വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

'കല്യാണവീട്ടിൽ പ്ലാസ്റ്റിക് കുപ്പി വേണ്ട'; പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി

എറണാകുളം: പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി. വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും നിർദേശം 100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമെന്നും കോടതി വ്യക്തമാക്കി.ലൈസൻസ് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല നൽകി. സത്കാര ചടങ്ങുകളിൽ അരലിറ്റർ വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മലയോരമേഖലയിൽ പ്ലാസ്റ്റിക് നിരോധനം പരിഗണനയിൽ ആണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഹൈക്കോടതിയിൽ വിശദീകരണം നൽകി.

പ്രാദേശികം

വനിതകൾക്കായി പ്രത്യേക PCOD ക്ലിനിക്കുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട :അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെയും  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജനൽ ബിസിനസ് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തപ്പെട്ടു. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ  സി. ഇ. ഓ ശ്രീ. പ്രകാശ് മാത്യു അദ്ധ്യക്ഷത വഹിച്ച   യോഗത്തിന്റെ ഉദ്ഘാടനംവും സ്ത്രീകളിൽ വളരെ അധികം കാണപ്പെടുന്ന ഹോർമോൺ അസന്തുലിതത്വം, അനാരോഗ്യകരമായ ജീവിതശൈലി, അമിത സമ്മർദ്ദം പോലുള്ള കാരണങ്ങളാൽ ഉണ്ടാകാവുന്ന PCOD (Polycystic Ovarian Disease) എന്ന ഹോർമോൺ അസന്തുലിതാവസ്ഥക്കായി സൺറൈസ് ഹോസ്പിറ്റൽ ഒരുക്കിയിരിക്കുന്ന പ്രത്യേക PCOD ക്ലിനിക്കിന്റെയും ഉദ്ഘാടനം ബഹുമാനപ്പട്ട ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്‌ദുൾ ഖാദർ നിർവ്വഹിച്ചു. ലോക പ്രശസ്ത ലാപ്പറോസ്കോപിക് സർജനായ ഡോ. ഹഫീസ് റഹ്മാൻ , 30 വർഷത്തിലധികം സേനവ പാരമ്പര്യമുള്ള സീനിയർ കൺസൾറ്റൻറ് ഡോ. ഓമന തോമസ് എന്നിവർ നയിക്കുന്ന ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഏതു തരം   സങ്കീർണ  സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുവാൻ  സുസജ്ജമാണ്.

പ്രാദേശികം

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ വല്ല്യച്ചൻ മലയിൽ വലിയ നോമ്പിലേ ആദ്യവെള്ളി ദിനത്തിലെ കുരിശിൻ്റെ വഴി തീർത്ഥാടനത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഈരാറ്റുപേട്ട : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ വല്ല്യച്ചൻ മലയിൽ വലിയ നോമ്പിലേ ആദ്യവെള്ളി ദിനത്തിലെ കുരിശിൻ്റെ വഴി തീർത്ഥാടനത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മല അടിവാരത്ത് മേലുകാവുമാറ്റം സെൻ്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ സന്ദേശം നൽകി. അനുദിന ജീവിതത്തിലെ പ്രതിസന്ധികളും ദുരിതങ്ങളും ദൈവത്തേ പ്രതി ഏറ്റെടുക്കുവാനുള്ള വിളിയാണ് കുരിശിൻ്റെ വഴികൾ. ശിക്ഷയുടെ അടയാളമായിരുന്ന കുരിശിനെ തൻ്റെ പീഡാസഹനങ്ങളിലൂടെ യേശു രക്ഷയുടെ അടയാളമാക്കി തീർത്തെന്നും അദ്ദേഹം പറഞ്ഞു.  അരുവിത്തുറ ഫൊറോനാ പള്ളി വികാരി വെരി. റവ. ഫാ. തോമസ് വെട്ടുകല്ലേൽ, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളിൽ, ഫാ. ജോസഫ് ചെങ്ങഴശ്ശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, എസ്.എം.വൈ.എം. പാലാ രൂപത ഡയറക്ടർ റവ. ഫാ. മാണി കോഴുപ്പൻകുറ്റി, മേലുകാവുമറ്റം പള്ളി സഹ വികാരി ഫാ. സ്റ്റെനി കണ്ടാപറമ്പത്ത്, ഡീക്കൻ ജോൺ കോടക്കനാൽ സി.എം.എഫ്. എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. നോമ്പിലെ ആദ്യ വെള്ളിയാഴച്ച ദിനത്തിൽ പുലർച്ചെ മുതൽ വല്യച്ചൻ മലയിൽ വലിയ തീർത്ഥാടക തിരക്ക് അനുഭവപ്പെട്ടു. വലിയ നോമ്പിലെ എല്ലാദിവസവും വൈകുന്നേരം അഞ്ചിന് അരുവിത്തുറ പള്ളിയിൽ നിന്നും ജപമാല പ്രദക്ഷിണം തുടർന്ന് മല അടിവാരത്ത് സന്ദേശം, മലമുകളിലേക്ക് കുരിശിൻ്റെ വഴി. മലമുകളിൽ 06.15 ന് വിശുദ്ധ കുർബാന .

കേരളം

സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി.ഇത്തരം സാഹചര്യം നിലനിൽക്കുന്നത്കൊണ്ട് സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയിൽ അൾട്രാ വയലറ്റ് സൂചികയിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. പൊതുജനങ്ങളിൽ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഓറഞ്ച് അലർട്ട്. യുവി ഇൻഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ 8 ആണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട് മലപ്പുറം ജില്ലകളിൽ അൾട്രാ വയലറ്റ് സൂചികയിൽ യെല്ലോ അലർട്ടാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പ്രാദേശികം

കോളേജ് ഓഫ് എൻജിനീയറിംഗ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റലും ചേർന്ന് ലഹരി ഉപയോഗത്തിനെതിരെ നടത്തിയ ഐ എച്ച് ആർ ഡി സ്നേഹത്തോൺ

ഈരാറ്റുപേട്ട :ലഹരിക്കെതിരെയുള്ള സംസ്ഥാന വ്യാപകമായ പോരാട്ടത്തിൽ ഐ എച്ച് ആർ ഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയും കൈകോർത്തു കൊണ്ട്സ്നേഹത്തോൺ എന്ന പേരിൽ ഒരു കൂട്ടയോട്ടം ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും സൺറൈസ് ഹോസ്പിറ്റലിലേക്ക്  രാവിലെ നടത്തി. ഇരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. സന്തോഷ് കുമാർ എം ഐ.എച്ച്.ആർ.ഡി. സ്നേഹത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു. പൂഞ്ഞാർ എം.എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടയോട്ടത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ലഹരിവിരുദ്ധ സന്ദേശം നൽകി. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൾ ഖാദർ സ്നേഹത്തോണിന് അഭിവാദ്യമർപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. എം.വി രാജേഷ് സ്വാഗതം ആശംസിച്ചു. സൺറൈസ് ഹോസ്പിറ്റൽ മാനേജ്മെന്റ്നു വേണ്ടി ശ്രീ. ജീവൻ എം. ശ്രീ ഫഹദ് എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ  രാജേഷ് കെ ആർ, ബിജോ മാത്യു. ശ്രീ മഹേഷ് കൃഷ്ണൻ ഡെന്നിസ് ജോസഫ് പ്രസിഡൻ്റ് പിടിഎ , മറ്റ് അധ്യാപകർ വിദ്യാർഥികൾ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ലഹരിക്കെതിരെ സ്നേഹ മതിൽ തീർത്തതും ശ്രദ്ധേയമായി. മീറ്റിംഗിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോർജ് മാത്യു അത്തിയാലിൽ, വാർഡ് മെമ്പർ ശ്രീമതി സജി സിബി എന്നിവർ സംസാരിച്ചു. തുടർന്ന് കോളേജിൽ വച്ച് സ്നേഹസംഗമവും നടത്തി.

പ്രാദേശികം

കോളേജ് ഓഫ് എൻജിനീയറിംഗ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റലും ചേർന്ന് ലഹരി ഉപയോഗത്തിനെതിരെ നടത്തിയ ഐ എച്ച് ആർ ഡി സ്നേഹത്തോൺ

ഈരാറ്റുപേട്ട :ലഹരിക്കെതിരെയുള്ള സംസ്ഥാന വ്യാപകമായ പോരാട്ടത്തിൽ ഐ എച്ച് ആർ ഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയും കൈകോർത്തു കൊണ്ട്സ്നേഹത്തോൺ എന്ന പേരിൽ ഒരു കൂട്ടയോട്ടം ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും സൺറൈസ് ഹോസ്പിറ്റലിലേക്ക്  രാവിലെ നടത്തി. ഇരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. സന്തോഷ് കുമാർ എം ഐ.എച്ച്.ആർ.ഡി. സ്നേഹത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു. പൂഞ്ഞാർ എം.എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടയോട്ടത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ലഹരിവിരുദ്ധ സന്ദേശം നൽകി. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൾ ഖാദർ സ്നേഹത്തോണിന് അഭിവാദ്യമർപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. എം.വി രാജേഷ് സ്വാഗതം ആശംസിച്ചു. സൺറൈസ് ഹോസ്പിറ്റൽ മാനേജ്മെന്റ്നു വേണ്ടി ശ്രീ. ജീവൻ എം. ശ്രീ ഫഹദ് എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ  രാജേഷ് കെ ആർ, ബിജോ മാത്യു. ശ്രീ മഹേഷ് കൃഷ്ണൻ ഡെന്നിസ് ജോസഫ് പ്രസിഡൻ്റ് പിടിഎ , മറ്റ് അധ്യാപകർ വിദ്യാർഥികൾ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ലഹരിക്കെതിരെ സ്നേഹ മതിൽ തീർത്തതും ശ്രദ്ധേയമായി. മീറ്റിംഗിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോർജ് മാത്യു അത്തിയാലിൽ, വാർഡ് മെമ്പർ ശ്രീമതി സജി സിബി എന്നിവർ സംസാരിച്ചു. തുടർന്ന് കോളേജിൽ വച്ച് സ്നേഹസംഗമവും നടത്തി.

പ്രാദേശികം

നോമ്പുതുറക്ക് വിത്യസ്തയിനങ്ങളുമായി പഴ വിപണി സജീവം

ഈരാറ്റുപേട്ട: കടുത്ത വേനലിലെത്തിയ  റമസാനിൽ നോമ്പുതുറക്ക് വിശ്വാസികൾക്ക് ശീതളിമ പകർന്ന് പഴവിപണി സജീവം. സ്വദേശിയും വിദേശിയുമായ പഴങ്ങളുടെ വലിയ വൈവിദ്ധ്യം തന്നെയുണ്ട് വിപണിയിൽ. വിലയിൽ വർദ്ധനവുണ്ടെങ്കിലും ജനപ്രിയമാണ് പഴവിപണി.വേനൽച്ചൂടിനൊപ്പം നോമ്പുകാലം കൂടി എത്തിയതോടെ പഴവിപണി ഊർജ്ജസ്വലമായി. സീസൺ അവസാനിക്കാറായതോടെ' ഓറഞ്ചിന്റെ വില കിലോഗ്രാമിന്100 രുപയിലെത്തി.90രൂപ വിലയുണ്ടായിരുന്ന ഞാലിപ്പൂവന് 80രൂപയായി കുറഞ്ഞു ഏത്തപ്പഴ വില 70 രൂപയാണ്. പൈനാപ്പിളിനും വില 70 രൂപയുണ്ട്. ആപ്പിൾ 200 രൂപ മുതൽ 270 രൂപ വരെയുണ്ട് . കറുത്ത മുന്തിരിക്ക് 160 രൂപയാണ്. , പച്ചതണ്ണിമത്തന് 25 രൂപയും മഞ്ഞ തണ്ണിമത്തന് 30 രൂപയുമാണ്. വേനൽക്കാലത്ത് റോഡരികിൽ പ്രത്യക്ഷപ്പെടാറുള്ള മാങ്ങകളായ അൽഫോൺസയും കിളിച്ചുണ്ടനും കോട്ടുകോണവും മൂവാണ്ടനും കർപ്പൂരവും നീലനും ഒന്നും ഇപ്പോൾ കാണാനേയില്ല. ഉള്ളതിനാകട്ടെ തീ വിലയും. റമസാൻ കാലത്ത് കൂടുതൽ ഡിമാൻഡുള്ള മുന്തിരി, ആപ്പിൾ ഇനങ്ങൾ കൂടുതൽ സംഭരിച്ച് വെച്ച് മൊത്തവ്യാപാരികൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട ചേന്നാട് പിക്ക് അപ്പ്‌ വാൻ തോട്ടിലേക്ക് മറിഞ്ഞ് അപകടം

ഈരാറ്റുപേട്ട :ചേന്നാട് പിക്ക് അപ്പ്‌ വാൻ തോട്ടിലേക്ക് മറിഞ്ഞ് അപകടം.ഡ്രൈവർ കൂനാനിക്കൽ സജീവിന് നിസ്സാര പരിക്കേറ്റു.റബ്ബർ പാൽ കയറ്റിവന്ന വാഹനം സ്റ്റിയറിങ്ങ് ലോക്ക് ആയതോടെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.