വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി, മീനടം ഗ്രാമപഞ്ചായത്ത് മെമ്പർ അന്തരിച്ചു

കോട്ടയം :നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ നിയുക്ത മെമ്പർ മരിച്ചു. മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

പ്രാദേശികം

ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക Ai സംയോജിത റേഡിയോളജി വിഭാഗം പ്രവർത്തനമാരംഭിച്ചു

ഈരാറ്റുപേട്ട :സമഗ്ര റേഡിയോളജി വിഭാഗത്തിന് തുടക്കം കുറിച്ച് കൊണ്ട് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ . കേന്ദ്ര സർക്കാർ, ഇ.എസ്.ഐ, നാവികസേന, എഫ്.സി.ഐ, ദക്ഷിണ റെയിൽവേ, ലക്ഷദ്വീപ് ഭരണകൂടം എന്നിവയുടെ അസിസ്റ്റന്റ് സോളിസിറ്റർ ജനറലായും സീനിയർ സ്റ്റാൻഡിങ് കൗൺസിലായും സേവനമനുഷ്ഠിച്ച അഡ്വക്കേറ്റ് ശ്രീ T P M ഇബ്രാഹിം ഖാൻ തിരി കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ച വേദിയിൽ ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ ശ്രീ പ്രകാശ് മാത്യു , സി. ഒ. ഒ ശ്രീ സുഭാഷ് തോട്ടുവേലിൽ റേഡിയോളജി സ്പെഷ്യലിസ്റ് ഡോ. മെറീന മാത്യു , എന്നിവർ സന്നിഹിതർ ആയിരുന്നു.  അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യസേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള സമഗ്ര റേഡിയോളജി വിഭാഗം സജ്ജമായി. ജർമ്മൻ സാങ്കേതികവിദ്യയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന 3 ടെസ്‌ല ഇമേജിംഗ് ക്വാളിറ്റിയുള്ള 51 ചാനൽ 'ഡീപ് സ്കാൻ' എംആർഐ (MRI) ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാധാരണ എംആർഐ സ്കാനുകളെ അപേക്ഷിച്ച് അതി വേഗത്തിൽ അതീവ വ്യക്തതയുള്ള ചിത്രങ്ങൾ നൽകാനും ഈ ഹീലിയം ഫ്രീ 51 ചാനൽ ഡീപ് സ്കാനിന് സാധിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ശരീരത്തിലെ കോശങ്ങളുടെയും തന്മാത്രകളുടെയും തലത്തിൽ വരെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതിനാൽ, രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ ഇത് സഹായിക്കുന്നു. തലച്ചോറ്, സുഷുമ്നാ നാഡി എന്നിവയിലെ സൂക്ഷ്മമായ മാറ്റങ്ങളും ക്യാൻസർ പോലുള്ള രോഗങ്ങളുടെ വ്യാപ്തിയും കൃത്യമായി തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ പ്രയോജനകരമാണ്. ഗർഭസ്ഥശിശുവിന്റെ മുഖചലനങ്ങളും രൂപവും തത്സമയം കാണാൻ സഹായിക്കുന്ന 4D ഫീറ്റൽ ഫേസ് സ്കാൻ സൗകര്യവും ഇപ്പോൾ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്. Ai സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം കുഞ്ഞിന്റെ വളർച്ചയും ആരോഗ്യവും കൂടുതൽ കൃത്യതയോടെ വിലയിരുത്താൻ ഡോക്ടർമാരെ സഹായിക്കുന്നു. കൂടാതെ,  96 സ്ലൈസ് സിടി സ്കാൻ (96 Slice CT): ട്രോമാ , സ്ട്രോക്ക് , ആന്തരിക രക്തസ്രാവം എന്നിവക്ക് ഒരു മിനിറ്റിനുള്ളിൽ കൂടുതൽ വ്യക്തതയുള്ള സ്കാനിംഗ് റിപ്പോർട്ടുകൾ ലഭ്യമാക്കുന്നു.മമ്മോഗ്രാം: സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനായി അത്യാധുനിക ഡിജിറ്റൽ മമ്മോഗ്രാം സൗകര്യം സജ്ജമാണ്.ഡിജിറ്റൽ എക്സ്-റേ: കുറഞ്ഞ റേഡിയേഷനിൽ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകുന്ന ഡിജിറ്റൽ എക്സ്-റേ സംവിധാനം. എന്നിവയുടെ പ്രവർത്തനവും ആരംഭിച്ചതോടെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗം ഒരു സമഗ്രഹ വിഭാഗമായ മാറിയിക്കുകയാണ് .രോഗനിർണ്ണയ രംഗത്തെ കൃത്യത ഉറപ്പാക്കുന്നതിനും രോഗികൾക്ക് മികച്ച ചികിത്സാ അനുഭവം നൽകുന്നതിനും ഈ അത്യാധുനിക സംവിധാനങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അറിയിച്ചു. വിദഗ്ദ്ധരായ റേഡിയോളജിസ്റ്റുകളുടെയും ടെക്നീഷ്യന്മാരുടെയും സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.

ജനറൽ

തണുത്ത് വിറച്ച് മൂന്നാർ; താപനില പൂജ്യം ഡിഗ്രി സെൽഷ്യസ്

ഇടുക്കി: തണുത്ത് വിറച്ച് മൂന്നാര്‍. മൂന്നാറില്‍ ഇന്ന് പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് താപനില. നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല എന്നിവിടങ്ങളിലാണ് അതിശൈത്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉള്‍ പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി രേഖപ്പെടുത്തി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേവികുളത്ത് വാഹനങ്ങള്‍ക്ക് മുകളില്‍ ഐസ് തുള്ളികള്‍ ദൃശ്യമായി. ഇന്ന് പുലര്‍ച്ചെ മൂന്നാര്‍ ടൗണില്‍ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

പ്രാദേശികം

അഡ്വക്കേറ്റ് ജോമോൻ ഐക്കര ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റ്. സെക്രട്ടറി അഡ്വ. അഭിരാം ബാബു

കോട്ടയം ഡി സി സി ജനറൽ സെക്രട്ടറിയും, പാലാ - ഈരാറ്റുപേട്ട കോടതികളിലെ പ്രമുഖ അഭിഭാഷകനും, മുൻ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ അഡ്വ. ജോമോൻ ഐക്കരയെ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. സെക്രട്ടറിയായി കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റും യുവ അഭിഭാഷകനുമായ അഡ്വ. അഭിരാം ബാബു തിരഞ്ഞെടുക്കപ്പെട്ടു

പ്രാദേശികം

കടുവാമൂഴിയിൽ തകർത്ത കുളിക്കടവ് പുനർ നിർമ്മിക്കാൻ ഹൈക്കോടതിയിൽ ഹർജി

ഈരാറ്റുപേട്ട. മീനച്ചിലാറ്റിൽ കടുവാമൂഴിയിൽ മസ്ജിദ് നൂറിന് സമീപം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം മുടക്കി 2019 ൽ നിർമ്മിച്ച കുളിക്കടവും ക്ലോക്ക് റൂം ആറ് മാസം മുമ്പ് പ്ലാമൂട്ടിൽ അബ്ദുൽ ലത്തീഫ് എന്നയാൾ നശിപ്പിക്കുകയും ആ സ്ഥലം കയ്യേറുകയും ചെയ്തു.ഇതിനെതിരേ പല പ്രാവശ്യം ഈരാറ്റുപേട്ട നഗരസഭയിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതു കൊണ്ട് പൊതുപ്രവർത്തകനായ പുളിക്കിച്ചാലിൽ ജലീൽ നൽകിയ ഹരജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.  ആറാം എതിർകക്ഷിയായ പി.എച്ച്.അബ്ദുൽ ലത്തീഫിന് നോട്ടീസ് അയക്കാൻ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ഹർജിക്കാരന് വേണ്ടി അഡ്വ.കെ.എ .മൻസൂർ അലി ഹാജറായി.

ജനറൽ

നടൻ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ് ശ്രീനിവാസൻ. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു. സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത,ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ ,ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി. പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം. 1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ നേടി.വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ , നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.

വിദ്യാഭ്യാസം

നാളെ നടത്താനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു*

തിരുവനന്തപുരം: രണ്ടാംപാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു. മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം നടത്തും. അതേസമയം ചോദ്യപേപ്പർ മാറി പൊട്ടിച്ചതാണ് പരീക്ഷ മാറ്റിവയ്ക്കാൻ കാരണമെന്ന് സൂചനയുണ്ട്. ഡിസംബർ 15ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23ന് അവസാനിക്കും. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് ക്രിസ്മസ് അവധി. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയടോ അവധി ദിവസങ്ങളുടെ എണ്ണം 12ആയി വർദ്ധിച്ചിരുന്നു.             

പ്രാദേശികം

ഈരാറ്റുപേട്ട സ്വദേശിനിക്ക് മികച്ച സാഹിത്യ പുരസ്ക്കാരം

ഈരാറ്റുപേട്ട .അഖില കേരളാടിസ്ഥാനത്തിൽ 'പരസ്പരം' വായ നക്കൂട്ടം നടത്തിയ മത്സരത്തിൽ എം.കെ. കുമാരൻ സ്മാരക സാഹിത്യപുരസ്കാരത്തിന് ഈരാറ്റുപേട്ട പുളിക്കൽ ശ്രീമതി ഷീബ അബ്ദുല്ലായ്ക്ക് ലഭിച്ചു. മെമന്റോയും ക്യാഷ് അവാർഡും പ്രശസ്‌തിപത്രവും പുസ്തകങ്ങളുമടങ്ങിയ പുരസ്കാരം 2026 ജനുവരി 17-ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ ചേരുന്ന പരസ്‌പരം വായനക്കൂട്ടത്തിന്റെ 22-ാമത് വാർഷിക സമ്മേളനത്തിൽ സമ്മാനിക്കുന്നതാണ്