വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

പ്രശസ്ത ഗായകൻ അയ്യപ്പദാസ് ശനിയാഴ്ച രാത്രി ഏറ്റുമാനൂരിന് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു

എ കെ അയ്യപ്പദാസ് അന്തരിച്ചു.  ( ശനിയാഴ്ച്ച )രാത്രി ഗാനമേള കഴിഞ്ഞ് മടങ്ങി വരവെ ഏറ്റുമാനൂരിന് സമീപം കാണക്കാരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് മരണപ്പെട്ടത്. കൊച്ചിൻ കലഭവനിലെ ഗായകനായി സ്റ്റേജ് പ്രോഗ്രാമിലൂടെ അനേക ആയിരം സംഗീത പ്രേമികളെ സംഗീത സാഗരത്തിൽ ആറാടിച്ച ഈ കലാകാരൻ, സ്കൂൾ കേരളോത്സവേദികൾ കയ്യടക്കി, ഗാനമേളകളിൽ നിറഞ്ഞ് , കോമഡി ഉത്സവ വേദിയിൽ ഹൃദയവാഹിനി', പള്ളിക്കെട്ട് ,ഖുദാ സേ തുടങ്ങിയ ഗാനങ്ങളിലൂടെ കേരളക്കരയുടെ മുഴുവൻ പ്രശംസയും ഏറ്റുവാങ്ങി നാടിന്റെ അഭിമാനമായി..

മരണം

കിംഗ്‌സ് ഷൂ മാർട്ട് ഉടമ പൂളയ്ക്കപറമ്പിൽ വേലായുധൻ (79) നിര്യാതനായി

ഈരാറ്റുപേട്ട: കുരിക്കൾ നഗറിലെ കിംഗ്‌സ് ഷൂ മാർട്ട് ഉടമ വെളിയത്ത് ഭാഗത്ത് താമസിക്കുന്ന പൂളയ്ക്കപറമ്പിൽ വേലായുധൻ (79) നിര്യാതനായി. ഈരാറ്റുപേട്ടയിലെ പഴയകാല വ്യാപാരികളിലൊരാളാണ്. വെളിയത്തെ വീട്ടിലുള്ള മൃതദേഹം ഉച്ചക്കു ശേഷം മൂന്ന് മണിയോടെ തിരുവില്വാമലയിലേക്ക് കൊണ്ടുപോയി നാളെ രാവിലെ പത്ത് മണിക്ക് സംസ്കരിക്കും.     

കോട്ടയം

*ഈരാറ്റുപേട്ടയിലെ ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക:എം ജി ശേഖരൻ*

ഈരാറ്റുപേട്ടയിൽ ജനദ്രോഹപരമായി മുൻസിപ്പാലിറ്റി ഏകപക്ഷീയമായി പ്രഖ്യാപിച്ച ട്രാഫിക് പരിഷ്കരണ നടപടികൾ എന്തായി. ചില വ്യക്തികൾക്ക് നേട്ടം ഉണ്ടാക്കുന്നതിനായി നാട്ടിലെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന കുരിക്കൽ നഗറിന്റെ സമീപത്തെ ബസ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ പാടില്ല എന്ന നടപടിയിൽ ആർക്കാണ് ഗുണം കിട്ടിയത്. ആരെങ്കിലും പറയാമോ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ കൂടെ നീങ്ങുന്ന കെഎസ്ആർടിസി ബസ്സുകൾ മാത്രം നിർത്താൻ പാടില്ല എന്ന തരത്തിലായില്ലേ കാര്യങ്ങൾഈരാറ്റുപേട്ടയിലെ ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക:എം ജി ശേഖരൻ  ഈരാറ്റുപേട്ടയിൽ ജനദ്രോഹപരമായി മുൻസിപ്പാലിറ്റി ഏകപക്ഷീയമായി പ്രഖ്യാപിച്ച ട്രാഫിക് പരിഷ്കരണ നടപടികൾ എന്തായി. ചില വ്യക്തികൾക്ക് നേട്ടം ഉണ്ടാക്കുന്നതിനായി നാട്ടിലെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന കുരിക്കൽ നഗറിന്റെ സമീപത്തെ ബസ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ പാടില്ല എന്ന നടപടിയിൽ ആർക്കാണ് ഗുണം കിട്ടിയത്. ആരെങ്കിലും പറയാമോ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ കൂടെ നീങ്ങുന്ന കെഎസ്ആർടിസി ബസ്സുകൾ മാത്രം നിർത്താൻ പാടില്ല എന്ന തരത്തിലായില്ലേ കാര്യങ്ങൾ. കെഎസ്ആർടിസിക്ക് കനത്ത സാമ്പത്തിക നഷ്ടം വരികയും ചെയ്തു. വർഷങ്ങളായി ജീർണിച്ച് പൊളിഞ്ഞു വീഴുന്ന ബസ്റ്റാൻഡിൽ മുഴുവൻ യാത്രക്കാരും ചെന്നുകൊള്ളണമെന്ന് പറയുന്നവർ നിയമപരിരക്ഷ ഉറപ്പ് നൽകുമോ. ടോയ്‌ലറ്റ് സൗകര്യമെങ്കിലും ജനങ്ങൾക്ക് നൽകുമോ. പതിറ്റാണ്ടുകൾക്കു മുമ്പ് ആറിന്റെ തീരത്ത് പണിതീർത്തിരിക്കുന്ന ബസ്റ്റാന്റിന്റെ ടോയ്‌ലറ്റിനോട് അനുബന്ധിച്ചുള്ള സെപ്റ്റിക് ടാങ്കിന്റെ സ്ഥിതി അറിയാമോ. കക്കൂസ് മാലിന്യം അടക്കം മീനച്ചിലാറിന്റെ വെള്ളത്തിലേക്ക് കലർന്നൊഴുകുന്നില്ല എന്ന് ആർക്കെങ്കിലും തെളിയിക്കാമോ. ഇടിച്ച് നിരത്തി മൂടേണ്ട സമയം അതിക്രമിച്ചു. ഈ ടാങ്കിലെ മാലിന്യം കലരുന്ന വെള്ളമാണ് ഈ നാട്ടിലെ ജനങ്ങൾ ആകെ ഉപയോഗിക്കുന്നത്. മനുഷ്യത്വവും നീതിബോധവും സംസ്കാരവും ഉള്ള ആർക്കെങ്കിലും ഇത് അംഗീകരിക്കാൻ കഴിയുമോ. ബ്ലോക്ക് അതിർത്തിയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് അധികാരികളും പുളിക്കൻ മാളിന് മുമ്പിൽ മുൻപ് ഉണ്ടായിരുന്നതുപോലെ ബസ്സുകൾ ആളെ കയറ്റി ഇറക്കി പോകണം എന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഭൂരിപക്ഷ ജന താൽപര്യവും ആവശ്യവും അംഗീകരിച്ച് തിരുത്താത്ത ജനപ്രതിനിധികളും അധികാരികളും സമൂഹത്തോട് കണക്ക് പറയേണ്ടിവരും. മാപ്പിരക്കേണ്ടി വരും അധികാരങ്ങളും പദവികളും താൽക്കാലികം മാത്രം ആണെന്ന് എല്ലാവരും ചിന്തിക്കുന്നതുംനല്ലത്. ധിക്കാരവും പിടിവാശിയും സ്വാർത്ഥ താല്പര്യത്തിന് വേണ്ടിയുള്ള നിലപാടുകളും തിരുത്തുന്നതാണ് എല്ലാവർക്കും നല്ലത്. അതല്ല എങ്കിൽ കാലവും ജനങ്ങളും തിരുത്തിക്കും തീർച്ച. ഈരാറ്റുപേട്ട ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിക്കുക

പ്രാദേശികം

"ജലഘോഷം' തെരുവ് നാടകം ജനുവരി 7 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വി.എച്ച്.എസ്.ഇ എൻ.എസ്.എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ. വി.എച്ച്.എസ്.എസ് മുരിക്കുംവയൽ എൻ.എസ്.എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ജനുവരി 7 ചൊവ്വാഴ്ച 3മണിക്ക് ജലഘോഷം തെരുവുനാടകം അവതരിപ്പിക്കുന്നു. നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും.  പ്രിൻസിപ്പൽ സുരേഷ് ഗോപാൽ സ്വാഗതവും വാർഡ് കൗൺസിലർ സുനിത ഇസ്മായിൽ മുഖ്യ സന്ദേശവും നൽകും. കൂടാതെ ജലശപഥം പ്രതിജ്ഞ, പദയാത്ര, കടകളിൽ ഡാങ്ലറുകൾ സ്ഥാപിക്കൽ എന്നിവയും നടത്തും.     

പ്രാദേശികം

എസ്.ഐ.ഒ ഈരാറ്റുപേട്ട ഏരിയക്ക് പുതിയ നേതൃത്വം

ഈരാറ്റുപേട്ട: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) ഈരാറ്റുപേട്ട ഏരിയക്ക് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.  അൻസർ റഹീം (പ്രസി.), അജ്മൽ സത്താർ (സെക്ര.), നജാദ് നവാബ് (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ.  അൽ മനാർ സ്‌കൂളിൽ നടന്ന പ്രവർത്തക സംഗമത്തിൽ നടന്ന തെരഞ്ഞെടുപ്പിന് ജില്ലാ സെക്രട്ടറി അഷ്ഫാഖ് ആലപ്ര നേതൃത്വം നൽകി.*

പ്രാദേശികം

മലർവാടി മഴവില്ല് ചിത്ര രചനാ മത്സരം: ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു

കോട്ടയം: മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തിയ മഴവില്ല് ചിത്രരചനാ മത്സരത്തിലെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. ഓരോ കാറ്റഗറിയിലേയും മൂന്ന് ചിത്രങ്ങൾ വീതം മികച്ച ചിത്രങ്ങളായി തെരഞ്ഞെടുത്താണ് സംസ്ഥാനതല മൂല്യനിർണയത്തിന് അയച്ചത്.  കാറ്റഗറി 1: അബ്‌റാർ അലി എം.എ ഈരാറ്റുപേട്ട, ആയിഷ ജാസിം ഈരാറ്റുപേട്ട, വഫ ഹലീമ കാഞ്ഞിരപ്പള്ളി. കാറ്റഗറി 2: ആദ്രിജ ശ്രീജിത്ത് ഈരാറ്റുപേട്ട, വസുദേവ് ആർ കാഞ്ഞിരപ്പള്ളി, മർസിയ ചങ്ങനാശ്ശേരി.  കാറ്റഗറി 3: ലിയാൻ സഹ്‌റ റാഷിദ് ഈരാറ്റുപേട്ട, സീയന്ന ഹാർമണി കോട്ടയം, ലക്ഷ്മി കൃഷ്ണ ആർ കോട്ടയം.  കാറ്റഗറി 4: അന്ന സതീഷ് ജോർജ് മുണ്ടക്കയം, പ്രണവ് പ്രവീൺ കോട്ടയം, കോഹില ശ്രീ എം. കോട്ടയം. കോട്ടയം, തലയോലപ്പറമ്പ്, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം ഏരിയകളിലായി നടന്ന മത്സരത്തിൽ ആയിരക്കണക്കിന് കുട്ടികളാണ് പങ്കാളികളായത്. ഓരോ ഏരിയയിലേയും മികച്ച മൂന്ന് ചിത്രങ്ങളിൽനിന്നാണ് ജില്ലാതല വിജയികളെ നിർണയിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന തല വിജയികൾക്ക് 10000, 5000, 3000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം.    .

കേരളം

കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് രക്ഷിതാക്കളുടെ അനുമതി വേണം: സോഷ്യൽ മീഡിയ നിയമങ്ങളുടെ കരട് പുറത്ത്

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കാൻ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് നിഷ്‌കർഷിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്, 2023ന്റെ കരട് രൂപം പുറത്ത്. MyGov.in. എന്ന വെബ്‌സൈറ്റിലൂടെ പൊതു ജനങ്ങൾക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും മറ്റും പങ്കുവെക്കാമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കർശന നടപടികൾക്കാണ് നിയമത്തിന്റെ കരട് ഊന്നൽ നൽകുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ പക്കൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്ന് രേഖയിൽ പറയുന്നു. എന്നാൽ ഇത് ലംഘിച്ച് കുട്ടികൾ ഇത് ലംഘിച്ച് കുട്ടികൾക്ക് വിവരങ്ങൾ കൈമാറുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ച് നിയമത്തിന്റെ കരടിൽ പറയുന്നില്ല. കരട് ചട്ടങ്ങൾ ഫെബ്രുവരി 18ന് ശേഷമായിരിക്കും പരിഗണിക്കുക. ആവശ്യമായ നിർദേശങ്ങൾ ലഭിച്ച ശേഷം രേഖ പുനഃപരിശോധിക്കുകയും കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട  നഗരോത്സവത്തിൽ വ്യാപക അഴിമതി. സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി

ഈരാറ്റുപേട്ട. മുനിസിപ്പാലിറ്റി സംഘടിപ്പിച്ച   നഗരോൽസവത്തിന്റെ പേരിൽ  വ്യാപകമായി അഴിമതി.അതിനു നേതൃത്വം കൊടുക്കുന്നത് യുഡിഎഫ് ഭരണസമിതി യാണെന്നും  സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി.നഗരോത്സവത്തിന്റെ പേരിൽ നാട്ടിൽ നിന്നും  പരിസര പ്രദേശങ്ങളിൽ നിന്നും  കോടിക്കണക്കിന് രൂപയുടെ പണസമാഹരണമാണ് രസീതില്ലാതെ നടത്തിയിരിക്കുന്നത്. പല ആളുകളെയും ഭീഷണിപ്പെടുത്തി പൈസ വാങ്ങിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ നഗരോത്സവത്തിന്  കരുത്തു പകർന്നത് ഈരാറ്റുപേട്ടയിലെ വ്യാപാരി സമൂഹമായിരുന്നു. എന്നാൽ അതിൽനിന്നും  വ്യത്യസ്തമായി  അഴിമതിയുടെ പേരിലും, കൃത്യമായി കണക്ക് അവതരിപ്പിക്കാത്തതിന്റെയും പേരിൽ ഇത്തവണ വ്യാപാരി സമൂഹം വിട്ടുനിൽക്കാൻ നിർബന്ധിതരായി.മുനിസിപ്പൽ ഫണ്ട്‌ ഇല്ലാ എന്ന പേരിൽ ഭവന നിർമാണവും, റോഡ് നിർമാണവും,പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സേഫ്റ്റി ടാങ്ക് പൊട്ടിയൊലിക്കുന്നത് പരിഹാരം കാണുന്നതിനും മുനിസിപ്പൽ ഓഫിസ് നിർമ്മാണം ക്ഷേമ പ്രവർത്തങ്ങൾ  തുടങ്ങിയവ എല്ലാം  മുടങ്ങി കിടക്കുന്ന സാഹചര്യത്തിൽ ഇത് സംഘടിപ്പിച്ചിരിക്കുന്നത് സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രമാണ്.നഗരോത്സവത്തിലെ പരിപാടികൾ ബുക്ക് ചെയ്യുന്നത് വഴി വലിയ തുകയാണ് ഇടനിലക്കാർ ചമഞ്ഞ് യുഡിഎഫ് കൗൺസിലർമാർ വാങ്ങുന്നത്.ഇപ്പോൾ സംഘടിപ്പിച്ചിട്ടുള്ള പരിപാടികൾക്ക് പങ്കെടുക്കുന്നവർക്ക് ഇവർ കൊടുക്കുന്ന തുകയെക്കാൾ വളരെ കൂടിയ തുകയാണ് സ്പോൺസർ ചെയ്യുന്നവരിൽ നിന്ന് മുൻസിപ്പാലിറ്റി വാങ്ങിയെടുക്കുന്നത്.അഴിമതിക്ക് പൂർണപിന്തുണ ആദ്യം മുതൽ നൽകിയ എസ് ഡി പി ഐ ജനങ്ങൾ നഗരോത്സവത്തിന് എതിരായപ്പോൾ വാർത്ത സമ്മേളന നാടകം കളിച്ചു ജനങ്ങളെ വിഡ്ഢികളാക്കുകയാണ്..നാടിന്റെ മഹോത്സവമാവേണ്ട ഈ പരിപാടിയിൽ വ്യാപകമായ ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനാൽ ഈ കൊള്ളയുമായി  സിപിഐഎം നു യാതൊരു ബന്ധവും ഇല്ലെന്നും സിപിഐഎം വിട്ടുനിൽക്കുമെന്നും യുഡിഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ കൊള്ളക്ക് യുഡിഎഫ് നേതൃത്വം മറുപടി പറയണമെന്നും ജനങ്ങൾക്ക് ബോധ്യമാകുന്ന വിധത്തിൽ കണക്കുകൾ അവതരിപ്പിക്കണമെന്നും അതിനു കഴിയുന്നില്ലെങ്കിൽ ഈ കൊള്ളക്ക് നേതൃത്വം നൽകുന്ന ചെയർപേഴ്സൺ വൈസ് ചെയർമാൻ ഉൾപ്പെടെ ഇതുമായി സഹകരിക്കുന്ന ജനപ്രതിനിധികൾക്കും  സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു