വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വിമൺ ഇന്ത്യ മൂവ്മെൻ്റ് സ്ഥാപക ദിനം ആചരിച്ചു

ഈരാറ്റുപേട്ട ഭീതിയുടെരാഷ്ട്രീയത്തിനെതിരെ ചെറുത്തുനിൽപ്പിന്റെ പത്ത് വർഷങ്ങൾ എന്ന പ്രമേയത്തിൽ വിമൺ ഇന്ത്യ മൂവ്മെന്റ് ഈരാറ്റുപേട്ട | മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പാർട്ടിയുടെപത്താം സ്ഥാപക ദിനാചരണം വിവിധ പരിപാടികൾ നടത്തി. പതിറ്റാണ്ടുകളായി പാർശ്വവത്ക്കരിക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി മാറുകയും സ്ത്രീ ശാക്തികരണത്തിനും സാമൂഹിക നീതിക്ക് വേണ്ടിയുള്ള സുസ്ഥിരമായ പോരാട്ടത്തിൻ്റ് പത്ത് വർഷങ്ങൾ ആണ് പൂർത്തിയാക്കിയത് എന്ന്കോട്ടയം ജില്ലാ ഖജാൻജിസബിത സത്താർ സ്ഥാപദിന പതാക ഉയർത്തി കൊണ്ട്പറഞ്ഞു.   ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിപ്രസിഡന്റ് അമീന നൗഫൽ, സെക്രട്ടറി സുമയ്യ ളഹറുദ്ധീൻ, വൈസ് പ്രസിഡന്റ്‌ റസിയ ഷഹീർ, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി നിഷ സൈഫുല്ലാ, മണ്ഡലം, ബ്രാഞ്ച് ഭാരവാഹികൾ പരിപാടികൾക്ക് നേതൃതം നൽകി.

പ്രാദേശികം

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ വിളം ബര ജാഥയ്ക്ക് ഈരാറ്റുപേട്ടയിൽ ഉജ്ജല സ്വീകരണം നൽകി

ഈരാറ്റുപേട്ട: ഉറച്ച ആദർശം, ഒരുമയുള്ള ഉമ്മത്ത് എന്ന പ്രമേയത്തിൽ ജനുവരി 19 തിങ്കളാഴ്ച കൊല്ലം പീരങ്കി മൈതാനിയിൽ നടക്കുന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ 70-ാം വാർഷിക മഹാസമ്മേളനത്തിന്റെ, പ്രചരണാർത്ഥം കൊടുങ്ങല്ലൂരിൽനിന്ന് ആരംഭിച്ച വിളംബര ജാഥ യ്ക്ക് ഈരാറ്റുപേട്ടയിൽ ഉജ്ജല സ്വീകരണം നൽകി .  സെൻട്രൽ ജംഗ്ഷനിൽ നടന്ന സ്വീകരണ സമാപന സമ്മേളനം ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു.ദക്ഷിണ കേരള  ജംഇയ്യത്തുൽ ഉലമ മീനച്ചിൽ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽസലാം മൗലവി അധ്യക്ഷത വഹിച്ചു.    ഡി.കെ.ജെ.യു എറണാകുളം ജില്ലാ സെക്രട്ടറി തൗഫീഖ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസേഷൻ സെക്രട്ടറി കടയ്ക്കൽ ജുനൈദ് പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. മുഹമ്മദ് നദീർ മൗലവി , പി.ഇ.മുഹമ്മദ് സക്കീർ, നൗഫൽ ബാഖവി , തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി   അബ്‌ദുൽ നാസർ മൗലവി അൽകൗസരി (ഡി.കെ.ജെ.യു. ജില്ലാ പ്രസിഡന്റ്), അൻവർ അലിയാർ (കൗൺസിലർ, ഈരാറ്റുപേട്ട നഗരസഭ), അലി മൗലവി ബാഖവി (ചീഫ് ഇമാം പുത്തൻപള്ളി മുസ് ലിം ജമാഅത്ത്), മുഹമ്മദ് അഷ്‌റഫ് കൗസരി (ചിഫ് ഇമാം, നൈനാർ ജുംഅ മസ്‌ജിദ്), ഇബ്രാഹിം കുട്ടി മൗലവി (ചീഫ് ഇമാം, മസ്ജിദുൽ നൂർ, കടുവമുഴി), വി.പി. സുബൈർ മൗലവി (ചിഫ് ഇമാം, മുഹ്‌യിദ്ദീൻ ജുംഅ മസ്ജിദ്), ഹാഷിം മന്നാനി (മേഖല സെക്രട്ടറി, ഡി.കെ.എൽ.എം.), പി.ടി. അഫ്‌സാറുദ്ദീൻ (പ്രസിഡന്റ്, മുഹിയിദ്ദീൻ ജുംഅ മസ്ജിദ്), മുഹമ്മദ് സാലിഹ് നടുവിലേടത്ത് (പ്രസിഡന്റ്, പുത്തൻപള്ളി ജുംഅ മസ്ജിദ്), മുഹമ്മദ് ഷരീഫ് മൗലവി (ട്രഷറർ, ഡി.കെ.ജെ.യു മീനച്ചിൽ താലൂക്ക് കമ്മിറ്റി) എന്നിവർ സംസാരിച്ചു.

കോട്ടയം

എരുമേലി പേട്ടതുള്ളൽ: പത്തനംതിട്ട, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം പാതകളിൽ ഗതാഗത നിയന്ത്രണം

എരുമേലി: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് എരുമേലിയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ ചന്ദനക്കുടം (ജനുവരി 10), പേട്ടതുള്ളൽ (ജനുവരി 11) എന്നിവ പ്രമാണിച്ച് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന പാതകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. പ്രധാന ഡൈവേർഷനുകൾ താഴെ പറയുന്നവയാണ്: • കാഞ്ഞിരപ്പള്ളി ➡️ റാന്നി/പത്തനംതിട്ട: കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കുരുവാമുഴി പെട്രോൾ പമ്പ് ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഓരുങ്കൽക്കടവ് – പത്താലിപ്പടി – കരിമ്പിൻ തോട് വഴി മൂക്കടയിലെത്തി യാത്ര തുടരണം. • കാഞ്ഞിരപ്പള്ളി ➡️ മുണ്ടക്കയം: കുരുവാമുഴി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാറമട - മഠംപടി വഴി പോകേണ്ടതാണ്. • മുണ്ടക്കയം ➡️ റാന്നി/പത്തനംതിട്ട: മുണ്ടക്കയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പ്രപ്പോസ് - MES - മണിപ്പുഴ വഴി വന്ന് ഇടത്തോട്ട് തിരിഞ്ഞ് കനകപ്പലം വഴി പോകണം. • റാന്നി ➡️ കാഞ്ഞിരപ്പള്ളി: റാന്നി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മൂക്കട റബ്ബർ ബോർഡ് ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാരുവേലി - കരിക്കാട്ടൂർ സെന്റർ - പഴയിടം – ചിറക്കടവ് വഴി പോകേണ്ടതാണ്. • പമ്പാവാലി ➡️ കാഞ്ഞിരപ്പള്ളി/മുണ്ടക്കയം: പമ്പാവാലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ MES കോളേജ് ജങ്ഷനിൽ നിന്നും തിരിഞ്ഞ് പ്രപ്പോസ് - പാറമട വഴി പോകണം. മുണ്ടക്കയത്തേക്ക് പോകേണ്ടവർ പാറമടയിൽ നിന്നും പുലിക്കുന്ന് വഴി തിരിഞ്ഞു പോകേണ്ടതാണ്.

കോട്ടയം

ചോലത്തടം മഹാദേവ ക്ഷേത്രത്തിൽ മോഷണം.

പൂഞ്ഞാർ ചോലത്തടം മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിന്റെയും തിടപ്പള്ളിയുടെയും ശിവക്ഷേത്രത്തിന്റെയും ഗണപതിയുടെ അമ്പലത്തിലും വാതിലുകൾ തകർത്തു. ഓഫീസ് മുറിയുടെ വാതിൽ തകർത്ത് അലമാരകളും മേശയും കുത്തിത്തുറന്നു. ഗണപതിയുടെ അമ്പലത്തിലും താഴും തകർത്തു. സ്വർണ്ണത്തിന്റെ പൊട്ടും ചന്ദ്രക്കലയും ഭണ്ഡാരക്കുറ്റികളിലെ പണവും മോഷണം പോയി. ഇന്നലെ ഉച്ചയോടെയാണ് ക്ഷേത്രം ഭാരവാഹികൾ മോഷണം വിവരം അറിയുന്നത്. മാസപൂജ മാത്രമുള്ള ക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഭാരവാഹികൾ ഇതിനുമുമ്പ് ക്ഷേത്രത്തിലെത്തിയത്. പിക്കാസ് ഉപയോഗിച്ചാണ് മോഷ്ടാവ് വാതിലുകളും അലമാരകളും തകർത്തത്. വ്യാഴാഴ്ച ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ. തോമസിന്റൈ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പിക്കാസ് ക്ഷേത്രപരിസരത്തുനിന്ന് പോലീസ് കണ്ടെുത്തു. വെള്ളിയാഴ്ച ഈരാറ്റുപേട്ട എസ്‌ഐ എൻ.എൽ. ബിനുവിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌കാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ ക്ഷേത്രത്തിൽ നിന്ന് 200 മീറ്ററോളം ഓടി കാവാലം റോഡിലേക്ക് പോകുന്ന നടപ്പുവഴിയിൽ എത്തിനിന്നു. ക്ഷേത്രത്തിലെ മൂന്ന് വാതിലുകളും നാല് അലമാരികളും അഞ്ച് ഭണ്ഡാരക്കുറ്റികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചെന്നും ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും ക്ഷേത്രം സെക്രട്ടറി സി.എൻ. ശശി ചാലിൽ പറഞ്ഞു

ജനറൽ

22ന് സിനിമ സംഘടനകളുടെ പണിമുടക്ക്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനം. തിയേറ്ററുകള്‍ അടച്ചിടുന്നതിന് പുറമെ ഷൂട്ടിങ് ഉള്‍പ്പെടെയുള്ള സിനിമ നിര്‍മാണവും നിര്‍ത്തിവയ്ക്കും. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി പിന്‍വലിക്കുക, തിയറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ ഉയര്‍ത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് സിനിമാ സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പലവട്ടം സര്‍ക്കാര്‍ സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. എന്നാല്‍ സംഘടനകളുടെ ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലസിനിമാ സംഘടനകളുമായി 14-ാം തീയതി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മറ്റു സംഘടനകളെയും വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

പ്രാദേശികം

കരുണയുടെ സേവന പാതക്ക് കരുത്തായി പുതിയൊരു ആംബുലൻസ് കൂടി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയുടെ ജീവകാരുണ്യ രംഗത്ത് നിസ്തുല സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സേവന പാതക്ക് കരുത്തായി പുതിയൊരു ആംബുലൻസ് കൂടി. ഈരാറ്റുപേട്ട ഫെഡറൽ ബാങ്ക് അരുവിത്തുറ ബ്രാഞ്ച് സി.എസ്.ആർ ഫണ്ടിൽ നിന്നും കരുണ പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് അനുവദിച്ച ആംബുലൻസിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും കരുണ അഭയകേന്ദ്രം അങ്കണത്തിൽ നടന്നു. ഫെഡറൽ ബാങ്ക് കോട്ടയം സോണൽ ഹെഡ് നിഷ കെ. ദാസ് കരുണ ചെയർമാൻ എൻ.എ.എം. ഹാറൂന് താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ഫെഡറൽ ബാങ്ക് ഭാരവാഹികളായ രാജേഷ് ജേക്കബ് (റീജിയണൽ ഹെഡ്, പാലാ), സിയാദ് എം.എസ് (ഇൻസ്പെക്ഷൻ വിഭാഗം വൈസ് പ്രസിഡന്റ്), മാത്യു പോൾ(ബാഞ്ച് ഹെഡ്, ഈരാറ്റുപേട്ട), ഫായിസ (മാനേജർ) എന്നിവർ സംസാരിച്ചു.കരുണ എക്സിക്യുട്ടിവ് കമ്മറ്റി അംഗം കെ.കെ. സാദിഖ് സ്വാഗതവും മാനേജർ കെ.പി. ബഷീർ നന്ദിയും പറഞ്ഞു.

കോട്ടയം

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും; ബാക്ക് ബെഞ്ചേഴ്‌സ് ഇല്ലാത്ത ക്ലാസ് മുറികള്‍ക്കും നടപടി; കരട് റിപ്പോര്‍ട്ടിന് അംഗീകാരം

സംസ്ഥാനത്തെ സ്‌കൂള്‍ അന്തരീക്ഷത്തില്‍ സമഗ്രമാറ്റം നിര്‍ദേശിക്കുന്ന കരട് റിപ്പോര്‍ട്ടിന് അംഗീകാരം. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയും. ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത പഠനാന്തരീക്ഷം സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കരട് റിപ്പോര്‍ട്ടില്‍ പൊതുജനങ്ങള്‍ക്ക് ഈമാസം ഇരുപത് വരെ നിര്‍ദേശങ്ങള്‍ അറിയിക്കാം. പുതിയ അധ്യയന വര്‍ഷത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കാനാണ് ആലോചന. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ നേരത്തെ എസ്.സി.ഇ.ആര്‍.ടി -യെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും കരട് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുകയും ചെയ്തു. വിദ്യാഭ്യാസ പ്രക്രിയയില്‍ സമൂഹത്തിന്റെയാകെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഈ കരട് റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ ലഭ്യമാക്കും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജനുവരി 20 വരെ അറിയിക്കാവുന്നതാണ്. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്, വരുന്ന അധ്യയന വര്‍ഷം തന്നെ ഈ മാറ്റങ്ങള്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നമ്മുടെ വിദ്യാലയങ്ങളെ കൂടുതല്‍ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാന്‍ ഈ മാറ്റങ്ങള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

മരണം

മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും. പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ​ഗാഡ്​ഗിൽ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തി. അവ​ഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ​ഗാഡ്​ഗിലിൻ്റെ നിലപാടുകൾ എത്രത്തോളം ശരിയാണെന്ന് പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗൺസിലിൽ അം​ഗമായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾ വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു