വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി മരണമടഞ്ഞു

പിറവം: പാഴൂർ അമ്പലപ്പടിയിൽ  ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച്  കാഞ്ഞിരപ്പള്ളി സ്വദേശി മരണമടഞ്ഞു.. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. കാഞ്ഞിരപ്പിള്ളി സ്വദേശി ആൽവിൻ അലക്സ് ജോർജ് (24) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എരുമേലി സ്വദേശി എബിൻ ഫിലിപ്പ് (23) നെ  പിറവം ജെഎംപി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും ബൈക്കിൽ എറണാകുളത്തേക്ക്  ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം സംഭവിച്ചത്. ഗ്ലാസ് കയറ്റി പിറവം ഭാഗത്തേക്ക് വന്ന ലോറിയിലേക്ക് കാറിനെ മറികടന്ന് വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. തലക്ക് ഗുരുതര പരുക്കേറ്റ ആൽവിന് അപകട സ്ഥലത്ത് തന്നെ മരിച്ചു.. മരണപ്പെട്ട ആൽവിന്റെ  മൃതദേഹം  പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

കോട്ടയം

മുൻ കടുത്തുരുത്തി എം.എൽ.എ പി.എം. മാത്യു നിര്യാതനായി

കോട്ടയം: കടുത്തുരുത്തി മുൻ എം.എൽ.എ ആയിരുന്ന പി.എം. മാത്യു (75) നിര്യാതനായി. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യംകടുത്തുരുത്തി അരുണാശ്ശേരിയിലെ വീട്ടിൽ ഇന്ന് വൈകിട്ട് 5 മണിക്ക് മൃതദേഹം എത്തിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) സംസ്ക്കാരം നടക്കും. 1991 ലാണ് പി.എം. മാത്യു കടുത്തുരുത്തിയിൽ നിന്നും മാണി ഗ്രൂപ്പ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചത്. തുടർന്ന് ജേക്കബ് ഗ്രൂപ്പിലേക്കും പിന്നീട് കോൺഗ്രസിലെത്തുകയും ചെയ്തു.1996 ൽ നടന്ന തെരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പ് പി.സി. തോമസ് എന്ന സ്വതന്ത്രനെ മത്സരിപ്പിച്ചപ്പോൾ മോൻസ് ജോസഫ് എൽ.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചു എം.എൽ.എ ആയി. ഏറെ നാളായി കിഡ്‌നി, കരൾ രോഗ ബാധിതനായിരുന്നു. ഒരു കാലത്ത് കേരളത്തിലെ തന്നെ ഉജ്വല പ്രസംഗികനായിരുന്നു പി.എം. മാത്യു.കഴിഞ്ഞ മേയ് മാസം രൂപീകരിച്ച നാഷണൽ ഫാർമേഴ്‌സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചത്. എക്സ് എം.എൽ.എ ഫോറം സംസ്ഥാന വർക്കിംഗ് ചെയർമാനായിരുന്നു.ഭാര്യ കുസുമം (റിട്ട സബ് രജിസ്ട്രാർ (കടുത്തുരുത്തി). മക്കൾ: അനു പി. മാത്യു (അസോസിയേറ്റ് പ്രഫസർ ദേവമാതാ കോളജ്, കുറവിലങ്ങാട്), അഞ്ജു മാത്യു, അരുൺ മാത്യു (ഇരുവരും സിംഗപ്പൂർ)

കേരളം

യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ

പാലക്കാട്: പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ. എലപ്പുള്ളി തേനാരിയിലാണ് സംഭവം. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. ഇതേദിവസം തന്നെയാണ് വാളയാർ ആൾക്കൂട്ടകൊല നടന്നത്. നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്,ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്.

ജനറൽ

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒരു ലക്ഷത്തില്‍ താഴെ, ഇന്ന് കുറഞ്ഞത് 2240 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 2240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷവും പിന്നിട്ട് കുതിച്ച സ്വർണ വില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞ് വരികയാണ്. ഇന്നലെ മാത്രം 4 പ്രാവശ്യമാണ് സ്വര്‍ണവില ഇടിഞ്ഞത്. ആകെ 2300 രൂപയുടെ ഇടിവ് ഇന്നലെ രേഖപ്പെടുത്തി. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചതും ചൈനയുടെ കയറ്റുമതിനിയന്ത്രണങ്ങളുമാണ് വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങള്‍. നിലവിലുണ്ടായ ഈ കുറവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷനല്‍കുന്നതാണ്. വില ഇനിയും കുറഞ്ഞേക്കാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍

പ്രാദേശികം

പൂഞ്ഞാർ കൊട്ടാരം സന്ദർശിച്ച് ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ

പൂഞ്ഞാർ: ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ പൂഞ്ഞാർ കൊട്ടാരം സന്ദർശിച്ചു. ചരിത്രസ്മാരകമായ കൊട്ടാരത്തിലെത്തിയ ചെയർമാനെ ആർ.പി. രാജയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ഊഷ്മളമായി സ്വീകരിച്ചു. സന്ദർശനത്തോടനുബന്ധിച്ച് ആർ.പി. രാജ, നഗരസഭാ ചെയർമാന് പൊന്നാട അണിയിച്ച് ആദരവ് അർപ്പിച്ചു. പരിപാടിയിൽ മുനിസിപ്പൽ കൗൺസിലർ അമീൻ പിട്ടയിൽ, അഡ്വ. പീർ മുഹമ്മദ് ഖാൻ, പി.ഇ. മുഹമ്മദ്‌ സക്കീർ, വി.പി. മജീദ്, അഡ്വ. എ.എ. സലീം എന്നിവർ സന്നിഹിതരായിരുന്നു. പൂഞ്ഞാർ കൊട്ടാരത്തിന്റെ പൈതൃക മൂല്യങ്ങളും ടൂറിസം സാധ്യതകളും സംബന്ധിച്ച് ചർച്ചകളും നടന്നു.

കോട്ടയം

വിവാഹ പാർട്ടി കഴിഞ്ഞ് സാധനങ്ങളുമായി മടങ്ങിയ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ലോറി തീ പിടിച്ചു കത്തി നശിച്ചു*

പാലാ :വിവാഹ പാർട്ടി കഴിഞ്ഞ് സാധനങ്ങളുമായി മടങ്ങിയ ഇവന്റ് മാനേജ്മെൻ്റ് കമ്പനിയുടെ ലോറി തീ പിടിച്ചു കത്തി നശിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം രാത്രി 8:45 ഓടേ ആയിരുന്നു സംഭവം.   ഇവന്റ് മാനേജ്മെൻ്റ് ടീമിൻ്റെ സാധനങ്ങളുമായി പോന്ന ടോറസിൽ വൈദ്യുതി കമ്പിയിൽ നിന്ന് തീ പടർന്ന് ടോറസിലെ സാധനങ്ങൾ പൂർണമായി കത്തിനശിച്ചു കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന വിവാഹ സത്കാരം കഴിഞ്ഞ് കുഷ്യൻ കസേര ഉൾപ്പടെയുള്ള സാധനങ്ങളുമായി മടങ്ങിയ ഇവന്റ് മാനേജ്മെന്റ് ടീമിന്റെ വാഹനത്തിലാണ് അഗ്നി പടർന്നത്. ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റുകൾ എത്തി അണച്ചു. ലോറി പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവം ഡിസംബർ 31 ന് തുടങ്ങും

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരോത്സവം ഡിസം 31 മുതൽ ജനുവരി 7 വരെ ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഫ്ലവർഷോ, ഫുഡ് ഫെസ്റ്റ്, വ്യാപാര വാണിജ്യ സ്റ്റാളുകൾ, അമ്യൂസ്മെൻ്റ്, കലാപരിപാടികൾ എന്നിവയെല്ലാം നഗരോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.   ഡിസം 31 ന് രാത്രി 7 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മുൻ നഗരസഭാ ചെയർമാൻ വി എം സിറാജ് യോഗത്തിൽ അധ്യക്ഷത വഹിക്കും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യപ്രഭാഷണം നിർവഹിക്കും. അമ്യൂസ്മെൻ്റ് പാർക്ക്  നഗരസഭാ ചെയർപേഴ്സൺ അഡ്വ വി പി നാസർ ഉദ്ഘാടനം ചെയ്യും. സൺറൈസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ മുഖ്യാതിഥിയായിരിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എ എം എ ഖാദർ, നഗരസഭാ പ്രതിപക്ഷ നേതാവ് സവാദ് ഇഞ്ചക്കാട്ടിൽ, വാർഡ്കൗൺസിലർ കെ ഇ റാഷിദ് എന്നിവർ ആശംസകളർപ്പിക്കും. ജന.കൺവീനർ അഡ്വ സുഹൈൽ ഖാൻ സ്വാഗതവും കൺവീനർ പി പി എം നൗഷാദ് നന്ദിയും പറയും. തുടർന്ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിൻ്റെ ഗാനമേള അരങ്ങേറും. ജനുവരി 1 ന് വൈകുന്നേരം 7 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം 8 ന് കൈരളി പട്ടുറുമാൽ ടീമിൻ്റെ മാപ്പിള ഗാനമേള അരങ്ങേറും. ജനുവരി 2 ന് നടക്കുന്ന ബിസിനസ് സമ്മിറ്റിൽ മേഖലയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കും. രാത്രി 8 ന് സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ തൃശൂർ പാട്ടുകുടുംബത്തിൻ്റെ സംഗീത സന്ധ്യ. മൂന്നാം തീയതി നടക്കുന്ന സാഹിത്യ സമ്മേളനം പ്രശസ്ത നിരൂപകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്യും. സിനിമാതാരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 8 ന് ടെലിവിഷൻ താരങ്ങൾ അണിനിരക്കുന്ന മെഗാ കോമഡി ഷോ . നാലാം തിയതി നടക്കുന്ന മിഡിയ സെമിനാറിൽ സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 8 ന് റൈഹാന മുത്തു മ്യൂസിക് ബാൻഡ് ഒരുക്കുന്ന സംഗീത സൽക്കാരം. 5 ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വ ടി പി എം ഇബ്രാഹിം ഖാൻ ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് വൈറൽ ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യ. 6 ന് നടക്കുന്ന വനിതാ സമ്മേളനത്തിൽ മേഖലയിലെ വനിതാ ജനപ്രതിനിധികൾ പങ്കെടുക്കും. രാത്രി 8 ന് ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള. 7 ന് നടക്കുന്ന സമാപന സമ്മേളനം ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്യും.

കേരളം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ.

പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ - ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍ 07 വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാൻ്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം വികസനകാര്യം, പൊതുമരാമത്ത് കാര്യം, പൊതുമരാമത്ത്കാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം ക്ഷേമകാര്യം 5 എന്നിങ്ങനെ സ്റ്റാന്റിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്. മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം ആരോഗ്യകാര്യം മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ കലാകായികകാര്യം എന്നിങ്ങനെ 6 സ്റ്റാൻ്റിങ് കമ്മിറ്റികളും കോർപ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ 8 സ്റ്റാൻ്റിങ് കമ്മിറ്റികളുമാണുള്ളത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തുകളിലെയും കോർപ്പറേഷനുകളിലെയും സ്റ്റാൻ്റിങ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്. മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ട്.