വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അരുവിത്തുറ കോളേജിൽ ദ്വിദിന സംരംഭകത്വ വികസന ബൂട്ട് ക്യാമ്പ് .

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്നോവേഷൻ ആൻ്റ്  ഓൻട്രിപ്രെന്യൂർഷിപ് ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ദ്വിദിന സംരംഭകത്വ വികസന ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ  സിബി ജോസഫ് അധ്യക്ഷത വഹിച്ച ബൂട്ട്ക്യാമ്പ്  അജ്മി ഫ്ലോർമിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി ഫൈസൽ  കണ്ടത്തിൽ  ഉദ്ഘാടനം ചെയ്തു. സംരംഭകത്വത്തിലൂടെ സാധ്യതകളുടെ വലിയ ലോകമാണ് വിദ്യാർത്ഥികൾക്കുമുൻപിൽ തുറക്കപ്പെടുന്നത്. സംരംഭകത്വ മേഖലയിൽ പ്രവർത്തിക്കുന്നതിലൂടെ  ഒരു സംരംഭകന് സമൂഹത്തിന് വലിയ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും  അദ്ധേഹം പറഞ്ഞു. കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട്   മുഖ്യപ്രഭാഷണം നടത്തി. ഒരു സംരംഭകൻ സ്വായത്തമാക്കേണ്ട ശീലങ്ങളും മനോഭാവങ്ങളുമാണ് അദേഹം വിദ്യർത്ഥികളുമായി പങ്കുവച്ചത്.  കോളേജ് വൈസ് പ്രിൻസിപ്പൽ  ഡോ. ജിലു ആനി ജോൺ,ഐ.ക്യു.എ.സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് , നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ ,ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ ഡോ. ജസ്റ്റിൻ ജോയ്, ഡോ തോമസ് പുളിക്കൻ , ഡോ അഞ്ചു തോമസ്  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.രണ്ടുദിവസം നീണ്ടുനിന്ന ഡേ നൈറ്റ് ബൂട്ട് ക്യാമ്പിന്റെ വിവിധ സെഷനുകളിലായി ബിസിനസ് ഓൻട്രിപ്രെന്യൂർഷിപ് മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പത്തോളം വ്യക്തികൾ വിദ്യാർത്ഥികളുമായി സംവദിച്ചു.

പ്രാദേശികം

നടയ്ക്കൽ കൊട്ടുകാപ്പള്ളി റോഡ് തകർന്ന ഭാഗങ്ങൾ കരാറുകാരൻ ടാറിംഗ് നടത്തി

ഈരാറ്റുപേട്ട: ഒരു പ്രദേശ നിവാ സികളുടെ ഏറെ കാലത്തെ കാ ത്തിരിപ്പിനൊടുവിൽ  പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് റീടാറിംഗ് നടത്തിയ നഗരസഭ യുടെ കീഴിലുള്ള  ഒരു കിലോമീറ്ററിന് മുകളിൽ വരുന്ന മുനിസിപ്പാലിറ്റിയിലെ 8, 17, 18, 19 വാർഡുകളിൽ കുടി കട ന്നുപോകുന്ന നടയ്ക്കൽ നടയ്ക്കൽ കൊട്ടുകാപ്പള്ളി റോ ഡി ൻ്റെ കുറെ ഭാഗങ്ങൾ പണി പൂർത്തിയായി ആറ് മാസം കഴിഞ്ഞു തകർന്നിരുന്നു. ഈ റോഡിൻ്റെ കാലാവധി മൂന്ന് വർഷമായിരുന്നു. ഈ റോഡിൻ്റെ തകർന്ന ഭാഗങ്ങൾ പുതുക്കി പണിയണമെന്ന് ആവശ്യമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു.  ഇതു സംബന്ധിച്ച് രണ്ട് മാസം മുമ്പ് ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫ് നഗരസഭ അസിസ്റ്റൻറ് എഞ്ചിനിയർക്ക് കരാറുകാരനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.നഗരസഭ എഞ്ചി നീയർ  തകർന്ന റോഡ് ഭാഗങ്ങൾ വീണ്ടും ടാർ ചെയ്യണമെന്ന് രേഖാമൂലം കരാറുകാരന് കത്ത് നൽകുകയും ചെയ്തിരുന്നു.ഇതെ തുടർന്ന് കരാറുകാരൻ തകർന്ന റോഡ് വ്യാഴാഴ്ച ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കി.  

പ്രാദേശികം

വേറിട്ട ആശയവതരണവുമായി അരുവിത്തുറ കോളേജിൽ "സ്റ്റിൽ ലിവിങ്ങ്" പ്രകാശനം ചെയ്തു

അരുവിത്തുറ :സഹജീവികളോടുള്ള സ്നേഹത്തിന്റെ ആഴം തൊട്ടറിയുന്ന സ്റ്റിൽ ലിവിങ് ഷോർട്ട് ഫിലിമിന്റെ പ്രകാശനവും ആദ്യ പ്രദർശനവും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഡിജിറ്റൽ തീയറ്ററിൽ നടന്നു. കോളേജിലെ മൂന്നാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥി ബേസിൽ എൽദോ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിൽ പ്രമുഖ ചലച്ചിത്ര താരം കോട്ടയം രമേശാണ് പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കോട്ടയം രമേശ് ഷോർട്ട് ഫിലിം പ്രകാശന കർമ്മം നിർവഹിച്ചു.ചടങ്ങിൽ കോളേജ് ബസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് മാതൃഭൂമി ക്ലബ് എഫ്എം സീനിയർ കോപ്പി റൈറ്റർ അഖിൽ കൃഷ്ണൻ,മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജൂലി ജോൺ,ചിത്രത്തിൻറെ സംവിധായകൻ ബേസിൽ എൽദോ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരമുണ്ടായി.

കോട്ടയം

മുണ്ടക്കയം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം : മാർച്ച് ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും

മുണ്ടക്കയം : മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിട നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മാർച്ച് ഒന്നാം തീയതി ശനിയാഴ്ച 4 പി.എം ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. എൻ വാസവൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ്, സൗത്ത് സോൺ ഐജി ശ്യാം സുന്ദർ ഐപിഎസ്, എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോ ഐപിഎസ്, ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ്, ഡിവൈഎസ്പി എം. അനിൽകുമാർ തുടങ്ങി പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. മൂന്ന് നിലകളിലായി ആകെ 7000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ ലോ ആൻഡ് ഓർഡർ വിഭാഗവും, എസ് എച്ച് ഒ റൂം, എസ് ഐ റൂം, റൈറ്റർ റൂം, കമ്പ്യൂട്ടർ റൂം എന്നിവയും, ട്രാൻസ്ജെൻഡർ ലോക്കപ്പ് ഉൾപ്പെടെ മൂന്ന് ലോക്കപ്പുകളും, വിസിറ്റേഴ്സ് റൂം, പാർക്കിംഗ് ഏരിയ, വിസിറ്റേഴ്സ് ടോയ്‌ലറ്റ് , അംഗ പരിമിതർക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, ആംസ് റൂം മുതലായവയുമാണ് ഉള്ളത്. ഒന്നാമത്തെ നിലയിൽ ക്രൈം സെക്ഷൻ വിഭാഗം പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരിക്കിയിരിക്കുന്നത്.

കോട്ടയം

പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

ഈരാറ്റുപേട്ട: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പി.സി. ജോർജ്​ഈരാറ്റുപേട്ട കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്​ക്ലാസ്​ മജിസ്ട്രേറ്റ്​കോടതിയിലായിരുന്നു അപേക്ഷ സമർപ്പിച്ചിരുന്നത്. വാദം കേട്ട ശേഷം വിധി പറയാൻ നാളേക്ക് മാറ്റുകയായിരുന്നു. ഇ.സി.ജിയിലെ വ്യതിയാനം, മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ചികിത്സ ഉൾപ്പെടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയാണ്​ ജോർജ്​സമർപ്പിച്ചിരുന്നത്. നിലവിൽ പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി ഐ.സി.യുവിൽ തുടരുകയാണ്.തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയിൽ നാടകീയമായി കീഴടങ്ങിയ പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷ തള്ളി അദ്ദേഹത്തെ 14 ദിവസത്തേക്ക്​ കോടതി റിമാൻഡ്​ ചെയ്യുകയായിരുന്നു. ജോർജിനെ പൊലീസ്​ കസ്റ്റഡിയിൽ വിടരുതെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് കോടതികൾ നടത്തിയ പരാമർശങ്ങളും പി.സി. ജോർജിന്​എതിരാണ്.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയപരാതിയിലാണ് പൊലീസ് കേസെടുത്തത്.

കേരളം

സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ വീണ്ടും കുറയും. വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറയുന്ന പശ്ചാത്തലത്തിലാണ് അടുത്ത മാസം വൈദ്യുതി ബില്ലില്‍ കുറവ് ഉണ്ടാവുക.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ വീണ്ടും കുറയും. വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറയുന്ന പശ്ചാത്തലത്തിലാണ് അടുത്ത മാസം വൈദ്യുതി ബില്ലില്‍ കുറവ് ഉണ്ടാവുക.പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് 8 പൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ്. നേരത്തേ ഇത് 10 പൈസയായിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാന്‍ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സര്‍ചാര്‍ജാണു കുറഞ്ഞത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പ്രകാരം ഈടാക്കിയിരുന്ന 9 പൈസ കഴിഞ്ഞ മാസം വേണ്ടെന്ന് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കെഎസ്ഇബി കുറയ്ക്കുന്നത്.  

പ്രാദേശികം

ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നോക്കുകുത്തി ആവരുത്; വെൽഫെയർ പാർട്ടി ജനകീയ പ്രതിരോധം: പ്രക്ഷോഭ ജാഥ തുടങ്ങി

ഈരാറ്റുപേട്ട: ഫെബ്രുവരി 20 മുതൽ 28 വരെ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന "ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നോക്കുകുത്തി ആവരുത്" എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പൽ തല വാഹന പ്രക്ഷോഭ ജാഥ ആരംഭിച്ചു.നടക്കൽ അമാൻ ജംഗ്ഷനിൽ നടന്ന പ്രക്ഷോഭ ജാഥ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും നിയമംമൂലം നിരോധിച്ചിരിക്കുന്നതാണ്. എന്നാൽ മയക്കുമരുന്നുകളും രാസലഹരികളും നിത്യോപയോഗ വസ്തുകൾ പോലെ യഥേഷ്ടംലഭ്യമാണ്. ഭരണകൂടത്തിന്റെയും നിയമപോലീസ് സംവിധാനങ്ങളുടെയും പിന്തുണയോടെ വളർന്ന പന്തലിച്ചിരിക്കുന്ന മാഫിയയാണ് ഇതിന് പിന്നിൽ. മദ്യത്തിന്റെ കാര്യത്തിലും സമാനമായ അവസ്ഥയാണുള്ളത്. മദ്യലോബിയുടെ താൽപര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നടപ്പാക്കുന്ന ഏജൻസി ആയി സർക്കാർ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ വൽക്കരണം, ക്രൂരമായ കൊലപാതകങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വിദ്യാർത്ഥികൾക്കിടയിലെ വയലൻസ്, പെൺകുട്ടികളെ കുരുക്കുന്ന സെക്സ് റാക്കറ്റുകൾ, ആത്മഹത്യകൾ തുടങ്ങിയവ സമൂഹത്തിൽ വർദ്ധിക്കുന്നതിന് പിന്നിൽ ലഹരിയുടെ വ്യാപനമാണ്. ഭയാനകമായ ഈ സാമൂഹിക സാഹചര്യത്തിന് കാരണമായ ലഹരി മാഫിയയെ നിയമപരമായും കാര്യക്ഷമമായി നേരിടുന്നതിന് ഭരണകൂടം ഇടപെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഇടപെടലുകൾ കേവല ബോധവൽക്കരണത്തിലും ലഹരി മാഫിയിലെ ഏറ്റവും താഴെകണ്ണികളായ കാരിയറിൽ മാത്രം ഒതുങ്ങുന്ന കേസുകളായി അവസാനിപ്പിക്കുകയാണ്.ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ സ്വൈര്യ ജീവിതവും പുരോഗതിയും തലമുറകളുടെ ഭാവിയും ഇല്ലാതാക്കുന്ന ലഹരി മാഫിയക്കെതിരെ സർക്കാരിന്റെ കാര്യക്ഷമമായി ഇടപെടൽ ആവശ്യപ്പെട്ടാണ് പാർട്ടി ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് അധ്യക്ഷത വഹിച്ചു. കാരക്കാട്, പത്താഴപ്പടി, നടക്കൽ എന്നിവിടങ്ങളിൽ കോർണർ മീറ്റിംഗുകൾ നടത്തി.ഉച്ചക്ക് മൂന്നിന് സെൻട്രൽ ജംഗ്ഷനിൽ പുനരാരംഭിക്കുന്ന ജാഥ തെക്കേക്കര, വട്ടക്കയം, മുട്ടംകവല എന്നിവിടങ്ങളിൽ മീറ്റിംഗുകൾ നടത്തി വൈകുന്നേരം ഏഴിന് കടുവാമുഴിയിൽ സമാപിക്കും.കടുവാമുഴിയിലെ സമാപന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൌൺസിൽ അംഗം സണ്ണി മാത്യു ഉദ്ഘാടനം ചെയ്യും.

കോട്ടയം

അദാലത്തും നേത്രപരിശോധന ക്യാമ്പും നടത്തി

േലുകാവ്: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും തിരുവല്ല ഐ മൈക്രോ സർജറി ആശുപത്രിയുടെയും സഹകരണത്തോടെ മേലുകാവ് ഗ്രാമപഞ്ചായത്തിൽ അദാലത്തും നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജിയുമായ ജി. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.  കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഗോത്രവർദ്ധൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് സ്വാഗത പ്രസംഗം നടത്തി. നിയമാവബോധം ഗോത്രജനതയിലേക്ക് എത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും അതുകൊണ്ട് തന്നെ സൗജന്യ നിയമസേവനവും നിയമസഹായവും പൊതുജനങ്ങളിലേക്കെത്തിക്കാൻ ലീഗൽ സർവ്വീസസ് കമ്മറ്റികളുടെ പങ്കിനെ കുറിച്ചും  ജി. പ്രവീൺ കുമാർ, ജഡ്ജ് ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. പരാതി പരാഹാരങ്ങൾക്കായി നടത്തിയ അദാലത്തിന് റിട്ട. ജില്ലാ ജഡ്ജി എ.എൻ. ജനാർനൻ, അഡ്വ. പി. രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. അനുരാഗ് കെ.ആർ. വാർഡ് മെമ്പർ 5, അജി.പി (ടി.ഇ. ഒ മേലുകാവ്) അജ്ഞു (ITDP ആഫീസർ), ജോസ് അഗസ്റ്റൻ പി.എൽ. വി തുടങ്ങിയവർ പ്രസംഗിച്ചു. സുധ, നുസൈഫ, റാണി, ജെയിംസ് (പി.എൽ.വി.)  എന്നിവർ അദാലത്തിനും ക്യാമ്പിനും നേതൃത്വം നൽകി.  മറ്റു വാർഡ് മെമ്പർമാർ, ഊരുമൂപ്പന്മാർ എന്നിവർ സന്നിഹിതരായിരുന്നു. രാവിലെ 10.30 ന് ആരംഭിച്ച അദാലത്ത് വൈകിട്ട് നാലിന് അവസാനിച്ചു. പരിഗണിച്ച 30 -ഓളം പരാതികളിൽ 10 എണ്ണം തീർപ്പാക്കി. 13 - ഓളം പുതിയ പരാതികൾ ഫയലിൽ സ്വീകരിച്ചു.  പട്ടിക വർഗ്ഗ വികസന വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ്, LSGD, ഇറിഗേഷൻ വകുപ്പ് ,റവന്യു വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പങ്കെടുത്തു.  150 - ഓളം പേർ ഗുണഭോക്താക്കളായി.