വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പനയ്ക്കപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് തീക്കോയി സ്വദേശികളായ യുവാക്കൾക്ക് പരിക്ക്

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തീക്കോയി സ്വദേശികളായ ജിതിൻ (22) ഷിബിൻ (20) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അർധരാത്രിയിൽ പനയ്ക്കപ്പാലം ഭാഗത്ത് വച്ചായിരുന്നു അപകടം.

മരണം

അബ്ദുല്‍ സലാം (71)നിര്യാതനായി

അബ്ദുല്‍ സലാം (71)നിര്യാതനായി കൊച്ചേപറമ്പില്‍ തെക്കേക്കര കബറടക്കം  ഈരാറ്റുപേട്ട  മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് സമയം പിന്നീട് അറിയിക്കും

കോട്ടയം

പാലാ പൊൻകുന്നം റോഡിൽ 12-ാം മൈലിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ ഇന്നോവ ഇടിച്ച് നിരവധി പേർക്ക് പരിക്ക്

പാലാ പൊൻകുന്നം റോഡിൽ 12ആം മൈൽ ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയിട്ടിരുന്ന നിരപ്പേൽ ബസിലേക്ക് അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന കർണാടകയിൽ നിന്നും വന്ന ഇന്നോവ കാർ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക് ബസ് യാത്രക്കാർക്കും അയ്യപ്പ ഭക്തർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട് 12 :30ഓട് കൂടിയായിരുന്നു അപകടം നടന്നത് ഈ അപകടത്തിനു തോട്ട് മുൻപ് 12 ആം മൈൽ കടപ്പാടൂർ ബൈപാസ് ഇൽ നിന്നും വന്ന ഇന്നോവയും പാലാ പൊൻകുന്നം റോഡിൽ വന്ന എത്തിയോസ് കാറും അപകടത്തിൽ പെട്ടിരുന്നു. .

പ്രാദേശികം

റിപ്പബ്ലിക്ക് ദിന പരേഡിൽ അണിനിരക്കാൻ അരുവിത്തുറ കോളേജിൻ്റെ കേഡറ്റുകളും.

ഈരാറ്റുപേട്ട :2025 ജനുവരി 26 ന് ഡെൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ നിന്നുള്ള രണ്ട് എൻ സി സി കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെട്ടു. എയിഡഡ് വിഭാഗം ബിക്കോം മൂന്നാം വർഷ വിദ്യാർത്ഥി കുരുവിള സെബാസ്റ്റ്യൻ , ബി എ പൊളിറ്റിക്സ്സ് മൂന്നാം വർഷ വിദ്യാർത്ഥിനി അൽഫോൻസാ അലക്സ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ആറുമാസമായി നടന്ന നിരന്തരമായ പരിശീലനത്തിലൂടെയും വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ചുമാണ് ഇരുവരും റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡെൽഹിയിൽ റിപ്പബ്ലിക് ഡേ പരേഡിനോട് അനുബന്ധിച്ചുള്ള ക്യാംപിൽ പരിശീലനത്തിലാണ് ഇരുവരും.

കോട്ടയം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന് ആരോപണം; 211.89 കോടി രൂപ എവിടെപ്പോയെന്ന് പ്രതിപക്ഷം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. 211.89 കോടി രൂപ കാണാനില്ലെന്നാണ് ആരോപണം. തനത് ഫണ്ട് കൈകാര്യം ചെയ്തതില്‍ പൊരുത്തക്കേട് ഉണ്ടെന്നും ആക്ഷേപമുണ്ട്.നഗരസഭയില്‍ രേഖപ്പെടുത്തിയ ചെക്കുകള്‍ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെന്നാണ് ആരോപണം. പണം എവിടെ പോയി എന്ന് പറയാന്‍ ബന്ധപ്പെട്ട സെക്രട്ടറിക്കോ ചെയര്‍പേഴ്‌സണോ കഴിയുന്നില്ല എന്നാണ് വസ്തുതയെന്നും തുക ചിലവായിപ്പോയിട്ടുണ്ടെങ്കില്‍ ആ വിവരം കൗണ്‍സിലിനെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു. ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനില്‍ ആണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. ഇതിനെ പറ്റി ഉദ്യോഗസ്ഥ തലത്തിലോ ഓഡിറ്റ് തലത്തിലോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ അടിയന്തരമായി ഇതിനെ പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. കൃത്യമായി നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.കഴിഞ്ഞ വര്‍ഷം നഗരസഭയിലെ ജീവനക്കാരന്‍ രണ്ടരക്കോടി രൂപ പെന്‍ഷന്‍ ഫണ്ടിനത്തില്‍ തട്ടിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ആരോപണം.  

പ്രാദേശികം

പുതുവത്സര ആഘോഷത്തിനിടെ കുട്ടിക്കാനത്ത് വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെടാൻ ഇടയായ കാർ ടീം നന്മക്കൂട്ടം കണ്ടെത്തി.

കുട്ടിക്കാനം/ഈരാറ്റുപേട്ട പുതുവത്സര ആഘോഷത്തിനിടെ കുട്ടിക്കാനത്ത് വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെടാൻ ഇടയായ കാർ ടീം നന്മക്കൂട്ടം കണ്ടെത്തി.  അഗാധമായ കൊക്കയിലേക്ക് മറിഞ്ഞ കാർ കഴിഞ്ഞ ദിവസമാണ് ടീം നന്മക്കൂട്ടവും പോലീസും കണ്ടെത്തിയത്. ഇന്നലെയും ഇന്നുമായി ടീം നന്മക്കൂട്ടം പ്രസിഡന്റ് ഷാജി കെകെപിയുടെ നേതൃത്വത്തില്‍ പതിനൊന്ന് പേര്‍ അടങ്ങുന്ന സംഘവും കാഞ്ഞിരപ്പള്ളിയില്‍ നിന്നുമുള്ള അഞ്ചംഗസംഘവുമാണ് ഏകദേശം 1800 അടിയോളം താഴ്ച്ചയുള്ള കൊക്കയില്‍ നിന്നും കാർ പുറത്തെടുത്തത്. കാർ എങ്ങനെ പുറത്തെടുക്കാമെന്ന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. വാഹനവും റോപ്പും കപ്പിയും ബെല്‍റ്റുകളുമായി കുട്ടിക്കാനത്തെത്തി. ആദ്യ ഘട്ടമെന്ന നിലയില്‍ കൊക്കയുടെ അടിത്തട്ടില്‍ ടീം അംഗങ്ങള്‍ എത്തുകയും റോപ്പ് വഴി മരങ്ങളുടെയും കല്ലുകളുടെ ഇടയിലൂടെ മുകളിലേക്ക് സാഹസികമായി വലിഞ്ഞ് കയറി. വാഹനത്തില്‍ റോപ്പ് കെട്ടി താഴേക്ക് ഇറക്കി. വാഹനത്തില്‍ കയറ്റി പീരുമേട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ടീം നന്മക്കൂട്ടംഈരാറ്റുപേട്ടിയിലേക്ക് തിരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗീ സംഗമവും മുന്‍ എം.പി ശ്രീ. തോമസ് ചാഴിക്കാടന്‍ അനുവദിച്ച ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫും നടന്നു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് ദിനാചരണവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗീ സംഗമവും മുന്‍ എം.പി ശ്രീ. തോമസ് ചാഴിക്കാടന്‍ അനുവദിച്ച ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫും നടത്തി. മുന്‍ എം.പി ശ്രീ. തോമസ് ചാഴിക്കാടന്‍ ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു സംസാരിച്ചു. സെക്കന്‍ഡറി പാലിയേറ്റീവ് രോഗീസംഗമം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ് നെല്ലുവേലില്‍, അദ്ധ്യക്ഷതവഹിച്ചു. ക്ഷയരോഗ വിമുക്ത പ്രതിഞ്ജ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ ചൊല്ലികൊടുത്തു. ആശംസകള്‍ അര്‍പ്പിച്ച് തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയാ ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍, ബ്ലോക്ക്മെമ്പര്‍മാരായ, ജെറ്റോജോസ്, ശ്രീകല.ആര്‍, ബിന്ദു സെബാസ്റ്റ്യന്‍, മിനി സാവിയോ, മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനുരാഗ് പാണ്ടിക്കാട്ട്, തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ജോസഫ് മെമ്പര്‍മാരായ അലക്സ് റ്റി ജോസഫ്, ഡെന്‍സി ബിജു, ജോയിന്റ് ബി.ഡി.ഒ സാം ഐസക്, മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ്, എ.ച്ച്.എം.സി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

കോട്ടയം

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 15 പേർക്ക് പരിക്ക്

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിവന്ന അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് വാഗമണ്ണിൽ  കൊക്കയിലേക്ക് മറിഞ്ഞു15 പേർക്ക് പരിക്ക്. കർണാടക സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവരുടെ പരിക്ക് ഗുരതരമാണ്.