വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

റോഡ് വക്കിലെ കാന അപകട ഭീഷണിയാകുന്നു

ഈരാറ്റുപേട്ട : നൂറ് കണക്കിന് വിദ്യാർത്ഥികളും വഴിയാത്രക്കാരും കടന്ന് പോകുന്ന റോഡ് വക്കിലെ കാന അപകട ഭീഷണിയാകുന്നു. പൂഞ്ഞാർ റോഡിൽ എം.ഇ.എസ് ജംഗ്ഷനിൽ ഗവൺമെൻറ് മുസ് ലിം എൽപി സ്കൂളിനോട് ചേർന്നാണ് കാന രൂപപെട്ടത്. വിദ്യാർത്ഥികൾ സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയിൽ ഇത്തരത്തിലുള്ള കുഴി വിദ്യാർത്ഥികൾക്ക് വലിയ ഭീഷണിയാണ്.ഈ പ്രദേശത്ത് ഉണ്ടായിരുന്ന കലുങ്ക് പൊളിഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിൽ വലിയ കുഴി രൂപപ്പെട്ടത്. തുടക്കത്തിൽ ചെറുതായിരുന്നു. ശക്തമായ മഴയെ തുടർന്ന് സൈഡിലെ മണ്ണ് ഒലിച്ച് പോയതാണ് കാന വലുതാകാൻ കാരണമായി പറയുന്നത്. ഇപ്പോൾ ഏകദേശം 5 അടിയോളം താഴ്ച ഉള്ളതായി നാട്ടുക്കാർ പറയുന്നു. പ്രദേശം കാടുപിടിച്ചു കിടക്കുന്നതിനാൽ പലരും ഈ പ്രദേശത്ത് ചപ്പ് ചവറുകളും നിക്ഷേപിക്കാറുണ്ട്. അത് കൊണ്ട് തന്നെ കുഴി ഉണ്ടെന്നുള്ള കാര്യം  വഴി നടപ്പ് ക്കാരുടെ ശ്രദ്ധയിൽ പെടാൻ പ്രയാസമാണ്. ഇതിനോട് ചേർന്നാണ് ബസ് സ്റ്റോപ്പും ഉള്ളത്. യാത്രക്കാർ പുറത്തിറങ്ങുമ്പോൾ കുഴിയിൽ വീഴാനുള്ള സാധ്യതയുമുണ്ട്. അപകടം ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്  

പ്രാദേശികം

ഈരാറ്റുപേട്ടയെ കുറിച്ച് തെറ്റായ റിപ്പോർട്ട് തിരുത്തുന്നതിനെതിരെ എൽ.ഡി.എഫ് വിയോജനകുറിപ്പ് എഴുതി

ഈരാറ്റുപേട്ട: തീവ്രവാദപരമായ ബന്ധം ചേർത്ത് നാടിനെ കളങ്കപെടുത്തുന്ന നിലയിൽ കോട്ടയംജില്ലാ മുൻപൊലീസ് മേധാവി കെ. കാർത്തിക് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ വസ്തുതാപരമല്ലാത്ത റിപ്പോർട്ട് പിൻവലിക്കണമെന്നാവിശ്യപെട്ട് ഈരാറ്റുപേട്ട നഗരസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ എൽ ഡി.എഫ് കൗൺസിലർമാർ വിയോജന കുറിപ്പ് രേഖപെടുത്തി.  ചൊവ്വാഴ്ച നടന്ന നഗരസഭ കൗൺസിലിൽ കൗൺസിലർ സുനിൽ കുമാറാണ് പ്രമേയം അവതരിപ്പിച്ചത്. പൊലീസ് സ്റ്റേഷൻ പരിസരത്ത് സിവിൽ സ്റ്റേഷൻ നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്ന വിഷയയവുമായി ബന്ധപെട്ട് ഈരാറ്റുപേട്ട സ്റ്റേഷനിൽ നിന്നും നൽകിയ തെറ്റായ റിപ്പോർട്ടാണ് പരമാർശത്തിന് കാരണമായ സംഗതി.മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാന പ്രശ്നം തുടങ്ങിയവ നിലനിൽക്കുന്നതിനാൽ പോലീസ് സ്റ്റേഷൻ പരിസരത്ത് മിനി സിവിൽ സ്റ്റേഷൻ വരുന്നത് ആഭ്യന്തര പ്രശ്നത്തിന് കാരണമാകുമെന്നാണ് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്. എന്നാൽ 2017 മുതൽ ഇത്തരത്തിലുള്ള കേസുകൾ ഈരാറ്റുപേട്ട സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന വിവരാവകാശ രേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തിരുത്തിയില്ലങ്കിൽ ഹൈക്കോടതി സമീപിക്കുവാൻ നഗരസഭയെ ചുമതലപ്പെടുത്തീയിരുന്നു. ഇത് പ്രകാരമാണ് നഗരസഭയിൽ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടു വന്നത്. ഈ പ്രമേയത്തെയാണ് ഇടത് കൗൺസിലർമാർ എതിർത്തത്. മാസങ്ങൾക്ക് മുമ്പ് തന്നെ റിപ്പോർട്ട് തിരുത്തിയതാണന്നും അതിനാലാണ് സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് അനുമതി ലഭിച്ചതെന്നും സി.പി.എം പാർലമെൻററി പാർട്ടി ലീഡർ അനസ് പാറയിൽ പറഞ്ഞു. വാഗ്വാദത്തിന് ശേഷം ഔദ്യോഗികമായി ആഭ്യന്തര വകുപ്പ് പുറത്ത് വിട്ട റിപ്പോർട്ട് ഹാജരാക്കാൻ പതിനഞ്ച് ദിവസത്തെ കാലാവധി അനുവദിച്ചാണ് നഗരസഭയിൽ ചർച്ച അവസാനിപ്പിച്ചത്. പ്രസ്തുതറിപ്പോർട്ട് തിരുത്തിയത് ലഭിച്ചില്ലങ്കിൽ കേരള ഹൈക്കോടതിയെ സമീപിക്കുമെന്നും ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.    

പ്രാദേശികം

സെന്റ് ജോർജസ് കോളേജിൽ കോം ഫിയസ്റ്റ 2024ന് വർണ്ണോജ്ജല ലോഞ്ചിംഗ്.

അരുവിത്തുറ : അരുവിത്തുറസെൻറ് ജോർജ്   സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം സംഘടിപ്പിക്കുന്ന കോം ഫിയസ്റ്റാ 2024 വർണ്ണോജ്വല ലോഞ്ചിംഗ് നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ലോഞ്ചിംഗ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ  റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികളും ലോഞ്ചിങ് ചടങ്ങിന് മാറ്റുകൂട്ടി. നവംബർ 16 ന് സംഘടിപ്പിക്കുന്ന കോം ഫിയസ്റ്റാപ്രദേശത്തെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായാണ്  സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

പ്രാദേശികം

പെൻഷനേഴ്സ് യൂണിയൻ കുടുംബമേള നടത്തി.

ഈരാറ്റുപേട്ട .കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് ഈരാറ്റുപേട്ട യൂണിറ്റ് കുടുംബമേള വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്  ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റ്റി എം.റഷീദ് പഴയം പള്ളിയുടെ അധ്യക്ഷത വഹിച്ചു സെബാസ്റ്റ്യൻ മേക്കാട്ട്, അജീഷ് കൊച്ചുപറമ്പിൽ, സി.ജെ മത്തായി ചുണ്ടിയാനിപ്പുറം ,ബാബുരാജ് ,ഇ മുഹമ്മദ്, ജയിംസ് മാത്യു, എൻ.കെ.ജോൺ എന്നിവർ സംസാരിച്ചു.  

പ്രാദേശികം

മലയാള ഭാഷാ വാരാഘോഷത്തിൻ്റെ സമാപനം ഈരാറ്റുപേട സബ് രജിസ്ട്രാ ഫീസിൽവിവിധ പരിപാടികളോടെ നടന്നു .

ഈരാറ്റുപേട്ട : മലയാള ഭാഷാ വാരാഘോഷത്തിൻ്റെ സമാപനം ഈരാറ്റുപേട സബ് രജിസ്ട്രാ ഫീസിൽവിവിധ പരിപാടികളോടെ നടന്നു . സമാപന യോഗത്തിൽ സബ് രജിസ്ട്രാർ ജോർജ് കുട്ടി എമ്മാനുവൽ അധ്യക്ഷനായിരുന്നു .ഇ.എൻ നാരായണ പിള്ള ,വി.ടി ഹബീബ് ,ഗിരിജാ മണിയമ്മ ,ദീപാ മോൾ എന്നിവർ സംസാരിച്ചു .ഭാഷാ പ്രതിജ്ഞ, പ്രശ്നോത്തരി ,കവിതാലാപാനം ,വിവിധ സാഹിത്യ മത്സരങ്ങൾ എന്നിവ നടന്നു .വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു .

പ്രാദേശികം

ശിശുദിനത്തിൽ സംവാദത്തിനൊരുങ്ങി വിദ്യാർത്ഥികൾ.

ഈരാറ്റുപേട്ട : നവംബർ 14 ന് ശിശുദിനത്തിൽ ശുചിത്വ മാലിന്യ സംസ്കരണത്തിൽ പഞ്ചായത്ത്‌, നഗരസഭ ജനപ്രതിനിധികളുമായി നേരിട്ട് സംവാദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു.മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി നടത്തുന്ന കുട്ടികളുടെ ഹരിത സഭകളിലാണ് സംവാദം നടക്കുക. നഗരസഭയിലെയും ബ്ലോക്ക്‌പരിധിയിലെ 8 പഞ്ചായത്തുകളിലുമായി ഒരേ സമയം 800 വിദ്യാർത്ഥികളും 800 വിദ്യാർത്ഥിനികളും  അതാത് തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ തൽസ്ഥിതിയെ കുറിച്ച് റിപ്പോർട്ട്  അവതരിപ്പിക്കും. സഭയിൽ കുട്ടികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ജനപ്രതിനിധികൾ കൃത്യമായ മറുപടി നൽകണം. നടപ്പിലാക്കേണ്ട ശുചിത്വ പദ്ധതികൾ, കുട്ടികളുടെ ആശയങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഹരിത സഭയ്ക്ക് ശേഷം അടുത്ത ദിവസം വിദ്യാർത്ഥികളുടെ പ്രതിനിധി സംഘം തദ്ദേശ സ്ഥാപന ഓഫിസിലെത്തി ഹരിത സഭയുടെ സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിക്കും. ഇത് പ്രത്യേക അജണ്ടയാക്കി തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതി ചേർന്ന് തീരുമാനമെടുക്കണം. നാടിൻ്റെ ശുചിത്വത്തിൽ    വിദ്യാർത്ഥികളെയും കൂടി പങ്കെടുപ്പിക്കുക എന്നതാണ് ഹരിത സഭയുടെ ലക്ഷ്യം.

പ്രാദേശികം

ടീം നന്മക്കൂട്ടത്തെ ആദരിച്ചു.

ഈരാറ്റുപേട്ട ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഡ്രസ്സ് ബാങ്കിന്റെ  രണ്ടാമത് വാര്‍ഷികത്തോടനുബന്ധിച്ച്  ഫൗസിയ ഓഡിറ്റോറിയത്തില്‍ വച്ചുനടന്ന പ്രോഗ്രാമില്‍  സന്നദ്ധ മേഖലയില്‍ നിറസാന്നിധ്യമായ ടീം നന്മക്കൂട്ടത്തെ ഡ്രസ്സ് ബാങ്കിന്റെ രക്ഷധികാരി എ.എം റഷീദ്, ഡ്രസ്സ് ബാങ്ക് പ്രസിഡന്റ് ശ്രീമതി സുഹാന ജിയാസ് എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി ആദരിച്ചു. ടീം അംഗങ്ങളായ അബ്ദുല്‍ ഗഫൂര്‍, ഷാജി കെകെപി, അന്‍സര്‍ നാകുന്നത്ത്,  അനസ് പുളിക്കീല്‍, നിസാര്‍ ആലുംതറയില്‍, ഷിഹാബ്, ഫൈസല്‍ ടികെ ജലീല്‍ കെകെപി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രാദേശികം

ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം: ഡോ : ഹുസൈൻ മടവൂർ

ഈരാറ്റുപേട്ട : മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ടും അഖിലേന്ത്യാ മുസ്ലീം പേഴ്സണൽ ലോ ബോർഡ് അംഗവുമായ ഡോ: ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളും മറ്റ് പിന്നോക്ക വിഭാഗങ്ങളും നിരന്തരം പീഡിപ്പിക്കപ്പെടുന്ന അവസ്ഥയാണുള്ളത് .ഇന്ത്യയിലും പലതരത്തിലുള്ള പീഡനങ്ങൾക്ക് ന്യൂനപക്ഷങ്ങൾ വിധേയരാകുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തുക എന്നത് ഏതൊരു പരിഷ്കൃത സമൂഹത്തിന്റെയും ബാധ്യതയാണ്. ഇന്ത്യയുടെ ഭരണഘടന എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ മതം വിശ്വസിക്കുവാനും അനുഷ്ഠിക്കുവാനും പ്രചരിപ്പിക്കുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുവാനും ആരാധനാലയങ്ങൾ സ്ഥാപിക്കുവാനും ഒക്കെയുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ രാജ്യത്തിൻ്റെ പലഭാഗങ്ങളിലും ന്യൂനപക്ഷങ്ങൾ ചോദ്യം ചെയ്യപ്പെടുകയും പ്രയാസകരമായ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്. പൗരത്വ ഭേദഗതി നിയമവും വഖഫ് ബോർഡുകൾക്കുള്ള അധികാരങ്ങൾ എടുത്തു കളയുന്ന വഖഫ് ഭേദഗതി ബില്ലും മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശവും എല്ലാം ഇതിൻ്റെ ഫലമായി വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നിച്ചു നിൽക്കുകയും എല്ലാ ആൾക്കാർക്കും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇസ്ലാം ലോക സുരക്ഷയും സമാധാനവുമാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരേ പിതാവിന്റെയും മാതാവിൻ്റെയും മക്കളാണ് ഭൂമിയിലുള്ള മുഴുവൻ മനുഷ്യരുമെന്ന ഖുർആനിൻ്റെ കൽപ്പന ഇതിനെ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.കെ എൻ എം കോട്ടയം ജില്ലാ പ്രസിഡണ്ട് പി എച്ച് ജാഫർ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറിഅബ്ദുൽ ഷുക്കൂർ സ്വലാഹി, സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം, ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ സംസ്ഥാന അവാർഡ് ജേതാവ് റംലാ സുലൈമാൻ, വി. എം .സത്താർ എന്നിവർ പ്രസംഗിച്ചു