വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അരുവിത്തുറ കോളേജിൽ കൊമേഴ്സ് ഫെസ്റ്റ് "കോം ഫിയസ്റ്റ 2k24

അരുവിത്തുറ സെന്റ് ജോർജ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കൊമേഴ്സ് ഫെസ്റ്റ് ‘കോം ഫിയസ്റ്റ 2k24 ’സംഘടിപ്പിക്കുന്നു. നവംബർ മാസം പതിനാറാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് മാനേജർ റവ ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉൽഘാടനം ചെയ്ത് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയ്ക്ക് ശേഷം സമാപിക്കും. പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി മാനേജ്മെന്റ് ക്വിസ് ,ബെസ്റ്റ് മാനേജ്മെന്റ് ടീം ,ട്രഷർ ഹണ്ട് ,3x3  ഫുട്ബോൾ , സ്പോട്ട് ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മത്സര ഇനങ്ങൾ  സംഘടിപ്പിച്ചിരിക്കുന്നു .പങ്കെടുക്കാൻ കുട്ടികൾക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും .പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് ക്യാഷ് അവാർഡും നൽകുന്നതായിരിക്കും .പ്രദേശത്തെ നാൽപതോളം സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ഫെസ്റ്റ് വിദ്യാർത്ഥികളുടെ നാനാ വിധത്തിലുള്ള അഭിരുചികളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ  ജിലു ആനി ജോൺ, ബർസാർ ഫാദർ ബിജു കുന്നക്കാട്ട് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.  

പ്രാദേശികം

ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു .

ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ  എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ  വച്ച്   പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഗീത നോബിൾ കലോത്സവ കമ്മിറ്റി ചെയർമാൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ഷംല ബീവി ക്കു നൽകി പ്രകാശനം  ചെയ്യുന്നു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ വൈദ്യുതി ഒളിച്ചുകളിക്കുന്നു

ഈരാറ്റുപേട്ട: നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും അടിയ്ക്കടിയു ണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ ജനം പൊറുതിമുട്ടി. ഇടയക്കൊന്നു മിന്നിയാൽ തിരി കെവരാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് ചിലപ്പോൾ മിനിറ്റുകൾക്കു ളിൽ തുടർച്ചയായി വൈദ്യുതിമുടക്കം ഒരു ദിവസം ടൗണിൽ മാത്രം വൈദ്യുതി മുട ങ്ങുന്നതു ഇരുപതിലേറെ തവണ ഇങ്ങനെ പലവിധത്തിലാണ് വൈദ്യുതിയുടെ ഒളിച്ചുകളിക്കുന്നത്. തുടർച്ചയായുള്ള വൈദ്യുതീ മുടക്കത്തിൽ വലഞ്ഞിരി ക്കുകയാണ് ജനം.പകൽ ചൂടിൽ ന്ന നഗരത്തിൽ കുനിന്മേൽ രൂവെന്നപോലെയാണ് വൈ ദ്യുതി മുടക്കം സ്ഥാപനങ്ങ ളിൽ ജോലി തുടർച്ചയായി ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. നൂറുകണക്കിന് ആളുകളുടെ ജോലി മുടക്കിയും, വരുമാനം തടസ്സപ്പെടുത്തിയും മുന്നേറുന്ന വൈദ്യുതി മുടക്കി ത്തിനെതിരെ പ്രതിഷേധം ശക്തമാണ്. തുടർച്ചയായുള്ള വൈദ്യുതി മുടക്കത്തിൽ വ്യാപാരിക ളും വലഞ്ഞു. ഇന്റർനെറ്റ് ക ഫേകൾ, സ്റ്റുഡിയോകൾ, കോൾഡ് സ്‌റ്റോറേജുകൾ, കൂൾബാറുകൾ, വർക്ക് ഷോപ്പു കൾ, വെൽഡിങ്, ലെയ്ത്ത് വർക്ക് ഷോപ്പുകൾ, തുടങ്ങി ഒ ട്ടേറെ സ്ഥാപനങ്ങളുടെ പ്രവർ ത്തനം അവതാളത്തിലായിരി ക്കുകയാണ്. കൃത്യസമയത്ത് ജോലി ചെയിതു തീർക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു.ഇടയ്ക്കിടെയുള്ള വൈദ്യുതിമുടക്കത്തിൽ ഇലക്ട്രിക് ഉപകരണങ്ങൾ തകരാറിലാകു ന്നതും പതിവായി.വൈകുന്നേരങ്ങളിലെ മിന്നലും ഇടിയും മഴയും കൂടിയാകുന്നതോ ടെ രാത്രിയും ഇരുട്ടിലാകും സന്ധ്യ കഴിഞ്ഞാൽ നഗരത്തി ൻ്റെ ഒട്ടേറെ പ്രദേശങ്ങളും ഇരുട്ടിലാണ്. വൈദ്യുതി മുടക്ക വും, വോൾട്ടേജ് ക്ഷാമവും മുലം പകൽ പമ്പിങ് നടക്കാത്തതിനാൽ ജലവിതരണപദ്ധതി കളുടെ പ്രവർത്തനവും അവതാളത്തിലായി

പ്രാദേശികം

പനിക്കിടക്ക ഒഴിയാതെ പകർച്ചവ്യാധികൾ. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രിയിൽ ഡോക്ടർമാരെ നിയമിക്കണം

ഈരാറ്റുപേട്ട: ചെറുചൂടോടെ തുടക്കം. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും തലവേദനയും മാറാൻ ആഴ്ചകളെടുക്കും. തുലാമഴയ്ക്ക് പിന്നാലെ എത്തിയ വൈറൽപ്പനി ആളുകളെ കീഴ്‌പ്പെടുത്തുകയാണ്. സർക്കാർ,സ്വകാര്യ ആശുപത്രികളിൽ ദിനംപ്രതി ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പകൽ സമയത്തെ ചൂടും വൈകുന്നേരങ്ങളിലെ മഴയുമാണ് വില്ലനാകുന്നത്.പനി വ്യാപകമായിട്ടും ഈരാറ്റുപേട്ട നഗരസഭയിലും പരിസര പഞ്ചായത്തുകളിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ ഫലപ്രഥമല്ലെന്ന് നാട്ടുകാർ. മലയോര പഞ്ചായത്തുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഉന്നത നിലവാര സർക്കാർ ആശുപത്രികൾ ഈരാറ്റുപട്ട നഗരസഭയിലോ സമീപ പഞ്ചായത്തുകളിലോ നിലവിലില്ലാ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമവും രൂക്ഷമാണ്. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് കേരള ഹൈക്കോടതി  നാല് വർഷം മുമ്പ്  ഉത്തരവിട്ടിട്ടും ഇതുവരെയും  സർക്കാർ ഈ ഉത്തരവ് നടപ്പിലാക്കിയിട്ടില്ല.   ഈരാറ്റുപേട്ട സർക്കാർ ആശുപത്രി ഒ പി യിൽ എത്തുന്നത് 300 ലധികം രോഗികളാണ്. ഇതിൽ 80 ശതമാനവും പനി ബാധിതരാണെന്ന് ഡോക്ടർമാർ പറയുന്നു. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസിക്കുവാനുള്ള സൗകര്യം നഗരസഭ ഏ ർപ്പെടുത്തീയിട്ടുണ്ട്. എന്നാൽ ഈ ആശുപത്രിയിൽ രാത്രിയിൽ ഡോക്ടറമാരെ ആരോഗ്യ വകുപ്പ് നിയമിക്കാത്തതു കൊണ്ട് രോഗികൾ ബുദ്ധിമുട്ടുകയാണ്. അതു കൊണ്ട്ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രിയിൽ ഡോക്ടർമാരെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പ്രാദേശികം

റേഷൻ കടകളിൽ പച്ചരി കിട്ടാനില്ല

ഈരാറ്റുപേട്ട: റേഷൻ കടകളിൽ പച്ചരി കിട്ടാതായിട്ട് രണ്ട് മാസത്തിലേറെയായി. പച്ചരിക്കായി പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണി​പ്പോൾ. ഫുഡ് കോർപ്പറേഷനിൽ നിന്നാണ് റേഷൻ കടകളിലേക്ക് സാധനമെത്തുന്നത്. ഇത്തവണ കുത്തരിയും ചാക്കരിയുമാണ് റേഷൻ കടകളിൽ കൂടുതലായി എത്തിയിരിക്കുന്നത്. പച്ചരി കുറവായതിനാൽ മഞ്ഞ, പിങ്ക് കാർഡുകൾക്ക് മാത്രമാണ് ഇത് ലഭിക്കുക. അതും ഒന്നും രണ്ടും കിലോ മാത്രം. പകരമായി കുത്തരിയും ചാക്കരിയുമാണ് നൽകുന്നത്. റേഷൻ കടകളിൽ പച്ചരി സ്റ്റോക്കില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻപ് പത്ത് കിലോ വരെ ലഭിച്ചിരുന്നു.പൊതുവിപണിയിൽ കിലോഗ്രാമിന് 45 രൂപ വിലയിലാണ് പച്ചരി വിറ്റഴിക്കുന്നത്. റേഷൻ കടയിൽ 10.90 രൂപയാണ് വില. സബ്സിഡി കാർഡുകൾക്ക് നാല് രൂപയ്ക്ക് പച്ചരി ലഭിക്കും.ക്രിസ്മസിന് മുന്നോടിയായി ഈ മാസം പച്ചരി വാങ്ങി സൂക്ഷിക്കുന്നവരേറെയാണ്.നവംബർ, ഡിസംബർ മാസങ്ങളിലാണ് ആവശ്യക്കാർ കൂടുതൽ. എന്നാൽ ഓണത്തിന് ശേഷം പച്ചരി റേഷൻ കടകളിൽ നിന്ന് ലഭിച്ചിട്ടില്ല. റേഷൻ കടകളിൽ മുമ്പ് സുലഭമായിരുന്നു.

പ്രാദേശികം

കൂറ്റൻ പെരും പാമ്പിനെ പിടികൂടി..

ഈരാറ്റുപേട്ട നടയ്ക്കൽ. ഈ ലക്കയം.വടക്കേടത്ത് പറമ്പിൽ നിന്നും . എട്ട് അടിയോളം നീളവു ഏകദേശം 30 കിലോയോളം തൂക്കം വരുന്നതുമായ പെരുംപാമ്പി നെ പിടികൂടി. ടീം നന്മകൂട്ടം  അംഗങ്ങളായ ഹാരിസ് പുളിക്കീൽ: അനസ് പുളികൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.

പ്രാദേശികം

നടയ്ക്കൽ കൊട്ടുകാപ്പള്ളി റോഡ് തകർന്നു

ഈരാറ്റുപേട്ട: ഒരു പ്രദേശനിവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ റീടാറിംഗിന് തുക അനുവദിച്ച്‌ റീടാറിംഗ് നടത്തിയ നടയ്ക്കൽ - കൊട്ടുകാപ്പള്ളി റോഡിന്റ ഇപ്പോഴത്തെ അവസ്ഥ പരമദയ നീയം ടാറിംഗ് നടത്തി ഒരു മാസം തികയുന്നതിന് മുമ്പെ റോഡ് തകർന്നു തുടങ്ങിക്കഴിഞ്ഞു .ഒരു വർഷം കഴിഞ്ഞതിന്‌ ശേഷം ഈ റോഡ്  മിക്കയിടങ്ങളിൽ തകർന്ന് തരിപ്പണമായി ക്കഴിഞ്ഞു.പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതുംഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെയും - പൂ ഞ്ഞാർ ഗ്രാമപഞ്ചായത്തിനെയും തമ്മിൽബന്ധിപ്പിക്കുന്ന ലിങ്ക് റോഡായ നടയ്ക്കൽ അയ്യപ്പൻ റോഡ് ഒന്നരകിലോമീറ്ററോളം ദൈർഘ്യം ഉണ്ട് എന്നാൽ അര കിലോമീറ്ററിന് മുകളിൽ വരുന്ന മുനിസിപ്പാലിറ്റിയിലെ 8, 17, 18, 19 - വാർഡുകളിൽ കൂടി കടന്നുപോകുന്ന നടയ്ക്കൽ - കൊട്ടുകാപ്പള്ളി ഭാഗം തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞതിനെ തുടർന്ന്  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചാണ് റീടാറിംഗ് പണികൾ നടത്തിയത്. എന്നാൽ റോഡ് സുരക്ഷിതമായിക്കിടക്കുന്നതിനായി  'ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ  സാമ്പത്തികസഹായം കൊണ്ട് ഈ റോഡിന് ഓടകൾ നിർമ്മിച്ചും  നാട്ടുകാരുടെ സഹായത്തോടെ റോഡിന് വീതി കൂട്ടുകയും ചെയ്തിരുന്നു. റോഡ് തകർന്നതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം  നിലവിലുണ്ട്. ടാറിംഗിലെ അപാകതയാണ് റോഡ് മാസങ്ങൾക്ക് മുമ്പെ തകരാൻ കാരണമെന്ന്നാട്ടുകാർ ആരോപിക്കുന്നു. റോഡു നിർമ്മാണത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

പ്രാദേശികം

സുപ്രീം കോടതി വിധി ഉത്തമ മാതൃക

ഈരാറ്റുപേട്ട .സർ സയ്യിദ്അഹമ്മദ് ഖാൻ1875ൽ ഓറിയൻറൽ കോളജ് എന്ന പേരിൽ സ്ഥാപിക്കുകയും 1920 ൽ അലിഗർ മുസ്ലിം സർവ്വകലാശാലയായി മാറുകയും ചെയ്ത ഭാരതത്തിൻറെ വൈജ്ഞാനിക ദീപശിഖയായി 150 വർഷക്കാലം പ്രകാശം ചൊരിഞ്ഞ യൂണിവേഴ്സിറ്റി യുടെ ന്യൂനപക്ഷ പദവി നിലനിർത്തികൊണ്ടുള്ള സുപ്രീംകോടതി വിധി ഭാരതസംസ്ക്കാരത്തിന്റെ ഉത്തമ മാതൃകയെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പ്രസ്താവിച്ചു   ന്യൂനപക്ഷ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന ഭരണാധികാരികൾക്ക് പരമോന്നത നീതിപീഠം നൽകിയ ശക്തമായ മുന്നറിയിപ്പാണ് ഈ വിധിയിലൂടെ നൽകപ്പെട്ടതെന്നും പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന നീതിനിർവ്വഹണത്തിന്റെ ഉന്നതമായ ഈ മാതൃക രാജ്യത്തിന്റെ പ്രതിഛായ ഉയർത്താൻ പര്യാപ്തമായതായും അഭിപ്രായപ്പെട്ടു.