വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

പാചകവാതക സിലിന്‍ഡര്‍ ക്ഷാമം; സംസ്ഥാനത്ത് ഹോട്ടലുകള്‍ അടഞ്ഞുതുടങ്ങി

കൊച്ചി: വാണിജ്യ ആവശ്യത്തിനായുള്ള പാചകവാതക സിലിന്‍ഡറുകളുടെ ലഭ്യത നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ഹോട്ടലുകള്‍ അടഞ്ഞുതുടങ്ങി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎല്‍) എന്നീ പ്രധാന എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളിലേതുപോലെ വാണിജ്യ സിലിന്‍ഡറുകള്‍ നിറയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡര്‍ നിറയ്ക്കല്‍ നാമമാത്രമായി തുടരുന്നുവെന്നാണ് വിവരം. ഇന്നലെ മാത്രം സംസ്ഥാനത്തെ ഏകദേശം 20 ശതമാനം ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ സ്‌റ്റോക്ക് മതിയായ നിലയില്‍ ഉണ്ടെന്ന് വിതരണത്തിന്റെ 52 ശതമാനം നിര്‍വഹിക്കുന്ന ഐഒസി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബുക്കിങില്‍ തടസ്സം നേരിട്ടതായാണ് ഉപഭോക്താക്കള്‍ പറഞ്ഞത്. സിലിന്‍ഡര്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഹോട്ടല്‍ മേഖലയിലെ സംഘടനകളുമായി പെട്രോളിയം കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. നിലവിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുമോയെന്നതില്‍ വ്യക്തതയില്ല. വാണിജ്യ സിലിന്‍ഡറുകളുടെ വിതരണം ആശുപത്രികള്‍ അടക്കമുള്ള അത്യാവശ്യ മേഖലകളിലേക്ക് മാത്രം പരിമിതപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതെന്നും ഹോട്ടലുകള്‍ക്ക് ഉടന്‍ വിതരണം പുനരാരംഭിക്കാനാകില്ലെന്നും കമ്പനികള്‍ അറിയിച്ചു. ഇതിനിടെ ചില സ്വകാര്യ ഏജന്‍സികള്‍ വഴി കരിഞ്ചന്തയില്‍ ഇരട്ടിവിലയ്ക്ക് സിലിന്‍ഡര്‍ വില്‍പ്പന നടക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.  

കോട്ടയം

കാരിത്താസ് ആശുപത്രിയിൽ നഴ്സുമാരുടെ സമരം മാനേജ്മെന്റ് സമരക്കാരുമായി ചർച്ച നടത്തണം : AIYF

കോട്ടയം ; കാരിത്താസ് ആശുപത്രിയിൽ നഴ്സുമാരുടെ സമരം പരിഹരിക്കുന്നതിനായി മാനേജ്‌മന്റ് അടിയന്തിരമായി സമരക്കാരുമായി ചർച്ച നടത്തണം .രോഗികളെ മറ്റിടത്തേക്ക് മാറ്റേണ്ട പ്രതിസന്ധി ഉണ്ടായിട്ടും സമരത്തിന് പരിഹാരം കാണാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. 700 ലധികം നഴ്സുമാർ ആണ് യുഎൻഎയുടെ നേതൃത്വത്തിൽ കാരിത്താസിൽ സമരം ചെയ്ത് വരുന്നത് . വർഷങ്ങളായിജോലി ചെയ്യുന്നവർക്ക് പോലും ഒരു വിധത്തിലും ഉള്ള മാനുഷിക പരിഗണനയും കിട്ടുന്നില്ല എന്നുള്ളത് വസ്തുതയാണ്  യാഥാർഥ്യബോധത്തോടെ ഭൂരിപക്ഷം മാനേജ്‌മെന്റുകളും അനുഭാവപൂർവ്വം ഈ വിഷയത്തെ കാണുമ്പോൾ കാരിത്താസ് മാനേജ്‌മന്റ് കടുംപിടിത്തം അവസാനിപ്പിച്ചു സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് പോകണം .നഴ്സുമാരുടെ സമരത്തിന് എല്ലാവിധ ഐക്യദാർഢ്യവും നൽകുമെന്ന് AIYF ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത് സെക്രട്ടറി ഷമ്മാസ് ലത്തീഫ്  എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു

പ്രാദേശികം

സ്ത്രീകൾക്കെതിരായ നീതി നിഷേധത്തിനെതിരെ പോരാട്ടം ശക്തമാക്കണം : വിമൻ ഇന്ത്യാ മുവ്മെന്റ്

ഈരാറ്റുപേട്ട അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ മൂവ്‌മെന്റഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ 'മൗനം വെടിയൂ- സ്ത്രീനീതിക്കായി പോരാടൂ' എന്ന പ്രമേയത്തിൽ  സംഘടിപ്പിച്ച 'ടേബിൾ ടോക്ക്' മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് റസിയ ഷെഹീർ ഉത്ഘാടനം ചെയ്തു സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശനമായ നിയമനിർമ്മാണവും നടപ്പിലാക്കലും, സുരക്ഷിതത്വവും ഉറപ്പുവരുത്തുക; ഭരണകൂടങ്ങളിലും രാഷ്ട്രീയ തീരുമാനങ്ങളിലും സ്ത്രീകളുടെ മതിയായ പ്രതിനിധാനം ഉറപ്പാക്കുക; ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക,സ്ത്രീനീതി എന്നത് ഒരു ഔദാര്യമല്ല, മറിച്ച് അത് ഭരണഘടനാപരമായ അവകാശമാണെന്ന് റസിയ ഷെഹിർ പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റിപ്രസിഡൻ്റ് അമീന നൗഫൽ,സെക്രട്ടറി സുമയ്യ ളഹറുദ്ധീൻ എന്നിവർ സംസാരിച്ചു.

കേരളം

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്! താപനില ഉയരുന്നു; നാളെ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തില്‍ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, പാലക്കാട്, കാസര്‍ഗോഡ്, ആലപ്പുഴ കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും. പാലക്കാട് കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ആലപ്പുഴ കോട്ടയം തൃശൂര്‍ മലപ്പുറം കോഴിക്കോട് ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും എന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  അറിയിച്ചു. ചക്കരക്കൽ വാർത്ത. പകല്‍ 11 മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും പരമാവധി ശുദ്ധജലം കുടിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്നാറില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പ്രാദേശികം

തീക്കോയി പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ യു ഡി എഫ് പ്രതിഷേധം നാളെ

തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണ സമിതിയിൽ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നും രാഷ്ട്രീയമായി പകപോക്കുന്നുവെന്നും ആരോപിച്ച് യു. ഡി. എഫ്. സമരത്തിലേയ്ക്ക്. സമരപരിപാടികളുടെ ഭാഗമായി യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തീക്കോയി ഗ്രാമപഞ്ചായത്ത്‌ ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. പഞ്ചായത്ത് കമ്മറ്റി എടുക്കുന്ന തീരുമാനങ്ങൾ ബാഹ്യശക്തികൾ അട്ടിമറിക്കുന്നു, പറഞ്ഞു.കമ്മിറ്റികളിൽ എല്ലാ വിഷയങ്ങളിലും പൂർണ്ണമായി തീരുമാനങ്ങൾ എടുക്കാതെ ബാഹ്യശക്തികളുടെ നിർദേശങ്ങൾ തീരുമാനമാക്കുന്നു, കമ്മിറ്റി തീരുമാനങ്ങൾ സമയബന്ധിതമായി അംഗങ്ങൾക്ക് നൽകുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തീക്കോയി ബാങ്ക് ജംഗ്ഷനിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കും. തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ നടക്കുന്ന  ധർണ്ണ കെ പി സി സി സെക്രട്ടറി അഡ്വ.ടോമി കല്ലാനി  ഉദ്ഘാടനം  ചെയ്യും. യു. ഡി. എഫ് ജില്ലാ ബ്ലോക്ക്‌ നേതാക്കൾ പങ്കെടുക്കുമെന്ന് യു. ഡി. എഫ് നേതാക്കളായ ഹരി മണ്ണുമഠം,ബേബി മുത്തനാട്ട്,ജോയി പൊട്ടനാനിയിൽ, പയസ് കവളമ്മാക്കൽ, ബിനോയ്‌ പാലയ്ക്കൽ എന്നിവർ അറിയിച്ചു.

പ്രാദേശികം

മുസ്‍ലിം ലീഗ് സ്ഥാപകദിനം: ഈരാറ്റുപേട്ട ലീഗ് ഹൗസിൽ പതാക ഉയർത്തി

ഈരാറ്റുപേട്ട: മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ലീഗ് ഹൗസിൽ മുതിർന്ന നേതാവ് സി.കെ. ബഷീർ പതാക ഉയർത്തി. നേതാക്കളായ കെ.എ. മുഹമ്മദ് ഹാഷിം, കെ.എ മാഹിൻ, വി.പി. മജീദ്, റാസി ചെറിയവല്ലം, അഡ്വ. വി.പി. നാസർ, മാഹിൻ വി.ഐ, കബീർ കുരുവിനാൽ, മുഹമ്മദ് ഇബ്രാഹിം, ഷിഹാസ് കാട്ടാമല, എം.പി. സലിം, മുഹമ്മദ്, അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.  1948 മാർച്ച് 10-ന് മദ്രാസിലെ രാജാജി ഹാളിൽ ചേർന്ന യോഗത്തിലാണ് ഖാഇദെ മില്ലത്ത് എം. മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് രൂപീകരിച്ചത്. 

പ്രാദേശികം

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി

പൂഞ്ഞാർ : കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന, പിണറായി വിജയൻ സർക്കാരിന്റെ, ജനവിരുദ്ധ നയങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ടും, വിവിധ പഞ്ചായത്തുകളെ തമ്മിൽ ബെന്ധിപ്പിക്കുന്ന, പൂഞ്ഞാർ – വെട്ടിപ്പറമ്പ് – ആനിയിലാപ്പ് റോഡ്, കൈപ്പള്ളി – എന്തയാർ എന്നീ PWD റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളോട്, സ്ഥലം MLA കാണിക്കുന്ന അനാസ്‌ഥ അവസാനിപ്പിക്കണമെന്നും അവശ്യപെട്ടുകൊണ്ട് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌, റോജി തോമസ് മുതിരേന്തിക്കൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ :ജോമോൻ ഐക്കര ഉൽഘാടനം ചെയ്തു. കെപിസിസി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തോമസ് കല്ലാടൻ,ഡിസിസി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൻ, അഡ്വ : മുഹമ്മദ്‌ ഇല്ലിയാസ്, ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, M C വർക്കി, ജോളിച്ചൻ വലിയ പറമ്പിൽ, ജോൺസൻ ചെറുവള്ളി, ജെയിംസ് മോൻ വള്ളിയാംതടം എന്നിവർ പ്രസംഗിച്ചു.സണ്ണി കല്ലാറ്റ്, സജി കൊട്ടാരം, ജോഷി പള്ളിപറമ്പിൽ, ബേബി അലക്സ്‌,മോഹനൻ കൊഴുവുംമാക്കൽ, ബേബി കുന്നിൻപുരയിടം, അനീഷ്‌ കീച്ചേരി, മേരി മുതലക്കുഴി, ജോയി കല്ലറ്റ്, മാത്യു തുരുത്തേൽ, സുഭാഷ് കൈപ്പള്ളി, റെമി കുളത്തിനാൽ, ജോബി തടത്തിൽ, സിജു എബ്രഹാം, ജോർജ് കുന്നേൽ, അനീഷ് ഇളംതുരുത്തി, ബിനു ഇടമല, തമ്പിച്ചൻ വാണിയപുര, ടോമി പുളിച്ചമാക്കൽ, മാർട്ടിൻ വെട്ടുകല്ലേൽ, റിൻസ് ആലപാട്ട്‌, മാമ്മച്ചൻ തോട്ടുങ്കൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

ഇൻഡ്യ

എല്‍പിജി ഉപഭോക്താകളുടെ ശ്രദ്ധയ്‌ക്ക്, ഗ്യാസ് കിട്ടാൻ കാത്തിരിക്കണം, ബുക്കിങ് കാലയളവ് നീട്ടി, അറിയേണ്ടതെല്ലാം..

ന്യൂഡൽഹി: അടുക്കളയില്‍ ചെറിയ തോതില്‍ ആശങ്കയുയര്‍ത്തി വീട്ടാവശ്യങ്ങള്‍ക്കുള്ള എല്‍പിജി ഗ്യാസ് ബുക്ക് ചെയ്യുന്ന കാലയളവില്‍ മാറ്റം വരുത്തി കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ എൽപിജി ബുക്കിങ് കാലയളവ് 21 ൽ നിന്ന് 25 ദിവസമായി ഉയർത്തി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിതരണത്തിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ മുന്നിൽക്കണ്ടാണ് ഈ തീരുമാനമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സിലിണ്ടറുകൾക്ക് ക്ഷാമം അനുഭവപ്പെടുമെന്ന ഭയത്താൽ ഉപഭോക്താക്കൾ അനാവശ്യമായി ബുക്കിങ് നടത്തുന്നത് ഒഴിവാക്കാൻ ഈ നടപടി സഹായിക്കും. കൂടാതെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയും. അതേസമയം, എൽപിജി വിപണിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സമീപഭാവിയിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ വർധനവുണ്ടാകില്ലെന്നും അറിയിച്ചു. വലിയ ആഘാതം ഏൽക്കാൻ പോകുന്ന വിപണികളിലൊന്ന് എൽപിജി എന്ന തരത്തിൽ വാർത്തകള്‍ സജീവമായതിന് പിന്നാലെയാണ് ഔദ്യോഗികമായി വ്യക്തത വന്നിരിക്കുന്നത്. ഇന്ത്യയുടെ എൽപിജി ആവശ്യത്തിൻ്റെ 65 ശതമാനവും മധ്യേഷ്യയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ചാണിരിക്കുന്നത്. ഈ സാഹചര്യമാണ് ആശങ്ക സൃഷ്‌ടിച്ചത്. എന്നാൽ അൾജീരിയ, ഓസ്‌ട്രേലിയ, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി എൽപിജി ഇറക്കുമതി ചെയ്യാനാണ് തീരുമാനം. എൽപിജി ഉൽപ്പാദനം വർധിപ്പിക്കാനും സർക്കാർ റിഫൈനറികൾക്ക് ഉത്തരവിട്ടു. ഇതിൽ ഗാർഹിക ഉപഭോക്താക്കൾക്കാണ് മുൻഗണന.