വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവത്തിൽ വൻ തിരക്ക് .ഇന്ന് മീഡിയാ സെമിനാർ

ഈരാറ്റുപേട്ട:  ടീം എമർജൻസിയും  ഇ ഫോമുംസംയുക്തമായി പി.ടി.എം.എസ് ഓഡിറ്റോറിയ ത്തിലും പരിസര പ്രദേശങ്ങളി ലും നടത്തുന്ന നഗരോൽസവ ത്തിൽ തിരക്കേറി. എല്ലാ ദിവസവും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച ആരംഭിച്ച നഗരോൽസവം അടുത്ത ബുധനാഴ്ച സമാപിക്കും' എല്ലാ ദിവസവുംകലാ പരിപാടി കൾ,  കുട്ടി കൾക്ക് കളിച്ചു രസിക്കാൻ കിഡ് സ്റൈഡുകൾ ഫുഡ് കോർട്ട് ,പുഷ്പ സസ്യ പ്രദർശനംഎന്നിവ നഗരോത്സവ വേദിയെ ആകർഷകമാക്കിയുണ്ട്. വെള്ളിയാഴ്ച നടന്ന ബിസിനസ് മീറ്റ് അജ്മി ഗ്രൂപ്പ് ചെയർമാൻ കെ.എം.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച്ച വൈകുന്നേരം 7 ന് മാധ്യമ സെമിനാർ നടക്കും.സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥി അയിരിക്കും.റഹീസ് റഷീദ്, ഷിഹാസ് അന്തു, അന്ന റഹീസ് റഷീദ്,  ഈരാറ്റുപേട്ടയിലെ മാധ്യമ പ്രവർത്തകരായ ഷാബിന സിയാദ്, മനോജ് ജോസ് ,ഹസീബ് വെളിയത്ത്, കെ.എ. സാജിദ്, പി.കെ. ഡാനിഷ്, ടോമി ജോർജ്, പൊന്തനാൽ ഷെരീഫ്, പി .എ .ഷെമീർ, ജസ് ലി ജയിംസ്, കെ.കെ.പി.ജലീൽ ,കെ.പി' മുജീബ്, നാസർ കെ ഇ ,കെ.ഇ. ഖാദർ എന്നിവർ സംബന്ധിക്കും. തുടർന്ന് റൈഹാന മുത്തു ഒരുക്കുന്ന സംഗീതസൽക്കാരം നടക്കും.  

പ്രാദേശികം

തീവ്രവാദി പരാമർശം വെള്ളാപ്പള്ളിയുടെ പ്രസ്താവന പ്രതിഷേധാർഹം പ്രസ് ക്ലബ്ബ്

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട സ്വദേശിയായ റഹീസ് റഷീദ് എന്ന മാധ്യമപ്ര വർത്തകനെ തീവ്രവാദി എ ന്ന് വിളിച്ച് അധിക്ഷേപിച്ച എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാ പ്പള്ളി നടേശൻ്റ പ്രസ്താവന പ്രതിഷേധാർഹമാണെന്നും ഇദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്നും ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്രസിഡൻ്റ് പി.എ എം. ഷരീഫ് അധ്യക്ഷത വഹിച്ചു. വിവിധ മതവിഭാഗങ്ങൾ തമ്മിൽ സമധാനത്തോടെയും സൗഹാർദ്ദത്തോടെ കഴിയുന്ന ഈരാറ്റുപേട്ടയെ കുറെ നാളുകളായി ചിലർ തീവ്രവാദ ചാപ്പകുത്തുന്നത് അപലപീനയമാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസ് കമ്മിറ്റി തീരുമാനിച്ചു കെ.എ. സാജിദ് ,റസൽ ഷെരീഫ്, കെ.പി.മുജീബ്, കെ.കെ.പി.ജലീൽ, വി.എ.ഹസീബ് എന്നിവർ സംസാരിച്ചു.

കോട്ടയം

റിപോര്‍ട്ടര്‍ ടിവി ചാനലിലെ റിപോര്‍ട്ടറെ തീവ്രവാദിയെന്ന് വിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: റിപോര്‍ട്ടര്‍ ടിവി ചാനലിലെ റിപോര്‍ട്ടറെ തീവ്രവാദിയെന്ന് വിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയോട് ചോദ്യം ഉന്നയിച്ച റഹീസ് റഷീദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. '' വന്ന ആള്‍ ഈരാറ്റുപേട്ടക്കാരനാണ്. എംഎസ്എഫാണ്. അവന്‍ തീവ്രവാദിയാണ്. മുസ്‌ലിംകളുടെ വലിയ വക്താവാണ്. അവനെ ആരോ പറഞ്ഞ് അയച്ചതാണ്....''-വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തന്നോട് മര്യാദയില്ലാതെയാണ് മാധ്യമപ്രവര്‍ത്തകന്‍ ഇടപെട്ടതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഞാന്‍ ഇത്രയും പ്രായമുള്ള ആളാണ്. സംസാരിക്കുമ്പോള്‍ മര്യാദ കാണിക്കണ്ടേ, പ്രതിനിധികളോട് അവര്‍ മര്യാദ കാണിക്കണ്ടേ, മൈക്ക് തട്ടി മാറ്റി എന്നത് സത്യമാണ്. ഈ ചാനല്‍ എന്റെ ചോരകുടിക്കുന്നു, അവര്‍ ആത്മപരിശോധന നടത്തട്ടെ....ചില സത്യങ്ങള്‍ പറഞ്ഞാല്‍ മതവിദ്വേഷം ഉണ്ടാക്കാനണ് ശ്രമം.''-വെള്ളാപ്പള്ളി പറഞ്ഞു. തീവ്രവാദ ബന്ധമുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനം എന്താണെന്ന് ചോദിച്ചപ്പോള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വെള്ളാപ്പള്ളി മറുപടി പറഞ്ഞു. മലപ്പുറത്ത് എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാ എന്ന് പറഞ്ഞതില്‍ എന്താണ് ഇത്രയും വലിയ പ്രശ്‌നമെന്നും വെള്ളാപ്പള്ളി ചോദിച്ചു. '' ഞാന്‍ കണക്കുവച്ചാണ് പറഞ്ഞത്. ഞങ്ങള്‍ക്ക് സ്ഥാപനം ഉണ്ടെന്ന് കാന്തപുരം പറഞ്ഞു. അതേ, ഒരു അണ്‍ എയ്ഡഡ് കോളജ് ഉണ്ട്. ലീഗുകാര്‍ക്ക് 48 അണ്‍ എയ്ഡഡ് കോളജുകളുണ്ട്. പതിനേഴ് എയ്ഡഡ് കോളജുകളുണ്ട്. ഞാന്‍ അവരെയും വെല്ലുവിളിക്കുന്നു. ഭരണത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ലീഗ് ആത്മപരിശോധന നടത്തണം. പകരം എന്നെ മതവിദ്വേഷിയാക്കി.....മുസ്‌ലിം സമൂഹത്തെ മുഴുവന്‍ ഈഴവ സമുദായത്തിന് എതിരാക്കാന്‍ ശ്രമം നടക്കുകയാണ്.''-വെള്ളാപ്പള്ളി നടേശന്‍ വിശദീകരിച്ചു.

കോട്ടയം

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു തങ്കരാജ്.   കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിട്ടത്. എംസി റോഡിൽ കോട്ടയം നാട്ടകത്ത് ആയിരുന്നു അപകടം ഉണ്ടായത്. തങ്കരാജിന്‍റെ തലയ്ക്ക് ആയിരുന്നു പരിക്കേറ്റത്. സിദ്ധാർത്ഥിനെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ചിങ്ങവനം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. വൈദ്യപരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നു എന്ന് തെളിഞ്ഞിരുന്നു.  

കോട്ടയം

തൊടുപുഴ ഒളമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് പോസ്റ്റിലിടിച്ച് അപകടം

തൊടുപുഴ: ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ ഓടുന്ന ക്യാപ്റ്റൻ എന്ന സ്വകാര്യ ബസ്സാണ് രാവിലെ ആറേമുക്കാലിന് ഒളമറ്റത്ത് വച്ച് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായത്. വാഹനത്തിന് സാരമായ കേടുപാടുകൾ ഉണ്ടെങ്കിലും ആളപായം ഇല്ല.

കോട്ടയം

തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം: 50 ലക്ഷം രൂപ അനുവദിച്ചു

ഈരാറ്റുപേട്ട : തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും  50 ലക്ഷം രൂപ അനുവദിച്ചതായി  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പ്രസ്തുത തുക ഒന്നാം ഘട്ടമായി അനുവദിച്ചതാണെന്നും തുടർന്ന് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം പൂർണ്ണമായും ഒരു കെട്ടിടത്തിൽ പ്രത്യേകമായി പ്രവർത്തിക്കുന്നതിന്  സൗകര്യം ഒരുക്കത്തക്ക വിധം കെട്ടിടം വിപുലീകരിക്കുമെന്നും അതിനായി ആവശ്യമായി വരുന്ന അധിക തുക കൂടുതലായി അനുവദിക്കുമെന്നും എംഎൽഎ അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ക്ലാസ് റൂമുകൾ കൂടാതെ ലാബ് സൗകര്യവും വർക്ക്ഷെഡും കൂടി ആവശ്യമുണ്ട്. കൂടാതെ നിലവിൽ  ജനറൽ ഫിറ്റ്നസ് ട്രെയിനർ, കോസ്മെറ്റോളജിസ്റ്റ് എന്നീ രണ്ട് സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളും തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അനുവദിച്ചിട്ടുണ്ട്.  ഈ കോഴ്സുകൾക്കായി  25 ലക്ഷം രൂപയും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട് ഈ കോഴ്സുകൾ ഉൾപ്പെടെ ലൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട സമുച്ചയത്തിൽ നടത്താൻ ഉപകരിക്കും വിധം പുതിയ കെട്ടിടം രൂപകല്പന ചെയ്യുമെന്നും എംഎൽഎ അറിയിച്ചു. നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനായി ഉടൻ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

പ്രാദേശികം

നഗരസഭ ചെയർമാനും വൈസ് ചെയർപേഴ്സനും ടീം നന്മകൂട്ടത്തിന്റെ സ്വീകരണം

ഈരാറ്റുപേട്ട : റെസ്ക്യൂ മേഖലകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചു പോകുന്ന ടീം നന്മകൂട്ടം, ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി നാസർ, വൈസ് ചെയർപേഴ്സൺ ഫാത്തിമാ അൻസർ എന്നിവരെ ടീം രക്ഷാധികാരി അബ്ദുൾ ഗഫൂർ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ഷിഹാബ് പാറയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനസ് പുളിക്കീൽ സ്വാഗതം ആശംസിച്ചു. നജീബ് പി.പി, പ്രസിഡന്റ് അൻസർ നാകുന്നത്, സെക്രട്ടറി ഫൈസൽ ടി.എ, ട്രഷറർ ഫൈസൽ പാറേക്കാട്ടിൽ എന്നിവർ ആശംസയും ഷാജി കെ.കെ.പി നന്ദിയും പറഞ്ഞു.

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർഥികളും 12നകം കണക്ക് സമർപ്പിക്കണം

തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർഥികളും ഈ മാസം 12നകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. കമീഷന്റെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്കായിരിക്കും അയോഗ്യത വരിക. 2025ലെ തെരഞ്ഞെടുപ്പിൽ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,573 വാർഡുകളിലായി 75,627 സ്ഥാനാർഥികളാണ് മത്സരിച്ചത്. പത്രിക സമർപ്പണം മുതൽ വോട്ടെണ്ണൽ വരെ നടത്തിയ ചെലവ് കണക്കാണ് നൽകേണ്ടത്. നിശ്ചിത ഫോമിൽ നൽകുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകർപ്പുകളും നൽകണം. മുൻവർഷങ്ങളിൽ ബന്ധപ്പെട്ട രേഖകളും ബില്ലുകളും സഹിതം യഥാസമയം ചെലവ് കണക്ക് നേരിട്ട് സമർപ്പിച്ചിട്ടും തുടർനടപടികളുണ്ടാകുന്നതിൽ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാർ ഥികളുടെ പരാതികളെ തുടർന്നാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്ന് കമീ ഷണർ അറിയിച്ചു. https://www. sec.kerala.gov.in/login എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് വേണം കണക്ക് സമർപ്പിക്കാൻ.