വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാന് സ്വീകരണം നൽകി

ഈരാറ്റുപേട്ട ; തടവനാൽ പുത്തൻ വീട്ടിൽ ഖാൻ ഫാമിലി കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ V P നാസ്സറിന് സ്വീകരണം നൽകി രക്ഷാധികാരി T P M അബ്ദുൾ റഹീം ഖാൻ പൊന്നാട അണിയിച്ചു.അഡ്വ. പീർ മുഹമ്മദ് ഖാൻ, യാസീൻ ഖാൻ, അഡ്വ. സുഹൈൽ ഖാൻ, ഉവൈസ് ഖാൻ, ബൈജു ഖാൻ, മുഹമ്മദ് ഖാൻ എന്നിവർ സന്നിഹിതരായിരുന്നു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ റോഡ് മുറിച്ചുകടക്കാൻ പെടാപാട്. ട്രാഫിക്ക് യൂണിറ്റ്, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം'

ഈരാറ്റുപേട്ട. നഗരത്തിലെ റോഡിൽ സീ ബ്രാലൈനിലൂടെ ആളുകൾക്ക് കട ന്നുപോകുന്നത് ജീവൻ പണയംവെ ച്ച്. കാൽനടയാത്രക്കാർക്ക് റോഡ് മറികടക്കാനവസരം നൽകാതെയാ ണ് സീബ്രാ ലൈനുകളിലൂടെ വാഹ നങ്ങൾ പാഞ്ഞുപോകുന്നത്. സെൻട്രൽ ജംഗ്ഷനിൽ   മൂന്നിടത്താണ് സീബ്രാലൈനുകൾ വരച്ചിട്ടുള്ളത്. റോഡ് മറിക ടക്കണമെങ്കിൽ വാഹനങ്ങൾ സമീപ ത്തില്ലെന്നുറപ്പാക്കാൻ കാത്തുനിൽക്കണം. സീബ്രാലൈനിൽ കാൽന ടക്കാർ കയറിയിട്ടുണ്ടങ്കിൽ വാഹന ങ്ങൾ നിർത്തിക്കൊടുക്കണമെന്ന നി യമമൊന്നും പാലിക്കാറില്ല. സീബ്രാ ലൈനിൽ ആളുകൾ കയറുമ്പോൾ വാഹനങ്ങൾ ചിറിപ്പാഞ്ഞുപോകുന്ന ത് പതിവ് കാഴ്ചമാത്രം. സീബ്രാലൈനിലൂടെ മുന്നോട്ടു നടന്നുപോകുമ്പോൾ കുതിച്ചു പാഞ്ഞു വരുന്ന വാഹനങ്ങളെക്കണ്ട് ഭയന്ന് കാൽനടയാത്രക്കാർക്ക് റോഡരികിലേക്ക് വീണ്ടും കയറി നിൽക്കേണ്ടിവരുന്നതും പതിവാണ്. ബസ്  സ്റ്റോപ്പിൽ ആളുകളെ കയറ്റനായി ബസുകൾ നിർത്തിയിടുന്നത് പലപ്പോഴും സീബ്രാലൈനിലാണ്. ഇതുമൂലം റോഡ് മറികടക്കുന്നവർക്ക് ബസ് പോകുന്നതുവരെ കാത്തിരിക്കേണ്ടിവരുന്നു. പാലാ ,കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ ,തൊടുപുഴ റോഡുകളിൽ നിരവധി സീബ്രാലൈനുകളുണ്ട്.ഈ റോഡുകളിലെല്ലാം  ജീവൻ പണയംവെച്ചു വേണം റോഡു മുറിച്ചു കടക്കാൻ. സീബ്രാവരകളിൽ കാൽനടയാത്ര ക്കാർക്ക് സുരക്ഷിതമായി നടന്നുപോ കാൻ പൊലീസ് അവസരമുണ്ടാകണം. എന്നാൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസ്കാരനില്ലായെന്നാണ്പറയപ്പെടുന്നത്.അതു കൊണ്ട് നഗരത്തിൽ ട്രാഫിക്ക് നിയന്ത്രിക്കാൻ പൊലീസിനെ കാണാനില്ല. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ട്രാഫിക്ക് യൂണിറ്റ് ആരംഭിക്കണമെന്നാവശ്യം വർഷങ്ങളുടെ പഴക്കമുണ്ട്.ഇത് ഇതുവരെയും പൊലീസ് വകുപ്പ് നടപ്പിലാക്കീയിട്ടില്ല. അതു കൂടാതെ നഗരത്തിലെ ട്രാഫിക്ക് ലംഘനങ്ങൾ പരിശോധിക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യവും ശക്തമാണ്.

കോട്ടയം

പുതുപ്പള്ളി റബർ ബോർഡ് ക്വാർട്ടേഴ്സിൽ വൻ മോഷണം; 100 പവനോളം സ്വർണം കവർന്നു

കോട്ടയം പുതുപ്പള്ളിയിൽ 100 പവനോളം സ്വർണം കവർന്നു. റബർ ബോർഡ് ആസ്ഥാനത്തെ നാല് കോർട്ടേഴ്സിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മുറികൾ കുത്തി തുറന്ന് മോഷണം നടന്നത്. രണ്ട് കോട്ടേഴ്സിൽ നിന്നാണ് സ്വർണം നഷ്ടമായിരിക്കുന്നത്. റബർ ബോർഡിന്റെ ഉദ്യോഗസ്ഥർ മാത്രം താമസിക്കുന്ന സ്ഥലമാണിത്. മൂന്ന് ക്വാർട്ടേഴ്സ് കുത്തിത്തുറന്നു. നാലാമത്തേത് തുറക്കാൻ ശ്രമിച്ചു. ഒരു ക്വോട്ടേഴ്സിൽ നിന്ന് 70 പവനും. രണ്ടാമത്തെ ക്വോട്ടേഴ്സിൽ നിന്ന് 40 പവനും മോഷണം പോയതായാണ് സൂചന. മോഷണം നടന്ന ക്വാർട്ടേഴ്‌സുകളിൽ സംഭവസമയത്ത് ആളുകൾ ഉണ്ടായിരുന്നില്ല. മോഷണവിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു. സിസിടിവി കേന്ദീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാന മോഷണക്കേസുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

പ്രാദേശികം

അരുവിത്തുറ കോളജിൽ കലാഗ്നി കലോത്‌ത്സവത്തിന് തിരിതെളിഞ്ഞു.

ഈരാറ്റുപേട്ട : കൗമാര കലയുടെ വസന്തം പീലി വിടർത്തുന്ന കലാഗ്നി കലോത്സവത്തിന് അരുവിത്തുറ ജോർജ് കോളജിൽ തുടക്കമായി.മൂന്നു വേദികളിലായി 50 പരം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത് .കലാനിയുടെ ഉദ്ഘാടനം രാവിലെ കോളേജ് പ്രിൻസിപ്പാൾ  പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട് ,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,യൂണിയൻ സ്റ്റാഫ് കോഡിനേറ്റർ ഡോ തോമസ് പുളിക്കൽ, കോളജ്,യൂണിയൻ ചെയർമാൻ ആദിൽ ബഷീർ , ആർട്സ് ക്ലബ്ബ് സെക്കട്ടറി ഖദീജ സുഹ,വൈസ് ചെയർപേഴ്സൺ അഞ്ജലീനാ തുടങ്ങിയവർ പ്രസംഗിച്ചു

ജനറൽ

റെക്കോർഡ് തകർത്ത് സ്വർണവില ; ഒരുദിവസംകൊണ്ട് 760 രൂപ വർധിച്ചു , പവന് 1,08,000 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും സർവകാല റെക്കോർഡ്. ഇന്നലെ പവന്റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഈ റെക്കോർഡ് പുതുക്കി മുന്നേറുകയാണ് സ്വർണം. പവന് ഇന്ന് 760 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 1,08,000 രൂപയായി ഗ്രാമിന് 95 രൂപ വർധിച്ച് 13500 രൂപയിലെത്തി. ആഗോളവിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 4681 ഡോളറിലേക്ക് ഉയർന്നു. വെള്ളി വിലയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 312 രൂപയിലെത്തി

കോട്ടയം

മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു

വേലത്തുശ്ശേരി:- മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു. . യോബേല 2026 എന്ന പേരിൽ വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽഅധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി.മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനവും നിർവഹിച്ചു. “മാവടി പള്ളി, മലയോരത്തിന്റെ മകുടം” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. നിർവഹിച്ചു.. ആശംസകൾ നേർന്നുകൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, തീക്കോയി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക എം. എസ്., പൂഞ്ഞാർ സെന്റ്. മേരീസ് പള്ളി സീനിയർ അസിസ്റ്റന്റ് ഫാ. ജോബിൻ വിളക്കുന്നേൽ, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മോഹനൻ കുട്ടപ്പൻ, തീക്കോയി ഗ്രാമപഞ്ചായത്ത്‌ അംഗം സോളി സണ്ണി,,വേലത്തുശ്ശേരി എഫ്. സി. കോൺവെൻറ് മദർ സുപ്പീരിയർ ലിൻസ് മേരി, ടോമി മാത്യു മുത്തനാട്ട്, ബിനു ഒട്ടലാങ്കൽ, സാജൻ പെരുന്നിലത്ത്, സന്തോഷ്‌ ടോം അമ്പഴത്തിനാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും ഇടവകയിലെ കുട്ടികൾ അവതരിപ്പിച്ച കലാസന്ധ്യയും സ്നേഹവിരുന്നും നടന്നു.

കോട്ടയം

പാലാ തൊടുപുഴ റൂട്ടിൽ പിഴക് പാലം ജംഗ്ഷനിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ തൊടുപുഴ റൂട്ടിൽ പിഴക് പാലം ജംഗ്ഷനിൽ  ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ജംഗ്ഷനിൽ കടനാട് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച കാറും തൊടുപുഴയിൽ നിന്നും പാലായ്ക്ക് പോയ ബൈക്കും ഇടിക്കുകയായിരുന്നു.കാറിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പുറകിൽ പോയി ഇടിച്ചു നിന്നു. ബൈക്ക് യാത്രികൻ മാനത്തൂർ കളപ്പുരയ്ക്കൽ ആരോമലിന് ഗുരുതര പരിക്ക്. കാർ ഓടിച്ചിരുന്ന വ്യക്തിക്കും പരിക്കുകൾ ഉണ്ട്. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അമിത വേഗത എല്ലാം അപകടത്തിലേക്ക് നയിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. പാലം ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പരിക്കേറ്റ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം

ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി.

ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി. സർക്കാറിന്റെ ഹർജി പാലാ കോടതി തള്ളി. ചെറുവള്ളി എസ്റ്റേറ്റ്‌സർക്കാർ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു .ഉടമസ്ഥതാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിൾ ട്രസ്റ്റിന് എതിരേ സർക്കാൻ ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചില്ല. വിമാനത്താവളം സംബദ്ധിച്ച് പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകവെയാണ് ഇത്തരത്തിൽ തിരിച്ചടി നേരിട്ടത്. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 2263 ഏക്കർ ഭൂമിയുടെ കാര്യത്തിൽ ഈ വിധി ഏറെ നിർണായകമാണ്. ഇതോടെ പദ്ധതിയുടെ മുന്നോട്ട് പോക്ക് വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും സർക്കാർ ഈ ഭൂമി വാങ്ങുകയോ അല്ലെങ്കിൽ സ്ഥലം ട്രസ്റ്റ് വിട്ടുനൽകുകയോ ചെയ്യേണ്ടിവരും.അയന ചാരിറ്റബിൾ ട്രസ്റ്റ് , ഹാരിസൺസ് മലയാളം ലിമിറ്റഡ്, ഡോ. സിനി പുന്നൂസ്, അന്തരിച്ച ബിഷപ്പ് കെ പി യോഹന്നാൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ ഭൂമി. 1910ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ ഭൂമി സർക്കാർ വക പാട്ടം വിഭാഗത്തിൽപ്പെട്ടതാണെന്ന് സർക്കാർ വാദിച്ചത്.