വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

വാഹനനികുതി: ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31 വരെ

കോട്ടയം : മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാധ്യതയിൽനിന്നും നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ. 2020 മാർച്ച് 31 വരെ നികുതി അടച്ചതോ നാലുവർഷത്തിലോ അതിലധികമോ നികുതി കുടിശ്ശികയുള്ളതുമായ വാഹനങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ വരും.ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 70 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 60 ശതമാനവും നികുതിയിളവ് ലഭിക്കും.ജി ഫോമിൽ കിടക്കുന്ന വാഹനങ്ങൾ,റവന്യൂ റിക്കവറി നേരിടുന്ന വാഹനങ്ങൾ, പൊളിച്ചു പോയ വാഹനങ്ങൾ, രേഖകൾ ഇല്ലാതെ വാഹനങ്ങൾ, മോഷണം പോയ വാഹനങ്ങൾ, വർഷങ്ങളായി പേരുമാറാതെ കിടക്കുന്ന വാഹനങ്ങൾ എന്നിവയെല്ലാം തീർപ്പാക്കൽ പരിധിയിൽവരുമെന്ന് കോട്ടയം ആർ.ടി.ഒ. അറിയിച്ചു.

പ്രാദേശികം

വഖ്ഫ് ഭേദഗതി നിയമം തിരുത്തണം എസ്.ഡി.പി ഐ

ഈരാറ്റുപേട്ട - അന്യായമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന വഖ്ഫ് ഭേദഗതി നിയമം തിരുത്തണം എന്ന് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃസംഗമം ആവശ്യപ്പെട്ടു. വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് എന്ന പ്രമേയത്തിൽ ഈ മാസം പതിനേഴിന് കൊല്ലത്ത് നടക്കുന്ന വഖ്ഫ്മഹാ സമ്മേളനം വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ സി.പി. അജ്മൽ വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.എച്ച് ഹസീബ് മണ്ഡല വൈസ് പ്രസിഡൻ്റ് ഇസ്മായിൽ കീഴേടം ,സെക്രട്ടറി യാസിർ വെള്ളൂപറമ്പിൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ, സെക്രട്ടറി വി.എസ്. ഹിലാൽ, ആഷിക് ചിറപ്പാറ എന്നിവർ സംസാരിച്ചു.

പ്രാദേശികം

*നഗരസഭയിൽ വസ്തു നികുതി കുടിശ്ശിക പിഴപലിശയില്ലാതെ അടക്കാം

ഈരാറ്റുപേട്ട: നഗരസഭയിൽ പിഴ പലിശ ഒഴിവാക്കി വസ്തു നികുതി അടക്കാനുള്ള അവസരം ഇന്നു മുതൽ ആരംഭിച്ചിട്ടുണ്ട്. മാർച്ച് 31 വരെയാണ് ഇതിനുള്ള അവസരം. നികുതി സ്വീകരിക്കുന്നതിനായി എല്ലാ അവധി ദിവസങ്ങളിലും ഈരാറ്റുപേട്ട നഗരസഭാ കാര്യാലയം തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.     

കോട്ടയം

മുണ്ടക്കയം ചെന്നപ്പാറയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മുണ്ടക്കയത്ത് പ്രതിഷേധം സംഘടിപ്പിച്ചു

മുണ്ടക്കയം: മുണ്ടക്കയം ചെന്നപ്പാറയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്, തുടർച്ചയായി വരുന്ന വന്യജീവി അക്രമണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശാശ്വത പരിഹാരം കാണുക എന്നാവശ്യപ്പെട്ട് എസ് ഡിപിഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ പ്രതിഷേധ റാലിയും, സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധം എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി ഉദ്‌ഘാടനം ചെയ്തു.മനുഷ്യരുടെ ജീവന് പുല്ലുവില പോലും കൽപ്പിക്കാത്ത ഒരു ഗവൺമെന്റ് ആണ് കേരളം ഭരിക്കുന്നത്, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും നാടിനെയും നാട്ടിലെ ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നാട്ടിൽ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ വനംവകുപ്പും സർക്കാരും മേൽ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും, കാടുപിടിച്ചു കിടക്കുന്ന ടിആർആൻ്റ്ഡി എസ്റ്റേറ്റ് ഉൾപ്പെടെ ജില്ലയുടെ അതിർഥി പ്രദേശങ്ങളായകോട്ടയം ജില്ലയിൽ വനാതിർത്തിയുള്ള ഏക നിയോജകമണ്ഡലമായ  പൂഞ്ഞാറിൽ കോരൂത്തോട് , മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിലായി 30 കിലോമീറ്റർ വനാതിർത്തി കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, കണ്ണാട്ട് കവല, പന്നിവെട്ടുംപാറ , മുണ്ടക്കയം,എരുമേലി പഞ്ചായത്തുകളിലായി വരുന്ന മഞ്ഞളരുവി, കുളമാക്കൽ, മമ്പാടി,പാക്കാനം തുടങ്ങി കാട്ടാന ആക്രമണം ഉൾപ്പെടെ  ഏറ്റവും രൂക്ഷമായ വന്യമൃഗ ശല്യമുള്ള  പ്രദേശങ്ങളാണ്. കൂടാതെ  കോയിക്കകാവ്, പായസപ്പടി, 504 കോളനി, കുഴിമാവ്, കാളകെട്ടി, അഴുതക്കടവ്, 116 കണ്ടംകയം, മതമ്പ, കണമല, പമ്പാവാലി, എയ്ഞ്ചൽവാലി, എലിവാലിക്കര, എരുത്വപ്പുഴ എന്നിവിടങ്ങളിൽ വനമുണ്ട് എത്രയും പെട്ടന്ന് വനാതിർഥികൾ വെട്ടിത്തെളിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ്  കെ.പി.എച്ച് നിസാർ, വൈസ്.പ്രസിഡന്റ് വി.എസ് അലി, സെക്രട്ടറി നിസാം, സുഹൈൽ, നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

വിദ്യാഭ്യാസം

ഹയർ സെക്കൻഡറി പരീക്ഷാ സമയത്തിൽ മാറ്റം

തിരുവനന്തപുരം: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി മന്ത്രി വി.ശിവൻകുട്ടി.വെള്ളിയാഴ്ചകളിലെ പരീക്ഷ ഉച്ചകഴിഞ്ഞു രണ്ടിന് തുടങ്ങി വൈകുന്നേരം 4.45ന് അവസാനിക്കും. നേരത്തേ ഇത് 1.30ന് തുടങ്ങി 4.15ന് അവസാനിക്കുന്ന തരത്തിലായിരുന്നു പരീക്ഷ കലണ്ടർ.ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്ന വെള്ളിയാഴ്ചകളിലെ സമയത്തിലാണ് മാറ്റം. മാർച്ച് മൂന്നു മുതൽ 26വരെ പ്ലസ്ടു, മാർച്ച് ആറു മുതൽ 29വരെ പ്ലസ് വണ്‍ പരീക്ഷകളും നടത്തും.പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയ്ക്കൊപ്പമാണ് നടക്കുക.  

പ്രാദേശികം

റമദാൻ മുന്നൊരുക്കം കാമ്പയിന് തുടക്കമായി

ഈരാറ്റുപേട്ട - മുസ്ലിംലീഗ് മൂന്നാം ഡിവിഷൻ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പരിശുദ്ധ റമദാന് സ്വാഗതം എന്ന പ്രമേയവുമായി ഫെബ്രുവരി 9 മുതൽ മാർച്ച് 9 വരെയുള്ള മുന്നൊരുക്കം ക്യാമ്പയിന് തുടക്കമായി . പൊതുഇട ശുചീകരണം ,മതബോധന ക്ലാസ്സുകൾ ,കാരുണ്യക്കിറ്റ് വിതരണം, ഭവനസൗഹൃദ സന്ദർശനം എന്നീ പ്രോഗ്രാമുകൾ കാമ്പയിൻ്റെ ഭാഗമായി നടക്കും .  വെളിയത്ത് റോഡ് തോട് ഇവ ശുചീകരിച്ച് കാമ്പയിൽ ഉൽഘാടനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ.മാഹിൻ ഉൽഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സുനിതാഇസ്മായിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു . കാമ്പയിൻ കോർഡിനേറ്റർ സനീർ ചോക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ലത്തിഫ് കെ.എച്ച്, മാഹിൻ കടുവാമുഴി, അനീസ് കണ്ടത്തിൽ , അനസ് കെ എച്ച്, ഇസ്മയിൽ പി.പി, ഫൈസൽ കെ.ഇ, അമീൻ സി.എസ് പ്രസംഗിച്ചു

കോട്ടയം

പിണ്ണാക്കനാടിന് സമീപം സ്‌കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു

ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ പിണ്ണാക്കനാടിന് സമീപം സ്‌കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു. പിണ്ണാക്കനാട് ടൗണിന് സമീപം സൂര്യ ഗ്യാസ് വളവിലാണ് അപകടമുണ്ടായത്. അപകടത്തിൽ സ്‌കൂൾ ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. വിദ്യാർത്ഥികളെ കയറ്റുന്നതിനായി പോകും വഴിയായിരുന്നു അപകടം. സ്‌കൂൾ ബസ്സിൽ വിദ്യാർഥികൾ ആരും ഉണ്ടായിരുന്നില്ല.രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സെൻറ് ജോർജ് ബസുമായാണ് സ്‌കൂൾ ബസ് കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ ഒരു കാറും അപകടത്തിൽപ്പെട്ടു.കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്‌കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂൾ ബസ്സിന്റെ ഡ്രൈവർ ഭാഗം പൂർണമായും തകർന്നു. പരിക്കേറ്റ സ്‌കൂൾ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരുവാഹനങ്ങളുടെയും മുൻവശത്തെ ചില്ലുകൾ തകർന്നു. സ്‌കൂൾ ബസ്സിന്റെ ബോഡി ഭാഗം ബസ്സിൽ ഉടക്കിയ നിലയിലായിരുന്നു. തിടനാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.സൂര്യ ഗ്യാസ് വളവ് സ്ഥിരം അപകടമേഖലയായി മാറുകയാണ്. മൂന്നുപേരോളം ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി വളവ് അല്പം നിവർത്തിയെങ്കിലും അപകടങ്ങൾക്ക് കുറവ് വന്നിട്ടില്ല. ആഴ്ചയിൽ ഒരു അപകടമെങ്കിലും ഉണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ഫോസ്റ്റർ ഫൗണ്ടേഷൻ എന്ന പേരിൽ പുതിയ ട്രസ്റ്റ് നിലവിൽ വന്നു.

ഈരാറ്റുപേട്ട : വിദ്യാഭ്യാസം, ആരോഗ്യം, മാനവശേഷി വികസനം, പ്രാദേശിക വികസനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതിന് ഈരാറ്റുപേട്ട കേന്ദ്രമാക്കി  'ഫോസ്റ്റർ ഫൗണ്ടേഷൻ' എന്ന പേരിൽ ട്രസ്റ്റ് നിലവിൽ വന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചേർന്ന് രൂപം നൽകിയ ട്രസ്റ്റ് ഫെബ്രുവരി ഒന്നിനാണ് നിലവിൽ വന്നത്.  ഭാരവാഹികൾ: പ്രഫ എ.എം റഷീദ് (ചെയർമാൻ), വി.എം അഷ്റഫ് (സെക്രട്ടറി) പി. പി എം നൗഷാദ് ട്രഷറർ) ,എം.എം അബ്ദുൽ വഹാബ്( വൈസ് ചെയർമാൻ) , എം.എഫ് അബ്ദുൽ ഖാദർ( ജോയിൻ്റ് സെക്രട്ടറി) , റാഷിദ് ഖാൻ ഡി.എം , അമീൻ ഒപ്ടിമ ,അമീർ പി ചാലിൽ ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) .