വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

മലയാള സിനിമയിൽ ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്  ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ വേഷത്തിൽ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂർ പൊന്നമ്മ കഴിഞ്ഞുവന്നത്. ഏകമകൾ ബിന്ദു അമേരിക്കയിലാണ്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭർത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്

ജനറൽ

ഇതുവരെ ആധാർ കാർഡ് പുതുക്കിയില്ലേ? കൂടുതൽ സമയമനുവദിച്ച് കേന്ദ്രം

ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി സർക്കാർ. 2024 ഡിസംബര്‍ 14 വരെയാണ് ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ ഫീസില്ലാതെ അപ്‌ഡേറ്റ് ചെയ്യാനുള്ള പുതുക്കിയ സമയം. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആണ് ഇക്കാര്യമറിയിച്ചത്. 2024 സെപ്റ്റംബര്‍ 14 വരെയായിരുന്നു നേരത്തെ നൽകിയ സമയപരിധി. ഇതിനോടകം തന്നെ നിരവധി തവണ സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നേടിയിരുന്നു. ഇപ്പോള്‍ സമയപരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. മൈആധാര്‍ പോര്‍ട്ടല്‍ വഴിയായിരിക്കും സൗജന്യ സേവനം ലഭിക്കുക. ആധാർ എടുത്ത് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാർഡ് ഉടമകൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ എന്നീ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

ജനറൽ

അരി കുതിര്‍ക്കുകയോ അരയ്ക്കുകയോ ഒന്നും വേണ്ട; 5 മിനുട്ടിനുള്ളിലുണ്ടാക്കാം നെയ്പ്പത്തിരി

അരി കുതിര്‍ക്കുകയോ അരയ്ക്കുകയോ ഒന്നും വേണ്ട, വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം നല്ല കിടിലന്‍ നെയ്പ്പത്തിരി. രുചിയൂറുന്ന ക്രിസ്പി നെയ്പ്പത്തിരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ : പുട്ടുപൊടി – 1 കപ്പ് മൈദാ- 1/2 കപ്പ് തേങ്ങ ചിരകിയത്- 1 കപ്പ് ചെറിയഉള്ളി – 4 വലിയ ജീരകം- 1 സ്പൂണ്‍ തിളച്ച വെള്ളം- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: പുട്ടുപൊടി , മൈദ, ഉപ്പ് എന്നിവ മിക്‌സ് ചെയ്യുക. തേങ്ങ,ചെറിയ ഉള്ളി, ജീരകം എന്നിവ ഒതുക്കിയെടുത്തു പൊടിയിലേക്ക് ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്കു തിളച്ച വെള്ളം കുറേശ്ശെ ചേര്‍ത്ത് മിക്‌സ് ചെയ്തു നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ഇതില്‍ നിന്ന് കുറച്ച് എടുത്തു പൂരിയുടെ വലിപ്പത്തില്‍ പരത്തിയെടുക്കുക ഇത് ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്‌തെടുക്കാം.

ജനറൽ

ഒടുവിൽ നാഥനില്ലാതെ ‘അമ്മ’: പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവച്ചു; ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും

കൊച്ചി: മല‍യാള സിനിമയിലെ താര സംഘടന അമ്മയിൽ കൂട്ടരാജി. സിദ്ദിഖിനു പിന്നാലെ മോഹൻലാലും പടിയിറങ്ങി. പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മോഹൻലാൽ രാജിവച്ചു. പ്രസിഡന്‍റിനു പിന്നാലെ 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവച്ചു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍അമ്മയുടെ തലപ്പത്തു നിന്നും രാജിവയ്ക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കൂട്ടരാജിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മോഹൻലാലിന്‍റെ രാജിക്കത്ത് ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്‍റെ ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.  

ജനറൽ

ഫോണ്‍പേയില്‍ ഇനി 'കടം' ലഭിക്കും, ക്രെഡിറ്റ് ലൈന്‍ ആക്ടീവാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

           പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ഫോണ്‍പേ യു.പി.ഐയില്‍ ക്രെഡിറ്റ് ലൈന്‍ സൗകര്യം അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് മര്‍ച്ചന്റ് പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും. ഗൂഗിള്‍ പേ മുമ്പ് സമാന സേവനം ആരംഭിച്ചിരുന്നു. അടുത്തിടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈന്‍ സേവനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍പേ ഈ സംവിധാനം അവതരിപ്പിച്ചത്. എന്താണ് ക്രെഡിറ്റ് ലൈന്‍ ആവശ്യാനുസരണം കടമെടുക്കാന്‍ ഒരു ബാങ്ക് അനുവദിക്കുന്ന പണമാണ് ക്രെഡിറ്റ് ലൈന്‍. ബാങ്കുകളില്‍ നിന്ന് മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകള്‍ യു.പി.ഐ വഴി ആക്സസ് ചെയ്യാന്‍ ഈ സേവനം വ്യക്തികളെയും ബിസിനസുകളെയും പ്രാപ്തരാക്കുന്നു

ജനറൽ

പ്രമേഹരോഗികൾക്ക് കരിക്കിൻ വെള്ളം കുടിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

പ്രമേഹ രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ളതും ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. അത്തരത്തിലൊരു സംശയമാണ് പ്രമേഹരോഗികൾക്ക് കരിക്കിൻ വെള്ളം അഥവാ ഇളനീര് കുടിക്കാമോ എന്നത്.           ലോകമെമ്പാടുമുള്ള ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ പ്രത്യേകം ശ്രദ്ധ വേണം. പ്രമേഹ രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ളതും ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. അത്തരത്തിലൊരു സംശയമാണ് പ്രമേഹരോഗികൾക്ക് കരിക്കിൻ വെള്ളം അഥവാ ഇളനീര് കുടിക്കാമോ എന്നത്.        നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു ശീതളപാനീയമാണ് ഇളനീർ. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് ഇളനീർ. പ്രമേഹ രോഗികള്‍ക്ക് കരിക്കിൻ വെള്ളം കുടിക്കാം എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ അമിതാ ഗാദ്രെ പറയുന്നത്. പക്ഷേ ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ഇവ കുടിക്കാവൂ. 200 മില്ലി തേങ്ങാവെള്ളത്തിൽ 40-50 കലോറിയും 10 ഗ്രാം കാർബോഹൈഡ്രേറ്റും ഉണ്ട്.  കരിക്കിൻ വെള്ളത്തിന് സമാനമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഒരു കപ്പ് ചായ/കാപ്പി പാലിൽ 40-60 കലോറിയാണ്.              കരിക്കിൻ വെള്ളത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ, പ്രോട്ടീനിന്‍റയോ കൊഴുപ്പ് സമ്പന്നമായ ഭക്ഷണത്തിന്‍റെയോ ഒപ്പം മാത്രം ഇവ കുടിക്കുന്നതാകും പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇതിനായി ഇളനീരിനൊപ്പം നിലക്കടല, ബദാം, വറുത്ത ചേന എന്നിവ കഴിക്കാം.  ഇത്തരത്തില്‍ നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് തടയാൻ സാധിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ   അമിതാ ഗാദ്രെ പറയുന്നത്

ജനറൽ

ബെറ്റർ ആണ് ബട്ടർ ഫ്രൂട്ട്; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

പഴങ്ങളിലെ രാജകുമാരനാണ് വെണ്ണപ്പഴം അഥവാ അവോക്കാഡോ.ജൂലൈ 31നാണ് ദേശീയ വെണ്ണപ്പഴ ദിനം ആയി ആചരിക്കുന്നത് .ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കുന്ന പുതുതലമുറയ്ക്ക് ഏറ്റവും ഗുണകരമാണ് ബട്ടർ ഫ്രൂട്ട് എന്നും അറിയപ്പെടുന്ന അവോക്കാഡോ. ബട്ടർ ഫ്രൂട്ടിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ  National Avocado Day എല്ലാ വര്‍ഷവും ജൂലൈ 31നാണ് ദേശിയ വെണ്ണപ്പഴ ദിനമായി ആഘോഷിക്കുന്നത്.വെണ്ണപ്പഴത്തെ പഴങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും ഒരു തരത്തില്‍ പറഞ്ഞാല്‍ ചെറിയൊരു രാജാവ് തന്നെയാണ് വെണ്ണപ്പഴം. Benefits of Avocado ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് വെണ്ണപ്പഴം നമുക്ക് തരുന്നത്.അതിനാല്‍ തന്നെ ഒരിക്കലും ഒഴിവാക്കാനാകാത്ത ഒരുപഴമാണ് വെണ്ണപ്പഴം അഥവാ അവോക്കാഡോ. വെണ്ണപ്പഴത്തിന്റെ 75 ശതമാനം കലോറിയും ഉണ്ടാകുന്നത് കൊഴുപ്പില്‍നിന്നാണ്.ഏകപൂരിതമായ കൊഴുപ്പാണിത്. വാഴപ്പഴത്തേക്കാള്‍ 60ശതമാനം കൂടുതല്‍ പൊട്ടാസ്യവും വെണ്ണപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.ജീവകം ബി, ജീവകം ഇ,ജീവകം കെ എന്നിവ കൊണ്ടും സമ്പന്നമാണിത്.മറ്റേത് പഴവര്‍ഗ്ഗത്തേക്കാളും നാരുകള്‍ വെണ്ണപ്പഴത്തിലുണ്ട്. Another names for avocado ലോറേസി എന്ന സസ്യകുടുംബത്തില്‍ പെട്ട അംഗമാണ് വെണ്ണപ്പഴം. ബട്ടര്‍ പിയര്‍,അലീഗറ്റര്‍ പിയര്‍ എന്നിങ്ങനെയും ഇതിന് പേരുണ്ട്. Avocado Origin കരീബിയന്‍ ദ്വീപുകള്‍,മെക്‌സിക്കോ,തെക്കേഅമേരിക്ക,മധ്യ അമേരിക്ക തുടങ്ങിയവയാണ് വെണ്ണപ്പഴത്തിന്റെ ജന്മദേശങ്ങള്‍. മുട്ടയുടെ ആകൃതിയുള്ളതോ വൃത്താകൃതിയുള്ളതോ ആയ വെണ്ണപ്പഴത്തിനകത്ത് കട്ടിയുള്ള അല്‍പം വലുപ്പമുള്ള വിത്താണ് ഉണ്ടാവുക.വാണിജ്യപ്രാധാന്യമുള്ള ഒരു വിള കൂടിയാണ് വെണ്ണപ്പഴം. Avocado Fruit Farming Information ഇതിന്റെ മരവും ഫലവും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നു.പച്ചനിറത്തിലുള്ള തൊലിയോടുകൂടിയ വെണ്ണപ്പഴം വിളവെടുപ്പിന് ശേഷം പഴുപ്പിക്കുന്നു.മരത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ പഴത്തിനകത്ത് തൈ മുളച്ചുവരുന്ന വിവിപ്പാരി എന്ന പ്രതിഭാസം വെണ്ണപ്പഴ മരത്തിനുള്ളതിനാല്‍ കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ജനറൽ

വീട്ടിൽ വിരിച്ച ടൈൽസ് നിറം മങ്ങി പൊളിഞ്ഞു, വെള്ളവും മണ്ണും വന്നു; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം

നടൻ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിർമാണത്തിൽ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര കോടതി. എറണാകുളത്തെ പി.കെ. ടൈൽസ് സെന്‍റർ, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാനങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടത്. എറണാകുളം ചെമ്പുമുക്കിൽ 2014ലാണ് ഹരിശ്രീ അശോകൻ വീട് പണിതത്. മേല്പറഞ്ഞ സ്ഥാപനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്ലോർടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻ എസ് മാർബിൾ വർക്സിൻ്റെ ഉടമ കെ എ പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്. വീടിൻ്റെ പണികൾ പൂർത്തിയായി നാലുവർഷം എത്തിയപ്പോൾ തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ എത്താൻ തുടങ്ങുകയും ചെയ്തു. 2018 ഫെബ്രുവരിയിൽ നോട്ടീസ് അയച്ചത് അടക്കം എതിർകക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്. ൽപ്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉൽപ്പന്നത്തിൻ്റെ അപാകത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറൻ്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നും പരാതിക്കാരൻ്റെ കൈവശം ഇല്ലെന്നും എതിർകക്ഷികൾ വാദിച്ചു. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു. ഇൻവോയ്‌സും വാറൻ്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിൻ്റെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമ്മിക വ്യാപാര രീതിയുടെ നേർചിത്രമാണെന്ന് കോടതി വിലയിരുത്തി. ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബ്ബന്ധിതനാക്കിയ എതിർകക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബെഞ്ച് അഭിപ്രായപെട്ടു.