വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഒരുവട്ടം കൂടി .... പഴയ ചിരിയും കളിയുമായി പഴയ പത്താം ക്ലാസുകാർ അര നൂറ്റാണ്ടുകൾക്ക് ശേഷം അവർ ഒന്നിച്ചു

മേലുകാവ് : സിഎംഎസ് ഹൈസ്കൂൾ 1976-77 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 50 വർഷത്തിനുശേഷം വീണ്ടും ഒരുമിച്ചു.അന്ന് പരീക്ഷ എഴുതിയ 86 വിദ്യാർത്ഥികളിൽ 16-ഓളം പേർ മരണപ്പെട്ടു. എങ്കിലും പലയിടത്തു നിന്നുമായി ഏറെ കഷ്ടപ്പെട്ട് അറുപതോളം പേരെ കണ്ടെത്തി. കൂടി കാഴ്ചയിൽ അനുഭവങ്ങൾ പങ്കിട്ടും, വീണ്ടും പരിചയപ്പെടുത്തിയും കലാവിരുന്നുകൾ അവതരിപ്പിച്ചും അവർ ഓർമ്മകൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവർ ആദ്യ കൂട്ടായ്മ ചേർന്നത് മുട്ടം റൈഫിൾ ക്ലബ്ബിലായിരുന്നു.   ജോൺസൺ ജോസഫ്, എൻ.സി.ജോസഫ്, നോബിൾ വി.എച്ച്, തോമസ് എ.റ്റി, കെ.കെ ഫിലിപ്പ് , രാജമ്മ തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ടീം നന്മക്കൂട്ടം ഭാരവാഹികളെ തിരഞ്ഞെടുത്തു* *പ്രസിഡന്റ് ഷാജി കെകെപി, സെക്രട്ടറി എബിന്‍ ഉണ്ണി, ട്രഷറര്‍ ഷാഹുല്‍ കെപി

ഈരാറ്റുപേട്ട :2026-27 കാലയളവിലേക്കുള്ള ടീം നന്മക്കൂട്ടം ഭാരവാഹികളെ മൂന്നിലവ് പഴുക്കാകനത്ത് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു.  പ്രസിഡന്റ് ഷാജി കെകെപി, സെക്രട്ടറി എബിന്‍ ഉണ്ണി, ട്രഷറര്‍ ഷാഹുല്‍ കെപി, വൈസ് പ്രസിഡന്റുമാരായി അന്‍സാര്‍ നാകുന്നത്ത്, നദീര്‍ ആശാന്‍സ്, ജോയിന്റ് സെക്രട്ടറിമാരായി ജലീല്‍ കെകെപി, നെജീബ് പിപി, ജോയിന്റ് ട്രഷററായി അഫ്‌സല്‍ വി എം കമ്മിറ്റി അംഗങ്ങളായി ഫൈസല്‍ ടിഎ, റമീസ് ബഷീര്‍, അജ്മല്‍ എസ്എസ്, മുഹമ്മദ് ഷാഫി വിഎഫ്, അനസ് പുളിക്കീല്‍, ഷിഹാബ് പാറയില്‍, നിസാര്‍ ആലുംതുറ, ഫൈസല്‍ പാറേക്കാട്ടില്‍, തന്‍സീര്‍ സുനീര്‍, അഫ്‌സല്‍ സ്‌പെക്ട്രം എന്നിവരെയും തിരഞ്ഞെടുത്തു. വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് അന്‍സാര്‍ നാകുന്നത്ത് അധ്യക്ഷത വഹിച്ചു, രക്ഷാധികാരി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ഫൈസല്‍ ടിഎ റിപ്പോര്‍ട്ടും ട്രഷറര്‍ ഫൈസല്‍ പാറേക്കാട്ടില്‍ വരവ് ചിലവ് കണക്കുകളും അനസ് പുളിക്കീല്‍ സ്വാഗതവും സ്വീമ്മിംഗ് അക്കാദമിക് ചെയര്‍മാനും നന്മക്കൂട്ടം രക്ഷാധികാരിയുമായ അബ്ദുല്‍ കലാം ആസാദ്  മോട്ടിവേഷന്‍ ക്ലാസ്സും നല്‍കി. രക്ഷാധികാരികള്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കഴിഞ്ഞ വര്‍ഷം കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് പ്രസിഡന്റ് സ്‌നേഹോപകാരവും നല്‍കി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജലീല്‍ കെകെപി, അജ്മല്‍ എസ്എസ്, റമീസ് ബഷീര്‍, ഷാജി കെകെപി, നദീര്‍ ആശാന്‍സ്, തന്‍സീര്‍ സുനീര്‍, ഷാഹുല്‍, കെപി, എബിന്‍ ഉണ്ണി, നൈസല്‍ തേക്കേക്കര, ഷറഫുദ്ദീന്‍, നിസാര്‍ ആലുംതറ, ഷിഹാബ് തിക്കോയി തുടങ്ങിയര്‍ സംസാരിച്ചു.

പ്രാദേശികം

ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഈരാറ്റുപേട്ട :ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈരാറ്റുപേട്ട പൊന്തനാൽ മിനി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. പി.എം. അബ്ദുൽ ഖാദർ, ഡിജോ സെബാസ്റ്റ്യൻ എന്നിവർ രക്ഷാധികാരികളാണ്.  നൗഷാദ് വി.എം - പ്രസിഡന്റ്, ആരിഫ് വി.ബി -ജനറൽ സെക്രട്ടറി,   മുഹമ്മദ് യാസിർ -ട്രഷറർ,  ജോർജുകുട്ടി - വൈസ് പ്രസിഡന്റ്, നിയാസ് എ.ബി - ജോയിന്റ് സെക്രട്ടറി എന്നിവരാണ് ഭാരവാഹികൾ.  ജീവകാരുണ്യ സന്നദ്ധ സേവന പ്രവർത്തനങ്ങളിലും ദുരന്തനിവാരണ രംഗത്തും കേരളത്തിലുടനീളം സജീവമായ ഇടപെടലുകൾ നടത്തുന്ന സന്നദ്ധ സംഘടനയാണ് ടീം റെസ്ക്യൂ ഫോഴ്സ് കേരള. കൂടുതൽ നൂതനമായ പരിശീലന പരിപാടികളും സേവന പ്രവർത്തനങ്ങളും വ്യാപിപ്പിക്കാൻ പുതിയ കമ്മിറ്റി ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു.

കോട്ടയം

എരുമേലിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; അഞ്ച് ശബരിമല തീർഥാടകർക്ക് പരിക്ക്

എരുമേലി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കുടി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ കരിങ്കൽക്കെട്ടിലിടിച്ച് മറിഞ്ഞു. എരുമേലി -പമ്പാ സംസ്ഥാന പാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.10-ഓടെയാണ് അപകടം നടന്നത്. ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി, രതീഷ് , വിസ്മയ , അവിനാശ് , അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രതീഷിനും അവിനാശിനും കാലിന് ഒടിവ് സംഭവിക്കുകയും ജയലക്ഷ്മിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടന്നയുടൻതന്നെ അതുവഴിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എക്സ്റേ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കേരളം

മിൽമ പാലിന്റെ വില വർധിപ്പിച്ചേക്കും; ഡയറക്ടർ ബോർഡ് യോഗം 29ന്

സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ചേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ പ്രതിഷേധിച്ചു. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. വിലവർധ ആവശ്യപ്പെട്ട് സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. വില വർധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാൽവില ലീറ്ററിന് ആറു രൂപ വരെ വർധിപ്പിക്കാൻ വിദഗ്‌ധസമിതി ശിപാർശ ചെയ്‌തിരുന്നു. മിൽമ ആവശ്യപ്പെട്ടാൽ പാൽവില കൂട്ടുന്നത് സർക്കാർ ആലോചിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണിയും വ്യക്‌തമാക്കിയിരുന്നു. വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ ഭൂരിഭാഗവും കർഷകർക്കു കൈമാറാനാണ് മിൽമയുടെ ആലോചന.

വിദ്യാഭ്യാസം

എസ് എസ് എൽ സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക. മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകൾക്ക് കുട്ടികളെ ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസ്സെടുക്കുന്നു തൊഴിൽ വകുപ്പ് പോലും ചൂടു പരിഗണിച്ച് തീരുമാനമെടുത്തിരിക്കെ അത്തരമൊരു നീക്കത്തിൽ നിന്ന് സ്കൂളുകൾ പിന്തിരിയണമെന്നും മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷാ കേരള SSKയിൽ 1158 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. പല പ്രധാനകാര്യങ്ങളും പ്രതിസന്ധിയിൽ ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 16നാണ് അവസാനിച്ചത്. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടന്നത്. കുറ്റമറ്റ രീതിയിൽ മൂല്യനിർണയം പൂർത്തിയാക്കി വേഗത്തിൽ ഫലം പ്രഖ്യാപിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.

കോട്ടയം

മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ഇ-ചെലാൻ മെഗാ അദാലത്ത്

കോട്ടയം : മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ-ചെലാൻ മെഗാ അദാലത്ത് നടത്തുന്നു. ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും, കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ഉഴവൂർ സബ് ആർ ടി ഓഫീസുകളിലുമാണ് മെഗാ അദാലത്ത്.2024 ഡിസംബർ 31 വരെ ഇചെലാൻ നിലവിലുള്ള വാഹനങ്ങൾക്ക് ഇ ചെലാന്റെ 50 ശതമാനം തുക അടച്ച് തീർപ്പാക്കാം. ചെലാൻ അടക്കാതെ കോടതിയിലേയ്ക്ക് പോയ കേസുകളിലും ഈ സേവനം പ്രയോജനപ്പെടുത്താം. സംസ്ഥാന സർക്കാരിന്റെ വൺ ടൈം ആംനെസ്റ്റി സ്കീം മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ അവസാന തീയതി 2026 ഏപ്രിൽ 30 ആണ്. വാഹന ഉടമകൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം ആർ ടി ഒ അറിയിച്ചു.

വിദ്യാഭ്യാസം

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചുട്ടുപൊള്ളുന്ന വേനൽച്ചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്ക് ഉൾപ്പെടെ സർക്കാർ പുതുക്കിയ തൊഴിൽ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. ചുട്ടുപൊള്ളുന്ന വേനൽച്ചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്ക് ഉൾപ്പെടെ സർക്കാർ പുതുക്കിയ തൊഴിൽ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.കഠിനമായ ചൂടിൽ സ്‌കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുൻ ഉത്തരവുകൾ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല’, വി ശിവൻകുട്ടി പറഞ്ഞു.