വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കോടതി വളപ്പിലെ സംരക്ഷണഭിത്തി യാത്രകാർക്ക് ഭീഷണിയാകുന്നു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസ് റോഡിലെ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഇടിഞ്ഞ് വീഴാറായ സംരക്ഷണ ഭിത്തി വാഹനങ്ങൾക്കും വഴി യാത്ര കാർക്കും ഭീഷണി യാകുന്നു.ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, അരുവിത്തുറ സെൻറ് ജോർജ്, ഹൈസ് സ്ക്കൂൾ  ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി നിരവധി പൊതു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശമാണ് ഇവിടെ. സ്കൂൾ വിദ്യാർത്ഥികളും രോഗികളും ഉൾപ്പടെ പല ആവശ്യങ്ങൾക്കായി ദൈനം ദിനം നൂറ് കണക്കിന് പേർ യാത്ര ചെയ്യുന്ന റോഡിന് സൈഡിലാണ്  വലിയ പൊക്കത്തിലുള്ള സംരക്ഷണഭിത്തി നിലകൊള്ളുന്നത്. സംരക്ഷണ ഭിത്തി നാല്മാസങ്ങൾക്ക് മുമ്പ് ഇടിഞ്ഞതായിട്ടാണ് പരിസരവാസികൾ പറയുന്നത്. കോടതിയിലേക്കും മറ്റ്  പല ഓഫീസുകളിലേക്കും  എത്തുന്നവരുടെ വാഹനം പാർക്ക് ചെയ്തിരുന്നത് ഈ ഭാഗത്തായിരുന്നു. എന്നാൽ ഇപ്പോ ഇവിടെ ആരും വാഹനങ്ങൾ പാർക്ക് ചെയ്യാറില്ല. ഇടിഞ്ഞ് വീഴാറായ ഭിത്തി പുനർ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രവാസം

കുവൈറ്റ് സാമ്പത്തിക ഉയര്‍ച്ചയിലേക്കെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

ജിസിസി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും മികച്ച പ്രകടനം കുവൈറ്റ് കാഴ്ചവയ്ക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വര്‍ഷം കുവൈറ്റിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 5.7ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുബജറ്റില്‍ മൊത്തത്തിലുള്ള നീക്കിയിരുപ്പ് നടപ്പുവര്‍ഷം ജിഡിപിയുടെ 1.1 ശതമാനത്തിലെത്തുകയും അടുത്ത വര്‍ഷം .5 ശതമാനമായി കുറയുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പ്രവാസം

പുതിയ ക്രൂയിസ് സീസണില്‍ 9 ലക്ഷം വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ദുബായി

2022-23ല്‍ 9 ലക്ഷം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ദുബായി ക്രൂയിസ് ഹബ്ബ്. 2022-2023 സീസണുവേണ്ടി മിന റാഷിദിനും ദുബായ് ഹാര്‍ബറിനുമിടയില്‍ 166 കപ്പലുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 9ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ദുബായിയിലെ വിനോദസഞ്ചാര മേഖലയുടെ അവിഭാജ്യ ഘടകമാണ് ക്രൂയിസ് വ്യവസായം. ആഗോള ടൂറിസം ഹബ് എന്ന നിലയില്‍ എമിറേറ്റിന്റെ പദവി ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണിതെന്ന് ദുബായി ബോര്‍ഡര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ദുബായുടെ കരുത്തുറ്റ തുറമുഖ ഘടനയും അത്യാധുനിക ടെര്‍മിനല്‍ സൗകര്യങ്ങളും ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകള്‍ക്ക് ശക്തിപകരും. അന്താരാഷ്ട്ര ടൂറിസത്തിലെ തിരിച്ചുവരവിന്റെ മുന്‍നിരയിലാണ് ദുബായി. നഗരത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്നതാണ് ക്രൂയിസ് വ്യവസായം.

പ്രവാസം

അബുദാബിയില്‍ ഇനി സൗജന്യ യാത്രയുമായി ഡ്രൈവറില്ലാത്ത ബസ്

അബുദാബി;സൗജന്യ യാത്രയുമായി അബുദാബിയില്‍ ഡ്രൈവറില്ലാത്ത ബസ് സർവീസിനൊരുങ്ങുന്നു. 7 പേര്‍ക്ക് ബസില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കും. നാല് പേര്‍ക്ക് നിന്നും സഞ്ചരിക്കാം.അടുത്ത മാസമായിരിക്കും സർവീസ് ആരംഭിക്കുക. അബുദാബി സര്‍ക്കാര്‍ ഗിറ്റക്‌സ് ഗ്ലോബലില്‍ മിനി ബസിന്റെ മോഡല്‍ പ്രദർശിപ്പിച്ചു യാസ് വാട്ടര്‍ വേള്‍ഡ്, ഡബ്ല്യു ഹോട്ടല്‍, യാസ് മറീന സര്‍ക്യൂട്ട്, ഫെരാരി വേള്‍ഡ് ഉള്‍പ്പെടെ യാസ് ദ്വീപിലെ 9 സ്ഥലങ്ങളില്‍ ബസ് എത്തും. ക്യാമറ, ഡിജിറ്റല്‍ മാപ്, റഡാർ എന്നിവ ഉള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ ബസിലുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തില്‍ യാസ് ഐലന്റില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി സര്‍വീസ് ആരംഭിച്ചിരുന്നു. വിജയകരമായിരുന്നു ടാക്‌സി സര്‍വീസുകളുടെ ഒന്നാം ഘട്ടം. 2700 പേരാണ് യാത്ര ചെയ്തത്. 16000 കിലോ മീറ്റർ സഞ്ചരിച്ചു. ആപ് ഉപയോഗിച്ചായിരുന്നു ബുക്കിംഗ്.

കേരളം

ടൂറിസ്റ്റ് ബസ്സുകള്‍ക്ക് കളര്‍കോഡ് നിര്‍ബന്ധം, ഇളവ് നല്‍കാനാകില്ല, ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കും'

തിരുവനന്തപുരം: വടക്കഞ്ചേരി ബസ്സപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്സുകളുടെ നിയമലംഘനത്തിനെതിരെ കര്‍ശന നടപടിയെുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. യൂണിഫോം കളര്‍കോഡ് ഉടന്‍ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ ഇളവു വേണമെന്ന് ഗതാഗതമന്ത്രിയെക്കണ്ട് ബസ്സുടമകള്‍ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ള നിറത്തിലുള്ള പെയിന്‍റടിക്കണമെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം. അടുത്ത ഫിറ്റ്നസ് ടെസ്റ്റ് വരെ ഇതിന് ഇളവ് നല്‍കിയിരുന്നു. ഈ ഇളവാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്,ഹൈക്കോടതി നിർദേശം അതുപോലെ നടപ്പാക്കുമെന്നും മന്ത്രി ബസ്സുടമകളോട് പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം കളർകോഡ് നടപ്പിലാക്കണം എന്ന് പറഞ്ഞാൽ പ്രായോഗികമാകില്ലെന്ന് ബസ്സുടമകള്‍ പറഞ്ഞു ഒന്നോ രണ്ടോ ശതമാനം പേർ ചെയ്യുന്ന നിയമലംഘനങ്ങൾ എല്ലാവരുടെയും ചുമലിൽ ചാരുന്നത് ശരിയല്ല.7000 ടൂറിസ്റ്റ് ബസ്സുകളുണ്ട്. പെട്ടെന്ന് എല്ലാം വെള്ളയടിക്കാനുള്ള വർക് ഷോപ് സംവിധാനം ഇല്ല. വാഹനം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഉള്ള കളറിൽ ഓടാൻ സമ്മതിക്കണം.അടുത്ത ഫിറ്റ്നസ് വരുമ്പോ മാറ്റാം എന്നും ഉടമകള്‍ ആവശ്യപ്പെട്ടു. എല്ലാം കൂടി പറഞ്ഞാൽ ഒന്നും ചെയ്യാനാകില്ല.സ്പീഡ് ഗവർണർ സംഘടന അംഗീകരിക്കുന്നു.: 60 കിമീ സ്പീഡിൽ നാല് ഗിയർ പോലും ഇടാൻ ആകില്ല.ഓടിയെത്തുകയുമില്ല.ആവശ്യങ്ങളും നിർദേശങ്ങളും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു.ഉടനെ കളർകോഡിലേക്ക് മാറണം എന്ന് പറയുന്നത് അപ്രായോഗികമാണെന്നാണ് ബസ്സുടമകളുടെ നിലപാട്. .സമയപരിധി നീട്ടണമെന്നാണ് ആവശ്യം.ഒന്നോ രണ്ടോ ശതമാനം നടത്തുന്ന നിയമലംഘനങ്ങളെ  പർവതീകരിക്കുന്നു.സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല .സ്പീഡ് ഗവർണർ നടപ്പിലാക്കേണ്ട കാര്യമാണ്. സ്വിഫ്റ്റ് ബസുകളുടെ വേഗത 90 km ആണ്. വേഗത എല്ലാവർക്കും ഒരുപോലെയാകണെന്നും ബസ്സുടമകള്‍ പറഞ്ഞു

പ്രാദേശികം

കേരള ജേർണലിസ്റ്റ്സ് യൂണിയൻ കോട്ടയം ജില്ലാ ക്യാമ്പ്

ഈരാറ്റുപേട്ട : കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു)കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ്   വാഗമൺ കെ.സി.എം സെന്ററിൽ പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു.  കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് പി.ബി തമ്പി അദ്ധ്യക്ഷത വഹിച്ചുസംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ്,  ജനറൽ സെക്രട്ടറി കെ. സി. സ്മിജൻ , ജോസ് ആൻഡ്രൂസ്, ബാബു തോമസ്, ജില്ലാ സെകട്ടറി രാജു കുടിലിൽ തുടങ്ങിയവർ സംസാരിച്ചു.ഞയറാഴ്ച നടന്ന സമാപന സമ്മേളനം ആഷിക് മണിയംകുളം ഉദ്ഘാടനം ചെയ്തു.എ.എസ് .മനാഫ് അധ്യക്ഷത വഹിച്ചു പി.എം അബ്ദുൽ സലാം, എസ് ദയാൽ, സന്തോഷ് വർമ്മ ,ഷൈജു തെക്കുംചേരി, മനോജ് പുളിവേലിൽ എ.കെ.നാസർ, എൻ .വി പ്രസേനൻ, എന്നിവർ സംസാരിച്ചു.

കോട്ടയം

പാലാ നഗരസഭയിൽ ലഹരി വിരുദ്ധ ക്യാമ്പയിനും, പ്രതിജ്ഞയും നടത്തി

പാലാ: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭ ബാലസഭ കുട്ടികൾക്കായി ലഹരി വിരുദ്ധ മാരത്തോണും, പ്രതിജ്ഞയും നടത്തി. ലഹരിവിരുദ്ധ മാരത്തോൺ നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഫ്ലാഗ് ഓഫ് ചെയ്തു . മാരത്തോണിന് ശേഷം ബാലസഭ കുട്ടികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചെയർമാൻ ചൊല്ലി കൊടുത്തു. തുടർന്ന് കുട്ടികൾക്കായി ആശയമരവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തപ്പെട്ടു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, മുൻ ചെയർപേഴ്സൺ മാരായ ലീന സണ്ണി, ബിജി ജോജോ, ജനമൈത്രി ബീറ്റ് ഓഫീസർ സുദേവ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ, സി ഡി എസ് അംഗങ്ങൾ, അക്കൗണ്ടൻറ് സ്മിത എന്നിവർ പങ്കെടുത്തു.

ജനറൽ

രുചികരമായ പെപ്പെർ ചിക്കൻ തയ്യാറാക്കാം

ചിക്കന്‍ – 1 kg കുരുമുളകുപൊടി – 2¼ ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ സവാള – 3 എണ്ണം തക്കാളി – 1 എണ്ണം ഇഞ്ചി – 2 ഇഞ്ച്‌ കഷണം വെളുത്തുള്ളി – 6 അല്ലി കറിവേപ്പില – 2 ഇതള്‍ മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍ ഗരംമസാല – 1 ടീസ്പൂണ്‍ വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍ വെള്ളം – ½ കപ്പ്‌ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം കോഴിയിറച്ചി ഇടത്തരം വലുപ്പത്തിൽ കഷ്ണങ്ങൾ ആക്കിയ ശേഷം കഴുകി വൃത്തിയാക്കുക. കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത്‌ ½ മണിക്കൂര്‍ വയ്ക്കുക. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക. പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ വഴറ്റുക. ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇടവിട്ട്‌ ഇളക്കുക. പിന്നീട് ½ കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. (തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക) വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക). ഇതിലേക്ക് ¼ ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.