വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പൂഞ്ഞാർ ഗവ.എൽ.പി സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശിവൻകുട്ടി നിർവ്വഹിക്കും

ഈരാറ്റുപേട്ട .പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 125 വർഷം പഴക്കമുള്ള സ്‌കൂളായ പൂഞ്ഞാർ ഗവ. എൽ.പി. സ്‌കൂളിൻ്റെ പുതിയ മന്ദിരത്തിൻ്റെയും വർണ്ണകൂടാരത്തിൻ്റെയും ഉദ്ഘാടനം  ശനിയാഴ്‌ച  ഉച്ചകഴിഞ്ഞ് 2 .ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേ ഇനത്തിൽ വെച്ച് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ  എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു  പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, ജില്ലാ പഞ്ചായത്ത് മെമ്പറന്മാരായ അഡ്വ.ഷോൺ ജോർജ്,  പി.ആർ അനുപമ, രമാ മോഹൻ,എൻ.കെ.സജിമോൾ, കെ.ജെ. പ്രസാദ് എന്നിവർ സംസാരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ  പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമാ മേഹൻ പറഞ്ഞു

പ്രാദേശികം

ഭവനനിര്‍മ്മാണത്തിനും ആതുരസേവനത്തിനും മുന്‍ഗണന നല്‍കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

ഈരാറ്റുപേട്ട  .ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റ്  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിവിഹിതമായി 3 കോടി രൂപ 51 ലക്ഷത്തി 71 ആയിരം രൂപയും ധനകാര്യ കമ്മീഷന്‍ വിഹിതമായി 93,53,000 രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടായ 88,67,000 രൂപയുടെയും മെയിന്റനന്‍സ് ഫണ്ടായി 47,81,000 രൂപയുടെയും  ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.  ഭവനനിര്‍മ്മാണത്തിനായി 2024-25 സാമ്പത്തികവര്‍ഷം 400 ഓളം വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഗുണഭോക്താക്കളുമായി എഗ്രിമെന്റ് വയ്ക്കുകയും അഡ്വാന്‍സ് തുക നല്‍കുകയും ചെയ്തിട്ടുണ്ട്. 2025-26 സാമ്പത്തികവര്‍ഷം  പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്രസംസ്ഥാന ത്രിതലപഞ്ചായത്ത് വിഹിതമായി ലഭിക്കുന്ന തുക ഉള്‍പ്പെടെ 11 കോടി 52 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ  വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കുന്നതിന് 32 ലക്ഷം രൂപയും ഉള്‍പ്പെടുത്തി.  ഇടമറുക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിര്‍മ്മാണത്തിന് ലഭിച്ച 2 കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. 1 കോടി 70 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ പണികള്‍ 65 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കുത്തിവെയ്പ് നടത്തുന്നതിന് 56 ലക്ഷം രൂപയുടെ കെട്ടിടം പണി നടന്നുവരുന്നു. ലാബ്കെട്ടിടത്തിന്റെ പണികളും മറ്റ് അനുബന്ധവികസനത്തിനും വേണ്ടിയുള്ള 33,95,000 രൂടയുടെ പദ്ധതിയും നടന്നുവരുന്നു. സെക്കണ്ടറി പാലിയേറ്റീവിന് 10 ലക്ഷം രൂപയും പാലിയേറ്റീവിന് 8 ലക്ഷം രൂപയും മരുന്ന് വാങ്ങുന്നതിന് 15 ലക്ഷം രൂപയും അനുവദിക്കും. കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനും ഹാര്‍ട്ട് സംബന്ധമായവര്‍ക്ക് മരുന്ന് വാങ്ങുന്നതിനും 10 ലക്ഷം രൂപ ഉള്‍പ്പെടുത്തി.  കാര്‍ഷിക മേഖലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് 7 ലക്ഷം രൂപയും പാലിന് സബ്സിഡി നല്‍കുന്നതിന് 5 ലക്ഷം രൂപയും സുഭിക്ഷകേരളം പദ്ധതിയില്‍ കര്‍ഷകര്‍ക്ക് കൂലിചെലവ് നല്‍കുന്നതിനുവേണ്ടി 6 ലക്ഷം രൂപയും ഡ്രാഗണ്‍ ഫ്രൂട്ട്സ് കൃഷിചെയ്യുന്നതിന്  സബ്സിഡിയായി 5 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. തെരുവ് നായ്ക്കളുടെ വംശവര്‍ദ്ധനവ് തടയുന്നതിനുവേണ്ടി ABC പ്രോഗ്രാം നടുപ്പിലാക്കാന്‍ 8 ലക്ഷം രൂപയും മാറ്റിവച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുവാന്‍ 15 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് മുചക്രവാഹനം നല്‍കുവാന്‍ 8 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. അതിദരിദ്രരുടെ ഉന്നമനത്തിനായി 8 ലക്ഷം രൂപയും ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനസൌകര്യവികസനത്തിന്  8 ലക്ഷം രൂപയും ഉള്‍പ്പെടുത്തി.  മാലിന്യമുക്ത നവകേരളം സൃഷ്ടിക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഉറവിടമാലിന്യ സംസ്കരണ ഉപകരണം  G-BIN  വാങ്ങിനല്‍കുവാന്‍ ത്രിതലപഞ്ചായത്ത് ശുചിത്വമിഷന്റെ സഹായത്തോടെ നടപ്പിലാക്കാന്‍ 20 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 9 ലക്ഷം രൂപയും ഇലക്ട്രിസിറ്റി എത്താത്ത ടൂറിസ്റ്റ് മേഖലയില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം രൂപയും ഉള്‍പ്പെടുത്തി.കുടിവെള്ള പദ്ധതികള്‍ക്ക് 25 ലക്ഷം രൂപയും  റോഡ് പണികള്‍ക്ക് 1 കോടി 25 ലക്ഷം രൂപയും വകയിരുത്തി. എം.പി, ലാഡ്സ് പദ്ധിയില്‍ 2 കോടി 75 ലക്ഷം രൂപയും എം.എല്‍.എ, എസ്.ഡി.എഫ് പദ്ധതിയില്‍  1 കോടി 5 ലക്ഷം രൂപയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതിയ്ക്കായുള്ള 17 കോടി 43 ലക്ഷം രൂപയുടെ പദ്ധതികളും നടപ്പിലാക്കുന്നതാണ്. ഇപ്രകാരം ആകെ 39 കോടി 60 ലക്ഷം രൂപ വരവും 38 കോടി 48 ലക്ഷം രൂപ ചെലവും 12 ലക്ഷത്തി 70 നായിരം രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍തോമസ് നെല്ലുവേലില്‍ അവതരിപ്പിച്ചത്.തുടര്‍ന്ന് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അജിത്കുമാര്‍.ബി, മേഴ്സിമാത്യു, ഓമന ഗോപാലന്‍,  മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ശ്രീകല.ആര്‍,  രമാ മോഹന്‍, ജോസഫ് ജോര്‍ജ്,  ജെറ്റോ ജോസ്, കുഞ്ഞുമോന്‍.കെ.കെ, അഡ്വ. അക്ഷയ് ഹരി,   മിനിസാവിയോ, സെക്രട്ടറി ബാബുരാജ്.കെ തുടങ്ങിയവര്‍ സംസാരിച്ചു.

കോട്ടയം

മുണ്ടക്കയത്ത് വാഹനാപകടത്തിൽ ഒരു മരണം; പരിക്കേറ്റവർ ചികിത്സയിൽ

മുണ്ടക്കയം : ദേശീയ പാതയിൽ  35-ാം മൈലിൽ  ദമ്പതികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ (66 ) ആണ് അപകടത്തിൽ  മരണപ്പെട്ടത്. ഭാര്യ മിനിയെ ഗുരുതര പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന്   രാവിലെ  പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു.

കോട്ടയം

നികുതിക്കൊള്ളക്കെതിരെ മേലുകാവിൽ കോൺഗ്രസ് പ്രതിഷേധ ധർണ

മേലുകാവ്: നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും, ഭൂനികുതി 50% വർധിപ്പിച്ചതിനുമെതിരെ മേലുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മേലുകാവ് വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു.മേലുകാവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ടി.ജെ. ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോസുകുട്ടി വട്ടക്കാവുങ്കൽ, മോഹനൻ, മാമച്ചൻ, പ്രേം ജോസഫ്, ജയിംസ്, തോമസ് സി വടക്കേൽ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

പി.സി.ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗം; മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി.

മതവിദ്വേഷം ഒരു ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ബിജെപി നേതാവ് പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഈ കാര്യം വ്യക്തമാക്കിയത്. കൂടാതെ മതവിദ്വേഷ പരാമർശം ഒരു ഗുരുതര കുറ്റമാണെന്നും അത് കൊണ്ട് ശിക്ഷ വർദ്ധിപ്പിക്കണമെന്നും വ്യക്തമാക്കി. നിലവിൽ മതവിദ്വേഷ പരാമർശം നടത്തിയ ഒരു വ്യക്തിക്ക് പരമാവധി 3 വർഷം വരെ തടവ് മാത്രമാണ് ശിക്ഷയായി ലഭിക്കുക. കൂടാതെ പുതിയ ക്രിമിനൽ നിയമത്തിലും ഇതുവരെ ശിക്ഷ വർദ്ധിപ്പിച്ചിട്ടില്ല. കൂടാതെ കുറ്റകൃത്യത്തിനുള്ള ശിക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നും മതവിദ്വേഷ പരാമർശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാൻ അവസരമുണ്ടെന്നും വ്യക്തമാക്കി എന്നാൽ ഈ കുറ്റത്തിന് നിർബന്ധമായും ജയിൽ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇതൊരു മതേതര രാജ്യമാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന ചാനൽ ചർച്ചയിലായിരുന്നു പിസി ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്. തുടർന്ന് പിസി ജോർജിനെതിരെ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം തൻ്റെ അതേസമയം തൻ്റെ പരാമർശം ഒരബദ്ധമായിരുന്നുവെന്നും, മാപ്പ് പറയുന്നതായും പി സി ജോർജ് പ്രതികരിച്ചിരുന്നു.

പ്രാദേശികം

ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട.എം.ഇ. എസ്. കോളേജിൽ മാനേജ്മെന്റ്  ഡിപ്പാർട്ട്മെന്റിന്റെ  നേതൃത്വത്തിൽ ഫിലിം ഫെസ്റ്റിവൽ നടത്തി. ബയോപിക് മൂവീസ് ആണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.  കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ എം റഷീദ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഹലീൽ മുഹമ്മദ് അദ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പാൾ യാസർ പാറയിൽ, രജിത പി യു,റജി മനോജ് എന്നിവർ സംസാരിച്ചു.

കോട്ടയം

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന മൂന്നുവയസ്സുകാരി മരിച്ചു; ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്നുവയസ്സുകാരി മരിച്ചു. മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ചികിത്സാപ്പിഴവ് സംഭവിച്ചെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. കട്ടപ്പന കളിയിക്കല്‍ ആഷാ അനിരുദ്ധന്റെയും വിഷ്ണു സോമന്റെയും മകള്‍ ഏകഅപര്‍ണികയാണ് മരിച്ചത്.  ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ഒരാഴ്ചമുമ്പ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ പ്രാഥമിക ചികിത്സയും പരിശോധനയും നടത്തി. കാര്യമായ കുഴപ്പമില്ലെന്ന് നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍ മടക്കിയതായി മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്തി മരുന്നുകഴിച്ചിട്ടും അസുഖത്തിന് കുറവുണ്ടായില്ല. തുടര്‍ന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിന് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.   സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകീട്ട് കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെ എത്തിച്ചശേഷം പരിശോധന നടത്തിയെങ്കിലും മതിയായ ചികിത്സ നല്‍കിയില്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നു. രാത്രി ഒരുമണിക്ക് കുട്ടിക്ക് ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴുമണിയായിട്ടും ഡ്രിപ്പിന്റെ പാതിപോലും ശരീരത്തില്‍ കയറിയില്ല. ഇതേത്തുടര്‍ന്ന് നഴ്സിങ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളവരോട് പരാതിപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നും പറയുന്നു. സ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെ ചൊവ്വാഴ്ച രാവിലെയോടെയാണ് കുട്ടിയെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചത്. പക്ഷേ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് ഹൃദയാഘാതമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍, ഭക്ഷ്യ വിഷബാധയേറ്റതായി തങ്ങളോട് ആശുപത്രി അധികൃതര്‍ അനൗദ്യോഗികമായി സമ്മതിക്കുന്നതായി മാതാപിതാക്കള്‍ പറയുന്നു. നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. കട്ടപ്പന പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും.  

പ്രാദേശികം

വഖഫ് ബില്ല് പിൻവലിക്കുക; ദക്ഷിണ കേരള ജംഇയത്തുൽ ഉലമാ

ഈരാറ്റുപേട്ട : കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖ്ഫ് ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ജംഇയത്തുൽ ഉലമാ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജംഇയ്യത്തുൽ ഉലമ സ്റ്റേറ്റ് കമ്മിറ്റി അംഗം അഷറഫ് കൗസരി ഉദ്ഘാടനം ചെയ്തു. DKLM മേഖല പ്രസിഡൻ്റ് നൗഫൽ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. സുബൈർ മൗലവി, ഇബ്റാഹിംകുട്ടി മൗലവി, അനസ് മന്നാനി, ഹാഷിം മന്നാനി, അർഷദ് ബദ്‌രിതുടങ്ങിയവർ പങ്കെടുത്തു.