വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് 440 രൂപ കൂടി

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 440 രൂപ കൂടി 1,01,800 രൂപയായി. ഗ്രാമിന് 55 രൂപ ഉയർന്ന് 12,725 രൂപയാണ് സ്വർണവില. ഇന്നലെ സ്വർണവില 3 തവണ കൂടിയിരുന്നു. 1760 രൂപയാണ് ഇന്നലെ വർധിച്ചത്. അമേരിക്ക- വെനസ്വേല സംഘർഷമാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില ഒരു ലക്ഷത്തിൽ താഴെയെത്തിയത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നിരുന്നു. ശനിയാഴ്ച 1,04,440 രൂപയായി ഉയർന്ന് സർവകാല റെക്കോർഡ് ഇട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

കേരളം

തദ്ദേശ സ്ഥാപന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്നു മുതൽ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്നു മുതൽ ഏഴു വരെ നടക്കും. ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേയും അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.അംഗങ്ങളിൽ നിന്നാണ് ചെയർമാനെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും വേഗം ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസം എന്നിങ്ങനെ നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളാണുള്ളത്. ജില്ലാ പഞ്ചായത്തിൽ ധനകാര്യം വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്. മുനിസിപ്പാലിറ്റികളിൽ ധനം, വികസനം,ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ-കലാകായികം എന്നിവയടക്കം ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. കോർപറേഷനുകളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസ കായികം എന്നിങ്ങനെ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, ചെയർമാൻ തെരഞ്ഞെടുപ്പ് നടത്താൻ അതാതു സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിലേയുംകോർപ്പറേഷനിലെയും തെരഞ്ഞെടുപ്പ് വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്. സ്റ്റാന്‍റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. ധനകാര്യമുൾപ്പെടെ എല്ലാ സ്റ്റാ ൻഡിംഗ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ചെയർമാൻ സ്ഥാനങ്ങളിലും സ്ത്രീ സംവരണം നിശ്ചയിച്ച് വിജ്ഞാപനമിറക്കി. സ്ത്രീ സംവരണ സ്ഥാനത്തേക്കായിരിക്കും ആദ്യ തെരഞ്ഞെടുപ്പ് നടത്തുക. സ്ത്രീ സംവരണ സ്ഥാനം നികത്തിയതിന് ശേഷം മറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തും.

ഇൻഡ്യ

500 രൂപ നോട്ട് നിരോധിക്കുമോ? 2026 മാര്‍ച്ചോടെ പിന്‍വലിക്കുമെന്ന വാര്‍ത്തകളില്‍ സത്യമെന്ത്?

രാജ്യത്ത് 500 രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. 2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുമെന്ന പ്രചാരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് കേന്ദ്ര വാര്‍ത്താ ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് 'പിഐബി ഫാക്ട് ചെക്ക്' വിഭാഗം വിശദീകരണവുമായി രംഗത്തെത്തിയത്. 500 രൂപ നോട്ടുകള്‍ നിരോധിക്കാന്‍ റിസര്‍വ് ബാങ്ക് ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പിഐബി വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. 500 രൂപ നോട്ടുകള്‍ക്ക് ഇപ്പോഴും നിയമപരമായ മൂല്യം ഉണ്ട്. അതായത്, സാധാരണ പോലെ ഇടപാടുകള്‍ക്ക് ഈ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും തെറ്റായ വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് പങ്കുവെക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതാദ്യമായല്ല 500 രൂപ നോട്ടുകളെക്കുറിച്ച് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ജൂണിലും സമാനമായ രീതിയില്‍ ഒരു വാര്‍ത്താ ചാനലിന്റെ വീഡിയോ തെറ്റായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. വിഷയത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റിലും വ്യക്തത വരുത്തിയിരുന്നു. 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും, എടിഎമ്മുകള്‍ വഴി 100, 200 രൂപ നോട്ടുകള്‍ക്കൊപ്പം 500 രൂപ നോട്ടുകളും തുടര്‍ന്നും ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു.

പ്രാദേശികം

ഇൻ്റർ ഇസ്ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് സമാപിച്ചു

ഈരാറ്റുപേട്ട : കോർഡിനേഷൻ ഓഫ് ഇസ്ലാമിക് സ്കൂൾസിൻ്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ഫൗസിയ അറബിക് കോളജിലെ വിവിധ സ്റ്റേജുകളിലായി നടന്ന സുലൂക് '26 - ഇൻ്റർ ഇസ്ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് സമാപിച്ചു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സ്കൂൾ വിദ്യാത്ഥികളുടെ നൈസർഗ്ഗിക കലാ-സാഹിത്യപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം പതാക ഉയർത്തിയതോടെയാണ് നാല് സ്റ്റേജുകളിലെ മത്സരങ്ങൾക്ക് തുടക്കമായത്. 344 പോയൻ്റ് നേടി ഈരാറ്റുപേട്ട തൻമിയ ഇസ്ലാമിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മികച്ച പ്രകടനം കാഴ്ച വെച്ച വണ്ടിപ്പെരിയാർ ഹൈറേഞ്ച് മദ്രസത്തുൽ ഇസ്‌ലാമിയയിലെ നെബ ഫാത്തിമ, അയിശ അജാസ് എന്നിവർ ബെസ്റ്റ് പെർഫോമർമാരായി. ഇടക്കുന്നം അസ്സാഫ് അൽ മദ്രസത്തുൽ ഇസ്‌ലാമിയയിലെ ഹിഫ്ള് വിദ്യാർഥികൾ അവതരിപ്പിച്ച ഖുർആൻ ഫീസ്റ്റ് പരിപാടിയും നടന്നു.   വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ സൂഫീ ഗായകനും എഴുത്തുകാരനുമായ ജാബിർ സുലൈം മുഖ്യാതിഥിയായി. ഹാഫിസ് മുഹമ്മദ് ഉനൈസ് ഖാസിമി, എം. കെ കബീർ, റാസിക് റഹീം ഹാഫിസ് മുഹമ്മദ്, നസീർ കണ്ടത്തിൽ, അഫീർ ഖാൻ എന്നിവർ ആശംസകൾ നേർന്നു. വിജയികൾക്ക് സമ്മാന വിതരണവും നടന്നു. ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. യാസിർ പി. ഇബ്രാഹിം സ്വാഗതവും നദീം ബിൻ കരീം നന്ദിയും പറഞ്ഞു.

പ്രാദേശികം

ഇൻ്റർ ഇസ്ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് സമാപിച്ചു

ഈരാറ്റുപേട്ട : കോർഡിനേഷൻ ഓഫ് ഇസ്ലാമിക് സ്കൂൾസിൻ്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ഫൗസിയ അറബിക് കോളജിലെ വിവിധ സ്റ്റേജുകളിലായി നടന്ന സുലൂക് '26 - ഇൻ്റർ ഇസ്ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് സമാപിച്ചു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സ്കൂൾ വിദ്യാത്ഥികളുടെ നൈസർഗ്ഗിക കലാ-സാഹിത്യപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം പതാക ഉയർത്തിയതോടെയാണ് നാല് സ്റ്റേജുകളിലെ മത്സരങ്ങൾക്ക് തുടക്കമായത്. 344 പോയൻ്റ് നേടി ഈരാറ്റുപേട്ട തൻമിയ ഇസ്ലാമിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മികച്ച പ്രകടനം കാഴ്ച വെച്ച വണ്ടിപ്പെരിയാർ ഹൈറേഞ്ച് മദ്രസത്തുൽ ഇസ്‌ലാമിയയിലെ നെബ ഫാത്തിമ, അയിശ അജാസ് എന്നിവർ ബെസ്റ്റ് പെർഫോമർമാരായി. ഇടക്കുന്നം അസ്സാഫ് അൽ മദ്രസത്തുൽ ഇസ്‌ലാമിയയിലെ ഹിഫ്ള് വിദ്യാർഥികൾ അവതരിപ്പിച്ച ഖുർആൻ ഫീസ്റ്റ് പരിപാടിയും നടന്നു.   വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ സൂഫീ ഗായകനും എഴുത്തുകാരനുമായ ജാബിർ സുലൈം മുഖ്യാതിഥിയായി. ഹാഫിസ് മുഹമ്മദ് ഉനൈസ് ഖാസിമി, എം. കെ കബീർ, റാസിക് റഹീം ഹാഫിസ് മുഹമ്മദ്, നസീർ കണ്ടത്തിൽ, അഫീർ ഖാൻ എന്നിവർ ആശംസകൾ നേർന്നു. വിജയികൾക്ക് സമ്മാന വിതരണവും നടന്നു. ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. യാസിർ പി. ഇബ്രാഹിം സ്വാഗതവും നദീം ബിൻ കരീം നന്ദിയും പറഞ്ഞു.

പ്രാദേശികം

വംശീയ രാഷ്ട്രീയ പ്രചരണങ്ങളെ പൊതു സമൂഹം തള്ളികളഞ്ഞു. കെ. എ ഷെഫീഖ്

ഈരാറ്റുപേട്ട: തദ്ധേശ തെരഞ്ഞെടുപ്പിൽ നടത്തിയ വംശീയ രാഷ്ട്രീയപ്രചരണങ്ങളെ അർഹിക്കുന്ന അവഗണനയിൽ ജനം തള്ളി കളഞ്ഞന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ കെ. എ ഷെഫീഖ് പറഞ്ഞു. വെൽഫെയർ പാർട്ടി പ്രതിനിധികളായി ജില്ലയിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് ജില്ല കമ്മിറ്റി നൽകിയ സ്വീകരണ പരിപാടി ഫുഡ്ബുക്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.സാഹോദര്യ രാഷ്ട്രീയത്തെ പൊതു സമൂഹം സ്വീകരിക്കുന്നു എന്നതിൻ്റെ തെളിവാണ് വെൽഫെയർ പാർട്ടിക്ക് സംസ്ഥാനത്ത് ലഭിച്ച അംഗീകാരമെന്നും അദ്ധേഹം കൂട്ടി ചേർത്തു. പാർട്ടി ജില്ല പ്രസിഡൻ്റ് കെ.കെ.എം സാദിഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സണ്ണി മാത്യൂ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ സദസിൽ ആദരിച്ചു. റൈന നൗഫൽ, സുറുമി കെ.എ ജില്ല വൈസ് പ്രസിഡണ്ട് സുനിൽ ജാഫർ, ജില്ല ജനറൽ സെക്രട്ടറിമാരായ പി.എ നിസാം അർച്ചന പ്രജിത്, എന്നിവർ സംസാരിച്ചു.    

കോട്ടയം

പൂഞ്ഞാര്‍ തെക്കേക്കര ടൗണിലൂടെ അലഞ്ഞുതിരിയുന്ന ആടുകള്‍ വാഹനയാത്രികര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു.

പൂഞ്ഞാർ :പൂഞ്ഞാര്‍ തെക്കേക്കര ടൗണിലൂടെ അലഞ്ഞുതിരിയുന്ന ആടുകള്‍ വാഹനയാത്രികര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു. മുപ്പതിലധികം ആടുകളാണ് ദിവസവും ടൗണിലേയ്‌ക്കെത്തുന്നത്. ടൗണിനോട് ചേര്‍ന്നു താമസിക്കുന്ന വിദേശ വനിതയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആടുകള്‍. നഗരത്തില്‍ അലയുന്ന ഇവ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ തിന്നുനശിപ്പിക്കുന്നതായും റോഡരികുകളിലെ പുരയിടങ്ങളില്‍ കൃഷി നശിപ്പിക്കുന്നതായും വ്യാപക പരാതിയാണ് ഉയരുന്നത്.  ആടുകള്‍ കൂട്ടത്തോടെ പൂഞ്ഞാര്‍ ടൗണ്‍ കീഴടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വാഴക്കുലയോ പച്ചക്കറികളോ കടയ്ക്ക് പുറത്ത് വയ്ക്കാനാവാത്ത സ്ഥിതിയിലാണ് വ്യാപാരികള്‍. കാല്‍നടയാത്രികര്‍ക്കും എല്ലാവിധ വാഹനയാത്രികര്‍ക്കും ഇവ ഒരുപോലെ ശല്യമായി മാറിക്കഴിഞ്ഞു. ഉടമസ്ഥയോട് പലതവണ പരാതികള്‍ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.  വ്യാപാരികളും വ്യക്തികളും പഞ്ചായത്തില്‍ പരാതി നല്കിയിട്ടും കാര്യമായ നടപടികളുണ്ടായില്ല. സിപിഐഎം നേതൃത്വത്തില്‍ പഞ്ചായത്തോഫീസിന് മുന്നില്‍ മാസങ്ങള്‍ക്ക് മുന്‍പ് സമരവും നടത്തിയിരുന്നു. ജില്ലാ കളക്ടര്‍ക്ക് വരെ പരാതി പോയിരുന്നു. വിഷയത്തില്‍ റവന്യൂ അധികാരികളോട് അടക്കം ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ മോഹന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.

മരണം

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്‌റത്ത് അന്തരിച്ചു

കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും വര്‍ക്കല ജാമിയ മന്നാനിയ പ്രിന്‍സിപ്പലുമായ കെ പി അബൂബക്കര്‍ ഹസ്‌റത്ത്(85) അന്തരിച്ചു. ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദില്‍ നടക്കും. പ്രമുഖ പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുനാഥനുമായ ഹസ്‌റത്ത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാക്കളില്‍ ഒരാളായ അദ്ദേഹം ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രസിഡന്റാണ്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ എഴുപതാം വാര്‍ഷിക സന്ദേശ യാത്ര ഇന്ന് കൊടുങ്ങല്ലൂരില്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. പരിപാടികള്‍ എല്ലാം ചൊവ്വാഴ്ചയിലേക്കു മാറ്റിയതായി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള എല്ലാ മദ്രസകള്‍ക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചു.