വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

എം.കെ. കൊച്ചുമക്കാർ ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട .നഗരസഭയിലെ കാട്ടാമല ഡിവിഷനിലെ കൊല്ലംകണ്ടം തോട്ടിൽ നിന്നും അഞ്ച് അടി  ഉയർത്തി നിർമ്മിക്കുകയും തുടർന്ന് റോഡ് കോൺക്രീറ്റ് പണി പൂർത്തിയാക്കിയ  എം.കെ കൊച്ചുമക്കാർ റോഡിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി യും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ .എ ചേർന്ന്   നിർവഹിച്ചു .നഗരസഭയും എം.എൽ.എ യും എം.പിയും പൊതുജന ങ്ങളോട് സമാഹരിച്ച തുകയും കൂടി  27 ലക്ഷം രൂപ മുടക്കിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ ഏറ്റവും വലിയ കോൺക്രീറ്റ് റോഡ് ആയ ഈ റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്.  ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾഖാദർ  അധ്യക്ഷത വഹിച്ചു . നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്ല്യാസ് സ്വാഗതം ആശംസിച്ചു . ആന്റോ ആന്റണി എം.പി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ , മുഹമ്മദ്‌ ഉനൈസ് മൗലവി , പ്രൊഫ എം.കെ. ഫരീദ് ,എം.കെ.കൊച്ചു മുഹമ്മദ്‌ , എ.എം.എ ഖാദർ , പി.ഇ. മുഹമ്മദ്‌ സക്കീർ , കെ.ഐ നൗഷാദ് , അനസ് നാസർ , തുടങ്ങിയവർ പ്രസംഗിച്ചു.

ജനറൽ

കടലിനടിയിലെ മായിക ലോകം; 'അവതാര്‍ 2' മലയാളത്തിലും

ലോക സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രം 'അവതാർ 2' ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ജോണ്‍ ലാന്‍ഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  "നമസ്തേ ഇന്ത്യ! ഞാൻ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിൽ അവതാർ ദി വേ ഓഫ് വാട്ടർ നിങ്ങൾ അനുഭവിച്ചറിയുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഡിസംബർ 16-ന് പന്‍ഡോറയിലേക്കുള്ള മടക്കം ആഘോഷിക്കാം", എന്നാണ് ജോണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.  ഈ വർഷം ഡിസംബർ 16-ന് 'അവതാർ- ദ വേ ഓഫ് വാട്ടർ' തിയറ്ററിൽ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വർഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു. ശേഷം 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല.

ലോകം

ഗിനിയയില്‍ തടവിലുള്ള നാവികരെ കപ്പലിലേക്ക് മാറ്റി

ഗിനിയയില്‍ തടവിലുള്ള നാവികരെ കപ്പലിലേക്ക് മാറ്റി. 15 പേരെയാണ് കപ്പലിലേക്ക് മാറ്റിയത്. കപ്പലിനെയും ജീവനക്കാരെയും നൈജീരയക്ക് കൈമാറുമെന്നാണ് വിവരം. കപ്പലിനെ കെട്ടിവലിച്ചു കൊണ്ട് പോകാനും നീക്കം ഉണ്ടെന്ന് സംഘത്തില്‍ അകപ്പെട്ട സനു ജോസ് പറയുന്നു. ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസര്‍ സനു ജോസഫ് അറിയിച്ചു. അതേ സമയം ജീവനക്കാരുടെ മോചനത്തിനായി കപ്പല്‍ കമ്പനി അന്തര്‍ ദേശീയ കോടതിയെ ഉടന്‍ സമീപിക്കും. തടവിലാക്കപ്പെട്ട മലയാളികള്‍ അടക്കമുള്ള നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കിയിരുന്നു. കപ്പല്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

പ്രാദേശികം

മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ്ഔട്ട് പരേഡ് പൂര്‍ത്തിയായി.

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട  മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് 2020-22 ബാച്ചിന്റെ പാസിംഗ് ഔട്ട്  പരേഡ് രാവിലെ 09.30ന് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ഈരാറ്റുപേട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുജിലേഷ് സര്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ചു. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുന്നതിനുള്ള യോദ്ധാക്കളായി വളര്‍ന്നുവരുന്നവരാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍.  നിയമം അനുസരിക്കുന്ന ഒരു പുതിയ തലമുറയെ രൂപപ്പെട്ടുവരേണ്ടതുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.പി.സിയിലൂടെ സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.എം.അബ്ദുല്‍ ഖാദര്‍, പി.ടി.എ പ്രസിഡന്റ് ബല്‍ക്കീസ് നവാസ്, പ്രിന്‍സിപ്പാള്‍ ഫൗസിയ ബീവി,ഹെഡ്മിസ്ട്രസ് എം.പി. ലീന എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസര്‍ പി.എസ്. റമീസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എ.സി.പി.ഒ. ഷമീന, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സരത്ത് കൃഷണദേവ്, അധ്യാപകരായ അന്‍സാര്‍ അലി, മാഹീന്‍.സി.എച്ച്, എം.എഫ്. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രാദേശികം

ഈരാറ്റുപേട്ട ഗവൺമെന്റ് ഹോസ്പിറ്റലിന് എക്സ്-റേ മെഷീൻ ലഭിച്ചു. പ്രവർത്തനം അടുത്ത മാസം അവസാനം ആരംഭിക്കും.

ഈരാറ്റുപേട്ട . ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിലേക്ക് 60 ലക്ഷം രൂപയുടെ എക്സ് റേ മെഷീൻ ലഭ്യമായി. സേവന മേഖലയിൽ പ്രവർത്തിക്കുന്ന ജീവ കാരുണ്യ സംഘടനയായ ഡോക്ടേർഴ്സ് ഫോർ യു എന്ന സംഘടനയാണ് സൗജന്യമായാണ് മെഷീൻ നൽകിയിരിക്കുന്നത്. സർക്കാർ ഫണ്ടിന് പുറമേ ആശുപത്രിക്ക് കൂടുതൽ ഫണ്ട് ലഭ്യമാക്കണം എന്ന അന്വേഷണത്തിൽ നിന്നാണ് ഡോക്ടേർഴ്സ് ഫോർ യു  എന്ന സംഘടനയുമായി ബന്ധപ്പെടാൻ സാധിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ വാർത്താ സമ്മേളത്തിൽ പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.  തുടർന്നും ആവശ്യമായ ഉപകരണങ്ങളും സേവനങ്ങളും നൽകാമെന്ന് ഡോക്ടേഴ്സ് ഫോർ യു ഭാരവാഹികൾ ഉറപ്പു നൽകിയിട്ടുണ്ടെന്നും  ചെയർപേഴ്സൺ പറഞ്ഞു. ഡോക്ടേഴ്സ് ഫോർ യു സ്റ്റേറ്റ് കോർഡിനേറ്റർ അബ്ദുള്ള ആസാദ്‌, കോർഡിനേറ്റർ സിറാജ് ഇബ്രാഹിം എന്നിവർ ചേർന്നാണ് എക്സ്റേ യൂണിറ്റ് സാധന, സാമഗ്രികൾ നഗരസഭക്ക് കൈമാറിയത്. അതേസമയം ഹോസ്പിറ്റലിൽ നിലവിൽ എക്സറേ യൂണിറ്റ് പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എക്സ്-റേ മെഷീൻ ഘടിപ്പിക്കുന്നതിനുള്ള റൂമിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 

പ്രാദേശികം

അരുവിത്തുറ വോളി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജും ചാംപ്യൻമാർ .

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ സംഘടിപ്പിച്ച അരുവിത്തുറ വോളിയുടെ പുരുഷ വിഭാഗം ഫൈനലിൽ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾ  പരാജയപ്പെടുത്തി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ടൂർണമെന്റിലെ ചാംപ്യൻമാരായി വനിത വിഭാഗം ഫൈനലിൽ പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ചാബ്യൻ മാരായി പുരുഷ വിഭാഗം മൽത്സരത്തിലെ വിജയികൾക്ക് ഫാ തോമസ്സ്  മണക്കാട് മെമ്മോറിയൽ എവറോളിങ്‌ട്രോഫി പാലാ ഡി വൈ എസ്സ്.പി  എ.ജെ തോമസ് സമ്മാനിച്ചു. ചടങ്ങിൽ കോളേജ് മാനേജർ വെരി റവ ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ ജോർജ്ജ് പുല്ലുകാലായിൽ മുൻ പ്രിൻസിപ്പാൾ ഡോ റെജി വർഗ്ഗീസ്സ് മേക്കാടൻ മുൻ കായിക വിഭാഗം മേധാവിമാരായ ഡോ സണ്ണി . വി സക്കറിയാ മേരി ക്കുട്ടി മാത്യു കോളേജ് കായിക വിഭാഗം മേധാവി വിയാനി ചാർളി തുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന വനിതാ വിഭാഗം മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ വിജയി കൾക്ക് ഫാ.തോമസ് അരയത്തിനാൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫി സമ്മാനിച്ചു.  ചടങ്ങിൽ കായിക രംഗത്ത് സുത്യർഹ സംഭാവനകൾ നൽകിയ പാലാ അൽഫോൻസാ കോളേജിലെ കായിക വിഭാഗം മേധാവി തങ്കച്ചൻ  മാത്യു കേരള സ്റ്റേറ്റ് സ്പോർട്സ്സ് കൗൺസിൽ കോച്ചുമാരായ മനോജ് എസ്സ്, അനിൽ കുമാർ എന്നിവരെ ആദരിച്ചു.    

ജനറൽ

പുതുമുഖങ്ങള്‍ക്കൊപ്പം ഗുരു സോമസുന്ദരം, 'ഹയ' ട്രെയിലര്‍

ഗുരു സോമസുന്ദരം പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന ചിത്രമാണ് 'ഹയ'. വാസുദേവ് സനല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. 'ഹയ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കുടുംബനാഥന്റെ വ്യത്യസ്‍ത റോളിൽ ഗുരു സോമസുന്ദരം അഭിനയിക്കുന്ന 'ഹയ'യില്‍ ഇരുപത്തിനാലോളം പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ച  ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവര്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശംഭു മേനോൻ, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരിഗ, വിജയൻ കാരന്തൂർ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു. ജിജു സണ്ണി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അരുൺ തോമസാണ് ചിത്രത്തിന്റെ എഡിറ്റിംഗ് സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്‍തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലർ കോംബോ ഗണത്തിൽ ഒരുക്കിയ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയം വളരെ ആഴത്തിൽ പരിശോധിക്കുന്നുണ്ട് 'ഹയ'യിൽ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുഗൻ. മസാല കോഫി ബാൻഡിലെ വരുണ്‍ സുനില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഹയയുടെ ചിത്രത്തിന്റെ പ്രൊഡക്ഷൻ കോഡിനേറ്റര്‍  സണ്ണി തഴുത്തലയാണ്. ഫിനാൻസ് കൺട്രോളർ മുരളീധരൻ കരിമ്പന. അസോസിയേറ്റ് ഡയറക്ടർ സുഗതൻ. ഗാനരചന:  മനു മഞ്‌ജിത്, പ്രൊഫ. പി എൻ ഉണ്ണികൃഷ്‍ണൻ പോറ്റി, ലക്ഷ്‍മി മേനോൻ, കലാസംവിധാനം സാബുറാം, മേക്കപ്പ് ലിബിൻ മോഹൻ, സ്റ്റിൽസ് അജി മസ്ക്കറ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്ന്‍‍മെന്‍റ് കോർണർ, പിആർഒ വാഴൂർ ജോസ്.

ജനറൽ

നല്ല ദഹനത്തിന് ഈ 3 ഭക്ഷണങ്ങള്‍ കഴിക്കൂ

ദഹനസംബന്ധമായ(digestion) പ്രശ്നങ്ങള്‍ നേരിടുന്നവരാണോ നിങ്ങള്‍? ഇതേ പ്രശ്നം ഇഷ്ടമുളള ഭക്ഷണം കഴിക്കുന്നതില്‍ നിന്നു നിങ്ങളെ തടയുന്നുണ്ടോ? എന്നാല്‍, ഇനി അതോര്‍ത്ത് വിഷമിക്കേണ്ട. മൂന്നു ഭക്ഷണ സാധനങ്ങള്‍ നിങ്ങളുടെ ഇഷ്ട വിഭവങ്ങള്‍ക്കൊപ്പം കഴിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉളളൂ. നല്ല ദഹനത്തിനു നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 1.തൈര് പ്രോബയോട്ടിക്ക് ബാക്ടീരിയയെ ഉത്പാദിപ്പിക്കുന്നതു വഴി തൈര് ദഹനത്തിനു സഹായിക്കുന്നു. ആഹാരത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും, ഇതുവഴി ഇഷ്ടമുളള ആഹാരത്തോടു ‘നോ’ പറയേണ്ട അവസ്ഥയും ഒഴിവാക്കാം. 2.പെരുഞ്ചീരകം ഉയര്‍ന്ന ഫൈബര്‍ കണ്ടന്റുള്ള പെരുഞ്ചീരകം ഒരു ആന്റിപസ്മോഡിക്ക് ഏജന്റു കൂടിയാണ്. വയറു വേദനയ്ക്കു ഉപയോഗിക്കുന്ന മരുന്നില്‍ ഉള്‍പ്പെടുന്നവയാണ് ആന്റിപസ്മോഡിക്കുകള്‍. ഇതിന്റെ സാന്നിധ്യം ദഹനത്തിനു കൂടുതല്‍ സഹായിക്കുന്നു. ഭക്ഷണം പാകം ചെയ്യുമ്പോള്‍ പെരുഞ്ചീരകം ചേര്‍ക്കുന്നത് രുചിയോടൊപ്പം ആരോഗ്യവും സമ്മാനിക്കും. 3.പപ്പായ പപ്പായയിലുളള പപ്പെയിന്‍ എന്ന എന്‍സൈമിന്റെ സാന്നിധ്യം ദഹനത്തിനു സഹായിക്കുന്നു. അസിഡിറ്റി, വയറു വീര്‍ക്കല്‍ എന്നിവയ്ക്കും പപ്പായ കഴിക്കുന്നത് പ്രതിവിധിയാണ്. ദഹനം എളുപ്പമാക്കുന്ന പപ്പായയും ഇനി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കേണ്ട.