വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് -ഡിസം. 26, 27 തീയതികളിൽ

തിരുവനന്തപുരം .2025 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസം. 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി. മുൻസിപ്പൽ കൗൺസിലുകളിലെയും കോർപ്പറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തിരഞ്ഞെടുപ്പ് ഡിസം. 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും.ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസം. 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചശേഷം 02.30നും നടക്കും. ജില്ലാ പഞ്ചായത്ത് കോർപ്പറേഷൻ എന്നിവയിൽ വരണാധികാരികളായി ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ഇതിനുള്ള മുനിസിപ്പാലിറ്റികളിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി വരണാധികാരികളെ ചുമതല. പ്രത്യേകംപിന്താങ്ങേണ്ടതുമാണ്. നാമനിർദ്ദേശം അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ വച്ച് സ്ഥാനാർത്ഥിയെ ഒരാൾ നാമനിർദ്ദേശം ചെയ്യേണ്ടതും മറ്റൊരാൾ ചെയ്യപ്പെട്ടയാൾ യോഗത്തിൽ ഹാജരായിട്ടില്ലെങ്കിൽ സ്ഥാനാർത്ഥിയാകുന്നതിനുള്ള അയാളുടെ സമ്മതപത്രം ഹാജരാക്കണം. ഒരാൾ ഒന്നിൽ കൂടുതൽ പേരുകൾ നിർദ്ദേശിക്കാനോ, ഒന്നിലധികം പേരെ പിന്താങ്ങുവാനോ പാടില്ല. സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തിനെ മറ്റൊരാൾ നാമനിർദ്ദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട. ഒന്നിലധികം സ്ഥാനാർത്ഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ അയാൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.തിരഞ്ഞെടുപ്പ് യോഗത്തിൻ്റെ ക്വാറം ബന്ധപ്പെട്ട സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കും. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റും. അപ്രകാരം മാറ്റിയ ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തിൽ ക്വാറമില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്തും. രണ്ട് സ്ഥാനാർത്ഥികൾ മാത്രമുള്ളപ്പോൾ കൂടുതൽ സാധുവായ വോട്ടുകൾ നേടിയ ആൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. രണ്ടു പേർക്കും തുല്യ വോട്ടാണെങ്കിൽ, നറുക്കെടുപ്പ് നടത്തും. നറുക്കെടുക്കപ്പെടുന്നയാൾ തിരഞ്ഞെടുക്കപ്പെടും. രണ്ടിലധികം പേർ മത്സരിക്കുമ്പോൾ വോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് മറ്റ് എല്ലാ സ്ഥാനാർത്ഥികൾക്കും കൂടി കിട്ടിയ ആകെ സാധുവായ വോട്ടിനെക്കാൾ കൂടുതൽ ലഭിച്ചാൽ അയാൾ തിരഞ്ഞെടുക്കപ്പെടും. എന്നാൽ, അപ്രകാരം ഒരു സ്ഥാനാർത്ഥിക്കും വോട്ട് ലഭിക്കാതിരുന്നാൽ ഏറ്റവും കുറച്ച് വോട്ട് ലഭിച്ച സ്ഥാനാർത്ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും. ഒരു സ്ഥാനാർത്ഥിക്ക് മറ്റെല്ലാവർക്കും കൂടി ആകെ ലഭിക്കുന്ന വോട്ടിനേക്കാൾ അധികം ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരും. മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടായിരിക്കുകയും അതിൽ ഏറ്റവും കുറവ് വോട്ട് രണ്ടോ അതിലധികമോ പേർക്ക് തുല്യമായി ായി ലഭിക്കുകയും ചെയ്താൽ നറുക്കെടുപ്പ് നടത്തി നറുക്കെടുക്കപ്പെടുന്ന ആളിനെ ഒഴിവാക്കി തിരഞ്ഞെടുപ്പ് തുടരും അതുപോലെ മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾക്ക് തുല്യവോട്ട് ലഭിക്കുന്നുവെങ്കിൽ ഇതേ രീതിയിൽ ഒരാളെ നറുക്കെടുപ്പിലൂടെ ഒഴിവാക്കി വോട്ടെടുപ്പ് തുടരും. സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗങ്ങൾക്ക്/കൗൺസിലർമാർക്ക് യോഗനടപടികളിൽ പങ്കെടുക്കുവാനോ വോട്ടു ചെയ്യുവാനോ അവകാശമില്ല.ഓരോ അംഗവും കൗൺസിലറും ബാലറ്റ് പേപ്പർ കിട്ടിയാലുടൻ തന്നെ ബാലറ്റ് പേപ്പറിൽ അയാൾ വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് നേരെ  എന്ന അടയാളം ഇടേണ്ടതും ബാലറ്റ് പേപ്പറിന്റെ പുറകു വശത്ത് അയാളുടെ പേരും ഒപ്പും എഴുതി ബാലറ്റ് പേപ്പർ റിട്ടേണിംഗ് ഓഫീസറുടെ സമീപത്ത് ഇതിനായി ക്രമീകരിച്ചിരിക്കുന്ന ബോക്സിലോ ട്രേയിലോ നിക്ഷേപിക്കേണ്ടതുമാണ്. ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുമ്പോൾ ഒരോ ഘട്ടത്തിലും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് പേപ്പറുകളായിരിക്കും ഉപയോഗിക്കുക. സംവരണം ചെയ്തിട്ടുള്ള അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് അതത് വിഭാഗം അംഗങ്ങളായിരിക്കണം തിരഞ്ഞെടുക്കപ്പെടേണ്ടത്. പട്ടികജാതി/പട്ടിക വർഗ സംവരണമുള്ളയിടങ്ങളിൽ സ്ഥാനാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് വരണാധികാരി മുമ്പാകെ ഹാജരാക്കണം.വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വരണാധികാരി അംഗങ്ങളുടെ, കൗൺസിലർമാരുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണി ഫലപ്രഖ്യാപനം നടത്തും.തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മേയർ, ചെയർപേഴ്സൺ, പ്രസിഡന്റ് എന്നിവർ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. ഡപ്യൂട്ടി മേയർ 2/3 മുൻപാകെയും, വൈസ് ചെയർമാൻ, ചെയർമാൻ മുൻപാകെയും, വൈസ പ്രസിഡന്റ് മുൻപാകെയും സത്യപ്രതിജ്ഞ ചെയ്യും.

കോട്ടയം

സൗജന്യ കിഡ്നി പരിശോധനാ ക്യാമ്പ് ഡിസം. 18 ന് ബറകാത്ത് ഓഡിറ്റോറിയത്തിൽ

ഈരാറ്റുപേട്ട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഈരാറ്റുപേട്ട യൂനിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ കിഡ്‌നി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തണൽ ചാരിറ്റബിൾ ട്രസ്‌റ്റും സൺറൈസ് ഹോസ്‌പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് നടയ്ക്കൽ ബറക്കാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ ഡിസംബർ 18 വ്യാഴാഴ്‌ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് നടക്കുന്നത്.  സൺറൈസ്‌ ഹോസ്‌പിറ്റലിലെ വൃക്കരോഗ വിദഗ്ദ്‌ധ ഡോ. ലക്ഷ്‌മി കൃഷ്‌ണൻ (MBBS, MD നെഫ്രോളജി)യുടെ സേവനം ക്യാമ്പിൽ സൗജന്യമായി ലഭ്യമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഏവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ യൂനറ്റ് പ്രസിഡന്റ് ആസാദ് കെ.എം., യൂനിറ്റ് സെക്രട്ടറി മുഹമ്മദ് അജീഷ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9562927813 നമ്പറിൽ ബന്ധപ്പെടാം.

കേരളം

സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

റെക്കോർഡ് ഭേദിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

കോട്ടയം

തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ്, കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി

ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിൽ കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി. നഗരസഭാ തെരഞ്ഞടുപ്പിൽ എൽ.ഡി.എഫ് ടിക്കറ്റിൽ മൽസരിച്ച കേരള കോൺഗ്രസ് (എം) ലെ നാലിൽ മൂന്ന് സ്ഥാനാർഥികളും തോറ്റു. ഈരാറ്റുപേട്ട നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ പല ഡിവിഷനുകളിലും പലവട്ടം കയറിയിറങ്ങിയ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എക്കും ഇത് കനത്ത തിരിച്ചടിയായി. അവിടെങ്ങളിലെല്ലാം യു.ഡി.എഫ് സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. കൂടാതെ എൽ.ഡി.എഫിൽ നിന്നും പൂഞ്ഞാർ പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതും പൂഞ്ഞാർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ മൽസരിച്ച കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോഷി മുഴിയാങ്കൽ കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റതും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പരിധിയിൽ വരുന്ന കോട്ടയം ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകളായ പൂഞ്ഞാർ, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലെ യു.ഡി.എഫ് വിജയവും വലിയ തിരിച്ചടിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.എൽ.എയുടെ തെരഞ്ഞടുപ്പ്വാഗ്ദാനങ്ങളായ ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക്, താലൂക്കാശുപത്രി, മിനി സിവിൽ സ്റ്റേഷൻ, വാഗമൺ റോഡ് വീതി കൂട്ടാനുള്ള കിഫ്ബി ഫണ്ട്, മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ്, മലങ്കര കുടിവെള്ള പദ്ധതി, തേവരു പാറ കുടിവെള്ള പദ്ധതി നവീകരണം, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ട്രാഫിക്ക് യൂണിറ്റ്, പൂഞ്ഞാറിൽ പൊലീസ് സ്റ്റേഷൻ, വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദീകരിച്ചുള്ള ടൂറിസം ഹബ്ബ്, ഈരാറ്റുപേട്ട കെ.എസ്.ആർ.ഡി.സി ഡിപ്പോയ്ക്ക് കൂടുതൽ ബസുകൾ അനുവദിക്കുമെന്നുള്ള വാഗ്ദാനം തുടങ്ങിയവയിലൊന്നു പോലും നാലരവർഷം പിന്നിട്ടിട്ടും നടപ്പിലാക്കാൻ സാധിക്കാത്തതും തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.

കോട്ടയം

പൈകയിലെ വ്യാപാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാ :പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ജേക്കബ്ബ് കൊട്ടാരത്തിൽ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിലെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഇന്നു രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് പൈകയിലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. പാലാ പോലീസ് സ്ഥലത്തെത്തി. ചാമുണ്ഡേശ്വരിക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള ഈ കുളത്തിന് ചുറ്റുമതിലുമില്ല.

കോട്ടയം

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ യു ഡി എഫ് ചരിത്ര വിജയം നേടി: ആന്റോ ആന്റണി എം പി

പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലും യു ഡി എഫിന് ഉജ്ജ്വല മുന്നേറ്റം നടത്തിയതായി ആന്റോ ആന്റണി എം പി അറിയിച്ചു. പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചരിത്ര വിജയം ആണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന കങ്ങഴ, പൊൻകുന്നം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തലനാട് തുടങ്ങിയ എഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തുകളും യു ഡി എഫിന് പിടിച്ചെടുക്കാനായി. കേരള കോൺഗ്രസ് എം ഇടത് മുന്നണിയുമായി ചേർന്ന് മത്സരിച്ചത് യു ഡി എഫിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ വൻ വിജയം. പത്തനംതിട്ട ജില്ലയിലെ ഇടത് പക്ഷം ഭരിച്ചിരുന്ന  ഭൂരിഭാഗം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, മുഴുവൻ ബ്ലോക്ക്‌ പഞ്ചായത്തുകളും, ബഹുഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളും, തിരുവല്ല, അടൂർ, പത്തനംതിട്ട നഗരസഭകളും യു ഡി എഫിന് നേടാനായി.പതിനായിരക്കണക്കിന് വോട്ടുകൾക്ക് ഇടത്പക്ഷ എം എൽ എ മാർ വിജയിച്ച പത്തനംതിട്ട ലോകസഭ മണ്ഡലത്തിന്റ കീഴിലുള്ള എഴ് അസംബ്ലി മണ്ഡലങ്ങളിലും ഇത്തവണ യു ഡി എഫ് വൻ വിജയം കരസ്ഥമാക്കി.അതോടൊപ്പം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയിച്ച പൂഞ്ഞാർ ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ കോൺഗ്രസ്‌ സ്ഥാനാർത്ഥി ശ്രീകല ആർ പിടിച്ചെടുത്തത് അഭിമാനകരമായ നേട്ടമാണ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ ഭരണം ബി ജെ പി പിടിച്ചെടുത്തു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത് തെറ്റാണ്.  ബി ജെ പി നിലവിൽ ഭരിച്ചുകൊണ്ടിരുന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ ഭരണം അവർ നിലനിർത്തുക മാത്രമാണ് ചെയ്തത്. യു ഡി എഫ് സ്ഥാനാർഥികളെ വോട്ട് ചെയ്തു വിജയിപ്പിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികളോടും നന്ദിയും  ആദ്ദേഹം അറിയിച്ചു

കേരളം

ഈരാറ്റുപേട്ടയിൽ യു.ഡി.എഫിന് ചരിത്ര വിജയം നഗരസഭ യു.ഡി.എഫ് ഭരണം നിലനിർത്തി

ഈരാറ്റുപേട്ട:നഗരസഭയിലെ 29 അംഗ കൗൺസിലേക്ക് നടന്ന തിരഞ്ഞടുപ്പിൽ യു.ഡി.എഫ് ഉജ്ജല വിജയം നേടി 16സീറ്റുമായി യു.ഡി.എ ഫ്  ഭരണം നിലനിർത്തി കൊണ്ട് ചരിത്ര വിജയം നേടി16 ഡി വിഷനുകളിൽ മത്സരിച്ച മുസ്‌ലിം ലീഗ് ഒമ്പതിടത്തും ഒമ്പത് ഡിവിഷനുകളിൽ മത്സരിച്ച കോൺഗ്രസ് അ ഞ്ചിടത്തും വിജയിച്ചു. രണ്ടിടത്ത് മൽസരിച്ച വെൽഫയർ പാർട്ടി രണ്ടിടത്തും വിജയിച്ചു.2020ലെ തെരഞ്ഞടുപ്പിൽ മുസ് ലിം ലീ ഗിന് 8 ഉംകോൺഗ്രസിന് 4 സീറ്റുകളും ലഭിച്ചിരുന്നു. വെൽഫയർ പാർട്ടിയ്ക്ക് രണ്ട് സീറ്റുകളും ലഭിച്ചിരുന്നു.ഇത്തവണ എൽ.ഡി.എഫിന് 10സീറ്റ് ലഭിച്ചു.കഴിഞ്ഞ തവണ എൽ' ഡി.എഫിന് 9 സീറ്റും ഉണ്ടായിരുന്നു' ഇത്തവണ സി.പി.എം ഏഴ് സീറ്റിലും സി.പി.ഐ. 2 സീറ്റിലും കേരള കോൺഗ്രസ് (എം)  ഒരു സീറ്റിലും വിജയിച്ചു കഴിഞ്ഞ തവണ എസ്.ഡി.പി.ഐ അഞ്ച് സീറ്റി ൽവിജയിച്ചിരുന്നു. 16 സീറ്റിൽ മൽസരിച്ച എസ്.ഡി.പി.ഐയ്ക്ക് ഇത്തവണ 3 സീറ്റിൽ മാത്രമേ ജയിക്കുവാൻ കഴിഞ്ഞുള്ളു.എൽ ഡി എഫ് സ്ഥാനാർത്ഥികളായി കേരളകോൺഗ്രസ് (എം)ടി ക്കറ്റിൽ മൽസരിച്ച മുൻ നഗരസ ഭാ ചെയർമാൻ ടി.എം റഷീദും പി. ഡി പി ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കലും തോറ്റു. ബി.ജെ.പി ടിക്കറ്റിൽ അരുവിത്തുറ ഡിവിഷനിൽ മൽസരിച്ച പി.സി ജോർജിൻ്റെ സഹോദരൻ ചാർലി ജേക്കബ് തേറ്റു. ഇവിടെ എൽ.ഡി.എഫാണ് വിജയിച്ചത്.വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥികളും ഡിവിഷനുകളും  കല്ലൂത്താഴം -രസ്ന ഹസീർ   നടൂപ്പറമ്പ്- ബീമാനാസർ , കാരയ്ക്കാട് - അബ്ദുൽ ബാസിത് ,  തേവരു പാറ - അഫ്സൽ വെളളൂപ്പറമ്പിൽ , മുളന്താനം; അമീൻപിട്ടയിൽ കൊല്ലം പറമ്പ്: അബ്‌സാർ, മുരിക്കോലിൽ , സഫാനഗർ: തസ് ലിൻ സിറാജ് , കുഴിവേലി - അഡ്വ.വി.പി.നാസർ ടൗൺ വാർഡ്: അൻവർ അലിയാർ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ: ,  ഈലക്കയം കെ.സുനിൽകുമാർ, മുത്താരംകുന്ന് - അഫ്സൽ ഇജാസ്, ആനിപ്പടി:  ഫാത്തിമ അൻസർ കൊണ്ടുർമല: സിൻറാ വിൻസൻ്റ് ബ്ലോക്ക് ഓഫീസ് വാർഡ്ഷിയാസ് മുഹമ്മദ് വിജയിച്ച വെൽഫയർ പാർട്ടി സ്ഥാനാർത്ഥികൾ മാതാക്കൽ - റൈന ടീച്ചർ നടയ്ക്കൽ - സുറുമി യൂസഫ്

കോട്ടയം

പാലായിലെ കുടുംബ വിജയം

പാലാ: ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസിലർമാരെ ജയിപ്പിച്ച് പാല. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലേക്ക് ജയിച്ചത്. പാലാ നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്.20 വർഷം പാലായിൽ കൗൺസിലറായിരുന്നു ബിനു. ബിജെപി സ്ഥാനാർത്ഥിയായും സിപിഎം സ്ഥാനാർത്ഥിയായും ബിനു ഇതിന് മുൻപ് ജയിച്ചിട്ടുണ്ട്. നിലവിലെ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക സ്ഥാനാർത്ഥിയും ബിനു ആയിരുന്നു. കേരളാ കോൺഗ്രസുമായുള്ള തർക്കത്തിന് പിന്നാലെയാണ് ബിനു പുറത്തായത്. കന്നിയങ്കത്തിൽ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചിരിക്കുകയാണ് ബിനുവിന്റെ മകൾ ദിയ.40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും