വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ആരോഗ്യം ആനന്ദം - പാലാ കോടതിയിൽ ബോധവത്കരണവും സ്ക്രീനിംഗും നടത്തി

പാലാ : കേരള  സർക്കാരിൻ്റെ കാൻസർ ബോധവത്കരണ സംരംഭമായ ' ആരോഗ്യം ആനന്ദം' ൽ കൈകോർത്ത് മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി. പാലാ കോടതി സമുച്ചയത്തിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും പാലാ ബാർ അസോസിയേഷനും സംയ്യകതമായി പാലാ ജനറൽ ആശുപത്രിയുടെയും ചേർപ്പുങ്കൽ മാർസ്ലീവാ മെഡസിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ഇ.അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. കാൻസർ നിർണയത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിവരിക്കുകയുണ്ടായി. പാലാ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ ആൻ്റെണി ഞാവള്ളി അദ്ധ്യക്ഷനായിരുന്നു. പാലാ ജനറൽ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. നമിത ജോൺ, മാർസ്ലീവാ മെഡിസിറ്റി മെഡിസിറ്റി മെഡിക്കൽ  ഓങ്കോളജിസ്റ് ഡോ.സോൺസ് പോൾ എന്നിവർ  അർബുദ ലക്ഷണങ്ങൾ ,നിർണായ രീതികൾ ചികിത്സാ രീതികൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് വിപുലമായ ബോധവത്ക്കരണ ക്ലാസ് നടത്തി.കാൻസർ നിർണയ പരിശോധനകൾക്ക് ഡോ.വിജിലെക്ഷ്മി ഡോ .നമിത ജോൺ സി.ഇന്ദു  എന്നിവർ നേതൃത്വം നൽകി .മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ് ,അഡ്വക്കേറ്റ്'സ് ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി മനിലമോൾ തുടങ്ങിയവർ പ്രസംഗിച്ചു .ബാർ അസോസിയേഷൻ സെക്രെട്ടറി അഡ്വ.റോജൻ ജോർജ് ,ലീഗൽ സർവീസസ് പ്രതിനിധികൾ നേതൃത്വം നൽകി.പാലാ ,ഈരാറ്റുപേട്ട കോടതികളിലെ വനിതാ  അഭിഭാഷകർ,ജീവനക്കാർ,ഗുമസ്തർ,പാരാ ലീഗൽ വോളന്റീർസ് തുടങ്ങി 90  ഓളം പേർ പങ്കെടുത്തു.

പ്രാദേശികം

കാറിന്റെ RC ബുക്ക് അടങ്ങിയ ഫയൽ നഷ്ട്ടപ്പെട്ടു

KL 07 BQ 7233 കാറിന്റെ RC ബുക്ക് അടങ്ങിയ ഫയൽ പാറത്തോടു ഓട്ടോ ഡ്രൈവറുടെ കൈയിൽ നിന്നും നഷ്ടപെട്ടു.ഇന്നലെ രാവിലെ (05-03-2025,ബുധനാഴ്ച ) ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാറത്തോടു തുടങ്ങിയ ഭാഗങ്ങളിൽ ഓട്ടോ സഞ്ചരിച്ചതിനു ശേഷമാണ് ഫയൽ നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്.കണ്ടു കിട്ടുന്നവർ ദയവായി പാറത്തോട് ഫാത്തിമ ലേഡീസ് സെന്ററിലോ, ഷഫീഖ് കുഴികാടൻ ഫോൺ: 9744713288 ദയവായി വിവരം അറിയിക്കുക.

പ്രാദേശികം

ഉൾക്കാഴ്ചയൊരുക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വനിതാദിനം.

അരുവിത്തുറ : ഉൾക്കാഴ്ചയുടെ സന്ദേശവുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വിമൻസ്സ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ  വനിതാ ദിനം സംഘടിപ്പിച്ചു. വനിതാദിനാഘോഷങ്ങളുടെ ഉദ്ഘാടനം കാഴ്ച പരിമിതിയെ അതിജീവിച്ച് മികച്ച സംരംഭകയായി മാറിയ ജാസ്മിൻ അജിയും പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പൊന്നു അന്നാ മനുവും ചേർന്ന് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട് ,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ, ജിലു ആനി ജോൺ, വിമൻസ് സെൽ കൺവീനർ തേജിമോൾ ജോർജ്, വിദ്യാർത്ഥിനി പ്രതിനിധി ജീവ മരിയ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്കിലും നഗരസഭ പരിധിയിലും ശുചിത്വ പരിശോധന : പിഴയിട്ടു.

ഈരാറ്റുപേട്ട : ബ്ലോക്ക്‌ പഞ്ചായത്ത് - നഗരസഭ പരിധിയിൽ  നിരോധിത പ്ലാസ്റ്റിക് സാധനങ്ങളുടെ വിപണനം തടയലും ശുചിത്വ പരിശോധനയും എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്  ആരംഭിച്ചു. ആദ്യ ഘട്ട പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 50 ഓളം കടകൾ ഉൾപ്പടെ സ്ഥാപനങ്ങളിലെ ശുചിത്വവും മാലിന്യ സംസ്ക്കരണവും വിലയിരുത്തി. വരും ദിവസങ്ങളിൽ പരിശോധന തുടരും. മാലിന്യ നിർമാർജന ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ.  ജില്ലാ തല എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കൂടാതെ ബ്ലോക്ക്‌, നഗരസഭ, പഞ്ചായത്ത്‌ തല സ്‌ക്വാഡുകളുമുണ്ട്.  ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ സ്‌ക്വാഡുകൾ സംയുക്തമായി ചേർന്നാണ് പരിശോധന. ബ്ലോക്ക്‌ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, മൂന്നിലവ്, തലനാട്, തീക്കോയി, തിടനാട്, മേലുകാവ് പഞ്ചായത്തുകളിലാണ്  പരിശോധനകൾ.  കൂടുതലായി മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, ബാങ്കുകൾ ഉൾപ്പടെ ആണ് പരിശോധന കർക്കശമാക്കിയിരിക്കുന്നത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനം, മാലിന്യ സംസ്കരണ ഉപാധികളുടെ പ്രവർത്തനം, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, യൂസർ ഫീ നൽകൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.  നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ചുമത്തുകയും തുടർന്ന് പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുകയും ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ ബാബുരാജ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി രാജൻ എന്നിവർ അറിയിച്ചു.  

ജനറൽ

മാർക്കോ സിനിമയ്ക്ക് ടിവിയിൽ പ്രദർശന അനുമതി നിഷേധിച്ച് സെൻസർ ബോർഡ്; അക്രമങ്ങൾ ഉള്ള ഭാഗം നീക്കം ചെയ്യണമെന്ന് നിർദേശം

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്.ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. മലയാളികള്‍ക്കൊപ്പം മറുഭാഷ് പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് പതിപ്പും കളക്റ്റ് ചെയ്തിരുന്നു. ഒടിടിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ.അതേസമയം കേരളത്തില്‍ വര്‍ധിച്ച് വരുന്ന, യുവാക്കള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിനിമകള്‍ ചെലുത്തുന്ന സ്വാധീനവും ചര്‍ച്ചയായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സമയത്തും വയലന്‍സ് രംഗങ്ങളെ വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു.

പ്രാദേശികം

എസ്.ഡി.പി.ഐ.ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് പ്രതിഷേധ പ്രകടനം നടത്തി

 ഈരാറ്റുപേട്ട : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്ത ഇ.ഡി. നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധപ്രകടനം നടത്തി. വിയോജിപ്പുകളെയും, രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് അറസ്റ്റ്. എന്ന്. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ സഫീർ കുരുവനാൽ പറഞ്ഞു. പ്രകടനത്തിന് സഫീർ കുരുവനാൽ, സെക്രട്ടറി വി.എസ്. ഹിലാൽ, കെ.യു. സുൽത്താൻ, യാസിർ കാരയ്ക്കാട് സി എച്ച്. ഹസീബ്, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, നസീറസുബൈർ ഫ്രാത്തിമഷാഹുൽ, നൗഫിയ ഇസ്മായിൽ നസീറസുബൈർ, ഫാത്തിമമാഹിൻ എന്നിവർ നേതൃതം നൽകി

പ്രാദേശികം

റമസാൻ ഈത്തപ്പഴ വിപണി സജീവമായി'

ഈരാറ്റുപേട്ട :നോമ്പ് തുറയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളില്‍ ഒന്നാണ് ഈത്തപ്പഴം.വിശ്വാസത്തൊടൊപ്പം രുചിയും 'ഗുണങ്ങളും  പ്രിയം ഏറുന്നു. റമസാന്‍ എത്തിയതോടെ ഈത്തപ്പഴ വിപണി സജീവമായി.കിലോയ്ക്ക് നൂറു രൂപ മുതല്‍ തുടങ്ങി 1600രൂപ വരെപോകുന്നു രുചി വൈവിധ്യത്തിന്റ് വിവിധ തരംഈത്തപ്പഴങ്ങള്‍.ഈത്തപഴങ്ങള്‍ക്കിടയിലെ രാജാവ്എന്ന് അറിയപ്പെടുന്ന അജ് വ ഈത്തപ്പഴത്തിന്റ  ഗുണങ്ങള്‍ ഏറെയാണ്. മദീനയില്‍ നിന്നും എത്തുന്ന അജ് വ ഈത്തപഴത്തിന് വിപണിയില്‍ ലഭ്യമായതില്‍ഏറ്റവും വിലയുംഅജ് വ യ്ക്കാണ്. സൗദി, ഇറാന്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ഈത്തപഴങ്ങളാണ് വിപണിയില്‍ ഏറെയും. സൗദിയില്‍ നിന്നുള്ളവയാണ് കൂടുതലും സ്ഥലപേരുകളില്‍ തുടങ്ങി ചരിത്രത്തില്‍ ചെന്നു ചേരുന്നു പലതിന്റയും പേരുകള്‍' കിലോയ്ക്ക് ആയിരത്തി അഞ്ഞൂറിന് മുകളില്‍ വില വരുന്ന ആമ്പറും, മജ്ദുലും ഇനങ്ങള്‍.  ഈ ഇനങ്ങളിലെ പ്രധാനപ്പെട്ട ഇനങ്ങളായ സഫാവി, സഖായി, അള്‍ജീരിയ മബ്രൂം എന്നിങ്ങനെ പോകുന്നു പേരുകള്‍ നുറു രൂപ മുതല്‍ ഇരുന്നൂറു രുപ വരെയാണ് തവിട്ട്, മഞ്ഞ നിറത്തിലുള്ള കാരയ്ക്ക ഇനങ്ങളും വിപണിയില്‍ സുലഭം  

കോട്ടയം

മാവടി- മഞ്ഞപ്ര- കുളത്തുങ്കൽ-കല്ലേക്കുളം റോഡിന് ഒരു കോടി രൂപയുടെ ഭരണാനുമതി.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: തീക്കോയി, പൂഞ്ഞാർ തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ  കടന്നുപോകുന്ന പിഡബ്ല്യുഡി റോഡ് ആയ   മാവടി -മഞ്ഞപ്ര- കുളത്തുങ്കൽ- കല്ലേക്കുളം റോഡ് നിർമ്മാണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി   ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പൂഞ്ഞാർ- പെരിങ്ങളം- അടിവാരം പിഡബ്ല്യുഡി റോഡിനെയും, ഈരാറ്റുപേട്ട വാഗമൺ സ്റ്റേറ്റ് ഹൈവേയും തമ്മിൽ ബന്ധിപ്പിച്ചുള്ള  ഈ റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ഗതാഗത മാർഗ്ഗവുമാണ്. പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിരവധി ആളുകൾ താമസിക്കുന്ന പ്രദേശത്തുകൂടിയുള്ള ഈ റോഡ്  വർഷങ്ങൾക്കു മുൻപ് പിഡബ്ല്യുഡി ഏറ്റെടുത്തിരുന്ന റോഡ് ആയിരുന്നു എങ്കിലും ഈ റോഡ് മാവടിയിൽ എത്തിച്ചേരുന്ന അവസാന റീച്ച് 650 മീറ്റർ റോഡ് ശരിയായ വിധത്തിൽ ഫോം ചെയ്യുകയോ ടാറിങ് നടത്തുകയോ  സംരക്ഷണഭിത്തി ഉൾപ്പെടെ യാതൊരു അടിസ്ഥാന സജ്ജീകരണങ്ങളും   ഇല്ലാതിരുന്നത് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഈ റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ  ഇതുവഴിയുള്ള ബസ് സർവീസുകളും മറ്റും കുളത്തുങ്കൽ ക്ഷേത്ര മൈതാനിയിൽ എത്തി അവസാനിപ്പിക്കേണ്ട നിലയിലായിരുന്നു. ഈ റോഡ് നല്ല നിലയിൽ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം  നൽകിയതിനെത്തുടർന്ന് ഈ റോഡിന്റെ അവസാന റീച്ച് മികച്ച നിലയിൽ ടാറിങ് നടത്തുന്നതിനും ആവശ്യമായ സംരക്ഷണ ഭിത്തികൾ, ഡ്രെയിനേജ് സിസ്റ്റം, ഐറിഷ് കോൺക്രീറ്റിംഗ് റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ ഒരുക്കി റോഡ് പൂർത്തീകരിക്കുന്നതിനുമാണ് ഇപ്പോൾ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ളത്.  ഈ റോഡ് പൂർത്തീകരിക്കുന്നതോടുകൂടി പൂഞ്ഞാർ മേഖലയിൽ നിന്നും വാഗമണ്ണിൽ എത്തിച്ചേരുന്നതിനുള്ള ദൂരം ആറ് കിലോമീറ്ററോളം കുറയും എന്നുള്ള പ്രത്യേകതയുമുണ്ട്. കൂടാതെ   പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളുടെ യാത്രാസൗകര്യം  ഏറെ മെച്ചപ്പെടുകയും ഈരാറ്റുപേട്ടയിൽ നിന്നും വാഗമണ്ണിലേയ്ക്ക് എത്തുന്നതിന് ഒരു ബൈപ്പാസ് ആയി ഉപയോഗിക്കാൻ കഴിയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.