വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ ഉള്ളവര്‍ക്ക് എല്‍പിജി സിലിണ്ടര്‍ ഇല്ല

ന്യൂഡല്‍ഹി : നിര്‍ണായക നടപടിയുമായി കേന്ദ്രം. പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ ഉള്ളവര്‍ക്ക് എല്‍പിജി സിലിണ്ടര്‍ ഇല്ല, ഇരട്ട കണക്ഷൻ ഉള്ളവർ ഉടൻ സറണ്ടര്‍ ചെയ്യണം, പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് ( പി.എൻ.ജി) കണക്ഷൻ ഉള്ള ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ എല്‍.പി.ജി സിലിണ്ടറുകള്‍ നല്‍കില്ല. പി.എൻ.ജി കണക്ഷൻ ഉള്ളവരുടെ ഇരട്ട കണക്ഷൻ ഒഴിവാക്കാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി. ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറത്തിറങ്ങി. ഒരേ സമയം രണ്ട് ഗ്യാസ് കണക്ഷനുകള്‍ കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.പൈപ്പ് ഗ്യാസ് സൗകര്യമുള്ള വീടുകളില്‍ പുതിയ എല്‍.പി.ജി കണക്ഷനുകള്‍ അനുവദിക്കില്ലെന്നും നിലവില്‍ ഇത്തരം ഇരട്ട കണക്ഷനുകള്‍ ഉള്ളവർ ഉടൻ തന്നെ എല്‍.പി.ജി കണക്ഷൻ സറണ്ടർ ചെയ്യണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തില്‍ രാജ്യം നേരിടുന്ന പാചക വാതക പ്രതിസന്ധി പരിഹരിക്കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം.

കേരളം

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന.വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടത്താനാണ് നീക്കം.ബംഗാളില്‍ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ അഞ്ച് ഘട്ടങ്ങളായി കുറച്ചേക്കും.അസമില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താനാണ് സാധ്യത.

കോട്ടയം

കരിഞ്ചന്തയിൽ വിൽപ്പനയ്ക്കെത്തിച്ച വാണിജ്യാവശ്യത്തിനുള്ള പാചക വാതക ശേഖരം വിതരണത്തിനിടെ നാട്ടുകാർ പിടികൂടി

പാലാ : കരിഞ്ചന്തയിൽ വിൽപ്പനയ്ക്കെത്തിച്ച വാണിജ്യാവശ്യത്തിനുള്ള പാചക വാതക ശേഖരം വിതരണത്തിനിടെ നാട്ടുകാർ പിടികൂടി പൊലിസിന് കൈമാറി. ഭാരത് ഗ്യാസ് കമ്പനിയുടെ അടൂർ ശ്രീകൃഷ്ണ ഏജൻസിയുടെ വാഹനത്തിൽ ഏജൻസി പരധിക്ക് പുറത്ത്  വിതരണം നടത്തിവന്ന 28 നിറ വാണിജ്യ സിലിണ്ടറുകളും 29 കാലി സിലിണ്ടറുകളുമാണ് വാഹനം സഹിതം പിടികൂടിയത്. എജൻസി വാഹന ഡ്രൈവർ അടൂർ സ്വദേശി ദിലിപ്, ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ പന്തളം സ്വദേശി സുധി, എന്നിവരെ പാലാ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ഇന്നലെ വൈകിട്ട് എഴിന് വള്ളിച്ചിറ ചെറുകര പള്ളിക്ക് മുന്നിൽ വാഹനത്തിൽ നിന്ന് സിലിണ്ടർ കൈമാറ്റം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ചെത്തിപ്പുഴ, കൂത്താട്ടുകുളം, പാലാ അരുണാപുരം എന്നിവിടങ്ങളിലെ മൂന്ന് സ്വകാര്യ ആശുപത്രികളുടെ ഇൻവോയ്സുകളും പിടികൂടിയതായി മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസർ കെ സിന്ധുമോൾ അറിയിച്ചു.  ഇവർക്കൊപ്പം റേഷനിംഗ് ഇൻസ്പെക്ടർമാരായ സാം മൈക്കിൾ, അജി ചെറിയാൻ എന്നിവരും പാലാ പൊലീസ് സ്റ്റേഷനിൽ എത്തി മഹസർ തയ്യാറാക്കി സിലിണ്ടറുകൾ കസ്റ്റഡിയിൽ എടുത്തു. സിലിണ്ടർ കടത്തിക്കൊണ്ടുവന്ന  407 മിനി വാനും ജീവനക്കാരെയും പൊലീസിന് കൈമാറി. സംഭവം സംബന്ധിച്ച് മഹസർ ഉൾപ്പെടെ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയതായി സപ്ലൈ ഓഫീസർ അറിയിച്ചു.കൂത്താട്ടുകുളം ഭാഗത്തുൾപ്പെടെ വിതരണം ചെയ്ത ശേഷം സംഘം പാലായിലേക്ക് വരുവഴിയാണ് കുടുങ്ങിയത്. 1890 രൂപ വിലയുള്ള 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾ 3000ന് മേൽ രൂപ വില ഈടാക്കിയാണ് ഏജൻസി പരിധിക്ക് പുറത്ത് കരിഞ്ചന്തയിൽ വിതരണം ചെയ്തു വരുന്നതെന്ന് പറയുന്നു. കൂത്താട്ടുകുളത്ത് അനധികൃത ഗ്യാസ് വിതരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട തൊടുപുഴയിലെ മറ്റൊരു സ്വകാര്യ ഏജൻസി അധികൃതർ ഇവരെ പിന്തുടർന്ന് വരുന്നതിനിടെയാണ് ചെറുകരയിൽ ഡൊമസ്റ്റിക് വിതരണം നടത്തുന്നതിനിടെ സംഘത്തെ തടഞ്ഞ് പിടികൂടിയതെന്ന് നാട്ടുകാർ പറഞ്ഞു.

കോട്ടയം

തീക്കോയി ഗ്രാമ പഞ്ചായത്തിൽ ഇടതു ദുർഭരണത്തിനു താക്കീതായി യു.ഡി.എഫ് മാർച്ചും ധർണ്ണയും നടത്തി

തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും രാഷ്ട്രീയ പകപോക്കലിനും കമ്മിറ്റി തീരുമാനങ്ങൾ അട്ടിമറിയ്ക്കുന്നതിനുമെതിരെ യു ഡി എഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: ടോമി കല്ലാനി ധർണ്ണാ സമരം ഉൽഘാടനം ചെയ്‌തു. കഴിഞ്ഞ കാലങ്ങളിൽ ആക്ഷേപങ്ങളില്ലാതെ വളരെ സുതാര്യമായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി മികച്ച ഗ്രാമ പഞ്ചായത്തായിമുൻപോട്ടു കൊണ്ടുപോയിരുന്ന ഗ്രാമപഞ്ചായത്തിൽ ഇടതു ഭരണസമിതി അധികാരത്തിൽ വന്നതോടുകൂടി ഗ്രാമപഞ്ചായത്തിനെ തകർച്ചയിൽ എത്തിച്ചിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടോമി കല്ലാനി പറഞ്ഞു. യോഗത്തിൽ ഡി.സി.സി. ജനറൽ ക്രെട്ടറിമാരായ അഡ്വ: വി എം മുഹമ്മദ് ഇല്ല്യാസ്, പ്രകാശ് പുളിക്കൻ, യു. ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം ചെയർമാൻ മജുപുളിക്കൻ .യു ഡി എഫ് നേതാക്കളായ ജോയി പൊട്ടനാനി, ഹരി മണ്ണുമഠം, ബേബി മുത്തനാട്ട്, പയസ് കവളം മാക്കൽ, റ്റി. ഡി. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ, റോജി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സി. ജെയിംസ്, ഓമന ഗോപാലൻ ജയറാണിതോമസുകുട്ടി, പി മുരുകൻ, കൃപാ ബിജു, കോൺഗ്രസ് ബ്ളോക്ക് ഭാരവാഹികളായ എം. സി. വർക്കി, റോയി തുരുത്തിയിൽ യു ഡി എഫ് മണ്ഡലം നേതാക്കളായ, രാജേഷ് മുത്തനാട്ട്,സോമി പോർക്കാട്ടിൽ, റോയി മേക്കല്ലായിൽ,ജോസ് കുന്നുംപുറം. ബിജു ആലാനി. ഔസേപ്പച്ചൻ മേക്കാട്ട്,തങ്കച്ചൻ തട്ടാംപറമ്പിൽ മുരളി ഗോപാലൻ, നിസ്സാർ കറുകഞ്ചേരിയിൽ,ചാർളി കൊല്ലപ്പിള്ളി,ബേബി അധികാരം' ജെയ്‌സൺ വാഴയിൽ, ജോൺ കടപ്ലാക്കൽ, സോണി മാട്ടേൽ . ജോഷി അത്യാലിൽ, അജു അമ്പഴത്തിനാക്കുന്നേൽ, ജെയ്‌സ് കളത്തൂർ,ബിനു ഒട്ടലാങ്കൽ, ഒ എം കുര്യൻ, ജോൺ പെരുമാലിൽ തുടങ്ങിയവർ പ്രസംഗിച്ചു

കോട്ടയം

ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം 2 കോടി – ജോസ്.കെ.മാണി എം.പി

കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെൻ്റർ ആയ കനാൻ നാട് ജംഗ്ഷനിൽ നിന്ന് മുനിയറ ഗുഹയിലേയ്ക്കും മലങ്കര ഡാം വ്യൂ പോയിൻ്റിലേയ്ക്കും പോകുന്ന ഇലവീഴാപൂഞ്ചിറ  കനാൻ നാട് – മുനിയറ ഗുഹ റോഡിൻ്റെ തുടക്ക ഭാഗമായ കനാൻതോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോസ്.കെ.മാണി എം.പി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയ്ക്ക് നല്കിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് കോടി രൂപ അനുവദിച്ചത്. സാങ്കേതിക അനുമതി ലഭിച്ച ഈ പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഇവിടം കാണുവാൻ എത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾക്കും നാട്ടുക്കാർക്കും വളരെ ഏറെ ഗുണം ചെയ്യുമെന്നും പദ്ധതി പ്രദേശ സന്ദർശനവേളയിൽ പൗരാവലി നല്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു ജോസ്.കെ.മാണി എം.പി.  

കോട്ടയം

എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം നടത്തി

കോട്ടയം ഓർക്കിഡ് റെസിഡൻസിയിൽ നടന്ന സംഗമം എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. റമദാൻ സ്നേഹത്തിന്റെ സന്ദേശമാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു.  എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം, സംസ്ഥാന കമ്മിറ്റിയംഗം ജോർജ് മുണ്ടക്കയം, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡൻറ് അനീഷ് കുര്യൻ പ്രസ് ക്ലബ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റുമാരായ അൽത്താഫ് ഹസൻ, യു. നവാസ്, ജില്ലാ ജന. സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നിഷാദ് ഇടക്കുന്നം, വിമൻ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സമീർ, എസ്ടിറ്റിയു ജില്ലാ സെക്രട്ടറി അലി അക്ബർ, എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാരായ അമീർ ഷാജി ഖാൻ, മുഹമ്മദ് ആരിഫ്, ഉവൈസ് ബഷീർ, കമ്മിറ്റിയംഗങ്ങളായ നൗഷാദ് കൂനന്താനം, ഹസീബ് സി.എച്ച് , അഡ്വ. സി.പി അജ്മൽ, അൻസാരി പത്തനാട്,  നസീമ ഷാനവാസ് മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാർ, വിവിധ മീഡിയകളിലെ മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

നടയ്ക്കൽ നെല്ലിക്കച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കണം

പൂഞ്ഞാർ:നടയ്ക്കൽ നെല്ലിക്കച്ചാൽ റോഡ് ' ഈരാറ്റുപേട്ടയെയും പൂഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ഏറെ തിരക്കുള്ള റോഡാണിത്.ഈ റോഡിൻ്റെ ഈരാറ്റുപേട്ടയോട് ചേർന്ന് കിടക്കുന്ന പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പെടുന്ന ഭാഗം തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിൽ കിടക്കുകയാണ്. കഴിഞ്ഞ ദിവസം ഈ റോഡിൻ്റെ ടാറിംഗ് വർക്ക് പനച്ചികപ്പാറ ജി.വി രാജ സ്റ്റേഡിയത്തിൻ്റെ ഭാഗത്ത് നിന്നും ആരംഭിച്ചെങ്കിലും ഫണ്ട് കുറവാണെന്ന കാരണം പറഞ്ഞ് പകുതി കൊണ്ട് അവസാനിച്ചു.ഈ റോഡിൻ്റെ ഏറ്റവും മോശമായി കിടക്കുന്ന ഭാഗമാണ് വർക്ക് ചെയ്യാതെ ഒഴിവാക്കിയത്.പുഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടുന്നതിനായി ഒരു വർഷം മുമ്പ് ഈ റോഡ് കീറിമുറിച്ചതിനാലാണ് റോഡ് ഇത്രയും മോശമായത്. ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളടക്കം നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. വിവിധ സ്കൂൾ വാഹനങ്ങളും ടു വീലർ യാത്രക്കാരും മറ്റ് വാഹനങ്ങളുമടക്കം ദിനേന സഞ്ചരിക്കുന്ന ഏറ്റവും തിരക്ക് കൂടിയ ഭാഗമാണിത്. തകർന്ന് കിടക്കുന്ന ഈ ഭാഗവും കൂടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .

കേരളം

എൽപിജി ബുക്കിങ്ങിന് ഇനി 45 ദിവസത്തെ സമയപരിധി

ന്യൂഡൽ​ഹി :പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയപരിധിയിൽ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിര്‍ദേശ പ്രകാരം, ഗ്രാമപ്രദേശങ്ങളിൽ എൽപിജി സിലിണ്ടറുകൾ ഇപ്പോൾ 45 ദിവസത്തിന് ശേഷം മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. അതേസമയം നഗരപ്രദേശങ്ങളിൽ 25 ദിവസത്തെ സമയപരിധിക്ക് ശേഷം ബുക്കിംഗ് നടത്താൻ കഴിയും. രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇന്ധന ലഭ്യത സുരക്ഷിതമാണെന്നും കേന്ദ്രസർക്കാർ വ്യാഴാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു. ഇന്ത്യയില്‍ ആഭ്യന്തര എൽപിജി വിതരണം പൂർണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യയ്ക്ക് മതിയായ കരുതൽ ശേഖരമുണ്ടെന്നും കേന്ദ്രം വാദിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. രാജ്യത്തെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും മന്ത്രി പറയുന്നു. ഗാർഹിക പാചകവാതകം ബുക്ക് ചെയ്യുന്നതിന് ഒരു തടസവുമില്ലെന്നും എല്ലാവർക്കും യഥേഷ്ടം ലഭ്യമാകുമെന്നുമാണ് കേന്ദ്രം വാദിക്കുന്നത്. എന്നാൽ നിലവിൽ രാജ്യത്തിന്റെ അവസ്ഥ അങ്ങനെയല്ല എന്നതാണ് വാസ്തവം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പാചകവാതകത്തിന്റെ ക്ഷാമം മൂലം നിരവധി ഹോട്ടലുകളാണ് ദിനംപ്രതി പൂട്ടിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള കോളേജ് ഹോസ്റ്റലുകളിൽ പലതും പൂർണമായും അടയ്ക്കുകയും മറ്റിടങ്ങളിൽ വിഭവങ്ങൾ പരിമിതമായി വെട്ടിച്ചുരുക്കുകയും ചെയ്തു എന്നതാണ് യാഥാർഥ്യം. വീടുകളിൽ പോലും ​പാചക വാതകം ബുക്ക് ചെയ്യാൻ 25, 90 ദിവസങ്ങളുടെ ഇടവേള നിർബന്ധമാക്കിയിരിക്കുകയാണ്. രാജ്യത്ത് ഇത്തരത്തിൽ ഒരു ക്ഷാമവുമില്ലെന്ന് കേന്ദ്രം വാദിക്കുമ്പോൾ, പിന്നെന്തിനാണ് പാചകവാതകം ബുക്ക് ചെയ്യാൻ ഇത്തരത്തിൽ ഇടവേള നിർബന്ധമാക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയില്ല. ഡൽ​ഹിയിൽ ​പാചകവാതക വിതരണ ഏജൻസികൾക്ക് മുൻപിൽ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിരുന്നു. യാഥാർഥ്യം ഇങ്ങനെയാണ് എന്നിരിക്കെയാണ് കേന്ദ്രം പാർലമെന്റിൽ ഇത്തരത്തിൽ നുണകൾ പറയുന്നത്.