വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ് :ശബ്ദ നിയന്ത്രണം പാലിക്കണം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളിൽ ശബ്ദ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ      എ ഷാജഹാൻ നിർദ്ദേശിച്ചു. പ്രചാരണ വാഹനങ്ങളിൽ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗൺസ്‌മെന്റുകൾ, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങൾ എന്നിവ കേൾപ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്‌സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. അനുവദനീയമായ സമയപരിധിയ്ക്ക് മുൻപോ ശേഷമോ ഉള്ള അനൗൺസ്‌മെന്റുകൾ എന്നിവയും വിലക്കിയിട്ടുണ്ട്. ആശുപത്രി, വിദ്യാലയ പരിസരങ്ങൾ ഉൾപ്പടെ നിശബ്ദ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിൽ ശബ്ദപ്രചാരണം പൂർണമായും ഒഴിവാക്കണം. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവാൻ പാടുള്ളൂ. സ്ഥാനാർത്ഥികളെ സ്വീകരിക്കുമ്പോൾ ഉൾപ്പടെ പൊതുസ്ഥലങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് ലൈസൻസ് ആവശ്യമാണ്.പ്രചാരണ പ്രവർത്തനങ്ങളിൽ ശബ്ദമലിനീകരണം, പരിസരമലിനീകരണം എന്നിവയുടെ നിരീക്ഷണം ഊർജ്ജിതമാക്കാനും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്കും നിരീക്ഷകർക്കും നിർദേശം നൽകി.  

കോട്ടയം

പൊൻകുന്നത്ത് തീർഥാടകരുടെ ബസ് സ്കൂൾ ബസിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി; ആറ് കുട്ടികൾക്കും തീർഥാടകർക്കും പരിക്ക്

പൊൻകുന്നം :​ശബരിമല തീർഥാടകരുമായി അമിതവേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ്സ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ബസ്സിലിടിച്ച് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി അപകടം. പൊൻകുന്നം ഒന്നാം മൈലിൽ രണ്ടാമത്തെ തച്ചാപ്പുഴ റോഡിനു മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം.​റോഡ് സൈഡിൽ നിർത്തി കുട്ടിയെ കയറ്റുന്നതിനിടെയാണ് സ്കൂൾ ബസ്സിൻ്റെ പിന്നിലേക്ക് അമിതവേഗതയിൽ പാലാ ഭാഗത്തുനിന്നും വന്ന ടൂറിസ്റ്റ് ബസ്സ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ബസ്സ് റോഡിൻ്റെ മറുവശത്തുള്ള കടയുടെ ഷട്ടർ തകർത്ത് അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്താണ് ഈ ബസ്സ് വന്നിരുന്നതെന്ന് പിന്നാലെയെത്തിയ നിരവധി വാഹനയാത്രക്കാർ പറഞ്ഞു.സംഭവത്തിൽ സ്കൂൾ ബസ്സിലുണ്ടായിരുന്ന ആറോളം കുട്ടികൾക്കും ടൂറിസ്റ്റ് ബസ്സിലെ തീർഥാടകർക്കും നിസ്സാര പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസുകൾ എത്തിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.​അപകടവിവരമറിഞ്ഞ് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കൂടാതെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘവും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിരുന്നു. തീർഥാടനകാലത്ത് ഈ റൂട്ടിലൂടെയുള്ള തീർത്ഥാടാകരുടെ വാഹനങ്ങളുടെ അമിതവേഗത പതിവായതിനാൽ, ഇത് നിയന്ത്രിക്കുന്നതിനായി പോലീസ് പരിശോധന ശക്തമാക്കണം എന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.  

പ്രവാസം

ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ നേതൃതത്തിൽ ഷാർജയിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട ഫെസ്റ്റ് 2025 സമാപിച്ചു

ദുബൈ: ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ നേതൃതത്തിൽ ഷാർജയിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട ഫെസ്റ്റ് 2025 സമാപിച്ചു  വിവിധ കലാ കായിക മത്സരങ്ങൾ, ഫുഡ് സ്റ്റാൾ, കുട്ടികൾക്കായുള്ള വിനോദ പാർക്ക് , DSB ബാൻഡിന്റെ ഗാനമേള എന്നിവ ഫെസ്റ്റിന്റെ മുഖ്യ ആകർഷണമായിരുന്നു.ഈരാറ്റുപേട്ട അസോസിയേഷൻ യുഎയിയുടെ പ്രസിഡന്റ് നിഷാദ് വട്ടക്കത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രൗഢ ഗംഭീരമായ പൊതുസമ്മേളനം രക്ഷാധികാരി അബ്ദുൽ റഷീദ് മറകൊമ്പനാൽ ഉൽഘാടനം ചെയ്തു  സംഘടന ജനറൽ സെക്രട്ടറി യാസീൻ ഖാൻ സാഗതം ആശംസിച്ച സമ്മേളനത്തിൽ ജസ്റ്റിസ് ഷിജു ശൈഖ് മുഖ്യ പ്രഭാഷണം നിർവഹിച്ചു ഈ പൊതു സമ്മേളനത്തിൽ ഈരാറ്റുപേട്ട അസോസിയേഷൻ UAE ഏർപ്പെടുത്തിയ ബിസിനസ് അവാർഡുകളുടെ സമർപ്പണം നടന്നു    ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് - അബ്ദുൽ ഖാദർ കണ്ടതിൽ , ചെയർമാൻ അജിമി ഫുഡ്. ബിസിനസ്സ് എക്സലൻസ് അവാർഡ്- സിറാജ് ഖാൻ വലിയവീട്ടിൽ  എമർജിംഗ് ബിസിനസ്സ്മാൻ ഓഫ് ദി ഇയർ 2025 - ഷിയാദ് VM , ഓക്സ്റ്റർ ക്ലോത്തിങ് എമർജിംഗ് ബിസിനസ്സ് ഗ്രൂപ്പ് ഓഫ് ദി ഇയർ 2025 - തമർ സ്വീറ്റ്സ് എന്നിവരാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായത്. തലാൽ ഗ്രൂപ്പ് ഡയറക്ടർ മഹമൂദ് തലാൽ, ഈരാറ്റുപേട്ട അസോസിയേഷൻ വൈസ് പ്രസിഡന്റ്മാരായ മുജീബ് റഹ്മാൻ, സിയാദ് ലത്തീഫ്, സെക്രട്ടറി നിയാസ് ഖാൻ, ട്രഷറർ ഷെരീഫ് പരീത് ,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്ന സമ്മേളത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം നെസർ റഷീദ് നന്ദി പറഞ്ഞു. ഈ സമ്മേളനത്തിൽ വെച്ച് അസോസിയേഷന്റെ മികച്ച പ്രവർത്തങ്ങൾക്കുള്ള ഫുജൈറ എയർപോർട്ട് അതോറിറ്റിയുടെ പ്രത്യേക പുരസ്കാരം എയർപോർട്ട് പ്രതിനിധി ഷിനാസ് KM ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ ഭാരവാഹികൾക്കു സമർപ്പിച്ചു.

കോട്ടയം

കേരള വാട്ടർ അതോറിറ്റിയുടെ ജലസ്രോതസ്സ് കയ്യടക്കിയ സ്ഥാനാർത്ഥിക്കെതിരെ നോട്ടീസ്

ഈരാറ്റുപേട്ട : കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള തിടനാട് ജല വിതരണ പദ്ധതിയുടെ ജലസ്രോതസ്സ് ആയിരുന്ന കുഴൽ കിണറും അതിനോടനുബന്ധിച്ചുള്ള മോട്ടോറും, പമ്പ് ഹൗസും അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്നത് വിട്ടു നൽകണമെന്നും മോട്ടോർ നന്നാക്കാനും മറ്റും വസ്തുവിൽ കയറുന്നതിന് അനുവദിക്കണമെന്നും കാണിച്ച് പി.സി ചാർളി, പ്ലാത്തോട്ടം,അരുവിത്തുറ എന്നയാൾക്ക് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നോട്ടീസ് അയച്ചു. മുൻ എംഎൽഎ പി.സി ജോർജിന്റെ സഹോദരനായ പി.സി ചാർളി ഇപ്പോൾ ഈരാറ്റുപേട്ട നഗരസഭയിലേക്ക് അരുവിത്തറ ഡിവിഷനിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. കേരള വാട്ടർ അതോറിറ്റി നിർമിച്ച ഈ കുഴൽ കിണറും , മോട്ടോറും, പമ്പ് ഹൗസും മറ്റും പി.സി ചാർളി കയ്യടക്കിയത് മൂലം 10 കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. പൊതുമുതൽ കയ്യടക്കിയ പി.സി ചാർളിയുടെ നടപടി ക്രിമിനൽ കുറ്റവും, കുടിവെള്ളം മുടക്കിയത് ഉൾപ്പെടെയുള്ള നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയും ആണെന്ന് എൽഡിഎഫ് ഈരാറ്റുപേട്ട കമ്മിറ്റി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ കുടിവെള്ളം മുടക്കിയ ചാർളിയുടെ നടപടിയിൽ പ്രതിഷേധിക്കുന്നതായി എൽഡിഎഫ് സ്ഥാനാർത്ഥി ജെയിംസ് കുന്നേലും അറിയിച്ചു.

പ്രാദേശികം

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ആഭിമുഖ്യത്തിൽ 23 - മത് മാകെയർ കിയോസ്ക്ക് സെൻറർ ആരംഭിച്ചു.

ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ആഭിമുഖ്യത്തിൽ 23 - മത്  മാകെയർ കിയോസ്ക്ക്   സെൻറർ ആരംഭിച്ചു. കുട്ടികൾക്ക് ആവശ്യമായ ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ, സ്റ്റേഷനറി വസ്തുകൾ എന്നിവ വിപണനം ചെയ്യുന്നത് വഴി കുട്ടികൾ സ്കൂളിന് വെളിയിൽ പോയി ലഹരി പോലുള്ള പ്രശ്നങ്ങളിൽപ്പെടുന്നത് ഒഴിവാക്കാൻ കൂടി ലക്ഷ്യമിടുന്ന സർക്കാർ  സംരംഭമാണിത്. സി.ഡി. എസ് ചെയർപേഴ്സൺ  ഷിജി ആരിഫ്, കിയോസ് ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം ജില്ല പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ പദ്ധതി വിശദീകരണം നടത്തി.സിഡിഎസ് അംഗങ്ങളായ നുസൈഫാ മജീദ് ,സംരംഭക അനീഷാ നൗഷാദ്, കുടുംബശ്രീ ഉദ്യോഗസ്ഥരായ മനു കെ.ജി ,ദിവ്യസുകുമാരൻ ,ഉല്ലാസ് ബാബു ,ബിനി പി.പി, അനീഷാ ജോസഫ് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഷീജ എസ്, ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസി പൈകടയിൽ,  പിടിഎ പ്രസിഡണ്ട് മുജീബ് മടത്തിപള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

കോട്ടയം

ഇടതു സർക്കാർ കർഷകരോട് കാണിക്കുന്നത് തികഞ്ഞ അവഗണന:കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ്

ഈരാറ്റുപേട്ട  പൂഞ്ഞാർ  ഇടതു സർക്കാർ റബ്ബർ കർഷകർ ഉൾപ്പെടെയുള്ള . മുഴുവൻ കർഷകരെയും വഞ്ചിച്ചു. റബ്ബറിന് ഇരുന്നുറ്റിയമ്പത് രൂപ തറവില നൽകാമെന്ന് വാഗ്ദാനം നൽകിയവർ.ഇപ്പോൾ . പരിഗണിക്കാം. പരിഹരിക്കാം എന്ന് പറഞ്ഞ്. അവരെ പരിഹസിക്കുന്നു. വനാ തൃത്തി പങ്കിടുന്ന പ്രദേശത്തെ കർഷകർ. അവരുടെ ഉപജീവന മാർഗമായ കൃഷിയിടങ്ങളിലേക്ക് പോകുന്നത്. ഭയപ്പാടോടെയാണ്. ഇത്തരം സാഹജര്യങ്ങളിൽ നിരവദി മനുഷ്യർക്ക്. ജീവൻ നഷ്ടപ്പെട്ടു. ഇതിന് ഒരു പരിഹാരം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല.. കോട്ടയം ജില്ലയിൽ. പോലും.ഇ അടുത്ത നാളിൽ കാട്ട് പോത്ത്. ആക്രമണത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞു. എന്റെ..നിയോജക മണ്ഡലം ഉൾപ്പെടെയുള്ള കണ്ണൂർ. ജില്ലയിലും. പരിസര പ്രദേശങ്ങളിലും. വന്യമൃഗ ആക്രമണം. നിത്യസംഭവമായി കഴിഞ്ഞു. രൂക്ഷമായ വില കയറ്റം.വൈദുതി ചാർജും. വെള്ളക്കരവും. അനുദിനം വർദ്ധിപ്പിക്കുന്നു. ദൂർത്തിന് ഒരു കുറവും. വരുത്താതെ ഗജനാവ് കാലിയാക്കുന്നു. രാഷ്ടീയ നിയമനങ്ങൾക്ക് വാരി കോ കൊടുക്കുന്നു. പി.എസി. ചെയർമാന്റെ പ്രതിമാസ ശമ്പളം. നാല് ലക്ഷത്തി. പതിനായിരം. സർക്കാർ വക്കീലൻ മാരുടേത് രണ്ട് ലക്ഷത്തിന്മേൽ സാധാരണക്കാരൻ നിത്യവൃത്തിക്ക് കഷ്ടപ്പെടുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പ വിശ്വാസികളെ വഞ്ചിച്ച വരെ ല്ലേ ഇവർ ആദ്യം. സ്ത്രി പ്രവേശനമെന്ന പേരിൽ . ഇപ്പോൾ അവിടെ നിന്നും. കിലോ കണക്കിന്.സ്വർണം. കൊള്ളയടിച്ചു. കമ്മ്യൂണിസ്റ്റ്. നേതാക്കൾ കൂട്ടത്തോടെ. ജയിലിലേക്ക്. പോകുന്നു. ഇനിയും. പല ഉന്നതരും. കുടുങ്ങും. ഇതിനോടെ ല്ലാം പ്രതികരിക്കാൻ. അവസരം കാത്തിരുന്ന ജനതക്ക് കിട്ടിയ അവസരമാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഐക്യ ജനാധിപത്യ മുന്നണി. ഒറ്റകെട്ടായി. മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തി. തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതിൽ ബഹുഭൂരിപക്ഷം. സ്വീറ്റുകളും പിടിച്ച് ടക്കി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ.ഭരണമാറ്റം ഉറപ്പു വരുത്തും. കെ.പി.സി.സി.പ്രസിഡണ്ട് തുടർന്ന് പറഞ്ഞു. പൂഞ്ഞാർ പഞ്ചായത്ത് . യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കൊണ്ട് സംസാരിക്കുക. യായിരുന്നു. അദ്ദേഹം മണ്ഡലം പ്രസിഡണ്ട് ജോർജ് സബാസ്റ്റ്വർ അദ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ . അഡ്വ ഫിൽസൺ മാത്യുസ്.പി.എ സലിം..തോമസ് കല്ലാടൻ . അഡ്വ ജോമോൻ ഐക്കര അഡ്വ.സതീഷ് കുമാർ . അഡ്വ.വി.എം. മുഹമ്മദ് ഇല്ല്യാസ്. എം സി. വർക്കി. റോജി തോമസ് .എന്നിവർ സംസാരിച്ചു

കോട്ടയം

തദ്ദേശ തിരഞ്ഞെടുപ്പ്: റീൽസ്, വാട്‌സ്ആപ്പ് ഗ്രുപ്പ് നിരീക്ഷണം കർശനമാക്കി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊർജിതമായ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള റീൽസുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കർശനമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നൽകുന്ന റീൽസുകളും വാട്‌സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചർച്ചകളും നിരീക്ഷിക്കാൻ പോലീസ് സൈബർ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങൾ, വോയിസ് ക്ലിപ്പുകൾ, വീഡിയോകൾ, അനിമേഷനുകൾ, ഇമേജ് കാർഡുകൾ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും. അനൗൺസ്മെന്റുകളിൽ ജാതി, മതം, തുടങ്ങിയവ ഉൾപ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പരാമർശിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. വ്യാജമായതോ, അപകീർത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ അത് സംബന്ധിച്ച് പരാതി ലഭിച്ചാലോ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടിയുണ്ടാവും. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയിൽ വരുന്ന എല്ലാ വ്യവസ്ഥകളും തിരഞ്ഞെടുപ്പ് ഉള്ളടക്കങ്ങളുടെ നിർമ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. പാർട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാജമായ/തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യുകയും ഉത്തരവാദികൾക്ക് മുന്നറിയിപ്പ് നൽകുകയും വേണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യണം. പ്രചാരണത്തിൽ സമത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ശ്രദ്ധിക്കണം. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും കമ്മീഷണർ പറഞ്ഞു.

പ്രാദേശികം

ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി

ഈരാറ്റുപേട്ട :ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി   കൂടെയുണ്ട് കരുത്തേക്കാം എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി ഉജ്വല ബാല്യം അവാർഡ് നേടിയ അരവിന്ദ് ഇ എസ് ഫ്ലാഗ് ഓഫ് ചെയ്ത വിളംബര ജാഥ ഈരാറ്റുപേട്ട ടൗണിൽ നടന്നു.ഭിന്നശേഷി സഹോദരങ്ങളെ നമ്മൾ ചേർത്തു പിടിക്കുക കരുതുക എന്ന സന്ദേശം നൽകി ബി.പി.സി ബിൻസ് ജോസഫ് , സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ മോൾ കെ.പി, സി ആർ സി മാർ, ബി ആർ സി ട്രെയിനർ എന്നിവർ ദിനാഘോഷത്തിന് നേതൃത്വം നൽകി. ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഷീജ സലിം ഉദ്ഘാടന സന്ദേശം നൽകി.അസീസി സ്കൂൾ മറിയപ്പള്ളി ഗോപകുമാർ ,സംഗീത അധ്യാപിക സുധാമണി റ്റി.ജി എന്നിവർ പ്രസംഗിച്ചു.ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഭിന്നശേഷി സന്ദേശം ഉയർത്തി ഫ്ലാഷ് മോബ് നടത്തി.പ്ലക്കാർഡുകൾ ഉയർത്തി എൻഎസ് എസ് വളണ്ടിയർമാർ അണിചേർന്നു. മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളും പങ്കെടുത്തു.മനോജ് റ്റി.ബെഞ്ചമിൻ ഭിന്നശേഷി തീം ഒരുക്കി മിമിക്രി അവതരിപ്പിച്ചു. കാളകെട്ടി എ എം എച്ച്എസ്എസ് വിദ്യാർത്ഥികളുടെ കലാവിരുന്നും നടന്നു. ഉജ്ജ്വല ബാല്യം ജേതാക്കളേയും സ്പെഷൽ കലോത്സവ വിജയികളേയും ആദരിച്ചു.