വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി കെഎസ്ആര്‍ടിസി

സംസ്ഥാനത്ത് വനിതകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയില്‍ നീക്കം തുടങ്ങി കെഎസ്ആര്‍ടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി. കോര്‍പ്പറേഷന്‍ എംഡിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നാളെ മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ 'ജെന്‍ഡര്‍ ടിക്കറ്റിംഗ്' സംവിധാനം പ്രാബല്യത്തില്‍ വരും. പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരില്‍ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരന്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനില്‍ രേഖപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക മാറ്റങ്ങള്‍ പരിചയപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നല്‍കും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസര്‍മാര്‍ ഇതിന് മേല്‍നോട്ടം വഹിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിലൂടെ കോര്‍പ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാനാണ് ഈ വിവരശേഖരണം ലക്ഷ്യമിടുന്നത്.  

കോട്ടയം

മുസ്ലിം ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി 12.5 ലക്ഷം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തും

ഈരാറ്റുപേട്ട.ഈ വർഷം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി 12.5 ലക്ഷം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുവാൻ സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് തീരുമാനിച്ചു.ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് ബാഗും കുടയും  സൗജന്യമായി നൽകും .ഉന്നത വിജയം നേടുന്ന എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് 500 രൂപ വീതം മാസം തോറും സ്കോളർഷിപ്പും അതു കൂടാതെ ആവശ്യപ്പെടുന്ന കുട്ടികൾക്കെല്ലാം പ്രഭാത ഭക്ഷണം നൽകുന്നതിനായിരിക്കും 12.5 ലക്ഷം രൂപ വിനിയോഗിക്കുക. ഈ വർഷം സ്കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ നടപടിക്രമങ്ങൾ ലഘുകരിക്കണമെന്ന് ട്രസ്റ്റ് യോഗം ആവശ്യപ്പെട്ടു.സ്കൂൾ അദ്ധ്യായന നിലവാരം മെച്ചപ്പെടുത്തുന്നതിനായി മാനേജർ എം.കെ.അൻസാരി തയ്യാറാക്കിയ അവതരിപ്പിച്ച റിപ്പോർട്ട് യോഗം അംഗീകരിച്ചു.സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് സ്വാഗതവും ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ് നന്ദിയും പറഞ്ഞു.

കോട്ടയം

തണ്ണീർപന്തലൊരുക്കി കുടുംബശ്രീ സിഡിഎസ്

മൂന്നിലവ്: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്‍റെ ആഭിമുഖ്യത്തിൽ തണ്ണീർപന്തലൊരുക്കി. പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സെലീനാമ്മ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ബീന റോയി അധ്യക്ഷത വഹിച്ചു.   പഞ്ചായത്ത് സെക്രട്ടറി ഷീജാമോൾ, മെംബർ നിഷ, വൈസ് ചെയർപേഴ്സൺ റീന റെനോൾഡ്, ഇത്തമ്മ മാത്യു, ചാർളി ഐസക്, ലിൻസിമോൾ എന്നിവർ പങ്കെടുത്തു. മൂന്നിലവ് ടൗണിൽ ഈസ്റ്റ് ബാങ്കിന് സമീപമാണ് തണ്ണീർപ്പന്തൽ പ്രവർത്തിക്കുന്നത്.

കോട്ടയം

രണ്ട് എം.എൽ.എമാർ; പാലായ്ക്ക് ഇരട്ടി മധുരം

ഈരാറ്റുപേട്ട: നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലായ്ക്ക് ഇരട്ടിമധുരം. മണ്ഡലത്തിന് രണ്ട് എം.എൽ.എമാരെ കിട്ടിയ സന്തോഷത്തിലാണ് പാലാക്കാർ. ഒന്ന് സ്വന്തം എം.എൽ.എ മാണി സി. കാപ്പനാണെങ്കിൽ രണ്ടാമൻ പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ. സെബാസ്റ്റ്യനാണ്. പാലാ നിയോജകമണ്ഡല പരിധിയിലെ തലപ്പലം പഞ്ചായത്തിലെ പ്ലാശനാലിലാണ് എം.ജെ. സെബാസ്റ്റ്യൻ താമസിക്കുന്നത്. പൂഞ്ഞാർ മണ്ഡലത്തിലെ പ്രധാന പട്ടണമായ ഈരാറ്റുപേട്ട നഗരസഭയും തലപ്പലം പഞ്ചായത്തും അതിർത്തി പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളാണ്. ഒരേ മുന്നണിയിലെ എം.എൽ.എമാരാണ് രണ്ടു നിയോജകമണ്ഡലത്തിലും എന്നതിനാൽ പരസ്പരം ധാരണയോടെ അനേകം വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ടേമിൽ തുടക്കമിട്ട ഇളപ്പുങ്കൽ പാലം ഉൾപ്പടെ വൻ പദ്ധതികൾ വേഗത്തിലാക്കാൻ കഴിയും.

ജനറൽ

ഉത്കണ്ഠ കുറയ്ക്കാം 10 മിനിറ്റ് ദൈനംദിന ശീലങ്ങളിലൂടെ

ദിവസവും 10 മിനിറ്റ് മാറ്റിവച്ചാല്‍ മതി ശാരീരികവും മാനസികവുമായ ആരോഗ്യം വേഗത്തില്‍ മെച്ചപ്പെടുത്താം. മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാന്‍ ജീവിതത്തില്‍ വലിയ വലിയ മാറ്റങ്ങള്‍ വരുത്തണം, എന്നും ജിമ്മില്‍ പോകണം, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം, യോഗ ചെയ്യണം, അങ്ങനെ പല കാര്യങ്ങളായിരിക്കും മനസിലേക്ക് വരുന്നത്. പലര്‍ക്കും ഇതൊക്കെ ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടാകും. എന്നാല്‍ സമയം കിട്ടുന്നില്ല എന്നതാണ് പ്രശ്‌നം അല്ലേ?. എന്നാല്‍ ഇതൊന്നും വേണ്ട. വെറും 10 മിനിറ്റ് സമയം മാറ്റിവച്ചാല്‍ മതി നിങ്ങളുടെ ആരോഗ്യം വേഗത്തില്‍ മെച്ചപ്പെടുത്താന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.  

കോട്ടയം

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. മധ്യ,തെക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കടുത്ത ചൂടിന് കുറവുണ്ടാകും.

ജനറൽ

സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു

സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ വര്‍ദ്ധിച്ചതോടെ 1,10,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 1,10,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് ഉയര്‍ന്നത്. 13,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാര്‍ കൊണ്ടുവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.

കേരളം

പാചകവാതക വിലവർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ 24 മണിക്കൂർ അടച്ചിടും

തിരുവനന്തപുരം : പാചക വാതക വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ ഇന്ന് 24 മണിക്കൂർ അടച്ചിടും. കേരള ഹോട്ടൽ ആന്റ് റസ്റ്റൊറന്റ് അസോസിയേഷന്റെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം. ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ, ബേക്കറികൾ, ക്യാന്റീനുകൾ എന്നിവ പ്രതിഷേധത്തിൽ പങ്കെടുക്കും. വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫിസുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. അതേസമയം അസോസിയേഷന്റെ ഭാഗമല്ലാത്ത ഹോട്ടലുകൾ തുറന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ എണ്ണകമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടുകയായിരുന്നു. ഇതോടെ ഹോട്ടലുകളും റസ്റ്റൊറന്റുകളും പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം സംസ്ഥാനത്തെ ഒട്ടേറെ ഹോട്ടലുകൾ അടച്ചിട്ടിരുന്നു. ഇതിനിടെയാണ് വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റം. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വര്‍ധിപ്പിച്ചു. ഇതോടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് നാല് മാസത്തിനിടെ 1,444 രൂപയുടെ വര്‍ധനയാണുണ്ടായത്. നിലവിൽ കൊച്ചിയില്‍ സിലിണ്ടറിന് 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട് 3117 രൂപയുമാണ്. മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപക്കടുത്ത് കൂട്ടിയത്.