വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മുനമ്പം ജുഡീഷ്യൽ കമീഷൻ: കോടതി വിധി സ്വാഗതാർഹം -കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ

കോട്ടയം: 404ഏക്കറോളം വിസ്തൃതിയുള്ള മുനമ്പത്തെ വക്കഫ് ഭൂമി ഇഷ്ടദാനമായി കിട്ടിയതാണെന്നും ക്രയവിക്രയ സ്വാതന്ത്ര്യമുള്ളതാണെന്നുമുള്ള കോഴിക്കോട് ഫാറൂക്ക് കോളജ് അധികൃതരുടെ നിലപാടിനേറ്റ കനത്ത പ്രഹരമാണ് ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പ്രസ്താവിച്ചു. മുനമ്പത്തേത് വക്കഫ് ഭൂമി ആയതു കൊണ്ടാണ് നിലവിലുള്ള നിയമപ്രകാരം സാധ്യമല്ലാത്ത കമ്മീഷൻ നിയമനം ചോദ്യം ചെയ്യപ്പെട്ടത്. ഇതംഗീകരിച്ചു കൊണ്ടുള്ള വിധിയിലൂടെ വിവാദഭൂമി വക്കഫാണെന്ന് തെളിഞ്ഞതായും സക്കീർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ, ഭാരതത്തിൻറെ ഭരണഘടന നൽകുന്ന പൗരാവകാശങ്ങളും മതസ്വാതന്ത്ര്യവും അഭംഗുരം നിലനിർത്താൻ, അവസരത്തിനൊത്തുയർന്ന കേരളാ ഹൈക്കോടതി നീതിന്യായ വ്യവസ്ഥയുടെ ഉദാത്ത മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികം

ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ റമളാൻ വിഷയമാക്കി മാപ്പിളപ്പാട്ട്, കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഈരാറ്റുപേട്ട ; ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ റമളാൻ വിഷയമാക്കി മാപ്പിളപ്പാട്ട്, കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഓരോ വിഭാഗത്തിലും ഒരാൾക്ക് രണ്ട് രചനകൾ നടത്താം. രചനകൾ മാർച്ച് മാസം 25 നു മുമ്പ് താഴെ പറയുന്ന നമ്പരിലേക്ക്  ടെക്സ്റ്റ് മെസ്സേജായി 8547173421 അയക്കുക.  വിജയികൾക്ക്  ക്യാഷ് പ്രൈസും, മെമന്റോയും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന 5 സൃഷ്ടികൾ ഫെയ്സ് പുറത്തിറക്കുന്ന പുസ്തകത്തിലും പ്രസീദ്ധീകരിക്കും.കേരളത്തിലെ പ്രമുഖ രചയിതാക്കളാവും വിധി നിർണ്ണയം നടത്തുക. മുമ്പ് പ്രസിദ്ധീകരിച്ചതും, പഴയതുമായ രചനകൾ അയക്കാതിരിക്കുക

കോട്ടയം

പൂഞ്ഞാർ പനച്ചികപ്പാറയിൽ മീനച്ചിലാറ്റിൽ കഞ്ചാവ് ചെടി കണ്ടെത്തി. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താംക്ലാസുകാരൻ പിടിയിലായതിന് പിന്നാലെ കഞ്ചാവ് ചെടിയും കണ്ടെത്തി. മീനച്ചിലാറ്റിൽ കാവുംകടവ് പാലത്തിന് സമീപത്തുനിന്നാണ് ചെടി കണ്ടെത്തിയത്. കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിലായതിന് 100 മീറ്റർ മാത്രം അകലെയാണ് ഈ പാലം പ്രദേശവാസിയായ അജയൻ എന്നയാളാണ് ആറ്റുതീരത്ത് കഞ്ചാവ് ചെടി വളർന്നുനിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഈരാറ്റുപേട്ട എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. എക്സൈസ് സംഘം സ്ഥലത്ത് എത്തി സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.

കോട്ടയം

വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ നടപടി വേണമെന്നാവശ്യം ശക്തമാകുന്നു

ഈരാറ്റുപേട്ട: വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പോലിസിൽ നിരവധി സംലടനകൾ പരാതി നൽകി യെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാവുന്നു  വർഗ്ഗീയ വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് മാത്യു സാമുവൽ ഓഫീഷ്യൽ എന്ന യുട്യൂബ് ചാനലിനെതിരെ യൂത്ത് ലീഗ് ,ഡി വൈ എഫ് ഐ പി.ഡി.പി, ജനകീയ വികസന ഫോറം എന്നീ സംഘടനകളാണ്പരാതി നൽകിയത്.  ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും, വെറുപ്പ് സൃഷ്ടിക്കുന്ന മതസൗഹാർദ്ദം തകരാൻ ഉതകുന്നതുമായ കള്ള പ്രചരണങ്ങളും അസത്യ പ്രചരണങ്ങളും വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു. സൗഹൃദപരമായി ജീവിക്കുന്ന ഹിന്ദു-മു സ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് ഇടയിൽ ശത്രുത വർദ്ധിപ്പിക്കുകയാണ് ചാനൽ ചെയ്യുന്നത്.  വളരെ പരസ്പരം സ്നേഹത്തോടെ എല്ലാവിഭാഗം ജനങ്ങളും കഴിഞ്ഞ് പോകുന്ന ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങ ൾക്കിടയിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്നതാണ് ലക്ഷ്യം. മാത്രമല്ല വ്യാപാരവ്യവസായ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ഈ നാടിന്റെ വ്യാപാരമേഖലയെ തകർക്കുന്നതിനായി ഈരാറ്റുപേട്ട ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ഇയാൾ ചാനലിലൂടെ പ്രചരണം നടത്തുകയാണ്.  സമൂഹങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും സൃഷ്ട‌ിക്കുന്നതിനും നാടിന്റെ മതനിര പേക്ഷതയെ തകർക്കുന്നതിനും തുടർച്ചയായി ശ്രമിക്കുന്ന വ്യക്തിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295A, 153A, 555, സി ആർ പി.സി സെക്ഷൻ 95 മുതലായ വകുപ്പുകളും പ്രാധാന്യമുള്ള മറ്റ് നിയമ വ്യവസ്ഥകളും ഉൾപ്പെടുത്തിക്കൊണ്ട് കർശന നിയമന ടപടി സ്വീകരിക്കണമെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ സംഘടനകൾ ആവശ്യപ്പെട്ടത്.

പ്രാദേശികം

വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ പി.ഡി.പി ഈരാറ്റുപേട്ട പോലിസിൽ പരാതി നൽകി

ഈരാറ്റുപേട്ട: വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പോലിസിൽ പരാതി നൽകി പി.ഡി.പി. പൂഞ്ഞാർ മണ്‌ഡലം സെക്രട്ടറി മുജീബ് മഠത്തിപ്പറമ്പിലാണ്  വർഗ്ഗീയ വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് മാത്യു സാമുവൽ ഓഫീഷ്യൽ എന്ന യുട്യൂബ് ചാനലിനെതിരെ പരാതി നൽകിയത്. ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും, വെറുപ്പ് സൃഷ്ടിക്കുന്ന മതസൗഹാർദ്ദം തകരാൻ ഉതകുന്നതുമായ കള്ള പ്രചരണങ്ങളും അസത്യ പ്രചരണങ്ങളും വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു. സൗഹൃദപരമായി ജീവിക്കുന്ന ഹിന്ദു-മു സ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് ഇടയിൽ ശത്രുത വർദ്ധിപ്പിക്കുകയാണ് ചാനൽ ചെയ്യുന്നത്.  വളരെ പരസ്പരം സ്നേഹത്തോടെ എല്ലാവിഭാഗം ജനങ്ങളും കഴിഞ്ഞ് പോകുന്ന ഈരാറ്റുപേട്ട എന്ന ഈ നാട്ടിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്നതാണ് ലക്ഷ്യം. മാത്രമല്ല വ്യാപാരവ്യവസായ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ഈ നാടിന്റെ വ്യാപാരമേഖലയെ തകർക്കുന്നതിനായി ഈരാറ്റുപേട്ട ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ഇയാൾ ചാനലിലൂടെ പ്രചരണം നടത്തുകയാണ്.  സമൂഹങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും സൃഷ്ട‌ിക്കുന്നതിനും നാടിന്റെ മതനിര പേക്ഷതയെ തകർക്കുന്നതിനും തുടർച്ചയായി ശ്രമിക്കുന്ന വ്യക്തിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295A, 153A, 555, CRPC Section 95 മുതലായ വകുപ്പുകളും പ്രാധാന്യമുള്ള മറ്റ് നിയമ വ്യവസ്ഥകളും ഉൾപ്പെടുത്തിക്കൊണ്ട് കർശന നിയമന ടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

കോട്ടയം

പൂഞ്ഞാർ പനച്ചിക്കപാറയിൽ പത്താം ക്ലാസ് വിദ്യാർഥി കഞ്ചാവുമായി പിടിയിൽ, ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്

പൂഞ്ഞാർ പനച്ചികപാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർത്ഥി എക്സൈസ് പിടിയിലായി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടി വലിക്കിടയിൽ നിലത്ത് വീണ് എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം പൂഞ്ഞാർ കുന്നോന്നിയിൽ പോയി മടങ്ങും വഴിയായിരുന്നു സംഭവം.   സംശയാസ്പ‌ദമായ സാഹചര്യത്തിൽ പനച്ചികപാറയ്ക്ക് സമീപം ബൈക്കിൽ ഇരിക്കുന്ന വിദ്യാർത്ഥിയെ കണ്ട് എക്സൈസ് സംഘം വാഹനം നിർത്തി. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ കയ്യിൽ ഉണ്ടായിരുന്ന പൊതി വലിച്ചെറിഞ്ഞ് വിദ്യാർത്ഥി ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ച പ്രസാദ് എന്ന ഉദ്യോഗസ്ഥനുമായി വാഹനം മുന്നോട്ട് നീങ്ങിയതോടെ ഇരുവരും നിലത്ത് വീഴുകയായിരുന്നു. ...

കോട്ടയം

വന വന്യജീവി നിയമത്തിലെ ജനദ്രോഹ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഡോ: എൻ ജയരാജ്

കൂട്ടിക്കയ്ൽ: 1972ലെ വന വന്യജീവി സംരക്ഷണ നിയമത്തിലെ ജനദ്രോഹപരമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഡോക്ടർ എൻ ജയരാജ് ഗവൺമെന്റ് ചീഫ് വിപ്പ്. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് (എം) എം.എൽ.എ.മാരും പാർട്ടി നേതാക്കന്മാരും ഡൽഹിയിൽ ധർണ്ണ നടത്തുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ അക്രമണ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സ്വത്തിനും ജീവനും സംരക്ഷണം ഇല്ലാത്ത ജനസമൂഹം ആയിട്ടാണ് മലയോര കർഷകർ ജീവിക്കുന്നത്. സ്വന്തം ഭൂമിയിൽ നിന്നും ആദായം എടുക്കുന്നതിന് കൈവശഭൂമിയിൽ കൃഷി ചെയ്യുന്നതിന് കർഷകർക്ക് സാധിക്കാത്ത ഭയാനകരമായ അവസ്ഥയാണ് മലയോര കർഷകർ നേരിടുന്നത്. കേരളത്തിലെ വനങ്ങൾക്ക് താങ്ങാൻ ആവാത്ത വിധം കാടുകളിൽ വന്യമൃഗങ്ങൾ പെറ്റു പെരുക്കിയിരിക്കുന്നു. പരിഷ്കൃത രാജ്യങ്ങൾ ഇത്തരം സാഹചര്യതിൽ സ്വീകരിക്കുന്ന യാതൊരു നടപടിയും ഇന്ത്യയിൽ സ്വീകരിക്കുവാൻ ഇവിടുത്തെ സർക്കാരുകൾ തയ്യാറാകുന്നില്ല. ഇത് മാറിയേ തീരൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൂഞ്ഞാർ എം.എൽ.എ അഡ്വ:സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജാഥാ ക്യാപ്റ്റൻ പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊ. ലോപ്പസ് മാത്യു, നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ: സാജൻ കുന്നത്ത്, ബേബി ഉഴുത്തുവാൽ, ജോർജുകുട്ടി അഗസ്തി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സിറിയക് ചാഴിക്കാടൻ,വിജി എം തോമസ്,ബിജോയ് ജോസ് മുണ്ടുപാലം, കെ. ജെ തോമസ് കട്ടയ്ക്കൽ, സക്കറിയ ഡൊമിനിക്ക് ചെമ്പകത്തിങ്കൽ, തോമസ് മാണി , സുമേഷ് ആൻഡ്രൂസ്,ചാർലി കോശി, ബിനോ ചാലക്കുഴി, സോജൻ ആലക്കുളം, സാജൻ തൊടുക, നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, ജോസ് പുത്തൻകാല,സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ശ്രീകാന്ത് എസ് ബാബു, മോളി വാഴപ്പനാടി, ബിൻസി മാനുവൽ, ഷീലാമ്മ ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട ഘടകത്തിന്റെ നേത്രത്വത്തിൽ റമളാൻ കിറ്റ് വിതരണവും പ്രാർത്ഥനയും നടന്നു

ഈരാറ്റുപേട്ട :തെക്കൻ കേരളത്തിലെ പ്രധാന മത അധ്യാപക സംഘടനയായ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട ഘടകത്തിന്റെ നേത്രത്വത്തിൽ റമളാൻ കിറ്റ് വിതരണവും പ്രാർത്ഥനയും നടന്നു. ..സർവ്വർക്കും നന്മകൾ ഉണ്ടാകട്ടെ എന്നും ലോകം മുഴുവൻ ശാന്തി പരക്കട്ടെ എന്നും പ്രാർത്ഥിച്ചു കൊണ്ട് മേഖല പ്രസിഡന്റ്‌ നൗഫൽ ബാഖവി യോഗം ഉൽഘാടനം ചെയ്തു. ..മേഖലയിലെ തോണ്ണൂറോളം അധ്യാപകർക്ക് കിറ്റ് ലഭിച്ചു. ..ഇതിനു വേണ്ടി സഹകരിച്ച എല്ലാവർക്കും നന്ദി പറഞ് മേഖല സെക്രട്ടറി ഹാഷിം മന്നാനി ആദ്യ കിറ്റ് വിതരണം നടത്തി