വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഫലവൃക്ഷ തൈ വിതരണം ചെയ്ത് ഈരാറ്റുപേട്ട ബ്ലോക്ക് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി

ഈരാറ്റുപേട്ട ; ലോക പരിസ്ഥിതിദിനാഘോഷത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് കോ ഓപ്പറേറ്റീവ് അർബൻസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫലവൃക്ഷ തൈ വിതണ ഉദ്ഘാടന ഈരാറ്റുപേട്ട മുൻസിപ്പൽ കൗസിലർ ഷിയാസ് മുഹമ്മദ് CCM നിർവ്വഹിച്ചു സംഘം പ്രസിഡൻ്റ് പി.എച്ച് നൗഷാദ് .വൈസ് പ്രസിഡൻ്റ് തോമസുകുട്ടി മൂന്നാനപ്പള്ളിൽ , സെക്രട്ടറി ദീപ്‌തി ജി. മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു

കേരളം

മലപ്പുറത്ത് ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു

മലപ്പുറം: മലപ്പുറം ദേശീയ പാത 66 ൽ കോഹിനൂരിൽ ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്നുപേർ മരിച്ചു.തൃശൂര്‍ പന്നിത്തടം സ്വദേശികളായ ഷഹീദ് , ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. രാത്രി 12 മണിക്കാണ് അപകടം. ഇന്ന് പുലർച്ചെ കനത്ത മഴയ്ക്കിടെ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു  

കേരളം

ഹെൽമെറ്റില്ലെങ്കിൽ ഇനി പിഴ മാത്രമല്ല, ലൈസൻസും പോകും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ മോട്ടോർ വാഹന വകുപ്പ് (MVD) കർശനമാക്കുന്നു. ഇനിമുതൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 500 രൂപ പിഴ ഒടുക്കേണ്ടി വരുന്നതിനൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും റദ്ദാക്കും. എം.വി.ഡി നടത്തുന്ന ഒരു ദിവസത്തെ നിർബന്ധിത സുരക്ഷിത ഡ്രൈവിങ് പരിശീലന ക്ലാസിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് പുനഃസ്ഥാപിച്ചു നൽകുകയുള്ളൂ. ഗതാഗത നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ശിക്ഷാ കാലാവധിയും പരിശീലന കാലയളവും കൃത്യമായി നിശ്ചയിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നേരത്തെ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും, കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങൾ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നില്ല. പുതിയ ഉത്തരവോടെ നിയമലംഘനങ്ങളെ 13 വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരമുള്ള വിവിധ ശിക്ഷകൾ ഒറ്റനോട്ടത്തിൽ:നിയമലംഘനംലൈസൻസ് സസ്‌പെൻഷൻ കാലാവധി  നിർബന്ധിത ക്ലാസ് മദ്യപിച്ച്/അലക്ഷ്യമായി ഓടിച്ച് ആളപായമുണ്ടാക്കൽ                     1 വർഷം              5 ദിവസം അപകടത്തിൽ ഗുരുതര പരിക്കേൽപ്പിക്കൽ                                     6 മാസം              5 ദിവസം മദ്യപിച്ചുള്ള ഡ്രൈവിങ്, മത്സരയോട്ടം, അലക്ഷ്യമായ ഡ്രൈവിങ്     6 മാസം              3 ദിവസം ആംബുലൻസ്, ഫയർഫോഴ്‌സ് വാഹനങ്ങൾ തടസ്സപ്പെടുത്തൽ        6 മാസം              1 ദിവസം അമിതവേഗത                                                                               3 മാസം             3 ദിവസം അമിതഭാരം കയറ്റൽ                                                                      3 മാസം             1 ദിവസം ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്ര                                                     3 മാസം             1 ദിവസം കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ആർ.ടി. ഓഫീസുകളിൽ നിന്ന് ലൈസൻസ് തിരികെ ലഭിക്കൂ. സാങ്കേതിക തകരാറുകളുള്ള വാഹനം നിരത്തിലിറക്കുന്നവർക്കും 6 മാസത്തെ സസ്‌പെൻഷനും 3 ദിവസത്തെ ക്ലാസും നിർബന്ധമാക്കിയിട്ടുണ്ട്. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയർന്നേക്കാം നേരത്തെ ഹെൽമെറ്റ് ധരിക്കാത്തത് പോലുള്ള ചെറിയ കുറ്റങ്ങൾക്ക് ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് എം.വി.ഡി കടന്നിരുന്നില്ല. എന്നാൽ നിയമലംഘനങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. അതേസമയം, സംസ്ഥാനത്ത് നിലവിൽ മൂന്ന് പരിശീലന കേന്ദ്രങ്ങൾ മാത്രമാണ് ഉള്ളത് എന്നതിനാൽ, ആയിരക്കണക്കിന് വരുന്ന നിയമലംഘകർക്ക് ക്ലാസുകൾ കൃത്യസമയത്ത് നൽകി ലൈസൻസ് പുനഃസ്ഥാപിച്ചു നൽകുന്നത് മോട്ടോർ വാഹന വകുപ്പിന് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

പ്രാദേശികം

പ്രതികളെ അറസ്റ്റ് ചെയ്യണം -പി.ഡി.പി എസ്.പിക്ക് പരാതി നൽകി

ഈരാറ്റുപേട്ട: വാഗമൺ യാത്രക്ക് ശേഷം മടങ്ങിയ സ്ത്രീകൾ ഉൾപ്പടെയുള്ള കുടുംബത്തെ ക്രൂരമായി മർദിച്ച സാമൂഹികവിരുദ്ധരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് ജാഗ്രത പുലർത്തണമെന്നും പി.ഡി.പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പി.ഡി.പി ജില്ലാ പ്രസിഡന്റ് നിഷാദ് നടയ്ക്കൽ ഇടുക്കി പൊലീസ് സൂപ്രണ്ടിന് പരാതി നൽകി.  

പ്രാദേശികം

വാഗമൺ, ഗുണ്ടാ ആക്രമണം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക. സമസ്ത.

ഈരാറ്റുപേട്ട. വാഗമണിൽ വിനോദ സഞ്ചാരത്തിന് എത്തിയ ഈരാറ്റുപേട്ട സ്വദേശികളെ ഗുണ്ടാ സംഘം കയ്യേറ്റം ചെയ്തത് അങ്ങേയറ്റം അപലപാനീയമാണെന്നും, കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു മാതൃകാപരമായ ശിക്ഷ നൽകണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജനങ്ങൾ ഉല്ലാസത്തിന് എത്തുന്ന പ്രദേശങ്ങളിൽ സാമൂഹ്യ  വിരുദ്ധരുടെ അഴിഞ്ഞാട്ടവും, ലഹരി ഉപയോഗവും വ്യാപകമാവുകയാണ്.സർക്കാരും പോലീസും സത്വരനടപടികൾ സ്വീകരിക്കണം.വാഗമണിൽ ക്രൂരമായ മർദ്ദനമാണ് അക്രമികൾ അഴിച്ചുവിട്ടത്. അക്രമത്തിനു ഇരയായവരിൽ ഭിന്നശേഷിക്കാരിയായ ബാലികയുമുണ്ടെന്നത്  മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പോലീസ് നടപടി കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫിയുടെ അദ്യക്ഷത വഹിച്ചു.കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ്‌ വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ, സമസ്ത സെക്രട്ടറി പി എം അനസ് മദനി, അബ്ദുറഹ്മാൻ സഖാഫി, ഇയാസ് സഖാഫി, സൈനുദ്ധീൻ മുസ്‌ലിയാർ, ലബീബ് സഖാഫി സംസാരിച്ചു.

പ്രാദേശികം

വാഗമൺ ആൾക്കൂട്ട മർദ്ദന കേസിൽ ടൂറിസം വകുപ്പ് മന്ത്രിയേ നേരിൽ കണ്ട് കോൺഗ്രസ് നേതാക്കൾ.

വാഗമണ്ണിൽ ഭിന്ന ശേഷിക്കാരിയായ കുട്ടിയെ ഉൾപ്പടെ കുടുംബാംഗങ്ങളെ മർദ്ദിച്ച കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും തക്കതായ ശിക്ഷ വാങ്ങി നൽകണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് ടൂറിസം മിനിസ്റ്റർ ബഹു പി സി വിഷ്ണുനാഥ് നേ നേരിൽ കണ്ട് പരാതി നൽകി കോൺഗ്രസ് പ്രവർത്തകർ.. ടൂറിസം മിനിസ്റ്റർ ബഹു പിസി വിഷ്ണു നാഥ് നേ വാഗമൺ സംഭവങ്ങൾ നേരിൽ കണ്ട് വിവരിക്കുന്ന, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റും, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലറും കൂടെ ആയ ഷിയാസ് മുഹമ്മദ് CCM, കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ് ശ്രീ അനസ് നാസർ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ശ്രീ ഫാറൂഖ് അഷറഫ്. പ്രതികളെ ഉടൻ പിടി കൂടുമെന്നും, നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും, തക്കതായ ശിക്ഷ നൽകുമെന്നും മിനിസ്റ്റർ അറിയിച്ചു, ടൂറിസ്റ്റ് മേഖലയിൽ നടക്കുന്ന ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട ശക്തമായ നടപടികൾ സ്വീകരിക്കും എന്നും മിനിസ്റ്റർ അറിയിച്ചു വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ ഉള്ള ക്രമീകരണങ്ങൾ വാഗമൺ പോലുള്ള എല്ലാ ടൂറിസ്റ്റ് മേഖലകളിൽ ചെയ്യുമെന്നും, ടൂറിസ്റ്റുകളോട് അപമര്യാദയായി പെരുമാറുന്നവരെ ശക്തമായ രീതിയിൽ ഉള്ള നിയമ നടപടികൾക്ക് വിധേയമാക്കുമെന്നും മിനിസ്റ്റർ കൂട്ടിച്ചേർത്തു..

കോട്ടയം

ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു. നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ എൻഫോഴ്‌സ്‌മെന്റും ബോധവത്കരണവും കേന്ദ്രീകരിച്ചാണ് ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പാക്കുന്നത്. പോലീസും എക്‌സൈസും ലഹരിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഈ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതോടൊപ്പം, കുട്ടികളിലും യുവാക്കളിലും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലഹരി നിർമാർജനം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നമ്മുടെ കുട്ടികളെ ലഹരി മാഫിയയ്ക്ക് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് നേതൃത്വം നൽകിയ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെയും പോലീസ്, എക്‌സൈസ് സേനകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ‘നോ എക്‌സ്‌ക്യൂസസ്’ നിലപാടായിരിക്കും പോലീസ് സ്വീകരിക്കുകയെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വരും തലമുറയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതി എക്‌സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി ഐ.ജി ഇന്റലിജൻസ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും, ക്രൈം ബ്രാഞ്ചും ഉൾപ്പെടെയുള്ള പോലീസ് സംവിധാനം ജില്ലാതലങ്ങളിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്ന് വിൽപനക്കാരോട് ഈ കച്ചവടം അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം നിയമത്തിന്റെ കരങ്ങൾ അവരെ തേടിയെത്തുമെന്നും മന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകും. ഡാർക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് ഇടപാടുകൾ കണ്ടെത്താൻ സൈബർ സെല്ലിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഡി.ജെ പാർട്ടികളിലുമുള്ള മയക്കുമരുന്ന് ഉപയോഗവും വിതരണവും കർശനമായി തടയുകയും, അവരുടെ അന്തർസംസ്ഥാന ബന്ധങ്ങൾ തകർക്കുകയും ചെയ്യും. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പൂർണ്ണ സംരക്ഷണം നൽകുമെന്നും, അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പോലീസ് മീഡിയ സെന്റർ നിർമ്മിച്ച ബോധവൽക്കരണ അനിമേഷൻ ചിത്രവും തൂഫാൻ കെയർ പദ്ധതി ലോഗോയും ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി എൻ. ഷംസുദീൻ തൂഫാൻ അംബാസഡർമാരായ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഫ്ലാഗ് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോൺ, ശശി തരൂർ എം പി എന്നിവർ പദ്ധതിക്ക് ആശംസ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എഡിജിപി എച്ച് വെങ്കിടേഷ് നന്ദി പറഞ്ഞു.

പ്രാദേശികം

വാഗമണിൽ കുടുംബത്തിന് നേരെ ആക്രമണം: പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് പ്രതിഷേധാർഹം -എസ്.ഡി.പി.ഐ

ഈരാറ്റുപേട്ട: വാഗമണ്ണിൽ വിനോദയാത്രയ്ക്ക് പോയ ഈരാറ്റുപേട്ട സ്വദേശികളായ കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് പ്രതിഷേധാർഹമാണെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സബീർ കുരുവിനാൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പോലിസ് അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല. ഭിന്നശേഷിക്കാരിയായ ബാലികയെയും കുട്ടികളെയും ഉൾപ്പെടെയാണ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് തുടരുന്ന നിസ്സംഗത നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണ്. വിനോദ സഞ്ചാര മേഖലകളിലെ ക്രമസമാധാന പാലനം ഗുണ്ടകളെ എൽപ്പിച്ചിരിക്കുകയാണെന്ന് അദേഹം കുറ്റപ്പെടുത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്തപക്ഷം അവരെ സംരക്ഷിക്കുന്ന പോലിസുകാർക്കെതിരേ നിയമ പോരാട്ടങ്ങളും പ്രതിഷേധങ്ങളും ശക്തമാക്കാൻ നിർബന്ധിതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.