വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

"സമാധാന പുനസ്ഥാപന പ്രക്രിയയിൽ സ്ത്രീപ്രതിരോധവും കുടിയേറ്റ സ്വയംനിർണ്ണയാവകാശ മുന്നേറ്റങ്ങളും " അരുവിത്തുറ കോളേജിൽ അന്താരാഷ്ട്ര സെമിനാർ.

ഈരാറ്റുപേട്ട :അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിന് ഇന്ന് തുടക്കമാകും.സമാധാന പുനസ്ഥാപനപ്രക്രിയയിൽ സ്ത്രീപ്രതിരോധവും കുടിയേറ്റ സ്വയംനിർണ്ണയാവകാശ മുന്നേറ്റങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിന്റെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് വൈക്കം മുഹമ്മദ് ബഷീർ ചെയർ പ്രൊഫസർ ഡോ കെ.എം കൃഷ്ണൻ നിർവഹിക്കും. ലണ്ടൻ ലീഡ്സ് യൂണിവേഴ്സിറ്റി ചാൾസ് വാലസ് ഫെലോയും ഐ ഐ റ്റി പാറ്റ്ന യിലെ അസോസിയേറ്റ് ഫ്രൊഫസറുമായ ഡോ പ്രിയങ്ക തൃപാഠി, കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് അസിസ്റ്റൻറ് പ്രൊഫസർ ഡോ അപ്പു ജേക്കബ് ജോൺ തുടങ്ങിയവർ സെമിനാറിൽ ക്ലാസുകൾ നയിക്കും. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് , കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്,സെമിനാർ ജോയിൻറ് കൺവീനർമാരായ ശ്രീമതി സിനി ജേക്കബ്, ഡോ ആൽവിൻ ജോസഫ് തുടങ്ങിയവർ സംസാരിക്കും.

പ്രാദേശികം

അമൃതം ന്യൂട്രി മിക്സ് വിതരണത്തിലെ അപാകതകൾ പരിഹരിക്കണം.

ഈരാറ്റുപേട്ട : ആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക്  അങ്കൻവാടികൾ വഴി സൗജന്യമായി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രി മിക്സ് പൂരക പോഷകാഹാരം കുട്ടികൾക്ക് കിട്ടുന്നില്ലന്ന  പരാതി വ്യാപകമാകുന്നു.  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അങ്കൻ വാടികളിലാണ്അമൃതം ന്യൂട്രിമിക്സ് വിതരണം മുടങ്ങിയിരിക്കുന്നത്.  ഈരാറ്റുപേട്ട ബ്ലാക്കിന് പുറത്തുള്ള  പഞ്ചായത്തുകളിൽ കൃത്യമായ നിലയിൽ വിതരണം നടക്കുന്നുണ്ടങ്കിലും ബ്ലോക്കിന്  9 കീഴിലുള്ള അങ്കൻവാടികളിൽ വിതരണം നടക്കുന്നില്ല. സർക്കാറിൻ്റെ അനുമതിയോടെ കുടംബശ്രീ യൂനിറ്റുകളാണ്  ഉൽപാദന വിതരണം നടത്തുന്നത്.അമൃതം ന്യൂട്രി മിക്സ് സുലഭമായി ഉൽപാദിപ്പിക്കുന്നണ്ടങ്കിലും രണ്ട് മാസമായി വിതരണത്തിന് എത്തുന്നില്ല. എന്നാൽ മറ്റ് കമ്പനികളുടെ പ്രൊഡറ്റുകളാണ്  പകരം വിതരണം ചെയ്യുന്നത്. കുടംബശ്രീ പ്രസ്ഥാനങ്ങളെ തകർക്കാനുള്ളനീക്കമാണ് ഇതിന് പിന്നിൽ എന്നാണ് അറിയാൻ കഴിയുന്നത്. ഗോതമ്പ്, നിലക്കടല, സോയബീൻ, കടലപ്പപരിപ്പ് പഞ്ചസാര എന്നിവ ചേർന്ന അമൃതം ന്യൂട്രിമിക്സ് കുട്ടികളിൽ പോഷകഗുണം വർധിപ്പിക്കാനുതകുന്ന ഉൽപ്പന്നമാണ്.6 മാസം മുതലുള്ള കുട്ടികൾക്ക് കുറുക്കായി നൽകുന്നതിനാണ് ന്യൂട്രിമിക്സ് ഉപയോഗിക്കുന്നത്. കുട്ടികളുടെ ആരോഗ്യ നില മെച്ചപെടുത്താൻ ഉപയോഗിക്കുന്ന അമൃതം ന്യൂട്രിമിക്സിൻ്റെ  വിതരണം ഉടൻ തന്നെ ആരംഭിക്കണമെന്നാണ് അംഗൻവാടി ജീവനക്കാരും വീട്ടമ്മമാരും ആവിശ്യപെടുന്നത്.

പ്രാദേശികം

നടയ്ക്കൽ പോസ്‌റ്റോഫീസിൻ്റെ പരിധിയിലുള്ള പ്രദേശങ്ങൾ ഈരാറ്റുപേട്ടയിലേക്ക് മാറ്റിയതിൽ പ്രതിഷേധം

ഈരാറ്റുപേട്ട: നഗരസഭ പരിധിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റ‌് ഓഫീസിൻ്റെ പരിധിയിൽ വരുന്ന വഞ്ചാങ്കൽ, വി.ഐ.പി. കോളനി, താഴത്തെ നടയ്ക്കൽ, ശാസ്താംകുന്നേൽ ,കൊട്ടുകാപ്പള്ളി ,ഈലക്കയം, കാട്ടാമല എന്നിപ്രദേശങ്ങൾ ഉൾപ്പെട്ട 5 ഓളം നഗരസഭാ വാർഡുകൾ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈരാറ്റുപേട്ട പോസ് റ്റോഫിസിൻ്റെ പരിധിയിൽ ചേർത്തതിതിനെതിരെ വ്യാപക പ്രതിഷേധം. ഇത് ഈ പ്രദേശത്ത് താമസിക്കന്ന വർക്ക് വലിയ ദുരിതമാണ് സൃ ഷ്ടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈരാറ്റുപേട്ടയിൽ പോസ്റ്റ്മാൻമാരുടെ എണ്ണം വർധിപ്പിക്കാതെ പരിധി വർധിപ്പിച്ചതു മൂലം തപാൽ ഉരുപ്പടികൾ ഈരാറ്റുപേട്ട പോസ്റ്റോഫിസിൽ നിന്നും ദിവസങ്ങളോളം വൈ കിയാണ് ഈ പ്രദേശത്ത് കാർക്ക് ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു  ഈരാറ്റുപേട്ട പോസ്റ്റോഫീസിൻ്റെ പരിധി ഇപ്പോൾ നടയ്ക്കൽ പോസ്റ്റോഫീസിൻ്റെ 50 മീറ്റർ അടുത്താണ്.ഈരാറ്റുപേട്ട ടൗണിൽ പ്രവർത്തിക്കുന്ന പോസ്‌റ്റോഫീസിൽ എത്തിച്ചേ രണമെങ്കിൽ നടയ്ക്കലുള്ളവർക്ക് കിലോ മീറ്ററു കളോളം സഞ്ചരിക്കേണ്ട രു രവസ്ഥയാണ് ഉണ്ടായിരിക്കു ത്. നഗരസഭ പ്രദേശത്ത് ബ്രാഞ്ച് പോസ്റ്റോഫീസുകൾ പാടില്ലായെന്നാണ് തപാൽ വകുപ്പിൻ്റെ പുതിയ നയം. അതു കൊണ്ട് നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റോഫീസിനെ സബ് പോസ്റ്റോഫീസായി ഉയർത്തുന്നതിന് സംബന്ധിച്ച് നിവേദനം സംസ്ഥാന പോസ്റ്റ് മാസ്റ്റർ ജനറലിനും പത്തനംതിട്ട എം.പി. ആ ൻറ്റോ ആൻ്റണിക്കും കഴിഞ്ഞ വർഷം നിവേദനം നൽകിയിരുന്നതായി ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫും സെക്രട്ടറി ഹസീബ് വെളിയത്തും പറഞ്ഞു.ഇത് തപാൽ വകുപ്പ് അവഗണിച്ചതായി ഇവർ കുറ്റപ്പെടുത്തി. നടയ്ക്കൽ പോസ്റ്റോഫീസ് സബ് പോസ്റ്റോഫീസായി ഉയർത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.    

കേരളം

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു

പ്രാദേശികം

അരുവിത്തുറ പള്ളിയിൽ വലിയ നോമ്പാചരണവും കുരിശിന്റെ വഴിയും

ഈരാറ്റുപേട്ട: സഹനത്തിന്റെയും നന്മയുടെയും പ്രാർത്ഥനകളുടേയുമായ വലിയനോമ്പിലെ 50 പുണ്യദിനങ്ങളെ വരവേൽക്കാൻ ഒരുങ്ങി ക്രൈസ്തവർ. മാർച്ച് മൂന്നിന് രാവിലെ മനുഷ്യ നീ മണ്ണാകുന്നു, മണ്ണിലേക്കു നീ മടങ്ങും എന്ന ഓർമ്മപ്പെടുത്തലോടെ നടക്കുന്ന ചാരം കൊണ്ടുള്ള കുരിശുവരയോടെ അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിലെ നോമ്പുകാല ആചരണങ്ങൾ ആരംഭിക്കും.   ഏപ്രിൽ 27, പുതു ഞായറാഴ്ചയോടെ വിശുദ്ധ ആചരണങ്ങൾ സമാപിക്കും. ഈ ദിവസങ്ങൾ വിശ്വാസികൾക്ക് ആത്മപരിശോധനയുടെയും ജീവിത പരിവർത്തനത്തിൻ്റെയും നാളുകളാണ്.   അൻപത് നോമ്പാചരണത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ, മൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 6.30ന് വിഭൂതി തിരുക്കർമ്മങ്ങൾ, വി. കുർബാന. ഉച്ചകഴിഞ്ഞ് നാല് മണിക്ക് വി. കുർബാന. തുടർന്ന് 5 ന് പള്ളിയിൽ നിന്ന് മലയടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണവും മലമുകളിലേക്ക് കുരിശിന്റെ വഴിയും. 6.15ന് മലമുകളിൽ വിശുദ്ധ കുർബാന.   ചൊവ്വാഴ്ച, 4 ആം തീയതി മുതൽ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും ഉച്ചകഴിഞ്ഞ് 4 നും പള്ളിയിൽ കുർബാന. വൈകുന്നേരം 5 ന് പള്ളിയിൽ നിന്ന് മലയടിവാരത്തേയ്ക്ക് ജപമാല.   തുടർന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി. 6.15ന് മലമുകളിൽ കുർബാന. നോമ്പ് ദിനങ്ങളിൽ പള്ളിയിൽ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ദിവ്യകാരുണ്യ ആരാധനയും 7ന് വിശുദ്ധ കുർബാനയുമുണ്ടായിരിക്കുo.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ 15 ഡി വിഷനിൽ വിവിധ റോഡുകൾ ഉദ്ഘാടനം നടത്തി.

ഈരാറ്റുപേട്ട.5 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് പൂർത്തിയാക്കിയ സഫപീടിയേക്കൽ അറഫാ റോഡിന്റെയും 2 ലക്ഷം രൂപ ഉപയോഗിച്ച് പണിപൂർത്തിയാക്കിയ പീടിയേക്കൽ വെള്ളുപ്പറമ്പ് ലിങ്ക്  റോഡിന്റെയും  മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ് നിർവഹിച്ചു , വാർഡ് കൗൺസിലർ നാസർ വെള്ളൂപ്പറമ്പിൽ മുസ്ലിം ലീഗ് നേതാക്കളായ കെ.എi മുഹമ്മദ് ഹാഷിം, റാസി ചെറിയവല്ലം അഡ്വ വി പി .നാസർ , ഗഫ്ഫാർ മോതീൻ കുന്നേൽ, ഹാരിസ് മൗലവി,ഹാഷിം മണക്കാട്,നൗഫൽ പുഴക്കര, ഹംസ സഫാ സിറ്റി, ഒബി യഹിയ, കെബീർ കുരുവനാൽ, ഷിഹാബ് പീടികയക്കൽ, ഷാഹുൽ വാഴമറ്റംതുടങ്ങിയവർ സംബന്ധിച്ചു.  

പ്രാദേശികം

ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ തല ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ചു. പ്രോഗ്രാം വിമൻ ഇന്ത്യ മൂവ്മെന്റ് പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ഷൈല റെഷീദ് ഉൽഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ്‌ അമീന നൗഫൽ അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി സുമയ്യ സ്വാഗതം പറഞ്ഞു. ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിൽ വിവിധ സെക്ഷനുകളായി ഷെമീമ ഷാനു , റെസിയ ഷെഹീർ , യാസിർ കാരക്കാട് ക്ലാസുകൾ നയിച്ചു.  വിമൻ ഇന്ത്യ മൂവ്മെന്റ് മുനിസിപ്പൽ ട്രഷറർ സുഫീന ബഷീർ പ്രോഗ്രാമിന് നന്ദി പറഞ്ഞു.

കേരളം

സംസ്ഥാനത്ത് ഇന്നുമുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നുമുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   സംസ്ഥാനത്ത് ഇന്നു മുതൽ വേനൽമഴയെത്തുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വേനൽ 2 മാസം പിന്നിടുമ്പോഴേയ്ക്കും അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ജലസ്രോതസുകളും വറ്റി തുടങ്ങി. മീനച്ചിലാർ പലയിടത്തും ചാലുകളായി മാറി. കാർഷിക മേഖലയും ജലദൗർലഭ്യത്തിൻ്റെ പ്രതിസന്ധിയിലാണ്. വാഴ, ജാതി തുടങ്ങി വെള്ളം അനിവാര്യമായ വിളകൾ നശിക്കാൻ കനത്ത വെയിൽ തുടരുന്നത് വഴിവെയ്ക്കും. ഈ സാഹചര്യത്തിൽ മാനത്ത് മേഘങ്ങൾ ഉരുണ്ടുകൂടുന്നത് ആശ്വാസത്തോടെയാണ് കർഷകർ നോക്കിക്കാണുന്നത്.   കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാ പ്രവചനം അനുസരിച്ച് മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പില്ല. ശനിയാഴ്‌ച തെക്കൻ കേരളതീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.