വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

കുട്ടികളിലെ അമിത ഫോൺ ഉപയോഗം; ജാഗ്രതയോടെ പരിഹരിക്കാം

സ്മാർട്ട്‌ഫോണുകൾ മിക്കവാറും എല്ലാവരുടെയും ദൈനംദിന ജീവിതത്തിൻ്റെ ഭാ​ഗമായി മാറി കഴിഞ്ഞു. ഇന്ന് ഫോൺ ഇല്ലാത്ത ഒരു ജീവിതം പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല. കുട്ടികളുടെ ജീവിതത്തെ പോലും സ്വാധീനിക്കുന്ന ഒന്നായി ഫോൺ മാറിയിട്ടുണ്ട്. പലപ്പോഴും കുറച്ചൊരു അഭിമാനബോധത്തോടെ രക്ഷിതാക്കൾ പോലും പറയാറുണ്ട് ഫോൺ ഉണ്ടെങ്കിൽ അവന്/അവൾക്ക് മറ്റൊന്നും വേണ്ടെന്ന്. പഠനത്തിനായും മറ്റും വിദ്യാർത്ഥികൾ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും പ്രതികൂല ഫലമാണ് ഉണ്ടാക്കാറുള്ളത്. പലപ്പോഴും പഠനത്തിലുള്ള ഏകാഗ്രതയേയും ചിലപ്പോൾ ആരോഗ്യത്തെ തന്നെയും ബാധിക്കുന്ന നിലയിലേയ്ക്ക് ഫോൺ ഉപയോഗം മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാതാപിതാക്കൾക്ക് എന്തുചെയ്യാനാകും? കുട്ടികളെ ഇത് എങ്ങനെയെല്ലാം ബാധിക്കും എന്നതിൽ എല്ലാവർക്കും വ്യക്തമായ അവബോധം വേണ്ടതുണ്ട്.   പഠനത്തിൽ ശ്ര​ദ്ധകുറവ് ഒരു വ്യക്തിയുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് സ്മാർട്ട്ഫോണുകളുടെ പ്രധാന ലക്ഷ്യം. ഇത്തരം സ്മാർട്ട്ഫോണുകളുടെ നിരന്തര ഉപയോ​ഗം കുട്ടികളിൽ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിരന്തരമായ ഫോൺ ഉപയോഗം കുട്ടികളുടെ അക്കാദമിക് പ്രവർത്തനങ്ങളിലുള്ള ശ്രദ്ധ കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾ ഏറെ ശ്ര​ദ്ധിക്കണം. കുട്ടികൾ ഫോൺ ഉപയോ​ഗിക്കുന്ന കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികൾ എത്ര സമയം ഫോൺ ഉപയോ​ഗിക്കണം, കുട്ടികൾ ഫോണിൽ എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം മാതാപിതാക്കളുടെ ശ്രദ്ധ ഉണ്ടായിരിക്കണം. ഫോൺ ഉപയോ​ഗിക്കാത്ത സമയങ്ങളിൽ പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കണം. ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ഫോൺ കൊടുത്താൽ അത് തിരിച്ചുകിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. ഇവരിൽ പലരും ഓൺലൈൻ ഗെയിമുകൾക്കായി മണിക്കൂറുകളാണ് ചെലവഴിക്കുക. ഇത് കുട്ടികളിൽ ഉറക്കകുറവിന് വരെ കാരണമാകാറുണ്ട്. മാതാപിതാക്കൾ സമയം കണക്കാക്കി കുട്ടികൾക്ക് ഫോൺ കൊടുക്കുക. ഒപ്പം സ്‌പോർട്‌സ്, വായന അടക്കമുള്ള മറ്റ് മാനസിക വ്യാപാരങ്ങളിലേയ്ക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകണം. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മണിക്കൂറുകൾ ചെലവഴിക്കുക എന്നത് മുതിർന്നവർക്ക് പോലും ഒഴിവാക്കാൻ കഴിയാത്ത ശീലമായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ ഉപയോ​ഗം കുട്ടികളെയും സ്മാർട്ട്ഫോണുകളുടെ അടിമകളാക്കാറുണ്ട്. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സോഷ്യൽ മീഡിയ ഉപയോഗം ട്രാക്ക് ചെയ്യുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് നിയന്ത്രിക്കാവുന്ന ആപ്പുകളും ഇപ്പോൾ ലഭ്യമാണ്. പഠനാവശ്യത്തിനായി അമിതമായി ഫോണിനെ ആശ്രയിക്കുന്നത് ഏത് തരത്തിലുള്ള വിവരങ്ങൾക്കും ഉത്തരം നൽകാൻ സ്മാർട്ട്ഫോണുകൾക്ക് കഴിയും എന്നൊരു ചിന്ത കുട്ടികളിലുണ്ട്. ഏതെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കുട്ടികളെ ഫോൺ സഹായിക്കാറുമുണ്ട്. എന്നാൽ പഠനത്തിൻ്റെ എല്ലാ ആവശ്യങ്ങൾക്കും കുട്ടികൾ ഫോണിനെ ആശ്രയിക്കുന്ന രീതി ഇപ്പോഴുണ്ട്. സ്വയം കണ്ടത്തേണ്ട കാര്യങ്ങൾക്ക് പോലും ഫോണിനെ ആശ്രയിക്കുന്നത് കുട്ടികളുടെ പഠനമികവിനെ തന്നെ ഇല്ലാതാക്കിയേക്കാം. അറിവ് ആർജ്ജിക്കാൻ സ്വന്തമായി ശേഷിയില്ലാതെ വരുന്ന സാഹചര്യത്തിലേയ്ക്കും ഇത് നയിച്ചേക്കാം.ഫോൺ ഉപയോഗിക്കാതെ ഗൃഹപാഠം ചെയ്യാൻ കുട്ടികളെ ശീലിപ്പിക്കണം. അവർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ ആവശ്യമെങ്കിൽ മാത്രം രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ അത്തരം വിവരങ്ങൾ തിരയാൻ അനുവദിക്കണം. രാത്രി വൈകിയുള്ള സ്‌ക്രീൻ സമയം ഉറക്കത്തെ ബാധിക്കുന്നു രാത്രി വൈകിയും സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് ഉറക്കത്തെ ബാധിക്കുന്നതുപോലെ തന്നെ ആരോ​ഗ്യത്തെയും ബാധിക്കും. സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം ഉറക്കം തടസ്സപ്പെടുത്തും. ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും "സ്‌ക്രീൻ പാടില്ല" എന്ന കർശന നിർദ്ദേശം കുട്ടികൾക്ക് നൽകേണ്ടതുണ്ട്. സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം കുട്ടികളുടെ ഉറക്കചക്രത്തെ തടസ്സപ്പെടുത്തും. ശരിയായ ഉള്ളടക്കങ്ങൾ കാണണം ഫോൺ ഉപയോ​ഗിക്കുമ്പോൾ ശരിയായ രീതിയിൽ ഉപയോ​ഗിക്കണം. കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഉള്ളടക്കങ്ങൾ ഫോണിൽ നിന്ന് അവരിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. സുരക്ഷിതമായി ഇൻറർനെറ്റ് ഉപയോഗിക്കേണ്ടതിൻ്റെ ബോധ്യം കുട്ടികളെ പഠിപ്പികേണ്ടത് മാതാപിതാക്കളാണ്.

ജനറൽ

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയിൽ

കൊച്ചി: പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് അന്തരിച്ചു. കൊച്ചിയിൽ ആയിരുന്നുഅന്ത്യം.നിരവധി മലയാള സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ചാവേർ, ഉണ്ട, സൗദി വെള്ളക്ക,ഓപ്പറേഷൻ ജാവ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ

ജനറൽ

വീണ്ടും സർവ്വകാല റെക്കോർഡ് വിലയില്‍ സ്വർണം; നെഞ്ചുരുകി ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ആദ്യമായി 59,000 രൂപ കടന്ന ദിവസം കൂടിയാണിത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,000 തൊട്ടു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ 7,375 രൂപയുമായി. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ സ്വർണത്തിന് 56,400 രൂപയായിരുന്നു വില. പിന്നീട് ഒക്ടോബര്‍ 10 ആയപ്പോള്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 56,200 രൂപയിലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും ഒക്ടോബര്‍ പത്തിലേതായിരുന്നു. എന്നാല്‍ ഒക്ടോബര്‍ പത്തിന് ശേഷമുള്ള ദിവസങ്ങളില്‍ വന്‍ കുതിപ്പാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞത് മാത്രമാണ് ആശ്വാസം നല്‍കുന്ന കാര്യം. എന്നാല്‍ കുറഞ്ഞ തുകയ്ക്ക് ഇരട്ടിയായി ഇന്ന് സ്വര്‍ണവില കുതിച്ചുയരുകയും ചെയ്തു. കഴിഞ്ഞ ദിവസം 360 രൂപ കുറഞ്ഞതോടെ സ്വര്‍ണവില 58,520 രൂപയിലേക്കാണ് എത്തിയത്. ഈ മാസത്തെ സ്വര്‍ണവില ഇങ്ങനെ ഒക്ടോബര്‍ 1- 56,400 രൂപ ഒക്ടോബര്‍ 2- 56,800 രൂപ ഒക്ടോബര്‍ 3- 56,880 രൂപ ഒക്ടോബര്‍ 4- 56,960 രൂപ ഒക്ടോബര്‍ 5- 56,960 രൂപ ഒക്ടോബര്‍ 6- 56,960 രൂപ ഒക്ടോബര്‍ 7- 56,800 രൂപ ഒക്ടോബര്‍ 8- 56,800 രൂപ ഒക്ടോബര്‍ 9- 56,240 രൂപ ഒക്ടോബര്‍ 10- 56,200 രൂപ ഒക്ടോബര്‍ 11- 56,760 രൂപ ഒക്ടോബര്‍ 12- 56,960 രൂപ ഒക്ടോബര്‍ 13- 56,960 രൂപ ഒക്ടോബര്‍ 14- 56,960 രൂപ ഒക്ടോബര്‍ 15- 56,760 രൂപ ഒക്ടോബര്‍ 16- 57,120 രൂപ ഒക്ടോബര്‍ 17- 57,280 രൂപ ഒക്ടോബര്‍ 18- 57,920 രൂപ ഒക്ടോബര്‍ 19- 58,240 രൂപ ഒക്ടോബര്‍ 20- 58,240 രൂപ ഒക്ടോബര്‍ 21- 58,400 രൂപ ഒക്ടോബര്‍ 22- 58,400 രൂപ ഒക്ടോബര്‍ 23- 58,720 രൂപ ഒക്ടോബര്‍ 24- 58,280 രൂപ ഒക്ടോബര്‍ 25- 58,360 രൂപ ഒക്ടോബര്‍ 26- 58,880 രൂപ ഒക്ടോബര്‍ 27- 58,880 രൂപ ഒക്ടോബര്‍ 28- 58,520 രൂപ ഒക്ടോബര്‍ 29- 59,000 രൂപ

ജനറൽ

ബാല വീണ്ടും വിവാഹിതനായി

വീണ്ടും നടൻ ബാല വിവാഹിതനായി. കലൂര്‍ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാലയുടെ അമ്മാവന്റെ മകള്‍ കോകിലയെയാണ് താരം താലി ചാര്‍ത്തിയത്. താൻ വീണ്ടും വിവാഹിതനാകും എന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു.പലരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു നടൻ. ഭീഷണി കോള്‍ വന്ന് എന്നും താൻ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും പറയുന്നു നടൻ. തന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാല പുറത്തുവിട്ടതും ചര്‍ച്ചയായിരുന്നു. രാവിലെ ഏകദേശം 3.45ഓടെയാണ് സംഭവമെന്ന് പറയുന്നു നടൻ. എന്റെ വീടില്‍ വാതില്‍ക്കല്‍ പുലര്‍ച്ചെ വന്ന് മണിയടിക്കുകയാണ്. ഒരു സ്‍ത്രീയും കുഞ്ഞും ആണുള്ളത്. അവര്‍ക്കൊപ്പം വേറെ ഒരു പയ്യനുമുണ്ട്. പുറത്തെ കുറേപ്പേരുണ്ട്. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാൻ ശ്രമിക്കില്ലല്ലോ എന്ന് ചോദിക്കുന്നു നടൻ. കയറാൻ ശ്രമിക്കുന്നുണ്ട്. തന്നെ വലിയ ഒരു ട്രാപ്പിലാക്കാൻ ആരോ ശ്രമിക്കുകയാണ് എന്നും നടൻ വ്യക്തമാക്കുന്നു.മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. ചലച്ചിത്ര ബാല 2019ലാണ് ഡിവോഴ്‍സായത്. മകളെ  കാണാൻ തന്നെ അനുവദിക്കാറില്ലെന്ന് ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന നിലയില്‍ ഒരു അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറി. മകള്‍ക്കെതിരെ നടൻ ബാലയ്‍ക്ക് എതിരെ രംഗത്ത് എത്തി. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത് കള്ളമാണ് എന്നുമായിരുന്നു കുട്ടി വ്യക്തമാക്കിയത്. തുടര്‍ന്ന് നടൻ ബാല ഒരു വീഡിയോയിലൂടെ പ്രതികരിച്ചു. മകള്‍ക്കെതിരെ സൈബര്‍ ആക്രമണവും തുടര്‍ന്നുണ്ടായി. മുൻ ഭാര്യയും തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. മുൻ ഭാര്യ വീഡിയോയിലൂടെയാണ് ബാലയ്‍ക്കെതിരെ രംഗത്ത് എത്തിയത്. ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു എന്ന് പറയുന്നു മുൻ ഭാര്യ. മകളുടെ കാര്യമായതുകൊണ്ടാണ് താൻ സസാരിക്കുന്നത്. ഞാനും അമ്മയും എന്റെ മകളും സഹോദരിയുമുള്ള ചെറിയ കുടുബമാണ് എന്റേത്. പിറന്നാളായിരുന്നു കുട്ടിയുടെ. സന്തോഷത്തോടെ പോകേണ്ട ഒരു ദിവസമായിരുന്നു. പക്ഷേ കുട്ടിയെ കുറിച്ച് ഓരോ വാര്‍ത്തയുണ്ടാകുമ്പോള്‍ എങ്ങനെ സന്തോഷിക്കാൻ സാധിക്കും എന്നും ചോദിച്ചിരുന്നു മുൻ ഭാര്യ.  

ജനറൽ

നടൻ ടി.പി. മാധവൻ അന്തരിച്ചു

നടൻ ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.വർഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ജനറൽ

*വില്ലൻ വേഷങ്ങളിലെ രാജാവ് കീരിക്കാടൻ ജോസ് (മോഹൻരാജ്) അന്തരിച്ചു

കൊച്ചി: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മോഹന്‍രാജ്. വെെകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിനിമാ-സീരിയല്‍ താരം ദിനേശ് പണിക്കരാണ് വിയോഗ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. 'കിരീടം സിനിമയിലെ അതികായകനായ വില്ലന്‍… കീരിക്കാടന്‍ ജോസിനെ… അവതരിപ്പിച്ച മോഹന്‍രാജ് ഓര്‍മ്മയായി…. കിരീടം സിനിമയ്ക്കു ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി , രജ പുത്രന്‍, സ്റ്റാലിന്‍ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹന്‍രാജ് അഭിനയിച്ച സഹകരിക്കുകയുണ്ടായി… ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു… നാളെ അടക്കവും…' എന്നാണ് അറിയിച്ചത്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായിരുന്ന മോഹന്‍രാജ് ആകസ്മികമായാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.

ജനറൽ

അ‌ർജുന്‍റെ കുടുംബത്തിന്‍റെ വേദന പങ്കുവച്ച് മമ്മൂട്ടി; '72 ദിവസം പ്രതീക്ഷയുടെ ഒരു കണവുമായി കാത്തിരുന്നു, വിട'

  കൊച്ചി: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍റെ ലോറിയും മൃതദേഹ ഭാഹങ്ങളും ഗംഗാവാലി പുഴയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും കാത്തിരുന്നുവെന്നാണ് മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്ന അർജുന് ആദരാഞ്ജലികൾ നേരുന്നതായും മമ്മൂട്ടി കുറിച്ചു. നേരത്തെ നടി മഞ്ജു വാര്യരും വേദന പങ്കുവച്ച് രംഗത്തെത്തിയിരുന്നു. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ എന്നാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമയെന്നും പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കുമെന്നും മഞ്ജു അഭിപ്രായപ്പെട്ടു. അതിനിടെ അർജുന്‍റെ ലോറിയും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. ജൂലൈ 16 ന് കാണാതായ അർജുന് വേണ്ടിയുള്ള ദൗത്യം 71 ദിവസത്തിനിപ്പുറം അവസാനിക്കുമ്പോൾ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധിഘട്ടമാണെന്ന് പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു. അവരെ ചേര്‍ത്ത് പിടിക്കുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളതെന്നും സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും അര്‍ജുനെ നേരില്‍ കണ്ടിട്ടില്ലാത്ത എത്രയോ പേര്‍ നേരിട്ടും പ്രാര്‍ഥനയോടെയും ഈ ദൗത്യത്തിന്റെ ഭാഗമായെന്നും കേരള - കര്‍ണ്ണാടക സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍, എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മൃതദേഹം അര്‍ജുന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള സാങ്കേതിക നടപടി ക്രമങ്ങള്‍ അവശേഷിക്കുന്നുവെന്നും രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളില്‍ ഒന്നായിരുന്നു ഷിരൂരിലേതെന്നും സതീശൻ കുറിച്ചിട്ടുണ്ട്. നിരന്തരം ഉണ്ടായ മണ്ണിടിച്ചില്‍, കുത്തി ഒഴുകുന്ന പുഴ. അങ്ങനെ നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് ഇന്ന് ആ വാർത്തയെത്തിയതെന്നും അദ്ദേഹം ചൂണ്ടികാട്ടി.  

ജനറൽ

കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായ ആമ്പൽ വസന്തം അവസാനിക്കുന്നു, മലരിക്കലിലെ പാടശേഖരങ്ങളിൽ കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു, കാഴ്ചകളുടെ മറ്റൊരു വിസ്മ‌യത്തിനായി കാത്തിരിക്കാം

 കോട്ടയം: മൂന്നാറിൽനീലക്കുറിഞ്ഞി സമ്മാനിക്കുന്ന നീല വസന്തം പോലെ കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായ ആമ്പൽ വസന്തം അവസാനിക്കുന്നു. മലരിക്കലിലെ ഏക്കറ് കണക്കിന് പാടശേഖരങ്ങളിൽ തീർന്ന കാഴ്ച്ചയുടെ വിസ്മ‌യമാണ് അവസാനിക്കുന്നത്. മലരിക്കലിലെ പാടശേഖരങ്ങളിൽ കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ട്രാക്ടർ ഇറക്കി പാടശേഖരങ്ങൾ ഉഴുതു മറിച്ചു കളകൾ നശിപ്പിച്ചു കൃഷിക്ക് യോഗ്യമാക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കൃഷിക്ക് ശേഷം ഇനി അടുത്ത വർഷമാകും കാഴ്ച്ചയുടെ വാസ്ത‌ വിസ്മയങ്ങളൊരുക്കി ആമ്പൽ വസന്തം വീണ്ടും വിരുന്നെത്തുക. ഇത്തവണയും പതിനായിരക്കണക്കിന് ആസ്വാദകരാണ് മലരിക്കലിലെ ആമ്പൽപ്പൂക്കളുടെ നയനമനോഹരമായ വിസ്‌മയ കാഴ്ചകൾ കാണാനായി ദിവസേന എത്തിയത്. ചിത്രം : സോഷ്യൽ മീഡിയ