വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

തിടനാട് ക്ഷേത്രക്കുളം നവീകരണം ഉദ്ഘാടനം 16ന്

ഈരാറ്റുപേട്ട : തിടനാട് ശ്രീമഹാക്ഷേത്ര കോമ്പൗണ്ടിൽ വട്ടക്കാവ് ദേവീക്ഷേത്രത്തോടനുബന്ധിച്ചുള്ള, ക്ഷേത്രാചാരങ്ങൾക്ക് ഉപയോഗിക്കുന്ന കുളം ജീർണ്ണാവസ്ഥയിലായിരുന്നത്  പുനരുദ്ധരിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 42 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 16-)o തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് കാലായിൽ,  വിജി ജോർജ് വെള്ളുക്കുന്നേൽ, ജോയിച്ചൻ കാവുങ്കൽ, സന്ധ്യ ശിവകുമാർ എന്നിവരും, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുണ്ടക്കയം ഗ്രൂപ്പ് അസി. കമ്മീഷണർ  ഗോപകുമാർ, ദേവസ്വം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർ യദു കൃഷ്ണൻ, മൈനർ ഇറിഗേഷൻ കോട്ടയം ഡിവിഷൻ  എക്സിക്യൂട്ടീവ്  എൻജിനീയർ  സുമേഷ് കുമാർ, മറ്റ് എഞ്ചിനീയർമാരായ  രതീഷ്,  ഹേമന്ത് എസ്, അഗ്രികൾച്ചറൽ ഓഫീസർ സുഭാഷ്  എസ്, വിവിധ ഹൈന്ദവ സമുദായ സംഘടനാ നേതാക്കന്മാരായ മനോജ് ടി.ജി ,  ജയപ്രകാശ് ടി.പി, സുധാകരൻ കൊമ്പനാൽ,  സന്തോഷ് കുമാർ,  കൃഷ്ണകുമാർ  എസ്, മോഹൻകുമാർ, രാജു കുന്നുംപുറത്ത്, ജോജി വലിയ വീട്ടിൽ, സിബി വി.പി എന്നിവർ പ്രസംഗിക്കും.  പുനരുദ്ധാരണ   പ്രവർത്തനങ്ങളുടെ ഭാഗമായി കുളത്തിന്റെ തകർച്ചയിൽ ആയ കെട്ടുകൾ പൂർണ്ണമായും പുനർ നിർമ്മിക്കുകയും  സുരക്ഷിതത്വത്തിനായി ബെൽറ്റ് വാർക്കൽ,  പാരപ്പറ്റുകൾ എന്നിവയും ക്രമീകരിക്കും. കൂടാതെ കുളം നിറയുന്ന സന്ദർഭത്തിൽ അധികജലം പുറത്തേക്ക് ഒഴുകിപ്പോകുന്നതിന് പ്രത്യേക ലീഡിങ് ചാനൽ സംവിധാനവും ഒരുക്കും.  ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ കൽപ്പടവുകളും നിർമ്മിക്കും. നിർമ്മാണ പ്രവർത്തികൾ ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

പ്രാദേശികം

വഖഫ് ഭേദഗതി ലീഗൽ വർക്ക് ഷോപ്പ്

ഈരാറ്റുപേട്ട:വഖഫ് ഭേദഗതി മത വിരുദ്ധം മൗലികാവകാശ ലംഘനം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഏകപോന സമിതി സംഘടിപ്പിക്കുന്ന ലീഗൽ വർക്ക്ഷോപ്പ് നാളെ (വെളളി) 6.30 PM ന് നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടക്കും.കേരള ബാർ കൗൺസിൽ അംഗം അഡ്വ.മുഹമ്മദ് ഷാ മുഖ്യ പ്രഭാഷണം നടത്തും.അബ്ദുൽ ബാസിത്തിൻ്റെ  ഖിറാഅത്തോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ ചെയർമാൻ നൗഫൽ ബാഖവി അധ്യക്ഷത വഹിക്കും. വി.പി മുഹമ്മദ് സുബൈർ മൗലവി ഉദ്ഘടനം ചെയ്യും.പി.എ ഹാഷിം സ്വാഗതം ആശംസിക്കും.പ്രൊഫ.എ.എം റഷീദ് പ്രമേയം അവതരിപ്പിക്കും.വി.എംഅഷ്റഫ് നന്ദി പറയും

പ്രാദേശികം

കേരള മീഡിയ അക്കാദമി വാർത്താവതരണ മത്സരം-2023-24; ജേതാക്കളെ പ്രഖ്യാപിച്ചു ; മിനാ മറിയം നവാസ് ഒന്നാം സമ്മാനത്തിന് അർഹയായി

കേരള മീഡിയ അക്കാദമി ഹയർസെക്കന്ററി-കോളേജ് വിദ്യാർത്ഥികൾക്കായി പലസ്തീന്‍ വിഷയം അടിസ്ഥാനമാക്കി സംഘടിപ്പിച്ച വാർത്താവതരണ മത്സരത്തിൽ രണ്ടു പേർക്ക് സമ്മാനം. കോട്ടയം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിലെ മുൻ വിദ്യാർത്ഥിനി മിനാ മറിയം നവാസ്  ഒന്നാം സമ്മാനത്തിന് അർഹയായി. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മെയിന്‍സ്ട്രീം വാര്‍ത്ത വായനക്കാരെപ്പോലും മറികടക്കുന്ന തരത്തിലുള്ള വാര്‍ത്താവരണമാണ് മിനായെ ഒന്നാംസമ്മാനത്തിന് അർഹയാക്കിയത്.  മഞ്ചേരി നോബിൾ വുമൺസ് കോളേജ് ബി.എസ്.സി രണ്ടാംവർഷ സുവോളജി വിദ്യാർത്ഥിനി ഷഹ്മ കെ പിയെ രണ്ടാം സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. 7000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പലസ്തീൻ വിഷയം കേന്ദ്രമാക്കി അഞ്ച് മിനിറ്റിൽ കുറയാത്ത വാര്‍ത്താ ബുള്ളറ്റിന്‍ തയ്യാറാക്കി അവതരിപ്പിച്ച് അയക്കുക എന്നതായിരുന്നു മത്സരം. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടർ ഡോ. മീനാ ടി പിള്ള, മുതിർന്ന മാധ്യമപ്രവർത്തകൻ പി വി മുരുകൻ എന്നിവർ അംഗങ്ങളായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പാലാ ബ്രില്ല്യന്റ്സിൽ എൻട്രൻസ് കോച്ചിംഗിന് പഠിച്ചുകൊണ്ടിരിക്കുകയാണ് മിന ഇപ്പോൾ.

പ്രാദേശികം

ഈരാറ്റുപേട്ട അൽഫിത്വ്‌റ ഇസ്ലാമിക് പ്രീ സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ

ഈരാറ്റുപേട്ട  : അൽഫിത്വ്‌റ ഇസ്ലാമിക് പ്രീ സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ

പ്രാദേശികം

ഹെൽത്ത് സ്ക്വാഡ്‌ പരിശോധന നടത്തി

ഈരാറ്റുപേട്ട.'മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കോട്ടയം എൻഫോഴ്സ്മെന്റ് സ്ക്വാഡും, കോട്ടയം ഹരിത കേരള മിഷൻ, ഈരാറ്റുപേട്ട നഗരസഭ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് എന്നിവരുടെ സംയുക്ത പരിശോധന  ഈരാറ്റുപേട്ടയിൽ നടന്നു. അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമാണ് ശക്തമായ പരിശോധന നടന്നത്. റെയ്ഡിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് മീനച്ചിലാറ്റിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ തുറന്നു വിടുന്നത് കണ്ടെത്തി. കൂടാതെ മീനച്ചിലാറിന്റെ തീരത്ത് വളരെയധികം മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും കണ്ടെത്തി. ലോഡ്ജികളിൽ നിന്ന് കക്കൂസ് മാലിന്യം ഒഴുക്കിയവർക്ക് ആറുമാസം വരെ തടവു ലഭിക്കാവുന്ന രീതിയിലുള്ള നടപടികളും, മാലിന്യം തള്ളിയവർക്ക് 25000 രൂപ പിഴ കൊടുക്കുന്ന രീതിയിലും ആണ് നടപടികൾ സ്വീകരിച്ചത്. കൂടാതെ ഈരാറ്റുപേട്ടയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക് പാത്രങ്ങൾ ഗ്ലാസ്സുകൾ എന്നിവ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. മീനച്ചിലാർ ശുദ്ധീകരിക്കും വരെ വരും ദിവസങ്ങളിലും ഇത്തരത്തിൽ പരിശോധനകൾ തുടരുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട എയിഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ 37-ാമത് വാർഷിക പൊതുയോഗം അരുവിത്തുറ സെന്റ് ജോർജ്ജ് ഹൈസ്കൂൾളിൽ വെച്ച് നടന്നു

ഈരാറ്റുപേട്ട എയിഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ 37-ാമത് വാർഷിക പൊതുയോഗം അരുവിത്തുറ സെന്റ് ജോർജ്ജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ  പ്രസിഡന്റ് ശ്രീ.രാജേഷ് ആർ ന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രവർത്തന റിപ്പോർട്ടും കണക്കുകളും ഡ്രാഫ്റ്റ്‌ ബഡ്ജറ്റും സപ്ലിമെന്ററി ബഡ്ജറ്റും ഓഡിറ്റ് റിപ്പോർട്ടും ലാഭ വിഭജനവും ബൈലോ ഭേദഗതികളും സഹകാരികളുടെ അറിവിനും അംഗീകാരത്തിനുമായി സമർപ്പിച്ചു.   2023 - 24 വർഷത്തെ ലാഭ വിഹിതം 20% വിതരണം ചെയ്യാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണകാന്ത് കെ.സി സ്വാഗതം ആശംസിച്ച ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ് മിനി ജോർജ്ജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ഭരണ സമിതി അംഗങ്ങളായ ജോബി ജോസഫ്, പ്രിൻസ് അലക്സ്, റോയി ജോസഫ്, ജോബിൻ കുരുവിള, മജോ ജോസഫ്, സാജു ജെയിംസ്, ജിസ്മി സ്കറിയ, സിന്ധു ജി.നായർ, അമ്പിളി ഗോപൻ , മുൻ പ്രസിഡന്റ് ജോസിറ്റ് മോൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവം: അമ്യൂസ്മെൻ്റ് പാർക്കുകളും സ്റ്റാളുകളും നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി 2024 ഡിസംബർ 27 മുതൽ 2025 ജനുവരി 5 വരെ നടത്തപ്പെടുന്ന നഗരോത്സവത്തിന്റെ ഭാഗമായി നിബന്ധനകൾക്ക് വിധേയമായി അമ്യൂസ്മെൻ്റ് പാർക്കുകളും സ്റ്റാളുകളും നടത്തുന്നതിനായി പരിചയ സമ്പന്നരായ കക്ഷികളിൽ നിന്നും നഗരസഭ ക്വട്ടേഷൻ ക്ഷണിച്ചു. മുദ്ര വെച്ച കവറിൽ 2,75,000 രൂപ നിരതദ്രവ്യം സംഘാടക സമിതി ഓഫീസിൽ അടച്ച രസീത് സഹിതമാണ് മത്സരാധിഷ്ടിതമായ ക്വട്ടേഷന് അപേക്ഷിക്കേണ്ടത്. ക്വാട്ട് ചെയ്യേണ്ട അടിസ്ഥാന തുക 11,00,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. ഈ തുകയ്ക്ക് താഴെ ലഭിക്കുന്ന ക്വട്ടേഷനുകൾ അംഗീകരിക്കുന്നതല്ല. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തിയതി 15-11-2024 വൈകിട്ട് 3 മണി വരെയും 3.30 ന് ക്വട്ടേഷൻ തുറക്കുന്നതുമായിരിക്കും. വിശദ വിവരങ്ങൾക്ക് 9961300738, 6238386337 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക നിബന്ധനകൾ 1.⁠ ⁠ക്വട്ടേഷൻ സമർപ്പിക്കുന്നവർ 2,75,000 രൂപ നിരതദ്രവ്യമായി സംഘാടക സമിതി ഓഫീസിൽ അടയ്ക്കേണ്ടതും ഈ തുക നഗരോത്സവം സമാപിക്കുന്ന 5-01-2025 ന് ശേഷമുള്ള പ്രവർത്തി ദിവസങ്ങളിൽ സംഘാടക സമിതി ഓഫീസിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതുമാണ്. 2.⁠ ⁠15-11-2024 വൈകിട്ട് 3.30 ന് കൂടിയ തുക ക്വട്ടേഷനിൽ രേഖപ്പെടുത്തിയിരിക്കുന്ന ആളുടെ പേർക്ക് ക്വട്ടേഷൻ ഉറപ്പിക്കുന്നതും, രേഖപ്പെടുത്തിയിരിക്കുന്ന തുക പൂർണ്ണമായും 3 ദിവസത്തിനുള്ളിൽ (18-11-2024) സംഘാടക സമിതി ഓഫീസിൽ അടച്ച് സംഘാടക സമിതിയുമായി 500 രൂപയുടെ മുദ്രപത്രത്തിൽ കരാർ വെക്കേണ്ടതുമാണ്. 3.⁠ ⁠സംഘാടക സമിതി നിശ്ചയിച്ചിരിക്കുന്ന പ്ലാനിന് വിധേയമായി മാത്രമേ അമ്യൂസ്മെൻ്റ് പാർക്കുകളും, സ്റ്റാളുകളും ക്രമീകരിക്കാൻ പാടുള്ളൂ. 4.⁠ ⁠നിർദ്ദിഷ്ട പാസ്സേജിലോ പുറത്തോ കച്ചവടമോ ബന്ധപ്പെട്ട കാര്യങ്ങളോ നടത്തുവാൻ പാടുള്ളതല്ല. 5.⁠ ⁠ബന്ധപ്പെട്ട ഓഡിറ്റോറിയത്തിനും ഗ്രൗണ്ടിലും പുറത്തുള്ള ട്രാഫിക് ക്രമീകരണങ്ങളിലും മാത്രമേ സംഘാടക സമിതിക്ക് നിയന്ത്രണവും ഉത്തരവാദിത്വവും ഉണ്ടായിരിക്കുകയുള്ളൂ. 6.⁠ ⁠സ്റ്റാളുകളിലും പരിസരങ്ങളിലും ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയോ, ചൂതാട്ടമോ, സർക്കാർ നിയമം മൂലം നിരോദിച്ചിരിക്കുന്ന യാതോരു പ്രവർത്തികളും നടത്താൻ പാടുള്ളതല്ല. 7.⁠ ⁠സ്റ്റാളുകളിലേക്ക് ആവശ്യമായ വെളിച്ചം മാത്രം സംഘാടക സമിതി ക്രമീകരിക്കുകയും മറ്റിതര ആവശ്യങ്ങൾക്കുള്ള വൈദ്യുതി കരാറുകാരൻ തന്നെ ഏർപ്പാടാക്കേണ്ടതാണ്. 8.⁠ ⁠അമ്യൂസ്മെന്റ് പാർക്കുമായി ബന്ധപ്പെട്ട ശബ്ദവും വെളിച്ചവും സംഘാടകസമിതി നിശ്ചയിച്ചിരിക്കുന്ന പരിധിക്ക് വിധേയമായി മാത്രമേ കരാറുകാരൻ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. 9.⁠ ⁠ഓഡിറ്റോറിയത്തിലെ 5 സ്‌റ്റാളുകൾ നഗരസഭക്ക് സൗജന്യമായി നൽകേണ്ടതാണ്. 10.  മേൽപ്പറഞ്ഞ നിബന്ധനകളിൽ പൂർണ്ണമായോ ഭാഗികമായോ മാറ്റം വരുത്തുവാൻ നഗരോത്സവ സംഘാടക സമിതിക്ക് പൂർണ്ണ അവകാശം ഉണ്ടായിരിക്കുന്നതാണ്.

പ്രാദേശികം

എം.ഇ.എസ് ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു .

ഈരാറ്റുപേട്ട: വാഗമൺ റോഡും സംസ്ഥാനപാതയായ പൂഞ്ഞാർ റോഡും ചേരുന്ന ഈരാറ്റുപേട്ട നഗരത്തിലെ എം.ഇ.എസ്  കവലയിൽ അപകടങ്ങൾ പതിവാകുന്നുവാഗമൺ റോഡിൽ നിന്ന് പൂഞ്ഞാർ റോഡിൽ പ്രവേശിക്കുന്ന ജംഗ്ഷനിൽ വാഹന അപകടങ്ങൾ പതിവാണ്. വാഗമൺ റോഡിൽ ഹമ്പുകളില്ലാത്തതുമൂലം വാഹനങ്ങൾ വേഗത്തിൽ വരുകയും ഈരാറ്റുപേട്ട ടൗണിൽ നിന്ന് എത്തുന്ന വാഹനങ്ങളിൽ ഇടിക്കുകയാണ് പതിവ്.രാത്രി തുടർച്ചയായി വാഗമണ്ണിൽ നിന്ന് ടൂറിസ്റ്റ് വാഹനങ്ങൾ ഓടുന്ന പാ തയാണിത്. എം. ഇ.എസ് ജംഗ്ഷനിൽ മുന്നൊരു ക്കങ്ങൾ നടത്തിയില്ലെങ്കിൽ അപ കടങ്ങൾ തുടർക്കഥയാകും.അതു കൊണ്ട് വാഗമൺ റോഡിൽ ഹമ്പുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത കുറക്കാനുള്ള നടപടി  അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.