വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയിൽ മുഖേന രാജി കൈമാറി.ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺ​ഗ്രസിൽ ഉൾപ്പെടെ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു. രാജി വെച്ചൊഴിയണമെന്ന് ഹൈക്കമാൻ‌ഡ് നിർദേശം നൽകിയിരുന്നു. രാഹുലിന്റെ രാജിക്ക് വേണ്ടി സമ്മർദം ഉണ്ടായിരുന്നു. അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനോട് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവുവിന്റെതാണ് നടപടി. അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ടിരുന്നു. പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്‌കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചർച്ച നടന്നു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണമെന്നാണ് ചർച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പിൽ വനിതാ നേതാവ് സന്ദേശമയച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും യൂത്ത് കോൺഗ്രസ് നേതാവ് സ്‌നേഹ ഹരിപ്പാട് വാട്‌സാപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടിരുന്നു.

പ്രാദേശികം

ഭരണഘടനാ പൈതൃകം വിളിച്ചോതി അരുവിത്തുറ കോളജിൽ സ്വാതന്ത്ര്യ തരംഗം ഫോട്ടോ എക്സിബിഷൻ.

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സ്വാതന്ത്ര്യ വാരാഘോഷങ്ങളോട് അനുബന്ധിച്ച് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെയും ഇക്കണോമിക്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടന, സ്വാതന്ത്ര്യ സമരം എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് എക്സിബിഷനിൽ പ്രദർശിപ്പിച്ചത്.  എക്സിബിഷന്റെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ നിർവഹിച്ചു.  ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ, അധ്യാപകരായ ജോസിയാ ജോൺ, ഡോൺ ജോസഫ്, സിറിൾ സൈമൺ, അനിറ്റ് ടോം തുടങ്ങിയവർ  സംബന്ധിച്ചു.

കോട്ടയം

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി; ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നും ഇ.മെയിൽ സന്ദേശം; പരിശോധന ആരംഭിച്ച് പൊലീസ്

കോട്ടയം: കളക്ടറേറ്റിൽ ബോംബ് ഭീഷണി കളക്ടറേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പിലാണ് ഭീഷണി ഇമെയിൽ സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ എല്ലാം ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇതേ തുടർന്ന് കോട്ടയം ജില്ലാ പൊലീസിന്റെ ബോംബ് സ്‌ക്വാഡും ഗോഡ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

കോട്ടയം

എ ഐ വൈ എഫ് പൂഞ്ഞാർ മേഖല കമ്മറ്റി ഗതാഗത മന്ത്രിക്ക് പരാതി നൽകി

കോട്ടയം ; കെ.എസ്.ആർ.ടി.സി. എരുമേലി ഡിപ്പോയുടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗ്രാമീണ പ്രദേശങ്ങളിലൂടെയുള്ള സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എ ഐ വൈ എഫ് പൂഞ്ഞാർ മേഖല കമ്മറ്റി ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്. കോട്ടയം ജില്ലയിലെ എരുമേലി ഡിപ്പോയിൽ നിന്നും രാവിലെ 4:30-ന് ആരംഭിക്കുന്ന എരുമേലി – എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസ് (ഗുരുദേവ് ടേക്ക് ഓവർ) 2025 ജൂലൈ 28 മുതൽ നിർത്തലാക്കിയത് ശ്രദ്ധയിൽപ്പെടുത്തുന്നതിനും, പ്രസ്തുത സർവീസ് പുനരാരംഭിക്കുന്നതിനും വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പമ്പാവാലി, പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, ചോലത്തടം, പാതാമ്പുഴ, പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, തലയോലപ്പറമ്പ് വഴി എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന ഈ ബസ്സ്, ഗ്രാമീണ മേഖലകളിലൂടെ കടന്നുപോകുന്നതിനാൽ ഒട്ടനവധി യാത്രക്കാർക്ക് എറണാകുളം ഭാഗത്തേക്കും തിരിച്ചും എത്തിച്ചേരാനുള്ള പ്രധാന ആശ്രയമായിരുന്നു. എന്നാൽ, ഈ ബസ്സ് പല ദിവസങ്ങളിലും മുടങ്ങുന്നത് പതിവാകുകയും, ഇത് യാത്രക്കാരെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. സമയത്തിന് എറണാകുളത്ത് എത്താൻ സാധിക്കാതെ വന്ന പലർക്കും മറ്റ് യാത്രാ മാർഗ്ഗങ്ങൾ തേടേണ്ടി വരികയോ യാത്ര മാറ്റിവെക്കുകയോ ചെയ്യേണ്ടി വന്നു. തന്മൂലം, ഈ സർവീസിനെ ആശ്രയിച്ചിരുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഇത് സർവീസിന്റെ വരുമാനത്തെയും ബാധിച്ചു എന്നാണ് AIYF പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റി മനസ്സിലാക്കുന്നത്. എരുമേലി ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോൾ, കിലോമീറ്ററിന് 40 രൂപ കളക്ഷൻ ഇല്ലാത്ത എല്ലാ സർവീസുകളും നിർത്തലാക്കാൻ ഹെഡ് ഓഫീസിൽ നിന്നുള്ള സർക്കുലർ ഉണ്ടെന്നും, അതിന്റെ ഭാഗമായാണ് ഈ സർവീസ് നിർത്തിയതെന്നും അറിയിക്കുകയുണ്ടായി. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വിജയകരമായി സർവീസ് നടത്തിയിരുന്ന ഈ ബസ്സ് ഇപ്പോൾ നഷ്ടത്തിലാണെന്ന് പറയുന്നത് ദൂരൂഹമാണ്. ഈ ബസ്സ് വൈകുന്നേരം 12:00 PM-ന് വൈറ്റിലയിൽ നിന്നാണ് തിരികെ സർവീസ് നടത്തിയിരുന്നത്. ഗുരുദേവ് സർവീസ് നടത്തിയിരുന്ന സമയത്ത് നിറയെ യാത്രക്കാരുമായിട്ടാണ് ഈ ബസ്സ് ഓടിയിരുന്നത്. എന്നാൽ, പിന്നീട് യാതൊരു പഠനവുമില്ലാതെ സമയം രാവിലെ 11:30 AM-ലേക്ക് മാറ്റിയത് കളക്ഷൻ കുറയാൻ കാരണമായി. പിന്നീട് പഴയ സമയത്തേക്ക് മാറ്റിയെങ്കിലും, ഈ അശാസ്ത്രീയമായ സമയമാറ്റങ്ങളും സമയനിഷ്ഠയില്ലായ്മയും കാരണം യാത്രക്കാർ കുറഞ്ഞു. പിന്നീട്, മൂവാറ്റുപുഴ, തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി വഴി റൂട്ട് മാറ്റിയതും ഈ സർവീസിന്റെ കളക്ഷനെ പ്രതികൂലമായി ബാധിച്ചു. ഈ ബസ്സ് നേരത്തെ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തിയിരുന്നു. എന്നാൽ, പിന്നീട് ഞായറാഴ്ചകളിലെ ട്രിപ്പ് ഒഴിവാക്കി. ഞായറാഴ്ചകളിൽ അരിവിത്തുറ പള്ളിയിൽ പോകുന്ന ഭക്തജനങ്ങളുൾപ്പെടെ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നതാണ്. പൊതു അവധി ദിവസങ്ങളിലും ഈ ബസ്സ് സർവീസ് നടത്തിയിരുന്നില്ല. ഇതെല്ലാം ഈ ബസ്സിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. പാലായിൽ നിന്ന് രാവിലെ എറണാകുളത്തേക്ക് (ഏകദേശം 07:05 മുതൽ 7:10 വരെ) പോകുമ്പോൾ, ഞങ്ങളുടെ ഈ സർവീസുൾപ്പെടെ 3 കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് തലയോലപ്പറമ്പ് വഴി എറണാകുളത്തേക്ക് പോകുന്നത്. കുമളി-എറണാകുളം, പുനലൂർ-അസ്റ്റർ മെഡിസിറ്റി സർവീസുകളാണ് മറ്റ് രണ്ടെണ്ണം. ഈ രണ്ട് സർവീസുകളും കോവിഡിന് ശേഷം ആരംഭിച്ചവയാണ്. ഈ പുതിയ സർവീസുകൾ സ്വന്തം സമയത്ത് ആരംഭിച്ചപ്പോൾ അതിനെതിരെ പരാതി നൽകി സമയം മാറ്റിക്കാൻ എരുമേലി ഡിപ്പോ അധികൃതർ തയ്യാറായില്ല. തലയോലപ്പറമ്പ് വഴി എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ്സുകൾ പാലായിൽ നിന്ന് കുറവാണ്. രാവിലെ 5:30-ന് കുമളി-എറണാകുളം പോയാൽ പിന്നെ 7:05-നും 7:15-നും ഇടയിൽ 3 ബസ്സുകൾ കൂട്ടത്തോടെ പോകും. പിന്നെ മണിക്കൂറുകൾ കഴിഞ്ഞാലാണ് അടുത്ത സർവീസ്. ഈ 3 ബസ്സുകൾ ഒരുമിച്ച് പോകാതെ ക്രമമായ ഇടവേളകളിൽ പോയിരുന്നെങ്കിൽ മേൽ പറഞ്ഞ സർവീസിനെ രക്ഷിക്കാമായിരുന്നു. നിയോജകമണ്ഡലം ആസ്ഥാനമായ പൂഞ്ഞാറിൽ കൂടി കടന്നുപോകുന്ന ഏക എറണാകുളം സർവീസ് ആണിത്. നേരത്തെ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്ന് ഒരു പൂഞ്ഞാർ – എറണാകുളം സർവീസ് ഉണ്ടായിരുന്നു. അത് കോവിഡിന് ശേഷം പുനരാരംഭിച്ചിട്ടില്ല. ഇതോടെ പൂഞ്ഞാർ നിവാസികൾക്ക് എറണാകുളത്ത് എത്താനുള്ള നേരിട്ടുള്ള അവസാന ഗതാഗത മാർഗ്ഗവും അടഞ്ഞു. അതുപോലെ തന്നെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മലയോര പ്രദേശങ്ങളായ പമ്പാവാലി, പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, ചോലത്തടം, പാതാമ്പുഴ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന സർവീസ് ആയിരുന്നു ഇത്. മലയോര പ്രദേശങ്ങളിൽ പൊതു ബസ്സ് സർവീസ് നഗര കേന്ദ്രങ്ങളിലേതിനേക്കാൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. മലയോര മേഖലകളിലെ തനതായ വെല്ലുവിളികളും സവിശേഷതകളും ഇതിന് കാരണമാണ്. 1.മെച്ചപ്പെട്ട സഞ്ചാരവും പ്രാപ്യതയും: സ്വകാര്യ വാഹനങ്ങളില്ലാത്തവർക്കും (പ്രത്യേകിച്ച് പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും, കുറഞ്ഞ വരുമാനമുള്ളവർക്കും), ദുർഘടമായ മലമ്പാതകളിലൂടെ വാഹനമോടിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ചന്തകൾ, ജോലികൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അവശ്യ പ്രവേശനം ബസ്സുകൾ നൽകുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളെ വലിയ പട്ടണങ്ങളുമായും അവശ്യ സേവനങ്ങളുമായും ബന്ധിപ്പിക്കുന്ന ഒരു ജീവനാഡിയായി ഇത് പ്രവർത്തിക്കുന്നു. 2.സാമ്പത്തിക വളർച്ചയും സ്ഥിരതയും: തൊഴിലാളികളെ ജോലിയുമായി ബന്ധിപ്പിക്കാൻ ബസ്സുകൾ സഹായിക്കുന്നു, ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നു. 3.പാരിസ്ഥിതിക സുസ്ഥിരത: നിരവധി യാത്രക്കാരെ വഹിക്കുന്നതിലൂടെ, ബസ്സുകൾ റോഡിൽ വ്യക്തിഗത കാറുകളുടെ എണ്ണം കുറയ്ക്കുന്നു, ഇത് പ്രതിശീർഷ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മലയോര മേഖലകളിലെ ദുർബലമായ ആവാസവ്യവസ്ഥയ്ക്ക് ഇത് നിർണായകമാണ്. കുറഞ്ഞ ഗതാഗതക്കുരുക്കും വിഭവങ്ങളുടെ സംരക്ഷണവും ഇത് ഉറപ്പാക്കുന്നു. 4.സാമൂഹിക ഉൾക്കൊള്ളലും ക്ഷേമവും: പൊതുഗതാഗതം സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് പ്രായമായവർക്കും സ്വകാര്യമായി യാത്ര ചെയ്യാൻ കഴിയാത്തവർക്കും. ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിനും സാമൂഹിക ബന്ധങ്ങൾ വളർത്തുന്നതിനും ഇത് ഒരു പ്രധാന കണ്ണിയായി വർത്തിക്കുന്നു. മലയോര മേഖലകളിലെ പൊതു ബസ്സ് സർവീസ് ഒരു സൗകര്യം മാത്രമല്ല; ഈ തനതായ പ്രദേശങ്ങളുടെ സഞ്ചാരം, സാമ്പത്തിക ക്ഷേമം, സാമൂഹിക ഉൾക്കൊള്ളൽ, പാരിസ്ഥിതിക സുസ്ഥിരത എന്നിവയ്ക്ക് അടിത്തറയിടുന്ന ഒരു അടിസ്ഥാന ആവശ്യകതയാണിത്. ഈ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതും അവയിൽ നിക്ഷേപിക്കുന്നതും മലയോര സമൂഹങ്ങളുടെ വികസനത്തിനും അതിജീവനത്തിനും നിർണായകമാണ്.കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സർവീസ് നടത്തിയിരുന്ന ഈ ബസ്സ് പെട്ടെന്ന് നിർത്തിയതോടെ ഗ്രാമീണ പ്രദേശത്തെ ജനത പെരുവഴിയിലായിരിക്കുകയാണ്. ഒരു ഗ്രാമീണ സർവീസ് എന്ന നിലയിൽ ഈ ബസ്സ് സർവീസ് പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ഗതാഗത മന്ത്രിയോട് അഭ്യർത്ഥിച്ചു.

പ്രാദേശികം

ഭിന്നശേഷി നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിനെതിരെ അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിന്റെ പ്രതിഷേധം

അരുവിത്തുറ: സെന്റ ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ ഭിന്നശേഷി നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിനെതിരെ അധ്യാപകരും അനധ്യാപകരും പ്രതിഷേധിച്ചു. ആഗസ്റ്റ് 23 ശനിയാഴ്ച വിവിധ രൂപതകളിലെ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കുമെന്ന് ഹെഡ്മാസ്റ്റർ ജോബിൻ തോമസ് അറിയിച്ചു. ന്റെ പ്രതിഷേധം

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഫ്യൂച്ചർ സ്റ്റാർസ് അധ്യാപക ശിൽപശാല .

അരുവിത്തുറ : അരുവിത്തുറ സെന്റ്. ജോർജ് കോളേജിൽ  ഫ്യൂചർ സ്റ്റാർസ് എഡ്യൂക്കേഷണൽ പ്രോജക്ടിന്റെ  ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെൻ്റ്, എയിഡഡ് ,സി. ബി. എസ്. സി ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ പ്പെട്ട അദ്ധ്യാപകർക്കായി  ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല  അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഫ്യൂചർ സ്റ്റാർസ് പ്രൊജക്റ്റ്‌ ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് ബർസാർ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ,ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് മെമ്പർ ബിനോയി. സി. ജോർജ്, എലിസബത്ത് തോമസ്, പി. പി. എം.നൗഷാദ്,സുനിൽ കെ. എസ് എന്നിവർ സംസാരിച്ചു. പ്രമുഖ പരിശിലകൻ  ജോർജ് കരുണക്കൽ ക്ലാസുകൾ നയിച്ചു.സെമിനാറിൽ 50 അധ്യാപകർ പങ്കെടുത്തു.

പ്രാദേശികം

കോട്ടയം ജില്ല അഷറഫ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മേഖലയിൽ മണ്ഡല രൂപീകരണവും സൗഹൃദ സംഗമവും നടന്നു

ഈരാറ്റുപേട്ട ; കോട്ടയം ജില്ല അഷറഫ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മേഖലയിൽ മണ്ഡല രൂപീകരണവും സൗഹൃദ സംഗമവും നടക്കുകയുണ്ടായി സംഗമത്തിൽ നെയ്നാർ പള്ളിക്കത്തീബ് അഷ്റഫ് കൗസരി ഉദ്ഘാടനം ചെയ്യുകയും ഷറഫ് നദ്‌വി ഖിറാഅത്ത് ഓതുകയും അധ്യക്ഷനായി കോട്ടയം ജില്ലാ പ്രസിഡൻറ് അഷ്റഫ് പായിപ്പാട് സന്ദേശം നൽകിയും തുടർന്ന് നടന്ന പൊതു യോഗത്തിൽ സെക്രട്ടറി അഷറഫ് ഏന്തയാർ ജില്ലാ ട്രഷറർ അഷറഫ് കൊച്ചു വീട്ടിൽ തുടങ്ങിയവർ സംസാരിക്കുകയും മണ്ഡല രൂപീകരണം നടത്തുകയും ചെയ്തു സാമൂഹ്യ പ്രവർത്തകർ അഷ്റഫ് കൂട്ടിയെ ആദരിക്കുകയും ചെയ്തു.

ജനറൽ

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍: സ്ഥിരീകരിച്ചു ആന്‍റോ ജോസഫ്

ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ദൈവമേ നന്ദിയെന്നും ആന്റോ കൂട്ടിച്ചേർത്തു ഫേസ്ബുക്കിൽ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്. പൂർണമായും എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലർക്ക് മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ മുഴുവൻ മമ്മൂട്ടിയാണ്.മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരം ആയെന്നാണ് പലരും കമന്റ് ബോക്സിൽ അഭിപ്രായപ്പെടുന്നത്. കൂടാതെ എക്കാലത്തെയും വലിയ വാർത്തയെന്ന് കമന്റ് ചെയ്ത് നടി മാല പാർവതി. ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ എന്ന് സംവിധായകൻ കണ്ണൻ താമരകുളവും കമന്റ് ചെയ്തു.