വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

നിവേദനം നൽകി

ഈരാറ്റുപേട്ട.പ്രൈവറ്റ് ബസ്റ്റാൻ്റ് ഭാഗത്ത ഗതാഗത തടസ്സം നീക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫെയ്സ്. പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും, പുതിയ ബസ്റ്റാൻ്റ് പണി അനിശ്ചിതമായി നീളുന്നതിലും, നിലവിലുള്ള താൽക്കാലിക സംവിധാനങ്ങൾ തികച്ചും അപര്യാപ്തമാണെന്നതിലും പ്രതിഷേധിച്ചു കൊണ്ടും, എത്രയും പെട്ടന്ന് പുതിയ ബസ്റ്റാൻ്റ് കെട്ടിടത്തിൻ്റെ പണി ആരംഭിക്കണമെന്നും, നിലവിലുള്ള ബസ്റ്റാൻ്റ് ഗ്രൗണ്ട് പൂർണ്ണമായും ലെവൽ ചെയ്ത് ബസ്സുകൾ റോഡിലിട്ടു തിരിക്കുന്ന സാഹചര്യം ഒഴിവാക്കി ബസ്സുകൾ ഗ്രൗണ്ടിലൂടെ കയറിയിറങ്ങി പോകുന്നതിനുള്ള സൗകര്യം എത്രയും പെട്ടന്ന് ചെയ്യേണ്ടതാണെന്നും കാണിച്ചാണ് ഈരാറ്റുപേട നഗരസഭാ ചെയർപെഴ്സനും , നഗരസഭാ സെക്രട്ടറിക്കും ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട.(ഫെയ്സ് ) നിവേദനം നൽകിയത്. നഗരസഭാ ഭരണ, പ്രതിപക്ഷകക്ഷികൾ ഈ വിഷയത്തിൽ കാണിക്കുന്ന നിരുത്തരവാദ സമീപനങ്ങൾ തുടരുന്ന പക്ഷം നിക്ഷ്പക്ഷരായ ജനങ്ങളെ സംഘടിപ്പിച്ച് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഫെയ്സ് നേതൃത്വം അധികാരികളെ അറിയിച്ചു. ഫെയ്സ് പ്രസിഡന്റ് കെ.പി.എ. നടക്കൽ, ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.പി.എം. നൗഷാദ്, ജലീൽ കണ്ടത്തിൽ എന്നിവരാണ് നിവേദനം നൽകിയത്

പ്രാദേശികം

അരുവിത്തുറ കോളേജിൽ പ്ലേസ്മെന്റ് സെൽ പ്രവർത്തനോദ്ഘാടനവും കരിയർ ഗൈഡൻസ് സെമിനാറും.

അരുവിത്തുറ :വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങളുടെ അക്ഷയ ഖനി ഒരുക്കാൻ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിലെ പ്ലേസ്മെന്റ് സെല്ലിൻ്റെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരി തെളിഞ്ഞു.പ്ലേസ്മെന്റ് സെല്ലിൻ്റെയും കരിയർ സെമിനാറിന്റെയും ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി വലവൂരിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം പ്രൊഫസർ ഡോ മിലിന്ത് തോമസ് തേമാലിൽ ഉദ്ഘാടനം ചെയ്തു. ബിരുദാനന്തര വിദ്യാഭ്യാസവും തൊഴിലവസര സാധ്യതകളും എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ് നയിച്ചു.കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,പ്ലേസ്മെന്റ് സെൽ കോഡിനേറ്റർമാരായ ഡോ ജെമിനി ജോർജ് ബിനോയ് സി ജോർജ് ,അനീഷ് പി സി തുടങ്ങിയവരും സംസാരിച്ചു.കഴിഞ്ഞവർഷം കലാലയത്തിൽ നിന്നും പ്ലേസ്മെന്റ് സെല്ലിലൂടെ നൂറോളം വിദ്യാർത്ഥികൾ വിവിധ അന്താരാഷ്ട്ര കമ്പനികളിൽ ഉദ്യോഗം നേടിയിരുന്നു.

കോട്ടയം

കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു

ഈരാറ്റുപേട്ട: ആന പ്രേമികളുടെ ഇഷ്ട താരമായിരുന്ന ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. രോഗങ്ങളെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു.   ഈരാറ്റുപേട്ട പരവൻപറമ്പില് കുടുംബത്തിന്റെ സ്വന്തമായ അയ്യപ്പൻ കോടനാട് ആനകളരിയിൽ നിന്നും അവസാനമായി ലേലംവിളിക്കപ്പെട്ട ആനകളിൽ ഒന്നായിരുന്നു.  കോടനാട് ആനക്കളരിയിലെ അവസാന ലേലംവിളിയിലൂടെ ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ വീട്ടിലെത്തിയ ആരാം എന്ന കൊച്ചുകുറുമ്പനാണ് പിന്നീട് ആനപ്രേമികളുടെ മനസ്സിനെ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യമായ ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്. പരവൻപറമ്പിൽ വെള്ളൂകുന്നേല് കുഞ്ഞൂഞ്ഞ്ചേട്ടന് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് ആരാമിനെ വാങ്ങാൻ തീരുമാനിക്കുന്നത്. 1977 ഡിസംബര് 20 ന് ലേലത്തില്പിടിക്കുമ്പോള് അയ്യപ്പന് ഏഴുവയസ്സിനടുത്ത് മാത്രമായിരുന്നു പ്രായം. കുറുമ്പുകാട്ടിനടന്ന കുഞ്ഞിക്കൊമ്പന് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാവാൻ അധികകാലം വേണ്ടിവന്നില്ല. ഉത്സവകാലംകഴിഞ്ഞ് അയ്യപ്പന് ഈരാറ്റുപേട്ടയിലെത്തുന്നനാൾ ഇഷ്ടക്കാർക്കൊക്കെ ഉത്സവമായിരുന്നു. 

കോട്ടയം

പൂഞ്ഞാർ മണ്ഡലത്തെ വന്യജീവി ആക്രമണ വിമുക്തമാക്കുക ലക്ഷ്യം -അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

എരുമേലി: പൂഞ്ഞാർ നിയോജകമണ്ഡലത്തെ വന്യജീവി അക്രമവിമുക്ത മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിയോജകമണ്ഡലത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ നിർമ്മാണം പൂർത്തീകരിച്ച സൗരോർജ്ജ തൂക്കുവേലികളുടെ ആദ്യഘട്ട ഉദ്ഘാടനം മൂക്കൻപെട്ടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും, മനുഷ്യജീവനും കാർഷിക വിളകളും സംരക്ഷിക്കുന്നതിനുമായി സംസ്ഥാന വനം വകുപ്പിന്റെ പ്ലാൻ ഫണ്ട്, കൃഷി വകുപ്പ് മുഖേന RKVY ഫണ്ട്, നബാർഡ്, ഫണ്ട് എന്നീ ഫണ്ടുകൾ സംയോജിപ്പിച്ച് 7.34 കോടി രൂപ അനുവദിച്ചാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 30 കിലോമീറ്ററോളം വരുന്ന വനമേഖല പൂർണ്ണമായും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി സുരക്ഷിതത്വമാക്കുന്നതെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. ഇതിൽ ഒന്നാം ഘട്ടമായി കോയിക്കക്കാവ് മുതൽ പായസപ്പടി 9.5 കിലോമീറ്ററും, മഞ്ഞളരുവി മുതൽ പാക്കാനം വരെ 3.7 കിലോമീറ്ററും ഒന്നാം ഘട്ടമായി തൂക്ക് സൗരവേലുകൾ സ്ഥാപിച്ചു. കിടങ്ങ്, ഹാങ്ങിങ് ഫെൻസ്, സോളാർ ഫെൻസ് എന്നിവ സ്ഥാപിച്ച് വന്യജീവി ആക്രമണം പൂർണ്ണമായും പ്രതിരോധിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാറിനെ മാറ്റുമെന്നും എം.എൽ.എ പറഞ്ഞു.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഫുൽ ആഗ്രവാൾ, വനം വകുപ്പ് എരുമേലി റേഞ്ച് ഓഫീസർ കെ. ഹരിലാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജാൻസി സാബു, ജനപ്രതിനിധികളായ സുകുമാരൻ, സനില രാജൻ, സി.സി തോമസ്, കൃഷി ഓഫീസർമാരായ, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കളായ സംഘടന നേതാക്കളായ ഉണ്ണി രാജ് പത്മാലയം, ടി.ഡി. സോമൻ, വി.സി രവീന്ദ്രൻ നായർ, ടി.വി പ്രസന്നകുമാർ, കെ.കെ ജനാർദ്ദനൻ, ലിജോ പുളിക്കൽ, പി.ജി റെജിമോൻ, പി.വി ശിവദാസ്, എം.ഡി ശ്രീകുമാർ വർമ്മ, കെ.കെ ഷൈലേന്ദ്രൻ, പി.ജെ ഭാസ്‌കരൻ, രാജേഷ് കീർത്തി, വി.കെ ചെല്ലപ്പൻ, സി.സി. രാധാകൃഷ്ണൻ, വി.എ മോഹനൻ, വി.പി ജനാർദ്ദനൻ നാരായണൻ മേനോത്ത്, ബി. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.    

കോട്ടയം

കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഇന്ന് എത്തുo. ജോസ്.കെ.മാണി എം.പി

കോട്ടയം: പാലാ നഗരസഭാ പ്രദേശത്ത് മീനച്ചിലാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന കളരിയാoമാക്കൽ കടവ് പാലത്തിന് സമീപന പാത നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പ്രഥമ ഘട്ടമായ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള പൊതു തെളിവെടുപ്പ് ഇന്ന് ചൊവ്വാഴ്ച നടത്തുമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചു' സമീപന പാതയ്ക്കായി 2020-ൽ 13.39 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇതേ തുടർന്നുള്ള ഇടപെടലിനെ തുടർന്നാണ് 2013-ലെ കേന്ദ്ര ചട്ടപ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മുന്നോടിയായുള്ള പഠന റിപ്പോർട്ട് തയ്യാറാക്കുന്നത്. ഉചിതവും അർഹതപ്പെട്ടതുമായ നഷ്ട പരിഹാരം ഉറപ്പാക്കുകയാണ് പOന റിപ്പോർട്ടിൻ്റെ ലക്ഷ്യം. ഇതിനായി കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പൂവരണി വില്ലേജിലെ ഒൻപത് സർവ്വേ നമ്പറുകളിലായുള്ള 32.919 ആർ സ്ഥലമാണ് സമീപനപാതയ്ക്കായി മാത്രം ഏറ്റെടുക്കുക. സമീപന പാത നിർമ്മാണം പൊതുമരാമത്ത് വകുപ്പിനാണ് ചുമതല.പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും സമീപത പാത വരെയുള്ള ഭാഗം കേരള റോഡ് ഫണ്ട് ബോർഡ് മുഖേന കിഫ്ബി ഫണ്ട് വഴിയാണ് നടപ്പാക്കുക എന്നും ഇതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നു അദ്ദേഹം പറഞ്ഞു.

പ്രാദേശികം

ഫ്രീഡം കപ്പ് ടീം കാർ മാക്സി ന്

ഈരാറ്റുപേട്ട .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യുത്ത് വിംഗ് യൂണിറ്റ് സം ഘടിപ്പിച്ച ടി നസറുദ്ധീൻ മെമ്മോറിയൽ ഫ്രീഡം കപ്പിന്റെ വിന്നേഴ്സ് ആയ ടീം കാർമാക്സിനു  ഈരാറ്റുപേട്ട യൂണിറ്റ് വൈസ് പ്രസിഡന്റ്‌ റൗഫ് മേത്തർ 50001 രൂപ ക്യാഷ് പ്രൈസും ടി നസറുദ്ധീൻ മെമ്മോറിയൽ ട്രോഫിയും നൽകുന്നു..റണ്ണർസ് അപ്പായ ന്യൂ സ്റ്റാർ മുണ്ടക്കയത്തിന് 30001 രൂപ ക്യാഷ് പ്രൈസും പി. എ.മുഹമ്മദ്‌ സാഹിബ്‌ മെമ്മോറിയൽ ട്രോഫിയും തേർഡ് പ്രൈസ് ടീം ചമ്പക്കരയ്ക്ക് 10001 രൂപയും പി കെ അലിയാർ മെമ്മോറിയൽ ട്രോഫിയുംവ്യാപാരി വ്യവസായ എകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡൻ്റ് റഊഫ് മേത്തർ വിതരണം ചെയ്തു . യുത്ത് വിംഗ് പ്രസിഡന്റ്‌ മനാഫ് അബ്ദുൽ സലാം, ട്രഷറെർ നിയാസ് വടയാർ, വഹാബ് പോഗോ, നാസിം SRK, റിയാസ് female, സഹിൽ Red tag എന്നിവർ സന്നിഹിതരായിരുന്നു..

കോട്ടയം

മലർവാടി ലിറ്റിൽ സ്കോളർ ജില്ലാതല മത്സരം: വൈഭവ് ശ്രീകുമാർ, ഹാമൽ ഷൈജു ഒന്നാം സ്ഥാനക്കാർ

കാഞ്ഞിരപ്പള്ളി: മലർവാടി ലിറ്റിൽ സ്കോളർ വൈജ്ഞാനിക മൽസരം ജില്ലാതലം മൈക്ക ഇംഗ്ലീഷ് സ്കൂളിൽ നടന്നു. എൽ.പി, യു.പി വിഭാഗത്തിൽ വിവിധ സബ്ജില്ലകളിൽ നിന്ന് 30 കുട്ടികൾ പങ്കെടുത്തു.  എൽ.പി വിഭാഗത്തിൽ വൈഭവ് ശ്രീകുമാർ (ബി.വി.എം യു.പി. സ്കൂൾ കിടങ്ങൂർ), ഫൈഹ സുഹ്റ എസ് (സെന്റ് അലോഷ്യസ് സ്കൂൾ അതിരമ്പുഴ), മുഹമ്മദ് സയ്ദ് (ഗൈഡൻസ് പബ്ലിക് സ്കൂൾ ഈരാറ്റുപേട്ട) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.  യുപി വിഭാഗത്തിൽ ഹാമൽ ഷൈജു വർഗീസ് (ജി.യു.പി.എസ് വെള്ളോത്തുരുത്തി), നിഷാൻ ഷറഫ് (എം.ഡി സെമിനാരി കോട്ടയം), മുഹമ്മദ് റയാൻ ഷാ (എസ്.എച്ച് പബ്ലിക് സ്കൂൾ കിളിമല) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥലങ്ങൾ നേടി. മലർവാടി ജില്ലാ രക്ഷാധികാരി പി.എ. മുഹമ്മദ് ഇബ്രാഹിം, കാഞ്ഞിരപ്പള്ളി സബ്ജില്ല രക്ഷാധികാരി ഒ.എസ്. അബ്ദുൽ കരീം, മലർവാടി ജില്ലാ കോർഡിനേറ്റർ സാജിദ് നദ്‌വി, ടീൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ അഫ്സൽ ചങ്ങനാശ്ശേരി, കെ.എം.ഇ.ബി ജില്ലാ സെക്രട്ടറി അസ്‍ലം ഷാജി എന്നിവർ മത്സരം നിയന്ത്രിച്ചു.വിജയികളായവർ സെപ്റ്റംബർ 13ന് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ മാറ്റുരയ്ക്കും.

കോട്ടയം

പാണ്ടിയന്മാവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു*

ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടില്‍ പാണ്ടിയന്മാവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. ഈരാറ്റുപേട്ടയില്‍ ഉള്ള ബന്ധുവീട് സന്ദര്‍ശിച്ച് മടങ്ങും വഴി ഈ വാഹനം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ റോഡില്‍ നിന്നും തെന്നി മാറി തിട്ടയില്‍ ഇടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം വാഹനത്തില്‍ ഉണ്ടായിരുന്നു.ടീം നന്മക്കൂട്ടം പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി അപകടത്തില്‍പ്പെട്ട വാഹനം റോഡില്‍ നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലാ.