ടയം

യൂ ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 ന് ബുധനാഴ്ച

മുണ്ടക്കയം - യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 -ാം തീയതി  ബുധനാഴ്ച 3 ന് മുണ്ടക്കയം സി എസ് ഐ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് യു ഡി എഫ് നേതാക്കൾ അറിയിച്ചു. മികച്ച പാർലമെൻ്റേറിയനും ആർ എസ് പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവുമായ  എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിക് അലി ശിഹാബ് തങ്ങൾ, ആൻ്റോ ആൻ്റണി എം.പി. തുടങ്ങിയ   യു ഡി എഫിൻ്റെ പ്രമുഖ സംസ്ഥാന - ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. കൺവെൻഷനു മുന്നോടിയായിമുണ്ടക്കയം കല്ലേപാലം ജംഗ്ഷനിൽ നിന്നും  2.30 ന് താളമേളങ്ങളുട അകമ്പടിയോടെ യു ഡി എഫ് പ്രവർത്തകരുടെ മഹാറാലിയും ഉണ്ടായിരിക്കും.

കോട്ടയം

പിണറായി വിജയൻ 25 ന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ കാഞ്ഞിരപ്പള്ളിയിലെത്തുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ. എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് മുഖ്യമന്ത്രി എത്തുന്നത്. മാർച്ച്‌ 25 ന് രാവിലെ 11 ന് തോംസൺ സ്റ്റേഡിയത്തിൽ (ആനന്താനം ഗ്രൗണ്ട്), പേട്ട കവലയിൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ വോട്ടർമാരെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സംസാരിക്കും. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വികസന തുടർച്ചയ്ക്കും ഇടതുപക്ഷ മുന്നേറ്റത്തിനുമായി സംഘടിപ്പിക്കുന്ന ഈ ബഹുജന പൊതുസമ്മേളനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും.

കേരളം

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കല്‍ എന്നിവയ്ക്കടക്കം നിരവധി ഇളവുകള്‍

ഏപ്രില്‍ 1 മുതല്‍അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച്‌ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ.അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകള്‍ക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ്‌ ഈ വ്യവസ്ഥയുള്ളത്. ചട്ടം കഴി‌ഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു. ഇതുവരെയും വസ്‌തു വില്‍പ്പന നടക്കുമ്പോള്‍ നികുതി ആവശ്യങ്ങള്‍ക്കും നിരീക്ഷണത്തിനുമായി നിലവില്‍ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളില്‍ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകള്‍ക്കു പകരം വലിയ ഇടപാടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്.5 ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള വാഹനം വാങ്ങിയാല്‍ മാത്രം പാൻ നമ്പർ നല്‍കിയാല്‍ മതിയാകും. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നല്‍കണമായിരുന്നു. പുതിയ വ്യവസ്‌ഥയില്‍ ഇരുചക്രവാഹനവും ഉള്‍പ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്.പഴയ ആദായനികുതി സ്കീമില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ് പരിധി വർധിപ്പിച്ചു. നിലവില്‍ ഒരു കുട്ടിക്ക് പ്രതിമാസം 100 രൂപ വരെയുള്ള അലവൻസിനാണ് നികുതി ഇളവ് ബാധകമായിരുന്നത്. ഈ പരിധി 3,000 രൂപയാക്കി വർധിപ്പിച്ചു. 2 കുട്ടികള്‍ക്ക് മാത്രമേ ഇളവ് ലഭിക്കൂ.ഹോട്ടല്‍/റസ്‌റ്ററന്റ്റ് ബില്‍, കണ്‍വൻഷൻ സെന്റർ/ബാങ്ക്വറ്റ് ഹാള്‍ ചെലവ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയവയ്ക്ക് 50,000 രൂപയായിരുന്ന പരിധി ഒരു ലക്ഷം രൂപയാക്കി.ബാങ്കുകളിലെയും പോസ്‌റ്റ് ഓഫിസിലെയും നിക്ഷേപങ്ങളാണെങ്കില്‍ നിലവില്‍ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാല്‍ പാൻ വേണം. ഇനി ഒരു സാമ്പത്തികവർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷം രൂപയ്ക്കു മുകളിലായാല്‍ മാത്രം പാൻ നല്‍കിയാല്‍ മതി. ബാങ്ക് പിൻവലിക്കലിനും ചട്ടം സമാനമായിരിക്കും.പ്രതിവർഷം ഒരു ലക്ഷം രൂപയ്ക്കു മേല്‍ വാടക നല്‍കുന്നവർ നിർബന്ധമായും ഹൗസ് ഓണറുടെ പാൻ നമ്പർ നല്‍കിയിരിക്കണം. ഹൗസ് ഓണറുമായി വാടകക്കാരന് ബന്ധമുണ്ടെങ്കില്‍ അതും വ്യക്തമാക്കണം.വീട്ടുവാടക അലവൻസുമായി (എച്ച്‌ആർഎ) ബന്ധപ്പെട്ട ഉയർന്ന നികുതിയിളവ് ഇളവ് (50%) ബാധകമായ നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവയും ഉള്‍പ്പെട്ടു. ഇതുവരെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു 50% ഇളവുണ്ടായിരുന്നത്. മറ്റെല്ലാ നഗരങ്ങള്‍ക്കും 40% വരെയാണ് ഇളവ്.അതേസമയം, ഇൻഷുറൻസ് പോളിസി എടുക്കുമ്പോള്‍ തന്നെ പാൻ നമ്പർ രേഖപ്പെടുത്താനുള്ള നീക്കം ആദായനികുതി വകുപ്പ് ഉപേക്ഷിച്ചു. ഒരു സാമ്പത്തിക വർഷം ആകെ 50,000 രൂപ പ്രീമിയം അടയ്ക്കുന്നുണ്ടെങ്കില്‍ മാത്രം പാൻ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ‌ പുതിയ ചട്ടത്തിലും നിലനിർത്തി. കരടുചട്ടത്തില്‍ ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ പാൻ നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അന്തിമ വിജ്ഞാപനത്തില്‍ നിലവിലുള്ളപോലെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.പുതിയ നിയമം പ്രാബല്യത്തിലാകുന്നതിന്‍റെ ഭാഗമായി പരിഷ്കരിച്ച വെബ്സൈറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ്: http://www.incometaxindia.gov.in