വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവത്തിന് തുടക്കമായി.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ്സ് കോളേജിലെ പുതിയ ബിരുദ ബാച്ചുകളുടെ അധ്യയന വർഷത്തിന് തുടക്കമായി സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാനോത്സം പരിപാടിയുടെ ഭാഗമായി കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജ്ഞാനോത്സവത്തിന് തിരി തെളിയിച്ചു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ദീപം തെളിച്ച് പ്രതിജ്ഞയെടുത്തു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ ഐ ക്യു എ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, അഡ്മിഷൻ സെൽ കൺവീനർ ജോബി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പ്രാദേശികം

വിഷ്ണുവിന്റെയും രശ്മിയുടെയും സംസ്ക്‌കാരം നാളെ 2ന് കൂടപ്പുലത്തെ വീട്ടുവളപ്പിൽ നടക്കും

ഈരാറ്റുപേട്ട: പനയ്ക്കപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വിഷ്ണുവിന്റെയും രശ്മിയുടെയും സംസ്ക്‌കാരം നാളെ 2ന് കൂടപ്പുലത്തെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് പുലർച്ചെയാണ് ഇരുവരെയും പനയ്ക്കപ്പാലം വില്ലേജ് ഓഫീസിന് എതിർവശത്തുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഉച്ചയോടെ ഫോറൻസിക്, ഇൻക്വസ്റ്റ‌് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനല്കിഇരുവരുടെയും മരണം ആത്മഹത്യയെന്ന് വ്യക്തമാണെങ്കിലും മരണത്തെ സംബന്ധിച്ച ദുരൂഹതകൾ അവസാനിച്ചിട്ടില്ല. ഇവർ താമസിച്ചിരുന്ന വീട്ടിൽ തലേദിവസം ചിലരെത്തിയിരുന്നതായും ഇരുവരുമായി തർക്കമുണ്ടാവുകയും ചെയ്‌തായി വിഷ്ണുവിന്റെ അച്ഛൻ ആരോപിക്കുന്നുണ്ട്. ഇവരുടെ ഭീഷണിമൂലമാണ് ആത്മത്യയെന്നാണ് കുടുംബം പറയുന്നത്. സിറിഞ്ചുകൾ ശരീരത്തിൽ കുത്തിവെച്ച നിലയിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രശ്മിയുടെ അമ്മയെ ഏഴാച്ചേരിയിലെ ബന്ധുവീട്ടിൽ കൊണ്ടുചെന്ന് വിട്ട ശേഷം തിരിച്ചെത്തിയായിരുന്നു മരണം. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിക്കും. വീട്ടിലെത്തി എന്ന് പറയുന്നവരെ പറ്റിയും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ ക്യാമറകളും പോലീസ് പരിശോധിക്കും.

പ്രാദേശികം

ദേശീയ പുരസ്കാരം നേടിയ പി.എസ്.മാഹിനെ ആദരിച്ചു

ഈരാറ്റുപേട്ട : ഔഷധ രഹിത ചികിത്സ അക്യൂപങ്ചർ മേഖലയിലെ മികച്ച ചികിത്സയും സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുന്ന പി.എസ്.മാഹിന് ന്യൂഡൽഹി.സെൻട്രൽ ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ലഭിച്ച  പി.എസ്.മാഹിന് എം. കെയർ അക്കാദമി നേതൃതത്തിൽ വിദ്യാത്ഥികൾ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം നൽകി. ആരോഗ്യ രംഗത്ത് സേവനം ചെയ്യുന്നവരെ ആദരിക്കേ പെടേണ്ടതാണ് എന്നും,മനുഷ്യരുടെ പ്രയാസം മനസിലാക്കി സാമൂഹിക സേവനം ചെയ്യുന്നവർക്ക് സൃഷ്ടാവ്.വലിയ പ്രതിഫലമാണ് നൽകുന്നത്. വൈദ്യചികിത്സാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് സുത്യർഹമായ സേവന പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന പി.എസ്. മാഹീന് അർഹതയ്ക്കുള്ള അംഗീകാരം  തന്നെയാണ് ലഭിച്ചുട്ടുള്ളത്. എന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് പുത്തൻ പള്ളി ചീഫ് ഇമാം അലി മൗലവി പറഞ്ഞു. സുഫീന ബഷീർ അദ്യക്ഷത വഹിച്ചു. എസ്. ഡി പി.ഐ. മുനിസിപ്പൽ കമ്മിറ്റി ഏർപ്പെടുത്തിയ മെമൻ്റോ പ്രസിഡൻറ് സഫീർ കുരുവനാൽ  നൽകി ആദരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ് അനസ് നാസർ, നഗരസഭാ കൗൺസിലർമാരായ ഫാത്തിമ മാഹീൻ, നൗഫിയ ഇസ്മായിൽ, ഡോക്ടർ അനിത എന്നിവർ സംസാരിച്ചു. അബ്ദുൽ സത്താർ സ്വാഗതവും, സുജാ സത്താർ നന്ദിയും പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഈരാറ്റുപേട്ട. നിർദിഷ്ട ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ടെണ്ടർ വിളിക്കുന്ന നടപടികളിലേക്ക് എത്തിയിട്ടുണ്ടെന്നും പരമാവധി വേഗത്തിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നും, ഈരാറ്റുപേട്ട കേന്ദ്രമായി ട്രാഫിക് യൂണിറ്റു തുടങ്ങുന്നതിന് സർക്കാരിന്റെ  ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും  പൂഞ്ഞാർ  എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം. മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിംസ് വലിയ വീട്ടിൽ അദ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ: ലോപ്പസ് മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത്, സംസ്ഥാന കമ്മിറ്റിയംഗം സണ്ണി മാത്യു, നിയോജക മണ്ഡലം സെക്ട്ടറി സോജൻ ആലക്കുളം,മുനിസിപ്പൽ കൗൺസിലർ ലിനാ ജയിംസ്, മണ്ഡലം സെക്രട്ടറി പി.പി.എം. നൗഷാദ്, പി.എസ്.എം.റംലി, എ.കെ നാസ്സർ, ബാബു വരവുകാലാ, ജോർജ് ജോസഫ്,സിബി മാത്യു പാറൻകുളങ്ങര, സിദ്ദീഖ്,ഷാനവാസ് കടപ്ലാക്കൽ, ജയിംസ് കുന്നേൽ, പരിക്കൊച്ച്,നാസ്സർ ഇടത്തുംകുന്നേൽ, അലിയാർ പേഴുംകാട്ടിൽ, സലിം വാക്കയിൽ, അസറുദ്ദീൻ ആലുംതറ എന്നിവർ സംസാരിച്ചു

പ്രാദേശികം

കത്തിയെരിഞ്ഞ സ്വപ്നങ്ങൾക്ക്  കരുത്തു പകർന്ന്  സിപിഐ എം

ഈരാറ്റുപേട്ട :ഏക വരുമാന മാർഗമായിരുന്ന ഉന്തുവണ്ടി തീപിടിച്ചത്തോടെ  ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടിയ ഈരാറ്റുപേട്ട കടുവാമുഴി റഹിമിന്റെ  സ്വപ്നങ്ങൾക്ക് കരുത്തു പകർന്നു സിപിഐ എം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി.  15 വർഷമായി ഈരാറ്റുപേട്ട പൂഞ്ഞാർ കവലയിൽ ഉന്തുവണ്ടിയിൽ കടല കച്ചവട നടത്തുന്നയാളാണ് റഹീം.  23/6/2025 തിങ്കളാഴ്ചയാണ് കടല വറക്കുന്ന ഗ്യാസ് അടുപ്പീൽ നിന്ന് തീ പിടിച്ചാണ്  വണ്ടി നശിച്ചത്. ഇതോടെ വരുമാനവും ഇല്ലാതെയായി. വാടകയ്ക്ക് താമസിക്കുന്ന റഹിമിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ലോക്കൽ കമ്മിറ്റി സഹായിക്കുവാൻ തീരുമാനിക്കുകയായിരുന്നു.അദ്ദേഹം തന്നെ ആവശ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഉന്തു വണ്ടി ആയതുകൊണ്ട്  പുതിയത് വാങ്ങിക്കുവാൻ കഴിയില്ല..അതുകൊണ്ട് വണ്ടി പഴയതുപോലെ നിർമ്മിക്കുവാൻ പണം നൽകുകയായിരുന്നു.സമാഹരിച്ച തുക ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് റഹീമിന് കൈമാറി.

പ്രാദേശികം

കോട്ടയത്തെ അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി പ്രഖ്യാപിച്ചു

കോട്ടയം :കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.    2021ൽ ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ എടുത്ത ആദ്യതീരുമാനമാണ് 2025 നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുകയെന്നത്. അതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നത്. കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ സർവേയിൽ 64006 കുടുംബങ്ങളെ അതിദാരിദ്യമനുഭവിക്കുന്നവരായി കണ്ടെത്തി. എന്താണ് അവരുടെ പ്രശ്‌നങ്ങളെന്നും കണ്ടെത്തി. ഓരോ കുടുംബത്തിനും ഓരോ മൈക്രോ പ്ലാൻ തയ്യാറാക്കി പ്രവർത്തിച്ചു. ഇക്കാര്യങ്ങളിലെല്ലാം കോട്ടയം മുന്നിലായിരുന്നു. സർവേയിൽ കണ്ടെത്തിയവരിൽ 93 ശതമാനശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു.  അതിദാരിദ്ര്യ നിർമാർജനത്തിൽ കേരളം കൈവരിച്ച പുരോഗതി ഇതര സംസ്ഥാനങ്ങളിലുള്ളവർ ആശ്ചര്യത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്ത് ഇതിനു മുൻപ് ഇങ്ങനെയൊരു ശ്രമം നടന്നത് ചൈനയിൽ മാത്രമാണ്. വീടില്ലാത്തവർക്ക് ലൈഫ് പദ്ധതി വഴി വീട് നൽകിയും സ്ഥലമില്ലാത്തവർക്ക് മനസോടിത്തിരി മണ്ണ് പദ്ധതിയിലൂടെയുംസ്വകാര്യവ്യക്തികളടക്കമുള്ളവരുടെ സഹകരണത്തോടെ ഭൂമി ലഭ്യമാക്കിയും നമ്മൾ ലക്ഷ്യത്തോടടുക്കുകയാണ്. യഥാസമയം സർക്കാർ എടുത്ത ശരിയായ തീരുമാനത്തിലൂടെയാണിതിനു കഴിഞ്ഞത്. നവംബർ ഒന്നിന് കേരളം പുതുചരിത്രമെഴുതുമ്പോൾ അതിന് ആമുഖമെഴുതിയ ജില്ലയായി കോട്ടയം മാറിയെന്നും മന്ത്രി പറഞ്ഞു.  അതിദാരിദ്ര്യത്തിൽ കഴിയുന്നവരെ അതിൽനിന്ന് മോചിപ്പിക്കുമ്പോഴേ അവർക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടിയതായി പറയാൻ കഴിയൂ എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അതിദരിദ്രർ ഇല്ലാത്ത കോട്ടയമെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ പരിശ്രമിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി അഭിനന്ദനമറിയിച്ചു. അതിദാരിദ്ര്യ നിർമാർജനത്തിൽ ജില്ലയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സ്മരണിക മന്ത്രി എം.ബി. രാജേഷ് മന്ത്രി വി.എൻ. വാസവന് നൽകി പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനാൻ, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് മുകേഷ് കെ. മണി, തദ്ദേശ സ്വയം ഭരണവകുപ്പ് അഡീഷണൽ ഡയറക്ടർ പി.സി. ബാലഗോപാൽ, ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. രാജീവ്, അസിസ്റ്റന്റ് ഡയറക്ടർ സജ്‌ന സത്താർ, എ.ഡി.എം: എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.   2021 ഒക്‌ടോബറിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി,ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ എന്നിവരുടെ ചുമതലയിൽ തദ്ദേശ സ്വയം ഭരണവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ടു ജില്ലയിൽ അതിദാരിദ്ര്യ നിർമാർജന ലക്ഷ്യം നേടുന്നതിനുള്ള പ്രവൃത്തികൾക്കു തുടക്കമിട്ടത്്. പിന്നീടു വന്ന ജില്ലാ പഞ്ചായത്ത്് പ്രസിഡന്റായ കെ.വി. ബിന്ദുവും, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും പ്രവർത്തനങ്ങൾ തുടർന്നു. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗറിന്റെയും ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെയും പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസിന്റെയും നേതൃത്വത്തിലാണ് ലക്ഷ്യം പൂർത്തീകരിച്ചത്.     അതിദാരിദ്ര്യനിർമാർജനം സംസ്ഥാന സർക്കാർ മുൻഗണനാ പദ്ധതിയായി പ്രഖ്യാപിച്ച പിന്നാലെ ജില്ലയിൽ സർവേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ ഒഴിവാക്കിയ ശേഷം 903 കുടുംബങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. ഓരോ കുടുംബത്തിനും പ്രത്യേക പദ്ധതി എന്ന നിലയിൽ മൈക്രോപ്ലാനുകൾ തയാറാക്കി.   തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിൽ തയാറാക്കിയ മൈക്രോപ്ലാൻ പ്രകാരം ഭക്ഷണവും മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കി. ഭക്ഷണത്തിനു ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യൽ, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകം ചെയ്ത് ഭക്ഷണം നൽകൽ തുടങ്ങിയവ ലഭ്യമാക്കി തുടർന്നുവരുന്നുണ്ട്. ഇത്തരത്തിൽ 605 കുടുംബങ്ങൾക്കാണു സേവനം നൽകുന്നത്.   മരുന്നുകൾ ആവശ്യമുള്ള 693 കുടുംബങ്ങൾക്ക് അവ ലഭ്യമാക്കി. പാലിയേറ്റീവ് കെയർ സേവനങ്ങൾ ആവശ്യമായിരുന്ന 206 കുടുംബങ്ങൾക്കും സേവനം നൽകിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ സാമഗ്രികൾ ആവശ്യമായിരുന്ന ആറു കുടുംബങ്ങൾക്കും ലഭ്യമാക്കി. വരുമാനമാർഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങൾക്ക് അതിനുള്ള സൗകര്യമൊരുക്കി. കുടുംബശ്രീ- ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങൾക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ആറു കുടുംബങ്ങൾക്കും മറ്റ് വകുപ്പുകൾ വഴി നാലു കുടുംബങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾ വഴി അഞ്ചു കുടുംബങ്ങൾക്കും വരുമാന മാർഗങ്ങൾ ലഭ്യമാക്കി.ഭവനരഹിതരും, ഭൂരഹിത ഭവനരഹിതരും ആയ മുഴുവൻ പേർക്കും സുരക്ഷിത വാസസ്ഥലങ്ങൾ ഉറപ്പാക്കി. അതിദരിദ്ര്യ കുടുംബങ്ങളിലെ വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങൾക്കും വീടും വസ്തുവും വീടും ആവശ്യമായിട്ടുള്ള 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കി. 22 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി. ലൈഫ് പദ്ധതി, പി.എം.എ.വൈ പദ്ധതി, സ്പോൺസർഷിപ്പ്, മറ്റ് സന്നദ്ധ സംഘടനകളുടെ സഹായം വഴിയാണ് ഇവ യാഥാർഥ്യമാക്കിയത്. അവശേഷിച്ച ഒരാൾക്ക് വീടുനിർമിക്കുന്നതിനായി മന്ത്രി വി.എൻ. വാസവൻ ഇടപെട്ട് വൈക്കത്ത് നാലുസെന്റ് ഭൂമി ലഭ്യമാക്കിയതോടെയാണു ജില്ല അതിദാരിദ്ര്യമുക്തമെന്ന ലക്ഷ്യം പൂർത്തീകരിച്ചത്.  പദ്ധതിയുടെ ഭാഗമായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നിവരെ പുനരധിവസിപ്പിക്കാനും, ചികിത്സയ്ക്കുമുള്ള നടപടികൾ സ്വീകരിച്ചു. 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള അവകാശ രേഖകൾ ലഭ്യമാക്കി. 55 വിദ്യാർത്ഥികൾക്കു സൗജന്യ ബസ്പാസും ലഭ്യമാക്കി. ഈ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനൊപ്പം പഠനമാർഗ നിർദേശ പരിപാടികളും ഒരുക്കി.

പ്രാദേശികം

കലുങ്ക് അടഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടു; നിരവധി കുടുംബങ്ങൾ ദുരിതത്തിൽ, റീത്ത് തൂക്കി പ്രതിഷേധം നാട്ടുകാർ

ഈരാറ്റുപേട്ട: പൊതുമരാമത്ത് റോഡിലെകലുങ്ക് അടഞ്ഞതിനെ തുടർന്ന് പഞ്ചായത്ത്‌റോഡിൽ വർഷങ്ങളായി വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ തുടർന്ന് ഒരു പ്രദേശത്തെ 50 ഓളം കുടുംബങ്ങൾ വീട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നു.പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ രണ്ടാംവാർഡിൽപ്പെട്ട ചെമ്പര പ്പള്ളിക്കുന്ന് നിവാസികളാണ് തങ്ങൾ കടന്നുപോകുന്ന റോഡിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി മഴക്കാലം ആരംഭിക്കുന്ന കാലം മുതൽ അവസാനിക്കുന്നതുവരെ തങ്ങൾസഞ്ചരിക്കുന്ന റോഡിൽ മൂന്നടി പൊക്കത്തിൽ വരെ വെള്ളം ഉയർന്ന് നിൽക്കുന്നതിന്റെ ഫലമായി വീട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഈരാറ്റുപേട്ട - പൂഞ്ഞാർ റോഡിലെ ചെമ്പര പ്പള്ളിക്കുന്ന്പള്ളിക്ക് മുൻവശത്തെ കലുങ്ക് മണ്ണുംചെളികളും വന്ന് അടയുന്നതാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം ഇത് ചൂണ്ടിക്കാട്ടി പ്രദേശവാസികൾകഴിഞ്ഞ 3 വർഷമായി അധികാര സ്ഥാപനങ്ങളിൽ നിരവധി പരാതികൾ കൊടുത്തിട്ടും അധികാരികൾ തിരിഞ്ഞു നോക്കാൻതയ്യാറാകാത്തതിനെ തുടർന്ന് കഴിഞ്ഞവർഷം നാട്ടുകാർ ശ്രമ ധാനമായി കലുങ്കിനടിയിലെ മണ്ണും ചെളി കളും നീക്കം ചെയ്തിരുന്നു. എന്നാൽ ഈ വർഷം മഴക്കാലം ആരംഭിച്ചതോടെ വേസ്റ്റുകൾ കലുങ്കിനടിയിൽ അടിഞ്ഞുകൂടി കലുങ്ക് അടഞ്ഞ്വെള്ളക്കെട്ട് മഴക്കാലം ആരംഭിച്ചപ്പോൾമുതൽ രൂപപ്പെട്ട് കഴിഞ്ഞിരുന്നു. എങ്കിൽഅധികാരികൾ തിരിഞ്ഞു നോക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് നാട്ടുകാർ പ്ര, ക്ഷോഭപരിപാടിക്ക് രൂപം കൊടുത്തുആക്, ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധ സമരത്തിന്റെ ഭാഗമായി റോഡിൽ റീത്തുകൾ തൂക്കിപ്രതിഷേധിച്ചു  

പ്രാദേശികം

അൽ മനാർ സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഈ വർഷം പത്താം ക്ലാസ് പാസായ വിദ്യാർഥികളെ ആദരിച്ച് അൽ മനാർ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അനസ് മുഖ്യാതിഥിയായി. ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമന്റോ സമ്മാനിച്ചു. ഐ.ജി.ടി ചെയർമാൻ എ.എം.എ. സമദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റസിയ വി.എ സ്വാഗതം പറഞ്ഞു. അക്കാദമിക് കൺവീനർ അവിനാശ് മൂസ, പി.ടി.എ പ്രസിഡന്റ് അൻവർ അലിയാർ, എം.പി.ടി.എ പ്രസിഡന്റ് റസീന ജാഫർ, അക്കാദമിക് കോർഡിനേറ്റർ ജുഫിൻ ഹാഷിം എന്നിവർ ആശംസ നേർന്നു. വൈസ് പ്രിൻസിപ്പൽ മിനി അജയ് നന്ദി പറഞ്ഞു.