വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പ്രതീഷേധ മാർച്ച് നടത്തി

ഈരാറ്റുപേട്ട.  പോലീസ് അക്രമത്തിനും ഡി.വൈ.എഫ്.ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിലും  പ്രതിഷേധിച്ച് പൂഞ്ഞാർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധരണയും പ്രതിഷേധവും നടത്തി. പൂഞ്ഞാർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വക്കേറ്റ് സതീഷ് കുമാർ അധ്യക്ഷത  വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോമോൻ ഐക്കര ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഇല്യാസ്, പിഎച്ച് നൗഷാദ്, ജോർജ് സെബാസ്റ്റ്യൻ, മണ്ഡലം പ്രസിഡന്റുമാരായ അനസ് നാസർ, ചാർളി അലക്സ്, സുരേഷ് കാലായിൽ, എം സി വർക്കി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മോൻ സി സി എം, കെ.എസ്‌.യു നിയോജകമണ്ഡലം പ്രസിഡന്റ് അഭിരാം ബാബു, കെ ഇ എ ഖാദർ, ലത്തീഫ് വള്ളുപറമ്പിൽ, ജോൺസൺ ചെറുവള്ളി, നിസാമുദ്ദീൻ, ഹരി മണ്ണുമഠം,റോയ് തുരുത്തി, അപ്പച്ചൻ മൂശാരി പറമ്പിൽ, എസ് എം കബീർ  എന്നിവർ സംസാരിച്ചു.

ഇൻഡ്യ

ചൈനയില്‍ വന്‍ ഭൂകമ്പം; നൂറിലധികം മരണം; നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു

ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 111 പേര്‍ മരിച്ചു. 230 ലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് വിവരം. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു ഭൂചലനം. ഭൂകമ്പത്തില്‍ വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ചില പ്രദേശങ്ങളില്‍ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിന്റെ നിരവധി വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രാദേശികം

ജില്ലാ വോളിബാൾ ചാമ്പ്യഷിപ്പിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജിന് ഇരട്ട കിരീടം.

അരുവിത്തുറ:ഡിസംബർ 15 മുതൽ 17 വരെ വൈക്കത്ത് വെച്ച് നടന്ന കോട്ടയം ജില്ലാ യൂത്ത് ചാമ്പ്യഷിപ്പിലും സീനിയർ ചാമ്പ്യൻഷിപ്പിലും അരുവിത്തുറ സെന്റ് ജോർജ് കോളേജ് ജേതാക്കളായി. ഇരു വിഭാഗങ്ങളിലും പാലാ  സെന്റ് തോമസ് കോളേജിനെ ആണ് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഫൈനൽ മത്സരത്തിൽ പരാജയപ്പെടുത്തിയത്. സീനിയർ ചാമ്പ്യഷിപ്പിലെ ഏറ്റവും മികച്ച സെറ്റർ ആയി  സെന്റ് ജോർജ് കോളേജിന്റെ ക്യാപ്റ്റൻ സാഗർ സത്യൻ മികച്ച അറ്റക്കാർ ആയി st. തോമസ് കോളേജിന്റെ അക്ഷയ് എന്നിവർ തിരെഞ്ഞെടുക്കപ്പെട്ടു.

പ്രാദേശികം

തനിമ ഈരാറ്റുപേട്ട ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട .തനിമ കലാസാഹിത്യവേദിയുടെ ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ഉദ്ഘാടനകർമ്മം പ്രമുഖ ചലച്ചിത്രകാരനും മികച്ച തിരക്കഥയ്ക്കുള്ള 2023ലെ സംസ്ഥാന അവാർഡ് ജേതാവുമായ ഷാജി മാറാട് തനിമയുടെ ലോഗോ കൈമാറിക്കൊണ്ട്  നിർവഹിച്ചു. തനിമ സംസ്ഥാന എക്സിക്യൂട്ടീവ് സമിതിയംഗം സമീർ ഇല്ലിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ടയുടെ സ്വന്തം കലാകാരനായ കാഥികൻ വി എം എ സലാമിനെ ആദരിക്കുകയും  കൈരളി പട്ടുറുമാൽ ഗായിക അസ്ന ഖാന് സമ്മേളനത്തിൽ സ്നേഹോപഹാരം നൽകുകയും ചെയ്തു. തനിമ കലാസാഹിത്യ വേദിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ഫസലുൽ ഹഖ്,  ഗായകനായ ഹക്കീം പുതുപ്പറമ്പിലിന്  മെമ്പർഷിപ്പ് നൽകിക്കൊണ്ട് നിർവഹിച്ചു. തനിമ ഈരാറ്റുപേട്ട യൂണിറ്റിന്റെ രക്ഷാധികാരി മുഹമ്മദ് ഇബ്രാഹിം ആമുഖപ്രസംഗം നടത്തി. വ്യാപാര വ്യവസായി  ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ എം എ ഖാദർ, മാധ്യമപ്രവർത്തകനും മുൻ മുനിസിപ്പൽ ചെയർമാനുമായ വി എം സിറാജ്, വാർഡ് കൗൺസിലർ എസ് കെ നൗഫൽ  തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തനിമ ഈരാറ്റുപേട്ട ചാപ്റ്ററിന്റെ പ്രസിഡന്റ് അൻസാർ അലി അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അമീൻ ഒപ്ടിമ സ്വാഗതവും തനിമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ് എഫ് ജബ്ബാർ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ സലിം കുളത്തിപ്പടി നടത്തിയ ഏകാംഗ നാടകവും, ബുസ്താനുൽ ഉലൂം       മദ്രസയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദഫ് മുട്ടും വേറിട്ട അനുഭവം പകർന്നു.  സമ്മേളനത്തിനു മുന്നോടിയായി നടന്ന സാഹിത്യ സംഗമം മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. ചരിത്രകാരൻ കെ എം ജാഫർ മുഖ്യ പ്രഭാഷണം നടത്തി.സലിം കുളത്തിപ്പടി മോഡറേറ്ററായ സംഗമത്തിൽ നൗഫൽ പത്താഴപ്പടി, റഷീദ നിജാസ്, സജിത എ ഖാദർ എന്നിവർ സ്വന്തം രചനകൾ അവതരിപ്പിച്ചു. സാംസ്കാരിക പ്രവർത്തകരായ വി.ടി ഹബീബ്,പി എം മുഹ്സിൻ,  പി പി എം നൗഷാദ്, എം ഇ എസ് കോളേജ് ഇംഗ്ലീഷ് അധ്യാപകനായ യാസർ പാറയിൽ തുടങ്ങിയവർ രചനകളെ വിലയിരുത്തി സംസാരിച്ചു. തനിമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ് എഫ് ജബ്ബാർ സ്വാഗതവും  വൈസ് പ്രസിഡന്റ് ഹസീന കെ എച്ച് നന്ദിയും പറഞ്ഞു.  സമ്മേളനത്തിനു ശേഷം നടന്ന ഗാനമേളയിൽ ഈരാറ്റുപേട്ടയിലെ ഇരുപതോളം വരുന്ന ഗായകർ വിവിധതരം പാട്ടുകൾ ആലപിച്ചു. കലാകാരായ നസീർ കണ്ടത്തിൽ,നാസർ പി എസ് തുടങ്ങിയവർ ഗാനമേളയ്ക്ക് നേതൃത്വം നൽകി.  

ജനറൽ

ആലായാൽ തറ വേണം’, നിക്കറുമിട്ട് വേദിയിൽ കൊച്ചു മിടുക്കന്റെ പാട്ട്, അമ്പരപ്പോടെ കയ്യടിച്ച് സോഷ്യൽ മീഡിയ; വൈറൽ വീഡിയോ

ഒരു കൊച്ചു നിക്കറുമിട്ട് വേദിയിൽ നിന്നുകൊണ്ട് പാട്ടുപാടുന്ന കൊച്ചുമിടുക്കന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്. ആലായാല്‍ തറ വേണം എന്ന പാട്ടാണ് യാതൊരു കൂസലുമില്ലാതെ ഒരു നിക്കറുമിട്ടുകൊണ്ട് ചിരിച്ച് ഈ കുരുന്ന് പാടുന്നത്. വലിയ അഭിനന്ദങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഈ കുരുന്നിന് ലഭിക്കുന്നത്.പല കാലങ്ങളിലും പലതായിരിക്കും സോഷ്യൽ മീഡിയ ഭരിക്കുന്നത് ഇപ്പോഴിതാ ഈ കുരുന്നിന്റെ വീഡിയോ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഇവന്‍ അതിഭയങ്കരന്‍ തന്നെ എന്നെല്ലാമാണ് വിഡിയോയ്ക്ക് താഴെ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.

ജനറൽ

ചായക്കൊപ്പം കഴിക്കാൻ ഇനി രുചികരമായ മീൻ കട്ലറ്റ്

ചായക്കൊപ്പം കഴിക്കാൻ എളുപ്പവും വ്യത്യസ്തവുമായ ഒരു പലഹാരമുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് സ്വാദിഷ്ടമായ മീൻ കട്ലറ്റ് ഉണ്ടാക്കാം. ചേരുവകൾ ട്യൂണ(വേവിച്ചത്) – 200ഗ്രാം സവാള – 2 എണ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍ പച്ചമുളക് ചെറുതായി അരിഞ്ഞത് – 3 എണ്ണം ഉരുളക്കിഴങ്ങ് – 1 വലുത് മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍ കുരുമുളക് പൊടി – 1 ടീസ്പൂണ്‍ പെരുംജീരകം പൊടി – 1 ടീസ്പൂണ്‍ ബ്രെഡ് പൊടിച്ചത് – 2 കപ്പ് മുട്ട – 2 മല്ലിയില അരിഞ്ഞത് – 1/4 കപ്പ് ഉപ്പ് – പാകത്തിന് എണ്ണ -ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ഒരു പാന്‍ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചുവക്കെ വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് വേവിച്ച മീന്‍ ചേര്‍ത്ത് 1 മിനുട്ട് വഴറ്റുക. പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ്, പാകത്തിന് ഉപ്പ്, അരിഞ്ഞ മല്ലിയില എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. മസാലക്കൂട്ട് അല്‍പനേരം ചൂടാറാനായി വെക്കുക. ശേഷം അതില്‍ നിന്നും ഓരോ ഉരുള എടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ ആക്കി അടിച്ചുവച്ച മുട്ടയില്‍ മുക്കി ബ്രഡ് പൊടിയില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. ട്യൂണയ്ക്ക് പകരം ഏത് തരം മീന്‍ ഉപയോഗിച്ചും തയ്യാറാക്കാവുന്നതാണ്. വേവിച്ചതോ അല്ലെങ്കില്‍ അല്പം മസാല ചേര്‍ത്ത് വറുത്തതോ ആയ മീന്‍ മുള്ള് മാറ്റി ഉപയോഗിക്കാം.

കേരളം

കേരളത്തില്‍ ആദ്യമായി ജെ എന്‍ വണ്‍ സാന്നിധ്യം; കൂടുതല്‍ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോണ്‍ വകഭേദം

തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ്. കേരളത്തില്‍ കൂടുതല്‍ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോണ്‍ വകഭേദമാണെന്ന് റിപ്പോര്‍ട്ട്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്താന്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പരിശോധനയില്‍ കേരളത്തില്‍ ആദ്യമായി ജെ എന്‍ വണ്‍ സാന്നിധ്യവും കണ്ടെത്തി. ബി എ ടു പോയിന്റ് എയ്റ്റ് സിക്‌സിന്റെ ഒരു വകഭേദം ആണ് ജെ എന്‍ വണ്‍. വളരെ വേഗത്തില്‍ പടരുന്ന വകഭേദം ആണിത്. ഇതിന്റെ കൂടി സാന്നിധ്യം ആകാം കേരളത്തില്‍ നിലവില്‍ കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കാറ്റഗറി ബി അഥവാ കിടത്തി ചികിത്സ വേണ്ട കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി എത്തുന്നവരാണ് കൂടുതലും. പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ആണ് ഇപ്പോള്‍ കൊവിഡ് കേസുകള്‍ ഉയരുന്നത്. മാസ്‌ക് ഉപയോഗിക്കുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും.

പ്രവാസം

52ന്റെ നിറവില്‍ യുഎഇ; ആഘോഷത്തിമര്‍പ്പില്‍ രാജ്യം

യുഎഇക്ക് ഇന്ന് അന്‍പത്തിരണ്ടാമത് ദേശീയ ദിനം. വിസ്മയകരമായ വികസന പദ്ധതികളിലൂടെ അതിവേഗം പുരോഗതിയിലേക്ക് കുതിച്ച യുഎഇ, മലയാളികളുടെ പോറ്റമ്മ നാട് കൂടിയാണ്. അര നൂറ്റാണ്ടുകൊണ്ട് ഒരു വികസിത രാജ്യമായ യുഎഇയുടെ ചരിത്ര വഴികള്‍ ലോകത്തിനു മാതൃകയാണ്. ഭൂമിശാസ്ത്ര പരമായ പരിമിതികളെയും പ്രതിസന്ധികളെയും അതി ജീവിച്ച് അനന്യമായ വികസന മാതൃകകള്‍ കൊണ്ട് ഒരു മരുഭൂപ്രദേശത്തെ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് മാറിയ ചരിത്രമാണ് യുഎഇയുടേത്. ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന് യുഎഇ ഒരു ഐക്യ രാജ്യമായി രൂപം കൊണ്ട 1971 ഡിസംബര്‍ രണ്ട് മുതല്‍ യുഎഇ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു  എമിറേറ്റുകളുടെ ഏകീകരണത്തിന് നേതൃത്വം നല്‍കിയ ഷെയ്ഖ് സായിദ് എന്ന മികച്ച ഭരണാധികാരിയുടെ കീഴില്‍ രാജ്യം അതിവേഗം മുന്നോട്ടു കുതിച്ചു. എണ്ണ ഖനനത്തിന് സാദ്ധ്യതകള്‍ രാജ്യം നന്നായി ഉപയോഗപ്പെടുത്തി. മുത്ത് വാരലും മത്സ്യ ബന്ധനവും മാത്രമായിരുന്ന ഈ തീരങ്ങളില്‍ പുതിയ വികസന പദ്ധതികള്‍ രൂപം കൊണ്ടു. അറബ് സംസ്‌കാരത്തിന്റെ മഹനീയ മാതൃക കാട്ടി യുഎഇ ലോകത്തെ ക്ഷണിച്ചു. ലോകത്തെ ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടേക്കെത്തി. കുടുംബത്തെ പോറ്റാന്‍ വഴി തേടി കടല്‍ കടന്ന മലയാളികള്‍ക്ക് യുഎഇ പോറ്റമ്മയായി. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഷെയ്ഖ് സായിദിന്റെ വികസന പദ്ധതികള്‍ രാജ്യത്തിന് കരുത്തായി മാറി. ലോകത്തെ വിസ്മയ നഗരങ്ങളുടെ പട്ടികയില്‍ ദുബായ് അതി വേഗം സ്ഥാനം പിടിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫ, കടലില്‍ തീര്‍ത്ത വിസ്മയം പാം ജുമേറ, ലോകത്തെ ഏറ്റവും നീളം കൂടിയ ഡ്രൈവര്‍ ഇല്ലാ മെട്രോ, ഭൂമിയിലെ മനോഹര കെട്ടിടം എന്ന് വിശേഷിപ്പിക്കുന്ന ഫ്യുച്ചര്‍ മ്യൂസിയം തുടങ്ങിയവ ദുബായ്ക്ക് മാത്രം സ്വന്തം`