വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കാരയക്കാട് സ്കൂൾ ടർഫ് ഗ്രൗണ്ട് ഉദ്ഘാടനവും അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പും

ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്കിലെ ആദ്യ ടർഫ് ഗ്രൗണ്ടായ കാരയ്ക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂളിലെ ടർഫ് ഗ്രൗണ്ട് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു.ടർഫ് ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 1 മുതൽ 7 വരെ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സ്കൂൾ ടർഫ് കോർട്ടിൽ ആരംഭിച്ചു. 6 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. വി.പി. നാസർ നിർവഹിച്ചു. സ്കൂൾ മാനേജർ മുഹമ്മദ് അഷ്റഫ് ഫ്ലഡ് ലൈറ്റ് സ്വിച്ച് ഓൺ നിർവഹിച്ചു. ടർഫ് നാമകരണം ഫൗസിയ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് ഉനൈസ് ഖാസ്മി നിർവഹിച്ചു.പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അനസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബാസിത് സി.പി., ട്രസ്റ്റ് ചെയർമാൻ സക്കീർ, ഫൗസിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് ആരിഫ്, പി.ടി.എ. പ്രസിഡണ്ട് പരിക്കുട്ടി മേത്തർ എന്നിവർ പ്രസംഗിച്ചു.ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം, ഈ വർഷം സ്കൂൾ സംഘടിപ്പിക്കുന്ന എല്ലാ ടൂർണമെന്റുകളിലും സൗജന്യ പ്രവേശനവും അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരളം

ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്, മെയ് 6ന് കേരളത്തിൽ ഹോട്ടലുകൾ അടച്ചിടും

കൊച്ചി:-പാചകവാതക വിലവർധനവിൽ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ. മെയ് ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ അറിയിച്ചു. കടയടപ്പിന് മുന്നോടിയായി ജില്ലാതലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത്വ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തിയത്. 19 കി ഗ്രാം വാണിജ്യ സിലിണ്ടറിന് തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് രൂപയാണ് വർദ്ധിപ്പിച്ചത്. രാജ്യത്ത് നിലവിൽ പാചക വാതക ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിലുള്ള കേന്ദ്ര നീക്കം ഹോട്ടലുടമകൾക്ക് തിരിച്ചടിയായേക്കും. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും വിലയും വർദ്ധിപ്പിക്കാതെ വേറെ വഴിയില്ല എന്ന് വ്യക്തമാക്കി കേന്ദ്ര റിപ്പോർട്ട്. പശ്ചിമേഷ്യൻ യുദ്ധം വ്യാപാര- വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും സാരമായി ബാധിക്കുമ്പോഴാണ് കേന്ദ്രം ഇരുട്ടടിയായി വില വർധിപ്പിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കേന്ദ്രം കൂട്ടുന്നത് . മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയത്.

കോട്ടയം

നിരോധിത മയക്കു മരുന്നുമായി യുവാവിനെ പാലാ എക്സൈസ് പിടികൂടി

പാലാ :നിരോധിത മയക്കു മരുന്നുമായി യുവാവിനെ പാലാ എക്സൈസ് പിടികൂടി :പുലിയന്നൂർ വില്ലേജിൽ തെക്കുംമുറി ഭാഗത്ത് മഴുവൻ ചേരിവീട്ടിൽ തങ്കച്ചൻ മകൻ ധനേഷ് 24 ആണ് അറസ്റ്റിലായത് .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്നാണ് യുവാവിനെ പിടികൂടിയത്  20 ബോട്ടിലുകളിലായി മെഫെന്റർമൈൻ സൾഫേറ്റാണ് പിടികൂടിയത് കൂടെ ഏതാനും സിറിഞ്ചുകളും പിടികൂടിയിട്ടുണ്ട് .ഇത് കുത്തിവച്ചാണ് മണിക്കൂറുകളോളം ലഹരി ലഭിക്കുമെന്നാണ് പറയപ്പെടുന്നത് . എക്സൈസ് ഇൻസ്പെക്ടർ രാംപ്രസാദ് K R, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ ആർ, പ്രിവന്റി ഓഫീസർ രതീഷ് കുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ധനുരാജ് പി സി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി, എക്സൈസ് ഡ്രൈവർ മുഹമ്മദ് ഹാരിസ്.പ്രതി,:- പുലിയന്നൂർ വില്ലേജിൽ തെക്കുംമുറി ഭാഗത്ത് മഴുവൻ ചേരിവീട്ടിൽ തങ്കച്ചൻ മകൻ ധനേഷ് 24 വയസ്സ്.

പ്രാദേശികം

എസ്.ടി.യു മെയ്ദിന റാലി രാവിലെ 9 മണിക്ക് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: എസ്‌.ടി.യു ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 8:30 ന് ഈരാറ്റുപേട്ടയിൽ മെയ്ദിന റാലി നടക്കും. ഈരാറ്റുപേട്ട ലീഗ് ഹൗസ് പരിസരത്തുനിന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.എ. മുഹമ്മദ് അഷറഫ് ഫ്ലാഗ് ഓഫ് നിർവഹിക്കും. തുടർന്ന് നഗരം ചുറ്റി സെൻട്രൽ ജംഗ്ഷൻ സമാപിക്കും. സമാപന സമ്മേളനത്തിൽ എസ്.ടി.യു മുൻസിപ്പൽ പ്രസിഡന്റ് റഷീദ് പഴയംപള്ളിൽ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം നിർവഹിക്കും. മുൻ നഗരസഭാ ചെയർമാൻ വി.എം. സിറാജ് മുഖ്യ പ്രഭാഷണം നടത്തും. മുസ്‍ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എ. മുഹമ്മദ് ഹാഷിം യുദ്ധവിരുദ്ധ സന്ദേശം നൽകും. മുസ്‍ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി കെ.എ. മാഹിൻ, എസ്.ടി.യു സംസ്ഥാന പ്രവർത്തകസമിതി അംഗം അസീസ് പത്താഴപ്പടി, എസ്.ടി.യു ജില്ലാ ട്രഷറർ താഹ നാകുന്നത്, മുസ്‍ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും ജില്ലാ, മണ്ഡല, മുനിസിപ്പൽ തല നേതാക്കന്മാർ, ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർമാർ എന്നിവർ സംസാരിക്കും. എസ്.ടി.യു മുൻസിപ്പൽ സെക്രട്ടറി കബീർ കുരുവനാൽ സ്വാഗതവും ട്രഷറർ സെയിനുല്ലാബ്ദീൻ നന്ദിയും പറയും.

പ്രാദേശികം

എഫ്.ഐ..ടി.യു കോട്ടയം ജില്ലാ മെയ്ദിന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: കോർപറേറ്റ്കൾക്കു വേണ്ടി നടപ്പിലാക്കിയ ലേബർ കോഡുകൾ റദ്ദുചെയ്യുക എന്ന മുദ്രാവാക്യവുമായി മെയ് 1ന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എഫ്.ഐ..ടി.യു (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്) കേട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ നടക്കും. രാവിലെ 9 മണിക്ക് മുനിസിപ്പൽ ഓഫീസിനു സമീപത്തുനിന്ന് ആരംഭിക്കുന്ന റാലി ടൌൺ ചുറ്റി മുട്ടം ജംഗ്ഷനിൽ സമാപിക്കും. തുടർന്ന നടക്കുന്ന സമ്മേളനത്തിൽ എഫ്.ഐ.ടി.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.എച്ച്. മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, എഫ്.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ജിനമിത്ര, കാറ്ററിംഗ് ആന്റ് ഹോട്ടൽ തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. സിയാദ് തുടങ്ങിയവർ സംസാരിക്കും.

കോട്ടയം

ഈരാറ്റുപേട്ടയിൽ ട്രാഫിക് പരിഷ്കാരം കർശനമാക്കുന്നു, നിയമലംഘകർക്ക് മെയ് 1 മുതൽ പിഴ

ഈരാറ്റുപേട്ട: നഗരത്തിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ വെള്ളിയാഴ്ച മുതൽ കർശനമായി നടപ്പിലാക്കുന്നു. വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് അധികൃതർ നടപടികൾ ശക്തമാക്കിയിരിക്കുന്നത്.ട്രാഫിക് പരിഷ്കരണത്തിന്റെ പ്രധാന ഭാഗമായി നഗരത്തിലെ തിരക്കേറിയ മേഖലകളിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി കൂടുതൽ ഡിവൈഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു.  അതനുസരിച്ച്, മാർക്കറ്റ് റോഡിൽ നിന്നും ഈരാറ്റുപേട്ട മുനിസിപ്പൽ റോഡിൽ നിന്നും കുരിക്കൽ റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം പൂർണ്ണമായും നിരോധിച്ചു.​യു-ടേൺ പാടില്ല: കുരിക്കൽ നഗർ ഭാഗത്ത് പുതുതായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകൾക്ക് സമീപത്തുനിന്ന് ഇരുവശങ്ങളിലേക്കുമുള്ള യു-ടേണുകൾ (U-Turn) കർശനമായി വിലക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായ അപകടങ്ങളും ഗതാഗത തടസ്സങ്ങളും ഒഴിവാക്കാനാണിത്.മെയ് ഒന്നാം തീയതി മുതൽ നിയമലംഘകരിൽ നിന്നും കർശനമായി പിഴ ഈടാക്കി തുടങ്ങാനാണ് അധികൃതരുടെ തീരുമാനം. ഈരാറ്റുപേട്ടയുടെ ട്രാഫിക് പ്രശ്‌നങ്ങൾക്ക് ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള തീവ്ര പരിശ്രമത്തിലാണ് നിലവിൽ ഭരണസമിതി. ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ടയ്ക്കായി പ്രത്യേക ട്രാഫിക് യൂണിറ്റ് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ, നഗരത്തിലെ പ്രധാന റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനായി കൂടുതൽ ബൈപ്പാസുകൾ, റിവർവ്യൂ റോഡുകൾ, മറ്റ് പ്രധാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ലിങ്ക് റോഡുകൾ എന്നിവ സമയബന്ധിതമായി നടപ്പിലാക്കാനുള്ള വിപുലമായ പദ്ധതികളും ഭരണസമിതി ആവിഷ്കരിച്ചുവരികയാണ്.​നാടിന്റെ വികസനത്തിനും സുഗമമായ യാത്രാനുഭവത്തിനും പുതിയ ട്രാഫിക് പരിഷ്കാരങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ  അഭ്യർത്ഥിച്ചു.

പ്രാദേശികം

എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽമെയ്ദിനറാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ നടക്കുo

ഈരാറ്റുപേട്ട : ചൂഷകരില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്നമുദ്രാവാക്യവുമായിമെയ് 1ന്ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു (സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ) കേട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ വച്ച് നടക്കും. ഈരാറ്റുപേട്ട എം.ഇ.എസ്. ജംഗ്ഷനിൽ നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന റാലി ഈരാറ്റുപേട്ട ടൗൺചുറ്റി മുട്ടം ജംഗ്ഷനിൽ സമാപിക്കും. തുടർന്ന്  എസ്ഡിറ്റിയു കോട്ടയംജില്ലാ പ്രസിഡൻ്റ് അയ്യൂബ് ഖാൻ കൂട്ടിക്കലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ ,എസ്ഡിറ്റിയു സംസ്ഥാന സമിതിയംഗം അബ്ദുൾ സലാം പറക്കാടൻ സമ്മേളനംഉദ്ഘാടനം ചെയ്ത് സംസാരിക്കും. ജില്ലാ നേതാക്കളായ, ബൈജു കാഞ്ഞിരം, ബഷീർ അറുപറ, നിജിൽ ബഷീർ, അയ്യൂബ് രണ്ട് മാക്കൽ തുടങ്ങിയവർ സംസാരിക്കും.

കേരളം

കേരളം യുഡിഎഫിനെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

  കൊച്ചി: കേരളത്തില്‍ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 140 നിയമസഭാ സീറ്റില്‍ യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് CNN-News18 എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫ് 58 മുതല്‍ 68 വരെ സീറ്റ് നേടുമെന്നും ബിജെപിക്ക് നാല് വരെ സീറ്റ് നേടുമെന്നും CNN-News18 പ്രവചിക്കുന്നു. യുഡിഎഫ് 78 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പ്രവചനം. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകളാണ് ഇന്ത്യാ ടുഡേ Axis My India പ്രവചനം. ബിജെപി മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നും Axis My India പ്രവചിക്കുന്നു. എന്‍ഡിടിവിയുടെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിക്കുന്നു. 75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് എന്‍ഡിടിവി എക്സിറ്റ് പോള്‍ പ്രചവിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും പ്രവചിക്കുന്നു. യുഡിഎഫ് 70 സീറ്റിന് മുകളില്‍ നേടി അധികാരത്തിലെത്തുമെന്നാണ് മാട്രിസ് എക്‌സിറ്റ് പോളും പ്രവചിക്കുന്നത്. യുഡിഎഫിന് 75 മുതല്‍ 85 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് 60മുതല്‍65 സീറ്റുകള്‍ വരെയും ബിജെപിക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെയും Matrize പ്രവചിക്കുന്നു.